കാലത്തിന്റെ അടയാളങ്ങള്‍

അറബികളുടെ ‘നിദാഖത്ത്’ യാഹ്‌വെയുടെ പദ്ധതിയോ?!

Print By
about

മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി ബന്ധപ്പെട്ട് അത്തിമരത്തില്‍നിന്ന് പഠിക്കുക എന്ന ലേഖനപരമ്പരയുടെ ഒന്‍പതാമത്തെ ഭാഗമാണിത്. മുന്‍ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് കാലത്തിന്റെ അടയാളങ്ങള്‍ എന്ന ലിങ്കില്‍നിന്ന് മറ്റുള്ള ഭാഗങ്ങള്‍ വായിക്കാന്‍ കഴിയും.

ന്ത്യ ഈ അടുത്തകാലത്ത് ചര്‍ച്ചചെയ്ത അനേകം പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നിദാഖത്ത്'! ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണം എന്നപേരില്‍ നടപ്പാക്കുന്ന ഒരു നന്ദികെട്ട നിയമമാണിതെന്ന്‍ ഇവിടത്തെ പ്രവാസികള്‍ക്കെല്ലാം അറിയാം. ഗള്‍ഫിനെ ഇന്നത്തെ അവസ്ഥയിലേക്ക് ഉയര്‍ത്താന്‍ അടിമപ്പണി ചെയ്യിപ്പിച്ച്, ചോരയും നീരും ഊറ്റിക്കുടിച്ചത്തിനുശേഷം കരിമ്പിന്‍ചണ്ടിപോലെ പുറന്തള്ളുകയൊ ജയിലില്‍ അടയ്ക്കുകയോ കൊന്നുതള്ളുകയോ ചെയ്താലും ആരും ചോദിക്കാനില്ലെന്ന ധാര്‍ഷ്ട്യത്തില്‍നിന്ന് ഉടലെടുത്ത ഇസ്ലാമിന്റെ പൈശാചിക മുഖമാണ് ഇവിടെ തെളിഞ്ഞുവരുന്നത്! ഇതിനോടുള്ള ഇന്ത്യയിലെയും കേരളത്തിലെയും ഭരണകൂടങ്ങളും മാധ്യമങ്ങളും എടുക്കുന്ന സമീപനമാണ് ഏറ്റവും ദുരൂഹമായിരിക്കുന്നത്. തങ്ങളുടെ ജനത്തെ വ്യാജകുറ്റാരോപണം നടത്തി തുറങ്കിലടക്കുന്ന അവസ്ഥയില്‍പ്പോലും ആ രാജ്യങ്ങളോടു മൃദുസമീപനം സ്വീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഗൗരവമായി കാണണം!

മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ യൂറോപ്പ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഗൗരവമായ പരിഗണന നല്കുന്നുവെന്നത് ഏതൊരു വ്യക്തിക്കും അറിവുള്ള കാര്യമാണ്! എന്നാല്‍, ഈ രാജ്യങ്ങളില്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്ന പ്രവാസികളെ നിയമപരമായി ശിക്ഷിക്കുമ്പോള്‍പോലും ഉറഞ്ഞുതുള്ളുന്ന ഇന്ത്യന്‍ മാധ്യമങ്ങളും സ്ഥാനപതിയെ വിളിച്ചുവരുത്തി പുലഭ്യം പറയുന്ന ഭരണകൂടങ്ങളും മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ സൗദിയടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളോട് വിനീതവിധേയരാകുന്നത് കാണാതെപോകരുത്! ഇനിയോരല്പം ചരിത്രം ചിന്തിച്ചതിനുശേഷം ലേഖനത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്ന വിഷയത്തിലേക്ക് കടക്കുന്നതാകും ഉചിതം.

ഭൂമിയില്‍ ജനവാസമുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാരുണ്ടെങ്കിലും ഏറ്റവുമധികം ഇന്ത്യക്കാര്‍ പ്രവാസികളായി ജീവിക്കുന്നത് ഗള്‍ഫ് മേഖലയിലാണ് എന്നകാര്യം നമുക്കെല്ലാം അറിവുള്ളതാണ്. അവിടെയുണ്ടായിരുന്ന തൊഴില്‍ സാധ്യത ഇതിനു കാരണമായി പരിണമിച്ചു. സാങ്കേതിക ജ്ഞാനമോ സാമാന്യബോധമോ ഇല്ലാതിരുന്ന അപരിഷ്കൃതരായ ഒരു ജനതയ്ക്ക് പൊടുന്നനെ ലഭിച്ച സൗഭാഗ്യമായിരുന്നു മണ്ണിനടിയില്‍ എണ്ണ നിക്ഷേപം ഉണ്ടെന്ന അറിവ്. വിവരം വെളിപ്പെടുത്തിയവര്‍തന്നെ അത് കുഴിച്ചെടുക്കാനുള്ള സാങ്കേതികത്വവും നല്‍കി. എന്നാല്‍, മരുഭൂമിയില്‍ ഒട്ടകത്തെ പരിപാലിച്ചു കഴിഞ്ഞിരുന്ന അറബികള്‍ക്ക് തങ്ങളുടെ രാജ്യത്തെ പണിതുയര്‍ത്താന്‍ തൊഴിലാളികളെ അനിവാര്യമായി വന്നു. ഇന്ത്യയടക്കമുള്ള ജനസാന്ദ്രത കൂടിയ രാജ്യങ്ങളെ ഇതിനായി ആശ്രയിക്കേണ്ടി വന്നു എന്നതാണ് ഗള്‍ഫില്‍ ഇന്ത്യക്കാരുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കാന്‍ കാരണമായത്. സാങ്കേതിക വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്ക് സാദ്ധ്യത വര്‍ദ്ധിക്കുകയും വിദഗ്ദ്ധര്‍ അവിടേക്ക് ചേക്കേറുകയും ചെയ്തു! ചുരുക്കത്തില്‍, ഇന്ത്യക്കാര്‍ അറബികളുടെ അടിമകളായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴത്തെ സംഭവവികാകാസങ്ങളിലൂടെ കൂടുതല്‍ വ്യക്തമായി!

ഭൂപടത്തില്‍നിന്നുതന്നെ തങ്ങള്‍ അപ്രത്യക്ഷരാകും എന്ന വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ വിദേശികളെ ഒന്നടങ്കം കൊന്നുകളയാന്‍ ഈ പിശാചുക്കള്‍ തയ്യാറാകാത്തത്! ചോരയും നീരും ഊറ്റിയെടുത്തതിനുശേഷം പുറന്തള്ളുന്നതും വധിച്ചുകളയുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല!

എണ്ണ നിക്ഷേപത്തെക്കുറിച്ചുള്ള അറിവും അതുവഴിയുണ്ടായ സമ്പത്തും കൈവരുന്നതിനുമുമ്പ് അറബികളുടെ പൊതുസ്വഭാവം എന്തായിരുന്നുവെന്ന് അറിയണമെങ്കില്‍ ചില നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള അവരുടെ ചരിത്രം പരിശോധിക്കണം. മരുഭൂമിയിലൂടെ യാത്രചെയ്യുന്ന കച്ചവടക്കാരെ കൊള്ളയടിക്കുന്ന ഒരു വിഭാഗമായിരുന്നു അറബികള്‍! അതുകൊണ്ടുതന്നെ കച്ചവടക്കാര്‍ മരുഭൂമിയിലൂടെ തനിച്ചു യാത്രചെയ്യാന്‍ ഭയപ്പെട്ടിരുന്നു! ഇന്ന് സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ കപ്പല്‍യാത്രക്കാര്‍ ഭയപ്പെടുന്നതുപോലെ തന്നെയായിരുന്നു അന്നത്തെ സ്ഥിതിയും. മറ്റുള്ളവരെ കൊള്ളചെയ്ത് ഉപജീവനം കഴിക്കുന്ന ഈ രീതി ഇവര്‍ക്ക് മതവിശ്വാസത്തിലൂടെ ലഭിച്ചതാണെന്ന് എല്ലാ ഭൂഖണ്ഡത്തിലെയും സമാനമായ രീതിയില്‍നിന്നു തിരിച്ചറിയാവുന്നതാണ്. ഒരുതരത്തില്‍ ചിന്തിച്ചാല്‍ തൊഴിലാളികളോട് ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന നയവും ഈ ചൂഷണത്തിന്റെ ഭാഗംതന്നെ!

പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇന്ത്യയില്‍ കച്ചവടത്തിനു വരുന്നതിനുമുന്‍പ് ഇവിടെ വ്യാപാരം നടത്തിയിരുന്നത് മുഗളന്മാരും അറബികളുമായിരുന്നു. എന്നാല്‍, ഉത്പന്നത്തിനു ന്യായമായ വില ലഭിച്ചത് പോര്‍ച്ചുഗീസുകാര്‍ വന്നതിനുശേഷമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അറബികളും മുഗളന്മാരും ഇന്ത്യയെ കൊള്ളയടിച്ചത് മറച്ചുവച്ചുകൊണ്ട്, പോര്‍ച്ചുഗീസുകാരെയും ഡച്ചുകാരെയും ആക്ഷേപിക്കുന്നത് കാപട്യമാണ്! ഇന്ത്യയില്‍ അതിക്രമിച്ചുകയറി ഭരണം നടത്തിയ മുഗളന്മാര്‍, അവരുടെ ഭാര്യമാര്‍ക്കു പണിത സ്മാരകങ്ങളല്ലാതെ മറ്റൊരു സംഭാവനയും ഇവിടെ ചെയ്തിട്ടില്ല! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന ഇസ്ലാമിക തീവ്രവാദികളെ സൃഷ്ടിച്ചുവെന്നത് അവര്‍ ചെയ്ത ദ്രോഹങ്ങളില്‍ ഏറ്റവും വലുതായി കാണുകയും വേണം! എന്നാല്‍, ഇന്ത്യയെ ഇന്ത്യയാക്കാന്‍ ബ്രിട്ടീഷുകാര്‍ അടിസ്ഥാനമിട്ടുവെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ട് അവരെ കുറ്റപ്പെടുത്തുക മാത്രമാണ് നാം ചെയ്യുന്നത്! ഇന്ത്യയില്‍ ഇന്നു നാം കാണുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും തുടക്കമിട്ടത് ബ്രിട്ടീഷുകാരായിരുന്നുവെന്ന സത്യം മറച്ചുവച്ചുകൊണ്ട്, നിലമ്പൂര്‍ വനത്തിലെ തേക്കുമരങ്ങള്‍ മോഷ്ടിച്ചുവെന്നും കോഹിനൂര്‍ രത്നം അപഹരിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നത്! എന്താണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയോടു ചെയ്ത ദ്രോഹം? അനേകം നാട്ടുരാജ്യങ്ങളായി പരസ്പരം പോരാടിയിരുന്നവരെ ഒറ്റ രാജ്യമാക്കി മാറ്റിയതോ? ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ശൈലി ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നുവെന്ന് പ്രചരിപ്പിക്കുമ്പോള്‍, അവര്‍ വരുന്നതിനുമുന്‍പത്തെ സ്ഥിതിയെന്തായിരുന്നു എന്നത് ചിന്തിക്കാത്തതെന്ത്? അടിമത്വം ഒരു നന്മയായി അംഗീകരിക്കാതെതന്നെ ഇത്രയും കുറിച്ചുവെന്നു മാത്രം! വിഷയത്തില്‍നിന്നു വ്യതിചലിക്കുന്നില്ല.

അറബിരാജ്യങ്ങളെ പണിതുയര്‍ത്തി നഗരവത്കരിക്കാന്‍ അവര്‍ക്ക് അടിമകളെ ആവശ്യമായിരുന്നു. ഇതുപോലെ ഓരോ രാജ്യങ്ങളുടെയും നിര്‍മ്മിതിയ്ക്ക് ദരിദ്രരാഷ്ട്രങ്ങളില്‍നിന്ന്‍ ആളുകളെ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ അസ്വാഭാവികതയായി ഒന്നുമില്ല; എന്നാല്‍, പരിഷ്കൃത സമൂഹങ്ങള്‍ ഇത്തരം തൊഴിലാളികളെ അടിമകളാക്കി ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ പുറന്തള്ളുകയും ചെയ്യുന്ന രീതി അനുവര്‍ത്തിക്കുന്നില്ല. ഇത് വ്യക്തമാക്കാനായി ഒരു ഉദാഹരണം സൂചിപ്പിക്കാം.

രണ്ടാംലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഒരു രാജ്യമായിരുന്നു ജര്‍മ്മനി! യുദ്ധാനന്തരം രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ യുവാക്കള്‍പ്പോലും ഇല്ലാത്ത അവസ്ഥ ആ രാജ്യത്ത് ഉണ്ടായി. തകര്‍ന്നടിഞ്ഞ ജര്‍മ്മനിയെ പുനരുദ്ധരിക്കാന്‍ അവര്‍ ഉപയോഗിച്ചത് തുര്‍ക്കിയിലെ മാനവശേഷിയായിരുന്നു. തുര്‍ക്കിയില്‍നിന്നു വന്ന തൊഴിലാളികളെ ഉപയോഗം കഴിഞ്ഞു പുറത്താക്കുന്നതിനുപകരം അവരെ പൗരത്വം നല്‍കി സ്വീകരിക്കുകയാണ് ചെയ്തത്. മാത്രവുമല്ല, പ്രത്യുപകാരമായി തുര്‍ക്കിയെ എല്ലാവിധത്തിലും സഹായിക്കുന്നതില്‍ ഇന്നും ജര്‍മ്മനി മുന്‍പന്തിയിലാണ്! ഇന്ന് ഈ ജനതമൂലം ജര്‍മ്മനിയ്ക്ക് ക്ലേശങ്ങള്‍ ഉണ്ടെങ്കിലും, കഷ്ടതയുടെ കാലത്ത് അവരില്‍നിന്നു ലഭിച്ച സേവനത്തെപ്രതി അവയെല്ലാം കണ്ടില്ലെന്നു നടിക്കുന്നു! ഇതാണ് ക്രിസ്തീയതയും ഇസ്ലാമികതയും തമ്മിലുള്ള അന്തരങ്ങളില്‍ ഒന്ന്!

മാധ്യമ ‘സിന്‍ഡിക്കേറ്റും’ ഭരണകൂട കാപട്യവും!

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നന്ദികേടും കാണിച്ചുകൊണ്ട് ധാര്‍ഷ്ട്യത്തോടെ അറബിരാജ്യങ്ങള്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും മാധ്യമങ്ങളും ഇന്ത്യയിലെ ഭരണകൂടങ്ങളും പുലര്‍ത്തുന്ന മൗനത്തില്‍ ദുരൂഹതകള്‍ ഏറെയാണ്‌! എന്തിനുമേതിനും തൊണ്ടപൊട്ടിക്കുന്ന സാംസ്കാരിക പാഷാണങ്ങള്‍ മൗനവ്രതത്തിലുമാണ്!

ഈ രാജ്യങ്ങള്‍ക്കെതിരെ എന്തെങ്കിലും ശബ്ദിച്ചാല്‍ അവിടങ്ങളില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് പ്രതികൂലമാകും എന്നാണ് ഇന്ത്യയിലെ സ്ഥാപിതതാത്പര്യക്കാരുടെ പൊള്ളയായ വാദം! ക്രൈസ്തവ രാജ്യങ്ങളിലെ നിസ്സാരമായ പ്രശ്നങ്ങള്‍പ്പോലും ഊതിപ്പെരുപ്പിച്ചു വാര്‍ത്തയാക്കുകയും ആ രാജ്യങ്ങള്‍ക്കെതിരെ യുദ്ധത്തിനു മുറവിളികൂട്ടുകയും ചെയ്യുമ്പോള്‍, അവിടെയും ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ടെന്ന വസ്തുത എന്തുകൊണ്ടാണ് മറക്കുന്നത്? അവിടങ്ങളില്‍ ജീവിക്കുന്ന പ്രവാസികളില്‍ ഏറിയപങ്കും ക്രൈസ്തവരാണ് എന്നതുകൊണ്ടാകുമോ? ഇവിടെ മനസ്സിലാക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്‌. ഈ ലോകത്ത് വസിക്കുന്ന മൂന്ന്‍ ആത്മാക്കളെക്കുറിച്ചാണ് പ്രധാനമായും ചിന്തിക്കേണ്ടത്.

ദൈവത്തിന്റെ ആത്മാവ്, പിശാചിന്റെ ആത്മാവ്, ലോകത്തിന്റെ ആത്മാവ് എന്നിങ്ങനെ മൂന്ന് ആത്മാക്കള്‍ ഭൂമിയില്‍ വസിക്കുന്നു. ഇതില്‍, പിശാചിന്റെ ആത്മാവും ലോകത്തിന്റെ ആത്മാവും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ദൈവജനത്തെ ഈ ആത്മാക്കള്‍ പീഡിപ്പിക്കും! അതുകൊണ്ടാണ്, ലോകത്തിനു യാതൊരു ഉപദ്രവവും ചെയ്തില്ലെങ്കിലും ലോകവും പൈശാചികശക്തികളും ഒന്നുചേര്‍ന്നു ക്രൈസ്തവരെ പീഡിപ്പിക്കുന്നത്. ഇവിടെ ഒരു വചനം കുറിക്കാം: “ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റെതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു”(യോഹ: 15; 18, 19). ക്രിസ്ത്യാനി തന്റെ പേരുമൂലം ദ്വേഷിക്കപെടുന്നതു കാണുമ്പോള്‍ ആകുലപ്പെടേണ്ടതില്ല; എന്നാല്‍, യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ നാം കൂടുതല്‍ ശക്തരാകും എന്നതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ മനോവ ഓര്‍മ്മപ്പെടുത്തുന്നത്.

കുറച്ചു നാളുകള്‍ക്കുമുമ്പ് രണ്ടു വ്യത്യസ്ഥങ്ങളായ കടല്‍ക്കൊലപാതകങ്ങള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നടന്നു. ഒന്ന് ഇറ്റാലിയന്‍ കപ്പലായ എന്‍ട്രിക്ക ലെക്സിയും മറ്റൊന്ന് ഇന്ത്യന്‍ വ്യവസായ രാജാക്കന്മാരായ തെലാനി ഗ്രൂപ്പിന്റെ എം. വി. പ്രഭുദയ എന്ന കപ്പലുമായിരുന്നു. രണ്ടുപേരുടെ മരണത്തിനിടയായ ഇറ്റാലിയന്‍ നാവീകരുടെ വെടിവയ്പ്പിനുശേഷം അഞ്ചുപേരെ കൊന്ന എം. വി. പ്രഭുദയയുടെ കാര്യം മാധ്യമങ്ങളും കോടതിയും മനുഷ്യസ്നേഹികളും മറന്നിട്ടും, ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി കലിതുള്ളുന്നത് ഇറ്റാലിയന്‍ നാവീകര്‍ക്കെതിരെയാണ്. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഏറ്റവും അധികം ഇരയായിട്ടുള്ളത് ഇറ്റാലിയന്‍ കപ്പലുകളാണ്! അവര്‍ വെടിവച്ചത് സ്വയരക്ഷയ്ക്കാണെന്നതില്‍ യാതൊരു സംശയവും വേണ്ട. എങ്കിലും അര്‍ഹമായ ശിക്ഷ തെറ്റുചെയ്തവര്‍ക്ക് ലഭിക്കണം. എന്നാല്‍, നങ്കുരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്തു കടന്നുകളഞ്ഞ ഇന്ത്യന്‍കപ്പല്‍ പ്രാണരക്ഷയ്ക്കു വേണ്ടിയാണോ അതു ചെയ്തത്? ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ കണ്ടാല്‍, ഇന്ത്യക്കാരനു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടോ?

ഇരുപതുലക്ഷം രൂപ കൊടുത്ത് ഇന്ത്യന്‍ കപ്പലിന്റെ പ്രശ്നം ഒതുക്കിത്തീര്‍ക്കുന്നതില്‍ കോടതിയും ഭരണകൂടവും മാധ്യമങ്ങളും കൈകോര്‍ത്തപ്പോള്‍, ഇറ്റാലിയന്‍ നാവീകരില്‍നിന്ന്‍ ഓരോ കോടി വീതം വാങ്ങുകയും അവരെ തൂക്കിക്കൊല്ലാനായി പുതിയ നിയമം നിര്‍മ്മിക്കുകയും ചെയ്യുന്നത് ഈ ആത്മാക്കളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ചെറിയൊരു ഉദാഹരണം മാത്രം! ഈ വിഷയത്തെ ഇനിയൊരു 'പോസ്റ്റുമോര്‍ട്ടം' നടത്താന്‍ മനോവ ഉദ്യമിക്കുന്നില്ല.

പ്രവാസികളായി കഴിയുന്ന പട്ടിണിപ്പാവങ്ങളോടുള്ള അനുകമ്പയാണ് ഗള്‍ഫുരാജ്യങ്ങളോടുള്ള മൃദുസമീപനത്തിന് ആധാരമെന്ന് ആരും കരുതരുത്. എം.എ. യൂസഫലിയടക്കം ഇന്ത്യയിലെ കോടിപതികളുടെയും സിനിമാതാരങ്ങളുടെയും ബിസിനസ്സ് സാമ്രാജ്യങ്ങള്‍ ഗള്‍ഫുരാജ്യങ്ങളിലാണുള്ളത്! ഇവയുടെ സംരക്ഷണം ഇന്ത്യയിലെ മാധ്യമങ്ങളുടെയും ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമായതുകൊണ്ട് പാവപ്പെട്ട പ്രവാസികളുടെ തലയില്‍ ചാരുകയാണിവര്‍! പ്രവാസികളോടുള്ള പ്രണയമായിരുന്നു ഈ മൃദുസമീപനത്തിനു പിന്നിലെങ്കില്‍, ഇവിടുത്തെ ജയിലുകളില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിനായി ചെറുവിരലെങ്കിലും ചലിപ്പിക്കുമായിരുന്നു! ഇന്ത്യയിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും ഭാഷയില്‍ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട സൗഹൃദരാഷ്ട്രങ്ങളാണ് ഗള്‍ഫുരാജ്യങ്ങള്‍! പാക്കിസ്ഥാനില്‍ നിര്‍മ്മിക്കുന്ന കള്ളനോട്ടുകള്‍ സൗകര്യപൂര്‍വ്വം ഇന്ത്യയിലെത്തിക്കാന്‍ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്ന അറബിരാജ്യങ്ങള്‍ എങ്ങനെയാണ് ഇന്ത്യയുടെ സുഹൃത്തുക്കള്‍ ആയത്? ഇന്ത്യയില്‍ തീവ്രവാദം നടത്താന്‍ ഒളിത്താവളം ഒരുക്കികൊടുക്കുന്ന ഇവരെ ഏത് അര്‍ത്ഥത്തിലാണ് സൗഹൃദരാഷ്ട്രങ്ങളായി പരിഗണിക്കേണ്ടത്?

ഇന്ത്യയിലെ നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തുകയും അറബികള്‍ അവര്‍ക്കു തോന്നിയതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട്, ഇന്ത്യന്‍ജനതയെ ഒന്നടങ്കം അവഹേളിക്കുമ്പോഴും മാധ്യമങ്ങള്‍ അതു കണ്ടില്ലെന്നു നടിക്കുന്നു!

യാഹ്‌വെ തീരുമാനിക്കുന്ന ‘നിദാഖത്ത്’ അല്ലാഹു നടപ്പാക്കുന്നു!

അല്ലാഹുവും അവന്റെ സന്തതികളും ചേര്‍ന്ന് നടപ്പാക്കുന്നതാണ് നിദാഖത്ത് എങ്കിലും ഇതിന്റെ പിന്നില്‍ സ്വര്‍ഗ്ഗത്തിലെ ദൈവമായ യാഹ്‌വെയുടെ പദ്ധതിയുണ്ടെന്ന് മനോവ പറയും! ദൈവജനത്തിനുമേല്‍ തിന്മയ്ക്കായി സാത്താന്‍ ഒരുക്കുന്ന പദ്ധതികളെ നന്മയാക്കി മാറ്റുന്നവനാണ് യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ. അതുപോലൊരു പ്രതിഭാസമാണ് ഗള്‍ഫില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നിദാഖത്ത്! അറബിരാജ്യങ്ങളില്‍ അടിമവേല ചെയ്യുന്ന സത്യവിശ്വാസികളായ ദൈവമക്കള്‍പ്പോലും ഒരുപക്ഷെ തിരിച്ചറിഞ്ഞിട്ടില്ലാത്ത യാഥാര്‍ത്ഥ്യത്തിലേക്കാണ് മനോവ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്!

മനുഷ്യന്റെ തിന്മമൂലം മണ്ണ് ശപിക്കപ്പെട്ടതായിത്തീരുമെന്ന് ദൈവം മുന്നറിയിപ്പു തന്നിട്ടുണ്ട്. പാപം ചെയ്തപ്പോള്‍ ആദത്തോട് അവിടുന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും”(സൃഷ്ടി: 3; 17). മറ്റൊരു വചനം ശ്രദ്ധിക്കുക: “ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു”(യേശൈയാഹ്: 24; 5, 6). മനുഷ്യര്‍ ചെയ്യുന്ന പാപത്തിന്റെ പരിണിതഫലമായി അവര്‍ അധിവസിക്കുന്ന ഭൂമി അശുദ്ധമാകും എന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. പരിസ്ഥിതി ആഘാതം മനുഷ്യരുടെ ചെയ്തികളുടെ ദുരന്തഫലമാണെന്നു നമുക്കറിയാം. എന്നാല്‍, പ്രകൃതിയോടു ചെയ്യുന്ന ദ്രോഹത്തെക്കാള്‍ എന്തുകൊണ്ടും ഗുരുതരമാണ് ദൈവത്തോടുള്ള മറുതലിപ്പ്!

പാപം അതിന്റെ എല്ലാ സീമകളും ലംഘിക്കുമ്പോള്‍ ആ ജനതകളോടൊപ്പം അവര്‍ വസിച്ച നാടിനെയും ദൈവം നശിപ്പിച്ചുകളയും. ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ട ദേശങ്ങളായിരുന്നു സോദോം-ഗൊമോറാ ദേശങ്ങള്‍! ലൈംഗീക അരാജകത്വം കൊടികുത്തിവാണ ഈ ദേശങ്ങളെ ദൈവമായ യാഹ്‌വെ നശിപ്പിച്ചപ്പോള്‍, പിന്നീട് അവിടെ ഒന്നും അവശേഷിച്ചില്ല എന്നത് ഇന്നും ഒരു ദൃഷ്ടാന്തമായി നമുക്കു മുന്നിലുണ്ട്. ആ ദേശവാസികള്‍ ചെയ്ത പാപത്തിനു സമാനമായ പാപമാണ് സൗദിയടക്കമുള്ള അറബിരാജ്യങ്ങളില്‍ ഇപ്പോഴുള്ളത്. മാത്രവുമല്ല, നിഷ്കളങ്ക രക്തം ചൊരിയുന്നതടക്കം എല്ലാ പാപങ്ങളുടെയും വിളനിലമായി ഇസ്ലാമിക ലോകം അധഃപതിച്ചു! ദൈവമായ യാഹ്‌വെ അരുതെന്നു കല്പിച്ച പാപങ്ങള്‍ ഇസ്ലാമിനു പാപമല്ലെന്നു തന്റെ ജീവിതത്തിലൂടെ സാക്ഷ്യം നല്കിയവനെ അവര്‍ പ്രവാചകനായി പരിഗണിച്ചു എന്നതാണ് പാപത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചത്! ഈ വ്യാജപ്രവാചകന്‍ പാപത്തിനു പുതിയ നിര്‍വ്വചനം നല്‍കിക്കൊണ്ട് തന്റെ അനുയായികളെ വഞ്ചിക്കുകയും ചെയ്തു. ഇവന്റെ നിര്‍വ്വചനത്തില്‍ ഏറ്റവും ഗുരുതരമായ പാപം ‘പ്രവാചകനിന്ദ’യാണെന്നു പ്രഖ്യാപിക്കുകവഴി തന്റെ മ്ലേച്ഛതകള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തതും പുണ്ണ്യവുമാക്കി!

സത്യദൈവമായ യാഹ്‌വെ, മോശയിലൂടെ നല്‍കിയ കല്പനകളെ പരസ്യമായി ലംഘിച്ച വ്യക്തിയായിരുന്നു മുഹമ്മദുനബി എന്നതിന്റെ വ്യക്തമായ തെളിവ് ഖുറാനിലുണ്ട്. ‘നബി’  ആരെയെങ്കിലും(സ്ത്രീകളെ) കണ്ടുമോഹിച്ചാല്‍, അവളുടെ ഭര്‍ത്താവ് വിവാഹമോചനം ചെയ്ത് മുഹമ്മദിനു  വിട്ടുകൊടുക്കണം! അതിനൊരു ഉദാഹരണമുണ്ട്; തന്റെ വളര്‍ത്തുമകനായ സൈയ്ദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ മോഹിച്ച്,  സൈയ്ദിനെക്കൊണ്ട് വിവാഹമോചനം നടത്തിച്ചു(സുറാ: 33; 40). ദത്തുപുത്രന്റെ ഭാര്യയെ തട്ടിയെടുക്കാന്‍ അല്ലാഹുവിനെക്കൊണ്ട് ആയത്ത് ഇറക്കിച്ച മുഹമ്മദും, മുഹമ്മദിന്റെ കൂട്ടിക്കൊടുപ്പുകാരന്‍ ആയ അല്ലാഹുവുമാണ് ഖുര്‍ആനില്‍ കാണുന്നത്! 33 ന്റെ 51-ല്‍ അല്ലാഹുവിന്റെ പുതിയ ആയത്ത് വളരെ വിചിത്രമാണ്; അല്ലാഹുവിന്റെ വാക്കുകള്‍: “നിനക്ക് നാം ഇത് അനുവദിച്ചിരിക്കുന്നു; മറ്റുള്ള വിശ്വാസികള്‍ക്ക് അനുവദിച്ചിട്ടില്ല”(സുറ: 33; 51).

സത്യദൈവമായ യാഹ്‌വെയുടെ കല്പന: “അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്”(പുറ: 20; 17). ഭൂമിയെ ശാപംകൊണ്ടു മൂടാന്‍ സാത്താന്‍ അയച്ച അവന്റെ സന്തതിയായിരുന്നു മുഹമ്മദ്‌ എന്നതിന് ഈ തെളിവുതന്നെ ധാരാളമാണ്! അരുതെന്നു കല്പിച്ചുകൊണ്ട് ബൈബിളിലെ ദൈവം നിരോധിച്ചവയൊന്നും മുഹമ്മദോ അവനിലൂടെ സൃഷ്ടിക്കപ്പെട്ട ഇസ്ലാംമതമോ പാപമായി കണക്കാക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇത്തരം പാപങ്ങള്‍ ചെയ്ത് ഇവര്‍ അധിവസിക്കുന്ന ദേശങ്ങളെ ശാപഗ്രസ്തമാക്കുന്നു! ഇസ്ലാമിക രാജ്യങ്ങളിലെ അരാജകത്വത്തിന്റെ മുഖ്യകാരണവും ഇതുതന്നെ! എതിരിടാന്‍ മറ്റു മതങ്ങള്‍ ഇല്ലാത്തതും ഇസ്ലാംമതക്കാര്‍ മാത്രം വസിക്കുന്നതുമായ രാജ്യങ്ങളില്‍ നടമാടുന്നതുമായ ഭീകരത ഇതിനോടു ചേര്‍ത്തുവായിക്കണം. സോദോമിനെയും ഗൊമോറയെയും ഉന്മൂലനം ചെയ്യുവാനുണ്ടായ സാഹചര്യങ്ങള്‍ അതിനേക്കാള്‍ ഗുരുതരമായി ഇസ്ലാമികരാജ്യങ്ങളില്‍ ഇന്നുണ്ട്. ഇക്കാരണത്താല്‍, ഈ രാജ്യങ്ങളുടെമേലുള്ള ദൈവത്തിന്റെ വിധി ഇനിയും വൈകുകയില്ല! ‘നിദാഖത്ത്’ നടപ്പാക്കുന്നതിലൂടെ ഇവിടെ സംഭവിക്കുന്നത് സോദോം-ഗൊമോറയുടെ തനിയാവര്‍ത്തനമാണെന്നു മനസ്സിലാകണമെങ്കില്‍ ബൈബിള്‍ വിവരിച്ചിരിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കണം.

സോദോം-ഗൊമോറയും അറബികളുടെ ‘നിദാഖത്തും’!

ഉപയോഗം കഴിഞ്ഞ പാഴ്വസ്തുക്കളെ നീക്കംചെയ്യുന്ന സ്വദേശിവത്കരണമാണ് നിദാഖത്തിലൂടെ ഇസ്ലാമികരാജ്യങ്ങള്‍ വിഭാവനം ചെയ്യുന്നതെങ്കിലും അശുദ്ധരില്‍നിന്നു വിശുദ്ധരെ അകറ്റിനിര്‍ത്തുന്ന പ്രക്രിയയാണ് ദൈവം ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്! സോദോം-ഗൊമോറ പ്രദേശങ്ങള്‍ നശിപ്പിക്കുന്നതിനു മുന്‍പ് ഇത്തരത്തിലൊരു അടര്‍ത്തിമാറ്റല്‍ കാണാന്‍ സാധിക്കും! നീതിമാനായ ലോത്തിനെയും അവന്റെ കുടുംബത്തെയും രക്ഷിച്ചുകൊണ്ടാണ് ആ ദേശങ്ങളെ യാഹ്‌വെ നശിപ്പിച്ചത്.

ദേശം നശിപ്പിക്കുന്നതിനുമുമ്പ് അബ്രാഹവുമായി യാഹ്‌വെ സംസാരിക്കുന്ന രംഗം ബൈബിളിലുണ്ട്: “അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അന്‍പത് നീതിമാന്മാരുണ്ടെങ്കില്‍ അങ്ങ് അതിനെ നശിപ്പിച്ചുകളയുമോ? അവരെപ്രതി ആ സ്ഥലത്തെ ശിക്ഷയില്‍നിന്നൊഴിവാക്കില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും സംഹരിക്കുക- അത് അങ്ങില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതി തന്നെ നീതിമാന്മാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധിയാളന്‍ നീതി പ്രവര്‍ത്തിക്കാതിരിക്കുമോ? യാഹ്‌വെ അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതിമാന്മാരെ ഞാന്‍ കണ്ടെത്തുന്നപക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും”(സൃഷ്ടി: 18; 23-26). പിന്നീട് അബ്രാഹം യാഹ്‌വെയോട് ഇളവ് ആവശ്യപ്പെടുന്നു. അവയെല്ലാം അവിടുന്ന് അനുവദിച്ചു നല്‍കുന്നതായും ബൈബിളില്‍ കാണാം. അവസാനം അബ്രാഹം ദൈവത്തോടു ചോദിക്കുന്ന ഇളവും അവിടുന്ന് നല്‍കുന്ന മറുപടിയും ശ്രദ്ധേയമാണ്: “യാഹ്‌വേ, കോപിക്കരുതേ! ഒരു തവണകൂടിമാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തു പേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ആ പത്തു പേരെപ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല”(സൃഷ്ടി: 18; 32).

ഈ ഒരു വചനം നമ്മോട് ഒത്തിരി കാര്യങ്ങള്‍ പറയുന്നുണ്ട്. പത്തു നീതിമാന്മാരെപ്രതി ഒരു ദേശത്തോടു കരുണ കാണിക്കുന്ന കാരുണ്യവാനായ ദൈവത്തിന്റെ മുഖമാണ് ഈ വചനത്തിലൂടെ വരച്ചുകാട്ടുന്ന പ്രധാന സന്ദേശം! അതുപോലെതന്നെ, ഇന്ന്‍ പല രാജ്യങ്ങളും നിലനില്‍ക്കുന്നത് പത്തു നീതിമാരുടെയെങ്കിലും സാന്നിദ്ധ്യത്തിന്റെ തണലിലാണ് എന്നത് പറയാതെ പറയുന്ന യാഥാര്‍ത്ഥ്യം! അതുകൊണ്ട്, നാം അധിവസിക്കുന്ന നാട്ടില്‍ കുറഞ്ഞത് പത്തു നീതിമാന്മാരെങ്കിലും ജീവിക്കുന്നുവെന്നത് നാം മറക്കരുത്! നീതിമാന്മാരെ പീഡിപ്പിക്കുമ്പോള്‍, അവരുടെ ഔദാര്യത്തിലാണ് നമ്മുടെ ദേശം സംരക്ഷിക്കപ്പെടുന്നത് എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം! ഇത് ഒരു പ്രധാന വിഷയം ആയതിനാല്‍, സാന്ദര്‍ഭികമായി ഇത്രയും സൂചിപ്പിച്ചുവെന്നുമാത്രം. ഇനി വിഷയത്തിലേക്ക് നമുക്ക് തിരിയാം.

അറബികളുടെ നിദാഖത്തും സോദോമിന്റെ നാശവുംതമ്മില്‍ എന്തു പൊരുത്തമാണുള്ളത് എന്ന് ഈ ഉപശീര്‍ഷകത്തില്‍ നാം പരിശോധിക്കുന്നു. പത്തു നീതിമാന്മാരെപ്പോലും സോദോം-ഗൊമോറ പ്രദേശത്ത് കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും അവശേഷിക്കുന്ന നീതിമാനായ ലോത്തിനെയും അവന്റെ കുടുംബത്തെയും ദുഷ്ടന്മാരോടൊപ്പം നശിപ്പിക്കാതിരിക്കാന്‍ യാഹ്‌വെ തയ്യാറായി. അതിനുവേണ്ടി അവിടുന്ന് ഒരുക്കിയതും നിദാഖത്ത് ആയിരുന്നു! കാരണം, ലോത്തും കുടുംബവും ആ നാട്ടില്‍ പ്രവാസികള്‍ ആയിരുന്നുവെന്ന് വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോത്തിന്റെ ഭവനത്തിലേക്ക് സംഘംചേര്‍ന്ന് അതിക്രമിച്ചു കയറിയവര്‍ വിളിച്ചുപറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: “പരദേശിയായി വന്നവന്‍ ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു!”(സൃഷ്ടി: 19; 9). അതായത്, ഇന്ന് അറബികള്‍ പരദേശികളെ പുറത്താക്കുന്നുവെങ്കില്‍ അന്ന് പരദേശിയായിരുന്ന ലോത്തിനെയും അവന്റെ കുടുംബത്തെയും ദൈവംതന്നെ പുറത്തുകടത്തി! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, അറബികളെക്കൊണ്ട് നിദാഖത്ത് നടപ്പാക്കുന്നത് യാഹ്‌വെതന്നെ!

ഇസ്ലാമിക രാജ്യങ്ങളിലെ ദൈവനിഷേധത്തിനും മനുഷ്യത്വരഹിതമായ ചെയ്തികള്‍ക്കും യാഹ്‌വെ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. മിതവാദികള്‍ എന്ന നാട്യത്തില്‍ നിലനിന്നുകൊണ്ട് ലോകം മുഴുവനിലേക്കും കള്ളനോട്ടും മയക്കുമരുന്നുകളും കയറ്റി അയക്കുന്നതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിക രാജ്യങ്ങളാണ്. ഇന്ത്യയിലെ മുഴുവന്‍ കൊള്ളക്കാരും അധോലോക നായകന്മാരും തീവ്രവാദികളും സുരക്ഷിത താവളമായി സ്വീകരിച്ചിരിക്കുന്നത് അറബിരാജ്യങ്ങളെയാണെന്നും നമുക്കറിയാം. വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും മറ്റെല്ലാ വൈകൃതങ്ങളുംകൊണ്ട് മലിനമായ ഇസ്ലാമികലോകത്തിന് അവകാശപ്പെടാന്‍ ഒരു നന്മപോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം! പ്രതികാരത്തെക്കുറിച്ച് പഴയനിയമത്തില്‍ മാത്രമേ വെളിപ്പെടുത്തലുകള്‍ ഉള്ളുവെന്ന് ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഇവര്‍ തങ്ങളെത്തന്നെ സ്വയം വഞ്ചിക്കുന്നതോടൊപ്പം അനേകരെയും ഈ വഞ്ചനയില്‍ കുരുക്കുന്നു! ദൈവത്തിന്റെ പ്രതികാരത്തെക്കുറിച്ച് പുരാതനഗ്രന്ഥങ്ങളില്‍ മാത്രമല്ല, നവീനഗ്രന്ഥങ്ങളിലും അനേകം വെളിപ്പെടുത്തലുകള്‍ ഉണ്ട്. “ദൈവത്തെ അറിയാത്ത വിജാതിയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്; ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം ഞങ്ങള്‍ നേരത്തേതന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് യാഹ്‌വെ”(1 തെസ: 4; 5, 6).

ഇത്തരത്തിലുള്ള പാപങ്ങള്‍ അറബിനാടുകളില്‍ മാത്രമാണ് ഉള്ളതെന്ന വാദം മനോവയ്ക്കില്ല; എന്നാല്‍, പാപികളുടെയിടയില്‍ നീതിമാന്മാര്‍ അവശേഷിക്കുന്നുവെന്ന കാരണത്താല്‍, പ്രതികാരം വൈകുന്നുവെന്നുമാത്രം. കാരണം, പത്തു നീതിമാന്മാരെപ്പോലും പരിഗണിക്കുന്ന നീതിമാനായ ദൈവമാണ് സ്വര്‍ഗ്ഗത്തിലെ ദൈവം! നീതിമാന്മാരെ രക്ഷിച്ചുകൊണ്ടുതന്നെ ദുഷ്ടരെ ഉന്മൂലനം ചെയ്യാന്‍ അവിടുന്നു തയ്യാറാകും എന്നതിന് സോദോം ഒരു ദൃഷ്ടാന്തമായി പരിഗണിക്കണം.

ലോത്തിനെയും കുടുംബത്തെയും യാഹ്‌വെ രക്ഷിച്ചത് ഇപ്രകാരമായിരുന്നു: “നേരം പുലര്‍ന്നപ്പോള്‍ ദൂതന്മാര്‍ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെണ്‍മക്കള്‍ രണ്ടു പേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചു പോകും. എന്നാല്‍, അവന്‍ മടിച്ചുനിന്നു. യാഹ്‌വെയ്ക്ക് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി വിട്ടു. അവരെ പുറത്തു കൊണ്ടുപോയി വിട്ടതിനുശേഷം അവരില്‍ ഒരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്. താഴ്വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്ഷപ്പെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തു നശിക്കും”(സൃഷ്ടി: 19; 15-17).

മലമുകളിലേക്ക് ഓടിക്കയറാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച്, അടുത്തുള്ള ചെറിയ പട്ടണത്തിലേക്ക് രക്ഷപ്പെടാനുള്ള അനുവാദം ലോത്ത് നേടിയെടുത്തു. ദൂതന്‍ പറഞ്ഞു: “ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ പട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാകട്ടെ; അങ്ങോട്ട്‌ ഓടി രക്ഷപ്പെടുക. നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി”(സൃഷ്ടി: 19; 21, 22). ഒരു നീതിമാന്‍ കടന്നുചെല്ലുന്ന സ്ഥലം അവന്‍മൂലം സംരക്ഷിക്കപ്പെടുമെന്ന് ഇതിലൂടെ വെളിപ്പെടുന്നു!

ഇന്ന്‍ സൗദിയിലും കുവൈറ്റിലും ബഹ്റൈനിലും മറ്റിതര ഗള്‍ഫ് രാജ്യങ്ങളിലും സത്യദൈവത്തെ ആരാധിക്കുന്ന അനേകരുണ്ട്. ഇവരെപ്രതിയാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യം ആരും തിരിച്ചറിയുന്നില്ല. ദൈവമക്കളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുവാന്‍ ദൈവമൊരുക്കിയ സംവിധാനമായി നിദാഖത്തിനെ കാണാന്‍ തയ്യാറാകാത്തവരോട് അവിടുന്ന് ആവര്‍ത്തിക്കുന്ന വചനമാണ് മുകളില്‍ കുറിച്ചിരിക്കുന്നത്! ലോത്തിനെപ്പോലെ മടിച്ചുനില്‍ക്കുന്നവരെ കൈക്കുപിടിച്ചു പുറത്തേക്കു നയിക്കുന്ന പ്രവൃത്തിയായി, ഇസ്ലാമിക ഭരണകൂടങ്ങളുടെ കടുംപിടുത്തത്തെയും ധാര്‍ഷ്ട്യത്തെയും കണ്ടാല്‍ മതി. “ ”  ‘ ’

സോദോമിലെ ‘ഉപ്പുതൂണ്‍’ ഓര്‍മ്മയില്‍ ഉണ്ടായിരിക്കട്ടെ!

ലോകത്തിനു ശക്തമായ മുന്നറിയിപ്പു നല്‍കിക്കൊണ്ട് സോദോമില്‍ ഇന്നും ഒരു ഉപ്പുതൂണ്‍ ഉണ്ട്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ പരിശുദ്ധി വിളിച്ചോതുന്ന ഈ സ്മാരകശില അനേകം ചോദ്യങ്ങളുടെ ഉത്തരവുമാണ്! പാപത്തിന്റെ പരിണിതഫലം എത്രത്തോളം ദുരന്തകരമാണെന്നത് സോദോമും അവിടെ നിലകൊള്ളുന്ന ഉപ്പുതൂണും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തോടുള്ള അനുസരണക്കേടിന്റെ പ്രതീകവുമാണിത്!

ഈ ഉപ്പുതൂണിന്റെ പിന്നിലെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിദാഖത്തും ഉള്‍പ്പെടും. “ലോത്ത് സോവാറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരുന്നു. യാഹ്‌വെ ആകാശത്തില്‍നിന്നു സോദോമിലും ഗോമോറായിലും അഗ്നിയും ഗന്ധകവും വര്‍ഷിച്ചു. ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു ഉന്മൂലനം ചെയ്തു. ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു”(സൃഷ്ടി: 19; 23-26). പിന്‍തിരിഞ്ഞു നോക്കരുതെന്ന ദൈവത്തിന്റെ കല്പനയെ നിസ്സാരമായി ഗണിച്ചപ്പോള്‍ ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചത് അവളുടെ ജീവിതത്തിലെ ഭയാനകമായ ദുരന്തമായിരുന്നുവെങ്കില്‍, ഹവ്വായുടെ അനുസരണക്കേട്‌ മാനവരാശിയെ മുഴുവന്‍ വേട്ടയാടി! മനുഷ്യര്‍ നിസ്സാരമെന്നു കരുതുന്നത് ദൈവത്തിനു നിസ്സാരമാകണമെന്നില്ല. നിസ്സാരമെന്നു ചിന്തിച്ചുകൊണ്ട് കല്പനകളെ അവഗണിക്കുന്നവര്‍ക്കും അതിനു പ്രേരിപ്പിക്കുന്നവര്‍ക്കും ഇതൊരു അടയാളമാണ്. സ്വന്തം യുക്തിചിന്തകള്‍ക്കൊണ്ട് കല്പനകളുടെ ഗൗരവത്തെ തരംതിരിക്കുകയും ഈ വിധത്തില്‍ പഠിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വയം നശിക്കുന്നതോടൊപ്പം അനേകരെ നാശത്തിനു പാത്രമാക്കുകയും ചെയ്യുന്നു! ദൈവം നല്‍കിയ കല്പനകളിലൊന്നും അവഗണിക്കപ്പെടേണ്ടതല്ല; ഓരോന്നിനും അതിന്റേതായ ഗൗരവം അവിടുന്നു നിശ്ചയിച്ചിട്ടുണ്ട്.

നശിപ്പിക്കുന്നതിനുമുമ്പ് ഈ ദേശങ്ങള്‍ എപ്രകാരമായിരുന്നുവെന്ന് വചനത്തില്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “യോര്‍ദ്ദാന്‍ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്ത് കണ്ടു. അത് യാഹ്‌വെയുടെ തോട്ടംപോലെയും സോവാറിനു നേരെയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. യാഹ്‌വെ സോദോമും ഗൊമോറയും നശിപ്പിക്കുന്നതിനു മുമ്പുള്ള അവസ്ഥയായിരുന്നു അത്”(സൃഷ്ടി: 13; 10).

നിദാഖത്തുമായി ഈ സംഭവത്തിനുള്ള ബന്ധം നമുക്കു പരിശോധിക്കാം. രാജ്യാന്തര ഇടപെടലുകളെയെല്ലാം അവഗണിച്ചുകൊണ്ടും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടും അറബിരാജ്യങ്ങള്‍ നടത്തുന്ന സ്വദേശിവത്ക്കരണം യാഹ്‌വെയുടെ അറിവോടും അനുവാദത്തോടും കൂടെയാണെന്നു മാത്രമല്ല; അവിടുത്തെ കല്പന ഇവര്‍ നടപ്പാക്കുകയുമാണ്! എങ്ങനെയെങ്കിലും അവിടെത്തന്നെ പിടിച്ചുനില്‍ക്കാനുള്ള പ്രവാസികളുടെ ശ്രമം വലിയ അപകടം വിളിച്ചുവരുത്തുമെന്ന താക്കീതാണ് മനോവ ഇവിടെ നല്‍കുന്നത്! ആരും വിസ്മയിക്കേണ്ടാ! ലോത്തിന്റെ ഭാര്യയെപ്പോലെ, നഷ്ടപ്പെടുന്ന സമ്പത്തിലേക്കും സൗകര്യങ്ങളിലേക്കും തിരിഞ്ഞുനോക്കുന്നവരെ കാത്തിരിക്കുന്നതും മറ്റൊന്നായിരിക്കില്ല!

സത്യദൈവത്തില്‍ വിശ്വസിക്കുന്ന അവിടുത്തെ ജനത്തിനുവേണ്ടി ഒരുക്കിയിരിക്കുന്ന ഈ സൗകര്യം മറ്റു ചിലര്‍ക്കുകൂടി ഉപകരിക്കുന്നുവെങ്കില്‍, സോദോമിലും വ്യത്യസ്ഥമല്ലാത്ത അവസരം ഉണ്ടായിരുന്നു. ലോത്ത്, തന്റെ പെണ്‍മക്കളെ വിവാഹം ചെയ്യാനിരുന്ന യുവാക്കള്‍ക്ക് അവസരം വച്ചുനീട്ടിയിട്ടും അവര്‍ സ്വീകരിക്കാതെ തള്ളിക്കളയുകയാണ് ഉണ്ടായത്. ആ സംഭവം ബൈബിളില്‍ ഇങ്ങനെയാണു വായിക്കുന്നത്: “ആ രണ്ടുപേര്‍ ലോത്തിനോടു പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക് ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്മാരോ പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തു കടത്തിക്കൊള്ളുക. ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടുത്തെ ജനങ്ങള്‍ക്കെതിരെ രൂക്ഷമായ നിലവിളി യാഹ്‌വെയുടെ മുമ്പില്‍ എത്തിയിരിക്കുന്നു”(സൃഷ്ടി: 19; 12, 13). ഈ വിവരം ലഭിച്ചത് അനുസരിച്ച് ലോത്ത് പ്രവര്‍ത്തിച്ചു: “ഉടന്‍ ലോത്ത് തന്റെ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്തു ചെന്നുപറഞ്ഞു: എഴുന്നേറ്റ് ഉടനെ സ്ഥലം വിട്ടുപോവുക. യാഹ്‌വെ ഈ നഗരം നശിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ അവന്‍ തമാശ പറയുകയാണ്‌ എന്നത്രേ അവര്‍ക്കു തോന്നിയത്”(സൃഷ്ടി: 19; 14). മനോവ വെളിപ്പെടുത്തുന്ന ഈ സത്യങ്ങളെയും തമാശയായി കാണുന്നവര്‍ ചരിത്രം പുനരാവര്‍ത്തിക്കുകയാണ്!

നിദാഖത്തിലൂടെ ഇപ്പോള്‍ യാഹ്‌വെ ഒരുക്കിയിരിക്കുന്ന സൗകര്യം ദൈവമക്കള്‍ക്കുവേണ്ടി ഉള്ളതാണെന്നു തിരിച്ചറിഞ്ഞ്, അതു വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ ലോത്തിന്റെ ഭാര്യയ്ക്കും പെണ്‍മക്കളെ വിവാഹം കഴിക്കാനിരുന്ന യുവാക്കള്‍ക്കും സംഭവിച്ചതില്‍നിന്നു വിഭിന്നമായിരിക്കില്ല നിങ്ങളെ കാത്തിരിക്കുന്നത്! കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാനുള്ള ആത്മീയജ്ഞാനം ഓരോ വിശ്വാസികളും കൈവരിച്ചേ മതിയാകൂ. “തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം,ദുഷ്കര്‍മ്മികളുടെ സന്തതി,ദുര്‍മ്മാര്‍ഗ്ഗികളായ മക്കള്‍! അവര്‍ യാഹ്‌വെയെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍നിന്നു തീര്‍ത്തും അകന്നുപോയി. ഇനിയും നിങ്ങളെ പ്രഹരിക്കണമോ?”(യേശൈയാഹ്: 1; 4, 5).

തിന്മ പ്രവര്‍ത്തിക്കുന്നവരുടെ സാന്നിദ്ധ്യം ഭൂമിയില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് വചനം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: “യാഹ്‌വെയുടേതാണ് ഈ വചനം. ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു(യേശൈയാഹ്: 24; 4-6).

തീവ്രവാദത്തെ നേരിടാന്‍ തീവ്രവാദികള്‍ക്ക് ഖത്തറില്‍ ഓഫീസ് തുറന്നുകൊടുക്കാന്‍ അമേരിക്കന്‍ ഇമാം ഒബാമയുടെ പിന്തുണ ലഭിച്ചതോടെ ദുരന്തത്തിന്റെ ആഘാതം ഒന്നുകൂടി ശക്തിപ്രാപിച്ചു! വിനാശകാലേ വിപരീത ബുദ്ധി എന്ന പ്രയോഗത്തിന് അര്‍ത്ഥം നല്‍കാന്‍ ഏറെ കാലമായി ഒബാമ ശ്രമിച്ചുവരികയാണല്ലോ! ദോഹയില്‍ താലീബാന്‍ തുറക്കാന്‍പോകുന്ന ഓഫീസ്, താലീബാനിസത്തിനുള്ള ആഗോള അംഗീകാരമായി വേണം കരുതാന്‍! ഒബാമയുടെ പിന്തുണയോടെ ഖത്തറിലെ രാജാവ് പലസ്തീനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ട് യിസ്രായേലിനോട് എതിരിടാന്‍ തുനിഞ്ഞ അന്നുതന്നെ ദൈവകോപം അമേരിക്കയുടെമേല്‍ ആളിക്കത്തിയത് മനോവ ചൂണ്ടിക്കാട്ടിയിരുന്നു. ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും ബൈബിളിലെ വചനത്തിന് മാറ്റം വരില്ല! മനോവ അന്നു കുറിച്ച വചനം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു: “ഇതാ, യാഹ്‌വെയുടെ കൊടുങ്കാറ്റ്!ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി ദുഷ്ടന്റെ തലയില്‍ ആഞ്ഞടിക്കും. തന്റെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റുന്നതുവരെ യാഹ്‌വെയുടെ ഉഗ്രകോപം ശമിക്കുകയില്ല. അവസാനനാളുകളില്‍ നിങ്ങള്‍ അതു ഗ്രഹിക്കും”(യിരെമിയാഹ്: 30; 23, 24).

അമേരിക്കന്‍ ജനതയുടെമേല്‍ ഇനിയുമൊരു ദുരന്തം വരുത്തണമോ എന്ന ചോദ്യം ഇനിയും ആവര്‍ത്തിക്കുന്നില്ല; കാരണം, ഈ ലേഖനത്തില്‍ നാം ചിന്തിക്കുന്ന വിഷയം നിദാഖത്തിന്റെ പിന്നിലുള്ള ദൈവകരത്തെ സംബന്ധിച്ചാണ്! നിദാഖത്തിലൂടെ ദൈവജനത്തിനു രക്ഷപെടാനുള്ള അവസരമാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഒരുക്കിയിരിക്കുന്നത് എന്നകാര്യത്തില്‍ ഭിന്നതയുള്ളവര്‍ അല്പകാലംകൂടി കാത്തിരുന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊള്ളുക! തിന്മയ്ക്കുള്ള ശിക്ഷ ലോകത്തേക്ക് കടന്നുവരുമ്പോള്‍, അതിനെ മറ്റെന്തെങ്കിലും പേരില്‍ വിളിക്കാനാണ് ലോകത്തിനിഷ്ടം! കാരണം, മനുഷ്യന്‍ പാപത്തില്‍നിന്നു പിന്മാറുന്നത് ലോകം ഇഷ്ടപ്പെടുന്നില്ല! ലോകത്തിനുമേല്‍ സാത്താന്റെ സ്വാധീനം അത്രത്തോളം വര്‍ദ്ധിച്ചിരിക്കുന്നു! വിജാതിയതയിലൂടെയാണ് സാത്താന്‍, തന്റെ സ്വാധീനം ലോകത്തിനുമേല്‍ ഉറപ്പിച്ചിരിക്കുന്നത്! രക്ഷയില്‍നിന്നു മനുഷ്യനെ അകറ്റുന്നതോടൊപ്പം രക്ഷയെ പരിഹസിക്കുകയും ചെയ്യുന്ന പൈശാചിക മതമായ ഇസ്ലാമിനെതിരെ യാഹ്‌വെയുടെ ക്രോധം ഉണരുകതന്നെചെയ്യും! ഇതാണ് യഥാര്‍ത്ഥ തിന്മ: “എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു”(യിരെ: 2; 13). 

ദുഷ്ടരുടെമേലുള്ള മഹാമാരി ഇനിയും വൈകില്ലെന്നു തിരിച്ചറിയാനും യാഹ്‌വെ ഒരുക്കിയ സൗകര്യം ദൈവജനം വേണ്ടവിധം ഉപയോഗിക്കാനും തയ്യാറവുകയെന്ന ആഹ്വാനത്തോടെ ഈ വിചിന്തനം മനോവ ഉപസംഹരിക്കുകയാണ്!

ഇറാക്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അവിടംകൊണ്ട് അവസാനിക്കുമെന്ന് ആരും കരുതരുത്! ദൈവജനത്തെ പീഡിപ്പിച്ച സകല ജനതകളുടെയുംമേല്‍ അവിടുത്തെ ക്രോധം ആളിക്കത്തും! നിദാഖത്തിന്റെ തുടക്കത്തില്‍ മനോവ ഈ ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ പലരും ഇത് ഗൗനിച്ചില്ല. ഇറാക്കില്‍ ആരംഭിച്ചിരിക്കുന്ന അടയാളംകൊണ്ടെങ്കിലും തിരിച്ചറിയാത്തവരെക്കുറിച്ച് മനോവയ്ക്ക് മറ്റൊന്നും പറയാനില്ല! ഇസ്ലാമിക ഭീകരന്മാരെ സമ്പത്തുകൊണ്ടു സഹായിക്കുകയും ക്രൈസ്തവരാജ്യങ്ങളില്‍ ഭീകരരെ വിന്യസിക്കുകയും ചെയ്യുന്നത് സൗദിയാണ്!

“അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍”(മത്താ: 24; 32, 33).

തുടരും...

ഈ ലേഖനപരമ്പരയുടെ അടുത്തഭാഗം അന്ന് യാഹ്‌വെ ഒരുവന്‍ മാത്രം; അവന് ഒരു പേര് മാത്രവും! ഉടന്‍ പ്രതീക്ഷിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4376 views

LOG IN

Lost your password?

SIGN UP

LOST PASSWORD