കാലത്തിന്റെ അടയാളങ്ങള്‍

ഇമാം മഹ്ദിയും ഇസ്ലാമിന്റെ വ്യാമോഹങ്ങളും!

Print By
about

മുഖവുര: ലോകാന്ത്യസംഭവങ്ങളുമായി ബന്ധപ്പെട്ട് അത്തിമരത്തില്‍നിന്ന് പഠിക്കുക എന്ന ലേഖനപരമ്പരയുടെ എട്ടാമത്തെ ഭാഗമാണിത്. മുന്‍ലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ക്ക് കാലത്തിന്റെ അടയാളങ്ങള്‍ എന്ന ലിങ്കില്‍നിന്ന് മറ്റുള്ള ഭാഗങ്ങള്‍ വായിക്കാന്‍ കഴിയും.

മാംമഹ്ദിയെക്കുറിച്ച് കുറച്ചു മാസങ്ങള്‍ക്കുമുമ്പ് മനോവ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലത്തിന്റെ അടയാളങ്ങള്‍ എന്ന ലിങ്കില്‍ അതു വായിക്കാന്‍ സാധിക്കും. ഇമാം മഹ്ദിയെക്കുറിച്ച് വിവിധ ഇസ്ലാമിക വിഭാഗങ്ങള്‍ പിന്തുടരുന്ന വിശ്വാസങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു പരമ്പരയുടെ ഭാഗമായിരുന്നു അത്. എന്നാല്‍, മഹ്ദിയെ മുന്നില്‍നിര്‍ത്തി ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ സമുദായത്തെ ഒന്നടങ്കം മിഥ്യാബോധത്തിലും വ്യാമോഹങ്ങളിലും കെട്ടിയിട്ടു വഞ്ചിക്കുകയാണെന്ന സത്യം ഇവരാരും തിരിച്ചറിയുന്നില്ല. മുഹമ്മദ്‌ ഇസ്ലാമിനോടു ചെയ്ത ഏറ്റവും കടുത്ത വഞ്ചനയായിരുന്നു ഇമാം മഹ്ദിയെക്കുറിച്ച് നല്‍കിയ വിവരണം!

ഇമാം മഹ്ദിയിലൂടെ ലോകം മുഴുവനും ഇസ്ലാമാകും എന്ന മൂഢസങ്കല്പത്തിലാണ് ഇന്നിവര്‍ ജീവിക്കുന്നത്. കോഴിക്ക് മുല വരാന്‍ ‍കാത്തിരിക്കുന്നതുപോലെ പരിഹാസ്യമായ കാത്തിരിപ്പാണിതെന്ന് ഇവരൊട്ട് അറിയുന്നുമില്ല! ദൈവത്തെയും സാത്താനെയും തിരിച്ചറിയാന്‍ കഴിവില്ലാതിരുന്ന മുഹമ്മദില്‍നിന്ന്, ‍ഇസ്ലാംമത വിശ്വാസികള്‍ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്നതാണ് ഇവരുടെ ദുരവസ്ഥയ്ക്കുള്ള പ്രധാന കാരണം. ബൈബിളിലെ പല പ്രവചനങ്ങളും രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി അവതരിപ്പിക്കുകയും അവയില്‍ മിക്കതും നിറവേറുകയും ചെയ്തത് മുഹമ്മദിലെ പ്രവാചകത്വത്തെ സാധൂകരിക്കാന്‍ കാരണമാകില്ല. എന്തെന്നാല്‍, ദൈവത്തിന്റെ പ്രവാചകന്മാര്‍ പരിശുദ്ധാത്മ പ്രേരണയില്‍ പ്രവചിച്ചവ ഏറ്റുപറയുന്നവരെല്ലാം പ്രവാചകരാണെന്നു കരുതാന്‍ കഴിയില്ല എന്നതുതന്നെ! ബൈബിളിലെ പ്രവചനങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ ഖുറാനിലേക്ക് പകര്‍ത്തിയപ്പോള്‍ ഇസ്ലാംമതക്കാര്‍ കരുതിയത് മുഹമ്മദിന്റെ മഹാജ്ഞാനമാണ് ഈ ആശയങ്ങള്‍ എന്നാണ്! ഇയാളെ വിശ്വാസത്തിലെടുക്കാന്‍ ഇസ്ലാമിനെ പ്രേരിപ്പിക്കുന്ന മുഖ്യഘടകവും ഈ കോപ്പിയടി തന്നെയാകുന്നു! എന്നാല്‍, ഇതിലൂടെ മുഹമ്മദും സാത്താനും ചേര്‍ന്നു നടത്തുന്ന യഥാര്‍ത്ഥ ചതിയെന്തെന്നു മനസ്സിലാക്കാന്‍ ഇസ്ലാമിനും ഇവരെ അനുകൂലിക്കുന്നവര്‍ക്കും കഴിഞ്ഞിട്ടില്ല.

ബൈബിളിലെയും യെഹൂദഗ്രന്ഥങ്ങളിലെയും ചരിത്രവിവരണങ്ങള്‍ കോപ്പിയടിച്ചതാണ് ഖുറാന്റെ അടിസ്ഥാനമെന്ന് അറിയണമെങ്കില്‍ വംശാവലിചരിത്രം പരിശോധിച്ചാല്‍ മതി. മുഹമ്മദ്‌ അവകാശപ്പെട്ടത് താന്‍ യിസ്മായില്‍ വംശജനാണെന്നായിരുന്നു. എന്നാല്‍, യിസ്മയിലിനുശേഷം മുഹമ്മദുവരെയുള്ള ചരിത്രം എവിടെ പോയി? യെഹൂദ ഗ്രന്ഥങ്ങളിലോ ബൈബിളിലോ രേഖപ്പെടുത്താത്തതുകൊണ്ട് ഇസ്മായിലിന്റെ വംശാവലി ചരിത്രം ലോകത്തിന് അജ്ഞാതമാണ്. യിസ്മായിലിനെ അബ്രാഹത്തിന്റെ പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ടും, യിസഹാക്കിന്റെയും യാക്കോബിന്റെയും വംശാവലിയെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തത് എന്നതുകൊണ്ടും യെഹൂദരുടെയോ ക്രിസ്ത്യാനികളുടെയോ ഗ്രന്ഥങ്ങളില്‍ യിസ്മായിലിന്റെ ചരിത്രം രേഖപ്പെടുത്തിയില്ല. ഇക്കാരണത്താല്‍ത്തന്നെ, മുഹമ്മദിനോ ഇസ്ലാമിനോ ഈ ചരിത്രം ലഭിച്ചുമില്ല. മൂസാനബി, ദാവൂദ്, സുലൈമാന്‍ തുടങ്ങിയ കഥാപാത്രങ്ങളെ രംഗത്തിറക്കേണ്ടിവന്നതും ഇക്കാരണത്താലാണ്. അല്ലായിരുന്നുവെങ്കില്‍, ഇബ്രാഹിം നബിയുടെ പുത്രനും യഥാര്‍ത്ഥ പിന്‍ഗാമിയുമായി ഇസ്ലാംമതക്കാര്‍ കരുതുന്ന യിസ്മായിലിന്റെ വംശാവലിയിലുള്ള ആരെയെങ്കിലും ഖുറാനില്‍ കാണുമായിരുന്നു. യിസഹാക്കിന്റെയും യാക്കോബിന്റെയും യിസ്രായേല്‍ ജനത്തിന്റെയും ചരിത്രമല്ലാതെ, യിസ്മായിലിന്റെ ചരിത്രം മുഹമ്മദിനോ അനുയായികള്‍ക്കോ അറിയില്ല. ഇതുതന്നെയാണ് ഇസ്ലാമിന്റെ കാപട്യവും!

ക്രൈസ്തവരെപ്പോലും ഈ കാപട്യത്തിലൂടെ വഴിതെറ്റിക്കാന്‍ മുഹമ്മദിന്റെ അനുയായികള്‍ക്കു സാധിച്ചുവെന്നതാണ് ഏറെ ദാരുണം! യേഹ്ശുവായുടെ വീണ്ടും വരവിനെ സംബന്ധിക്കുന്ന അനേകം പ്രവചനങ്ങളും വെളിപ്പെടുത്തലുകളും ബൈബിളിലുണ്ട്. ഈ മഹത്തായ ദിനത്തെ മറച്ചുവച്ചിരിക്കുന്നുവെങ്കിലും, ഏതു കാലഘട്ടത്തിലാണ് ആ ദിനമെന്നു തിരിച്ചറിയാനുള്ള അടയാളങ്ങള്‍ യേഹ്ശുവാ നല്‍കിയിട്ടുണ്ട്. അതിനുമുമ്പ് സംഭവിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബൈബിളില്‍ വ്യക്തമായ സൂചനകള്‍ നല്‍കിയിരിക്കുന്നത് നമുക്ക് കാണാം. എന്നാല്‍, ഈ ദിവസത്തെക്കുറിച്ചുള്ള വ്യക്തതയില്‍നിന്നു മനുഷ്യരെ വ്യതിചലിപ്പിക്കേണ്ടത് സാത്താന്റെ ആവശ്യമാണ്‌. അതുപോലെതന്നെ, യേഹ്ശുവായെ തിരിച്ചറിയുന്നത് തടയുകയെന്നതും അവന്റെ ദൗത്യമാകുന്നു. അതിനുവേണ്ടി സാത്താന്‍ ഒരുക്കുന്ന കുതന്ത്രത്തിന്റെ മൊത്തവിതരണം ഏറ്റെടുത്തിരിക്കുന്നത് ഇസ്ലാംമതം ആണെന്നകാര്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ!

ഇസ്ലാമിന്റെ ആരംഭത്തില്‍ത്തന്നെ ഈസാനബിയെന്ന വ്യാജനെ അവതരിപ്പിച്ചതിലൂടെ അന്ത്യകാലത്തേയ്ക്കുള്ള ഒരുക്കങ്ങള്‍ സാത്താന്‍ നടത്തി. യേഹ്ശുവായെക്കുറിച്ച് മിഥ്യാധാരണയുണ്ടാക്കി ദൈവജനത്തെ വഞ്ചിക്കുവാനാണ്‌ സാത്താന്‍ ഇപ്രകാരം ചെയ്തത്. യേഹ്ശുവായെ പ്രത്യാശയോടെ കാത്തിരിക്കുന്ന ദൈവജനത്തിനു മുന്നിലേക്ക് ഈസാനബി കടന്നുവരുമ്പോള്‍ ഇവനാണ് യഥാര്‍ത്ഥ യേഹ്ശുവായെന്ന് ക്രിസ്ത്യാനികളും, തങ്ങള്‍ പ്രത്യാശയോടെ കാത്തിരിക്കുന്ന മ്ശിഹാ ഇവനാണെന്നു യെഹൂദരും തെറ്റിദ്ധരിക്കും. ഇതിലൂടെ അന്ത്യനാളുകളില്‍ അനേകരെ വഴിപിഴപ്പിക്കാന്‍ അല്ലാഹുവെന്ന സാത്താന്‍ കൗശലപൂര്‍വ്വം ഒരുക്കിയ കെണിയാണ്‌ ഈസാനബി! അല്ലാഹുവിനെക്കുറിച്ച് മുഹമ്മദ്‌ അബദ്ധത്തില്‍ പറഞ്ഞുപോയ വെളിപ്പെടുത്തല്‍ ഈ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുന്നതാണ്. ഖുറാന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അല്ലാഹു മനുഷ്യനെ വഴിപിഴപ്പിക്കുന്നു”(സുറ: 7; 184). ഈ അല്ലാഹുവിനെക്കുറിച്ച് ബൈബിള്‍ പറയുന്നതുകൂടി ശ്രദ്ധിച്ചാല്‍ മാത്രമേ മുഹമ്മദിന്റെ വാക്കുകളിലൂടെ അബദ്ധത്തില്‍ പുറത്തുവന്ന സത്യം ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. വിശുദ്ധ ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: “അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും”(വെളി: 20; 10). വഴിപിഴപ്പിക്കുന്ന ഈ അല്ലാഹു സത്യദൈവമല്ല എന്ന് മനസ്സിലാകാന്‍ ഇതില്‍ക്കൂടുതലായി എന്തെങ്കിലും തെളിവ് ആവശ്യമുണ്ടോ?!

ബൈബിളിലൂടെ സാത്താന്‍ വഞ്ചകനാണെന്നു മുന്നറിയിപ്പു തരുമ്പോള്‍, ആ വഞ്ചകന്‍ അല്ലാഹുവാണെന്ന് വിളിച്ചുപറയുന്നതും  അവന്റെ പ്രവാചകനായ മുഹമ്മദുതന്നെയാണ്. ഖുറാനില്‍ അല്ലാഹുവിനെ വിശേഷിപ്പിക്കാന്‍ തൊണ്ണൂറ്റിയൊമ്പതു വിശിഷ്ട നാമങ്ങള്‍ പറഞ്ഞിരിക്കുന്നതില്‍ ഒന്ന് ‘ദാര്‍’ എന്നാകുന്നു. ‘ദാര്‍’ എന്ന അറബി വാക്കിന്റെ അര്‍ത്ഥം വഞ്ചകന്‍ എന്നാണ്! ഇത് മനോവയുടെ കണ്ടുപിടുത്തമല്ല; അറബിഭാഷ അറിയാവുന്ന ആര്‍ക്കും ഇതു മനസ്സിലാകും. ഇനി വിഷയത്തിലേക്ക് തിരിച്ചുവരാം. ഈസാനബി എന്ന കഥാപാത്രത്തെ യേഹ്ശുവായാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഇസ്ലാം നടത്തിയ ശ്രമങ്ങള്‍ക്കുപിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. യേഹ്ശുവാ കുരിശില്‍ മരിച്ചിട്ടില്ലെന്നും ദൈവമല്ലെന്നും പ്രചരിപ്പിക്കുകവഴി മാനവകുലത്തിന്റെ രക്ഷയെ തടസ്സപ്പെടുത്തുക എന്നതായിരുന്നു പ്രഥമ ലക്ഷ്യമെങ്കില്‍, വരാനിരിക്കുന്ന വിധിയാളനായ യേഹ്ശുവായെ ദൈവജനം തിരിച്ചറിയാതെ വ്യാജമായതിനെ സ്വീകരിക്കാനുള്ള മിഥ്യാബോധം ഉണര്‍ത്തുകയായിരുന്നു മറ്റൊരു ലക്ഷ്യം! ഈ വിഷയത്തില്‍ ഒതുങ്ങിനിന്ന് പഠനം നടത്തുവാനാണ് മനോവ ഇവിടെ ഉദ്യമിക്കുന്നത്.

യേഹ്ശുവാ വീണ്ടും വരുമെന്നത് ക്രിസ്തീയതയിലെ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ്. ഈ സത്യത്തെ അവിശ്വസിക്കുന്നവര്‍ ക്രൈസ്തവരല്ല. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങളില്‍ ഏറ്റുപറയുന്ന പ്രധാന കാര്യങ്ങളിലൊന്ന്, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ അവന്‍ വീണ്ടും വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നതാണ്! ക്രിസ്തീയതയുടെ ആരംഭംമുതല്‍ ഇന്നോളം വിശ്വാസികള്‍ പ്രത്യാശയോടെ കാത്തിരിക്കുന്നത് യേഹ്ശുവായുടെ രണ്ടാം വരവിനെയാണെന്ന് സാത്താനും നന്നായി അറിയാം. അതുകൊണ്ടുതന്നെ, അവന്‍ നടത്തിയ മുന്നൊരുക്കമാണ്‌ ഈസാനബിയെന്ന വ്യാജസൃഷ്ടി! പ്രത്യാശയോടെ കാത്തിരിക്കുന്ന ദൈവജനതിനുമുന്നില്‍ യേഹ്ശുവായോടു സാദൃശ്യമുള്ള ഒരുവനെ അവതരിപ്പിച്ചാല്‍ അനേകരെ വഴിത്തെറ്റിക്കാമെന്ന് അവനറിയാം. അവന്റെ ഈ അറിവ് ശരിയാണെന്നതിന് വ്യക്തമായ തെളിവുകള്‍ നമുക്കുമുന്നിലുണ്ട്. ക്രൈസ്തവരിലെ പണ്ഡിതന്മാരില്‍ ചിലര്‍പോലും ഈസാനബിയെ യേഹ്ശുവായായി തെറ്റിദ്ധരിച്ചിരിക്കുന്നത് ഇതിന് ഉദാഹരണമാണ്! ഈസാനബി, മറിയംബീവി തുടങ്ങിയ കഥാപാത്രങ്ങള്‍ വ്യാജമാണെന്നു തിരിച്ചറിയാതെ ഇവരെ ഉയര്‍ത്തിപ്പിടിക്കുന്ന സുവിശേഷകര്‍പോലും ഉള്ളതാണ് സാത്താന്റെ വിജയം! അതുകൊണ്ടുതന്നെ, ഈസാനബിയെന്ന ആന്റിക്രൈസ്റ്റ് കടന്നുവന്ന് കപടസമാധാനത്തോടെ നിലയുറപ്പിക്കുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍പോലും വഴിതെറ്റും!

“വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനംമുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരും അതിനെ ആരാധിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. തടവിലാക്കപ്പെടേണ്ടവന്‍ തടവിലേക്കു പോകുന്നു. വാളുകൊണ്ടു വധിക്കുന്നവന്‍ വാളിന് ഇരയാകണം. ഇവിടെയാണ്‌ വിശുദ്ധരുടെ സഹനശക്തിയും വിശ്വാസവും”(വെളി: 13; 8-10). ബാഹ്യമായ ഇന്ദ്രിയങ്ങളെ കബളിപ്പിക്കുന്ന വ്യര്‍ത്ഥതയുമായി എതിര്‍ക്രിസ്തു കടന്നുവരുമ്പോള്‍, അവനെ സ്വീകരിക്കാനുള്ള മിഥ്യാബോധം മനുഷ്യരില്‍ ഉണര്‍ത്തപ്പെടുമെന്ന് വചനം മുന്നറിയിപ്പു തന്നിട്ടുണ്ട്. യേഹ്ശുവായ്ക്ക് എതിരായിട്ടുള്ളവാനാണ് എതിര്‍ക്രിസ്തു(ആന്റിക്രൈസ്റ്റ്). അതുകൊണ്ടുതന്നെ, മ്ശിഹായെ എതിരിടാന്‍ സാത്താന്‍ അവതരിപ്പിച്ച വ്യാജകഥാപാത്രമായ ഈസാനബിയിലൂടെ അവന്‍ ലക്ഷ്യമിട്ടിരിക്കുന്നത് നിസ്സാരമായ പദ്ധതിയല്ല! യേഹ്ശുവായുടെ വീണ്ടുംവരവിനുമുമ്പേ ഈസാനബി കടന്നുവരികയും താനാണ് യേഹ്ശുവായെന്ന മിഥ്യാധാരണ ലോകത്ത് ഉണര്‍ത്തുകയും ചെയ്യും. ഈസായും യേഹ്ശുവായും ഒരുവനാണെന്ന ധാരണയില്‍ കബളിപ്പിക്കപ്പെട്ടു ജീവിക്കുന്നവര്‍ ഇന്നും ക്രൈസ്തവരുടെ ഇടയിലുണ്ട്. ഈസാനബിയെ യേഹ്ശുവായായി പരിഗണിച്ച് സ്വീകരിക്കുന്നവര്‍ക്ക് സംഭവിക്കാനിരിക്കുന്ന ദുരന്തത്തെയാണ് മുകളില്‍ കൊടുത്തിരിക്കുന്ന വചനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ആന്റിക്രൈസ്റ്റ് വരുമ്പോള്‍ ജനങ്ങളെല്ലാം അവനെ സ്വീകരിക്കുമെന്ന് വചനത്തില്‍ പറഞ്ഞിരിക്കുന്നതിനെ പലരും സംശയത്തോടെയാണ് വായിക്കുന്നത്. കാരണം, യേഹ്ശുവായാണെന്ന ചിന്തയില്‍ എതിര്‍ക്രിസ്തുവിനെ ആരും സ്വീകരിക്കാനുള്ള സാധ്യതയില്ല എന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍, ദൈവവചനത്തിനു തെറ്റുപറ്റുകയില്ല. ഇവയെല്ലാം മുന്‍കൂട്ടി പറഞ്ഞിരിക്കുന്നതുതന്നെ ആരും വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. യേഹ്ശുവായാണെന്ന ധാരണയില്‍ വ്യാജനെ സ്വീകരിക്കുന്നത് എപ്രകാരമായിരിക്കും എന്നാണു നാം ഇനി ചിന്തിക്കാന്‍ പോകുന്നത്.

ഈസാനബിയെ യേഹ്ശുവായാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സാത്താനും അവന്റെ അനുയായികള്‍ക്കും സാധിച്ചതുപോലെതന്നെ ഇനിയും സംഭവിക്കും! കാരണം, ഈസാനബി തന്നെയാണ് ആന്റിക്രൈസ്റ്റ് അഥവാ എതിര്‍ക്രിസ്തു! ഇതാണ് ഇസ്ലാമിലൂടെ സാത്താന്‍ മറച്ചുവച്ചിരിക്കുന്ന യഥാര്‍ത്ഥ ദുരന്തവും! എതിര്‍ക്രിസ്തുവിനെക്കുറിച്ചുള്ള വ്യാജമായ പ്രചാരണങ്ങള്‍ ഇസ്ലാം ഒരുവശത്തുകൂടി നടത്തുമ്പോള്‍ പെന്തക്കോസ്തുസഭകള്‍ മറ്റൊരു രീതിയില്‍ ജനങ്ങളെ വഞ്ചിക്കുന്നത് ഇന്നു കാണാന്‍ കഴിയുന്നുണ്ട്. ഇത്തരം സഭകള്‍ ഒന്നടങ്കം വത്തിക്കാനിലേക്കും മാര്‍പാപ്പയിലേക്കും വിരല്‍ചൂണ്ടിക്കൊണ്ട് യഥാര്‍ത്ഥ ആന്റിക്രൈസ്റ്റില്‍നിന്ന്‍ ജനശ്രദ്ധ തിരിക്കുകയാണ്! ഇവരുടെയെല്ലാം ഇടയില്‍ കത്തോലിക്കരായ വിശ്വാസികള്‍ ആന്റിക്രൈസ്റ്റിനെക്കുറിച്ചും യേഹ്ശുവായുടെ വീണ്ടും വരവിനെക്കുറിച്ചും അജ്ഞതയില്‍ കഴിയുന്നു! ഇതൊന്നും ഇവരെ സംബന്ധിക്കുന്ന കാര്യമല്ലെന്നാണ് ഇവരുടെ ധാരണ!

ഈസാനബി ഇനിയും വരുമെന്നാണ് ഇസ്ലാംമതക്കാര്‍ വിശ്വസിക്കുന്നത്. യേഹ്ശുവാ തന്നെയാണ് ഈസായെന്നു ധരിപ്പിക്കാന്‍ ഇസ്ലാം നടത്തുന്ന പ്രചാരണങ്ങളുടെയെല്ലാം പിന്നില്‍ എതിര്‍ക്രിസ്തുവിനു വഴിയൊരുക്കുകയെന്ന ലക്ഷ്യമാണുള്ളത്. ഇന്നു പല ക്രൈസ്തവരും ധരിച്ചുവച്ചിരിക്കുന്നത് ഈസാനബി യേഹ്ശുവായാണ് എന്നായതിനാല്‍, അവനെ യേഹ്ശുവായായി പരിഗണിച്ചു സ്വീകരിക്കാനുള്ള സാഹചര്യം ഖുറാനിലൂടെ അല്ലാഹുവും വ്യാജപ്രവാചകനും ഒരുക്കിവച്ചിട്ടുണ്ട്. ഇത് മനസ്സിലാകണമെങ്കില്‍, ഈസാനബിയുടെ വരവിനെക്കുറിച്ചുള്ള ഇസ്ലാമിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധിച്ചാല്‍ മതിയാകും!

ഇമാംമഹ്ദിയുടെ സഹായകനായി ഈസാനബി വരും!

ഇസ്ലാമിലെ പ്രബല വിഭാഗമായ ഷിയാകളാണ് ഇമാംമഹ്ദിയെക്കുറിച്ച് ഏറെ പ്രതീക്ഷ പുലര്‍ത്തുന്നതെങ്കിലും സുന്നികളും മറ്റുള്ള വിഭാഗങ്ങളും മഹ്ദിയെ കാത്തിരിക്കുന്നവരാണ്! ഓരോരുത്തരും വ്യത്യസ്ഥമായ തരത്തിലാണ് ചിന്തിക്കുന്നത് എന്നകാര്യം നിലനില്‍ക്കുമ്പോഴും മഹ്ദി വരുമെന്നകാര്യത്തില്‍ ഭൂരിപക്ഷം ഇസ്ലാമിനും ഒരേസ്വരമാണ് ഉള്ളത്. ഈ മഹ്ദിയുടെ സഹായിയായി ഈസാനബി വരുമെന്ന ഇസ്ലാമിക ചിന്തയുടെ അടിസ്ഥാനംതന്നെ യേഹ്ശുവായെ ഇകഴ്തുകയെന്ന കുടിലതയാണ്. കാരണം, യേഹ്ശുവായുടെ അപരനായി അവതരിപ്പിക്കപ്പെട്ട ഈസായെ ക്രൈസ്തവരില്‍പ്പോലും പലരും തെറ്റിദ്ധരിച്ചു എന്നതുതന്നെ! മഹ്ദി വന്ന് ലോകത്തില്‍ മുഴുവന്‍ ഇസ്ലാമികത നിറയ്ക്കുമെന്നും അവനു പ്രതിസന്ധിയുണ്ടാകുമ്പോള്‍ സഹായകനായി ഈസാ വരുമെന്നുമാണ് ഇസ്ലാം തെറ്റിദ്ധരിച്ചിരിക്കുന്നതും അനേകരെ തെറ്റിദ്ധരിപ്പിക്കുന്നതും. മഹ്ദിയെക്കുറിച്ച് വ്യക്തമായ വിവരണം നല്‍കുന്ന ലേഖനം മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍, ഇനിയൊരു വിവരണത്തിന്റെ ആവശ്യകതയില്ല. ആയതിനാല്‍, ഈസാനബിയും ആന്റിക്രൈസ്റ്റും ഒന്നാണെന്ന സത്യത്തിന്റെ ചുരുളഴിക്കുകയാണ് ഇവിടെ ആവശ്യം!

ഈസാനബിയെ മുഹമ്മദും അല്ലാഹുവും ചേര്‍ന്ന് സൃഷ്ടിച്ചത് അന്ത്യകാലത്തേക്കുവേണ്ടിയായിരുന്നു. യേഹ്ശുവായോടു സാദൃശ്യമുള്ളതും; എന്നാല്‍, അന്തഃസത്തയില്‍ യേഹ്ശുവായുമായി യാതൊരു സമാനതകളുമില്ലാത്ത ഒരു വ്യക്തിയുടെ സൃഷ്ടിയിലൂടെ ക്രിസ്തുവഴിയുള്ള ഏകരക്ഷയെ തടയുകയെന്ന പൈശാചിക ലക്ഷ്യം കൂടാതെയുള്ള മറ്റൊരു പദ്ധതിയാണ് ഈ അന്ത്യകാല ദൗത്യം! മ്ശിഹായെ പ്രത്യാശയോടെ കാത്തിരിക്കുന്ന ജനതയുടെമുന്നില്‍ ഈസാനബി കടന്നുവരുമ്പോള്‍, ഇസ്ലാമാണ് സത്യമെന്ന മിഥ്യാധാരണ പരത്തുകയും വ്യാജമായതിനെ സ്വീകരിക്കാനുള്ള അന്ധത ജനിപ്പിക്കുകയും ചെയ്യുന്ന നിഗൂഢത ഈ സൃഷ്ടിയുടെ പിന്നിലുണ്ട്. കപടസമാധാനത്തോടെ മഹ്ദി ഈ ഭൂമുഖത്ത് വിലസുമ്പോള്‍ ഇവനെ എതിര്‍ക്കാനായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് മസീഹുദജ്ജാല്‍ എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന ‘ആന്റിക്രൈസ്റ്റ്’ ഇവനാണെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നതിലും വലിയൊരു കാപട്യം ഒളിഞ്ഞിരിപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ‘ദജ്ജാല്‍’ എതിര്‍ക്രിസ്തു അല്ലെന്നതാണ് ഈ കാപട്യം! മസീഹുദജ്ജാലിന്റെ അടയാളങ്ങളായി ഇസ്ലാം പറയുന്ന കാര്യങ്ങളെല്ലാം ഒത്തുവരുന്ന ഒരു വ്യക്തി ബൈബിളിലുണ്ടെങ്കിലും അത് എതിര്‍ക്രിസ്തുവല്ല; മഹാപ്രവാചകനായ യേലിയാഹ് ആണ്!

ആഗ്നേയരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോയവനും യേഹ്ശുവായുടെ വീണ്ടുംവരവിനു മുന്നോടിയായി ഇനിയും വരാനിരിക്കുന്നവനുമായ യേലിയാഹിനെ വധിക്കുന്നത് എതിര്‍ക്രിസ്തു ആണെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇസ്ലാമിന്റെ പ്രവചനത്തില്‍ ഈസാനബിയാണ് ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്! യേലിയാഹ് വരുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ബൈബിളില്‍ നല്‍കുന്ന വെളിപ്പെടുത്തലുകള്‍ ശ്രദ്ധിച്ചാല്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. യേലിയാഹ്പ്രവാചകന്‍ വീണ്ടും വരുന്നത് എപ്പോഴാണെന്ന് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തലുകള്‍ നമുക്ക് ആദ്യം പരിശോധിക്കാം. യോഹന്നാനു ലഭിച്ച വെളിപാടിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്.

സാത്താന്റെ ശക്തികള്‍ ഭൂമിയില്‍ ഭരണം നടത്തുകയും അനേകര്‍ ഇവരെ സ്വീകരിക്കുകയും ചെയ്യുന്ന നാളുകളിലാണ്‌ യേലിയാഹ് പ്രത്യക്ഷപ്പെടുന്നത്. എതിര്‍ക്രിസ്തുവിന്റെ (വ്യാജ മ്ശിഹാ) ആളുകള്‍ കപടതയോടെ ഈ ഭൂമുഖത്ത് നിലയുറപ്പിക്കുമ്പോള്‍, അവരുടെ കാപട്യങ്ങളെ തുറന്നുകാണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നത് യേലിയാഹ് ആയിരിക്കുമെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. എന്നാല്‍, എതിര്‍ക്രിസ്തു അഥവാ ആന്റിക്രൈസ്റ്റ് പ്രത്യക്ഷപ്പെടുന്നതിനു തൊട്ടുമുമ്പാണ് യേലിയാഹിന്റെ പ്രത്യക്ഷീകരണം. അന്ന് ഭൂമുഖത്തെ നിയന്ത്രിക്കുന്നത് എതിര്‍ക്രിസ്തുവെന്ന അരാജകത്വത്തിന്റെ മനുഷ്യന്റെ അനുയായികളായിരിക്കും. യേലിയാഹ് എതിരിടുന്നത് ഇവരോടാണ്. യേലിയാഹ് തനിച്ചായിരിക്കില്ല; അവനോടൊപ്പം മോശയുമുണ്ടായിരിക്കും. അവരെക്കുറിച്ച് വചനം പറയുന്ന അടയാളങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. ഇതാണ് അവരുടെ അടയാളം: “തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരമുണ്ട്”(വെളി: 11; 6).

ആകാശം അടച്ചു മഴയെ തടഞ്ഞ പ്രവാചകന്‍ ആരാണെന്ന് അറിയണമെങ്കില്‍ രാജാക്കന്മാരുടെ പുസ്തകത്തില്‍ പരിശോധിക്കണം. “ഗിലെയാദിലെ തിഷ്ബെയില്‍നിന്നുള്ള യേലിയാഹ്പ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയാണേ, വരും കാലങ്ങളില്‍ ഞാന്‍ പറഞ്ഞാലല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല”(1 രാജാ: 17; 1). ജലാശയത്തെ രക്തമാക്കാനും ഭൂമിയെ മഹാമാരികള്‍ക്കൊണ്ട് പീഡിപ്പിക്കാനും അധികാരമുള്ള പ്രവാചകനെ പുറപ്പാടിന്റെ പുസ്തകത്തില്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. “ഇതാ എന്റെ കയ്യിലുള്ള വടികൊണ്ട് നൈലിലെ ജലത്തിന്മേല്‍ അടിക്കും. ജലം രക്തമായി മാറും”(പുറപ്പാട്: 7; 17). പിന്നീടുള്ള അദ്ധ്യായങ്ങളില്‍ മോശയിലൂടെ സംഭവിക്കുന്ന  മഹാമാരികളും വിവരിച്ചിട്ടുണ്ട്. യേഹ്ശുവായുടെ വീണ്ടുംവരവിനുമുമ്പ് അന്ത്യകാലങ്ങളില്‍ വരാനിരിക്കുന്ന രണ്ടു പ്രവാചകന്മാര്‍ യേലിയാഹും മോശയുമാണെന്ന് അവരെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്ന അടയാളങ്ങളിലൂടെ വ്യക്തമാണ്! ഇവരെക്കുറിച്ച് യോഹന്നാനു ലഭിച്ച വെളിപാടില്‍ രണ്ട് ഒലിവുമരങ്ങള്‍ എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. “അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്”(വെളി: 11; 4). ഈ ഒലിവുമരങ്ങളെക്കുറിച്ചുള്ള ശെഖരിയാഹിന്റെ പ്രവചനം നോക്കുക: “ഭൂമി മുഴുവന്റെയും യാഹ്‌വെയ്ക്കു ശുശ്രൂഷ ചെയ്യുന്ന രണ്ട് അഭിഷിക്തരാണ് അത്”(ശെഖരിയാഹ്: 4; 14).

ഇനിയാണ് പ്രധാന കാര്യം! യേലിയാഹ്, മോശാ എന്നിവരെ വധിക്കുവാനായിട്ട് പ്രത്യക്ഷപ്പെടുന്നവന്‍ എതിര്‍ക്രിസ്തുവാണെന്ന് വചനം വ്യക്തമാക്കിയിരിക്കേ, ഇവര്‍ ആരോടായിരിക്കാം എതിരിടുന്നത്? ഇവിടെയാണ്‌ ഇമാംമഹ്ദി എന്ന വ്യക്തി ആരാണെന്ന ചോദ്യത്തിലേക്ക് എത്തിച്ചേരുന്നത്! മോശയെയും യേലിയാഹിനെയും വധിക്കാന്‍ കടലില്‍നിന്നു കയറിവരുന്ന മൃഗമായി പ്രതീകാത്മക സൂചനയാണ് ആന്റിക്രൈസ്റ്റിനെക്കുറിച്ച് ബൈബിള്‍ നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വചനം നോക്കുക: “അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു യുദ്ധം ചെയ്ത് അവരെ കീഴടക്കി കൊല്ലും”(വെളി: 11; 7). ബൈബിളില്‍ യേലിയാഹ്, മോശ എന്നിവരെക്കുറിച്ച് ഇതാണ് പറയുന്നതെങ്കില്‍ മസീഹുദജ്ജാലിനെക്കുറിച്ച് ഇസ്ലാമിക ഹദീസുകള്‍ വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: ‘അവന്‍ ആകാശത്തോടു മഴ വര്‍ഷിപ്പിക്കാന്‍ ആജ്ഞാപിച്ചാല്‍ ആകാശം മഴ വര്‍ഷിപ്പിക്കും. മരിച്ചവരെ ജീവിപ്പിക്കും. ഭൂമിയോട്‌ മുളപ്പിക്കാന്‍ പറഞ്ഞാല്‍ അതു മുളപ്പിക്കും’. ഇതാണ് മസീഹുദജ്ജാല്‍! ദജ്ജാലിനെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഒന്നുംതന്നെ ഖുറാനില്‍ ഇല്ല. എങ്കിലും ഇസ്ലാമിക വിശ്വാസികള്‍ ഒന്നടങ്കം ഇവന്റെ വരവിനെ പ്രതീക്ഷിക്കുന്നു. ഹദീസുകളിലുള്ള വെളിപ്പെടുത്തലുകളാണ് ഇതിനു കാരണം. ഇതോടൊപ്പം ഇമാംമഹ്ദിയെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ ഹദീസില്‍ നല്‍കിയിട്ടുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

ഉമ്മുസലമ നിവേദനം. നബി പറഞ്ഞു: ഫാത്ത്വിമ വഴിക്കുള്ള എന്റെ പരമ്പരയിലാണ് മഹ്ദി ജനിക്കുക.

ഇബ്നു മസ്ഊദ് നിവേദനം: നബി പറഞ്ഞു: മഹ്ദിയുടെ നാമം മുഹമ്മദ് എന്നായിരിക്കും. ഇബ്നു ഉമര്‍ നിവേദനം. നബി പറഞ്ഞു: മഹ്ദി ഇമാം പുറപ്പെടുമ്പോള്‍ തന്റെ തലഭാഗത്തിരുന്ന് ഒരു മലക് വിളിച്ചു പറയും ‘ഇത് മഹ്ദിയാണ്!! നിങ്ങള്‍ പിന്‍പറ്റുവിന്‍’. ഇബ്നു അബ്ബാസ് നിവേദനം. നബി പറഞ്ഞു: ഞാന്‍ ആദ്യനും ഈസാ അന്ത്യനും മഹ്ദി മധ്യനുമായ ഒരു സമൂഹം നശിപ്പിക്കപ്പെടുകയില്ല.

ഇസ്ലാമിക സങ്കല്പമനുസരിച്ച് ഇമാം മഹ്ദിയുടെ മുന്നേറ്റത്തിനു തടയിടാനാണ് ദജ്ജാല്‍ വരുന്നത്. അങ്ങനെയെങ്കില്‍ ദജ്ജാല്‍  എതിര്‍ക്രിസ്തു (ആന്റിക്രൈസ്റ്റ്) ആണെന്ന് ഒരുതരത്തിലും കരുതാന്‍ കഴിയില്ല. ഇമാംമഹ്ദി റോമിനെ കീഴ്പ്പെടുത്താന്‍ കടന്നുചെല്ലുമ്പോള്‍ ‘ദജ്ജാല്‍’ പലസ്തീനില്‍ പ്രത്യക്ഷപ്പെടുമെന്നത് ഇസ്ലാം സങ്കല്പിക്കുന്നു. ഈ വിവരണം നല്‍കിയിരിക്കുന്നത് ഇസ്ലാമിലെ സുന്നിവിഭാഗത്തിലെ പണ്ഡിതനായ അബ്ദുള്‍ സമദ് സമദാനിയാണ്! ദജ്ജാലിനെ കൂടാതെ ‘യെഹ്ജാഹ്’ എന്ന മറ്റൊരാളെക്കുറിച്ചും സമദാനിയുടെ പ്രഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു മഹാപരീക്ഷണവും വിപത്തുമായിരിക്കും. ഈ  ഉപദ്രവം സഹിക്കവയ്യാതെ ആവുമ്പോള്‍ മുസ്‌ലിംകള്‍ ഇമാം മഹ്ദിയുടെ നേതൃത്വത്തില്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരാവുകയും, അപ്പോള്‍, ദമാസ്കസിന്റെ കിഴക്കുഭാഗത്തുള്ള മിനാരത്തില്‍ രണ്ടു മഞ്ഞപ്പുതപ്പുകള്‍ ധരിച്ചുകൊണ്ട്‌ രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തിരിക്കുന്ന ഈസാനബി ഇറങ്ങിവരികയും ചെയ്യുമെന്നാണ് മുസ്ലിം സങ്കല്‍പം. അങ്ങനെ ഈസാനബി ബാബുലുദ്ദില്‍ വെച്ചു ദജ്ജാലിനെ കൊല്ലും.

ഇസ്ലാം വിവരിക്കുന്ന ഈസാനബിയും ക്രൈസ്തവര്‍ ആരാധിക്കുന്ന യേഹ്ശുവായും ഒരാളല്ല എന്നത് ഇതില്‍ത്തന്നെ വ്യക്തമാണ്! ദൈവമായ യേഹ്ശുവാ പറഞ്ഞത് ഇപ്രകാരമാണ്: “ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ഒന്നാമനും ഒടുവിലത്തവനും- ആദിയും അന്തവും”(വെളി: 22; 13). എന്നാല്‍, മുഹമ്മദിന്റെ ഈസാ ഒടുവിലത്തവന്‍ മാത്രമാണ്. മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത് സൂക്ഷ്മതയോടെ ശ്രദ്ധിച്ചാല്‍ അവന്റെ വാക്കുകളില്‍ സത്യമുണ്ട്. അവന്‍ പറയുന്നത്; താന്‍ ആദ്യത്തവനും ഈസാ ഒടുവിലത്തവനും മഹ്ദി മധ്യനുമാണ് എന്നാകുന്നു. ഇസ്ലാമിനെ സംബന്ധിച്ച് അക്ഷരംപ്രതി ഇത് സത്യമാണ്! കാരണം, മുഹമ്മദാണ് ഇസ്ലാമിന്റെ ആരംഭമെന്നു നമുക്കറിയാം. അതുപോലെതന്നെ, ഈസാനബിയെന്ന എതിര്‍ക്രിസ്തുവിനുശേഷം ഇസ്ലാം അവസാനിക്കുകയും ചെയ്യും! കാരണം, യേഹ്ശുവാ അവനെ വധിക്കുകയും, അവനെ അനുഗമിച്ചവരെ അഗ്നികുണ്ഡത്തിലേക്കു വലിച്ചെറിയുകയും ചെയ്യുമെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്! എന്നാല്‍, ഇസ്ലാം ഇല്ലായ്മ ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഇവരുടെ വ്യാഖ്യാനം വിചിത്രമാണ്. നന്മ ചെയ്യുന്ന സകലരും നശിക്കുകയും പാപികള്‍മാത്രം ഭൂമിയില്‍ അവശേഷിക്കുകയും ചെയ്യുമെന്നാണ് ഈ നുണയന്മാര്‍ പ്രചരിപ്പിക്കുന്നത്. മരണംവരെയും തന്റെ ആധിപത്യത്തില്‍ കെട്ടിയിടാനും മരണാനന്തരം നിത്യനരകം സമ്മാനിക്കാനും സാത്താന്‍ തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയാണ്‌ ഈ വ്യാഖ്യാനം!

മറ്റൊരു ഹദീസില്‍ ദജ്ജാലിനെക്കുറിച്ച് ഇങ്ങനെ വിവരിച്ചിരിക്കുന്നു: “നബി പറഞ്ഞു: ദജ്ജാല്‍ പുറപ്പെടുന്നതിനുമുമ്പ്‌ കഠിനമായ മൂന്നുവര്‍ഷങ്ങളുണ്ടാകും. അന്ന്‌ ജനങ്ങള്‍ക്ക്‌ കഠിനമായ പട്ടിണി ബാധിക്കും. ഒന്നാമത്തെ വര്‍ഷം അല്ലാഹു ആകാശത്തിനോട്‌ അതിലെ മഴയുടെ മൂന്നിലൊന്ന്‌ തടയാന്‍ ആവശ്യപ്പെടും. ഭൂമിയോട്‌ അതിലെ സസ്യങ്ങളുടെ മൂന്നിലൊന്ന്‌ തടയാന്‍ ആവശ്യപ്പെടും. രണ്ടാമത്തെ വര്‍ഷം ആകാശത്തോട്‌ അതിലെ മഴയുടെ മൂന്നില്‍ രണ്ട്‌ തടഞ്ഞുവായ്ക്കാന്‍ കല്‍പിക്കും. ഭൂമിയോട്‌ അതിലെ സസ്യങ്ങളിലെ മൂന്നില്‍ രണ്ട്‌ തടഞ്ഞുവയ്ക്കാന്‍ കല്‍പിക്കും. മൂന്നാമത്തെ വര്‍ഷം മഴ മുഴുവനായും തടയാന്‍ കല്‍പിക്കും അപ്പോള്‍ ഒരുതുളളി വെളളംപോലും ഉറ്റുകയില്ല. ഭൂമിയോട്‌ മുഴുവന്‍ സസ്യങ്ങളെയും തടഞ്ഞ്‌ വെക്കാന്‍ കല്‍പിക്കും അപ്പോള്‍ ഒരു പച്ചയും മുളക്കുകയില്ല. അപ്പോള്‍ കുളമ്പുളളവയെല്ലാം നശിക്കും. അല്ലാഹുഉദ്ദേശിച്ചത്‌ ഒഴികെ. അപ്പോള്‍ ചോദിക്കപ്പെട്ടു. ജനങ്ങള്‍ അക്കാലത്ത്‌ എങ്ങിനെയാണ്‌ ജീവിക്കുക. അപ്പോള്‍ നബി പറഞ്ഞു: തഹ്‌ലീല്‍ തക്‌ബീര്‍ തസ്‌ബീഹ്‌ തഹ്‌മീദ്‌ ഇവ അവരുടെ മേല്‍ ഭക്ഷണത്തിന്റെ സ്ഥാനത്ത്‌ ഒഴുകും” (ഇബ്‌നു മാജ).

‘ദജ്ജാല്‍’ മരിച്ചവരെ ഉയിര്‍പ്പിക്കുമെന്നും എതിരാളികളുടെമേല്‍ അഗ്നിയിറക്കുമെന്നും ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. ഈ വിവരണങ്ങളിലൂടെയെല്ലാം വ്യക്തമാകുന്നത് യേലിയാഹിന്റെ അടയാളങ്ങളാണ്. ബാലിന്റെ പ്രതിഷ്ഠകളെയും അവന്റെ പ്രവാചകന്മാരെയും യേലിയാഹ് അഗ്നിയിറക്കി നശിപ്പിച്ചത് ബൈബിളില്‍ നാം വായിക്കുന്നുണ്ട്(1 രാജാ: 18; 40). യേലിയാഹ് മഴയെ തടയുകയും പിന്നീട് മഴ പെയ്യിക്കുകയും ചെയ്ത സംഭവം നാം കണ്ടതാണ്. വീണ്ടും യേലിയാഹും മോശയും പ്രത്യക്ഷപ്പെടുമ്പോള്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് വെളിപാടില്‍ വിവരിച്ചിരിക്കുന്നത് ഇങ്ങനെ: “ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്നി പുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ വരുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്”(വെളി: 11; 5, 6). ഇസ്ലാം പറയുന്ന ദജ്ജാല്‍ ആരാണെന്ന് ഈ വചനത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും!

പാലസ്തീനില്‍വച്ച് ദജ്ജാലിനെ ഈസാനബി വധിക്കുമെന്നാണ് ഇസ്ലാം പറയുന്നതെങ്കില്‍, ഇതിനു സമീപത്തുവച്ച് എതിര്‍ക്രിസ്തു യേലിയാഹിനെയും മോശയെയും വധിക്കുമെന്ന് ബൈബിള്‍ പറയുന്നു! ബൈബിളിലെ വിവരണം ശ്രദ്ധിക്കുക: “അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു യുദ്ധം ചെയ്ത് അവരെ കീഴടക്കി കൊല്ലും. സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാര്‍ത്ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെവച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്”(വെളി: 11; 7, 8). ഇവരുടെ വധത്തില്‍ ഭൂവാസികള്‍ സന്തോഷിക്കുമെന്നാണ് വചനം നല്‍കുന്ന മുന്നറിയിപ്പ്. അതായത്, ഈസാനബിയെ ജനങ്ങളില്‍ അധികംപേരും യേഹ്ശുവായായി അംഗീകരിച്ചു സ്വീകരിക്കുന്ന ദാരുണമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.  ഈ വചനം നോക്കുക: “ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല. ഭൂവാസികള്‍ അവരെക്കുറിച്ച് സന്തോഷിക്കും. ആഹ്ളാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ച രണ്ടു പ്രവാചകന്മാര്‍”(വെളി: 11; 9, 10). ഇസ്ലാം പറയുന്നതും ഇവര്‍ പീഡകാരാണ് എന്നാണല്ലോ! എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവര്‍ പീഡിപ്പിച്ചത് തിന്മയുടെ സന്തതികളെയാണ്‌. അതായത്, ഈ നാളുകളില്‍ ഭൂവാസികളില്‍ ഭൂരിപക്ഷവും തിന്മയുടെ സന്തതികളായിരിക്കും എന്നു വ്യക്തം!

യേലിയാഹിനും മോശയ്ക്കും പിന്നീട് എന്താണു സംഭവിക്കുന്നതെന്നു കാണുക: “മൂന്നരദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റുനിന്നു. അവരെ നോക്കിയവര്‍ വല്ലാതെ ഭയപ്പെട്ടു. സ്വര്‍ഗ്ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കെ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി”(വെളി: 11; 11, 12). ഇവരാണ് ഇസ്ലാം ഭീതിയോടെ കാണുന്ന യെഹ്ജാഹ് (യെഹ്-യാഹ്), മസീഹുദജ്ജാല്‍ എന്നിവര്‍! ഇവരെ വധിച്ച ഈസാനബിയെന്ന ആന്റിക്രൈസ്റ്റിനെ യേഹ്ശുവാ എന്താണ് ചെയ്യുന്നതെന്ന് ശെഖരിയാഹ് പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്. “യേഹ്ശുവ പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും. യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും”(ശെഖരിയാഹ്: 14; 3, 4).

ഇമാംമഹ്ദിയെന്ന ഇസ്ലാമിക ഭീകരവാദിയുടെ സഹായിയായി വരുന്ന ഈസാനബിയെ യേഹ്ശുവായായി അംഗീകരിക്കുകയെന്നാല്‍ ശിക്ഷാവിധി സ്വയം ഏറ്റെടുക്കുക എന്നാണര്‍ത്ഥം! കാരണം, യേഹ്ശുവായ്ക്കുമേല്‍ മറ്റൊരു പേരും ഉയര്‍ത്തപ്പെട്ടിട്ടില്ല. എല്ലാ പേരുകള്‍ക്കുംമേലെ ദൈവം ഉയര്‍ത്തി സ്ഥാപിച്ചിട്ടുള്ളതും ദൈവദൂതന്മാര്‍ കുമ്പിട്ട്‌ ആരാധിക്കുന്നതുമായ യേഹ്ശുവായുടെ പേരിനെ താഴ്ത്തിക്കെട്ടുവാന്‍  മുഹമ്മദും അവന്റെ കൂട്ടാളികളും പതിനാലു നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ശ്രമഫലമായി അനേകരെ വഴിതെറ്റിക്കാന്‍ ഇവര്‍ക്കു സാധിച്ചു. എന്നാല്‍, മറ്റനേകര്‍ ഇവരുടെ കാപട്യത്തില്‍ പൂര്‍ണ്ണമായും നശിച്ചില്ലെങ്കിലും ഈസായും യേഹ്ശുവായും ഒരുവനാണെന്ന മിഥ്യാധാരണ വച്ചുപുലര്‍ത്തുന്നവരാണ്. ഇത്തരക്കാരെ വഞ്ചിക്കുന്നതിനാണ് ഈസാനബി വീണ്ടും വരുന്നത്! യഥാര്‍ത്ഥത്തില്‍ ഈസാനബിയെന്ന വ്യക്തിത്വം ഇതുവരെയും ഭൂമിയില്‍ അവതരിച്ചിട്ടില്ല എന്നതുകൊണ്ടാണ് വീണ്ടും എന്ന വാക്കിനെ മനോവ അവഗണിക്കുന്നത്. ഈസാനബി ഇനി വരാനിരിക്കുന്നവന്‍ മാത്രമാണ്! ഇതുവരെ ഇസ്ലാം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈസാ, മുഹമ്മദും അല്ലാഹുവും ചേര്‍ന്നൊരുക്കിയ കപടകഥാപാത്രം മാത്രമാണ്. മനോവ പലവുരു ആവര്‍ത്തിച്ചിട്ടുള്ളതുപോലെ, ക്രിസ്തുവിന്റെ(മ്ശിഹ) ദൈവത്വവും കുരിശിലൂടെ നല്‍കിയ രക്ഷയെയും നിഷേധിക്കാന്‍ സാത്താന്റെ സന്തതികള്‍ നടത്തിയ കുതന്ത്രം!

എല്ലാ മുളങ്കാലും അവനുമുന്നില്‍ മടങ്ങും!

ദൈവത്തിന്റെ അവസ്ഥയിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള തുല്യത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ അവസ്ഥ സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, അവസ്ഥയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി(ഫിലിപ്പി: 2; 6-8). ഇതായിരുന്നു യേഹ്ശുവാ! മനുഷ്യനായി കടന്നുവന്നവനും ഇന്ന് ദൈവവും മനുഷ്യനുമായിരിക്കുന്നവനുമായ യേഹ്ശുവായെ വെറുമൊരു പ്രവാചകന്‍ മാത്രമാണെന്നു ജല്പിക്കുകയും അവിടുത്തെ കുരിശുമരണത്തെ അധിക്ഷേപിക്കുകയും ചെയ്ത മുഹമ്മദിന്റെ കാപട്യം പൈശാചികമായിരുന്നു. താന്‍ പിശാചിന്റെ പ്രവാചകനാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട് യേഹ്ശുവായുടെ ഉന്നതസ്ഥാനത്തെ പരിഹസിക്കാന്‍ മുഹമ്മദ്‌ കാണിച്ച വ്യഗ്രത അവന്റെ ദൗത്യത്തിന്റെ ഭാഗമായി കണ്ടാല്‍ മതി. ഇവനെ ഏല്പിച്ച ജോലി കഴിവിനൊത്ത് ഭംഗിയാക്കി. എന്നാല്‍, യേഹ്ശുവായെ അവിടുത്തെ പിതാവ് ഏല്‍പിച്ച ശുശ്രൂഷ അവിടുന്ന് പൂര്‍ത്തിയാക്കിയപ്പോള്‍, എല്ലാ പേരുകള്‍ക്കും ഉപരിയായ പേര് നല്‍കി ബഹുമാനിച്ചു.

“ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ പേരുകള്‍ക്കും ഉപരിയായ പേര് നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ പേരിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ രക്ഷകനും നാഥനുമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്”(ഫിലിപ്പി: 2; 9-11). പാതാളത്തില്‍ ഇരിക്കുന്ന മുഹമ്മദിനും ഇതു ബാധകമാണ്. എന്നാല്‍, ദൈവമാണെന്നു പ്രചരിപ്പിച്ചുകൊണ്ട് മുഹമ്മദു പരിചയപ്പെടുത്തിയ അല്ലാഹുവിനു സ്വര്‍ഗ്ഗവുമായി യാതൊരു ബന്ധവുമില്ല എന്നതിന് യേഹ്ശുവായും മുന്‍കാല പ്രവാചകന്മാരും സാക്ഷികളാണ്! അന്ത്യകാലത്ത് ഈസാനബി വന്ന്, മുഹമ്മദിന്റെ വിഷബീജ പരമ്പരയില്‍ ജനിക്കുന്ന മഹ്ദിയുടെ പരിചാരകനാകും! അപ്പോള്‍, യേഹ്ശുവായും ഈസായും വ്യത്യസ്ഥരാണെന്നുള്ള തിരിച്ചറിവു ലഭിക്കാത്ത ക്രൈസ്തവ പേരുധാരികള്‍ യേലിയാഹ്പ്രവാചകന്റെ വധത്തില്‍ ആനന്ദിക്കുകയും മുഹമ്മദിനോടും  ഈസാനബിയോടുമൊപ്പം ഗന്ധകാഗ്നിത്തടാകത്തിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്യും!

സത്യത്തെ നിഷേധിക്കുവാനും അസത്യത്തെ സത്യമാണെന്നു പ്രചരിപ്പിക്കാനുമാണ് മുഹമ്മദിന്റെ പ്രവാചകത്വമെന്ന് ഇവന്റെ പ്രബോധനങ്ങളെ ആത്മാവിന്റെ വെളിച്ചത്തില്‍ പരിശോധിക്കുന്നവര്‍ക്കു മനസ്സിലാകും. അബ്രാഹത്തിന്റെ വാഗ്ദത്ത പുത്രനായ യിസഹാക്കിനെ മാറ്റി, പകരം ദാസിയുടെ പുത്രനെ പ്രതിഷ്ഠിക്കാന്‍ കൗശലം പ്രയോഗിച്ച ഇവന്‍, ചരിത്രത്തെ യാതൊരു ലജ്ജയുമില്ലാതെ വികൃതമാക്കി! മനുഷ്യരാശിയെ പാപത്തിന്റെ അടിമത്വത്തില്‍ കെട്ടിയിടാനായി, പാപപരിഹാരത്തിനുള്ള ഏകമാര്‍ഗ്ഗത്തെ നിഷേധിക്കുകയും അതിനുപരിയായി ഹജ്ജ് എന്ന ആഭാസം സ്ഥാപിക്കുകയും ചെയ്തു! സ്വര്‍ഗ്ഗത്തേക്കുറിച്ചും ദൈവത്തെക്കുറിച്ചും കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് വ്യഭിചാരദുര്‍ഭൂതമായി ഈ ഭൂമുഖത്ത് ഇവന്‍ അഴിഞ്ഞാടി! മുഹമ്മദിന്റെ കുലവിഗ്രഹമായ ചന്ദ്രദേവനെ അത്യുന്നതനായ ദൈവമായി വേഷംകെട്ടിച്ചത്, അവന്റെ പേരില്‍ സകല മ്ലേച്ഛതകളെയും പുണ്യമാണെന്നു പ്രഖ്യാപിക്കാന്‍ ആയിരുന്നു. അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ആറുവയസ്സുകാരി ബാലികയില്‍‍ മോഹമുണര്‍ന്ന്, അവളെ പ്രാപിക്കാന്‍ തയ്യാറാകുന്ന ഒരുവന്‍ എത്രമാത്രം കാമവെറിയനാണെന്നു ചിന്തിച്ചാല്‍ മുഹമ്മദിലെ പൈശാചികത വ്യക്തമാകും. സ്വന്തം പുത്രന്റെ ഭാര്യയെപ്പോലും സ്വന്തമാക്കാന്‍ കുതന്ത്രം പ്രയോഗിക്കുന്ന ഒരുവനെ പ്രവാചകനാക്കുന്ന ദൈവത്തെ അല്ലാഹുവെന്നല്ലാതെ മറ്റൊരു പേരും വിളിക്കാന്‍ കഴിയില്ല!

മുഹമ്മദിന്റെ രതിവൈകൃതങ്ങളെ മുഴുവന്‍ ജീവിതചര്യയാക്കി കൊണ്ടുനടക്കുന്ന മതവിഭാഗമാണ് ഇസ്ലാംമതം! മുഹമ്മദിന്റെ എല്ലാ വൈകല്യങ്ങളെയും മഹത്വവത്കരിച്ച്, ഇസ്ലാമികചര്യ എന്ന് പേരുകൊടുക്കുകയും ശ്രേഷ്ഠമായി കരുതി പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ അധാര്‍മ്മികത ഇസ്ലാമിന്റെ മുഖമുദ്രയായി! ഇസ്ലാംമതക്കാര്‍ ന്യൂനപക്ഷമായിരിക്കുന്ന രാജ്യങ്ങളില്‍പ്പോലും ജയിലുകളില്‍ ഇവര്‍ ഭൂരിപക്ഷമായിരിക്കുന്നത് മുഹമ്മദിനെ അനുകരിച്ചുള്ള ഇസ്ലാമിന്റെ ജീവിതശൈലി മൂലമാണ്! ഇസ്ലാമല്ലാതെ മറ്റൊരു മതവുമില്ലാത്ത രാജ്യങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. സമാധാനത്തിന്റെയും ശാന്തിയുടെയും മതമാണെന്ന് അവകാശവാദം ഉന്നയിക്കുന്ന ഇസ്ലാംമതക്കാര്‍ മാത്രം വസിക്കുന്ന രാജ്യങ്ങളിലാണ് ഏറ്റവുമധികം അശാന്തിയും അധാര്‍മ്മികതയും നിറഞ്ഞുനില്‍ക്കുന്നത്! അന്യമതക്കാരെ കിട്ടിയില്ലെങ്കില്‍ സ്വന്തം മതക്കാരെ കശാപ്പുചെയ്ത് ആത്മനിര്‍വൃതി അടയുന്ന ഇസ്ലാം, അന്ത്യകാലത്തേക്ക് ഒരുക്കിവച്ചിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് തിരിച്ചറിവു നല്‍കുകയെന്ന ദൗത്യം മനോവയിവിടെ നിര്‍വ്വഹിക്കുന്നു!

വിശ്വാസികള്‍ കരുതലോടെ നിലകൊള്ളേണ്ട ചില യാഥാര്‍ത്ഥ്യങ്ങളാണ് മനോവ വെളിപ്പെടുത്തിയത്. ഭൂമുഖമാകെ ഇസ്ലാമികത വ്യാപകമാകുമെന്ന ദിവാസ്വപ്നവുമായി ജീവിക്കുന്ന മുസ്ലിങ്ങളുടെ ഇടയിലേക്ക് ഇമാംമഹ്ദി അവതരിച്ചേക്കാം. അവന്റെ നേതൃത്വത്തില്‍ ഇസ്ലാമിക ഭീകരവാദികള്‍ മുന്നേറ്റം നടത്തുകയും ചെയ്തേക്കാം. എന്നാല്‍, ഇവരെ എതിരിടാന്‍ വരുന്നത് ആന്റിക്രൈസ്റ്റ് ആണെന്നോ മഹ്ദിയുടെ കൂട്ടാളിയായി വരുന്ന ഈസാനബി യേഹ്ശുവായാണെന്നോ ആരും കരുതരുത്. യാഹ്‌വെയുടെ ഉന്നത പ്രവാചകരായ യേലിയാഹിനെയും മോശയെയും തിരിച്ചറിയണമെങ്കില്‍ ബൈബിളില്‍ അവരെക്കുറിച്ചു നല്‍കിയിരിക്കുന്ന അടയാളങ്ങള്‍ ഗ്രഹിക്കണം. അല്ലാത്തവരെ എളുപ്പത്തില്‍ അപായപ്പെടുത്താന്‍ മുഹമ്മദ്‌ ഒരുക്കിയ വ്യാജകഥാപാത്രങ്ങള്‍ക്കു സാധിക്കും. മാത്രവുമല്ല, യേഹ്ശുവായുടെ വീണ്ടുംവരവ് എപ്രകാരമായിരിക്കുമെന്ന് ബൈബിളില്‍ വ്യക്തമായ വിവരണമുള്ളപ്പോള്‍ വ്യാജപ്രവാചകന്റെ വെളിപ്പെടുത്തലുകളെ ആശ്രയിക്കുന്നവരും അപകടത്തില്‍ അകപ്പെടും! യേഹ്ശുവായുടെ വരവിനെക്കുറിച്ച് സ്വര്‍ഗ്ഗത്തിലെ ദൂതന്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്: “നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും”(അപ്പ. പ്രവര്‍: 1; 11).

ഒലിവുമലയില്‍നിന്ന്‍ യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടതിനുശേഷം ശിഷ്യന്മാരോട് ദൈവദൂതന്‍ പറഞ്ഞ വാക്കുകളാണിത്. അതിനാല്‍, അവിടുന്ന് ഒലിവുമലയില്‍തന്നെ തിരിച്ചിറങ്ങും. ഈ സംഭവത്തെക്കുറിച്ച്, യേഹ്ശുവായ്ക്കും അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ശെഖരിയാഹ് പ്രവചിച്ചത് മനോവ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു: “യെരുശലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും”(ശെഖരിയാഹ്: 14; 4). അവിടുന്ന് വരുന്നത്, ഏതെങ്കിലും ജിഹാദികളുടെ സഹായിയായിട്ടല്ല; മറിച്ച്, ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന സംഹാരശക്തി ആയിട്ടാണ്! “അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 28). അതുകൊണ്ട്, ആകാംക്ഷാപൂര്‍വ്വമുള്ള നമ്മുടെ കാത്തിരിപ്പിനെ നിഷ്പ്രയോജനമാക്കുന്ന ദുരന്തം വന്നുഭവിക്കാതിരിക്കാന്‍ ജാഗരൂകരാകണം! കാരണം, താന്‍ വിധിയാളനാണെന്ന് യേഹ്ശുവാതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്: “പിതാവ് ആരെയും വിധിക്കുന്നില്ല; വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ എല്ലാവരും പുത്രനെ ആദരിക്കേണ്ടതിനാണ് ഇത്”(യോഹ: 5; 22, 23).

ഖുറാന്‍ മാനുഷികമല്ല!

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇസ്ലാം-ക്രൈസ്തവ സംവാദങ്ങള്‍ കൂടുതലായി നടക്കുന്ന കാലത്താണ് നാമിന്നു ജീവിക്കുന്നത്. ബൈബിളിലെ ദൈവികതയെക്കുറിച്ചും ഖുറാനിലെ ദൈവീകതയെക്കുറിച്ചുമാണ് ഏറെ സംവാദങ്ങള്‍ അരങ്ങുകൊഴുക്കുന്നത്. ഖുറാന്‍ ദൈവീകമല്ല; മറിച്ച്, മാനുഷികമാണ് എന്നു സ്ഥാപിക്കാനാണ് ക്രൈസ്തവ പ്രതിനിധികള്‍ ശ്രമിക്കുന്നത് എന്നകാര്യം മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കത്തോലിക്കാസഭയിലെ ഒരു പുരോഹിതനുമായി ഈ വിഷയം ഒരിക്കല്‍ മനോവ ചര്‍ച്ച ചെയ്യുകയുണ്ടായി. അദ്ദേഹവും ഇതില്‍നിന്നു വ്യത്യസ്ഥമായ അഭിപ്രായമുള്ള വ്യക്തി ആയിരുന്നില്ല. പല കത്തോലിക്കാ പുരോഹിതരെയുംപോലെ മുഹമ്മദും ദൈവത്തിന്റെ പ്രവാചകനാണെന്നും ഈസാനബി യേഹ്ശുവാ ആണെന്നുമുള്ള അഭിപ്രായം ഈ വൈദീകന് ഇല്ലാത്തത് പ്രത്യേകം പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍, ഖുറാന്‍ മാനുഷികമായ പ്രേരണയാല്‍ ബൈബിളിനെ കോപ്പിയടിച്ച് സൃഷ്ടിച്ചതാണെന്ന ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അപകടം പതിയിരിക്കുന്നു!

ഖുറാന്‍ ദൈവീകമല്ലാതിരിക്കുമ്പോള്‍ സ്വാഭാവികമായും മാനുഷീകമാണ് എന്ന ധാരണ ശരിയല്ല. അതായത്, ഖുറാന്‍ ദൈവികമോ മാനുഷികമോ അല്ല; മറിച്ച് പൈശാചികമാണ്! ഇതാണു യാഥാര്‍ത്ഥ്യം എന്നു തിരിച്ചറിയുമ്പോള്‍ മാത്രമേ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ഗൗരവം വ്യക്തമാകുകയുള്ളു. ഒരുകാര്യം മനസ്സിലാക്കുക: മാനുഷികമായ ആശയങ്ങളൊന്നും അധികകാലം നിലനില്‍ക്കുകയില്ലെന്നു മാത്രമല്ല, ഇത്രയേറെ ആളുകളെ നൂറ്റാണ്ടുകളായി സ്വാധീനിക്കാനും കഴിയുകയില്ല. ഗമാലിയേല്‍ എന്ന നിയമജ്ഞന്‍ പറഞ്ഞ വാക്കുകള്‍ ആത്മീയമായ ജ്ഞാനത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ  വാക്കുകള്‍ ശ്രദ്ധിക്കുക: “ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും”(അപ്പ. പ്രവര്‍: 5; 38). ദൈവത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ അല്ലാതെ പിശാചില്‍നിന്നു പുറപ്പെടുന്ന ആശയങ്ങളാണ് പൈശാചിക സിദ്ധാന്തങ്ങളായി ലോകത്ത് ദീര്‍ഘകാലം നിലനില്‍ക്കുന്നത്! ഈ സിദ്ധാന്തങ്ങളെ പിന്താങ്ങുവാനും പ്രചരിപ്പിക്കുവാനും സാത്താന്റെ അദൃശ്യശക്തിയും കൂടെയുണ്ടാകും!

ഈ ലോകത്ത് അനേകം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുകയും ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. ചില പ്രസ്ഥാനങ്ങള്‍ പിരിച്ചുവിടുകയോ മറ്റു പ്രസ്ഥാനങ്ങളില്‍ ലയിക്കുകയോ ചെയ്തിട്ടുള്ളതും നമുക്കറിയാം. എന്നാല്‍, ചെറുതോ വലുതോ ആയ ഒരു മതംപോലും ഇല്ലാതാകുകയോ പിരിച്ചുവിടപ്പെടുകയോ മറ്റൊന്നില്‍ ലയിക്കുകയോ ചെയ്തതായി കേട്ടിട്ടില്ല. കാരണം, ഇവയൊന്നും മാനുഷികമല്ല എന്നതുതന്നെ! സത്യദൈവത്തെ ആരാധിക്കുന്നതിനു പകരം അസത്യദൈവങ്ങളെ ആരാധിക്കുന്ന മതങ്ങളെല്ലാം സാത്താനില്‍നിന്ന് ഉടലെടുത്തവയാണ്. അതുകൊണ്ടുതന്നെയാണ് അപ്പസ്തോലനായ പൗലോസ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല”(1കോറി: 10; 20). ഇവര്  ബലിയര്‍പ്പിക്കുന്നത് പിശാചിനാണെങ്കില്‍, ഇവരെ താങ്ങിനിര്‍ത്തുന്നതും അവന്‍തന്നെ! സാത്താനും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍, വിജാതിയ മതങ്ങളുടെ പേരില്‍ കണ്ടുവരുന്ന അദ്ഭുതങ്ങളുടെ പിന്നില്‍ അവനാണെന്ന് തിരിച്ചറിയണം. ഈ ഉദാഹരണം നോക്കുക: യാഹ്‌വെ മോശയിലൂടെ മഹാമാരികള്‍ ഈജിപ്തിലേക്ക് അയച്ചത് പുറപ്പാട് പുസ്തകത്തില്‍ വായിക്കുന്നു! അതുപോലെതന്നെ, ജലാശയങ്ങളെ രക്തംകൊണ്ട് നിറച്ച് മോശ അടയാളം നല്‍കിയപ്പോള്‍, ഈജിപ്തിലെ മന്ത്രവാദികളും ഇതേ അദ്ഭുതം പ്രവര്‍ത്തിക്കുന്നു. ബൈബിള്‍ ഭാഗം ഇങ്ങനെയാണ്: “ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്തു”(പുറ: 7; 22).

അതിനാല്‍, വിജാതിയതയില്‍ മാനുഷികത ആരോപിക്കുന്നവര്‍ക്കു തെറ്റുപറ്റും. ഇത്തരം സാഹചര്യങ്ങളില്‍ വിശ്വാസികളില്‍പ്പോലും ആശയക്കുഴപ്പമുണ്ടാക്കാന്‍ സാത്താന്‍ ശ്രമിക്കും എന്നതിനാല്‍, വചനത്തെക്കുറിച്ച് വ്യക്തമായ ജ്ഞാനം അനിവാര്യമാണ്! ഈ ആത്മീയജ്ഞാനം ഇല്ലാതെ, വിജാതിയമതങ്ങളെ പഠിക്കാന്‍ ശ്രമിക്കുന്ന ക്രിസ്തീയ നേതാക്കളാണ് വിജാതിയതയിലെ നന്മയെ ഉയര്‍ത്തിപ്പിടിച്ച്‌ അവരുടെ ഗ്രന്ഥങ്ങളിലെ വാക്കുകളെ ദൈവീകമായി കരുതി പ്രചരണം നടത്തുന്നത്. വിജാതിയ വത്കരണം സഭയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ആത്മീയ ആചാര്യന്മാര്‍ പരിശുദ്ധാത്മാവിന്റെ ചൈതന്യത്തില്‍ വ്യാപരിക്കുന്നവരല്ല! ലോകത്തിന്റെ അറിവും സ്വന്തം ബുദ്ധിയിലുള്ള അതിരുകടന്ന ആശ്രയവും പലരേയും സത്യത്തില്‍നിന്നു വ്യതിചലിപ്പിച്ചു! ഇത്തരക്കാര്‍ മതസംവാദങ്ങള്‍ക്ക് മുതിരുമ്പോള്‍ ഫലം ഗുരുതരമായ ദുരന്തമായിരിക്കുമെന്ന് മനോവ മുന്നറിയിപ്പ് നല്‍കുന്നു! വിജാതിയത്യ്ക്ക് എതിരെ വചനം നല്‍കിയിരിക്കുന്ന വ്യക്തമായ വെളിപ്പെടുത്തലുകള്‍ ആത്മാവില്‍ വിവേചിച്ചറിയാത്തവര്‍ അവരുമായി സംവാദത്തിനു ശ്രമിക്കരുത്. വിജാതിയതയില്‍ മാനുഷികത മാത്രം കാണുന്നവര്‍ ശത്രുക്കളുടെ ശക്തിയെ കുറച്ചുകണ്ട് പരാജയം ഏറ്റുവാങ്ങുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഈസാനബിയെ യേഹ്ശുവായായി പരിഗണിച്ചാല്‍ ആന്റിക്രൈസ്റ്റിനെ ഭവനത്തില്‍ സ്വീകരിക്കുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട്, ഇമാംമഹ്ദി, മസ്സീഹുദജ്ജാല്‍, യെഹ്ജാഹ്, ഈസാനബി എന്നിവരെക്കുറിച്ച് ഇസ്ലാം പ്രചരിപ്പിക്കുന്നത് നുണക്കഥയാണെന്നും വിശുദ്ധരായി ഇസ്ലാം പറയുന്നത് പൈശാചിക ശക്തികളെയാണെന്നും തിരിച്ചറിയണം. ഇവര്‍ നീചന്മാരെന്നു പ്രഖ്യാപിച്ചിട്ടുള്ളത് യഥാര്‍ത്ഥ പ്രവാചകന്മാരെയാണെന്ന സത്യം മനസ്സിലാക്കിയില്ലെങ്കില്‍, യെഹ്ജാഹ്, മസീഹുദജ്ജാല്‍ എന്നിവര്‍ മോശയും യേലിയാഹും ആണെന്നു തിരിച്ചറിയാതെ അവരെ എതിര്‍ക്കുന്ന ശപിക്കപ്പെട്ടവരുടെ ഗണത്തില്‍ നാം എണ്ണപ്പെടും! മുഹമ്മദിനും ഇമാംമഹ്ദിക്കും ഈസാനബിക്കും സംഭവിക്കാന്‍പോകുന്നത് ഇതാണ്: “അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെട്ടു”(വെളി: 20; 10). ഈ പിശാചാണ് മുഹമ്മദു പരിചയപ്പെടുത്തിയ അല്ലാഹു! സംശയമുണ്ടെങ്കില്‍ ഇമാംമഹ്ദിയെന്ന മുഹമ്മദിനും ഈസാനബിയെന്ന വ്യാജ മ്ശിഹായ്ക്കും സംഭവിക്കുന്നത് എന്താണെന്നു നോക്കിയാല്‍ മതി. “മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ സാദൃശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു”(വെളി: 19; 20). ഇവരെ അനുഗമിച്ച സകലരുടെയും അവസ്ഥ ഇതുതന്നെയാണെന്നു മറക്കരുത്!

“ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്‌താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും”(വെളി: 14; 10). എന്താണ് അവന്റെ മുദ്രയെന്നുകൂടി നോക്കുക: “ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്”(വെളി: 13; 18). അനുസരിക്കാന്‍ എളുപ്പമുള്ള കാര്യമാണ് ഇതെന്ന് ആരുമിതിനെ നിസ്സാരമാക്കേണ്ട; ഈ വചനം ഭയത്തോടെ വായിക്കുക: “ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകയ്യിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബ്ബന്ധിച്ചു. മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാദ്ധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്”(വെളി: 13; 16, 17). ഇതിനെ ആരും നിസ്സാരമായി കാണരുത്; കാരണം, ആരോഗ്യപദ്ധതിയുടെ മറവില്‍ അമേരിക്കയില്‍ ഉടന്‍ പ്രാബല്യത്തിലാകുന്ന നിയമം ഒബാമ ഒപ്പുവച്ചുകഴിഞ്ഞു!

യേഹ്ശുവായെ പ്രത്യാശയോടെ കാത്തിരിക്കുന്ന ജനത്തിന്റെ രക്ഷയ്ക്കായി അവിടുന്ന് വേഗം വരും. എന്നാല്‍, അതിനുമുമ്പ് മനുഷ്യരെ വഞ്ചിക്കാനായി വ്യാജക്രിസ്തുവായ ഈസാനബി വരും! അവന്റെ കാപട്യത്തില്‍ വഞ്ചിതരാകാതിരിക്കാന്‍ ആത്മാവില്‍ നമുക്ക് ഉണര്‍ന്നിരിക്കാം! ഇസ്ലാം പ്രചരിപ്പിക്കുന്ന അബദ്ധങ്ങളെ അനുഗമിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നവര്‍ വലിയ ദുരന്തത്തില്‍ അകപ്പെടുമെന്നു മറക്കരുത്! ‘വ്യാജ മ്ശിഹ’ എന്നപേരില്‍ ഇവര്‍ വെളിപ്പെടുത്തുന്ന ‘മസീഹുദജ്ജാല്‍’ പ്രവാചകശ്രേഷ്ഠനായ ഏലിയായാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും, ദജ്ജാലിനെ വധിക്കുന്ന ‘ഈസാനബി’ യഥാര്‍ത്ഥ ‘ആന്റിക്രൈസ്റ്റ്’ ആണെന്നു മനസ്സിലാക്കുകയും ചെയ്തില്ലെങ്കില്‍, വ്യാജപ്രവാചകനോടൊപ്പം നിത്യനരകാഗ്നിയില്‍ നിപതിക്കും! ഈസാനബിയെ യേഹ്ശുവായായി പരിഗണിക്കുന്നവരാണ് കത്തോലിക്കാസഭയിലെ ബഹുഭൂരിപക്ഷം നേതാക്കന്മാരും വിശ്വാസികളും! ഇവരിലൂടെ സഭയിലാകമാനം വന്നുഭവിക്കുന്ന ദുരന്തത്തിന്റെ ആഘാതം ചെറുതായിരിക്കില്ല!
തുടരും..

ഈ ലേഖനപരമ്പരയുടെ അടുത്തഭാഗം അറബികളുടെ ‘നിദാഖത്ത്’ യാഹ്‌വെയുടെ കയ്യൊപ്പോടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6648 views

LOG IN

Lost your password?

SIGN UP

LOST PASSWORD