കാലത്തിന്റെ അടയാളങ്ങള്‍

ആന്റി പോപ്പും 'ക്രിസ്ലാം' മതവും; ദൈവജനം സൂക്ഷിക്കുക!

Print By
about

16 - 08 - 2014

ഈ ലേഖനത്തിന്റെ വലുപ്പം കണ്ട് ആരെങ്കിലും വായിക്കാതെ മാറ്റിവയ്ക്കുന്നുവെങ്കില്‍, അതു നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും എന്ന മുഖവുരയോടെ വിവരണം ഇവിടെ ആരംഭിക്കുന്നു!

സ്ലാംമതം എന്നാല്‍ പൈശാചികതയുടെ പൂര്‍ണ്ണതയാണെന്നു ലോകം മുഴുവന്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇസ്ലാമിക പൈശാചികതയെ നെഞ്ചോടുചേര്‍ക്കുന്ന ഫ്രാന്‍സീസിന്റെ വിശ്വരൂപം ദൈവജനം തിരിച്ചറിഞ്ഞേ മതിയാകൂ! ലളിതജീവിതത്തിന്റെ ആള്‍രൂപമായി തന്നെത്തന്നെ സ്വയം പ്രഖ്യാപിക്കുന്നതിനായി ഇയാള്‍ നടത്തുന്ന പൊറാട്ടുനാടകങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ കത്തോലിക്കാസഭയെ ഇയാള്‍ വൈകാതെ മ്യൂസിയത്തില്‍ സ്ഥാപിക്കും! കത്തോലിക്കാസഭയുടെ പോപ്പാണെന്നു പറയപ്പെടുന്ന ഫ്രാന്‍സീസിന്റെ ഇസ്ലാമിക പ്രണയത്തിനും കമ്യൂണിസ്റ്റ് ആരാധനയ്ക്കും പിന്നില്‍ വ്യക്തമായ പൈശാചിക അജണ്ടയുണ്ട്. ക്രിസ്തീയതയ്ക്ക് പുതിയ നിര്‍വ്വചനം രചിക്കുകയും അതുവഴി മാനവരാശിയുടെ ആത്മരക്ഷ ഇല്ലാതാക്കുകയും ചെയ്യാന്‍ സാത്താന്‍ അഭിഷേകം ചെയ്തയച്ച അവന്റെ ദൂതനാണ്‌ ഫ്രാന്‍സീസ് എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ട. പ്രവചനങ്ങളെയും നിയമങ്ങളെയും അടിസ്ഥാനമാക്കി ഫ്രാന്‍സീസ് എന്ന വ്യാജനെ ലോകത്തിനുമുന്നില്‍ അനാവരണം ചെയ്യുകയെന്ന ദൗത്യമാണ് ഈ ലേഖനത്തിലൂടെ മനോവ ഏറ്റെടുത്തിരിക്കുന്നത്! അന്ത്യകാലത്ത് ഈ ലോകത്തില്‍ സംഭവിക്കാനിരിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ക്ക് ഫ്രാന്‍സീസിന്റെ 'റോള്‍' എന്താണെന്നും നാം അറിഞ്ഞിരിക്കണം. എതിര്‍ക്രിസ്തുവിനുവേണ്ടി ആഗോളമതവും ആഗോള ഭരണകൂടവും സ്ഥാപിക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാനും നമുക്കു ശ്രമിക്കാം.

ഫ്രാന്‍സീസിന്റെ ചവിട്ടുനാടകം!

ഫ്രാന്‍സീസ് ചെല്ലുന്നിടത്തെല്ലാം വികലാംഗരെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത് ആരാണ്? വത്തിക്കാനില്‍ നിറയെ അനാഥരായ മന്ദബുദ്ധികളാണോ ജീവിക്കുന്നത്? കാന്റീനില്‍നിന്നു ഭക്ഷണം കഴിച്ച ആദ്യത്തെ പോപ്പ് ഇയാളാണോ? ആദ്യമായി കുമ്പസാരിച്ച പോപ്പ് ഇയാളാണോ? ഈ മനുഷ്യന്റെ സ്വകാര്യതപോലും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കാന്‍ സൗകര്യമൊരുക്കുന്നത് ഇയാള്‍ അറിയാതെയാണോ? നിസ്സാര സംഭവങ്ങളെ പെരുപ്പിച്ചുകാണിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ ചുറ്റിലും വിന്യസിപ്പിച്ചിരിക്കുന്നത് ഇയാള്‍ത്തന്നെയല്ലേ? ലോകത്തിനു മുന്‍പില്‍ സ്വയം വലുതാകാന്‍ നടത്തുന്ന ഈ വിക്രിയകള്‍ക്കു പിന്നിലെ ലക്ഷ്യമെന്താണ്‌? ഇത്തരം നൂറുനൂറു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു!

കത്തോലിക്കാസഭയുടെ വിഗ്രഹമായി തന്നെത്തന്നെ സ്ഥാപിക്കാന്‍ ഇയാള്‍ നടത്തുന്ന നാടകങ്ങളുടെ മുഴുവന്‍ തിരക്കഥകളും തയ്യാറാക്കുന്നത് 'ഫ്രീമേസണ്‍' സംഘടനകളാണ്! 'ന്യൂ ഏജ് മൂവ്മെന്റ്' എന്ന ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ആശയങ്ങളാണ് ഇയാള്‍ സഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യേഹ്ശുവാ മ്ശിഹായുടെ ദൈവീകതയെ നിഷേധിച്ചുകൊണ്ടുള്ള പ്രഖ്യാപത്തിന്റെ ആദ്യപടിയിലാണ് ഫ്രാന്‍സീസ് എന്ന ആന്റിപോപ്പ്! ഇതിനോടകം പലവട്ടം ഇയാള്‍ പരോക്ഷമായി ഇതു പ്രഖ്യാപിച്ചുകഴിഞ്ഞു! ഈ അടുത്ത നാളില്‍ ഇയാള്‍ തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയത് പത്തു പ്രമാണങ്ങളുടെ രൂപത്തിലാണ്. കത്തോലിക്കാസഭയുടെ ഉന്നതസ്ഥാനത്ത് കയറിക്കൂടിയ അന്നുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ത്തത് സുവിശേഷ പ്രഘോഷണത്തെയായിരുന്നു. പത്തു പ്രമാണങ്ങളില്‍ ഒന്നായി ഈ പൈശാചികതയെ അവതരിപ്പിച്ചതിലൂടെ ഫ്രാന്‍സീസ് ഒരു കപട അപ്പസ്തോലനാണെന്ന സത്യം മറനീക്കി പുറത്തുവന്നു! ക്രിസ്തീയതയിലേക്ക് ഒരുവനെ പരിവര്‍ത്തനം ചെയ്യുന്നതാണ് തന്നെ അലോസരപ്പെടുത്തുന്ന പ്രധാന കാര്യമെന്ന് ഫ്രാന്‍സീസ് പറഞ്ഞപ്പോള്‍, പത്രോസിന്റെ സിംഹാസനത്തിലിരിക്കാന്‍ തനിക്കു യോഗ്യതയില്ലെന്ന് ഇയാള്‍ സ്വയം പ്രഖ്യാപിക്കുകയായിരുന്നു!

മറ്റൊരുവനെ ക്രിസ്തീയതയിലേക്കു ക്ഷണിക്കുന്നത് അയാളുടെ വിശ്വാസങ്ങളെ മാനിക്കാത്തതിനു തുല്യമാണെന്ന് ഫ്രാന്‍സീസ് പറയുന്നു. മാത്രവുമല്ല, മതപരിവര്‍ത്തനത്തോളം മോശമായ മറ്റൊരു പ്രവര്‍ത്തിയില്ലെന്നാണ് ഇയാളുടെ വാദം. യേഹ്ശുവായും അവിടുത്തെ ശിഷ്യന്മാരും മോശക്കാരായിരുന്നുവെന്ന് നേരിട്ടു പറയാതെ, യേഹ്ശുവാ പഠിപ്പിച്ചതും അപ്പസ്തോലന്മാര്‍ പ്രവര്‍ത്തിച്ചതും നീചമായ കാര്യങ്ങളായിരുന്നുവെന്ന് പറയുന്നതിലെ പൈശാചികശബ്ദം തിരിച്ചറിയാതെ പോകരുത്. യേഹ്ശുവാ ദൈവപുത്രനും ഏകരക്ഷകനുമാണെന്ന്‍ ഏറ്റുപറയാന്‍ തയ്യാറാകാത്തവനെ പാപ്പായെന്നു വിളിക്കുന്നതുപോലും ശാപമാണ്! സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം എന്നാണു വിശുദ്ധ പൗലോസ് പറഞ്ഞത്. എന്നാല്‍, സുവിശേഷം പ്രസംഗിക്കുന്നത് ദുരിതവും അപമാനകരവുമെന്ന് അഭിനവ പോപ്പ് പറയുന്നു! മ്ശിഹായെ നിഷേധിക്കുന്നവനെ എന്താണ് വിളിക്കേണ്ടതെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഇവനെ പാപ്പായെന്നു വിളിച്ചാല്‍, ഇവനോടൊപ്പം നിത്യനരകത്തില്‍ തള്ളപ്പെടും എന്നകാര്യം ഒരു താക്കീതായി മനോവ അറിയിക്കുകയാണ്!

യേഹ്ശുവാ മ്ശിഹായിലൂടെ മാത്രം സാധ്യമാകുന്ന ആത്മരക്ഷയെക്കുറിച്ചുള്ള പ്രഘോഷണം ആരംഭിച്ച നാള്‍മുതല്‍ ഈ സത്യത്തിന്റെ വൈരികളും സജ്ജീവമായിരുന്നു. പ്രഘോഷകരെ കായികമായി ഇല്ലായ്മചെയ്യുന്നത് ഉള്‍പ്പെടെ എല്ലാ മാര്‍ഗ്ഗങ്ങളും ഇവര്‍ പ്രായോഗിക്കാറുണ്ട്. സത്യത്തിനു സാക്ഷ്യവഹിക്കുന്നതിലൂടെ അനുഭവിക്കേണ്ടിവരുന്ന യാതനകളെ നേട്ടമായി കരുതുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! സുവിശേഷത്തിന്റെ വ്യാപനത്തിന് നേതൃത്വം നല്‍കിയ പത്രോസും പൗലോസും മാത്രമല്ല, ആദ്യകാല സുവിശേഷകരില്‍ ഒട്ടുമിക്കപേരും രക്തസാക്ഷിത്വം വഹിച്ചത് യേഹ്ശുവായോടുള്ള സ്നേഹത്തെപ്രതിയായിരുന്നു. ഈ സംഭവം നോക്കുക: "അവര്‍ അപ്പസ്‌തോലന്‍മാരെ അകത്തുവിളിച്ചു പ്രഹരിച്ചതിനുശേഷം, യേഹ്ശുവായുടെ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്പിച്ച്, അവരെ വിട്ടയച്ചു. അവരാകട്ടെ, യേഹ്ശുവായുടെ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍നിന്നു പുറത്തുപോയി"(അപ്പ.പ്രവര്‍:5;40,41). യഥാര്‍ത്ഥ ദൈവശുശ്രൂഷകരെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യാന്‍ അന്നു നേതൃത്വം നല്‍കിയത് യഹൂദപുരോഹിതര്‍ ആയിരുന്നുവെങ്കില്‍, ഇന്നിവരെ അപമാനിക്കുന്നത് പൗരോഹിത്യത്തിന്റെ നിര്‍വ്വചനം അറിയാത്തവരും സഭയുടെ നേതൃത്വത്തില്‍ അവിഹിതമായി കടന്നുകൂടിയവരുമായ പുരോഹിത നാട്യക്കാരാണെന്ന ഒറ്റ വ്യത്യാസമേയുള്ളൂ!

യേഹ്ശുവായുടെ നാമത്തില്‍ സംസാരിക്കരുതെന്നാണ് അന്നത്തെ പുരോഹിതര്‍ സുവിശേഷപ്രഘോഷകരെ താക്കീതു ചെയ്തത്. ഇതിനു സമാനമാണ് പ്രധാനാചാര്യന്‍ ഫ്രാന്‍സീസിന്റെ പരിഹാസം. തന്റെ താക്കീതിനെ ഗൗനിക്കാന്‍ മാന്യരായ ഒരു വിശ്വാസിയെയും കിട്ടില്ലെന്നു വ്യക്തമായി അറിയാവുന്നതിനാല്‍, അവരെ പരിഹസിച്ചുകൊണ്ട് ആത്മവീര്യം കെടുത്തുകയെന്ന നാലാംകിട കുതന്ത്രമാണ് ഇയാള്‍ പയറ്റുന്നത്! പത്രോസും യോഹന്നാനും മഹാപുരോഹിതന്മാരോടു പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഈ ആചാര്യനോടും മനോവയ്ക്കു പറയാനുള്ളത്. ബൈബിളിലെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല"(അപ്പ.പ്രവര്‍:4;19,20). പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഓരോ ദൈവരാജ്യശുശ്രൂഷകനും പറയാനുള്ളത് ഇതുതന്നെയാണ്! വത്തിക്കാനിലെ പ്രധാനാചാര്യനെയും ഇയാളുടെ കുഴലൂത്തുകാരെയും മനസ്സിലാക്കിയിരിക്കാന്‍ ഇതുകൂടി വായിക്കുക: "അവര്‍ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പില്‍ നിര്‍ത്തി. പ്രധാന പുരോഹിതന്‍ അവരോടു പറഞ്ഞു: ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു. പത്രോസും അപ്പസ്‌തോലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്"(അപ്പ.പ്രവര്‍:5;27-29). ഫ്രാന്‍സീസും സംഘവും എത്രവട്ടം ആവര്‍ത്തിച്ചാലും, ദൈവമക്കളുടെ അധരങ്ങളില്‍നിന്ന് അപ്പസ്തോലന്മാര്‍ പറഞ്ഞ ഈ വാക്കുകള്‍ത്തന്നെ ഉയരണം: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്! അപ്പോള്‍ മാത്രമേ അപ്പസ്തോലികസഭയുടെ ഭാഗമായിരിക്കാന്‍ നാം യോഗ്യത നേടൂ!

ക്രൈസ്തവര്‍ക്ക് ഒരു ദൗത്യം മാത്രം!

"വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക"(2തിമോ:4;2-5). പ്രതികൂലമായ സാഹചര്യങ്ങള്‍ കടന്നുവരുമ്പോള്‍ അവസാനിപ്പിക്കേണ്ട ഒന്നല്ല വചനപ്രഘോഷണം; മറിച്ച്, "ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്"(ഹെബ്രാ:3;13).

ഒരിക്കല്‍ യഹൂദരായിരുന്ന ജനത്തോടാണ് യേഹ്ശുവാ വചനം പ്രസംഗിച്ചത്. അവരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു ആദ്യത്തെ ക്രൈസ്തവസമൂഹം. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിയപ്പെട്ട സഭയുടെ മൂലക്കല്ലും ശിരസ്സും മ്ശിഹായാണ്! ഈ സഭയുടെ ഭാഗമാണ് നാം ഓരോരുത്തരും. മ്ശിഹായുടെ ഈ സഭയിലേക്ക് ആളുകളെ ചേര്‍ക്കുവാന്‍ ആഹ്വാനം ചെയ്തതും അവിടുന്നുതന്നെയാണ്. അതായത്, ക്രൈസ്തവരായ നാം ഓരോരുത്തരുടെയും പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമാണ് സുവിശേഷ പ്രഘോഷണം! വെറുതേ പ്രഘോഷിക്കുവാന്‍ മാത്രമായിരുന്നില്ല യേഹ്ശുവാ കല്പിച്ചത്. ലോകാന്ത്യംവരെ നമ്മോടുകൂടെയുണ്ടായിരിക്കും എന്ന വാഗ്ദാനത്തോടൊപ്പം അവിടുന്നു മൂന്നുകാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകകൂടി ചെയ്തിട്ടുണ്ട്. അലംഘനീയമായ അവിടുത്തെ കല്പന എന്തായിരുന്നുവെന്നു നോക്കുക: "യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;18-20).

ലോകത്തിന്റെ മുഴുവന്‍ പാപങ്ങളെയും സ്വന്തം ശരീരത്തില്‍ വഹിക്കുകയും, ഈ പാപങ്ങളെ കുരിശില്‍ തറച്ചു നിഷ്കാസനംചെയ്യുകയും ചെയ്ത യേഹ്ശുവായുടെ വാക്കുകളാണിവ! ലോകം ശിക്ഷയ്ക്കു വിധിക്കപ്പെടാതിരിക്കേണ്ടതിനാണ് അവിടുന്നു തന്റെ അവസാനത്തുള്ളി രക്തംവരെയും ഈ ലോകത്തിനുവേണ്ടി ചിന്തിയത്! ഈ ബലിയുടെ ഫലം ലോകം അനുഭവിച്ചാല്‍, നരകം ശൂന്യമാകുമെന്ന് സാത്താനറിയാം. അതുകൊണ്ടുതന്നെ, രക്ഷയുടെ ഫലം ലോകത്തിന് അനുഭവവേദ്യമാകാതിരിക്കാന്‍ സാത്താന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. അവന്‍ തന്റെ ദൂതനെ ലോകത്തേക്ക് അയച്ചുകൊണ്ട് ഇസ്ലാംമതം സ്ഥാപിച്ചത് ഈ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു! യേഹ്ശുവായെ ഒരു പ്രവാചകനായി പരിഗണിച്ചുകൊണ്ട്, അവിടുത്തെ ദൈവത്വത്തെയും ബലിയെയും നിഷേധിക്കുകയെന്ന കൗശലമാണ് ഇസ്ലാമിലൂടെ അവന്‍ പ്രയോഗിച്ചത്. ആശയപരമായി ആരെയും സ്വാധീനിക്കാനുള്ള ശേഷി 'ഖുറാന്‍' എന്ന വിഡ്ഢിപ്പുസ്തകത്തിനില്ലെന്ന തിരിച്ചറിവ് അതിന്റെ ഉപജ്ഞാതാവിനുതന്നെ ഉണ്ടായിരുന്നതുകൊണ്ടാണ്, സംഹാരത്തിനും ഭീകരതയ്ക്കുമുള്ള ആഹ്വാനം അവന്‍ നല്‍കിയത്! ഇസ്ലാമുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍ ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യാനിരിക്കുന്നതിനാല്‍, ഈ വിവരണം തത്ക്കാലത്തേയ്ക്ക് ഇവിടെ നിര്‍ത്തുന്നു.

ലോകത്തില്‍ ഇന്നുവരെ ജനിച്ചിട്ടുള്ളവരുടെയും ഇനിയും ജനിക്കാനിരിക്കുന്നവരുടെയും മുഴുവന്‍ പാങ്ങളെയും യേഹ്ശുവാ അവിടുത്തെ മരണംവഴി നിഷ്കാസനംചെയ്തുവെങ്കിലും, മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് അനുഭവവേദ്യമാകണമെങ്കില്‍ ചില ഉപാധികളുണ്ട്. രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവനില്‍ അനിവാര്യമായി വേണ്ട അവസ്ഥ വിശ്വാസമാണ്. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്ന വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അനേകരെ വഞ്ചിക്കുന്നതിന് സാത്താന്‍ ചിലരെ അഭിഷേകം ചെയ്ത് അയച്ചിട്ടുണ്ട്. ഏതെങ്കിലും വിശ്വാസത്താല്‍ ഒരുവനും രക്ഷപ്രാപിക്കുകയില്ല; മറിച്ച്, യേഹ്ശുവാ ദൈവപുത്രനായ മിശിഹായാണെന്നും, അവന്‍ എന്റെ പാപങ്ങള്‍ക്കു പരിഹാരം ചെയ്തുകഴിഞ്ഞു എന്നുമുള്ള വിശ്വാസമാണ് രക്ഷയുടെ ആദ്യപടി! ഈ മഹനീയമായ വിശ്വാസത്തെ അധരംകൊണ്ട് ലോകത്തോട് ഏറ്റുപറയുകയെന്നതാണ് രണ്ടാമത്തെ ഘട്ടം. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തല്‍ നോക്കുക: "ആകയാല്‍, യേഹ്ശുവാ മിശിഹായാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു"(റോമാ:10;9,10). അതായത്, വിശ്വാസംവഴി നീതീകരിക്കപ്പെടുകയും ഏറ്റുപറച്ചിലിലൂടെ രക്ഷപ്രാപിക്കുകയും ചെയ്യുന്നു! ആയതുകൊണ്ടുതന്നെ, വിശ്വസിക്കാനുള്ള സാഹചര്യത്തെ തടയുകയെന്നത് സാത്താനെ സംബന്ധിച്ചിടത്തോളം അവന്റെ നിലനില്പിന്റെ പ്രശ്നമാണ്!

രക്ഷയെ സംബന്ധിച്ചുള്ള മറ്റൊരു പ്രധാന ഘടകം ഇതാണ്: "എന്തെന്നാല്‍, യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും"(റോമാ:10;13). ഇവിടെ സ്വാഭാവികമായും ഉയരാവുന്ന ചോദ്യവും അതിനുള്ള ഉത്തരവും അപ്പസ്തോലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക: "എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?"(റോമാ:10;14). സുവിശേഷപ്രഘോഷണത്തിന്റെ അനിവാര്യതയാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. ആയതിനാല്‍, സുവിശേഷപ്രഘോഷകരെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഏതുഭാഗത്തുനിന്നു വന്നാലും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ മനസ്സിലാക്കിക്കൊള്ളുക, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവന്‍ പിശാചാണ്! കാരണം, ബൈബിള്‍ ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു: "ആകയാല്‍, വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി മ്ശിഹായെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമാ:10;17). ഇക്കാരണത്താലാണ് സുവിശേഷ പ്രസംഗകരെക്കുറിച്ച് ആത്മാവ് ഇപ്രകാരം പ്രഖ്യാപിച്ചത്: "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം!"(റോമാ:10;15).

സുവിശേഷ പ്രസംഗം കേട്ട് വിശ്വസിക്കുകയും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് അവിടുന്ന് വാഗ്ദാനംചെയ്ത രക്ഷ സൗജന്യമായി ലഭിക്കുന്നു. എന്നാല്‍, വചനം കേട്ടിട്ടും വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം. വിധിക്കാന്‍ അധികാരമുള്ളവന്‍ തന്നെയാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്: "അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;15,16). സുവിശേഷപ്രഘോഷണത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, പ്രസംഗിക്കപ്പെടുന്ന സുവിശേഷം അവഗണിക്കപ്പെടുന്നതിനുള്ള കെണികളും സാത്താന്‍ അവന്റെ അനുയായികളിലൂടെ ഒരുക്കിയിട്ടുണ്ട്. എല്ലാ ദൈവങ്ങളും ഒന്നാണെന്നും സകല മതങ്ങളും സത്യദൈവത്തിലേക്കു വിവിധ മാര്‍ഗ്ഗങ്ങളാണെന്നുമുള്ള അബദ്ധസിദ്ധാന്തങ്ങളുമായി ഇറങ്ങിയിരിക്കുന്നവരെല്ലാം സാത്താന്റെ സ്ഥാനപതികളാണെന്നു നാം അറിഞ്ഞിരിക്കണം! കാരണം, അപ്പസ്തോലന്മാരെയും സഭയേയും യേഹ്ശുവാ ഭരമേല്പിച്ച ദൗത്യം ഇതാണ്: സകല ജനതകളെയും ശിഷ്യപ്പെടുത്തുക; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് സ്നാനം നല്‍കുക; അവിടുന്ന് പഠിപ്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുക! ഈ മൂന്നുകാര്യങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍, ലോകാന്ത്യംവരെയും അവിടുന്ന് നമ്മോടുകൂടെ(സഭയോടുകൂടെ) ഉണ്ടായിരിക്കും! ഈ യാഥാര്‍ത്ഥ്യം നന്നായി അറിയാവുന്നവനാണ് സാത്താന്‍. യേഹ്ശുവാ നമ്മോടുകൂടെയുള്ളപ്പോള്‍ അവന്റെ യാതൊരു ആയുധങ്ങളും നമുക്കെതിരേ ഫലിക്കുകയില്ലെന്നും അവനറിയാം. യേഹ്ശുവായെ നമ്മില്‍നിന്ന് അകറ്റണമെങ്കില്‍, അവിടുന്ന് ഭരമേല്പിച്ച ഉത്തരവാദിത്വത്തില്‍നിന്നു നമ്മെ വ്യതിചലിപ്പിക്കണം. ഈ പ്രവര്‍ത്തിയാണ് സഭയില്‍ കടന്നുകൂടി അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന 'ഫ്രീമേസണ്‍' സംഘം ചെയ്തുകൊണ്ടിരിക്കുന്നത്!

'പോപ്പ്' ഫ്രാന്‍സീസിനെ സൂക്ഷിച്ചു വീക്ഷിക്കുന്നവര്‍ക്ക് ഇയാളുടെ അജണ്ടകള്‍ വ്യക്തമാകും. ആയതിനാല്‍, യേഹ്ശുവായെ ദൈവപുത്രനായും ഏകരക്ഷകനായും അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുവാനുള്ള യാതൊരു യോഗ്യതയുമില്ല എന്ന സത്യം മനോവ ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. ഇത് വിളിച്ചുപറയാന്‍ ഭയപ്പെടുന്ന അനേകം വിശ്വാസികളുടെ ശബ്ദമാകാന്‍ മനോവ സ്വയം സമര്‍പ്പിക്കുമ്പോള്‍, മനോവയെ സഭാവിരുദ്ധനെന്നു മുദ്രകുത്തുന്നവരാണ് യഥാര്‍ത്ഥ സഭാവിരുദ്ധര്‍!

ബെനഡിക്റ്റ് പാപ്പായ്ക്കെതിരെ ഫ്രാന്‍സീസിന്റെ കരുനീക്കങ്ങള്‍!

അനര്‍ഹമായ സ്ഥാനങ്ങളില്‍ ഉപവിഷ്ടരാകുന്ന ഏതൊരുവനും ഉണ്ടാകാവുന്ന ജാള്യതകള്‍ ഫ്രാന്‍സീസിലും കാണാന്‍ കഴിയും! താന്‍ ഇരിക്കുന്ന പദവി തനിക്ക് അര്‍ഹതപ്പെട്ടതല്ലെന്ന ഉത്തമബോധ്യം ആരെക്കാളും അധികമായി ഫ്രാന്‍സീസിനുണ്ട്. കത്തോലിക്കാസഭയിലെ 'കിസ്ത്യാനികള്‍' ഒന്നടങ്കം ബെനഡിക്റ്റ് പാപ്പായെ പിന്തുണയ്ക്കുന്നുവെന്നതും ആന്റി പോപ്പിനറിയാം. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ സ്വമേധയാ രാജിവയ്ക്കുകയായിരുന്നില്ലെന്നും, അദ്ദേഹത്തെ പുറത്താക്കിയത് കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന 'ഫ്രീമേസണ്‍' കര്‍ദ്ദിനാളന്മാരാണെന്നും വിശ്വാസികള്‍ തിരിച്ചറിഞ്ഞതിന്റെ അങ്കലാപ്പ് ഫ്രാന്‍സീസിന്റെ 'കാര്യപരിപാടികളില്‍' എല്ലാം കാണാം!

കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ദൈവമക്കള്‍ പ്രാവിനെപ്പോലെ നിഷ്കളങ്കരാണെങ്കിലും ഇവര്‍ സര്‍പ്പത്തെപ്പോലെ വിവേകമുള്ളവരുമാണ്. അതുകൊണ്ടുതന്നെ, ആരോഗ്യപരമായ കാരണങ്ങളാല്‍ പാപ്പാ രാജിവച്ചുവെന്നു വിശ്വസിക്കാനുള്ള മൗഢ്യം ഇവര്‍ക്കില്ല. ഒന്നരവര്‍ഷം അബോധാവസ്ഥയില്‍ കിടന്ന ഒരു പോപ്പിന്റെ ഫോട്ടോ വച്ച് ഭരണം നടത്തിയപ്പോള്‍ ഇല്ലാതിരുന്ന ആകുലത, പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന ബെനഡിക്റ്റ് പാപ്പായുടെ കാര്യത്തിലുണ്ടായതു തിരിച്ചറിയാനുള്ള വിവേകമൊക്കെ സഭയിലെ ദൈവമക്കള്‍ക്കുണ്ട്. എന്നാല്‍, കത്തോലിക്കാസഭയിലെ പോപ്പിനെ തിരഞ്ഞെടുക്കാന്‍ നടത്തുന്ന 'കോണ്‍ക്ലേവ്' എന്ന തട്ടിപ്പിനെക്കുറിച്ച് അധികംപേരും അജ്ഞരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പരിശുദ്ധാത്മാവ് നേരിട്ടാണ് തിരഞ്ഞെടുപ്പു നടത്തുന്നതെന്ന ധാരണ വിശ്വാസികളില്‍ രൂഢമൂലമായി എന്നതാണ് ഇതിന്റെ കാരണം. വോട്ടവകാശമുള്ള കര്‍ദ്ദിനാളന്മാരാണ് കത്തോലിക്കാസഭയിലെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെതന്നെ, ഇതിന്റെ പിന്നിലെ തട്ടിപ്പ് മനസ്സിലാക്കാന്‍ സാധിക്കും. ഒരേയൊരു ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ മാത്രം മതി 'കോണ്‍ക്ലേവിന്റെ' രഹസ്യങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയാന്‍. ചോദ്യമിതാണ്: കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാളന്മാരെ അതിനു നിയോഗിച്ചത് വിശ്വാസികളാണോ? അല്ല എന്നതാണ് യഥാര്‍ത്ഥ സത്യം!

പ്രാദേശിക-ന്യൂനപക്ഷ സംവരണങ്ങളിലൂടെയും സമ്പത്തിന്റെ സ്വാധീനത്തിലൂടെയും മാത്രമല്ല, ഭീഷണിയിലൂടെപ്പോലും കര്‍ദ്ദിനാളന്മാരായ ആളുകളുടെ പേരുകള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കാന്‍ മനോവയ്ക്കു സാധിക്കും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'ക്ലിമ്മീസ്' എന്നുമാത്രം തത്ക്കാലം മനോവ വെളിപ്പെടുത്തുന്നു. പ്രധാന വിഷയത്തിലേക്ക് ഇനിയും കടന്നിട്ടില്ല എന്നതുകൊണ്ട്, ഈ വിവരണം മറ്റൊരവസരത്തിലേക്കു മാറ്റിവയ്ക്കുന്നു. എന്നാല്‍, ഇവിടെ വ്യക്തമാക്കാന്‍ ഉദ്ദേശിച്ചത് ലളിതമായിത്തന്നെ വെളിപ്പെടുത്താം. അതായത്, പോപ്പ് ബെനഡിക്റ്റിനെ പുറത്താക്കിയതും പകരക്കാരനായി 'ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ' എന്ന ആന്റി പോപ്പിനെ പ്രതിഷ്ഠിച്ചതും കത്തോലിക്കാസഭയില്‍ കടന്നുകൂടി ആധിപത്യമുറപ്പിച്ച 'ഫ്രീമേസണ്‍' കര്‍ദ്ദിനാളന്മാരാണ്! സാത്താന്‍ ആവിഷ്കരിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസ്സമായി നിലകൊള്ളുന്നത് ബെനഡിക്റ്റ് പാപ്പായാണെന്ന തിരിച്ചറിവാണ് ഈ പൈശാചിക നാടകങ്ങള്‍ക്ക് കാരണമായത്. ആഗോള മതവും ആഗോള ഭരണകൂടവും സ്ഥാപിക്കുകയെന്ന ലക്‌ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ ബെനഡിക്റ്റ് പാപ്പായ്ക്കു പകരമായി ആ സ്ഥാനത്ത് ദൈവനിഷേധകനായ ഒരുവന്‍ വരണം! ദൈവീകനിയമങ്ങള്‍ക്കു ബദലായി 'ഫ്രീമേസണ്‍ നിയമങ്ങള്‍' സഭയില്‍ സ്ഥാപിക്കുന്നതിന് ഇവര്‍ അവരോധിച്ച 'പാപ്പാവിരുദ്ധ പാപ്പാ'യാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ എന്ന ഫ്രാന്‍സീസ്!

വിശുദ്ധ പത്രോസ് അടക്കം ആദ്യനൂറ്റാണ്ടിലെ പാപ്പാമാര്‍ക്കുശേഷം സഭയെ നയിച്ച പാപ്പാമാരില്‍ ഏറ്റവും ശ്രേഷ്ഠരായവരുടെ ഗണത്തിലാണ് ബെനഡിക്റ്റ് പാപ്പായുടെ സ്ഥാനം! കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനങ്ങളെ അടുത്തറിയാവുന്നവര്‍ക്കെല്ലാം ഈ യാഥാര്‍ത്ഥ്യം മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇദ്ദേഹത്തെ ഇകഴ്ത്തിയാലല്ലാതെ ഫ്രാന്‍സീസിനെ മഹത്വമണിയിക്കാന്‍ സാധിക്കില്ലെന്ന് 'ഫ്രീമേസണ്‍' സംഘം തിരിച്ചറിയുന്നു. അതിനായി പ്രവര്‍ത്തിക്കുന്ന ഒരു ലോബി കത്തോലിക്കാസഭയില്‍ ഇന്നുണ്ട്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ബെനഡിക്റ്റ് പാപ്പായെ വെറുതേവിടാതെ ഇദ്ദേഹത്തെ വേട്ടയാടുന്ന ഇവരുടെ ലക്‌ഷ്യം മറ്റൊന്നുമല്ല; ഇദ്ദേഹത്തിനു വിശ്വാസികള്‍ക്കിടയിലുള്ള ആദരവും മതിപ്പും ഇല്ലാതാക്കുക എന്നതുതന്നെ!

ഈ അടുത്തകാലത്തായി ഫെയ്സ് ബുക്കിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില പോസ്റ്റുകള്‍ മനോവയുടെ ശ്രദ്ധയില്‍പ്പെടുകയും, അവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ആരെന്ന് അന്വേഷിക്കുകയുമുണ്ടായി. പരസ്പരം ബന്ധമില്ലാത്ത രണ്ടു വിഷയങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെങ്കിലും ഇവയുടെ രണ്ടിന്റെയും ഉറവിടം ഒരു തലയില്‍നിന്നാണെന്നു മനസ്സിലാക്കാന്‍ മനോവയ്ക്കു കഴിഞ്ഞത്, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തോടുള്ള മനോവയുടെ താത്പര്യംകൊണ്ടാണ്. പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടു വിഷയങ്ങളില്‍ ഒന്ന് മാര്‍ത്തോമാ ക്രിസ്ത്യാനികളെ സംബന്ധിക്കുന്നതും മറ്റൊന്ന് ഇസ്ലാംമതവുമായി ബന്ധപ്പെട്ടുള്ളതും ആയതിനാല്‍, പ്രഥമദൃഷ്ട്യാ സമാനത ആരോപിക്കാന്‍ കഴിയില്ല! എന്നാല്‍, ഈ രണ്ടു പോസ്റ്റുകളിലെയും ഭാഷാശൈലിയിലുള്ള പൊരുത്തം തിരിച്ചറിയാന്‍ ഒരു പത്രപ്രവര്‍ത്തകനു സാധിക്കും! ഇനി ആ പോസ്റ്റുകളിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക: 1) 'തോമാശ്ലീഹാ ഭാരതത്തില്‍ വന്നിട്ടില്ലെന്ന് മാര്‍പ്പാപ്പ 'തറപ്പിച്ചു' പറയുന്നു'. 2) 'യേശു ദൈവമല്ലായെന്നും ആവര്‍ത്തനപുസ്തകം 18:18 ലും യോഹന്നാന്‍ 16:6 മുതല്‍ പറയുന്ന വ്യക്തി മുഹമ്മദ്‌ നബിയാണെന്നും മുന്‍ പോപ്പ് 'തറപ്പിച്ചു' പറയുന്നു. ഇപ്പോള്‍ അദ്ദേഹം ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. (വാചകഘടന ശരിയല്ലെങ്കിലും വായനക്കാര്‍ക്ക് മനസ്സിലായെന്നു കരുതുന്നു). അതായത്, പഠിച്ചുതുടങ്ങുന്നതിനു മുന്‍പുതന്നെയുള്ള ഈ 'തറപ്പിച്ചു'പറയലാണ് മനോവയെ അന്വേഷണ കുതുകിയാക്കിയത്!

ഭാഷാശൈലിയെ കണക്കിലെടുക്കാതെ, ആശയത്തെ മാത്രം ശ്രദ്ധിക്കുന്ന വായനക്കാര്‍ക്ക് ഇവയുടെ ഉറവിടത്തെ അത്രയെളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. കാരണം, കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളെ മാത്രം ബാധിക്കുന്ന വിഷയമാണ് ഒരു പോസ്റ്റില്‍ ഉള്ളത്. ഇതുമായി യാതൊരു ബന്ധവുമില്ലാത്തതും ഇസ്ലാമിനെ സംബന്ധിക്കുന്നതുമായ വിഷയമാണ് അടുത്ത പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ബെനഡിക്റ്റ് പാപ്പായാണ് രണ്ടിലെയും കേന്ദ്രകഥാപാത്രം എന്നതുമാത്രമാണ് ഏക പൊരുത്തം! എന്നാല്‍, ബെനഡിക്റ്റ് പാപ്പായെ ലക്ഷ്യംവച്ചുള്ള എല്ലാ നീക്കങ്ങളുടെയും പിന്നില്‍ ഒരേയൊരു സംഘവും അവര്‍ക്ക് ഒരേയൊരു ലക്ഷ്യവും മാത്രമാണുള്ളത്. 'ഫ്രീമേസണ്‍' സംഘത്തിന്റെ അദൃശ്യ നിയന്ത്രണത്തില്‍ ചരിക്കുന്നവരും 'പോപ്പ്' ഫ്രാന്‍സീസിന്റെ ആരാധകരുമായ വ്യക്തികളാണ് ഇതിന്റെ പ്രചാരകര്‍. ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം വത്തിക്കാനില്‍ തമ്പടിച്ചിരിക്കുന്ന 'ഫ്രീമേസണ്‍' കര്‍ദ്ദിനാളന്മാരാണെന്ന് അറിയാവുന്ന അനേകര്‍ സഭയിലുണ്ട്. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയെ സ്നേഹിക്കുകയും അദ്ദേഹത്തോട് അനുഭാവം പുലര്‍ത്തുകയും ചെയ്യുന്നവരെ പാപ്പായുടെ ശത്രുക്കളാക്കി മാറ്റുകയെന്നതാണ് ഇവരുടെ ഗൂഢലക്‌ഷ്യം. മാര്‍പ്പാപ്പയുടെ സിംഹാസനത്തില്‍ ഇരുന്ന കാലത്തുപോലും പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി സ്വയം ആളാകാന്‍ ശ്രമിക്കാത്ത വ്യക്തിയാണ് ബെനഡിക്റ്റ് പതിനാറാമന്‍. ഇപ്പോള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ രഹസ്യജീവിതം നയിക്കുന്ന പാപ്പായുടെതായി ഒരു കത്തുപോലും ആര്‍ക്കും ലഭിച്ചിട്ടുമില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, അദ്ദേഹത്തിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന പ്രസ്താവനകളിലെ ചില ദുരുദ്ദേശങ്ങള്‍ നാം തിരിച്ചറിയാതെ പോകരുത്.

തോമാശ്ലീഹായെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നുവന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്റെ മരണശേഷം സൂനഹദോസ് പൂര്‍ത്തിയാക്കിയ പോള്‍ ആറാമനാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. അങ്ങനെയെങ്കില്‍, ഇതെങ്ങനെയാണ് ബെനഡിക്റ്റ് പാപ്പായുടെ പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്? ഇദ്ദേഹം സഭയെ നയിച്ചിരുന്ന നാളുകളില്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍പ്പോലും സഭയുടെ കീഴ്ത്തട്ടില്‍ എത്തുന്നത് തടഞ്ഞവരാണ്, ഇദ്ദേഹം അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കുന്നത്! ക്രിസ്ത്യാനികള്‍ യോഗ അഭ്യസിക്കരുതെന്ന ബെനഡിക്റ്റ് പാപ്പായുടെ പ്രസ്താവന എന്തുകൊണ്ടാണ് നമ്മുടെ പള്ളികളില്‍ വായിക്കാത്തത്? കേരളത്തിലെ സെമിനാരികളിലും സഭയുടെ മറ്റു സ്ഥാപനങ്ങളിലും ഇത് നടത്തുന്നതുകൊണ്ടും, പല വൈദീകരും യോഗികളായതുകൊണ്ടുമല്ലേ? ക്ലാരമഠത്തിലെ ഒരു സ്ത്രീ (കന്യകയാണോ എന്നറിയില്ല) യോഗിനിയായി വിലസുന്നത് കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ലേ? സൂര്യനമസ്ക്കാരത്തെ യേശുനമസ്ക്കാരമാക്കി അഴിഞ്ഞാടുന്ന ഇവളുടെ ഗോഷ്ടികള്‍ കാണേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'കന്യകാസനം!'

ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ ഒരു തീരുമാനങ്ങളെയും അംഗീകരിക്കാത്തവരാണ് മാര്‍ത്തോമാ വിവാദവുമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. 'ഫ്രീമേസണ്‍' സംഘത്തിന്റെ ആസൂത്രിതമായ ഈ നീക്കത്തിനുപിന്നിലും, പാപ്പാ ഇസ്ലാമിനെ പുല്‍കുന്നുവെന്ന നുണക്കഥയ്ക്കു പിന്നിലുമുള്ള ഗൂഢലക്‌ഷ്യം എന്താണെന്ന് ലളിതമായി പറയാം.

അംഗസംഖ്യയില്‍ ചെറുതാണെങ്കിലും വിശ്വാസത്തില്‍ ശക്തരും ആത്മീയകാര്യങ്ങളില്‍ പ്രാമുഖ്യമുള്ളവരുമാണ് കത്തോലിക്കാസഭയിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍! പാശ്ചാത്യരാജ്യങ്ങളിലെ ആത്മീയശോഷണം അത്രകണ്ട് ഈ വിഭാഗത്തെ ബാധിച്ചിട്ടില്ലെന്നതും സഭാശുശ്രൂഷകരുടെ അനുപാതത്തില്‍ മറ്റിതര സഭകളെക്കാള്‍ മുന്‍പന്തിയിലായതും മാര്‍ത്തോമാ ക്രിസ്ത്യാനികളെ കത്തോലിക്കാസഭയുടെ ശക്തിയായി പരിഗണിക്കാന്‍ കാരണമായി! വിശ്വാസത്തില്‍ യാഥാസ്ഥിതിക ഭാവമുള്ളവരാണ് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍. യാഥാസ്ഥിതികനായ ബെനഡിക്റ്റ് പാപ്പായോട് കൂടുതല്‍ ആഭിമുഖ്യം ഇവര്‍ക്കുണ്ടായതിന്റെ കാരണവും ഇവരുടെ യാഥാസ്ഥിതിക ചിന്താഗതികള്‍ മൂലമാണ്. പുറത്തു പറയുന്നില്ലെങ്കിലും, 'പോപ്പ്' ഫ്രാന്‍സീസിന്റെ വഴിപിഴച്ച നീക്കങ്ങളില്‍ വേദനിക്കുന്നവരും അസംതൃപ്തരുമാണ് ഇവരില്‍ ഏറിയപങ്കും! അതുകൊണ്ടുതന്നെ, ബെനഡിക്റ്റ് പാപ്പായുടെ വില ഇവര്‍ കൂടുതല്‍ മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍, മാര്‍ത്തോമാ ക്രിസ്ത്യാനികളുടെയിടയില്‍ ബെനഡിക്റ്റ് പാപ്പായോടുള്ള ആദരവും സ്നേഹവും ഇല്ലാതാക്കേണ്ടത് ഫ്രാന്‍സീസിന്റെ ഫാന്‍സ്‌ അസോസിയേഷനുകളായി നിലകൊള്ളുന്ന ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ആവശ്യകതയാണ്. അതിനാലാണ്, സഭയുടെ കാര്യങ്ങളിലൊന്നും ഇടപെടാതെ വിശ്രമജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ബെനഡിക്റ്റ് പതിനാറാമനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്.

പാപ്പായെ ഇസ്ലാംമതവുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനുപിന്നിലും വ്യക്തമായ അജണ്ടയുണ്ട്. കടുത്ത ഇസ്ലാമികവിരുദ്ധനാണു താനെന്ന്‍ ഇതിനോടകം തെളിയിച്ചിട്ടുള്ള ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ ഇസ്ലാമിലേക്കു ചേക്കേറുന്നുവെന്ന നുണയുടെ പിന്നിലെ ലക്‌ഷ്യം ആസൂത്രിതവും അതീവഗുരുതരവുമാണ്! ഫ്രാന്‍സീസിന്റെ ഇസ്ലാമിക പ്രണയത്തെയും അതിലൂടെ സാത്താന്‍ ഒരുക്കിക്കൊണ്ടിരിക്കുന്ന വിനാശകരമായ പദ്ധതികളെയും വിശ്വാസികളുടെ ശ്രദ്ധയില്‍നിന്നു മറയ്ക്കാനുള്ള കുതന്ത്രമാണ് ഈ ആരോപണം! ക്രൈസ്തവരും യഹൂദരും പീഡിപ്പിക്കപ്പെടുന്നതില്‍ അത്യധികം വേദനിക്കുന്ന വ്യക്തിയാണ് ബെനഡിക്റ്റ് പതിനാറാമന്‍. ഇദ്ദേഹം സഭയെ നയിച്ചിരുന്ന കാലത്ത് യഹൂദ റബ്ബിമാരുമായി ചര്‍ച്ചകള്‍ നടക്കുകയും ക്രൈസ്തവ-ജൂത സഹവര്‍ത്തിത്വം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കടുത്ത നിലപാടുകള്‍ മൂലമാണ് തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കാത്തതെന്ന കാര്യവും വിസ്മരിച്ചുകൂടാ. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇസ്ലാമിക തീവ്രവാദികളെ കടത്തിവിടുന്നതില്‍ തുര്‍ക്കിയുടെ പങ്ക് ഇപ്പോള്‍ത്തന്നെ ചെറുതല്ല. യൂണിയനില്‍ അംഗത്വം ലഭിച്ചാല്‍, പ്രത്യേക 'വിസാ' ഇല്ലാതെതന്നെ ഏതൊരു യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവേശിക്കാന്‍ സാധിക്കും. ഈ ലോകത്ത് വിനാശം വിതയ്ക്കുന്ന ഇസ്ലാമിനെക്കൊണ്ട് യൂറോപ്പിനെ മൂടാനുള്ള തുര്‍ക്കിയുടെ എക്കാലത്തെയും പരമപ്രധാനമായ ലക്ഷ്യത്തിന്റെ ചിറകരിഞ്ഞത് പോപ്പ് ബെനഡിക്റ്റ് പതിനാറാമനാണ്!

കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയായി സ്ഥാനമേറ്റയുടനെ ബെനഡിക്റ്റ് പതിനാറാമന്‍ നടത്തിയ ഒരു പ്രസ്താവന ഇവിടെ പ്രസക്തമാണ്. വാളുകൊണ്ട് വളര്‍ന്ന മതമാണ്‌ ഇസ്ലാം എന്ന സത്യം വിളിച്ചുപറയുകയായിരുന്നു ആ പ്രസ്താവനയിലൂടെ പാപ്പാ ചെയ്തത്. ലോകത്തെ മുഴുവന്‍ ഇസ്ലാമും തനിക്കെതിരേ തിരിഞ്ഞപ്പോഴും ഈ പ്രസ്താവന പാപ്പാ തിരുത്തിയില്ല! വിശ്വാസപരമായ കാര്യങ്ങളില്‍ ഇത്തരം കടുത്ത നിലപാടുകളുള്ള ബെനഡിക്റ്റ് പാപ്പായെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്നത് ഫ്രാന്‍സീസ് എന്ന ആന്റി പോപ്പിന്റെ ശിങ്കിടികളാണ് എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ. കാരണം, ഇതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഏതെങ്കിലും ഒരു പോപ്പിന്റെ പേരില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുവെങ്കില്‍, വത്തിക്കാന്‍ റേഡിയോ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണോ എന്ന് അന്വേഷിച്ചറിയാതെ വിശ്വസിക്കരുത്. ഇത്തരം വാര്‍ത്തകളെ ആശ്രയിച്ചു നാം പ്രചാരണത്തിലേര്‍പ്പെട്ടാല്‍ അതു വലിയ അപകടമായി മാറാം. കാരണം, മാധ്യമങ്ങളില്‍ ഭൂരിപക്ഷത്തെയും ഇന്നു നയിക്കുന്നത് പിശാചാണ്. മഹിമയണിഞ്ഞവരെ ദുഷിക്കുന്നതുവഴി നമ്മുടെമേല്‍ ദൈവകോപം വരുത്തിവയ്ക്കാന്‍ സാത്താന്‍ ശ്രമിക്കുന്നതു നാം തിരിച്ചറിയണം. ഫ്രാന്‍സീസിന്റെ കാര്യത്തിലും ഇതു ബാധകമാണ്. മറുനാടന്‍ മലയാളി പോലുള്ള മഞ്ഞപ്പത്രങ്ങളെ ആശ്രയിച്ചല്ല മനോവ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്! വത്തിക്കാന്‍ റേഡിയോയുടെ സ്ഥിരീകരണമില്ലാത്ത ഒരു വാര്‍ത്തയും ഫ്രാസീസിനെതിരെയോ സഭയുടെ നേതാക്കന്മാര്‍ക്കെതിരെയോ മനോവ പരിഗണിക്കാറില്ല. ബെനഡിക്റ്റ് പാപ്പായുടെതായി പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒന്നുപോലും വത്തിക്കാന്‍ പുറത്തുവിട്ടതല്ല. ആയതിനാല്‍, വാര്‍ത്തകളെ സ്വീകരിക്കുമ്പോള്‍ അതിന്റെ ആധികാരികത പരിശോധിക്കാന്‍ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലോടെ പ്രധാന വിഷയത്തിലെക്കുതന്നെ നാം തിരിയുന്നു.

ഇസ്ലാം ഒഴികേ സകലരും ഇസ്ലാമിനെ വെറുക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ഇസ്മായീല്‍ സന്തതികളല്ലാത്ത ആരുമിന്ന് ഇസ്ലാമിനെ അംഗീകരിക്കുന്നില്ല. ഭയംമൂലം മൗനം പാലിക്കുന്നവെന്നല്ലാതെ, ഇസ്ലാമിനെ പിന്തുണയ്ക്കുന്നവര്‍ ആരുംതന്നെ ഇല്ലെന്നതാണ് പരമാര്‍ത്ഥം! എന്നാല്‍, പിശാചിന്റെ സന്തതികളും പ്രസ്ഥാനങ്ങളും ഇസ്ലാമിന്റെ പക്ഷത്തു നിന്നുകൊണ്ട് നന്മയ്ക്കെതിരേ മറുതലിക്കുന്നത് കാണാന്‍ കഴിയും. ഫ്രീമേസണ്‍ പിശാചുക്കളുടെ സമ്പൂര്‍ണ്ണ ആധിപത്യമുള്ള ഐക്യരാഷ്ട്രസഭയും ആഗോള മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇസ്ലാമിക പക്ഷത്താണെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ പലസ്തീന്‍ പ്രശ്നത്തില്‍ പോപ്പ് ഫ്രാന്‍സീസും ഇയാളുടെ ചില കുഴലൂത്തുകാരും ഒഴികെ, ക്രൈസ്തവരില്‍ ഭൂരിപക്ഷവും ഇസ്രായേലിന്റെ പക്ഷത്താണെന്നത് പരസ്യമായ രഹസ്യമാണ്! ഈ സാഹചര്യം നിലനിക്കുമ്പോള്‍, ബെനഡിക്റ്റ് പാപ്പാ ഇസ്ലാമിലേക്ക് ചേക്കേറുന്നുവെന്ന പ്രചരണം നടത്തുന്നതിലൂടെ, ദൈവജനത്തിനിടയില്‍ ഇദ്ദേഹത്തെ വെറുക്കപ്പെട്ടവനാക്കാന്‍ സാധിക്കുമെന്ന് ഫ്രാന്‍സീസും സംഘവും മനസ്സിലാക്കി! മാത്രവുമല്ല, തന്റെ ഇസ്ലാമിക പ്രണയത്തെ ന്യായീകരിക്കാനും ഇതുവഴി സാധ്യമാകുമെന്ന് ഫ്രാന്‍സീസ് കണ്ടു!

ഒരു രാജ്യത്തെ നശിപ്പിക്കണമെങ്കില്‍, ആ രാജ്യത്തേക്ക് ഇസ്ലാമിനെ കയറ്റിവിട്ടാല്‍ മതിയെന്ന് പിശാചിനറിയാം. കാരണം, ഈ മതത്തെ ലോകത്തിനു സംഭാവന ചെയ്തത് അവനാണ്! കത്തോലിക്കാസഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന യൂറോപ്പില്‍ ഈ മതത്തിന്റെ വ്യാപനം തടയപ്പെട്ടത് മുന്‍കാലങ്ങളില്‍ സഭയെ നയിച്ച ആദരണീയരായ പാപ്പാമാരുടെ വിവേകപൂര്‍ണ്ണമായ ഭരണത്തിന്റെ പരിണിതഫലമായിട്ടാണ്. എന്നാല്‍, സഭയില്‍ കയറിക്കൂടിയ 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാര്‍ ഉയര്‍ത്തിവിട്ട ആശയങ്ങള്‍ യൂറോപ്പിനുതന്നെ ദുരന്തമായി മാറി! രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്ന 'ഫ്രീമേസണ്‍' സമ്മേളനത്തിലൂടെ സഭയില്‍ 'സെക്കുലറിസം' നടപ്പാക്കുകയും അതുവഴി ഈ ദുരന്തത്തിനു തുടക്കമിടുകയും ചെയ്തു. ഇസ്ലാം എന്ന പൈശാചികതയ്ക്ക് ദിവ്യപരിവേഷം ചാര്‍ത്തുവാന്‍ കത്തോലിക്കാസഭ ഒരു മതബോധനഗ്രന്ഥവും തയ്യാറാക്കി! ദൈവീകനിയമങ്ങള്‍ക്കുപരിയായി മാനുഷീകനിയമങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന 'ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍' ആയിരുന്നു ഇതിന്റെ അസോസിയേറ്റ് എഡിറ്റര്‍! ഈ ഗ്രന്ഥത്തിന്റെ തുടര്‍ച്ചയായി യുവജനമതബോധനഗ്രന്ഥം തയ്യാറാക്കിയപ്പോള്‍, അതിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഷോണ്‍ബോണ്‍ ഏറ്റെടുക്കുകയും പൈശാചികതയെ പൂര്‍ണ്ണമാക്കുകയും ചെയ്തു! കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്നമട്ടിലുള്ള ആദ്ധ്യാത്മിക നിസംഗത കത്തോലിക്കാസഭയില്‍, പ്രത്യേകിച്ച് പാശ്ചാത്യസഭയില്‍ വ്യാപകമായതിനുപിന്നിലും ഈ പുസ്തകത്തിന്റെ സ്വാധീനം നിര്‍ണ്ണായകമാണ്!

കത്തോലിക്കാസഭയിലെ ആദ്ധ്യാത്മിക ശോഷണത്തിന്റെ ബീജം രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകണമെങ്കില്‍, ഈ സമ്മേളനത്തിനുശേഷം പാശ്ചാത്യസഭയില്‍ സംഭവിച്ച മാറ്റം നോക്കിയാല്‍ മതി! ഈ സൂനഹദോസിന്റെ ശില്പിയും 'ഫ്രീമേസണ്‍' പൈശാചികതയുടെ വക്താവുമായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി അപ്പസ്തോലനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് വിശുദ്ധനാക്കിയത് സഭയുടെമേലുള്ള പിശാചിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്! ഇയാളുടെ ആരാധകനായ ഒരുവന്‍ കത്തോലിക്കാസഭയുടെ പോപ്പായി ഇന്ന് കയറിക്കൂടിയിരിക്കുന്നത് സഭയുടെ നാശം പൂര്‍ണ്ണതയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്! ബെനഡിക്റ്റ് പാപ്പായ്ക്കെതിരെയുള്ള ഫ്രാന്‍സീസിന്റെ ഓരോ നീക്കങ്ങളും വ്യക്തമായ കണക്കുകൂട്ടലോടെ തന്നെയാണെന്നു നാം തിരിച്ചറിയണം. സഭയുടെ മുഴുവന്‍ പാരമ്പര്യങ്ങളെയും അവഗണിക്കുന്ന പോപ്പിനെ കയ്യടിയോടെ ലോകം സ്വീകരിക്കുമ്പോള്‍, 'ഏകലോക മതം' എന്ന ആശയത്തോട് ഇയാള്‍ അടുത്തുകൊണ്ടിരിക്കുന്നു എന്ന സത്യം ഗ്രഹിക്കാതെപോകരുത്!

ഫ്രാന്‍സീസിന്റെ ആദ്യത്തെ പെസഹായ്ക്ക് ഒരു മുസ്ലീം സ്ത്രീയുടെ കാലുകള്‍ കഴുകി ചുംബിക്കാന്‍ ഇയാള്‍ തയ്യാറായപ്പോള്‍, ലോകം ഇയാളെ വാനോളം ഉയര്‍ത്തി! മറഞ്ഞിരിക്കുന്ന ദുരന്തം തിരിച്ചറിയാത്ത പാവപ്പെട്ട വിശ്വാസികളും ഇതേറ്റുപിടിച്ചു. കൂടാതെ, ഇടയ്ക്കിടെ ഇയാളില്‍നിന്നുയരുന്ന കമ്യൂണിസ്റ്റ് സ്തുതികള്‍ പലരും ശ്രദ്ധിക്കാതെപോകുന്നതും വലിയ അപകടമാണ്! ഇസ്ലാമിക ഭീകരതയെ സാങ്കേതികമായി സഹായിക്കുകയും ഐക്യരാഷ്ട്രസഭയില്‍ ഇവക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നത് റഷ്യയും ചൈനയുമാണെന്ന യാഥാര്‍ത്ഥ്യത്തോടു ചേര്‍ത്തുവച്ച് ഫ്രാന്‍സീസിന്റെ കമ്മ്യൂണിസ്റ്റ്-ഇസ്ലാം പ്രണയത്തെ നാം മനസ്സിലാക്കണം. ബെനഡിക്റ്റ് പാപ്പായെ ഇസ്ലാമാക്കിക്കൊണ്ട് കഥ ചമയ്ക്കുന്നവരുടെ പിന്നിലെ പൈശാചിക കരങ്ങള്‍ തിരിച്ചറിയാന്‍ ഇവയെല്ലാം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു!

ആധുനീക ഖുറൈഷികളുടെ പുതിയ ഗോത്രത്തലവന്‍!

ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ ഓരോ ദിവസവും ഇസ്ലാമിക ഭീകരതയ്ക്ക് ഇരയാകുന്നുണ്ട്‌. മാധ്യമങ്ങള്‍ മറച്ചുവയ്ക്കുമ്പോഴും ഈ സത്യങ്ങള്‍ ഓരോ ദിവസവും മറനീക്കി പുറത്തുവരുന്നു. വൈദീകരടക്കം പലരെയും കഴുത്തറത്തും കുരിശിലേറ്റിയും വധിക്കുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. കൊച്ചുകുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്നു. ക്രൈസ്തവ ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും ക്രിസ്ത്യാനികളെ ചുട്ടുകൊല്ലുകയും ചെയ്യുന്നത് വാര്‍ത്തയല്ലാതായി! ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാമതത്തില്‍ ചേരാന്‍ തയ്യാറല്ലാത്ത സകലരെയും വധിക്കുമെന്ന് ഇറാക്കിലെ ഇസ്ലാമിക തീവ്രവാദികളായ 'ഐ എസ് ഐ എസ്' പറയുന്നു. ഇതെല്ലാം സംഭവിച്ചപ്പോഴെല്ലാം അഭിനവ നീറോയെപ്പോലെ വീണ വായിച്ചുകൊണ്ടിരുന്ന ഫ്രാന്‍സീസ്, ഇസ്ലാമിനു നൊന്തപ്പോള്‍ നെഞ്ചുപൊട്ടി വിലപിക്കുന്നത് നാം കണ്ടു!

എന്താണ് ഫ്രാന്‍സീസിന്റെ അജണ്ട? ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇയാള്‍ അവലംബിക്കുന്ന ഭയാനകമായ മൗനത്തിന്റെ അര്‍ത്ഥമെന്താണ്? ക്രിസ്തീയതയിലേക്ക് വിജാതിയരെ ആകര്‍ഷിക്കുമ്പോള്‍ ഇയാള്‍ ഇത്രമാത്രം അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണ്? ശത്രുക്കളെ സ്നേഹിക്കുക എന്ന ആശയമാണ് ഇയാളെ നയിക്കുന്നതെങ്കില്‍, താന്‍ നയിച്ചുകൊണ്ടിരിക്കുന്ന ജനതയെ വെറുത്തുകൊണ്ടാണോ ഈ സ്നേഹം പ്രകടിപ്പിക്കേണ്ടത്? കത്തോലിക്കാസഭയിലെ അജഗണത്തെ നയിക്കാന്‍ ഫ്രാന്‍സീസിനെ ഇടയനായി നിയോഗിച്ചത് ദൈവമാണെങ്കില്‍, ആടുകളെ കടിച്ചുകീറുന്ന ചെന്നായ്ക്കളുടെ പക്ഷത്തു നില്‍ക്കാനാണോ ഇടയന്റെ നിയോഗം? ഇതാണ് വ്യാജ ഇടയന്റെ അടയാളം! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്"(യോഹ:10;12,13). യഥാര്‍ത്ഥ ഇടയന്‍ വരുമ്പോള്‍ വ്യാജ ഇടയന്മാര്‍ ശിക്ഷിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്; എന്നാല്‍, വ്യാജ ഇടയന്മാരെ ആടുകള്‍ തിരിച്ചറിയാതിരുന്നാല്‍ തങ്ങള്‍ ചെന്നായ്ക്കള്‍ക്ക് ഇരയാകും എന്നകാര്യം മറക്കരുത്.

കത്തോലിക്കാസഭയുടെ പോപ്പാണെന്ന് അവകാശപ്പെടുന്ന ഫ്രാന്‍സീസ് ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? ഇസ്ലാമിനുവേണ്ടി നിലകൊള്ളാനാണോ പത്രോസിന്റെ സിംഹാസനം ഇയാള്‍ ദുരുപയോഗിക്കുന്നത്? ആകാശത്തിനുകീഴെ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി യേഹ്ശുവായുടെ നാമമാല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച മഹാവിശുദ്ധനാണ് പത്രോസ് എന്നകാര്യം സൗകര്യപൂര്‍വ്വം ഇയാള്‍ മറച്ചുവയ്ക്കുന്നു! രക്ഷയ്ക്കായി നല്‍കപ്പെട്ടിട്ടുള്ള ഈ ഏകനാമത്തില്‍ വിശ്വസിച്ചു സ്നാനം സ്വീകരിക്കാത്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുമ്പോള്‍, മതപരിവര്‍ത്തനത്തോളം ലജ്ജാകരമായ കാര്യമില്ലെന്നു വിളിച്ചുകൂകുന്നത് ആരുടെ കയ്യടി നേടാനാണ്? ഇതുവഴി ഇയാള്‍ ലക്ഷ്യമിടുന്നത് സകലരുടെയും നാശമാണെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടാ. പലസ്തീനില്‍ ഇയാള്‍ കാലെടുത്തു കുത്തിയതുമുതല്‍ അവിടെ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കി! യുവാക്കളായ മൂന്ന് യഹൂദരുടെ തലയറുത്തുകൊണ്ട് ആരംഭംകുറിച്ച പൈശാചികതയോട് ഫ്രാന്‍സീസ് പ്രതികരിച്ചത് ആരും കണ്ടില്ല. ഉറങ്ങിക്കിടന്ന സിംഹത്തെ കുത്തിപ്പൊക്കി അതിന്റെ ഇരയായിത്തീര്‍ന്ന ഇസ്ലാമിനെയോര്‍ത്തു വിലപിക്കാന്‍ ഇയാളെന്താ ഖുറൈഷികളുടെ പുതിയ ഗോത്രത്തലവനോ? ഇവിടെ സ്വാഭാവികമായും സംശയിക്കാവുന്ന ഒരു കാര്യമുണ്ട്; ഹമാസിനെ ഇസ്രായേലിനെതിരെ ഇളക്കിവിടാനായിരുന്നോ പലസ്തീനില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയത്?! സമാധാനം കെടുത്തിയതിനുശേഷം തന്ത്രപൂര്‍വ്വം ഇടപെട്ടു സമാധാനം സ്ഥാപിക്കുകയും, അതുവഴി ലോകത്തിന്റെ ആരാധനാമൂര്‍ത്തിയാവുകയും ചെയ്യുകയെന്ന കുതന്ത്രം ഫ്രാന്‍സീസിന്റെ പലസ്തീന്‍ സന്ദര്‍ശനത്തിനു പിന്നിലുണ്ടോ?! വരും നാളുകളില്‍ ഇതു ലോകത്തിനു വ്യക്തമാകും!

എന്നാല്‍, മനോവ ചിലതു മനസ്സിലാക്കിക്കഴിഞ്ഞു. എതിര്‍ക്രിസ്തു ഈ ഭൂമുഖത്തു വരുമ്പോള്‍, അവനുവേണ്ടി ഒരു ആഗോളമതവും ആഗോളരാജ്യവും ആവശ്യമായിരിക്കുന്നു. കപട സമാധാനത്തോടെ മൂന്നരവര്‍ഷം അവനു ഭൂമുഖത്തെ ഭരിക്കാന്‍ അവനുവേണ്ടി രാജ്യം ഒരുക്കപ്പെടണം. അതിനായി അവനുമുന്‍പേ അയയ്ക്കപ്പെട്ട ചിലര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇവരില്‍ ഫ്രാന്‍സീസിന്റെ സ്ഥാനം ചെറുതല്ലെന്നത് ഇയാളുടെ വാക്കുകളും പ്രവര്‍ത്തികളും തന്നെ വ്യക്തമാക്കുന്നു! ഒബാമയും ബാന്‍കീമൂണും അവരുടേതായ പങ്ക് കൃത്യമായി നല്‍കുന്നുമുണ്ട്. എന്നാല്‍, ഇവരില്‍ ആരെങ്കിലുമായിരിക്കുമോ മഹ്ദി ഇമാം? അതോ മറ്റൊരുവന്‍ ഇനിയും വരേണ്ടിയിരിക്കുന്നുവോ? ഇതിന്റെയെല്ലാം ഉത്തരം കണ്ടെത്തണമെങ്കില്‍, ഏക ലോക മതം എന്താണെന്ന് ബൈബിളിനെ അടിസ്ഥാനമാക്കി അന്വേഷിക്കേണ്ടിയിരിക്കുന്നു!

ഏക ലോക മതം! (One World Religion)

ലോകമിന്നു ചര്‍ച്ചചെയ്യുന്ന ഒരു പ്രധാന വിഷയമാണ് ഏക ലോക മതം എന്നത്! എന്താണീ ഏക ലോക മതവും ഏക ലോക ഭരണകൂടവും? അന്ത്യകാലത്ത് സംഭവിക്കുമെന്ന് ബൈബിള്‍ വെളിപ്പെടുത്തിയിട്ടുള്ള രണ്ടു പ്രതിഭാസങ്ങളാണ് ഏകലോക മതവും ഏകലോക ഭരണകൂടവും. ഈ ഭൂമുഖത്തുള്ള സകല ജനതകളെയും ഒറ്റ അധികാരത്തിനു കീഴിലാക്കി സാത്താന്‍ നടത്തുന്ന ഭരണത്തെയാണ്‌ ഏകലോക ഭരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കപട സമാധാനത്തോടെ മൂന്നര വര്‍ഷക്കാലം സകല ജനതകളുടെയുംമേല്‍ ഇവന്‍ ഏകാധിപതിയായി വാഴും! ഇവന്റെ ഭരണത്തിന്‍കീഴില്‍ ഇവന്‍ സ്ഥാപിക്കുന്ന ഒരേയൊരു മതം മാത്രമേ അനുവദിക്കുകയുള്ളു! ഈ മതമാണ്‌ 'ഏകലോക മതം' അഥവാ One World Religion!

ഇന്ന് ഈ ഭൂമുഖത്ത് അനേകം മതങ്ങളുണ്ട്. ഈ മതങ്ങളുടെ ഉള്ളില്‍പ്പോലും അഭിപ്രായ സമന്വയമില്ലെന്നു നമുക്കറിയാം. ആശയപരമായ വിഭാഗിയത എല്ലാ മതങ്ങളിലുമുണ്ട്. വിഭാഗിയത നിയന്ത്രണാതീതമാകുമ്പോള്‍ പുതിയ മതങ്ങളും സഭകളുമായി അത് രൂപാന്തരം പ്രാപിക്കുന്നു! മതങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍പ്പോലെതന്നെ, മതങ്ങളിലെ വിവിധ 'ഗ്രൂപ്പുകള്‍' തമ്മിലും കടുത്ത ഭിന്നത നിലനില്‍ക്കുന്ന കാര്യം നമുക്കെല്ലാം അറിയാം. കൊലപാതകത്തിന്റെ മതമായ ഇസ്ലാംമതം കൊന്നുതള്ളുന്നവരില്‍ അധികവും അവരുടെതന്നെ വ്യത്യസ്ത വിഭാഗങ്ങളെയാണെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഓരോ മതങ്ങളിലും ആഭ്യന്തരപ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ഈ മതങ്ങളെയെല്ലാം ഒരു നേതൃത്വത്തിന്റെ കീഴില്‍ അണിനിരത്തുകയെന്നത് ശ്രമകരമായ കാര്യമായി പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍, ദൈവത്തിന്റെ വചനത്തില്‍ മാറ്റം വരില്ല എന്നതുകൊണ്ട് ഇതു സംഭവിക്കുക തന്നെ ചെയ്യും! വചനം ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: "വിശുദ്ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താന്‍ അതിന് അനുവാദം നല്‍കി. സകല ഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിന് അധികാരവും ലഭിച്ചു. വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരും അതിനെ ആരാധിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"(വെളി:13;7-9).

ഭൂവാസികളായ സകലരെയും ഉള്‍ക്കൊള്ളുന്നതാണ് 'മൃഗം' എന്നു വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ഭരണാധികാരിയുടെ അധികാരപരിധി! ചില ക്രൈസ്തവസഭകളിലെ പ്രഘോഷകര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഭൂവാസികള്‍ മുഴുവനും എന്നതുകൊണ്ട് ചില രാജ്യങ്ങളെ മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഇവര്‍ പഠിപ്പിക്കുന്നു. ഇവരുടെ വാദഗതികളെ സാധൂകരിക്കുന്നതിനായി ചില ബൈബിള്‍ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു ബൈബിള്‍ഭാഗം ഇതാണ്: "അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്പന പുറപ്പെട്ടു"(ലൂക്കാ:2;1). ലോകത്തുള്ള മുഴുവന്‍ രാജ്യങ്ങളും അഗസ്റ്റസ് സീസറിന്റെ ഭരണത്തിന്‍കീഴില്‍ ആയിരുന്നില്ല എന്നതുകൊണ്ട് വെളിപാടിലെ വിവരണവും മുഴുവന്‍ ജനത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതല്ല എന്ന് ഇവര്‍ വാദിക്കുന്നു. ലോകം, ഭൂമി എന്നീ പ്രയോഗങ്ങള്‍ ഒരേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നുവെന്ന ധാരണ ചിലര്‍ക്കുണ്ട്. ലോകം എന്നതുകൊണ്ട് ഭൂമി മുഴുവനെയും ഉദ്ദേശിക്കുന്നു എന്ന ധാരണ തികച്ചും തെറ്റാണ്. ഈ രണ്ടു വാക്കുകളും ബൈബിളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അഗസ്റ്റസ് സീസറുടെ കല്പന ലോകമെമ്പാടുമുള്ള ജനങ്ങളോടാണ്‌ എന്നതുകൊണ്ട്, ഭൂവാസികള്‍ എല്ലാവരും അതില്‍പ്പെടണമെന്നില്ല. അവന്റെ അധീനതയിലുള്ള ദേശങ്ങളാണ് അവന്റെ ലോകം!

ഇതു വ്യക്തമാക്കാന്‍ ചെറിയൊരു ഉദാഹരണം കുറിക്കാം: ഈ ഭൂമിയില്‍ ഇതിനോടകം രണ്ടു 'ലോകമഹായുദ്ധങ്ങള്‍' നടന്നു. ഭൂമിയിലെ മുഴുവന്‍ രാജ്യങ്ങളും ഇതില്‍ പങ്കാളികളായിരുന്നില്ല എന്നകാര്യം നമുക്കറിയാം. ഈ യുദ്ധങ്ങളില്‍ ഏതെങ്കിലും ഇന്ത്യയില്‍ നടന്നിട്ടുണ്ടോ? എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളും ഈ യുദ്ധത്തിന്റെ ഭാഗമായിരുന്നോ? ഇല്ല എന്നതാണ് സത്യം! എന്നിരുന്നാലും, 'ലോകമഹായുദ്ധം' എന്നാണ് ഇവ അറിയപ്പെടുന്നത്! ലോകത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിശദ്ദീകരണത്തിനു ശ്രമിക്കാതെ ഇപ്രകാരം ചുരുക്കെഴുത്തു നടത്താം: മറ്റു കാര്യങ്ങളിലൊന്നും ഇടപെടാതെ സ്വന്തം ഭവനവുമായി ഒതുങ്ങിക്കൂടുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്‍ വ്യാപരിക്കുന്ന സമൂഹമാണ് അവന്റെ ലോകം! എന്നാല്‍, വെളിപാടില്‍ വിവരിക്കുന്നത് ഇത്തരത്തിലുള്ള ലോകത്തെക്കുറിച്ചല്ല; ഭൂമിയില്‍ വസിക്കുന്ന സര്‍വ്വരെയും സംബന്ധിച്ചുള്ളതാണ് ഈ വെളിപ്പെടുത്തല്‍! സകല ഗോത്രങ്ങളും ജനതകളും ഭാഷകളും രാജ്യങ്ങളും എന്നുപറയുമ്പോള്‍, ഭൂവാസികള്‍ മുഴുവന്‍ അതില്‍ ഉള്‍പ്പെടുന്നു! സകല ഗോത്രങ്ങള്‍ എന്നതുകൊണ്ട് ഇസ്രായേലിലെ ഗോത്രങ്ങളെയാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍, ജനതകള്‍ എന്ന പദം പ്രതിനിധാനം ചെയ്യുന്നത് വിജാതിയരെയാണ്! ഇതിനെ കുറച്ചുകൂടി വ്യക്തമാക്കാനായി സകല ഭാഷകളും രാജ്യങ്ങളും എന്നുകൂടി ചേര്‍ത്തിരിക്കുന്നു. രാജ്യങ്ങള്‍ എന്നു മാത്രം പറഞ്ഞാലും മുഴുവന്‍ ജനതകളും അതില്‍ ഉള്‍പ്പെണമെന്നില്ല; കാരണം, ഒരു രാജ്യമായി പരിഗണിക്കപ്പെടാത്ത സമൂഹങ്ങളും ഈ ഭൂമിയില്‍ വസിക്കുന്നുണ്ട്.

വെളിപാടില്‍ വെളിപ്പെടുത്തിയിരിക്കുന്ന മറ്റു വിഷയങ്ങളിലേക്കു കടക്കാതെതന്നെ ഏകലോക മതത്തെ സംബന്ധിക്കുന്ന വിവരണങ്ങളെക്കുറിച്ച് പരിശോധിക്കാം. വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്ന സമൂഹങ്ങളെ ഒന്നാകെ ഒരേയൊരു ആശയത്തിലേക്കു നയിക്കുകയെന്ന ദൗത്യം എങ്ങനെയാണ് വിജയിക്കുക? ഇത് മനസ്സിലാകണമെങ്കില്‍, സാത്താനെയും അവന്റെ ദൂതന്മാരെയും സംബന്ധിച്ചുള്ള അവബോധം നമുക്കുണ്ടായിരിക്കണം. സാത്താന്റെ തലവനെക്കുറിച്ചു ബൈബിള്‍ നല്‍കുന്നത് 'സര്‍പ്പം' എന്ന സൂചനയാണ്! ഈ വചനം നോക്കുക: "അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരുയുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തുയുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും"(വെളി:12;7-9). അതായത്, പിശാചുക്കളുടെ തലവനെ പ്രതിനിധീകരിക്കുന്നത് സര്‍പ്പമാണ്! ഈ സര്‍പ്പത്തില്‍നിന്നുള്ള അധികാരത്താല്‍ ഈ ഭൂമിയില്‍ ഭരണംനടത്താന്‍ അന്ത്യകാലത്തു കടന്നുവരുന്ന രണ്ടു മൃഗങ്ങളെക്കുറിച്ച് ബൈബിള്‍ മുന്നറിയിപ്പു തരുന്നുണ്ട്. ഭൂമിക്കടിയില്‍നിന്ന് (പാതാളത്തില്‍) വരുന്ന ഒരു മൃഗവും കടലില്‍നിന്നു വരുന്ന മറ്റൊരു മൃഗവുമാണ് ഇവ. ഏകലോക മതവും ഏകലോക ഭരണകൂടവും സ്ഥാപിക്കുന്നതിനു സാത്താനായ സര്‍പ്പം നിയോഗിച്ചിരിക്കുന്ന അവന്റെ ദൂതന്മാരെയാണ് 'മൃഗങ്ങള്‍' എന്നു പ്രതീകാത്മകമായി ബൈബിള്‍ സൂചിപ്പിച്ചിരിക്കുന്നത്. ഒരു മൃഗത്തെ കള്ളപ്രവാചകന്‍ എന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്.

വെളിപാടിലെ മൃഗം 'മുഹമ്മദുനബി'തന്നെ!

ഇസ്ലാമിനെ കേന്ദ്രീകൃതമാക്കിയുള്ള ഒരു മതമാണ്‌ ഏകലോക മതം എന്ന വ്യക്തമായ സൂചന ബൈബിളിലുണ്ട്. ഇതു പരിശോധിക്കുന്നതിനുമുന്‍പ് ഇതിനു നേതൃത്വം നല്‍കുന്ന മൃഗങ്ങള്‍ ആരെയൊക്കെയാണു പ്രതിനിധീകരിക്കുന്നതെന്നു നോക്കാം. തിന്മയുടെ മൂന്നു പ്രതീകങ്ങളെയാണ് വെളിപാടിന്റെ പുസ്തകത്തില്‍ നാം കാണുന്നത്. സര്‍പ്പം, മൃഗം, കള്ളപ്രവാചകന്‍ എന്നീ മൂന്നു പ്രതീകങ്ങളില്‍, സര്‍പ്പമാണ് പിശാചിന്റെ തലവനെന്നു നാം കണ്ടുകഴിഞ്ഞു. അടുത്തതായി ഈ മൃഗം ആരെയാണ് സൂചിപ്പിക്കുന്നതെന്നു പരിശോധിക്കാം.

ഭൂമിക്കടിയില്‍നിന്നു കയറിവരുന്നതായി ബൈബിളില്‍ കാണുന്ന മൃഗത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ വ്യക്തി മുഹമ്മദുനബിയാണ്! യോഹന്നാനു ലഭിച്ച ഈ വെളിപാട് ശ്രദ്ധിക്കുക: "അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്മയിക്കുന്നു? ആ സ്ത്രീയുടെയും അവളെ വഹിക്കുന്ന ഏഴു തലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാന്‍ നിന്നോടു പറയാം. നീ കണ്ട ആ മൃഗം ഉണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ ഇല്ല. അതു പാതാളത്തില്‍നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനംമുതല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും"(വെളി:17;7,8). ഇപ്പോള്‍ ഇല്ലാത്തതും മുന്‍പ് ഉണ്ടായിരുന്നതുമായ ഈ മൃഗത്തിന്റെ മറ്റൊരു അടയാളം നോക്കുക: "കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രത്‌നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു. ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. അതിന്റെ കാലുകള്‍ കരടിയുടേതുപോലെ, വായ് സിംഹത്തിന്‍േറതുപോലെയും. സര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും അതിനു കൊടുത്തു"(വെളി:13;1,2). പുള്ളിപ്പുലി, കരടി, സിംഹം തുടങ്ങിയ മൃഗങ്ങളുമായി മുഹമ്മദിനുള്ള സാദൃശ്യം പരിശോധിച്ചാല്‍ കടലില്‍നിന്നും കയറിവരുന്ന ഈ മൃഗം ആരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നു മനസ്സിലാകും!

പുള്ളിപ്പുലിയുടെ പൊതുവായ സ്വഭാവം പതിയിരുന്ന് ഇരയെ ആക്രമിക്കുകയെന്നതാണ്. മരത്തിന്റെ ശിഖരങ്ങളിലും മറ്റും കയറിയിരുന്ന് ഇരകളുടെമേല്‍ ചാടിവീഴുന്ന മൃഗം പുലിയാണ്. മുഹമ്മദിന്റെ യഥാര്‍ത്ഥ സ്വഭാവം ഇതായിരുന്നുവെന്ന് ഇയാളുടെ ഉപദേശങ്ങളില്‍നിന്നു വായിച്ചെടുക്കാന്‍ സാധിക്കും. ഖുറാനിലെ ഈ ആയത്ത് നോക്കുക: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക"(സുറ:9;5). പതിയിരുന്നുള്ള ആക്രമണത്തിനുള്ള ഈ ഉപദേശം മാത്രമല്ല മുഹമ്മദിനു പുലിയുമായുള്ള സാദൃശ്യം. ഒരു ഇരയെ കീഴടക്കുന്നതിനായി അതിന്റെ കഴുത്തില്‍ ആക്രമിക്കുന്ന രീതിയാണ് പുലിയ്ക്കുള്ളത്. മുഹമ്മദ്‌ അവന്റെ അനുയായികളെ ഉപദേശിച്ചതും അവര്‍ ഇന്നും അനുവര്‍ത്തിക്കുന്നതുമായ ശൈലി ഇതുതന്നെയാണ്. ഈ ആയത്ത് ശ്രദ്ധിക്കുക: "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക"(സുറ:47;4). മറ്റൊരു ആയത്ത് ഇങ്ങനെ വായിക്കുന്നു: "സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ:8;12). പുലിയുമായുള്ള മുഹമ്മദിന്റെ സാദൃശ്യമാണ് ഇവിടെ നാം കണ്ടത്. ഇനി അടുത്ത മൃഗമായ കരടിയെ നമുക്കു പരിശോധിക്കാം.

"അതിന്റെ കാലുകള്‍ കരടിയുടേതുപോലെ" എന്നാണു വെളിപാടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്താണ് കരടിയുടെ കാലിന്റെ പ്രത്യേകത? കരടിയുടെ കാലുകള്‍ രോമാവൃതമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യാക്കോബിനെയും ഏസാവിനെയും ശ്രദ്ധിച്ചാല്‍, ശരീരമാസകലം രോമത്തോടെ പിറന്നുവീണ വ്യക്തിയായിരുന്നു ഏസാവ് എന്നു മനസ്സിലാക്കാന്‍ കഴിയും. ഉല്പത്തിയുടെ പുസ്തകം നല്‍കുന്ന ഈ വെളിപ്പെടുത്തല്‍ നോക്കുക: "ആദ്യം പുറത്തുവന്നവന്‍ ചെമന്നിരുന്നു. അവന്റെ ദേഹം മുഴുവന്‍ രോമക്കുപ്പായമിട്ടതുപോലെയായിരുന്നു. അവര്‍ അവന് ഏസാവ് എന്നു പേരിട്ടു"(ഉത്പ:25;25). ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "യാക്കോബ് അമ്മ റബേക്കായോടു പറഞ്ഞു: ഏസാവ് ശരീരമാകെ രോമമുള്ളവാനാണ്, എന്നാല്‍ എന്റെ ദേഹം മിനുസമുള്ളതാണ്"(ഉത്പ:27;11). ഇസ്മായേലിന്റെയും ഏസാവിന്റെയും വംശാവലിയില്‍ ജനിച്ച മുഹമ്മദിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന അടയാളങ്ങളില്‍ ഒന്നാണിത്! കൂടുതല്‍ വിവരണത്തിനു തുനിയാതെ, അടുത്ത മൃഗമായ സിംഹത്തിലേക്ക് കടക്കാം.

"അതിന്റെ വായ്‌ സിംഹത്തിന്റേതുപോലെ" എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സിംഹത്തിന്റെ അനേകം പ്രത്യേകതകളില്‍ പ്രധാനപ്പെട്ടത് അതിന്റെ രാജകീയതയാണ്. മൃഗങ്ങളുടെ രാജാവെന്നാണ് സിംഹം അറിയപ്പെടുന്നത്. എല്ലാറ്റിന്റെയും അധിപതിയായി അഹങ്കരിക്കുന്ന സിംഹത്തിന്റെ രീതി മുഹമ്മദിന്റെ വായില്‍ ഉണ്ടായിരുന്നു. സകല മനുഷ്യര്‍ക്കും മുന്‍പു ജനിച്ചവന്‍ താനാണെന്നു സ്വയം പ്രഖ്യാപിക്കാന്‍ ഇവന്‍ മടിച്ചില്ല. ആദ്യമനുഷ്യനായ ആദംപോലും തനിക്കുശേഷം സൃഷ്ടിക്കപ്പെട്ടതാണെന്ന ഭോഷ്ക്കുപോലും മുഹമ്മദിന്റെ വായില്‍നിന്നു പുറത്തുവന്നിട്ടുണ്ട്. ഒരു ഇസ്ലാംപണ്ഡിതന്റെ വിടുവായ്ത്തരം ശ്രദ്ധിക്കുക: "മഹാനായ നബി(സ) തങ്ങള്‍ മിഅ്റാജിന്റെ രാത്രി ആകാശലോകത്ത് കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വിഭാഗം മലക്കുകള്‍ മറ്റൊരു വിഭാഗം മലക്കുകളുടെ അടുത്തേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. അവര്‍ അവരുടെ സഞ്ചാരം തുടരുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല. അപ്പോള്‍ നബി(സ) ജിബ്‌രീല്‍(അ) മിനോട് ചോദിച്ചു; 'ജിബ്രീലെ, ഇക്കൂട്ടര്‍ ആരാണ്? ഇവരുടെ അവസ്ഥ എന്താണ്?' ജിബ്‌രീല്‍(അ) പറഞ്ഞു; 'എനിക്കും അവരെ കുറിച്ച് വ്യക്തമായി അറിയുകയില്ല. കാലങ്ങളായി അവര്‍ എങ്ങനെ നടന്നു കൊണ്ടിരിക്കുന്നു'. നബിയും (സ) ജിബരീലും(അ) അവരുടെ കൂട്ടത്തില്‍നിന്ന് ഒരു മലക്കിനെ വിളിച്ചു കാര്യമന്വേഷിച്ചു. ആ മലക്ക് പറഞ്ഞു; എന്റെ ആയുസ്സിനെക്കുറിച്ച് എനിക്ക് യാതൊരു തിട്ടവുമില്ല. എങ്കിലും ഈ സഞ്ചാരത്തിനിടയില്‍ നാലായിരംവര്‍ഷം തികയുമ്പോള്‍ ഞാന്‍ ഒരു നക്ഷത്രത്തെ കാണാറുണ്ട്‌. ആ നക്ഷത്രത്തെ എന്റെ സഞ്ചാരത്തിനിടയില്‍ നാല് ലക്ഷം പ്രാവശ്യം കണ്ടിട്ടുണ്ട്. ആ നക്ഷത്രം ഹബീബായ നബി(സ) യുടെ പ്രകാശമാണ്." (ജിബ്രീല്‍ മലക്കിനെ മുഹമ്മദ്‌ സംബോധന ചെയ്യുന്നത് എത്ര ധാര്‍ഷ്ട്യത്തോടെയാണെന്നു നോക്കുക!)

അതായത്, പതിനെട്ടുകോടി വര്‍ഷം മുമ്പാണ് മുഹമ്മദിന്റെ ആത്മാവുണ്ടായത്. ആദ്യം സൃഷ്ടിക്കപ്പെട്ട ആത്മാവ് മുഹമ്മദിന്റെതാണെന്നും സ്വയം വാദിക്കുന്നുണ്ട്. ആദത്തിന്റെ ആത്മാവുപോലും തനിക്കുശേഷമാണത്രെ ഉണ്ടായത്! അഹങ്കാരം അതിന്റെ ഉച്ചസ്ഥായിലെത്തിയപ്പോള്‍ അല്ലാഹുപോലും മുഹമ്മദിനെ സ്തുതിക്കുന്നവനായി. ഇതാ, ഈ ജല്പനം നോക്കുക: "അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക; അത് അംഗീകരിക്കപ്പെടുന്നതാണ്"(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്). മുഹമ്മദിന് സ്വലാത്ത് ചൊല്ലുന്ന മലക്കുകളെയും അല്ലാഹുവിനെയും ഖുറാനില്‍ കാണുന്നുണ്ട്. ഇതു ശ്രദ്ധിക്കുക: "തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും(മാലാഖമാര്‍) നബിയുടെമേല്‍ സ്വലാത്തു ചൊല്ലുന്നു. നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും ചൊല്ലുവിന്‍"(സുറ:33:56). മൃഗത്തിന്റെ അടയാളമായി ബൈബിളില്‍ നല്‍കിയിരിക്കുന്ന ഈ വെളിപ്പെടുത്തല്‍ക്കൂടി ചേര്‍ത്തുവച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരും: "ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു"(വെളി:13;5).

ഭക്ഷണത്തിന്റെ കാര്യത്തിലും മുഹമ്മദിനു സിംഹവുമായി നല്ല പൊരുത്തമുണ്ട്. ഭക്ഷണത്തോട് ആര്‍ത്തിയുള്ള ഒരു മൃഗമായിട്ടാണ് സിംഹത്തെക്കുറിച്ചു പൊതുവേ പറയപ്പെടുന്നത്. പണ്ടൊക്കെ മനുഷ്യരുടെമേല്‍ ശിക്ഷ നടപ്പാക്കിയിരുന്നത് സിംഹക്കുഴിയില്‍ എറിഞ്ഞുകൊണ്ടായിരുന്നു. കുഴിയില്‍ പതിക്കുന്നതിനു മുന്‍പുതന്നെ ഇരകളെ അടിച്ചുവീഴ്ത്തുന്ന സിംഹത്തെക്കുറിച്ചു ബൈബിളില്‍ നാം വായിക്കുന്നുണ്ട്. "ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്പനപ്രകാരം കൊണ്ടുവന്ന് സിംഹത്തിന്റെ കുഴിയില്‍ എറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുന്‍പേ, സിംഹങ്ങള്‍ അവരെ അടിച്ചു വീഴ്ത്തി, അസ്ഥികള്‍ ഒടിച്ചു നുറുക്കി"(ദാനി:6;24). ഭക്ഷണം കണ്ടാല്‍ മുഹമ്മദിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. "അബൂ ഹുറൈറ പറയുന്നു: ഒരു സല്‍ക്കാരത്തില്‍ ഞങ്ങള്‍ തിരുമേനിയുടെ കൂടെ പങ്കെടുത്തിരുന്നു. ഒരു ആടിന്‍റെ കൈക്കുറക് നബിയുടെ മുമ്പില്‍ കൊണ്ടുവെച്ചു. അത് നബിക്ക് വളരെ ഇഷ്ടപ്പെട്ട വിഭവമായിരുന്നു." സിംഹവുമായുള്ള മുഹമ്മദിന്റെ സാദൃശ്യം വ്യക്തമാക്കാന്‍ അനേകം തെളിവുകള്‍ ഖുറാനിലും ഹദീസുകളിലുമുണ്ട്. അവയെല്ലാം ഇവിടെ രേഖപ്പെടുത്താന്‍ സ്ഥലപരിമിതിമൂലം ശ്രമിക്കുന്നില്ല.

ഈ മൃഗത്തെക്കുറിച്ചു യോഹന്നാനു ലഭിച്ച വെളിപാട് ശ്രദ്ധിക്കുക: "നീ കണ്ട ആ മൃഗം ഉണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ ഇല്ല. അതു പാതാളത്തില്‍നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനംമുതല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും"(വെളി:17;7,8). ഉണ്ടായിരുന്നവനും ഇപ്പോള്‍ ഇല്ലാത്തവനുമായ ഈ മൃഗം ഇനിയും വരികയും നാശത്തിലേക്കു പോകുകയും ചെയ്യും. അവനാണ്, ഇസ്ലാമിക ലോകം കാത്തിരിക്കുന്ന 'ഇമാം മഹ്ദി'! മുഹമ്മദും ഇമാം മഹ്ദിയും ഒരാള്‍ത്തന്നെയാണെന്ന യാഥാര്‍ത്ഥ്യം ഇസ്ലാം മറച്ചുവച്ചിരിക്കുന്നത് ഒരു കുതന്ത്രത്തിന്റെ ഭാഗമാണ്! മുഹമ്മദിന്റെ മകളായിരുന്ന ഫാത്തിമയുടെ ഭര്‍ത്താവ് അലിയുടെ വംശപരമ്പരയില്‍നിന്നാണ്‌ ഇമാം മഹ്ദി വരുന്നതെന്ന് ഇസ്ലാം വിശ്വസിക്കുന്നു. മുഹമ്മദുതന്നെയാണെന്നു മഹ്ദിയെന്നു സമ്മതിച്ചാല്‍ സകലരുടെയും അംഗീകാരം പിടിച്ചുപറ്റാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇത് മറച്ചുവച്ചിരിക്കുന്നത്. മുഹമ്മദിന്റെ പഴയ സ്വഭാവങ്ങളെല്ലാം മറച്ചുവച്ച്, കപടസമാധാനത്തോടെയായിരിക്കും ഇവന്‍ മൂന്നരവര്‍ഷം സകല ജനത്തിന്റെമേലും ഭരണം നടത്തുന്നത്. ഇവനെ സഹായിക്കാന്‍ കടന്നുവരുന്ന വ്യക്തിയായിട്ടാണ്‌ ഈസാനബിയെ ഇസ്ലാംമതക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്! ഈസാനബിയെക്കാള്‍ ഉന്നതസ്ഥാനമുള്ള പ്രവാചകനാണ്‌ താനെന്ന് മുഹമ്മദുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. "അന്ത്യനാളില്‍ ഞാന്‍ നബിമാരുടെ മുമ്പില്‍ ആയിരിക്കും. അവരുടെ വക്താവും ശുപാര്‍ശകനും ഞാനായിരിക്കും. തെല്ലും അഹങ്കാരമില്ലാതെയാണു ഞാനിതു പറയുന്നത്"(തുര്‍മുദി).

അന്ത്യനാളുകളില്‍ മഹ്ദിയുടെ കയ്യാളായി വരുന്ന ഈസാനബിയെയാണ് വെളിപാടിലെ രണ്ടാമത്തെ മൃഗം പ്രതിനിധീകരിക്കുന്നത്. ഈ വചനം നോക്കുക: "ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്‍േറതുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു. അത് ആദ്യത്തെ മൃഗത്തിന്റെ എല്ലാ അധികാരവും അതിന്റെ മുമ്പില്‍ പ്രയോഗിച്ചു. മാരകമായ മുറിവു സുഖമാക്കപ്പെട്ട ആദ്യത്തെ മൃഗത്തെ ആരാധിക്കാന്‍ അതു ഭൂമിയെയും ഭൂവാസികളെയും നിര്‍ബന്ധിച്ചു"(വെളി:13;11,12). അതായത്, മഹ്ദിയായി വരുന്ന മുഹമ്മദിനെ ആരാധിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നവനായിട്ടാണ് ഈസാനബി കടന്നുവരുന്നത്. മുഹമ്മദ്‌ തന്റെ ഭാവനയില്‍ രൂപംകൊടുത്തതും യഥാര്‍ത്ഥത്തില്‍ ഇതുവരെയും വന്നിട്ടില്ലാത്തതുമായ വ്യക്തിയാണ് ഈസാനബി! എന്നാല്‍, ഈസാനബി വരുമ്പോള്‍ ക്രൈസ്തവര്‍ അവനെ യേഹ്ശുവായായി പരിഗണിക്കേണ്ടതിനാണ്, ഈസാനബിയും യേഹ്ശുവായും ഒരുവനാണെന്ന പ്രചരണം മുഹമ്മദും അവന്റെ അനുയായികളും നടത്തിയത്! വെളിപാടില്‍ വിവരിച്ചിരിക്കുന്ന ഈ മൃഗത്തിനു കുഞ്ഞാടിന്‍േറതുപോലുള്ള കൊമ്പുകള്‍ കാണപ്പെട്ടത്! അതായത്, രൂപത്തില്‍ യേഹ്ശുവായെപ്പോലെയും സ്വഭാവത്തില്‍ സര്‍പ്പത്തെ(പിശാചിനെ)പ്പോലെയുമാണ്‌ ഈ മൃഗം! എന്തെന്നാല്‍, കുഞ്ഞാടിന്‍േറതുപോലുള്ള കൊമ്പുള്ള ഈ മൃഗം സര്‍പ്പത്തെപ്പോലെ സംസാരിച്ചുവെന്ന് വചനം വ്യക്തമാക്കിയിരിക്കുന്നു!

ഇവിടെയാണ്‌ ജ്ഞാനം അനിവാര്യമായിരിക്കുന്നത്. ക്രൈസ്തവര്‍ എന്നു വിളിക്കപ്പെടുന്നവര്‍പ്പോലും ഈസാനബിയെ യേഹ്ശുവായായി തെറ്റിദ്ധരിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം! ഇന്നു ചില ധ്യാനകേന്ദ്രങ്ങളില്‍ കയറിക്കൂടിയിരിക്കുന്ന വ്യക്തികളുടെ പ്രബോധനങ്ങളെ ജാഗ്രതയോടെ ശ്രവിക്കുകയും അപകടകരമായ ആശയങ്ങള്‍ തള്ളിക്കളയുകയും ചെയ്തില്ലെങ്കില്‍ വ്യാജപ്രവാചകനോടൊപ്പം നരകാഗ്നിയിലേക്ക്‌ എറിയപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല! ഇസ്ലാമികത പ്രചരിപ്പിക്കുന്നതിനേക്കാള്‍, ഈസാനബിയെ യേഹ്ശുവായാക്കാനും അല്ലാഹുവിനെ യാഹോവയാക്കാനുമുള്ള ശ്രമമാണ് ഇന്നു കൂടുതലായി കാണപ്പെടുന്നത്. ഇക്കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നു മാത്രമല്ല, മതബോധത്തിലൂടെ ഈസായെ ദൈവജനത്തിനുമേല്‍ കെട്ടിയേല്പിക്കാനുള്ള തത്രപ്പാടിലാണ് കത്തോലിക്കാസഭയും അപ്പസ്തോലിക സഭകളും! ഈസാനബി വന്ന് താന്‍ ഇസ്ലാമാണെന്നു പ്രഖ്യാപിക്കുകയും മുഹമ്മദു പറഞ്ഞതായിരുന്നു സത്യമെന്ന് അറിയിക്കുകയും ചെയ്യും. മൃഗത്തെ ആരാധിക്കാന്‍ ഈസാനബി സകലരെയും നിര്‍ബ്ബന്ധിക്കും. വചനം ശ്രദ്ധിക്കുക: "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അത് നിര്‍ബ്ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാധ്യമാക്കുന്നതിനുവേണ്ടിയായിരുന്നു അത്"(വെളി:13;16,17).

വെളിപാടില്‍ കാണുന്ന കുപ്രസിദ്ധ വേശ്യയെക്കൂടി പരിചയപ്പെട്ടതിനുശേഷം ഏകലോക മതത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് വീണ്ടും പ്രവേശിക്കാം. മഹാവേശ്യയായ ബാബിലോണ്‍, മഹതിയാം ബാബിലോണ്‍ എന്നൊക്കെ അറിയപ്പെടുന്ന ഈ സ്ത്രീയെക്കുറിച്ച് അനേകം അബദ്ധങ്ങള്‍ നാം കേട്ടിട്ടുണ്ട്. കത്തോലിക്കാസഭയെയാണ് ഈ സ്ത്രീ പ്രതിനിധീകരിക്കുന്നതെന്ന വിവരക്കേടുകള്‍ പ്രചരിപ്പിക്കുന്നതില്‍ പെന്തക്കോസ്തുസഭകള്‍ മത്സരിക്കുകയാണ്! കത്തോലിക്കാസഭയോട് ഉപമിക്കാനുള്ള ഒരടയാളംപോലും ഈ സ്ത്രീയില്‍ ഇല്ലാതിരിക്കെ, സത്യത്തെ മറച്ചുവയ്ക്കുക എന്ന പൈശാചിക അജണ്ടയാണ് ഇത്തരം പ്രചരണത്തിനു പിന്നിലുള്ളതെന്നു പറയാതെവയ്യ! മറ്റു വിശദാംശങ്ങളിലേക്കു കടക്കാതെതന്നെ ഈ സ്ത്രീ ആരാണെന്നു നമുക്കു പരിശോധിക്കാം.

കുപ്രസിദ്ധ വേശ്യയും മൃഗവും!

"ആ ദൂതന്‍ ആത്മാവില്‍ എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങള്‍ നിറഞ്ഞതും, ഏഴു തലയും പത്തു കൊമ്പും കടുംചെമപ്പു നിറവുമുള്ളതുമായ ഒരു മൃഗത്തിന്റെമേല്‍ ഇരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു"(വെളി:17;3). കുപ്രസിദ്ധ വേശ്യയെ തിരിച്ചറിയാനുള്ള വ്യക്തമായ അടയാളം ഈ വചനത്തില്‍തന്നെ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ആത്മാവിനാല്‍ താന്‍ നയിക്കപ്പെട്ടത് മരുഭൂമിയിലേക്കായിരുന്നുവെന്ന് യോഹന്നാന്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അതായത്, ഈ സ്ത്രീ വസിച്ചിരുന്നത് മരുഭൂമിയിലായിരുന്നുവെന്ന് ഇതില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. മാത്രവുമല്ല, ഇവളെ വഹിച്ചിരുന്ന മൃഗം മുഹമ്മദുനബിയാണെന്നു നാം കണ്ടെത്തിയതുമാണ്. പിന്നെ എങ്ങനെയാണ് കത്തോലിക്കാസഭയെയും റോമിനെയും ഈ സ്ത്രീയോട് ഉപമിക്കാന്‍ ആധുനീക സഭകള്‍ക്ക് സാധിക്കുന്നത്? മോശമായതിനെയെല്ലാം കത്തോലിക്കാസഭയുടെമേല്‍ കെട്ടിവയ്ക്കാതെ നിലനില്പില്ലാത്ത ചില സഭകളാണ് ഇത്തരം അബദ്ധപഠനങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍' എന്ന രീതിയില്‍ പെന്തക്കൊസ്തുസഭകള്‍ കത്തോലിക്കാസഭയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു! കത്തോലിക്കാസഭയില്‍നിന്നായിരിക്കും എതിര്‍ക്രിസ്തുവിന്റെ ആഗമനമെന്ന് ഇവരുടെ പൂര്‍വ്വീകര്‍ പഠിപ്പിച്ചു വച്ചിരിക്കുന്നതിനാല്‍, എല്ലാ 'ന്യൂ ജനറേഷന്‍' സഭകളും കത്തോലിക്കാസഭയിലേക്ക് കണ്ണുംനട്ടിരിപ്പാണ്! സ്വന്തം ഭവനത്തില്‍ എതിര്‍ക്രിസ്തു ജനിച്ചാല്‍പ്പോലും ഇവര്‍ അറിയില്ല എന്നതാണു സത്യം! യൂറോപ്യന്‍ യൂണിയനില്‍ പത്തു രാഷ്ട്രങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് ഇതാണ് മൃഗത്തിന്റെ പത്തു കൊമ്പുകള്‍ എന്ന് ഇവര്‍ പ്രചരിപ്പിച്ചു! യൂറോപ്യന്‍ യൂണിയനില്‍ അംഗരാജ്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, ഈ പ്രചരണവും അവസാനിപ്പിച്ചു.

യഥാര്‍ത്ഥത്തില്‍ ഈ സ്ത്രീ പ്രതിനിധീകരിക്കുന്നത് ഇസ്ലാംമതത്തെയാണ്! മുഹമ്മദ്‌ തോളിലേറ്റിയ ആശയമാണ് ഇസ്ലാം എന്നകാര്യം നമുക്കെല്ലാം അറിയാം. ഈ സ്ത്രീയെ സംബന്ധിച്ചുള്ള ഓരോ വെളിപ്പെടുത്തലും ഇസ്ലാമിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ചില പ്രധാനപ്പെട്ട അടയാളങ്ങള്‍ നമുക്കു പരിശോധിക്കാം. മരുഭൂമിയിലാണ് ഇവളെ കണ്ടുമുട്ടിയതെന്നും കടലില്‍നിന്നു കയറിവന്ന മൃഗമാണ്‌ ഇവളെ വഹിച്ചിരുന്നതെന്നുമുള്ള വെളിപ്പെടുത്തലാണ് ഏറ്റവും പ്രധാനപ്പെട്ട അടയാളം. മറ്റുചില അടയാളങ്ങള്‍ നോക്കുക: "ആ സ്ത്രീ ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്ത്രം ധരിച്ചിരുന്നു. സ്വര്‍ണവും വിലപിടിച്ച രത്‌നങ്ങളും മുത്തുകളുംകൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളുംകൊണ്ടു നിറഞ്ഞ ഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു"(വെളി:17;4). ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "അവളോടുകൂടെ ഭൂമിയിലെ രാജാക്കന്മാര്‍ വ്യഭിചാരംചെയ്തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞു കുടിച്ച് ഭൂവാസികള്‍ ഉന്മത്തരായി"(വെളി:17;2). വ്യഭിചാരം ചെയ്യാന്‍ പരസ്യമായി ആഹ്വാനംചെയുന്ന ഒരേയൊരു മതം ഇസ്ലാംമതമാണ്! അതുപോലെതന്നെ വ്യഭിചാരത്തിനു കല്പന നല്‍കിയിട്ടുള്ള ഏക മതഗ്രന്ഥം ഖുറാനും, ഏക മതസ്ഥാപകന്‍ മുഹമ്മദുമാണ്! വ്യഭിചാരത്തെ നിഷേധിക്കാത്ത മതങ്ങളുണ്ടെങ്കിലും എഴുതിവയ്ക്കപ്പെട്ട നിയമം ഖുറാനില്‍ മാത്രമേയുള്ളൂ!

ഖുറാനിലെയും ഹദീസുകളിലെയും ചില വാക്കുകള്‍ നോക്കുക: "അവരെ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു വിട്ടുകൊടുക്കുന്നതിനുമുമ്പ് അവരെ ബലാല്‍സംഘം ചെയ്യുവിന്‍"{സഹിമുസ്ലിം:ബുക്ക്:8, ഹദീസ് നമ്പര്‍:33;71}. "അടിമകളായി പിടിക്കപ്പെടുന്ന തടവുകാരികളെ നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു"(സുറ:4;24). "ഒരു സ്ത്രീ സ്വദേഹം നബിക്കു ദാനം ചെയ്യുന്നപക്ഷം, നബി അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും നാം അനുവദിച്ചിരിക്കുന്നു"(സുറ:33;50). മുഹമ്മദ്‌ എന്ന മൃഗം ചുമലില്‍ വഹിച്ച മഹാവേശ്യയായ സ്ത്രീ പ്രതിനിധീകരിക്കുന്നത് ഇസ്ലാംമതത്തെയും ഇസ്ലാമിക സാമ്രാജ്യത്വത്തെയുമാണ്‌! ഈ സ്ത്രീ ധരിച്ചിരിക്കുന്ന ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്ത്രം ഇസ്ലാമിനെ താങ്ങിനിര്‍ത്തുന്ന കമ്മ്യൂണിസമാണ്! ഇസ്ലാമിക തീവ്രവാദികളെ സാങ്കേതികമായും സാമൂഹികമായും സഹായിച്ചുവരുന്നത് റഷ്യയും ചൈനയുമാണെന്ന് അറിയാത്തവരായി ആരാണുള്ളത്?

"ആ സ്ത്രീ വിശുദ്ധരുടെയും യേഹ്ശുവായുടെ സാക്ഷികളുടെയും രക്തം കുടിച്ച് ഉന്മത്തയായി ലഹരി പിടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു"(വെളി:17;6). ക്രിസ്ത്യാനിയുടെ ചോരയ്ക്കുവേണ്ടി ഇന്നും ദാഹിക്കുന്ന മറ്റേതു മതമാണ്‌ ഈ ഭൂമുഖത്തുള്ളത്? ക്രിസ്ത്യാനികളെ കാണുന്നിടത്തുവച്ച് കഴുത്തുവെട്ടാന്‍ മുഹമ്മദു പുറപ്പെടുവിച്ചിരിക്കുന്ന 'ഫത്‌വ' നാം കണ്ടുകഴിഞ്ഞു! സ്ത്രീയുടെ മറ്റൊരു അടയാളം നോക്കുക: "അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്"(വെളി:17;5). ബാബിലോണ്‍ എന്നത് ഇറാക്കും പരിസരപ്രദേശങ്ങളും ചേരുന്ന പഴയൊരു സാമ്രാജ്യമായിരുന്നു. മരുഭൂമിയിലുണ്ടായിരുന്ന ഈ സാമ്രാജ്യത്തെ പറിച്ചെടുത്ത് ഇറ്റലിയില്‍ നടാനുള്ള ചിലരുടെ ശ്രമത്തിനുപിന്നിലുള്ള ലക്‌ഷ്യം സത്യത്തെ മറച്ചുവയ്ക്കുക എന്നതാണ്! നാശക്കൂമ്പാരമായി മാറുമെന്നു ബൈബിള്‍ പ്രവചിച്ചിട്ടുള്ള ഈ ദേശത്തിന്റെ ഇന്നത്തെ അവസ്ഥ കാണുന്നവരില്‍ സ്വബോധമുള്ളവര്‍ക്കെല്ലാം 'ബാബിലോണ്‍' ഏതാണെന്നു തിരിച്ചറിയാന്‍ കഴിയും! കുപ്രസിദ്ധ വേശ്യയുടെ വ്യാപരസാധാനങ്ങളുടെ പട്ടിക സൂക്ഷ്മതയോടെ പരിശോധിക്കുക: "കച്ചവടസാധനങ്ങള്‍ ഇവയാണ്-സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, മുത്തുകള്‍, മൃദുലവസ്ത്രം, ധൂമ്രവസ്ത്രം, രക്താംബരം, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായ വസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, വെണ്ണക്കല്ല് എന്നിവയില്‍ തീര്‍ത്ത പലതരം വസ്തുക്കള്‍, കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്, എണ്ണ, നേരിയ മാവ്, ഗോതമ്പ്, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍"(വെളി:18;12,13). ലോകത്തെ ഏറ്റവും വലിയ വ്യാപാരകേന്ദ്രങ്ങള്‍ ബാബിലോണിലായിരുന്നു ഉണ്ടായിരുന്നത്. ഈജിപ്തും സിറിയയുമെല്ലാം ഇതിനോടു ചേര്‍ന്നുകിടക്കുന്ന വ്യാപാരകേന്ദ്രങ്ങളായിരുന്നു.

അത്രപെട്ടന്ന് ആരും ശ്രദ്ധിക്കാത്ത ഒരു ഉത്പന്നം ഈ പട്ടികയിലുണ്ട്. യോഹന്നാനു വെളിപാട് ലഭിക്കുമ്പോള്‍ ഇല്ലാതിരുന്ന 'എണ്ണയാണ് ഈ ഉത്പന്നം! ഒരുപക്ഷെ അന്നത്തെ ജനങ്ങള്‍ അതിനെ പാചക എണ്ണയാണെന്നു തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. എന്നാല്‍, പാചകയെണ്ണ മാത്രമല്ല, എല്ലാത്തരം എണ്ണകളുടെയും പ്രധാന വിപണനകേന്ദ്രം ഏതാണെന്ന് ഇന്നത്തെ മനുഷ്യര്‍ക്ക് അറിയാം! ഇവയില്‍ ഏതു പ്രകൃതിവിഭവങ്ങളാണ് യൂറോപ്പില്‍ ഉത്പാദിപ്പിക്കുന്നത്? യഥാര്‍ത്ഥ സത്യത്തെ മറച്ചുപിടിക്കുന്നവരും സാത്താനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു തിരിച്ചറിയണം. ക്രിസ്ത്യാനികളുടെ രക്തത്തിനുവേണ്ടി മുറവിളികൂട്ടുന്ന ഏറ്റവും പ്രബലമായ മതം ഇസ്ലാമാണെന്ന് അറിയാത്തവരാരുണ്ട്? ക്രിസ്ത്യാനികള്‍ മാത്രമുണ്ടായിരുന്ന സിറിയയിലും ഇറാക്കിലും ഇന്നത്തെ സ്ഥിതി എന്താണ്? ഈ രാജ്യങ്ങളില്‍ ഒരു ശതമാനംപോലും ഇല്ലാത്ത ക്രൈസ്തവരുടെ ചോരയാണ് ഇസ്ലാം കൊതിക്കുന്നത്! ഈ അടയാളങ്ങളിലൂടെ 'മഹാവേശ്യയെ' ഇസ്ലാമില്‍ ദര്‍ശിക്കാത്തവര്‍, ഈ വേശ്യയുടെ സന്തതികള്‍ മാത്രമാണ്! അന്ത്യകാലത്ത് സര്‍വ്വലോകത്തെയും അടക്കിവാഴാനുള്ള രാജത്വവും ഏകലോക മതവും ഇസ്ലാമാണെന്നതിന് ഇനിയും തെളിവുകള്‍ ബൈബിളിലുണ്ട്!

അത്യാധുനിക ആയുധങ്ങള്‍ നിലവിലുള്ള ഈ കാലത്തുപോലും വാളുകൊണ്ട് കഴുത്തറുത്തുതന്നെ ശത്രുക്കളെ വധിക്കണമെന്നു വാശിപിടിക്കുന്ന മതം ഏതാണ്? പ്രതിയോഗികളെ വെടിവച്ചു കൊന്നതിനുശേഷം മൃതദേഹത്തിന്റെ കഴുത്തറുത്ത് ആനന്ദിക്കുന്നത് ഏതു മതക്കാരാണ്? അവിശ്വാസികളുടെ കഴുത്തറുക്കാന്‍ കല്പിച്ച മുഹമ്മദിന്റെ അനുയായികളാണ് ഈ പൈശാചികതയുമായി ആധുനികയുഗത്തില്‍ ജീവിക്കുന്നത്! എതിര്‍ക്രിസ്തുവിന്റെ മതത്തെ തിരിച്ചറിയാന്‍ ബൈബിള്‍ നല്‍കിയിരിക്കുന്ന അടയാളങ്ങളില്‍ ഒന്നാണിത്! ഈ മതത്തിലെ ആദ്യത്തെ ഭ്രാന്തനായ മുഹമ്മദ്‌ മുതല്‍ ആധുനിക പിശാചുക്കളായ ഐ എസ് ഐ എസ്, ബോക്കോ ഹറാം തുടങ്ങിയവരും ഈ കഴുത്തറുക്കല്‍ തുടരുമ്പോള്‍ ഈ വചനം ഓര്‍ക്കുക: "പിന്നെ ഞാന്‍ കുറെസിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരശ്‌ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിഹായോടുകൂടി വാഴുകയും ചെയ്തു"(വെളി:20;4). യോഹന്നാനു വെളിപാടു ലഭിക്കുന്ന കാലത്ത് മറ്റ് ആയുധങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇപ്രകാരം എഴുതിയതെന്ന് ആരും കരുതേണ്ടാ. യേഹ്ശുവായ്ക്ക് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതപ്പെട്ട സഖറിയാപ്രവചനത്തില്‍പ്പോലും ആണവായുധങ്ങളെക്കുറിച്ചുള്ള സൂചന നല്‍കിയിട്ടുണ്ട്.

ഈ പ്രവചനം നോക്കുക: "ജറുസലെമിനോടുയുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ യാഹ്‌വെ അയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ് കണ്‍തടത്തിലും നാവ് വായിലും അഴുകും"(സഖറിയാ:14;12). ആണവായുധങ്ങളും രാസായുധങ്ങളും പ്രയോഗിച്ചാല്‍ അവയുടെ പ്രവര്‍ത്തനം എപ്രകാരമായിരിക്കും എന്നത് സയന്‍സ് പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം. നനവുള്ള ശരീരഭാഗങ്ങളെയാണ് ആദ്യം ഇത് ബാധിക്കുന്നത്! നാവും കണ്ണും ആദ്യമേതന്നെ അഴുകിത്തീരുമെന്ന ഈ പ്രവചനത്തിന്റെ പൊരുള്‍ പ്രവാചകനുപോലും മനസ്സിലായിട്ടുണ്ടാകില്ല! അന്ത്യകാലത്തെക്കുറിച്ചു ബൈബിളില്‍ വിവരിച്ചിരിക്കുന്നവ അന്നത്തെ സാങ്കേതികവിദ്യകളെ വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ്! ഇതൊക്കെ സാക്ഷ്യപ്പെടുത്തിയിരിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ടെങ്കിലും, അവയെല്ലാം ഇവിടെ കുറിക്കുന്നില്ല. എതിര്‍ക്രിസ്തുവിന്റെ മതം ഇസ്ലാംമതമാണെന്നു വ്യക്തമാക്കുവാന്‍ ഈ വചനങ്ങള്‍ത്തന്നെ ധാരാളമാണെന്നു മനോവയ്ക്ക് അറിയാം.

മഹാവേശ്യയെന്നു പ്രതീകാത്മകമായി സൂചിപ്പിച്ചത് എതിര്‍ക്രിസ്തുവിന്റെ മതമാണെങ്കില്‍, അതിന്റെ ദൈവം മൃഗവമാണ്! ഈ മൃഗത്തിന്റെ പ്രവാചകനാണ്‌ ഈസാനബിയെന്ന വ്യാജപ്രവാചകന്‍! ഇവരെ ഇരുവരെയും നിയോഗിക്കുന്നത്, ഇവരുടെ തലവനായ സര്‍പ്പമാണ്! മൃഗത്തിനും പ്രവാചകനും ലഭിക്കുന്ന ഓഹരി എന്തായിരിക്കുമെന്ന് ശ്രദ്ധിക്കുക: "മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്രസ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു"(വെളി:19;20). ഇവരുടെ മതത്തിന്റെ പ്രതീകമായ വേശ്യയുടെ നാശത്തെക്കുറിച്ചു വചനം ഇപ്രകാരം വെളിപ്പെടുത്തുന്നു: "അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരം ചെയ്തു"(വെളി:19;2). ഈ വചനംകൂടി വായിക്കുക: "അല്ലയോ സ്വര്‍ഗമേ, വിശുദ്ധരേ, അപ്പസ്‌തോലന്മാരേ, പ്രവാചകന്മാരേ അവളുടെ നാശത്തില്‍ ആഹ്ലാദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ വിധി പ്രസ്താവിച്ചുകഴിഞ്ഞു"(വെളി:18;20).

സകലരും ഇസ്ലാമിനെ ആശ്ലേഷിക്കുമോ?

ഇത്രമാത്രം പൈശാചികത തുളുമ്പുന്ന ഇസ്ലാമിനെ ലോകത്തിനു സ്വീകാര്യമാകുന്നത് എങ്ങനെയായിരിക്കും എന്നു ചിന്തിക്കുന്നവരുണ്ടാകാം. മുന്‍പ് ഉണ്ടായിരുന്നവനും ഇപ്പോള്‍ ഇല്ലാത്തവനും വരാനിരിക്കുന്നവനുമായ മൃഗം വരുമ്പോള്‍, അവനെ എല്ലാവരും സ്വീകരിക്കുകയില്ല! അവനെതിരേ പ്രവര്‍ത്തിക്കാന്‍ മോശയും ഏലിയായും വരികയും മുഹമ്മദിന്റെ(മൃഗത്തിന്റെ) പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യും. എന്നാല്‍, ഈ അവസരത്തില്‍ കടന്നുവരുന്ന മറ്റൊരു മൃഗമാണ്‌ സകലരെയും വഴിതെറ്റിക്കുന്ന വ്യാജപ്രവാചകന്‍! അവനാണ് ഈസാനബി!

ഈ ഭൂമുഖത്ത് നിലവിലുള്ള മതങ്ങളില്‍ മൂന്നു മതങ്ങളാണ് പ്രത്യാശയുടെ മതങ്ങള്‍. യഹൂദര്‍ മിശിഹായെ പ്രത്യാശിക്കുന്നു; ക്രിസ്ത്യാനികള്‍ യേഹ്ശുവായുടെ പുനരാഗമനത്തെ പ്രത്യാശിക്കുന്നു; ഇസ്ലാമാകട്ടെ ഈസാനബിയെ പ്രത്യാശിക്കുന്നു! ഈ പ്രത്യാശയെ ചൂഷണംചെയ്തുകൊണ്ടായിരിക്കും എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷീകരണം! യേഹ്ശുവായും ഈസായും മ്ശിഹായും ഒരുവനാണെന്ന മിഥ്യാധാരണ ലോകത്തില്‍ വിതയ്ക്കാന്‍ ഇപ്പോള്‍ത്തന്നെ എതിര്‍ക്രിസ്തുവിന്റെ ആളുകള്‍ സജ്ജീവമാണ്. ഈസാനബി വരുമ്പോള്‍, അവന്‍ സകലരെയും വഞ്ചിക്കുകയും ആദ്യത്തെ മൃഗത്തിലേക്ക് മുഹമ്മദിലേക്കു സകലരേയും വശീകരിക്കുകയും ചെയ്യും! ഈ അവസരത്തില്‍, മുഹമ്മദ്‌ ഇസ്ലാമിനെ തള്ളിക്കളയുകയും പകരമായി പുതിയൊരു മതം സ്ഥാപിക്കുകയും അതിന്റെ ദൈവമായി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അപ്പോഴാണ്‌ മഹാവേശ്യ, മൃഗത്താല്‍ പരിത്യക്തയാകുന്നത്. ഈ വചനം നോക്കുക: "നീ കാണുന്ന പത്തു കൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്‌നയുമാക്കും. അവളുടെ മാംസം ഭക്ഷിക്കുകയും അവളെ അഗ്‌നിയില്‍ ദഹിപ്പിക്കുകയും ചെയ്യും. എന്തെന്നാല്‍, ദൈവത്തിന്റെ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്‌ദേശ്യം നടപ്പാക്കുന്നതിനും ഏക മനസ്‌സോടെ മൃഗത്തിനു തങ്ങളുടെ രാജത്വം നല്‍കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു"(വെളി: 17; 16, 17). മൃഗത്തിലേക്കു സകലരെയും നയിക്കുകയും മൃഗത്തിനുവേണ്ടി അധികാരം സ്ഥാപിക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് ഈസാനബി എന്ന എതിര്‍ക്രിസ്തുവില്‍ നിക്ഷിപ്തമായിരിക്കുന്നത്.

കുഞ്ഞാടിന്റെ രൂപസാദൃശ്യങ്ങളോടെ കടന്നുവരുന്ന ഈസാനബിയുടെ ദൗത്യം ഇതാണ്: "ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു. മൃഗത്തിന്റെ മുമ്പില്‍പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്"(വെളി: 13; 13-15). ഇവന്‍തന്നെയാണ് എതിര്‍ക്രിസ്തു! ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

യഹൂദരിലും ക്രൈസ്തവരിലും നിന്നു തിരഞ്ഞെടുക്കപ്പെട്ടവരായ ദൈവമക്കള്‍ മാത്രം മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയോ അതിനെ ആരാധിക്കുകയോ ചെയ്യില്ല! എന്നാല്‍, ക്രിസ്ത്യാനിയെ ഒന്നടങ്കം ഈസാനബിയിലേക്കു നയിക്കാന്‍ കത്തോലിക്കാസഭ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ നാം കാണാതെപോകരുത്. കത്തോലിക്കാ യുവജന മതബോധനഗ്രന്ഥത്തിലൂടെ ഏകലോക മതം സ്ഥാപിക്കുകയെന്ന അജണ്ടയാണ് സാത്താന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ആരംഭിച്ച ഈ ദൗത്യം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്നു. ഇന്നത്തെ ഇറാക്കിന്റെയും സിറിയയുടെയും അവസ്ഥയിലേക്ക് യൂറോപ്പ് എത്തിച്ചേരാന്‍ ഇനിയും അധികനാള്‍ വേണ്ടിവരില്ല! (ഈ വീഡിയോ കാണുക)

പോപ്പ് ഫ്രാന്‍സീസിന്റെ ഓരോ നീക്കങ്ങളും സൂക്ഷ്മതയോടെ വീക്ഷിക്കുന്നവര്‍ക്ക് മൃഗത്തിന്റെ പത്തുകൊമ്പുകകളില്‍ ഒരെണ്ണം വ്യക്തമായി കാണാന്‍ കഴിയും! മൃഗത്തെ രാജത്വമേല്പിക്കാന്‍ പ്രയത്നിക്കുന്ന പത്തു രാജാക്കന്മാരില്‍ ഒരുവന്‍ ഇവന്‍തന്നെ! മതാന്തര സംവാദത്തിനുവേണ്ടി ഒരു കമ്മീഷനെത്തന്നെ വത്തിക്കാന്‍ നിയോഗിച്ചിരിക്കുന്നത് ഏകലോക മതം എന്ന ലക്ഷ്യത്തോടെയാണ്. ഇതിന്റെ തലവനായി മലങ്കരസഭയുടെ ആള്‍ദൈവമായ ശ്രീമാന്‍ ക്ളിമ്മീസിനെ നിയോഗിച്ചതും ഇതേ ലക്ഷ്യത്തോടെതന്നെയാണ്! ഫ്രാന്‍സീസിന്റെ മനസ്സില്‍ പിറന്നുവീണ 'ക്രിസ്ലാം' മതത്തെ കുറച്ചുകൂടി പരിഷ്കരിച്ച്, 'സനാതന ക്രിസ്ലാംമതം' എന്നാക്കാന്‍ ക്ലിമ്മീസ് യത്നിക്കുന്നു! ക്രിസ്തുമതത്തിലേക്ക് ആരെയും പരിവര്‍ത്തനം ചെയ്യരുതെന്ന ഫ്രാന്‍സീസിന്റെ പൈശാചിക കല്പന ഇതിനോടുചേര്‍ത്തു വായിക്കണം!

ഇറാഖിലെ ക്രിസ്ത്യാനികള്‍ ഏകദേശം പൂര്‍ണ്ണമായിത്തന്നെ വധിക്കപ്പെട്ടപ്പോള്‍, അവിടെ വ്യോമാക്രമണവുമായി ഒബാമ എത്തിയത് ഫ്രാന്‍സീസിന്റെ കല്പനപ്രകാരമാണെന്ന് ഇയാളുടെ ആരാധകര്‍ പ്രചരിപ്പിക്കുന്നു! എന്നാല്‍, യാഥാര്‍ത്ഥ്യം ഇതല്ല; കുര്‍ദ്ദുകളുടെ ശക്തികേന്ദ്രങ്ങള്‍ വിമതസേന പിടിച്ചടക്കിയപ്പോഴാണ് അമേരിക്ക ഇടപെട്ടത്. സദ്ദാമിന്റെ കാലത്തും അമേരിക്കയുടെ സൈനീക ഇടപെടലുണ്ടായത് കുര്‍ദ്ദുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ആയിരുന്നുവെന്ന് ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം. ഇപ്പോള്‍, 'എട്ടുകാലി മമ്മൂഞ്ഞ്' പിതൃത്വം ഏറ്റെടുക്കാന്‍ വന്നിരിക്കുകയാണ്!

മഹാപ്രവാചകന്മാരായ മോശ, ഏലിയാ എന്നിവരെ ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന മൃഗമായ ഈസാനബി വധിച്ചതിനുശേഷം ഇപ്രകാരം സംഭവിക്കും: "ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല. ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്‍മാര്‍. മൂന്നര ദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു"(വെളി: 11; 9-11).

വിശുദ്ധ പ്രവാചകന്മാരുടെ വധത്തില്‍ ആഹ്ലാദിക്കുന്ന ശപിക്കപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടാതിരിക്കേണ്ടതിനു ജ്ഞാനം അന്വേഷിക്കുന്നവരായിരിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8953 views

LOG IN

Lost your password?

SIGN UP

LOST PASSWORD