ഇസ്ലാമിക സംവാദം

മുഹമ്മദുനബിയുടെ അവതാരം മഹാവിഷ്ണുവില്‍നിന്ന്‍!

Print By
about

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും നിസ്സാരമായി ഗണിക്കേണ്ട കാര്യമല്ലിത്‌! മുഹമ്മദിനെയോ ഹൈന്ദവ അവതാരങ്ങളെയോ പരിഹസിക്കാന്‍ മനോവ പ്രചരിപ്പിക്കുന്ന കല്പിതകഥയാണിതെന്നും ആരും ചിന്തിക്കേണ്ട! ഹൈന്ദവ പുരാണമായ ഭവിഷ്യല്‍പുരാണത്തില്‍ ഇതിനെക്കുറിച്ച്‌ എന്താണു പറഞ്ഞിരിക്കുന്നതെന്ന് നോക്കുക: "അപ്പോള്‍ മഹാമദ്‌ എന്ന പേരില്‍ വിദേശീയനായ ഒരു ആചാര്യന്‍ തന്റെ അനുചരരോടുകൂടി പ്രത്യക്ഷപ്പെടും" (ഭവിഷ്യല്‍പുരാണം: 3: 3: 3: 5). കുറച്ചുകൂടി മുന്നോട്ടു വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത വരും. "അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. പ്രാര്‍ത്ഥനക്ക്‌ വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. താടി വളര്‍ത്തും; അവര്‍ വിപ്ലവകാരികളായിരിക്കും; അവര്‍ കുടുമ വെക്കുകയില്ല. പന്നി ഒഴികെ മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. മതത്തെ മലിനമാക്കുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ 'മുടെയിലൈനവന്മാര്‍' എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍(വിഷ്ണു) നിന്നായിരിക്കും."(ഭവിഷ്യല്‍പുരാണം: 3: 3: 25-28).

വിജാതിയതയുടെ മുഴുവന്‍ ഉറവിടവും ഒന്നാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ചൂണ്ടുന്നത്! വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ്; ദൈവത്തിനല്ല എന്ന ബൈബിള്‍ വചനത്തിന്റെ സത്യം ഇവിടെ കൂടുതല്‍ വ്യക്തമാകുന്നു. എല്ലാ വിജാതിയ മതങ്ങളുടെയും കേന്ദ്രം ഒന്നുതന്നെയാണെങ്കില്‍,  അവയുടെയെല്ലാം ഉറവിടം സാത്താനില്‍നിന്നായിരിക്കും! ബൈബിളിനെയും വിജാതിയമതങ്ങളെയും ശ്രദ്ധിക്കുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്; തിന്മയുടെ പ്രതീകമായി ദൈവവചനം പ്രഖ്യാപിച്ചിട്ടുള്ള സകലതും വിജാതിയ മതങ്ങള്‍ക്ക് ശ്രേഷ്ഠമാകുന്നു എന്നതാണ് ഈ യാഥാര്‍ത്ഥ്യം! സര്‍പ്പത്തെ തിന്മയുടെയും സാത്താന്റെയും പ്രതീകമായിട്ടാണ്‌ ബൈബിളില്‍ നാം കാണുന്നത്. എന്നാല്‍, ഹൈന്ദവ അവതാരങ്ങളുടെയെല്ലാം ശരീരമാസകലം സര്‍പ്പത്തെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്! ശിവന്‍ കഴുത്തില്‍ മാലയായി ധരിക്കുമ്പോള്‍ പത്മനാഭന്റെ ശയനംതന്നെ പാമ്പിന്റെ പുറത്താണെന്നു നമുക്കറിയാം! ഇത്തരത്തില്‍ പാമ്പുമായുള്ള അഭേദ്യമായ ബന്ധം സൂചിപ്പിക്കുന്നത് പിശാചില്‍നിന്നുള്ള ഉത്ഭവത്തെയാകുന്നു.

ലോകത്തിന്റെ ആരംഭംമുതല്‍ സാത്താന്‍ ദൈവത്തോട് എതിരിടാന്‍ വിജാതിയ മതങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവന്‍ തിരഞ്ഞെടുത്ത തന്റെ അനുയായികളിലൂടെ ഓരോ കാലങ്ങളിലും  പ്രവചനഗ്രന്ഥങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം ഗ്രന്ഥങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത് സാത്താന്റെ പ്രവാചകന്മാരെക്കുറിച്ചായിരുന്നു! ഈ വിധത്തില്‍ സാത്താന്റെ പ്രവാചകന്മാര്‍ തങ്ങളുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണു മുഹമ്മദ്‌! ഇതില്‍നിന്നുതന്നെ അല്ലാഹു ആരാണെന്നും വ്യക്തമാകുന്നുണ്ട്! താന്‍ അല്ലാഹുവിന്റെ മഹാപ്രവാചകനാണെന്നു മുഹമ്മദ്‌ സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്, ഖുറാന്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിവുള്ളതാണ്.

ഹൈന്ദവ വേദങ്ങളില്‍ മുഹമ്മദിനെക്കുറിച്ച് എഴുതിയിരിക്കുന്നവ ഇസ്ലാം അംഗീകരിക്കുന്നില്ല; മറിച്ച്, അവയെ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. അതിനു വ്യക്തമായ കാരണവുമുണ്ട്; എന്തെന്നാല്‍,  മുഹമ്മദിന്റെ ലക്‌ഷ്യം ക്രിസ്തുവിനെ എതിരിടുകയായിരുന്നു! ക്രിസ്തുവിനോടു പോരാടുകയും അവിടുന്ന് ദൈവപുത്രനല്ലെന്നു സ്ഥാപിക്കുകയും ചെയ്യണമെങ്കില്‍ അബ്രാഹത്തിന്റെ വംശാവലി ചരിത്രവുമായി നിലകൊള്ളണം. അതുകൊണ്ടുതന്നെ 'പാഗണ്‍' ദേവനായ 'ഹുബാല്‍' (അല്ലാഹു)നെ അബ്രാഹത്തിന്റെ ദൈവമായി അവതരിപ്പിക്കാതെ ഇതു സാധ്യമാകുമായിരുന്നില്ല! അതിനാല്‍, മുഹമ്മദിന്റെ പൂര്‍വ്വീകരായ ശിവനെയും മഹാവിഷ്ണുവിനെയും മറ്റ് അവതാരങ്ങളെയും സൗകര്യപൂര്‍വ്വം അവഗണിച്ചു. ലക്ഷ്യപ്രാപ്തിക്കുവേണ്ടി ആരെയും തള്ളിക്കളയാന്‍ മുഹമ്മദ്‌ മടിച്ചിട്ടില്ലെന്ന്‍ ഇസ്ലാമിന്റെ ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. ഏകദൈവവിശ്വാസിയാണ് താനെന്നു ഭാവിക്കാന്‍ അല്ലാഹുവിന്റെ മൂന്നു പുത്രിമാരെ നിഷ്കരുണം ഇയാള്‍ തള്ളിക്കളഞ്ഞത് മനോവ മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിനു മക്കളില്ലെന്നു പ്രചരിപ്പിക്കാന്‍ മുഹമ്മദ്‌ പ്രയോഗിച്ച തന്ത്രമായിരുന്നു അല്ലാഹുവിന്റെ പെണ്‍മക്കളുടെ ഉന്മൂലനം! അല്ലാഹുവിനെ സത്യദൈവമാക്കാന്‍ മുഹമ്മദ്‌ ഒരുപാട് കഷ്ടപ്പെടുന്നത് ഖുറാനില്‍ കാണാം!

പഴയനിയമകാലത്തെ മഹാപ്രവാചകന്മാരുടെ പ്രവചനങ്ങളില്‍ താനുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ മുഹമ്മദും അവനുശേഷം അവന്റെ അനുയായികളും ഒട്ടേറെ ശ്രമങ്ങള്‍ നടത്തി! പ്രവചനങ്ങളിലും ബൈബിളിലും മുഹമ്മദിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍, സ്വന്തമായി ബൈബിള്‍ ഉണ്ടാക്കാന്‍പോലും ഇവറ്റകള്‍ ശ്രമിച്ചു! മുഹമ്മദിന്റെ പേരിനോടു സാമ്യമുള്ള ഏതെങ്കിലും വാക്കുകള്‍ ബൈബിളില്‍ കണ്ടാല്‍, അതു താനാണെന്നു പാടിനടന്ന ഇയാളുടെ അനുയായികളും ഇതുതന്നെ തുടരുന്നു. ഉത്തമഗീതത്തില്‍ മുഹമ്മദുണ്ടെന്ന പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്ന ഈ ഏഭ്യന്മാരുടെ കണ്ടെത്തല്‍ എന്താണെന്നു കാണുക: "അവന്റെ മൊഴികള്‍ അതിമാധുരമാണ്; എല്ലാംകൊണ്ടും അഭികാമ്യനാണ് അവന്‍. ജറുസലെംപുത്രിമാരേ, ഇതാണ് എന്റെ പ്രിയന്‍, ഇതാണെന്റെ തോഴന്‍"(ഉത്തമഗീതം: 5; 16). ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വചനത്തിന്റെ യഥാര്‍ത്ഥത്തിലുള്ള മലയാളപരിഭാഷ ഇതാണ്. ഉത്തമഗീതം രചിച്ചിരിക്കുന്ന ഹീബ്രുഭാഷയില്‍ ഈ വചനം ഇപ്രകാരം വായിക്കുന്നു: “ഹിക്കോ മമിത്താക്കിം വി കുല്ലോ മുഹമ്മദിം സെഹ്ദൂദെയ്ഹ് വാ സെഹരീ ബൈനാ യെരുശലേം”.

ഈ വചനത്തില്‍ കാണുന്ന മുഹമ്മദീം എന്ന വാക്കാണ്‌ ഇസ്ലാമിനെയും മുഹമ്മദിനെയും ആഹ്ലാദപരവശരാക്കിയത്! ഇതൊരു നാമരൂപമല്ലെന്നും ബഹുവചനമാണെന്നും തിരിച്ചറിയാനുള്ള ബോധമുള്ളവര്‍ ഇസ്ലാമിനിടയില്‍ ഇല്ലാതെപോയത് ക്രിസ്ത്യാനിയുടെ കുറ്റമല്ല! 'മുഹമ്മദീം' എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥം 'ഏറ്റവും മധുരമുള്ളത്' എന്നാകുന്നു! വിശേഷണ പദമായ ഈ വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, വിശേഷിപ്പിക്കപ്പെടുന്നത് ബഹുവചനം ആയതുകൊണ്ടാണ്‌! അവന്റെ മൊഴികള്‍ അതിമധുരമാണ് എന്നു വിശേഷിപ്പിക്കുമ്പോള്‍, മൊഴികളെയാണല്ലോ ഉദ്ദേശിക്കുന്നത്. അതായത്, 'ഈം' എന്ന്‍ വാക്കുകളോടു ചേര്‍ത്താല്‍, ഹീബ്രുഭാഷയില്‍ ബഹുവചനമാകും. ഉദാഹരണത്തിന്: എലോഹ്, എലോഹീം; കെരൂബ്, കെരൂബീം; ഷെമ്മാ, ഷെമ്മായീം; കെത്തുബ്, കെത്തുബീം തുടങ്ങിയവ പരിശോധിച്ചാല്‍ മതിയാകും. കുരിശില്‍ കിടന്നുകൊണ്ട് 'എലോഹ്' എന്ന്‍ യേഹ്ശുവാ വിളിച്ചത് പിതാവായ ദൈവത്തെയാണെങ്കില്‍, പ്രവാചകന്മാര്‍ 'എലോഹിം' എന്നു വിളിച്ചത് ത്രിത്വൈക ദൈവത്തെയാകുന്നു! 'മുഹമ്മദീം' എന്ന വാക്കിനെ നാമരൂപമായി പരിഗണിച്ചാല്‍തന്നെ മുഹമ്മദുമാര്‍ എന്നാകും! അങ്ങനെ വരുമ്പോള്‍പ്പോലും മുഹമ്മദ്‌ എന്ന ഒരുവ്യക്തിയെയല്ല ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്!

'മുഹമ്മദീം' എന്ന വാക്ക് ഹീബ്രുഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ബൈബിളില്‍ അനേകം ഇടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്! ഈ ഭാഷയില്‍ ഒരു 'ഇക്കിളിക്കഥ എഴുതിയാല്‍ 'മുഹമ്മദീം' എന്ന വാക്ക് ഇതിനേക്കാള്‍ അധികമായി ഉപയോഗിക്കേണ്ടി വരും. അഭിസാരികയായ ഒരു സ്ത്രീയുടെ ശരീരത്തെ വര്‍ണ്ണിക്കാനും 'മുഹമ്മദീം' എന്ന പദം ഉപയോഗിക്കാതെ തരമില്ല! ഖുറാനെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു പുസ്തകമില്ലെന്നു വെല്ലുവിളിച്ചു നടന്ന മുഹമ്മദിനെ തേടി തോറയിലും ബൈബിളിലും അലയുന്ന ഇസ്ലാമിനെയോര്‍ത്തു മനോവ സഹതപിക്കുന്നു! ഹൈന്ദവവേദങ്ങളിലും ഉപനിഷത്തുകളിലും മുഹമ്മദിനെ വ്യക്തമായി കാണാന്‍ കഴിയുമ്പോള്‍, അതു മറച്ചുവച്ചുകൊണ്ട് ബൈബിളില്‍ ഇല്ലാത്ത മുഹമ്മദിനെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനു കാരണമുണ്ട്. അശ്ലീലസിനിമയില്‍ നായകനായി എന്നു പറയുന്നതിനേക്കാള്‍, സ്പീല്‍ബര്‍ഗിന്റെ ചിത്രത്തില്‍ മുഖംകാണിച്ചുവെന്നു പറയുന്നതാണ് ശ്രേഷ്ഠതയെന്ന വസ്തുത ഇസ്ലാമിനുമറിയാം!

മുഹമ്മദിനെ തോറയിലും ബൈബിളിലും അന്വേഷിച്ചുനടക്കുന്ന ഇസ്ലാമിനോട് മനോവയ്ക്കു പറയാനുള്ളത് ഇതാണ്: ആക്രിക്കടയില്‍ മാത്രം കിട്ടുന്ന സാധനം അന്വേഷിച്ച് കമ്പനി ഷോറൂമുകളില്‍ കയറിയിറങ്ങേണ്ടതില്ല! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഉപയോഗശൂന്യമായ വസ്തുക്കള്‍ നിക്ഷേപിക്കുന്നത് ബാങ്ക് ലോക്കറുകളിലോ ഷോക്കെയ്സുകളിലോ അല്ല; മാലിന്യം നിക്ഷേപിക്കുന്നിടത്താണ്! ഇനിയും നിങ്ങള്‍ക്കു മനസ്സിലായില്ലെങ്കില്‍, മനോവയോടൊപ്പം ഈ ലേഖനത്തിലൂടെ സഞ്ചരിക്കുക; അവനെ കണ്ടെത്താനും അവന്റെ തനിനിറം തിരിച്ചറിയാനും കഴിയും!

സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരും എന്നകാര്യത്തില്‍ യാതൊരു സംശവുമില്ല. അതുതന്നെയാണ് ഇസ്ലാമിന്റെ കാര്യത്തിലും സംഭവിച്ചത്. ആ സത്യത്തെ ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കുവാനാണ് ഈ ലേഖനത്തിലൂടെ മനോവ ശ്രമിക്കുന്നത്. ഹിന്ദുമതവും ഇസ്ലാമതവും പൊതുവായി വഹിക്കുന്ന ചില അടയാളങ്ങള്‍ കാണുമ്പോള്‍ മനോവയുടെ ഈ കണ്ടെത്തല്‍ സത്യമാണെന്ന് വായനക്കാര്‍ക്കു മനസ്സിലാകും. ബൈബിളില്‍ സാത്താനെക്കുറിച്ച് നല്‍കുന്ന എല്ലാ വിവരണങ്ങളും ഹൈന്ദവ ദേവന്മാരിലും അല്ലാഹുവിലും വളരെ വ്യക്തമായി തെളിഞ്ഞുനില്പുണ്ട്!

'ചന്ദ്രന്‍' സകല വിജാതിയരുടേയും ദൈവം!

'ചന്ദ്രന്‍' എന്ന ഒറ്റ ബിംബത്തെ കേന്ദ്രീകരിച്ചാണ് സകല വിജാതിയരും തങ്ങളുടെ വിശ്വാസം ക്രമീകരിച്ചിരിക്കുന്നത്. ഇവരുടെ ദേവഗണങ്ങളില്‍ ഈ വിഗ്രഹത്തിനു മര്‍മ്മപ്രധാനമായ സ്ഥാനമാണുള്ളത്. ഹിന്ദുക്കള്‍ തങ്ങളുടെ അനേകം ദേവന്മാരില്‍ ഒരുവനായി പരസ്യമായിത്തന്നെ ചന്ദ്രനെ അംഗീകരിക്കുമ്പോള്‍, അതീവരഹസ്യമായി തങ്ങളുടെ ഏകദൈവമായി ചന്ദ്രനെ ഇസ്ലാം ഉയര്‍ത്തിയെന്ന ഒരേയൊരു വ്യത്യാസം മാത്രമേ ഇവര്‍ തമ്മിലുള്ളൂ! ഈ ഒരു അടയാളം ‍മാത്രം വിശകലനം ചെയ്തുകൊണ്ട് ഇസ്ലാമും ഹിന്ദുവും ഒരേ 'തൂവല്‍പ്പക്ഷികള്‍' ആണെന്നു  മനോവ സ്ഥിരീകരിക്കാം!

ഹിന്ദു ദേവന്മാരില്‍ ഉഗ്രപ്രതാപിയാണ് ശിവന്‍! ഈ ശിവനുമായി മുഹമ്മദിനുള്ള ബന്ധം വളരെ വ്യക്തമായി കാണാന്‍ കഴിയും. ഇവര്‍ ഇരുവരും ശിരസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ചന്ദ്രക്കല ആയത് അവിചാരിതമായിട്ടല്ല. മുഹമ്മദിനും ഇസ്ലാം മതക്കാര്‍ക്കും ചന്ദ്രന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രതീകമായത് അല്ലാഹുവെന്ന ചന്ദ്രദേവനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം നിലലനില്‍ക്കുന്നതെന്ന കാരണത്താലാണ്! അതുകൊണ്ട് ഇസ്ലാംമതക്കാര്‍ ചന്ദ്രനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവരുമായി ബന്ധപ്പെട്ട എല്ലാറ്റിലും ചന്ദ്രനു മുഖ്യസ്ഥാനമാണുള്ളത്. ഇസ്ലാമിക ആരാധനാലയങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് ചന്ദ്രക്കലയാണെന്നു നമുക്കറിയാം. ആകാശത്തു ചന്ദ്രന്‍ പ്രത്യക്ഷപ്പെടാതെ 'പെരുന്നാള്‍' ആഘോഷിക്കാന്‍ ഇവര്‍ തയ്യാറാകാത്തതും ഇക്കാരണത്താലാണ്. ക്രൈസ്തവര്‍ക്ക് കുരിശെന്നപോലെ  ഇസ്ലാമിന് ചന്ദ്രന്‍ പ്രധാനപ്പെട്ടതാണെന്ന് ഇതില്‍ത്തന്നെ വ്യക്തമാകുമല്ലോ! അറബി ഭാഷയില്‍ 'അല്ലാഹ്' എന്ന്‍ എഴുതുന്നതു ശ്രദ്ധിച്ചാല്‍ ചന്ദ്രനും അല്ലാഹുവും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിയാന്‍ കഴിയും! അഞ്ച് 'ചന്ദ്രക്കല' ചേര്‍ത്തുവച്ചാണ് അറബിയില്‍ അല്ലാഹുവെന്ന് എഴുതിയിരിക്കുന്നത്. സംശയമുള്ളവര്‍ ഇത് ശ്രദ്ധിക്കുക: الله

ശിവന് ഇസ്ലാമുമായുള്ള ബന്ധം ഈ ചന്ദ്രക്കലയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇസ്ലാംമതവും ഹിന്ദുമതവും ചന്ദ്രനെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു! ശിരസ്സില്‍ വഹിക്കുകയെന്നതും ആരാധനാലയത്തിന്റെ നെറുകയില്‍ സ്ഥാപിക്കുകയെന്നതും ഉന്നതസ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്ലാമിന് ഹിന്ദുമതവുമായുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന മറ്റൊരു അടയാളം നോക്കാം!

ശബരിമല അയ്യപ്പനും വാവരുസ്വാമിയും!

'അയ്യപ്പനും വാവരും' ആരാണെന്ന് പരിശോധിക്കുമ്പോള്‍ ചില നിഗൂഢതകള്‍ക്കൂടി ചുരുളഴിയും. പരമശിവന് വിഷ്ണുമായയില്‍ പിറന്ന കുട്ടിയാണ് അയ്യപ്പന്‍ എന്നാണ് ഹൈന്ദവര്‍ വിശ്വസിക്കുന്നത്. പന്തളം രാജാവിന്റെ പുത്രനാണെന്ന് വാദിക്കുന്നവരും കുറവല്ല! ബുദ്ധന്റെ അവതാരമായി അയ്യപ്പനെ പരിഗണിക്കുന്നവരുമുണ്ട്. പ്രാഥമീക കര്‍മ്മം നിര്‍വ്വഹിക്കാന്‍ എന്നപോലെയുള്ള ഇരിപ്പ് ബുദ്ധനുമായുള്ള ബന്ധത്തെ കൂടുതല്‍ ഉറപ്പിക്കുന്നതാണ്! മാത്രവുമല്ല, ശാസ്താവ് എന്ന വാക്കുതന്നെ ബുദ്ധന്റെ പര്യായപദമാകുന്നു. ശാസ്താവ് എന്ന വാക്കിന് സാത്താനെന്നും ചാത്തനെന്നും അര്‍ത്ഥമുണ്ട്. പരസ്പര വിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമായ അനേകം ഐതീഹ്യങ്ങള്‍ ഈ പൈശാചികശക്തിയുടെ പേരില്‍ അവന്റെ ഭക്തര്‍ പ്രചരിപ്പിക്കുന്ന കാര്യം നമുക്കറിയാം. അടുത്ത നാളുകള്‍വരെ മകരവിളക്ക് മഹാത്ഭുതമായി പാടിനടന്നവര്‍ ഇന്നു മൗനത്തിലാണെന്നത് മറ്റൊരു സത്യം!

സ്ത്രീവേഷത്തില്‍ കണ്ടാല്‍ മഹാവിഷ്ണുവിനെപ്പോലും വെറുതെ വിടാത്തവനായിരുന്നു ശിവന്‍ എന്നതിന്റെ തെളിവാണ് വിഷ്ണുവിന്റെ മോഹിനിരൂപമായ വിഷ്ണുമായയില്‍ അയ്യപ്പനെ ജനിപ്പിച്ചത്. മുഹമ്മദുമായുള്ള ശിവന്റെ മറ്റൊരു വലിയ സാമ്യമാണ് ലൈംഗീക വിഷയത്തിലുള്ള പൊരുത്തം. സ്ത്രീരൂപം കണ്ടാല്‍ സ്വന്തം മകന്റെ ഭാര്യയെപ്പോലും പ്രാപിക്കാന്‍ തയ്യാറാകുന്ന മുഹമ്മദുമായി ശിവനെ ചേര്‍ത്തുവയ്ക്കുന്ന ഘടകങ്ങളിലൊന്ന് ഇതുതന്നെ! അയ്യപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതീഹ്യം  ഇങ്ങനെയാകുന്നു: അരയകുലത്തില്‍പ്പെട്ട കണ്ടനും കറുത്തമ്മയ്ക്കും പൊന്നമ്പലമേട്ടിലെ ഗുഹയില്‍ ജനിച്ച പൊന്നമ്പലവാസനാണ് അയ്യപ്പന്‍! ഏതായാലും ഈ അയ്യപ്പന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ട് സകല പിശാചുക്കളും ‍ ഇറങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കരുത്.

അയ്യപ്പന്‍ ആരുടെ മകനാണെങ്കിലും അത് പിശാചാണെന്ന കാര്യത്തില്‍ മനോവയ്ക്ക് യാതൊരു സംശയവുമില്ല! എന്നാല്‍, അബ്രാഹത്തിന്റെ ദൈവമാണ് അല്ലാഹുവെന്ന് പ്രചരിപ്പിച്ചുകൊണ്ട് ചന്ദ്രഭഗവാനെ സത്യദൈവമാക്കി ഉയര്‍ത്താനുള്ള മുഹമ്മദിന്റെയും ഇസ്ലാമിന്റെയും കാപട്യത്തെ തുറന്നുകാണിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വം ആയതുകൊണ്ടാണ്‌ ഇതു നാം വിഷയമാക്കുന്നത്! വാവരുസ്വാമിയെന്ന മുസ്ലിം എങ്ങനെയാണ് ശിവന്റെ ജാരസന്തതിയായ അയ്യപ്പന്റെ സഹോദരന്‍ ആകുന്നത്? അയ്യപ്പന്റെ സഹോദരനാണെന്നും കൂട്ടുകാരനാണെന്നും വാവരെക്കുറിച്ച് വ്യത്യസ്ഥമായ വാദങ്ങള്‍ നിലവിലുണ്ട്. ഭവിഷ്യല്‍മഹാപുരാണത്തില്‍ മുഹമ്മദിനെക്കുറിച്ച് വിഷ്ണുവിന്റെ പുത്രനെന്നു വിവരിച്ചിരിക്കുന്നത് കൂട്ടിവായിച്ചാല്‍, മുഹമ്മദിന്റെ അവതാരമാണ് വാവരെന്നു സമ്മതിക്കേണ്ടിവരും! ശിവന് വിഷ്ണുവിന്റെ സ്ത്രീയവതാരത്തില്‍ ജനിച്ച അയ്യപ്പനും വിഷ്ണുവില്‍നിന്ന്‍ വന്നവനെന്നു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മുഹമ്മദും സഹോദരങ്ങള്‍ ആണെന്നത് ഇതിലൂടെ വ്യക്തമാകുമല്ലോ!

മക്കയിലെ 'ശിവലിംഗ' പ്രതിഷ്ഠയുടെ നിഗൂഢത!

സനാതന വിശ്വാസമനുസരിച്ച് പരമസത്യമായി കാണുന്ന ജ്യോതിര്‍ലിംഗ പ്രതിഷ്ഠകളിലൊന്ന്‌ മക്കയിലാണ്!   പ്രകൃതീപുരുഷര്‍ ചേര്‍ന്ന് ജഗത്‌സൃഷ്ടി നടത്തിയെന്ന് സനാതനം വിശ്വസിക്കുന്നു. ശൂന്യതയില്‍നിന്നും ബിന്ദുരൂപം പൂണ്ട പ്രകൃതി, പിന്നീട് കലയും, നാദവുമായി രൂപാന്തരം പൂണ്ട് ആദിനാദമായ ഓംകാരമായി മാറി എന്ന വിശ്വാസമാണ് സനാതനം! വിശ്വയോനിയില്‍നിന്നും രൂപംകൊണ്ടവര്‍ ആണ് തങ്ങളെന്ന് വിശ്വസിക്കുന്ന ഹൈന്ദവജനത പ്രപഞ്ചസൃഷ്ടിയുടെ പീഠമായി അവര്‍ കരുതുന്ന ശിവലിംഗരൂപത്തെ ആരാധിക്കുന്നു. ശിവലിംഗത്തിന് സ്വയമായി ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നുപോലും ഹിന്ദുക്കള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചൊവ്വാദോഷം കാരണം വിവാഹം നടക്കാതെ ഹിന്ദുക്കള്‍ വിഷമിക്കുമ്പോള്‍ ചൊവ്വയില്‍ താമസമാക്കാന്‍ വിവരമുള്ളവര്‍ തയ്യാറാകുന്നത് കാണാന്‍ ഇവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടിട്ടില്ല എന്നത് മറ്റൊരു വസ്തുത!

ശിവലിംഗത്തെ വലംവയ്ക്കുമ്പോള്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നുവെന്നും ഇത്തരത്തില്‍ ഏറ്റവുമധികം ഊര്‍ജ്ജോത്പാദനം നടക്കുന്ന സ്ഥലം മക്കയാണെന്നും ഹൈന്ദവര്‍ വാദിക്കുന്നു. കാരണം, മക്കയിലെ കബയില്‍ ഹാജിമാര്‍ വലംവയ്ക്കുകയും ചുംബിക്കുകയും ചെയ്യുന്നത് ശിവലിംഗത്തെയാണെന്ന് ഇവര്‍ തറപ്പിച്ചു പറയുമ്പോഴും ഇസ്ലാമിന്റെ വിശദ്ദീകരണം ഒഴിഞ്ഞുമാറ്റം മാത്രമാണ്! പ്രതീകങ്ങളില്‍ വിശ്വസിക്കാത്ത ഏകദൈവ വിശ്വാസികള്‍ ജഗത്‌യോനീ പ്രതീകമായ കല്ലില്‍ മുത്തുന്നത് മക്കയില്‍മാത്രം നടക്കുന്ന ചടങ്ങാണെന്ന് ഇസ്ലാമിനെ പരിഹസിച്ചുകൊണ്ട് ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്നു. ഈ വാദത്തെ ഉറപ്പിക്കാന്‍ ഹൈന്ദവര്‍ ഉയര്‍ത്തുന്ന തെളിവ് തള്ളിക്കളയാന്‍ കഴിയില്ല. ഹജ്ജ് നടത്തുന്ന ഹാജിമാരുടെ വസ്ത്രധാരണം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും! ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ വേഷം,‍ ഒരു മാറ്റവും വരുത്താതെ അതേപടി അനുകരിക്കുന്നതിനെ, ഇസ്ലാം എന്തുപറഞ്ഞു ന്യായീകരിക്കും?

ശിവക്ഷേത്രത്തിലെ നന്ദികേശനെ മക്കയില്‍ അബ്രാഹമാണെന്നു പറയുന്നത് സത്യദൈവമായ യാഹ്‌വെയാണ് അല്ലാഹുവെന്നു ധരിപ്പിക്കാനാണ്! ശിവക്ഷേത്രത്തില്‍ നടത്തുന്ന എല്ലാ ആരാധനകളും തനതായ ശൈലിയില്‍ത്തന്നെ മക്കയില്‍ നടത്തുനുണ്ട്. ഇത് മറ്റാരും അറിയാതിരിക്കാന്‍ മക്കയുടെ പരിസരത്തുപോലും അന്യമതക്കാരെ അവര്‍ തടയുന്നു. ഇവര്‍ക്ക് തടയാന്‍ കഴിയാത്ത ഒന്നുണ്ട്; ഉപഗ്രഹങ്ങളില്‍ നിന്നെടുക്കുന്ന ചിത്രങ്ങളാണിത്. ഉപഗ്രഹങ്ങളെടുത്ത മക്കയുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ മനോവയുടെ ഈ വാദം ശ്രദ്ധിക്കുക: തികച്ചും ഒരു ശിവലിംഗം കുടിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അല്ലെന്നു പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? വിഷ്ണുവില്‍നിന്ന്‍ ജന്മംകൊണ്ട് ശൈവാരാധനയിലേക്ക് മനുഷ്യരെ തന്ത്രപൂര്‍വ്വം നയിക്കാന്‍ ശിവന്റെ രൂപംധരിച്ച സാത്താന്‍ നടത്തിയ കൌശലമായിരുന്നു മുഹമ്മദും അവന്റെ ആശയങ്ങളും. വിജാതിയരെല്ലാം സാത്താന്റെ അടിമകളാണെന്ന സത്യം ബൈബിളിലെ ദൈവം വ്യക്തമാക്കിയിരിക്കുന്നതിനാല്‍ വിജാതിയത്വവുമായി ഇസ്ലാമിനു ബന്ധമില്ലെന്നും അബ്രാഹത്തിന്റെ ദൈവമാണ് തന്നെ അയച്ചതെന്നു പ്രഖ്യാപിക്കുകയുമായിരുന്നു മുഹമ്മദു ചെയ്തത്! ശിവക്ഷേത്രത്തിലെ പൂജകള്‍ യാതൊരു മാറ്റവുമില്ലാതെ ആചരിക്കുകയും നന്ദികേശന്റെ  സാന്നിദ്ധ്യം ഇവിടെ അനിവാര്യമായതിനാല്‍ കാപട്യത്തിലൂടെ ഇയാളെ അബ്രാഹമാക്കി മാറ്റുകയും ചെയ്തത് സത്യാന്വേഷികള്‍ക്ക് തിരിച്ചറിയാന്‍ കഴിയും!

ഒരു തുള്ളി ഗംഗാജലം മക്കയില്‍ പതിച്ചാല്‍ ആ സ്ഥലം സനാതനധര്‍മ്മത്തിന്റെ വിളനിലമാകുമെന്നാണ് ഇസ്ലാമിനെതിരെയുള്ള ഹൈന്ദവ 'ബുദ്ധിജീവി'കളുടെ വെല്ലുവിളി! ഏതായാലും ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഇസ്ലാമോ, ഗംഗാജലം തളിച്ച് ഇളിഭ്യരാകാന്‍ ഹിന്ദുക്കളോ തയ്യാറാകില്ലെന്നു നമുക്കറിയാം! മകരവിളക്കിന്റെ അപമാനം ഇതുവരെ നീങ്ങിയിട്ടില്ലെന്ന് ഹിന്ദുക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്! ഇസ്ലാമിനോട് ഒരു കാര്യംകൂടി ഹൈന്ദവര്‍ ചോദിക്കുന്നുണ്ട്: സനാതനധര്‍മ്മത്തെ രഹസ്യമായി അനുകരിക്കുന്ന മുസ്ലിങ്ങള്‍ എന്തുകൊണ്ടാണ് പരസ്യമായി ഇതിനെതിരായ നിലപാടെടുക്കുന്നത് എന്നാണ് ഇവരുടെ സംശയം. എന്നാല്‍, ഇതിന്റെ ഉത്തരം ആത്മീയജ്ഞാനമുള്ള ഏതൊരു ക്രൈസ്തവനും അറിയാം! ഹിന്ദുത്വവും ഇസ്ലാമികതയും ഒരേതൂവല്‍പ്പക്ഷികള്‍ ആണെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കേണ്ടത് സാത്താന്റെ ആവശ്യമാണ്‌! അല്ലാഹുവെന്ന പേരില്‍ വിലസുന്നവന്‍ സാത്താനാണെന്ന സത്യം ഒറ്റയടിക്ക് വെളിപ്പെട്ടാല്‍, ‍ താന്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം  നാശക്കൂമ്പാരമാകും എന്നകാര്യം ആരെക്കാളും നന്നായി മുഹമ്മദിനറിയാം!

എല്ലാ വിജാതിയരുടെയും പൊതുവായ ലക്ഷ്യം ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുക എന്നതാണ്. കഴുകന്‍കണ്ണുകളോടെ സകല വിജാതിയശക്തികളും ഉന്നംവയ്ക്കുന്നത് ക്രൈസ്തവ വിശ്വാസികളെ അവരുടെ വിശ്വാസത്തില്‍നിന്ന്‍ അടര്‍ത്തിമാറ്റുകയെന്ന ലക്ഷ്യത്തോടെയാകുന്നു. യോഗാപോലെയുള്ള കുതന്ത്രങ്ങളുമായി ക്രൈസ്തവരാജ്യങ്ങളിലേക്ക് ആള്‍ദൈവങ്ങള്‍ കൂട്ടത്തോടെ ചേക്കേറുമ്പോള്‍, ബര്‍ണാബാസിന്റെ സുവിശേഷമെന്ന തട്ടിക്കൂട്ടു പുസ്തകവുമായി ഇസ്ലാമും അവരുടെ ഭാഗം ഭംഗിയാക്കുന്നുണ്ട്. ഇതൊക്കെ തിരിച്ചറിയാനുള്ള ആത്മീയജ്ഞാനമില്ലാത്ത ക്രൈസ്തവ ആചാര്യന്മാര്‍ തങ്ങളാല്‍ കഴിയുന്നവിധം പിശാചിനുവേണ്ടി നിലകൊള്ളുന്നത് ദുരന്തകരമാണ്! സുവിശേഷ പ്രഘോഷകരെന്ന നാട്യത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പലരും വിജാതിയത്വത്തിന്റെ വക്താക്കളാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്! സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ്‍ ഒലിച്ചുപോകുമ്പോഴും അതു ശ്രദ്ധിക്കാതെ പാശ്ചാത്യവും പൗരസ്ത്യവും കളിക്കാനാണ് കത്തോലിക്കാസഭയിലെ ചില റീത്തുകള്‍ക്ക് താത്പര്യം!

ക്രിസ്തീയതയില്‍ ചന്ദ്രന്റെ സ്ഥാനം!

ഹിന്ദുമതത്തെക്കുറിച്ച് കേട്ടറിവെങ്കിലുമുള്ള ഏതൊരുവനും അറിയാം ചന്ദ്രന്‍ അവരുടെ ദേവന്മാരില്‍ ഒരുവനാണെന്ന കാര്യം! ചന്ദ്രദേവനെയാണ് അല്ലാഹുവാക്കിയതെന്ന് പലര്‍ക്കും അറിയില്ലെങ്കിലും അവരുടെ ദേവാലയങ്ങളുടെ മുകളില്‍ പ്രധാനസ്ഥാനത്ത് ചന്ദ്രക്കല പ്രതിഷ്ഠിച്ചിരിക്കുന്നതും ഇസ്ലാമിന്റെ ഔദ്യോഗിക ചിഹ്നമായി ഇത് അംഗീകരിച്ചിരിക്കുന്നതും അറിയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ചന്ദ്രക്കല തെളിയാതെ പെരുന്നാള്‍ തുടങ്ങില്ലെന്ന ഇവരുടെ രീതിയും നാം കണ്ടു!

എല്ലാ വിജാതിയരും ചന്ദ്രനെ ഉന്നതസ്ഥാനത്തു പരിഗണിച്ചിരിക്കുന്നു എന്നതുതന്നെ ഇവരുടെ അടിസ്ഥാന പൈതൃകമാണ് സൂചിപ്പിക്കുന്നത്! സിന്ധുനദീതട സംസ്കാരകാലത്ത് നിലവിലുണ്ടായിരുന്നുവെന്ന്‍ കരുതപ്പെടുന്ന സാബിമതത്തിലും ചന്ദ്രാരാധന ഉണ്ടായിരുന്നു. അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളില്‍ കാള, ആന, പോത്ത്, കാണ്ടാമൃഗം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ പ്രധാനപ്പെട്ടതായിരുന്നു! എല്ലാ വിജാതിയ മതങ്ങളും ചന്ദ്രനെ ഉന്നതമായ സ്ഥാനം നല്‍കി ഉയര്‍ത്തിനിര്‍ത്തിയപ്പോള്‍ ബൈബിളില്‍ ഇതിനു നല്‍കിയിരിക്കുന്ന സ്ഥാനംകൂടി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

സാത്താന്റെ സന്തതികള്‍ ചന്ദ്രനെ തലയില്‍ ചുമക്കുന്നത് നാം മനസ്സിലാക്കി. ഇനി ബൈബിളിലെ ചന്ദ്രനെ നോക്കുക: "സ്വര്‍ഗ്ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം"(വെളി: 12; 1). പരിശുദ്ധ കന്യകാമറിയമാണ് ഈ സ്ത്രീയെന്ന് മനസ്സിലാക്കാന്‍ പിന്നീടുള്ള വചനഭാഗം വായിക്കുന്ന കൊച്ചുകുട്ടികള്‍ക്കുപോലും സാധിക്കും. ചില സ്ഥാപിത താത്പര്യക്കാര്‍ വചനത്തെ വളച്ചൊടിച്ച് സാത്താനെ പ്രീതിപ്പെടുത്തുന്നുണ്ട് എന്നകാര്യം മനോവ വിസ്മരിക്കുന്നില്ല!‍ ആ വിഷയം ചര്‍ച്ചചെയ്യാന്‍ ഇവിടെ ഉദ്യമിക്കുന്നില്ലാത്തതിനാല്‍ നമുക്ക് യഥാര്‍ത്ഥ കാര്യത്തിലേക്കു കടക്കാം! സൂര്യനെ ഉടയാടയാക്കിയ സ്ത്രീയുടെ കാല്‍കീഴിലാണ് ചന്ദ്രനു നല്‍കിയിരിക്കുന്ന സ്ഥാനം എന്നതിലൂടെ വിജാതിയതയുടെ തലയാണ് തകര്‍ക്കപ്പെട്ടത്! കാല്‍ക്കീഴിലാക്കലും തലതകര്‍ക്കലും ഒന്നുതന്നെയാണോ എന്നറിയാന്‍ മറ്റൊരു വചനംകൂടി പരിശോധിക്കാം. "സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്ക്കീഴിലാക്കി തകര്‍ത്തുകളയും"(റോമാ: 16; 20). കാല്‍ക്കീഴിലാക്കുകയെന്നാല്‍ തകര്‍ക്കലാണെന്നും, തകര്‍ക്കപ്പെടുന്നത് പിശാചാണെന്നും അറിയുമ്പോള്‍, വിജാതിയരുടെ പൊതുവായ ദേവനു ബൈബിള്‍ നല്‍കിയിരിക്കുന്ന സ്ഥാനം വ്യക്തമാകുമല്ലോ?!

ഇതാണ് പരിശുദ്ധ കന്യകാമറിയത്തോട്  സാത്താന്റെ സന്തതികള്‍ക്കുള്ള അടങ്ങാത്ത രോഷം! മുഹമ്മദ്‌ വിലപിച്ചുകൊണ്ടു നടന്നത് യേഹ്ശുവായെ ദൈവപുത്രനായി ക്രൈസ്തവര്‍ അംഗീകരിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നില്ല; മറിയത്തിന് ക്രിസ്ത്യാനികള്‍ നല്‍കുന്ന സ്ഥാനവും മുഹമ്മദിനെ ചൊടിപ്പിച്ചു! അവന്റെ വേദനനിറഞ്ഞ വാക്കുകള്‍ അശുദ്ധ ഖുറാനില്‍ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്: "മര്‍യമിന്റെ  മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ"(സുറ: 5; 17). ചവിട്ടുകയെന്നാല്‍ അപമാനിക്കുകയും നിന്ദിക്കുകയുമാണെന്ന് നമുക്കറിയാം. വിജാതിയര്‍ തലയില്‍ വഹിക്കുന്നതിനെ കാല്‍ക്കീഴിലാക്കിയ മറിയത്തോടുള്ള ശത്രുത സാത്താനും അവന്റെ ആശ്രിതര്‍ക്കും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്! ഇതുകൊണ്ടാണ് എല്ലാ വിജാതിയര്‍ക്കും സാത്താന്‍ നയിക്കുന്ന സഭകള്‍ക്കും യേഹ്ശുവായുടെ അമ്മയോട് അസഹിഷ്ണുത ഉണ്ടായിരിക്കുന്നത്.

മറിയത്തോട് എതിരിടുന്നവര്‍ ആരുതന്നെയായിരുന്നാലും അവരെയൊക്കെ ‍ അഭിഷേകംചെയ്ത് അയച്ചിരിക്കുന്നതു സാത്താനാണെന്നും വിജാതിയതയെ വളര്‍ത്തുകയാണ് ഇതിലൂടെ അവന്‍ ലക്ഷ്യമിടുന്നതെന്നും നാം തിരിച്ചറിയണം! കന്യകാമറിയത്തോടുള്ള സാത്താന്റെ എതിര്‍പ്പ്, ബൈബിളിനെ ആത്മാവിന്റെ പ്രകാശത്തില്‍ പരിശോധിക്കുന്നവര്‍ക്കെല്ലാം മനസ്സിലാക്കാന്‍ കഴിയും. വെളിപാടിന്റെ പുസ്തകത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക: "അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു"(വെളി:12;17). സര്‍പ്പത്തിനു(സാത്താന്‍) മറിയത്തോടുള്ള വിദ്വേഷം മാത്രമല്ല ഈ വചനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. യേഹ്ശുവായ്ക്കു സാക്ഷ്യംവഹിക്കുന്ന എല്ലാവരും ഈ അമ്മയുടെ മക്കളാണെന്ന രഹസ്യവും വെളിപ്പെടുത്തുന്നു! പരിശുദ്ധ കന്യകാമറിയത്തിന്റെ കാല്‍ക്കീഴിലാക്കിക്കൊണ്ട് സകല വിജാതിയരുടെയും പൊതുദേവനായ ചന്ദ്രനെ ഇകഴ്ത്തുവാന്‍ ദൈവം തയ്യാറായി.

ദൈവം സൃഷ്ടിച്ച എല്ലാറ്റിനെയും അവിടുന്ന് നല്ലതെന്നു കണ്ടു! വചനം പറയുന്ന സത്യമാണിത്. അങ്ങനെയെങ്കില്‍ മനോവയുടെ ഈ വാദം തെറ്റല്ലേയെന്നു ചിന്തിക്കുന്നവരുണ്ടാകാം. സ്വാഭാവികമായും ന്യായമായ ഒരു ചിന്തയാണിത്. തിന്മയ്ക്കായിട്ട് ഒരു സൃഷ്ടിയും ദൈവം നടത്തിയിട്ടില്ലെന്നു മാത്രമല്ല; സാത്താനെപ്പോലും അവിടുന്ന് സൃഷ്ടിച്ചിട്ടില്ല! സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ അവരുടെ അഹങ്കാരത്താല്‍ പിശാചായി രൂപംപ്രാപിക്കുകയാണ് ചെയ്തത്. അവരെ സാത്താന്മാരായിട്ടല്ല സൃഷ്ടിച്ചതെന്ന കാര്യം ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം! അതുപോലെതന്നെ ചന്ദ്രനേയും പ്രപഞ്ചത്തിലെ ഓരോ ഗോളങ്ങളെയും ദൈവം അവിടുത്തെ മഹത്വത്താല്‍ സൃഷ്ടിച്ചു! എന്നാല്‍,തന്റെ സൃഷ്ടികള്‍ ആരാധനയുടെ തലത്തിലേക്ക് എപ്പോള്‍ ഉയര്‍ത്തപ്പെടുന്നുവോ, അപ്പോള്‍ മുതല്‍ ദൈവീകസാന്നിദ്ധ്യം അവയില്‍നിന്നു പിന്‍വലിക്കപ്പെടുകയും സാത്താന്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്യും!

മനുഷ്യരോ വസ്തുക്കളോ എന്തുതന്നെയായിരുന്നാലും ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് അധഃപതിച്ചാല്‍ ദൈവീകചൈതന്യം അവരില്‍നിന്ന്‍(അവയില്‍നിന്ന്) എടുത്തുമാറ്റപ്പെടും എന്നകാര്യത്തില്‍ ബൈബിള്‍ തെളിവ് നല്‍കുന്നുണ്ട്! അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ഒരു സംഭവം വിവരിച്ചിരിക്കുന്നത് കാണുക: "ഒരു നിശ്ചിതദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് സിംഹാസനത്തില്‍ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റെതല്ല. പെട്ടന്ന്‍ യാഹ്‌വെയുടെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാല്‍, ദൈവത്തിന് അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ അന്ത്യശ്വാസം വലിച്ചു"(അപ്പ.പ്രവര്‍: 12; 21-23). ഇന്ന്‍ എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കാത്തതെന്ന്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, ഇന്നും ഇത് സംഭവിച്ചുകൊണ്ടാണ് ഇരിക്കുന്നതെന്ന് മനോവ പറയും. അവശേഷിക്കുന്നവരുടെമേല്‍ സംഭവിക്കുകയും ചെയ്യും! മാലാഖാമാര്‍ക്ക് സംഭവിച്ചതും ഇതുതന്നെയാണ്. ദൈവതുല്യരായി സ്വയം ഉയര്‍ത്തിയ ദൈവദൂതന്മാര്‍  പിശാചുക്കളായി മാറിയെങ്കില്‍ ഇന്നുള്ള ആള്‍ദൈവങ്ങളും പിശാചുക്കളാണെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ട! തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പഠിപ്പിച്ചുകൊണ്ട് ദൈവമക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മതങ്ങള്‍ സാത്താന്റെ ഏജന്‍സികളാണെന്ന് തിരിച്ചറിയാത്തവര്‍ നരകത്തിലേക്കുള്ള യാത്രയിലാണ്! ഇത്തരം ആശയങ്ങളുടെ വക്താക്കളായി ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിരിക്കുന്നവരെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. സഭയുടെ ചിലവില്‍ 'ഫ്ലെക്സ്ബോര്‍ഡ്' അടിച്ചു സ്വയം മഹത്വപ്പെടാന്‍ ശ്രമിക്കുന്ന അഭിനവ ഹേറോദേസുമാരെയും നാം കാണാതെപോകരുത്!

സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയാണ്; അവയെ ബഹുമാനിക്കുന്നതിലൂടെ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന മിഥ്യാധാരണ പ്രചരിപ്പിക്കുന്ന മതങ്ങളും മനുഷ്യരും സാത്താനില്‍നിന്നു വന്നിട്ടുള്ളതുമാണ്! ഇത്തരത്തില്‍ മനുഷ്യന്റെമേല്‍ ദുരന്തം വരുത്തുവാന്‍ സാത്താന്‍ അവതരിപ്പിച്ചിരിക്കുന്ന അവന്റെ സിദ്ധാന്തമാണ്‌ 'യോഗാ'! എല്ലാ സൃഷ്ടികളിലും ദൈവീകചൈതന്യമുണ്ടെന്നും അവയെ ആരാധിക്കുമ്പോള്‍ സൃഷ്ടാവായ ദൈവത്തെയാണ് ആരാധിക്കുന്നതെന്നുമുള്ള തത്വമാണ് യോഗയിലൂടെ അതിന്റെ പ്രചാരകര്‍ നടത്തുന്നത്. ഇത് തികച്ചും തെറ്റായതും മനുഷ്യന്റെ പരിപൂര്‍ണ്ണ നാശത്തിനു കാരണമാകുന്നതുമാണ്! ബൈബിളില്‍നിന്ന്‍ ഇതിനുള്ള തെളിവ് മനോവ തരാം. പ്രവാചകനിലൂടെ യാഹ്‌വെ പറയുന്നു: "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു; മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാ ഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സരങ്ങളോ?"(എസക്കിയേല്‍: 8; 16). ഇതുകൊണ്ട് തീര്‍ന്നിട്ടില്ല; ഇത്തരം ആരാധനകള്‍ നിയമംമൂലം ദൈവമായ യാഹ്‌വെ നിരോധിചിട്ടുള്ളതുമാണ്! മോശയിലൂടെ യാഹ്‌വെ നല്‍കിയിരിക്കുന്ന നിയമങ്ങളിലൊന്ന് ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമാവര്‍ത്തനം: 4; 19).

ബൈബിളിലൂടെ ഇത്രമാത്രം വ്യക്തമായി നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളെ അവഗണിച്ചുകൊണ്ട് യോഗയുടെയും വിജാതിയ ആചാരങ്ങളുടെയും പിന്നാലെ ഓടുന്നവരെക്കുറിച്ച് മനോവയ്ക്ക് ഒന്നേ പറയാനുള്ളു: 'നിങ്ങള്‍ക്കായി നരകം അതിന്റെ എല്ലാ ദുരന്തങ്ങളോടുംകൂടെ വായ്‌ തുറന്നിരിക്കുന്നു!' മനുഷ്യനെ സേവിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നവയെ മനുഷ്യന്‍ സേവിക്കുന്ന വിവരക്കേടിന്റെ പേരാണ് വിജാതിയത! മുഹമ്മദും ശിവനുമടക്കം വിജാതിയ ആചാര്യന്മാര്‍ തലയില്‍ ചുമക്കുന്ന പൈശാചികതയെ ചവിട്ടിത്തകര്‍ക്കാന്‍ അധികാരം ലഭിച്ചിട്ടുള്ളവരാണ് ക്രിസ്ത്യാനികള്‍! വചനമിങ്ങനെ പറയുന്നു: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല"(ലൂക്കാ: 10; 19).

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്നു കേട്ടപ്പോള്‍ ഏറ്റവുമധികം അസ്വസ്ഥരായത് മുസ്ലിങ്ങളാണ്! ഇന്നും ഈ സത്യം വിശ്വസിക്കാത്ത ഇസ്ലാംമത വിശ്വാസികളുണ്ട്. വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞപ്പോള്‍ ഇവരുടെ വാദത്തിന്റെ ഗതിമാറ്റി! ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയപ്പോള്‍ ബാങ്കുവിളി കേട്ടുവെന്നാണ് ഇന്നിവര്‍ പ്രചരിപ്പിക്കുന്നത്. ഒരുപക്ഷെ അതു സത്യമാകാന്‍ സാധ്യതയുണ്ട്; കാരണം, അല്ലാഹുവിന്റെ നെഞ്ചത്ത് മനുഷ്യന്റെ ആഞ്ഞുള്ള ചവിട്ടേറ്റപ്പോള്‍ അലറി നിലവിളിച്ചതാകാം! പിശാചിനെ ആരാധിക്കാന്‍ അവന്‍ തന്റെ അനുയായികളെ ഓര്‍മ്മപ്പെടുത്തുന്ന കൊലവിളിയെ ആണല്ലോ ഇവര്‍ 'ബാങ്കുവിളി' എന്നു പറയുന്നത്!

ക്രൈസ്തവര്‍ തങ്ങളിലുള്ള ശക്തിയും അധികാരവും തിരിച്ചറിയാതെ വിജാതിയര്‍ക്കു കീഴടങ്ങുകയും അവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നതിനെയുമാണ് വിജാതിയ അനുകരണമെന്ന് മനോവ പറയുന്നത്! ഇസ്ലാംമതം തങ്ങളുടെ സഹോദരമതമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ക്രിസ്ത്യാനികളുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല. അങ്ങനെയാണെന്നു ധരിപ്പിക്കേണ്ടത് മുഹമ്മദിന്റെയും അല്ലാഹുവിന്റെയും ഉത്തരവാദിത്വമായിരുന്നു. ക്രൈസ്തവരെന്ന്‍ അവകാശപ്പെടുന്ന ചിലരുടെ പിന്തുണയാണ് ഈ നുണപ്രചാരണത്തിന് ശക്തി പകര്‍ന്നത്! അറിവില്ലാത്ത പലരും ഈ വിവരക്കേട് തലമുറകളിലേക്ക് പകരുകയും ചെയ്തു. എന്നാല്‍, ഇസ്ലാംമതം യഥാര്‍ത്ഥത്തില്‍ ഹിന്ദുമതത്തിന്റെ ഒരു ശാഖയാണെന്നു തിരിച്ചറിയാത്തവര്‍ ഭീകരമായ ദുരന്തത്തിലാണെന്നു മറക്കരുത്. പുതിയതും പഴയതുമായ എല്ലാ വിജാതിയ മതങ്ങളും അടിസ്ഥാനപരമായി ഒന്നാണെന്ന് വ്യക്തമാക്കുകയായിരുന്നു ഈ ലേഖനത്തിലൂടെ മനോവ ചെയ്തത്! യഹൂദമതത്തിന്റെ പിന്തുടര്‍ച്ചയായ ക്രിസ്തീയയ്ക്ക് ആ മതത്തോടല്ലാതെ, ഭൂമുഖത്തുള്ള മറ്റൊരു മതത്തോടും യാതൊരു ഐക്യവുമില്ല! എല്ലാ മതങ്ങളുടെയും അന്തഃസത്ത ഒന്നുതന്നെയാണെന്ന മിഥ്യാധാരണയുണ്ടാക്കി ഫലം കൊയ്യുന്ന  സാത്താന്റെ കൗശലത്തില്‍ അനേകര്‍ വീണുപോയിട്ടുണ്ട്.

മതപരമായ യാതൊരു പഠനവും നല്‍കാതെ ലോകത്തിന്റെ അറിവുമാത്രം നല്‍കി മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളുടെ സന്തതികളാണ് വിജാതിയരുമായി വിവാഹം ചെയ്ത് നിത്യനാശത്തിലേക്ക് പോയിട്ടുള്ളത്! വചനത്തിലൂടെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകളെ അന്വര്‍ത്ഥമാക്കുന്ന അവസ്ഥയാണ് ഇന്നു ക്രൈസ്തവസഭകളിലെ നേതാക്കന്മാരില്‍ കാണുന്നത് എന്നകാര്യം ദുരന്തത്തിന്റെ ആക്കംകൂട്ടുകയാണ്! സത്യത്തെക്കുറിച്ച് അജ്ഞതപുലര്‍ത്തുന്ന സഭാധികാരികള്‍ ദൈവജനത്തെ നയിക്കുമ്പോള്‍ 'കുരുടന്‍ കുരുടനെ നയിക്കുന്നതുപോലെയാകുന്നു'! നല്ല കാഴ്ചശക്തിയുള്ളവരെക്കൂടി നയിക്കാന്‍ തയ്യാറാകുന്ന ഈ അന്ധന്മാരുടെ കാര്യമാണ് ഏറെ കഷ്ടം! ഈ വചനം ഓര്‍ക്കുക: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1കോറി: 8; 2).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    18788 views

LOG IN

Lost your password?

SIGN UP

LOST PASSWORD