ഇസ്ലാമിക സംവാദം

'ഹജ്ജ്' നടത്തുന്ന ഹാജിമാരുടെ ശ്രദ്ധയ്ക്ക്!

Print By
about

സ്വയം വഞ്ചിക്കപ്പെട്ടും അനേകരെ തെറ്റിദ്ധരിപ്പിച്ചും നൂറ്റാണ്ടുകളായി നടത്തിപ്പോരുന്ന അജ്ഞതയുടെ ആചാരമാണ് 'ഹജ്ജ്'! ഊഹത്തെ പിഞ്ചെല്ലുന്നതല്ലാതെ, ഇതിനെ സംബന്ധിച്ച വ്യക്തമായ ഉറപ്പ്  ഇസ്ലാമില്‍ ആര്‍ക്കുമില്ല. 'ബലിപെരുന്നാളിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതന്മാരുടെയിടയില്‍ ഏകീകരിക്കപ്പെട്ട അഭിപ്രായം ഇല്ല എന്നതും മനോവയുടെ വാദത്തിനു ബലംനല്‍കുന്നു. ഈ വിഷയത്തില്‍, ഇസ്ലാമിന്റെ ഉന്നതരെന്നു കരുതുന്ന ചില പണ്ഡിതന്മാരുടെ എഴുത്തുകളും ചരിത്രം നല്‍കുന്ന പാഠങ്ങളും പാരമ്പര്യങ്ങളും നാമിവിടെ വിശകലനം ചെയ്യുകയാണ്. 

അബ്രാഹത്തിന്റെ ബലിയുമായി ബന്ധപ്പെട്ട് ഇസ്ലാം നടത്തിവരുന്ന ആചാരമാണു 'ബലിപെരുന്നാള്‍'! എന്നാല്‍,  അബ്രാഹം ബലികഴിക്കാന്‍ പോയത് ഇസഹാക്കിനെയാണോ ഇസ്മായിലിനെയാണോ എന്നതില്‍ ഇന്നും ഒരുറപ്പ് ഇവര്‍ക്കില്ല. ഇസ്മായിലിനെ ബലികഴിക്കാന്‍ കൊണ്ടുപോയി എന്നാണ് മുഹമ്മദീയരുടെ നിഗമനം! ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വെറുമൊരു ഊഹോപോഹം മാത്രമായ ഈ ആചാരം പാപ പരിഹാരമായി എങ്ങനെ കാണും? ഇവിടെയാണ്  ഇസ്ലാമിനെക്കുറിച്ച് മുഹമ്മദ് പറഞ്ഞ ഒരു വിലാപവാക്യം പ്രസക്തമാകുന്നത്. 'നഷ്ടം പറ്റിയ ഒരു ജനവിഭാഗമാല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തില്‍നിന്ന് ആരും നിര്‍ഭയരായിരിക്കുന്നില്ല'(സുറ:7;99).

ചരിത്രപരമായ അറിവില്ലായ്മ വലിയൊരു അബദ്ധമായി ഇന്നും ചുമലില്‍ വഹിക്കുന്ന ഇസ്ലാമിനോട് അറിഞ്ഞോ അറിയാതെയോ ഒരു സത്യം മുഹമ്മദ് പറഞ്ഞിരുന്നു. 'ഇക്കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടായാല്‍, നിങ്ങള്‍ക്കു മുമ്പ് 'വേദം' കിട്ടിയ വേദക്കാരോട് ചോദിക്കുക'. മുഹമ്മദിനുമുമ്പ് വേദം കിട്ടിയത് യഹൂദികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആയിരുന്നുവെന്ന് ഖുറാന്‍ സമ്മതിക്കുന്നുണ്ട്.

ഇസഹാക്കിനെയാണ് അബ്രാഹം ബലികഴിക്കാന്‍ പോയതെന്ന് അന്നുമുതല്‍ ഇന്നുവരെ യഹൂദരും ക്രൈസ്തവരും വിശ്വസിക്കുന്നു. യഹൂദരുടെ നിയമം അനുസരിച്ച് പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രവും നിയമങ്ങളും തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നത് ലംഘിക്കപ്പെടാന്‍ പാടില്ലാത്ത ചട്ടമാണ്! എഴുതിവച്ചിട്ടുള്ളതും വാമൊഴിയായി തലമുറകള്‍ പകര്‍ന്നുവന്നതുമായ ഈ സത്യങ്ങളുടെ പിന്തുടര്‍ച്ചയായിട്ടാണ് ക്രിസ്തുമതം രൂപംകൊണ്ടത്. പിന്നിട്ട വര്‍ഷങ്ങള്‍ രണ്ടായിരത്തിനരുകില്‍ എത്തിയിട്ടും ക്രൈസ്തവര്‍ ഈ വിശ്വാസത്തെ മുറുകെപ്പിടിക്കുന്നു. എന്നിട്ടും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു മാറ്റിമറിക്കല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ചു എന്നത് അറിയുമ്പോള്‍ മുഹമ്മദിന്റെ കാപട്യം വ്യക്തമാകും!

ഒരു ഇസ്ലാംപണ്ഡിതന്‍ മനോവയുടെ മുന്നില്‍ ഉയര്‍ത്തിയ ചില പൊള്ളയായ ന്യായീകരണങ്ങള്‍ക്കുള്ള മറുപടികൂടിയാണ് ഈ ലേഖനം. അയാള്‍ നിരത്തിയ വാദങ്ങള്‍ക്ക് അക്കമിട്ട് മനോവ ഉത്തരം നല്‍കുന്നു.

അബ്രാഹത്തിന്റെ ചരിത്രം!

ഇസ്മായിലിനെ ബലികഴിക്കാന്‍ കൊണ്ടുപോയി എന്നു വിശ്വസിക്കാന്‍ ഈ 'പണ്ഡിതന്‍' നിരത്തിയ ന്യായീകരണങ്ങളില്‍ ചില ഭാഗമാണ് ചുവടെ ചേര്‍ക്കുന്നത്. അതിനുള്ള വ്യക്തമായ മറുപടി ഇതോടൊപ്പം മനോവ നല്‍കുകയും ചെയ്യുന്നു.

പലതവണ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയനാവുകയും വിജയം വരിക്കുകയും ചെയ്ത മഹാനാണ്‌ അബ്രഹാം. ഒരിക്കലദ്ദേഹത്തെ ദൈവം പരീക്ഷിച്ചത് സ്വന്തം പുത്രനെ ബലിനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌. ഇത് ഖുറാനിലും കാണാം. അവിടെ ബലിപുത്രന്റെ പേര്‌ പറഞ്ഞിട്ടില്ല. എങ്കിലും വിവരണ ശൈലിയില്‍നിന്ന് ആദ്യജാതനായ ഇസ്‌മാഈലാണ്‌ ഉദ്ദേശ്യമെന്ന് വ്യക്തമാണ്‌.(സുറ:37:99-112)

എന്നാല്‍, ബൈബിള്‍ പറയുന്നത് അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിനെ ബലി നല്‍കാന്‍ ദൈവം ആവശ്യപ്പെട്ടുവെന്നാണ്‌. "നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോകുക. അവിടെ ഞാന്‍ കല്പിക്കുന്ന മലയില്‍ അവനെ എനിക്ക് ഹോമിക്കുക(ഉല്‍പ്പത്തി:22:2). ബലി സംബന്ധമായ ഈ കല്പനയില്‍ 'ഇസഹാഖി'നെ എന്ന് ബലിപുത്രന്റെ പേര്‌ വ്യക്തമായി പറയുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍, ഇസ്‌ഹാഖിനെ വിശേഷിപ്പിച്ചത് 'ഏകജാതന്‍' എന്നാണ്‌. ഈ വിശേഷണം ഇസഹാഖിന്ന് ഒട്ടും ചേരുകയില്ല. കാരണം, അവന്‍ ഒരിക്കലും അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നിട്ടില്ല. അബ്രഹാമിന് ആദ്യം പിറന്നത് ഇസ്‌മാഈലാണ്‌. അവന് 14 വയസ്സായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ ജനനം. തനിക്ക് 14 വയസ്സ് ആകും വരെയുള്ള കാലം ഇസ്‌മാഈല്‍ അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നു. ഇസ്‌ഹാഖിന്റെ ജനനത്തോടെ ആ വിശേഷണം ആരും അര്‍ഹിക്കാതെയുമായി.

ബലിപുത്രന് ദൈവം നല്‍കിയ 'ഏകജാതന്‍' എന്ന വിശേഷണത്തില്‍നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്: ബലിനല്‍കാന്‍ ദൈവം കല്പിച്ചത് ഇസ്‌മാഈലിനെയാണ്‌. രണ്ട്: ബലി നടത്താനുള്ള ഈ കല്പന ദൈവം നല്‍കുന്നത് ഇസ്‌ഹാഖ് ജനിക്കുന്നതിനുമുമ്പാണ്‌.

ഇനി ഇതിനുള്ള ഉത്തരത്തിലേക്കു കടക്കാം. ചോദ്യകര്‍ത്താവുതന്നെ സമ്മതിക്കുന്ന ഒരു കാര്യമാണ് ബലിയര്‍പ്പിക്കേണ്ട വ്യക്തിയുടെ പേര് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നുള്ളത്! ഇതില്‍നിന്നുതന്നെ ഈ ആചാരം വ്യക്തതയില്ലാത്ത ഊഹം മാത്രമാണെന്നു സമ്മതിക്കേണ്ടിവരും. ഇസ്മായിലിനെ ബലികഴിക്കാന്‍ അബ്രാഹത്തോടു കല്പിക്കുന്നതായി ഖുറാനിലെ '6666' വാക്യങ്ങളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെന്നു തെളിയിച്ചാല്‍ ആ നിമിഷം മനോവ എഴുത്തു നിര്‍ത്തി മാപ്പുപറയും! എന്നാല്‍,  യഹൂദരുടെ 'ലിഖിതങ്ങള്‍' അടങ്ങുന്ന 'തോറ'യിലും എല്ലാ ക്രൈസ്തവരും ഒരേസ്വരത്തില്‍ ഏറ്റുപറയുന്ന ഉല്പത്തി പുസ്തകത്തിലും (ബൈബിള്‍ പഴയനിയമം)  അസന്ദിഗ്ദ്ധമായി എഴുതിവച്ചിരിക്കുന്നത് ഇസഹാക്ക് എന്നാണ്. ഉല്പത്തി:22;2-ല്‍ ഇതു വ്യക്തമാക്കുന്ന വചനം ചോദ്യകര്‍ത്താവുതന്നെ കുറിച്ചിട്ടുണ്ട്.

ഏകജാതന്‍ എന്നു പറയാനുണ്ടായ സാഹചര്യവും ഇസഹാക്കു തന്നെയാണ് അവകാശി എന്നു സ്ഥിരീകരിക്കാനും ബൈബിളില്‍ വേറെയും തെളിവുകളുണ്ട്. എന്നാല്‍, ഇസ്മായില്‍ വംശാവലിയില്‍ ജനിച്ചുവെന്നു പറയപ്പെടുന്ന  മുഹമ്മദിനെ പിന്തുണക്കുന്ന മതവിഭാഗത്തിന്  ഇത് അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികം! പുറന്തള്ളപ്പെട്ട ഒരു വിഭാഗത്തിന്റെ വക്താക്കളാണെന്ന് സമ്മതിക്കുന്നതിലൂടെ മുഹമ്മദിന്റെ പ്രവാചകത്വം നിലനില്‍ക്കില്ല എന്നതാണു പ്രധാന കാരണം! മുസ്ലിംവിഭാഗം ഹാഗാറിനെ(ഇസ്മായിലിന്റെ അമ്മ) അബ്രാഹത്തിന്റെ ഭാര്യയാക്കുന്നതിലൂടെ സത്യത്തെ അപ്പാടെ തിരുത്തുകയാണ്.

അബ്രാഹത്തെയോ അവന്റെ ചരിത്രമോ അറിയാതെ മരുഭൂമിയിലൂടെ അലഞ്ഞുനടന്നവര്‍ ചരിത്രമെഴുതാന്‍ തുനിയുമ്പോള്‍ അബദ്ധങ്ങള്‍ വന്നുഭവിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല! ചരിത്രം എഴുതുന്നതിനു ആധികാരിക ഗ്രന്ഥങ്ങള്‍ പരിശോധിക്കണം. എന്നാല്‍, ചരിത്രത്തെ വളച്ചൊടിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചാല്‍ അതിന്റെ ആവശ്യമില്ല!

അബ്രാഹത്തിന്റെ ചരിത്രം ഇങ്ങനെ: ഹാരാനില്‍ വസിച്ചിരുന്ന അബ്രാമിനെ (അന്ന് അബ്രാഹം എന്നായിരുന്നില്ല അവന്റെ പേര്) ദൈവം തിരഞ്ഞെടുത്ത് അവിടുന്ന് കാണിച്ചുകൊടുത്ത സ്ഥലത്തേക്ക് നയിക്കുന്നത് മുതലാണ് അവന്റെ ചരിത്രം ആരംഭിക്കുന്നത്. ഹാരാന്‍ വിടുമ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സായിരിന്നു. പുറപ്പെടുമ്പോള്‍ തന്റെ ഭാര്യ 'സാറായി'യും (പിന്നീട് 'സാറാ' എന്നാക്കി) സഹോദരപുത്രനായ ലോത്തും മാത്രമായിരുന്നു അവനെ അനുഗമിച്ചത്. ഉല്പത്തി പുസ്തകത്തില്‍ പന്ത്രണ്ടാം അധ്യായം മുതലാണ് ഈ ചരിത്രം ആരംഭിക്കുന്നത് എന്നു കാണാം. അബ്രാമിനെ യാഹ്‌വെ തിരഞ്ഞെടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന ന്നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും"(ഉല്പത്തി:12;1,2).

പതിനഞ്ചാം അധ്യായത്തില്‍ യാഹ്‌വെ അബ്രാമുമായി ഉടമ്പടി വയ്ക്കുന്നു. അന്ന് അബ്രാമുമായി യാഹ്‌വെ നടത്തിയ സംഭാഷണം ശ്രദ്ധിക്കുക: "അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. ആബ്രാഹം ചോദിച്ചു: ദൈവമായ യാഹ്‌വെ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണ്, ലഭിക്കുക? ദമാസ്കസുകാരന്‍ ഏലിയാസറാണ്  എന്റെ വീടിന്റെ അവകാശി. അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്ന് തന്നിട്ടില്ല. എന്റെ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്റെ അവകാശി. വീണ്ടും അവനു യാഹ്‌വെയുടെ അരുളപ്പാടുണ്ടായി: നിന്റെ അവകാശി അവനായിരിക്കുകയില്ല; നിന്റെ മകന്‍ തന്നെയായിരിക്കും. അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താന പരമ്പരയും അതുപോലെയായിരിക്കും"(ഉല്‍പ്പത്തി:15;1-5).

'നിന്റെ അവകാശി അവനായിരിക്കില്ല;  നിന്റെ മകന്‍ തന്നെയായിരിക്കും' എന്നത് ഒരു വെറുംവാക്കല്ലെന്ന് ഇരുപത്തിയഞ്ചാം അധ്യായം വായിക്കുമ്പോള്‍ മനസ്സിലാകും. അബ്രാഹം സാറായെക്കൂടാതെ 'കെത്തൂറാ' എന്നൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു(ഉല്‍പ്പത്തി:25;1). ഈ സ്ത്രീയില്‍ ആറു മക്കള്‍ ജനിച്ചതായും കാണാം. എന്നാല്‍, ഇസ്മായേലിന്റെ അമ്മയായ ഹാഗാറിനെ അബ്രഹാം വിവാഹം ചെയ്തിരുന്നില്ല. അവള്‍ സാറായുടെ ദാസിയായ ഈജിപ്തുകാരി അടിമയായിരുന്നു.

അബ്രാമിനു ഹാഗാറിനെ ഭാര്യയായി നല്‍കുന്നത് തന്റെ ഭാര്യയായ സാറായിയായിരുന്നു. "കാനാന്‍ ദേശത്തു പത്തു വര്‍ഷം താമസിച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറായി ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ ഭര്‍ത്താവിനു ഭാര്യയായി നല്‍കി. അബ്രാം അവളെ പ്രാപിക്കുകയും അവള്‍ ഗര്‍ഭംധരിക്കുകയും ചെയ്തു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ യജമാനത്തിയെ അവള്‍ നിന്ദയോടെ വീക്ഷിച്ചു. സാറായി അബ്രാമിനോടു പറഞ്ഞു: എന്റെ ദുരിതത്തിനു നിങ്ങളാണു കാരണക്കാരന്‍. ഞാനാണ് എന്റെ ദാസിയെ നിങ്ങളുടെ അശ്ലേഷത്തിനു വിട്ടുതന്നത്. പക്ഷെ താന്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ അവള്‍ക്കു ഞാന്‍ നിന്ദ്യയായി. എനിക്കും നിങ്ങള്‍ക്കും മധ്യേ യാഹ്‌വെ തന്നെ വിധിയാളനാവട്ടെ. അബ്രാം പറഞ്ഞു: നിന്റെ ദാസി ഇപ്പോഴും നിന്റെ കീഴിലാണ്. നിന്റെ ഇഷ്ടംപോലെ അവളോടു പെരുമാറിക്കൊള്ളുക"(ഉല്‍പ്പത്തി:16;3-6). തുടര്‍ന്നുള്ള ഭാഗത്ത് സാറായിയുടെ ക്രൂരമായ പെരുമാറ്റത്തെത്തുടര്‍ന്ന് ഹാഗാര്‍ ഓടിപ്പോകുന്നതായി വായിക്കുന്നുണ്ട്.

അബ്രാഹം സാറായോടു പറഞ്ഞ വാക്കുകളില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. ഹാഗാര്‍ ഇപ്പോഴും നിന്റെ അടിമതന്നെയാണെന്ന വെളിപ്പെടുത്തലാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ദൈവം യോജിപ്പിക്കാത്ത ബന്ധങ്ങള്‍ക്ക് സാധുതയില്ല എന്ന യാഥാര്‍ത്ഥ്യമാണ് അബ്രാഹത്തിന്റെ വാക്കുകളിലൂടെ വെളിപ്പെട്ടത്! അബ്രാഹത്തിനു സന്തതിയെ വാഗ്ദാനം ചെയ്തപ്പോള്‍, സാറാ അല്ലാതെ മറ്റൊരു ഭാര്യ അവന് ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ, നിനക്ക് സന്തതിയുണ്ടാകും എന്ന വാഗ്ദാനത്തിലൂടെ ഒരു ജാരസന്തതിയെയല്ല ദൈവം മനസ്സില്‍ കണ്ടത്! അബ്രാഹത്തോടു വാഗ്ദാനം പുതുക്കുന്ന വേളയില്‍ ഇത് കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ആ വചനം പരിശോധിക്കുന്നതിനുമുന്‍പ് മറ്റു ചിലത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അവകാശിയെ വെളിപ്പെടുത്തുന്ന വചനഭാഗമിതാണ്: "അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം ഇസഹാക്കിനു കൊടുത്തു. തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അബ്രാഹം ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ ഇസഹാക്കില്‍നിന്നു ദൂരെ, കിഴക്കന്‍ദേശത്തേക്കയച്ചു"(ഉല്പത്തി:25;5,6 ).

വ്യാജപ്രവാചകന്‍ പറയുന്നതുപോലെ ഇസ്മായേലാണ് അവകാശിയെങ്കില്‍,  സകലതും ഇസഹാക്കിനു കൊടുത്തിട്ട് മറ്റുള്ളവര്‍ക്ക് വെറും സമ്മാനങ്ങള്‍ മാത്രം നല്‍കുമായിരുന്നോ? അബ്രാഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് ആരാണെന്ന് അറിയുമ്പോള്‍ പിന്‍ഗാമിയെയും മനസ്സിലാകും."അബ്രാഹത്തിന്റെ മരണത്തിനുശേഷം ദൈവം അവന്റെ പുത്രന്‍ ഇസഹാക്കിനെ അനുഗ്രഹിച്ചു"(ഉല്‍പ്പത്തി:25;11). "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകും"(ഉല്‍പ്പ:12;3) എന്ന വാഗ്ദാനത്തിന്റെ പിന്‍ഗാമി ആരാണെന്ന് ഇതില്‍ക്കൂടുതല്‍ എങ്ങനെയാണു വ്യക്തമാക്കുക?

അബ്രാഹത്തിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് വചനവും ചരിത്രവും നല്‍കുന്ന വ്യക്തമായ ഒരു തെളിവ് ഇവിടെ ചേര്‍ക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ വ്യാജപ്രചരണങ്ങളെ മുന്നില്‍ കണ്ടിരുന്ന ദൈവം അതിനുള്ള ഉത്തരവും കുറിച്ചുവച്ചു. സന്താനങ്ങളില്ലാതിരുന്ന അബ്രാഹത്തിന് മക്കളെ വാഗ്ദാനം ചെയ്തത് വചനത്തിലൂടെ നാം മനസ്സിലാക്കി. എന്നാല്‍, ദൈവം വാഗ്ദാനം ചെയ്തത് ദാസിയില്‍ ജനിക്കാന്‍ പോകുന്ന ഇസ്മായേല്‍ അല്ലായെന്ന് വാക്കുകൊണ്ട് പറഞ്ഞത് വ്യാജന്മാര്‍ തിരുത്തിയെങ്കിലും ചരിത്രം തിരുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. വാഗ്ദാനത്തോടൊപ്പം വാഗ്ദത്ത സന്തതിയുടെ അടയാളവും സര്‍വ്വശക്തന്‍ കുറിച്ചു. "നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറു കൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും"(ഉല്പത്തി:15;13,14). ഈ അടയാളത്തിന്റെ പൂര്‍ത്തീകരണം ശ്രദ്ധിക്കുക; "ഇസ്രായേല്‍ക്കാരുടെ ഈജിപ്തിലെ വാസകാലം നാനൂറ്റിമുപ്പതു വര്‍ഷമായിരുന്നു. നാനൂറ്റിമുപ്പതു വല്‍സരം പൂര്‍ത്തിയായ അന്നുതന്നെ യാഹ്‌വെയുടെ ജനസമൂഹം മുഴുവന്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടു"(പുറ:12;40,41). ഇസ്രായേല്‍ക്കാര്‍ ആദ്യകാലങ്ങളില്‍ ഈജിപ്തില്‍ അടിമകളായിരുന്നില്ല. ജോസഫിന്റെ ഭരണകാലം അവര്‍ക്ക് ഏറ്റവും സുഭിക്ഷമായിരുന്നു.

ഇസ്മായേലും ഇസഹാക്കും ജനിക്കുന്നതിനു മുമ്പുതന്നെയാണ് ഇക്കാര്യം യാഹ്‌വെ പറഞ്ഞിരുന്നത്. ദൈവം വാഗ്ദാനം ചെയ്ത സന്തതി ഇസ്മായേല്‍ ആയിരുന്നെങ്കില്‍ ഇസഹാക്കിന്റെ മക്കളുടെമേല്‍ ഈ വചനം പൂര്‍ത്തീകരിക്കപ്പെടില്ലായിരുന്നു. ഇസ്മായേലിന്റെ തലമുറയില്‍ ഇങ്ങനെയൊരു അടയാളം ഇന്നുവരെ ഉണ്ടായിട്ടില്ല. ഇസ്മായേലിന്റെ സന്തതികളാണോ നാനൂറു കൊല്ലം ഈജിപ്തുകാരുടെ അടിമകളായത്? ഇസഹാക്കിന്റെ പുത്രന്‍ യാക്കോബും സന്തതികളുമാണ്  ഈജിപ്തില്‍ അടിമകളായി നാനൂറു കൊല്ലം പീഡിപ്പിക്കപ്പെട്ടത്. ഇസ്മായേലിന്റെ അമ്മ ഈജിപ്തുകാരി ആയതിനാല്‍ സ്വന്തമല്ലാത്ത നാട്ടില്‍ എന്ന പ്രയോഗവും ഇസ്മായേലിനു ചേരില്ല!

ആദ്യമാതാവായ 'ഹവ്വാ' പറുദീസായില്‍ പ്രവര്‍ത്തിച്ച വിവരക്കേട് രണ്ടാം മാതാവായ 'സാറാ' ആവര്‍ത്തിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. യാഹ്‌വെയുടെ വാഗ്ദാനം കാത്തിരിക്കാതെ, തന്റെ ദാസിയെ ഭര്‍ത്താവിന്റെ കിടക്കയിലേക്ക് അയച്ച് വഞ്ചിക്കപ്പെടുമെന്നും അങ്ങനെ ജനിക്കുന്നവനില്‍നിന്ന് ലോകത്തെ നശിപ്പിക്കാനുള്ളവന്‍ ഉടലെടുക്കുമെന്നും ദൈവം അറിഞ്ഞു. അതുകൊണ്ടാണ് തര്‍ക്കത്തിന്  ഇടമില്ലാത്തവിധം വ്യക്തമായ അടയാളം വാഗ്ദത്തസന്തതിക്കു നല്കിയത്!

ഇസഹാക്കിന്റെ ജനനം!

അബ്രാമിനു എണ്‍പത്തിയാറു വയസ്സായപ്പോഴാണ് ഇസ്മായേല്‍ ജനിക്കുന്നത്. ഇസ്മായേലിനു പതിമൂന്നു വയസ്സുള്ളപ്പോള്‍ യാഹ്‌വെ വീണ്ടും അബ്രാമിനു പ്രത്യക്ഷനായി. അന്ന് അവനു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു. യാഹ്‌വെ അബ്രാമിനോട് അരുളിച്ചെയ്തു; "ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല.  നിന്റെ പേര് 'അബ്രാഹം' എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു"(ഉല്‍പ്പത്തി:17;4,5). 

ഇവിടെ മറ്റൊരു സത്യം തെളിഞ്ഞു നില്‍ക്കുന്നുണ്ട്; ഇസ്മായേലിനു പതിമൂന്നു വയസ്സു പ്രായമായപ്പോഴാണ് അബ്രാഹം എന്ന പേര് അബ്രാമിനു യാഹ്‌വെ നല്‍കുന്നത്. അതായത്, ഇസ്മായേല്‍ 'അബ്രാമി'ന്റെ പുത്രനും ഇസഹാക്ക് 'അബ്രാഹ'ത്തിന്റെ പുത്രനുമാണ്! അബ്രാഹത്തിന്റെ ഏകജാതനായ ഇസഹാക്ക് എന്നു യാഹ്‌വെ പറഞ്ഞത് നാവിനു പിശകു വന്നതുകൊണ്ടല്ല. ഇസ്ലാം പണ്ഡിതന്മാര്‍ തലകുത്തിമറിഞ്ഞാലും അബ്രാഹത്തിന്റെ ഏകജാതനായ ഇസഹാക്കിനെ ഇസ്മായേല്‍ ആക്കാന്‍ പറ്റില്ല. ഇസ്മായേല്‍ അബ്രാമിന്റെ പുത്രനാണ്; വാഗ്ദത്തപുത്രനല്ല.

അബ്രാഹം എന്ന പേരു സ്വീകരിച്ചതിനുശേഷമാണ് അവന്‍ ഇസഹാക്കിനു ജന്മം നല്‍കുന്നത്! അമേരിക്കയിലെ പൌരത്വം ലഭിച്ചതിനുശേഷം ജനിക്കുന്ന കുഞ്ഞിനാണ് ജന്മംകൊണ്ട് അവിടുത്തെ പൌരത്വം ലഭിക്കുന്നത്! ജന്മംകൊണ്ടുതന്നെ ഇസഹാക്ക് അബ്രാഹത്തിന്റെ പുത്രനാണെങ്കില്‍, അബ്രാമിന്റെ പുത്രനായി ജനിക്കുകയും പതിമൂന്നു വയസ്സിനുശേഷം അബ്രാഹത്തിന്റെ പുത്രനായി കുറച്ചുകാലം വളരുകയും ചെയ്ത വ്യക്തിയാണ് ഇസ്മായേല്‍!

"ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര്  സാറാ എന്നായിരിക്കും. ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്ന് ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്ന് ജനതകളുടെ രാജാക്കന്മാര്‍ ഉദ്ഭവിക്കും. അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ? അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി. ദൈവം അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും. ഇസ്മായേലിനു വേണ്ടിയുള്ള നിന്റെ പ്രാര്‍ത്ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കും. അവന്‍ പന്ത്രണ്ടു  രാജാക്കന്മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും. എന്നാല്‍, സാറായില്‍നിന്ന് അടുത്തവര്‍ഷം ഈ സമയത്ത് നിനക്ക് ജനിക്കാന്‍ പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക"(ഉല്‍പ്പത്തി:17;15-21).

ഇസ്മായേല്‍ പുറത്താക്കപ്പെടുന്നു!

ഇസ്മായേല്‍ പുറത്താക്കപ്പെടാനുള്ള കാരണം നാം കണ്ടുകഴിഞ്ഞു. യഥാര്‍ത്ഥ ഭാര്യയായ സാറായില്‍  ജനിച്ച ഇസഹാക്കിനോടൊപ്പം അടിമപ്പെണ്ണിന്റെ പുത്രന്‍ ഇസ്മായേല്‍ കളിച്ചു വളരുന്നത്  സാറായെ ചൊടിപ്പിച്ചു. ഇതായിരുന്നു ഭൌതീകമായ കാര്യമെങ്കിലും ആത്മീയമായ ചില  കാര്യങ്ങളുണ്ടായിരുന്നു. നിനക്ക് സന്തതിയെ തരുമെന്ന് അബ്രാമിനോട് ദൈവം വാഗ്ദാനം  ചെയ്തത് കാത്തിരിക്കാന്‍ 'സാറായി' തയ്യാറായില്ല. അവള്‍ തന്റെ ദാസിയില്‍ അബ്രാമിനു  സന്തതിയെ ജനിപ്പിക്കാന്‍ ശ്രമിച്ചു. ആ കുഞ്ഞിനെ തനിക്കു ലഭിക്കുമെന്നാണ്, അവള്‍  കരുതിയത്. അക്കാലത്ത് ഇങ്ങനെയുള്ള പതിവുണ്ടായിരുന്നു. ചരിത്രം അന്വേഷിച്ചാല്‍  ഇക്കാര്യം മനസ്സിലാകും!

എന്നാല്‍, യാഹ്‌വെ അബ്രാമിനു വാഗ്ദാനം നല്‍കുമ്പോള്‍, ജനിക്കാന്‍പോകുന്ന സന്തതിയുടെ  അടയാളവും നല്‍കിയിരുന്നു. ഈ അടയാളത്തെക്കുറിച്ചും നാം മുന്‍പേ കണ്ടു. വരാനിരിക്കുന്ന രക്ഷകനെ ജനിപ്പിക്കാനുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന വലിയൊരു ദൌത്യം അബ്രാമിനെ തിരഞ്ഞെടുക്കുമ്പോള്‍ ദൈവത്തിന്  ഉണ്ടായിരുന്നു. ദാസിയുടെയും  അടിമയുടെയും പരമ്പരയില്‍ തന്റെ പുത്രനെ ജനിപ്പിക്കാന്‍ യാഹ്‌വെ  ആഗ്രഹിച്ചില്ല. കാരണം അടിമത്വം ദൈവത്തില്‍നിന്നു വരുന്നതല്ല. അടിമത്വം എന്നത്  പാപത്തിന്റെ പരിണിത ഫലമാണ്!

ദൈവം യോജിപ്പിച്ച ബന്ധത്തില്‍ ജനിക്കുന്ന സന്തതികളാണു  വാഗ്ദാനത്തിന്റെ മക്കള്‍. മറ്റിതര ബന്ധങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ശാരീരികമായി മക്കളാണെങ്കിലും  ദൈവസന്നിധിയില്‍ അവര്‍ അവകാശികളല്ല. പൌലോസ് അപ്പസ്തോലന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യഹൂദ മതത്തിലും നിയമങ്ങളിലും അഗാതമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു പൌലോസ് എന്നു നമുക്കറിയാം! "ദാസിയുടെ പുത്രന്‍ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്ദാനപ്രകാരവും ജനിച്ചു. ആലങ്കാരികമായി പറഞ്ഞാല്‍ ഈ സ്ത്രീകള്‍ രണ്ട് ഉടമ്പടികളാണ്. ഒരുവള്‍ സീനായ് മലയില്‍ നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ് ഹാഗാര്‍. ഹാഗാര്‍ അറേബ്യയിലെ സീനായ്മലയാണ്. അവള്‍ ഇന്നത്തെ ജറുസലെമിന്റെ പ്രതീകമത്രേ. എന്തെന്നാല്‍ അവള്‍ മക്കളോടൊത്ത് ദാസ്യവൃത്തി ചെയ്യുന്നു. എന്നാല്‍, സ്വര്‍ഗ്ഗീയ ജറുസലെം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ"(ഗലാ:4;23-26). മുഹമ്മദോ ഇസ്ലാമോ ജനിക്കുന്നതിന് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇതു വെളിപ്പെടുത്തപ്പെട്ടത്!

"ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാന്‍  പാടില്ല"(ഗലാ:4;30). ഇതു ദൈവത്തിന്റെ തീരുമാനമാണ്. ഈ കാരണത്താലാണ് ഇസ്മായേല്‍ പുറത്താക്കപ്പെട്ടത്. യേശുക്രിസ്തുവിനെ ദാസിയുടെ സന്തതിയില്‍ ജനിപ്പിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല.

അന്ന്‍  ഇസ്മായേലിന്റെ സന്തതികള്‍ വാഗ്ദത്ത സന്തതികളെ പീഡിപ്പിച്ചു . ഇസ്മായേലിന്റെ  പരമ്പരയില്‍നിന്ന് അവതരിച്ച ഇസ്ലാം ഇന്നും അതു തുടരുന്നു. ഇതൊരു യാദൃച്ഛിക  സംഭവമല്ല; വചനത്തിലൂടെ ഇതു മുന്‍കൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. "എന്നാല്‍, ശാരീരികരീതിയില്‍ ജനിച്ചവന്‍ ആത്മാവിന്റെ ശക്തിയാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്"(ഗലാ:4;29).

യഹൂദരും  ക്രൈസ്തവരും ഒരേസ്വരത്തില്‍ ഇസ്മായേലിന്റെ പുറത്താക്കലിനെ അംഗീകരിക്കുമ്പോള്‍ ആറാം  നൂറ്റാണ്ടിലെ അവതാരമായ ഇസ്ലാംമതം ഇത് അംഗീകരിക്കുന്നില്ല. മാത്രവുമല്ല, ഇസ്മായേലാണ് വാഗ്ദാന സന്തതിയെന്ന് അവര്‍ വാദിക്കുന്നു. അതിനായി അവര്‍  പറയുന്നത്, ദൈവത്തിന്റെ വാഗ്ദാനത്തിനുശേഷം ആദ്യം ജനിച്ചത് ഇസ്മായേല്‍ ആയിരുന്നുവെന്നതാണ്. ഇവിടെയാണ്  വാഗ്ദാന സന്തതിയെക്കുറിച്ച് ദൈവം നല്‍കിയ  അടയാളത്തിന്റെ പ്രസക്തി! ഇതെല്ലാം ചരിത്രത്തെക്കുറിച്ച് ഇസ്ലാമിനുള്ള അജ്ഞതയാണു വ്യക്തമാക്കുന്നത്.

മനോവയുമായി സംവദിച്ച 'പണ്ഡിതന്‍' പറയുന്നതു ശ്രദ്ധിക്കുക; 'സന്താനമില്ലായ്മ അബ്രഹാമിനെ  വല്ലാതെ ദുഃഖിപ്പിച്ചിരുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷയോടെ പ്രാര്‍ത്ഥിച്ചു  പോന്നു. 'നാഥാ എനിക്ക് സുകൃതവാനായ ഒരു സന്താനത്തെ നല്‍കേണമേ! (സുറ:37:100). ബൈബിള്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്ന് 87 വയസ്സായപ്പോഴാണ്‌ ഇശ്‌മയേല്‍ പിറന്നത്(ഉല്‍പ്പത്തി:16:16). 'ഇശ്‌മയേല്‍' എന്നാല്‍ 'ദൈവം കേള്‍ക്കുന്നു' എന്നര്‍ത്ഥം. ദശാബ്ദങ്ങളായി ദൈവത്തിന്റെ ഉറ്റ മിത്രം ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ട്, അതിന്നുത്തരമായി കിട്ടിയ പൊന്നോമനയ്ക്ക് ഇതിലേറെ അനുയോജ്യമായ വേറെ പേരുണ്ടോ? പണ്ഡിതന്‍ തുടരുന്നു: എന്നാല്‍, അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെന്ന സ്ഥാനം ഇശ്‌മയേലിന്ന് വകവച്ചു കൊടുക്കാന്‍ ഇസ്രയേല്യര്‍ തയ്യാറല്ല. അത്കൊണ്ട് അവര്‍ ബൈബിളില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. "യഹോവയുടെ ദൂതന്‍ വീണ്ടും അവളോട് (ഹാഗാറിനോട്) പറഞ്ഞു: ..... നീ ഗര്‍ഭിണിയാണല്ലോ; നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ട് അവന് ഇശ്‌മയേല്‍ എന്ന് പേര്‍ വിളിക്കണം.(ഉല്‍പ്പത്തി 16:11) യഹോവ ഹാഗാറില്‍നിന്ന് എന്ത് സങ്കടമാണ്‌ കേട്ടതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല. ഇങ്ങനെ പോകുന്നു 'പണ്ഡിതന്റെ' ആകുലതകള്‍!

ഒന്നാമതായി, ബൈബിള്‍ എഴുതിയത് ക്രൈസ്തവരാണ്. അന്ന് ഇസ്ലാം എന്നൊരു മതത്തെ ഇവര്‍  പ്രതീക്ഷിച്ചിരുന്നില്ല. മാത്രവുമല്ല, അനുഭവിച്ചറിഞ്ഞ സത്യത്തെ കൈമാറിവന്ന വിശ്വാസമായിരുന്നു യഹൂദരുടേത്. ഇതില്‍ യാതൊരു മാറ്റവും വരുത്താതെയാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നകാര്യം യഹൂദരുടെ ഗ്രന്ഥങ്ങളെ പരിശോധിച്ചാല്‍ വ്യക്തമാകും. മൂലരേഖകള്‍ കൈവശമില്ലാത്ത 'പുത്തന്‍ മതക്കാര്‍ ' പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാകാന്‍ ഇതുതന്നെ ധാരാളം! ഇസ്ലാം ഉണ്ടാകുന്നതുവരെ ഈ വിഷയത്തില്‍ യാതൊരു തര്‍ക്കവും നിലനിന്നിരുന്നില്ല. ഇസ്മായേല്‍ തലമുറകള്‍ ഇതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അബ്രാഹത്തിന്റെ ബലിയുടെ ഓര്‍മ്മയായി 'ബലിപെരുന്നാള്‍' അവര്‍ ആചരിച്ചിരുന്നതായി ഒരു ചരിത്രവുമില്ല. ഇത് മുഹമ്മദിനുശേഷം കൊണ്ടുവന്ന ഒരു 'ദുരാചാരം' ആയിരുന്നു. ഈ ആചാരത്തിനു കൊടുക്കുന്ന പ്രാധാന്യത്തിലെ ദുരുദ്ദേശം നാം ചുവടെ പരിശോധിക്കുന്നുണ്ട്.

ഖുറാന്‍പോലെ  തന്നിഷ്ടപ്രകാരം എഴുതിയുണ്ടാക്കിയതും ഇഷ്ടമില്ലാത്തവ പിന്നീടു കത്തിച്ചു കളയുകയും  ചെയ്ത ഒന്നായിരുന്നില്ല യഹൂദരുടെ നിയമഗ്രന്ഥം! ജീവശ്വാസത്തെക്കാള്‍ പ്രാധാന്യത്തോടെ കരുതിപ്പോന്ന ഈ ഗ്രന്ഥങ്ങളില്‍ എഴുതിച്ചേര്‍ത്തുവെന്ന 'പ്രയോഗം' ഖുറാന്റെ ആധികാരികതയിലുള്ള അസത്യത്തെയാണു തുറന്നു കാണിക്കുന്നത്. ഒരു കാര്യം ചോദിക്കട്ടെ: വാഗ്ദാന സന്തതിയാണെന്ന് ഇസ്ലാം വാദിക്കുന്ന ഇസ്മായേലിന്റെ പരമ്പരയില്‍ ഒരുവന്‍പോലും ഈ ചരിത്രം എഴുതാത്തത് എന്തുകൊണ്ട്? ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചു എന്നു പറയപ്പെടുന്ന അബ്രഹാമിന്റെ വിളിയുമായി ബന്ധപ്പെട്ട ചരിത്രം രണ്ടായിരത്തി അഞ്ഞൂറു വര്‍ഷംവരെ ഇസ്മായേല്‍ വംശത്തിലെ ആരും കുറിച്ചിട്ടില്ല. എന്നാല്‍, ഇസഹാക്കിന്റെ പരമ്പര ഇത് വ്യക്തമായി എഴുതി സൂക്ഷിച്ചു എന്നുമാത്രമല്ല, നാലായിരം വര്‍ഷം പിന്നിട്ടിട്ടും കൈയ്യെഴുത്തു പ്രതിപോലും ഇന്നുമുണ്ട്.

കാപട്യത്തോടെയാണ് അവര്‍ ചെയ്തിരുന്നതെങ്കില്‍ ഇസ്മായേലിനെ ചരിത്രത്തില്‍ നിന്നുതന്നെ നീക്കംചെയ്യാന്‍  അവര്‍ക്കു സാധിക്കുമായിരുന്നു. ഇസ്മായേലിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്താണ് ചരിത്ര സത്യങ്ങള്‍ അവര്‍ രചിച്ചത്. ഖുറാനിലെ അല്ലാഹു പറയുന്ന ഈ ജല്പനം ശ്രദ്ധിക്കുക: "അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്‌വൃത്തരുണ്ട്‌. സ്വന്തത്തോട്‌ തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്‌. "(സുറ:37;103). ഇവിടെ അദ്ദേഹം എന്ന് പറയുന്നത് ഇസ്മായേലിനെയാണ്. ഇരുവരുടെയും തലമുറയില്‍ പ്രവാചകന്മാരുണ്ടാകും എന്ന പ്രഖ്യാപനമാണ് അല്ലാഹു നടത്തിയിരിക്കുന്നത്. എന്നാല്‍, ഇസ്മായേലിന്റെ തലമുറയിലെ ഒരു പ്രവാചകനെയെങ്കിലും ഖുറാനില്‍ കാണിച്ചുതരാന്‍ ഇസ്ലാമിക പണ്ഡിതന്മാരെ മനോവ വെല്ലുവിളിക്കുന്നു! ഇസഹാക്കിന്റെയും യാക്കോബിന്റെയും തലമുറയിലുള്ള പ്രവാചകന്മാരെ ഖുറാനിലേക്കു കടമെടുക്കേണ്ട ഗതികേട് മുഹമ്മദിന് എങ്ങനെയുണ്ടായി? യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ചരിത്രമാല്ലാതെ, ഇസ്മായേല്‍ വംശത്തിലെ ആരുടേയും ചരിത്രം അല്ലാഹുവിന് അറിയില്ലേ? മഹാപ്രവാചകനായ മുഹമ്മദിനും, പരമകാരുണീകനും എല്ലാം അറിയുന്നവനുമായ അല്ലാഹുവിനും ചരിത്രം എന്തുകൊണ്ടാണ് അജ്ഞാതമായത്? യഹൂദരുടെ തോറായും ക്രൈസ്തവരുടെ ബൈബിളും ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാംമതത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? യാക്കോബിന്റെ വംശാവലി ചരിത്രം കാണാപ്പാഠം പഠിച്ചുവച്ചിരിക്കുന്ന മുസ്ലീങ്ങള്‍ക്ക്, ഇസ്മായേലിന്റെ മക്കളില്‍ ആരുടെയെങ്കിലും പേരു പറയാമോ? ബൈബിളില്‍ ഇല്ലാത്തതൊന്നും പറയാനുള്ള നെഞ്ചുറപ്പ് അല്ലാഹുവിനുപോലും ഇല്ലായിരുന്നു!

ഹാഗാറിലേക്കുതന്നെ തിരികെവരാം:  യാഹ്‌വെ  ഹാഗാറില്‍നിന്ന് എന്തു സങ്കടമാണു കേട്ടതെന്ന് 'പണ്ഡിതനു' സംശയം വരുക സ്വാഭാവികം! ബൈബിള്‍ വായിച്ചിട്ടില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. ഒരു 'ക്രിസ്ത്യാനിയുടെ' അടുത്ത് ഇതു ചിലവാകില്ല.   ഹാഗാറിന്റെ സങ്കടം ഒന്നു കൂടി  ആവര്‍ത്തിക്കുകയാണ്.

തന്‍റെ  ദാസി മാത്രമായിരുന്ന ഹാഗാറിനെ സാറാ ഭര്‍ത്താവിനു നല്‍കിയത് ഒരു സന്തതിയെ  ലഭിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. എന്നാല്‍, ഗര്‍ഭം ധരിച്ചപ്പോള്‍ അടിമ അവളുടെ 'തനിസ്വഭാവം' കാണിച്ചു. പിന്നീട് അബ്രാഹത്തിന്റെ അനുമതിയോടെ സാറാ ഹാഗാറിനോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. അങ്ങനെ അവള്‍ സാറായെ വിട്ട് ഓടിപ്പോയി. ഈ അവസരത്തിലാണ് ദൂതന്‍ ഹാഗാറിനു പ്രത്യക്ഷപ്പെടുന്നത്. ഉല്‍പത്തിപ്പുസ്തകത്തില്‍ പതിനാറാം അധ്യായം ഈ വിഷയം മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ബൈബിളില്‍ ഇല്ലാത്തത് ഉണ്ടെന്നും, ഉള്ളത് ഇല്ലെന്നും പ്രചരിപ്പിക്കുന്ന ഇസ്ലാമിക കുബുദ്ധികള്‍ക്ക് ലക്ഷ്യം മറ്റൊന്നാണ്. ആ ലക്ഷ്യം ഈ ലേഖനത്തിന്റെ പൂര്‍ത്തീകരണത്തിലൂടെ വ്യക്തമാകും!

'മോറിയാ'യിലെ ബലി! ഇസഹാക്കോ ഇസ്മായേലോ?

ഇസ്ലാമിന്റെ പൊതുവിലുള്ള ജ്ഞാനം വെളിപ്പെടുന്ന രണ്ടു ചിന്തകളാണിത്. ഒന്ന്: ബലി നല്‍കാന്‍ ദൈവം കല്പിച്ചത് ഇസ്‌മാഈലിനെയാണ്‌. രണ്ട്: ബലി നടത്താനുള്ള ഈ കല്പന ദൈവം നല്‍കുന്നത് ഇസ്‌ഹാഖ് ജനിക്കുന്നതിനു മുമ്പാണ്‌.

സംവാദക്കാരന്റെ ഈ വിവരക്കേടിനുള്ള മറുപടി തന്നുകൊണ്ട് 'ബലിചരിത്രം' വിവരിക്കാം! ഇതു രണ്ടും ചരിത്രപരമായും ദൈവവചനപ്രകാരവും മണ്ടത്തരമാണ്. കാരണം, യഹൂദരില്‍നിന്നോ ക്രൈസ്തവരില്‍നിന്നോ അല്ലാതെ മുഹമ്മദീയര്‍ക്ക് ചരിത്രം അറിയാന്‍ യാതൊരു വഴിയും ഇല്ലായിരുന്നു എന്നതുതന്നെ! തോറായും ബൈബിളും പരിശോധിച്ച് തങ്ങള്‍ക്ക് ഇഷ്ടംപോലെ ചരിത്രം എഴുതുക മാത്രമാണ് ഇസ്ലാം ചെയ്തത്. ചരിത്രപരമായ ഒരു സ്ഥിരീകരണവും നല്‍കാന്‍ കഴിയാത്തതിനാല്‍, കണ്ണ് അടച്ചുപിടിച്ച് സകലതും അല്ലാഹുവില്‍ ചാര്‍ത്തിക്കൊടുത്തു! അസത്യത്തെ സത്യമാക്കാന്‍ മുഹമ്മദ് ഉണ്ടാക്കിയ രണ്ടു 'ഡമ്മികള്‍'  ആയിരുന്നു അല്ലാഹുവും മലക്കും!

ഇനി ശ്രദ്ധിക്കുക: ഒരു സംഭവത്തെക്കുറിച്ച് മൂന്നുപേര്‍ സാക്ഷ്യം പറയുമ്പോള്‍, അതില്‍ വൈരുദ്ധ്യമുള്ളതിനെ ആണു തള്ളിക്കളയേണ്ടത്. ഇവിടെ യഹൂദരും ക്രൈസ്തവരും ഒരുപോലെ പറയുന്നതിനെ വൈരുദ്ധ്യത്തോടെ അവതരിപ്പിക്കുന്നത് ഇസ്ലാമാണ്. ഇതിന് ഇസ്ലാം കണ്ടെത്തുന്ന ന്യായീകരണം ക്രൈസ്തവരും യഹൂദരും ഒത്തുകളിക്കുന്നു എന്നാണ്. ഒന്നോര്‍ക്കുക: ക്രൈസ്തവസഭകളുടെ ആരംഭത്തില്‍ ഏറ്റവുമധികം പീഡിപ്പിച്ചത് യഹൂദരായിരിക്കെ ഇത്തരം വിവരക്കേട് ഇസ്ലാമിന്റെ കാപട്യമെന്നേ കരുതാന്‍ കഴിയൂ. ക്രിസ്തുവിനെയും ക്രിസ്തീയതയെയും ഇന്നും യഹൂദര്‍ അംഗീകരിക്കുന്നില്ല. മാത്രവുമല്ല, ഇവ എഴുതപ്പെടുമ്പോള്‍ ഇസ്ലാം ചരിത്രത്തില്‍ ഇല്ലായിരുന്നു.

ഇനി ചോദ്യത്തിന്റെ ഉത്തരം: ഇസഹാക്ക് ജനിക്കുന്നതിനുമുമ്പാണ് ബലി നടത്താനുള്ള ദൈവ കല്പന വരുന്നതെന്ന വാദത്തിനു മനോവ നല്‍കുന്ന മറുപടി ഇതാണ്:  'ജനിക്കാത്ത കുഞ്ഞിനു പോളിയോ വാക്സിന്‍ കൊടുക്കുന്ന  രീതി അല്ലാഹുവിനല്ലാതെ ആര്‍ക്കാണു സാധിക്കുക! "നീ സ്നേഹിക്കുന്ന നിന്റെ ഏകജാതന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയാദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിച്ചു തരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം"(ഉല്‍പത്തി:22;2). ഇസഹാക്ക് ജനിച്ചുവെന്നു മാത്രമല്ല, ഇസ്മായേലിനെയും ഹാഗാറിനേയും അബ്രാഹം പുറത്താക്കുകയും ചെയ്തിരുന്നു എന്നത് ബൈബിള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. 

ഖുറാനില്‍ ഒരിടത്തും ഇസ്മായേലിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ 'തോറാ'യിലും ബൈബിളിലും ഇക്കാര്യം വ്യക്തമായും വിവരിക്കുന്നുണ്ട്. എന്നാല്‍, പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഈ സംഭവത്തെ വികലമാക്കിക്കൊണ്ട് മുഹമ്മദിന്റെ തനതായ ശൈലിയില്‍ ഒരു വിവരണം ഖുറാനില്‍ കാണാം. അത് ഇങ്ങനെ: "അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. അങ്ങനെ അവര്‍ ഇരുവരും (കല്പനക്ക്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌. തീര്‍ച്ചയായും ഇത്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌. അവന്ന്‌ പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്രാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്രാഹീമിന്‌ സമാധാനം!"(സുറ:37;101-109). ബൈബിളില്‍ വിവരണമുള്ളതുകൊണ്ട് എന്താണ് ഇവിടുത്തെ വിഷയമെന്ന് ഗ്രഹിക്കാന്‍ കഴിയും. ബൈബിള്‍ വായിക്കാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം, വാലും തലയുമില്ലാത്ത ജല്പനമായിട്ടെ ഇതിനെ കാണാന്‍ കഴിയൂ! ഖുറാനിലുടനീളം ഈ ശൈലി അവലംബിച്ചിരിക്കുന്നത് മുഹമ്മദിന്റെ മാനസീകനിലയുമായി ബന്ധപ്പെടുത്തി ചിന്തിക്കേണ്ടതാണ്!

'ഏകജാതന്‍' എന്ന സൂചനയെ സംബന്ധിച്ചുള്ള വിവരണം തന്നുകഴിഞ്ഞതിനാല്‍ ആ വിഷയത്തിലേക്ക് ഇനിയും കടക്കുന്നില്ല. എന്നാല്‍, ബലിയെ സംബന്ധിച്ചുള്ള വാസ്തവം ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍വച്ചു. കത്തിയും തീയും അവന്‍തന്നെ എടുത്തു. അവര്‍ മുമ്പോട്ടു നടന്നു. ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനെ, അവന്‍ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അവന്‍ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും"(ഉല്പത്തി:22;6-8).

ചില ഊഹങ്ങളല്ലാതെ വസ്തുതാപരമായ ഒരു തെളിവുമില്ലാതെ ഇസ്മായേലിനെ ബലികഴിക്കാന്‍ കൊണ്ടുപോയി എന്ന് വാദിക്കുന്നതിനു പിന്നില്‍ യേഹ്ശുവായെ നിഷേധിക്കുകയെന്ന ഗൂഢലക്ഷ്യം ഇസ്ലാമിലൂടെ സാത്താന്‍ നിറവേറ്റുകയാണ്. 'കുഞ്ഞാടിനെ ദൈവം തന്നെ തരും' എന്ന് അബ്രാഹത്തിലൂടെ ദൈവം പ്രവചിക്കുകയായിരുന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറക്കിത്തന്ന ദൈവത്തിന്റെ കുഞ്ഞാടിനെ ബലിയര്‍പ്പിച്ചു എന്ന സത്യത്തെ മറച്ചു പിടിക്കുന്ന ഇസ്ലാമിന്റെ ഈ 'കുതന്ത്രം' സാത്താന്റെ അജണ്ടയാണ്. ഇസ്ലാംമതം തെറ്റിദ്ധരിപ്പിക്കുന്ന രണ്ടു ബലികളാണ് പിതാവായ അബ്രാഹത്തിന്റെ ബലിയും പിതാവായ ദൈവത്തിന്റെ ബലിയും.  അബ്രാഹത്തിന്റെ വാഗ്ദത്ത പുത്രനേയും ദൈവത്തിന്റെ ഏകപുത്രനെയും നിഷേധിക്കുന്ന ഇസ്ലാംമതം സാത്താന്റെ തലയില്‍ രൂപംകൊണ്ട പ്രസ്ഥാനമാണ്.

അബ്രാഹത്തിന്റെ ബലിയുടെ പൂര്‍ത്തീകരണം കാല്‍വരിയിലാണു സംഭവിച്ചത്. ബാക്കി ഭാഗം ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. "മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കയ്യിലെടുത്തു. തല്‍ക്ഷണം യാഹ്‌വെ ദൂതന്‍ ആകാശത്തുനിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാന്‍ അവന്‍ വിളികേട്ടു. കുട്ടിയുടെമേല്‍ കൈ വയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം നിന്റെ ഏകപുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല. അബ്രാഹം തല പൊക്കിനോക്കിയപ്പോള്‍, തന്റെ പിന്നില്‍ മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവന്‍ അതിനെ മകനുപകരം ദഹനബലിയര്‍പ്പിച്ചു"(ഉല്‍പത്തി:22;10-13).

'മുള്‍ച്ചെടികളില്‍ കൊമ്പുടക്കിയ മുട്ടാട്'  വരാനിരിക്കുന്ന കുഞ്ഞാടിന്റെ പ്രതീകമായിരുന്നു. 'മുള്‍ക്കിരീടം ചൂടിയ യേഹ്ശുവായാണ്!' മുട്ടാട് ഇസഹാക്ക് എന്ന പുത്രനു പകരമായിരുന്നെങ്കില്‍, സകല മര്‍ത്യര്‍ക്കുമുള്ള പകരക്കാരനായിരുന്നു ദൈവത്തിന്റെ കുഞ്ഞാടായ യേഹ്ശുവാ! ഇസഹാക്കിന്റെ തലമുറയില്‍ ജനിച്ചവനായ യേഹ്ശുവായെ നിഷേധിക്കാന്‍ സാത്താന്‍ 'പടച്ച' മതമാണ്, ഇസ്ലാംമതം!

'ഹജ്ജ്' ഒരു 'പുകമറ'!

പലവുരു ആവര്‍ത്തിച്ച് 'കള്ളം' സത്യമാക്കാനുള്ള വ്യഗ്രതയാണ് ഹജ്ജിനു പിന്നിലുള്ളത്. ഇസ്മായേലിനെയാണു ബലികഴിക്കാന്‍ പോയതെന്ന വാദം ശരിയാണെങ്കില്‍പ്പോലും, അതു നടക്കാത്ത സംഭവമാണല്ലോ! അബ്രാഹം ഒരാളെയും ബലികഴിച്ചില്ല; എങ്കില്‍ പിന്നെ എന്തിനാണ് ഈ 'നടക്കാത്തബലിക്ക്' ഇത്ര പ്രാധാന്യം? ഈ കര്‍മ്മമാണോ പാപപരിഹാരമായി ദൈവം നിശ്ചയിച്ചത്? അബ്രാഹം 'മോറിയാ' മലയില്‍ മകനെയും കൂട്ടി പോവുകയും ആടിനെ ബലിയര്‍പ്പിക്കുകയും ചെയ്തത് ഇത്രമാത്രം ആചാരമാക്കണമെങ്കില്‍ അതിനു പിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങളുണ്ട്. നിരന്തരം ആവര്‍ത്തിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുക എന്നതാണ് ഇതിലൊന്ന്! രണ്ടാമതായി യേഹ്ശുവായുടെ ബലിയര്‍പ്പണത്തില്‍നിന്നു ശ്രദ്ധതിരിച്ച് മാനവ രക്ഷയെ തടസ്സപ്പെടുത്തുക എന്നത്! വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതും മുഹമ്മദിനുമുമ്പ് രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷം ഒരുവന്‍പോലും കൊണ്ടാടാതിരുന്നതുമായ(ഇസ്മായേല്‍ മക്കള്‍പ്പോലും) ഒരു സംഭവത്തെ പൊടിതട്ടിയെടുത്തു മഹത്വവത്ക്കരിച്ചത് യേഹ്ശുവായെ തള്ളിക്കളയാന്‍വേണ്ടി മാത്രമാണ്!

മനോവയോട് തര്‍ക്കത്തിലേര്‍പ്പെട്ട 'പണ്ഡിതന്‍' ഉത്തരമുട്ടിയപ്പോള്‍ ഇറക്കിവച്ച ബാലിശമായ ഒരു ചോദ്യം ഇതാണ്: ഇസ്‌ഹാഖിന്റെ പരമ്പരയില്‍ ജനിച്ചവര്‍ ഈ ബലിയുടെ ഓര്‍മ്മ നിലനിറുത്തുന്ന ഒന്നും ചെയ്തു വരുന്നില്ല; അതേസമയം ഇസ്‌മാഈലിന്റെ പരമ്പരയില്‍ പിറന്ന മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുയായികളും ഇബ്രാഹീം ഇസ്‌മാഈലിനെ ബലിനല്‍കാന്‍ സന്നദ്ധനായതിന്റെ സ്മരണ പുതുക്കുന്ന ബലിപെരുന്നാള്‍ ആഘോഷിച്ചുവരുന്നു.

ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നതിനുമുമ്പ് ചില മരുചോദ്യങ്ങളുണ്ട്. ഇസ്മായേലിന്റെ കടിഞ്ഞൂല്‍ പുത്രന്‍ മുഹമ്മദായിരുന്നോ? രണ്ടായിരത്തഞ്ഞൂറ് വര്‍ഷത്തിനിടയില്‍ ഇസ്മായേലിനു വേറെ മക്കളൊന്നും ഉണ്ടായില്ലെ?  എവിടെ നിന്നാണ് ഈ ചരിത്രം നിങ്ങള്‍ക്കു കിട്ടിയത്? ഇതിനേക്കാള്‍ മഹത്തരമായ ഒന്നും ലോക ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെ?

ഈ ചോദ്യങ്ങളുടെ ഒന്നും ഉത്തരം മനോവ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, അവരുടെ ചോദ്യത്തിന് നമുക്ക് ഉത്തരമുണ്ട്. നടക്കാത്ത ഒരു സംഭവത്തെ മഹത്തായ ആചാരമാക്കാന്‍ മാത്രം ശുഷ്കമായ ചരിത്രമല്ല ഞങ്ങളുടേത്! അദ്ഭുതകരമായ വഴി നടത്തലിലൂടെ ദൈവം പരിപാലിച്ചതിന്റെ അനേകം ഓര്‍മ്മകള്‍ ഞങ്ങള്‍ക്കുണ്ട്. ആകാശത്തുനിന്ന് കാടപ്പക്ഷിയും 'മന്നാ'യും വീഴ്ത്തിത്തന്ന് നാല്പതു വര്‍ഷം പരിപാലിച്ച ഓര്‍മ്മ ഞങ്ങള്‍ക്കുണ്ട്. എല്ലാറ്റിലും ഉപരി ദൈവം തന്റെ ഏകജാതനെ ബലിയായി നല്‍കി ഞങ്ങളെ വീണ്ടെടുത്തതിന്റെ പരിശുദ്ധമായ ഓര്‍മ്മയും ഞങ്ങള്‍ക്കുണ്ട്.

ഇവ മാത്രമല്ല ഞങ്ങളുടെ ആചാരങ്ങളുടെ ആധാരം. തലമുറകളായി ആചരിക്കണമെന്ന് ഞങ്ങളോട് കല്പിച്ചിട്ടുള്ള ആചരങ്ങളുണ്ട്. അതൊന്നും ഏതെങ്കിലും സ്ഥിരബുദ്ധിയില്ലാത്തവന്‍ 'പിച്ചുംപേയും' പറഞ്ഞതു കേട്ട് ആചരിക്കുന്നതല്ല. ഈജിപ്തില്‍നിന്നു മോചിപ്പിക്കുമ്പോള്‍ തലമുറകളായി ആചരിക്കാന്‍ യാഹ്‌വെ കല്പിച്ച 'പെസഹാ' യഹൂദരും ക്രൈസ്തവരും ആചരിക്കുന്നു. വാഗ്ദാനമക്കള്‍ ആചരിക്കുന്ന ഈ ആചാരം 'ജാരന്മാര്‍' ആചരിക്കുന്നില്ല! വീണ്ടും മറ്റൊരു 'പെസഹാ' ആചരണം യേഹ്ശുവാ പഠിപ്പിച്ചു. അതും ലോകത്തുള്ള സകല ക്രൈസ്തവരും ആചരിക്കുന്നു. യാതൊരു സംശയത്തിന്റെയും നിഴലിലല്ല ക്രൈസ്തവര്‍ ഇത് ആചരിക്കുന്നത്. ഊഹോപോഹങ്ങളെ പിന്തുടര്‍ന്ന് നാശത്തിലേക്കു ചരിക്കുകയും അനേകരെ വഴിപിഴപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിനു ഇതൊന്നു സ്വീകാര്യമല്ല. കാരണം, 'അല്ലാഹു മനുഷ്യനെ വഴിപിഴപ്പിക്കുന്നു'(സുറ: 7; 186) എന്നു ബൈബിളില്‍ പറഞ്ഞിട്ടില്ല!  

മുഹമ്മദ്‌ എന്ന വ്യാജപ്രവാചാകന്‍ പറഞ്ഞിട്ടോ വഴിപിഴപ്പിക്കുന്ന അല്ലാഹു പറഞ്ഞിട്ടോ ആണ്  ഇസ്മായേലിന്റെ പുറകെ നടക്കുന്നതും 'ഹജ്ജ്' നടത്തുന്നതുമെങ്കില്‍ അവന്റെ ഈ വാക്കുകള്‍ക്കൂടി മനസ്സില്‍ വയ്ക്കുക; 'നഷ്ടം പറ്റിയ ഒരു ജനവിഭാഗമാല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തില്‍നിന്ന് ആരും നിര്‍ഭയരായിരിക്കുന്നില്ല'(സുറ: 7; 99). ചരിത്രത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാത്ത ഒരു വഞ്ചകന്‍ വിളിച്ചുപറഞ്ഞ വിവരക്കേടുകളെ ശിരസ്സാവഹിച്ച്, ഒരുപറ്റം വിഡ്ഢികള്‍ നടത്തുന്ന ഭക്താഭാസമാണ് 'ഹജ്ജ്'! വിഗ്രഹവിരോധികളുടെ പുറംകുപ്പായമിട്ടു നിലകൊള്ളുന്ന ഇവരാണ് യഥാര്‍ത്ഥ വിഗ്രഹാരാധകര്‍! ആകാശഗോളങ്ങളെയും ചന്ദ്രനെയും മാത്രമല്ല, മുഹമ്മദിനെപ്പോലും ഇവര്‍ വിഗ്രഹമായി ചുമക്കുന്നു. വിഗ്രഹാരാധനയെ എതിര്‍ക്കുന്ന ഇസ്ലാംമതക്കാര്‍ ആചരിക്കുന്ന 'ഹജ്ജ്' എന്താണെന്നും അവിടെ നടക്കുന്ന ആരാധനകളുടെ യഥാര്‍ത്ഥ മുഖം എന്താണെന്നും മനസ്സിലാക്കിയാല്‍, ഇവരോളം വലിയ വിഗ്രഹാരധകര്‍ ഈ ലോകത്ത് ഇന്നു വസിക്കുന്നില്ലെന്നു വ്യക്തമാകും. 'കബ്ബ'യില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കല്ലില്‍ ചുംബിക്കുന്നത് വിഗ്രഹാരാധനയല്ലെന്നു പറയാന്‍ കഴിയുമോ? മക്കയിലെ പ്രതിഷ്ഠ ശിവലിംഗവും പാര്‍വ്വതിയുടെ 'യോനി'യും (വീഡിയോ) ആണെന്ന വാദത്തെ നിഷേധിക്കാന്‍ ഇസ്ലാമിനു കഴിയുമോ? ശിവലിംഗവും പാര്‍വ്വതിയുടെ യോനിയുമാണ് മക്കയിലെ പ്രധാന പ്രതിഷ്ഠകള്‍! ല്ലാഹുവും അവന്റെ പുത്രിമാരായ ഉസ്സാ, ലാത്ത, മനാത്ത എന്നിവര്‍ അസ്സീറിയായിലെ വിഗ്രഹങ്ങളായിരുന്നു! (ഈ വീഡിയോ കാണുക)

മുഹമ്മദിന്റെ വംശാവലി!

മുഹമ്മദിന്റെ വംശാവലി ചരിത്രം ഈ ഭൂമിയില്‍ ആര്‍ക്കും അറിയില്ല. പലവട്ടം മലക്കുമായി സംവാദം നടത്തിയിട്ടും, മലക്കും അതു പറഞ്ഞുകൊടുത്തില്ല. ഇസ്മായേല്‍ മുതല്‍ മുഹമ്മദുവരെയുള്ള ചരിത്രം അജ്ഞാതമാണ്. അറിവുകേട് അനുഗ്രഹമായിക്കരുതുന്നവര്‍ ഇപ്പോള്‍ യേശുവിന്റെ വംശാവലി പരിശോധിച്ചു നടക്കുകയാണ്!

മുഹമ്മദിന്റെ വംശാവലി അജ്ഞാതമായിരിക്കുന്നത്, ആ പരമ്പരയില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ ആരും ഉണ്ടായിരുന്നില്ല എന്നതുകൊണ്ടായിരിക്കാം. യുദ്ധത്തില്‍ പിടിക്കപ്പെട്ട ആളുകളില്‍നിന്നാണ് മുഹമ്മദിന്റെ അനുയായികള്‍ അക്ഷരം പഠിച്ചതെന്നു ഇസ്ലാമിന്റെ ചരിത്രത്തിലുണ്ട്. 'പെണ്ണുകെട്ടു പൂതിയു'മായി നടന്ന മുഹമ്മദ് പിന്നീട് പഠിക്കാന്‍ പോയുമില്ല. സ്വന്തം വംശാവലി ചരിത്രം അറിയാത്ത മുഹമ്മദ്, യേഹ്ശുവായുടെ ചരിത്രം പഠിച്ചത് ഭാര്യ ഖദീജയുടെ കച്ചവടം നോക്കിനടത്താന്‍ സിറിയയില്‍ പോയപ്പോഴാണ്. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും പിന്നീട് ഇസ്രായേലിന്റെയും ചരിത്രം സൂക്ഷമതയോടെ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍, അല്ലാഹുവിനും മലക്കിനും മുഹമ്മദിനും അറിയാവുന്നത് അവ മാത്രമാണ്! ഇതില്‍നിന്നുതന്നെ, ഇവര്‍ക്കു ലഭിച്ച 'വെളിപാടുകളുടെ' ഉറവിടം വ്യക്തമാകും! ചരിത്രസത്യങ്ങളെ സ്ഥാപിതതാത്പര്യങ്ങള്‍ക്കുവേണ്ടി മുഹമ്മദ്‌ വളച്ചൊടിച്ചപ്പോള്‍ ഖുറാന്‍ ഉദ്ഭവിച്ചു. ഇതാണ് യഥാര്‍ത്ഥ സത്യം!

യഹൂദരും ക്രൈസ്തവരും ഇസ്മായേലിനെ അബ്രാഹത്തിന്റെ മകനായി അംഗീകരിക്കുന്നുണ്ട്. ഇവരുടെ ഗ്രന്ഥങ്ങള്‍ ഇതു വ്യക്തമാക്കുന്നു. ഇസ്മയേലിന്റെ മക്കളെ ദൈവം എങ്ങനെ പരിഗണിച്ചുവോ, അപ്രകാരം അംഗീകരിക്കാന്‍ ദൈവജനം തയ്യാറാണ്. എന്നാല്‍, അബ്രാഹത്തിന്റെ മക്കളായി അവരെ പരിഗണിക്കണമെങ്കില്‍, അബ്രാഹം വിശ്വസിച്ച യാഹ്‌വെയില്‍ ഇവര്‍ വിശ്വസിക്കണം! സത്യവിശ്വാസത്തില്‍ നിലനില്‍ക്കുമ്പോഴാണ് അബ്രാഹത്തിന്റെ സന്തതികളായി പരിഗണിക്കപ്പെടുന്നത്. മുഹമ്മദിനെയും ഇസ്ലാമിനെയും അബ്രാഹത്തിന്റെ സന്തതികളായി സ്വീകരിക്കാന്‍ കഴിയില്ല; കാരണം, അവര്‍ സത്യത്തെ വളച്ചൊടിച്ച് സാത്താന്റെ സന്തതികളായി മാറി. സാത്താന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവര്‍ അവന്റെ സന്തതികളാണ്. യേഹ്ശുവാ പറയുന്നു: "നിങ്ങള്‍ അബ്രാഹത്തിന്റെ മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃര്‍ത്തികള്‍ ചെയ്യുമായിരുന്നു. എന്നാല്‍, ദൈവത്തില്‍നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞ എന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു"(യോഹ: 8; 39-41). അരാണ് ഇവരുടെ പിതാവെന്ന് യേഹ്ശുവാ പറയുന്നുണ്ട്; "നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്"(യോഹ: 8; 44). ക്രിസ്ത്യാനികളെയും യഹൂദരെയും കാണുന്നിടത്തു വച്ച് കൊല്ലാനാണ് മുഹമ്മദിന്റെ 'ഫത്‌വ'! അബ്രാഹത്തിന്റെ സന്തതികളെ കൊല്ലാന്‍ നടക്കുന്ന ഇവറ്റകള്‍ എങ്ങനെയാണ് അവന്റെ മക്കളാകുന്നത്? ക്രിസ്ത്യാനിയെ നിഷേധിക്കുകയെന്നാല്‍, മ്ശിഹായെ നിഷേധിക്കുന്നതിനു തുല്യമാണ്! യേഹ്ശുവായുടെ വാക്കുകള്‍ ഇത് സ്ഥിരീകരിക്കുന്നു: "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു"(മത്താ: 10; 40).

ക്രിസ്ത്യാനിയെ നിഷേധിക്കുന്നവര്‍ ക്രിസ്തുവിനെയും പിതാവായ ദൈവത്തെയും നിഷേധിക്കുന്നവരാണെന്നു വ്യക്തമാക്കിയിരിക്കുന്നത് യേഹ്ശുവാ തന്നെയാണ്! ആയതിനാല്‍, ക്രിസ്ത്യാനിയെ നിഷേധിക്കുന്ന ഒരു ജനതയ്ക്കും ദൈവമില്ല! അവര്‍ ദൈവമെന്നു വിളിക്കുന്ന ദേവന്മാരൊന്നും ദൈവമല്ല! അപ്പസ്തോലന്റെ വാക്കുകളുടെ പൊരുള്‍ ഇവിടെ തെളിഞ്ഞുവരുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20).

ഇസ്മായിലും പ്രവാചകനോ?

വരാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നവനെയാണ് പ്രവാചകന്‍ എന്നു വിളിക്കുന്നത്. ഇസ്മായേല്‍ എന്താണു പ്രവചിച്ചതെന്ന് അറിയാന്‍ എല്ലാവരെയുംപോലെ മനോവയ്ക്കും ആഗ്രഹമുണ്ട്. അബ്രാഹത്തിന്റെ ശരീരം സംസ്കരിക്കാന്‍ ഇസഹാക്കിനോടൊപ്പം ഉണ്ടായിരുന്ന ഇസ്മായേലിനെ പിന്നീട് ബൈബിളില്‍ എവിടെയും കാണുന്നില്ല. 'ഒരുലക്ഷത്തിയിരുപത്തിനാലായിരം' പ്രവാചകന്മാര്‍ എന്ന് മുഹമ്മദ് പറയുന്നു. അവര്‍ ആരൊക്കെയാണെന്നു പറയാതെ 'കൊട്ടക്കണക്കു' പറയുന്നത് എന്തിനാണ്? 'ശ്രീകൃഷ്ണ'നു പതിനാറായിരത്തിയെട്ട് ഭാര്യമാര്‍ എന്നു പറയുന്നതുപോലെയും 'കാക്കത്തൊള്ളായിരം' എന്നു പറയുന്നതുപോലെയുമുള്ള ഒരു പ്രത്യേക കണക്കാണിത്! മുഹമ്മദിനുമുമ്പ് ജനിച്ചവരെല്ലാം പ്രവാചകന്മാരായിരുന്നു എന്നായിരിക്കും ഇയാളുടെ നിഗമനം!

സ്വബോധമില്ലാത്തവനായ മുഹമ്മദിന്  പ്രവാചകനാകാനുള്ള തന്ത്രമായിരുന്നു ഇസ്മായേലിന്റെ പ്രവാചകത്വം! 'ഒരുലക്ഷത്തിയിരുപത്തിനാലായിരം' പ്രവാചകന്മാര്‍ എന്ന കണ്ടെത്തലിലൂടെ ഏത് കഴുതയ്ക്കും സ്വയം പ്രഖ്യാപിക്കാന്‍ കഴിയുന്ന സ്ഥാനമായി പ്രവാചകത്വത്തെ അവഹേളിച്ചവനാണ് മുഹമ്മദ്! ഇസ്മായേല്‍ പ്രവചിച്ചതും നിറവേറിയതുമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇസ്ലാമിനു ബാധ്യതയുണ്ട്. അതുപോലെതന്നെ മുഹമ്മദ് എന്താണു പ്രവചിച്ചതെന്നും പറയേണ്ടിവരും. 

പ്രവാചകനെ സംബന്ധിച്ച് ചില അടയാളങ്ങളുണ്ട്. പാരമ്പര്യവും ഇവയില്‍ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ബൈബിളില്‍ കാണുന്ന പ്രവാചകന്മാരില്‍ എല്ലാവരുടെയും ജനനങ്ങള്‍ വ്യക്തമായ ദൈവീക ഇടപെടലുകളിലൂടെയും അദ്ഭുതങ്ങളിലൂടെയും ആയിരുന്നു. എന്നാല്‍,  ഇത്തരം ഒരു ഘടകങ്ങളും മുഹമ്മദ് എന്ന 'സ്വയംപ്രഖ്യാപിത' പ്രവാചകനിലില്ല. മാത്രവുമല്ല, എല്ലാ വിപരീത ഘടകങ്ങളും ഇയാളില്‍ പ്രകടവുമാണ്. ഇതില്‍ ഏറ്റവും പ്രധാനഘടകമാണ് പ്രവാചകത്വം അവസാനിച്ചുവെന്ന് പ്രവാചകന്മാരെ അയക്കുന്ന ദൈവപുത്രന്‍ പറഞ്ഞതിനുശേഷം പ്രവാചകവേഷംകെട്ടി വന്നുവെന്നത്! എന്താണു പ്രവാചകത്വം എന്നതിനെക്കുറിച്ച് മറ്റൊരു ലേഖനത്തില്‍ കൂടുതലായ വെളിപ്പെടുത്തലുകള്‍ നല്‍കാനിരിക്കുന്നതിനാല്‍ ഇവിടെ അതു കുറിക്കുന്നില്ല.

സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള കുറേ അത്യാഗ്രഹങ്ങളാണ്  മുഹമ്മദിന്റെ പ്രവചനം! തലക്കു 'വെളിവില്ലാത്ത' ആര്‍ക്കും ഇത്തരം വിവരക്കേട് പറയാന്‍ കഴിയും. ഇതെല്ലാം പ്രവചനമാണെന്നു പറഞ്ഞ് നടക്കുകയും, എന്നാല്‍ സ്വന്തം അന്ത്യത്തെക്കുറിച്ചോ തന്റെ അനുയായികള്‍ക്കു സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചോ വ്യക്തതയില്ലാത്തവനായിരുന്നു  ഇയാള്‍! ഇയാളുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യുമെന്ന് എനിക്കുതന്നെ അറിയില്ല"(സുറ: 46; 8, 9). ഇത് അല്ലാഹുവിന്റെ പ്രവാചകന്റെ ഹൃദയത്തില്‍നിന്നുള്ള വേദനയുടെ വാക്കുകളായിരുന്നു. അനേകരെ കബളിപ്പിച്ചതിന്റെ കുറ്റബോധവും സ്വയം നശിച്ചതിന്റെ നിരാശയും ഈ വാക്കുകളിലുണ്ട്!

ഇസ്മായില്‍ പരമ്പരയിലെ പ്രവാചകര്‍!

ഇസ്മായേലിനെയാണ് ബലികഴിക്കാന്‍ പോയതെന്ന് മുഹമ്മദോ ഇയാളുടെ പിന്‍ഗാമികളില്‍ ആരുംതന്നെയോ പറഞ്ഞിട്ടില്ല. എന്നാല്‍, മുഹമ്മദിന്റെ വംശാവലിയിലെ പിതാവ് ഇസ്മായേല്‍ ആണെന്ന നിഗമനം മാത്രമാണ് ഈ ആചാരത്തിനു പിന്നിലുള്ളത്. ഇസ്മായേലിന്റെ പരമ്പരയില്‍ ഒരു പ്രവാചകനും ചരിത്രത്തിന്റെ ഏടുകളിലില്ല. ഇസഹാക്കിനെയായിരുന്നു ബലിയര്‍പ്പിക്കാന്‍ പോയതെന്ന് യഹൂദരുടെയും ക്രൈസ്തവരുടെയും മതഗ്രന്ഥങ്ങളില്‍ വ്യക്തമായി എഴുതപ്പെട്ടിട്ടും, യാതൊരു വ്യക്തതയുമില്ലാത്ത 'ഇസ്മായേല്‍ബലി'യാണു പാപമോചനമെന്നു പറയുന്നവര്‍ 'വിഢികളുടെ' സ്വര്‍ഗ്ഗത്തിലാണ്! ഇസഹാക്കിനെയോ ഇസ്മായേലിനെയോ അന്നു ബലികഴിച്ചിട്ടില്ല; പകരം ഒരു മുട്ടാടിനെയാനു ബലികഴിച്ചതെന്ന് ഇസ്ലാമിനുപോലും അറിയാം. ഈ മുട്ടാടിന്റെ ബലി ലോകത്തിന്റെ മുഴുവന്‍  പാപപരിഹാരത്തിനു സ്വീകാര്യമാകുമോ?

ലോകത്തെ മുഴുവന്‍ കബളിപ്പിച്ചുകൊണ്ട് ഇസ്ലാംമതക്കാര്‍ നടത്തുന്ന ഈ 'സംഭവിക്കാത്ത' ബലിക്കുവേണ്ടി ഇന്ത്യയുടെ ഖജനാവില്‍നിന്ന് എത്ര കോടികളാണു ചിലവഴിക്കുന്നതെന്ന് ഓര്‍ക്കണം. എണ്‍പതു ശതമാനത്തിലേറെ വരുന്ന മറ്റുമതക്കാരുടെ നികുതിപ്പണമാണ്, 'ഹജ്ജ്ക്വാട്ട' എന്നപേരില്‍ 'മക്ക'യില്‍ പോകാന്‍ അനുവദിക്കുന്നത്. അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് ആരെയാണെന്ന് ഖുറാന്റെ വെളിച്ചത്തില്‍, ഇസ്ലാമില്‍നിന്ന് അറിയാനുള്ള അവകാശം ഈ നികുതിദായകര്‍ക്കുണ്ട്. 

'ഹജ്ജ്' നടത്തുന്ന ഹാജിമാര്‍ സ്വയം ചിന്തിക്കുക: ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയില്‍നിന്നു ഉടലെടുത്ത ഒരു ഊഹം മാത്രമാണ് നിങ്ങള്‍ പിന്തുടരുന്ന ഈ ആചാരം! നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കാനുള്ള ഒരു ശക്തിയും ഈ അനുഷ്ഠാനത്തിനില്ല. കാരണം, അങ്ങനെയൊരു ബലി നടന്നിട്ടില്ല! എന്നാല്‍, അബ്രാഹം നടത്താനൊരുങ്ങിയ ബലിയുടെ പൂര്‍ത്തീകരണം കാല്‍വരിയില്‍ നടന്നു! ഈ സത്യത്തെ നിഷേധിക്കാന്‍ പഠിപ്പിച്ച മുഹമ്മദിനാല്‍ കബളിപ്പിക്കപ്പെട്ട ഒരു ജനതയാണ് നിങ്ങള്‍! വഞ്ചിക്കപ്പെട്ട ഒരു ജനത!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    11537 views

LOG IN

Lost your password?

SIGN UP

LOST PASSWORD