വിജാതിയതയുടെ ദുരന്തം

ഭാരതീയ സനാതനവും 'കൂതറ' ദൈവങ്ങളും!

Print By
about

"ഈശ്വരനെ തേടി ഞാന്‍ നടന്നു,
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു.
അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍,
വിജനമായ  ഭൂവിലുമില്ലീശ്വരന്‍."

കേരളത്തിലെ ഒരു കത്തോലിക്കാ പുരോഹിതന്‍ എഴുതിയ ഗാനത്തിന്റെ ആദ്യത്തെ ചില വരികളാണിത്. അനേകം അബദ്ധങ്ങളുണ്ടെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ മനോഹരമായ ഒരു ഗാനമായി ഇതിനെ പരിഗണിക്കാം. ഏതായാലും ഈ പാട്ടിന്റെ ദൈവശാസ്ത്രം വിശകലനം ചെയ്യാനുള്ള വേദിയായി ഈ അവസരം ഉപയോഗിക്കുന്നില്ലാത്തതുകൊണ്ട് നേരേ വിഷയത്തിലേക്കു കടക്കാം.

ദൈവത്തെക്കുറിച്ചു യാതൊരു ചിന്തയുമില്ലാത്ത അനേകര്‍ ഈ ലോകത്തുണ്ടെങ്കിലും, സത്യാന്വേഷികളായ ആളുകളെ നാം കണ്ടില്ലെന്നു നടിക്കരുത്. ദൈവം എന്ന സത്യത്തെതേടി അലയുന്ന ചിലരൊക്കെ ആ മഹാസത്യത്തില്‍ വിലയംപ്രാപിച്ചിട്ടുണ്ട്. മറ്റുചിലരാകട്ടെ, സത്യമെന്ന ധാരണയില്‍ അബദ്ധത്തെ പ്രാപിച്ചു. അബദ്ധസിദ്ധാന്തങ്ങളില്‍ അകപ്പെട്ടവരില്‍ ചിലരെങ്കിലും ആ കെണിയില്‍നിന്നു പുറത്തുകടന്നു എന്നത് ശ്ലാഘനീയമാണ്! അസത്യത്താല്‍ കേട്ടപ്പെട്ട് നിത്യനാശത്തില്‍ അവസാനിച്ച ജീവിതങ്ങളും വിരളമല്ല. വേറെ ചിലരാകട്ടെ, സത്യാന്വേഷണവുമായി ഇന്നും അലയുകയോ, പലപല മേച്ചില്‍പ്പുറങ്ങള്‍ മാറിമാറി പരീക്ഷിക്കുകയോ ചെയ്യുന്നു!

സത്യാന്വേഷണങ്ങള്‍ എപ്പോഴും നല്ലതുതന്നെയാണ്. ലോകചരിത്രത്തില്‍ പരിശോധിച്ചാല്‍ അനേകം സത്യാന്വേഷികളെ കാണാന്‍ കഴിയും. ഇത്തരത്തില്‍ സത്യാന്വേഷണം നടത്തി പരാജയപ്പെട്ടുപോയ ഒരു വ്യക്തിയായിരുന്നു ഗാന്ധി! അദ്ദേഹത്തിന്റെ സത്യാന്വേഷണ യാത്രകളില്‍, സത്യത്തെ സ്പര്‍ശിച്ചുവെങ്കിലും, ആ സത്യത്തെ പ്രാപിക്കാന്‍ കഴിയാതെപോയതാണ് അദ്ദേഹത്തിന്റെ പരാജയം! ലോകത്തിന്റെ ദൃഷ്ടിയില്‍ അദ്ദേഹം ഒരു വിജയം ആയിരുന്നുവെങ്കിലും, ആ വിജയം സ്വന്തം ആത്മരക്ഷയ്ക്ക് ഉപയുക്തമായിരുന്നില്ല. കാരണം, ഇതാണ് സത്യം: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും"(മത്താ:16;26). സത്യം അറിയാനുള്ള എല്ലാ സാഹചര്യവും ഗാന്ധിക്ക് ദൈവം ഒരുക്കിക്കൊടുത്തുവെങ്കിലും, അതിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല! ഇത് ഗാന്ധി മുറുകെപ്പിടിച്ച ആശയങ്ങളില്‍നിന്നു പിടിവിടാന്‍ അദ്ദേഹം തയ്യാറാകാത്തതുകൊണ്ടായിരുന്നു. അസത്യത്ത്യത്തില്‍നിന്നു പുറത്തുവരാതെ സത്യത്തെ സ്വീകരിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല! യേഹ്ശുവായെ അറിഞ്ഞിട്ടും, അവിടുത്തെ ദൈവമായി സ്വീകരിക്കാന്‍ സാധിക്കാത്തത് ഗാന്ധി മുറുകെപ്പിടിച്ച അബദ്ധദൈവത്തിന്റെ പൈശാചിക സ്വാധീനംമൂലമായിരുന്നു! അതുകൊണ്ടുതന്നെ, ആത്മഹത്യചെയ്ത ഒരു ദൈവത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് എം കെ ഗാന്ധി ഇഹലോകവാസം വെടിഞ്ഞു!

സത്യാന്വേഷികളായ സമൂഹങ്ങളെയും ലോകചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു സമൂഹമായിരുന്നു ഗ്രീക്കുകാര്‍. ഇവര്‍ വിജ്ഞാനം അന്വേഷിച്ചുള്ള യാത്രകളിലായിരുന്നുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാന്‍ കഴിയും. ബൈബിളില്‍ കാണുന്നത് ഇങ്ങനെയാണ്: "യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു"(1കോറി:1;22). വിജ്ഞാനംകൊണ്ട് ദൈവത്തെ കണ്ടെത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം വിളിച്ചുപറയാനാണ് പൗലോസ് അപ്പസ്തോലന്‍ ഇതു കുറിച്ചുവച്ചത്. ഇതിനെ സാധൂകരിക്കാനായി അപ്പസ്തോലന്‍ പറഞ്ഞുവയ്ക്കുന്നത് ഇതാണ്: "വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. വിജ്ഞാനി എവിടെ? നിയമജ്ഞന്‍ എവിടെ? ഈ യുഗത്തിന്റെ താര്‍ക്കികന്‍ എവിടെ? ലൗകീകവിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ? ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ലൗകികവിജ്ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല"(1കോറി:1;19-21). എം കെ ഗാന്ധിക്ക് സംഭവിച്ചതും മറിച്ചായിരുന്നില്ല!

സത്യാന്വേഷികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സത്യത്തിലേക്കു നമ്മെ നയിക്കുന്ന വ്യക്തി ആരാണെന്നു നാം വ്യക്തമായി അറിഞ്ഞിരിക്കണം എന്നുള്ളതാണ് അവയില്‍ പ്രധാനം! ഈ വചനം ശ്രദ്ധിക്കുക: "തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്"(പ്രഭാ:19;22). ലോകത്തിന്റെ അറിവ് ഒരുവനെ ആത്മീയസത്യത്തിലേക്കു നയിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. മാത്രവുമല്ല, പാപിയായ ഒരുവന് മറ്റൊരാളെ സത്യത്തിലേക്കു നയിക്കുവാന്‍ സാധിക്കുകയുമില്ല! ഇത് ഒരു വ്യക്തിയെ മാത്രം സൂചിപ്പിക്കുന്ന വചനമായി ആരും കാണരുത്. മറിച്ച്, സത്യാന്വേഷണത്തിനായി നാം ആശ്രയിക്കുന്ന മാധ്യമങ്ങളും ആശയങ്ങളും സിദ്ധാന്തങ്ങളുമൊക്കെ അതില്‍പ്പെടും. ചില ആശയങ്ങള്‍ വേഗത്തില്‍ ഒരുവനെ ആകര്‍ഷിക്കാന്‍ തക്ക സ്വാധീനശക്തിയുള്ളതാണെങ്കില്‍ക്കൂടി ആത്യന്തികമായി അത് സത്യത്തില്‍ എത്തിക്കുന്നതാകണമെന്നില്ല. ഭൗതീകതയില്‍ ഒരുവനെ തളച്ചിടുന്ന അനേകം ആശയങ്ങള്‍ ഈ ഭൂമുഖത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസത്തെ ഇത്തരം സിദ്ധാന്തങ്ങളുടെ ഉദാഹരണമായി കാണാവുന്നതാണ്. പ്രഥമദൃഷ്ട്യാ നന്മയെന്നു തോന്നിപ്പിക്കുന്ന വിധം കൗശലത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങളെ പരിഗണിക്കുമ്പോള്‍, അവയുടെ ഉപജ്ഞാതാക്കള്‍ ആരാണെന്നും അവരുടെ ലക്‌ഷ്യം എന്തായിരുന്നുവെന്നും ഏതുവിധത്തിലുള്ള അന്ത്യമായിരുന്നു അവരുടേതെന്നും അറിയേണ്ടത് അനിവാര്യമാകുന്നു! അതുകൊണ്ടാണ്, പാപിയുടെ ഉപദേശം വിവേകരഹിതമാണെന്നു പറഞ്ഞിരിക്കുന്നത്. സത്യന്വേഷികള്‍ തങ്ങളുടെ അധാര്‍മ്മികമായ ബന്ധങ്ങള്‍ അവസാനിപ്പിക്കാതെ സത്യത്തില്‍ എത്തിച്ചേരുകയില്ല!

കടല്‍കടന്നു വരുന്ന സത്യാന്വേഷികള്‍!

ആരംഭത്തില്‍ കുറിച്ചിട്ട ഗാനത്തിലെ വരികളെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍, ആത്മീയ ഭിക്ഷാംദേഹികള്‍ കടലുകള്‍ കടന്ന് ഭാരതത്തിലേക്ക് ഒഴുകുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്! സത്യാന്വേഷണത്തിന്റെ മറ്റൊരു മുഖമാണിത്. ഒരുകാലത്ത് ആദ്ധ്യാത്മികത പകര്‍ന്നുതരാന്‍ കടലുകള്‍ താണ്ടി ഇന്ത്യയിലേക്ക് സുവിശേഷകര്‍ വന്നിട്ടുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറമായിരുന്നില്ല അതൊന്നും. എന്നാല്‍, അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്ന സംസ്കാരവും ആദ്ധ്യാത്മിക പൈതൃകവുമൊന്നും ഇവിടെ അക്കാലത്തു വന്ന വിദേശികള്‍ കണ്ടില്ല! നൂറ്റാണ്ടുകളോളം ഇന്ത്യയെ അടക്കിവാണ ബിട്ടീഷുകാര്‍ക്കും ഈ ആദ്ധ്യാത്മികത കാണാന്‍ കഴിഞ്ഞില്ല! അയ്യായിരവും കാക്കത്തൊള്ളായിരവും വര്‍ഷത്തെ പാരമ്പര്യം വിളിച്ചുകൂവുന്ന സനാതനത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ പൊളിയുന്നത്. വ്യക്തമായ ആദ്ധ്യാത്മിക ജ്ഞാനവും അനുഭവവുമുണ്ടായിരുന്നവര്‍ ഇവിടെ കടന്നുവന്നപ്പോള്‍, അവരിലാര്‍ക്കും സ്വീകരിക്കാന്‍ കഴിയാത്തവയെ തേടി അവരുടെ പിന്‍ഗാമികള്‍ കടന്നുവരുന്നുവെങ്കില്‍ അതിനു പല കാരണങ്ങളുണ്ട്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി ജീവിച്ച ഒരു ജനതയെ മനുഷ്യരെപ്പോലെ ജീവിക്കാന്‍ പഠിപ്പിച്ചത് വിദേശികളായ സുവിശേഷകരായിരുന്നു എന്നകാര്യം പുത്തന്‍ സനാതനക്കാര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്യുന്നു. ഊതിവീര്‍പ്പിച്ച സനാതനത്തിന്റെ ഇല്ലാത്ത മാഹാത്മ്യത്തെ ഉണ്ടെന്നുവരുത്തുവാന്‍ ക്രൈസ്തവര്‍പ്പോലും മത്സരിക്കുമ്പോള്‍, ആള്‍ദൈവങ്ങളുടെ കുതന്ത്രങ്ങള്‍ വിജയംകാണുന്നു! വിഗ്രഹങ്ങളുടെ 'പാഗണ്‍' സംസ്കാരത്തിന് അന്താരാഷ്ട്രതലത്തില്‍ വിപണികള്‍ കണ്ടെത്തിക്കൊടുക്കാന്‍, സഭാ-റീത്ത് വ്യത്യാസമില്ലാതെ മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും നെട്ടോട്ടമോടുന്ന ലജ്ജാകരമായ കാഴ്ചയ്ക്കാണ് നാം ഇന്നു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭാരതത്തില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന 'കൂതറ' ആള്‍ദൈവങ്ങളുടെ 'ബ്രാന്‍ഡ് അംബാസിഡര്‍'മാരായി ക്രിസ്തീയസഭകളിലെ നേതാക്കന്മാരെ ലഭിച്ചത് ഇവരുടെ വളര്‍ച്ചയ്ക്ക് വളമായി. ക്രിസ്ത്യാനികളെ ആകര്‍ഷിക്കുവാനും വിദേശനാണ്യം നേടിയെടുക്കാനും ക്രൈസ്തവ പൗരോഹിത്യത്തെ ഇവര്‍ മറയാക്കുന്നു! കമ്മീഷന്‍ വ്യവസ്ഥയിലാണോ ഈ സഹകരണം എന്ന്‍ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ല!

ഗെയല്‍ ട്രെഡ്‌വല്‍' എങ്ങനെ ഇന്ത്യയിലെത്തി?

ക്രൈസ്തവസമൂഹം ഒന്നടങ്കം ഉത്തരം പറയേണ്ട ചോദ്യമാണിത്! കൊല്ലത്തെ കടപ്പുറത്ത് അഭിസാരികയായി വിലസിയ ഒരുവളില്‍ കൃഷ്ണന്‍ കയറി കുടിയിരുന്നപ്പോള്‍ സ്വയംപ്രഖ്യാപിത ദൈവമായി അവള്‍ മാറി! ഇവളെ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിനിര്‍ത്തിയവരില്‍ പ്രമുഖര്‍ ക്രൈസ്തവ നേതാക്കന്മാരാണെന്ന യാഥാര്‍ത്ഥ്യം മറക്കരുത്. സകല ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട മാര്‍ത്തോമാ മെത്രാപ്പോലീത്തയെ നമുക്ക് എഴുതിത്തള്ളാം. കാരണം, അയാള്‍ ചെയ്യുന്നത് എന്താണെന്ന് അയാള്‍ക്കുപോലും അറിയാന്‍ കഴിയുന്നുണ്ടെന്നു തോന്നുന്നില്ല. അല്ലെങ്കില്‍, കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ കൊണ്ടുപോയി വയ്ക്കാന്‍ മനോനിലയില്‍ തകരാറില്ലാത്ത ഏതെങ്കിലും ക്രിസ്ത്യാനി തയ്യാറാകുമോ? ഇത്തരത്തിലുള്ള വിഗ്രഹങ്ങള്‍ ഭവനത്തില്‍ സൂക്ഷിച്ചവര്‍ക്കു സംഭവിച്ച ദുരന്തങ്ങള്‍ നാം ബൈബിളില്‍ വായിക്കുന്നുണ്ട്! ഈ വചനം നോക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു."(ജോഷ്വ:7;11,12). സ്വബോധമില്ലാത്തവരെ ശിക്ഷിക്കുന്ന രീതി ദൈവത്തിന് ഇല്ലാത്തതുകൊണ്ടാകാം ഇയാള്‍ ഇന്നും ജീവിച്ചിരിക്കുന്നത്!

സുധാമണി എന്ന അഭിസാരികയുമായി മലങ്കര കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ക്കുള്ള അവിഹിത ബന്ധത്തിന് എന്തു ന്യായീകരണമാണുള്ളത്? താന്‍ ദേവിയാണെന്നു സ്വയം പ്രഖ്യാപിച്ച ഇവള്‍ തന്റെ ശിഷ്യന്മാരുമായി കാമകേളികളില്‍ ഏര്‍പ്പെടുന്ന വിവരം ലോകം അറിഞ്ഞത് ഇപ്പോഴാണ്! എന്നാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കള്‍ക്ക് ഈ യാഥാര്‍ത്ഥ്യം ആരംഭംമുതല്‍ അറിയാമായിരുന്നു. നട്ടെല്ലുള്ള ആണുങ്ങള്‍ അതു വിളിച്ചുപറയുകയും ചെയ്തിട്ടുണ്ട്! ഇവളിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയാത്ത ക്ളിമ്മീസിനും സംഘത്തിനും എങ്ങനെയാണ് ദൈവജനത്തെ നയിക്കാന്‍ കഴിയുന്നത്? ഇവരെ നയിക്കുന്നത് പരിശുദ്ധാത്മാവായിരുന്നുവെങ്കില്‍, ഇവര്‍ ഈ പൈശാചികത തിരിച്ചറിയുമായിരുന്നില്ലേ? ആത്മാക്കളെ വിവേചിക്കാനുള്ള വരം നല്‍കുന്നത് പരിശുദ്ധാത്മാവല്ലേ? അശുദ്ധാത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവില്ലാത്തവര്‍ എങ്ങനെയാണ് മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനാകുന്നത്? ദുരാത്മാക്കളാല്‍ നയിക്കപ്പെടുന്ന ഒരുവനാണ് തലവനെങ്കില്‍, ഈ സമിതിയില്‍നിന്നു പുറപ്പെടാനിരിക്കുന്ന ദുരന്തം എത്ര ഭീകരമായിരിക്കും!

ആര്‍ഷഭാരത വ്യഭിചാരത്തിന് ആഗോളവിപണിയുണ്ടാക്കുക എന്നത് ദൗത്യമായി ഏറ്റെടുത്തിരിക്കുന്ന ക്ളിമ്മീസും സംഘവും ഒരുകാര്യം മറക്കാതിരിക്കുക; ഭാരതത്തിലെ ക്രൈസ്തവരെ സത്യത്തിന്റെ പാതയില്‍ നയിച്ച പാശ്ചാത്യരുടെ തലമുറയെ ആള്‍ദൈവങ്ങള്‍ക്ക് കൂട്ടിക്കൊടുത്താല്‍ യാഹ്‌വെ നിങ്ങളെ പ്രഹരിക്കും! അവിടുന്ന് അരുളിചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക: "എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നവന്‍ ആരായിരുന്നാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും"(മത്താ:18;6). സത്യദൈവത്തില്‍നിന്നു വ്യാജദൈവങ്ങളിലേക്ക് ദൈവജനത്തെ നയിക്കുന്നവര്‍ കര്‍ദ്ദിനാള്‍ ആണെങ്കിലും ഇതു ബാധകമാണ്! ഗെയല്‍ ട്രെഡ്‌വല്ലിനെപ്പോലെ പതിനായിരങ്ങളെ വേശ്യാലയത്തിലേക്ക് നയിച്ചതില്‍ ക്ളിമ്മീസും ഇയാളുടെ കീഴിലുള്ള മെത്രാന്മാരും മാത്രമാണെന്ന് മനോവ പറയുകയില്ല. ഈ അവസ്ഥയ്ക്ക് വേറെയും ചില കാരണങ്ങളുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ആടുകളെ നയിക്കാന്‍ ഇടയന്മാര്‍ ഇല്ലാതായതും, ഉള്ളവരില്‍ ഭൂരിഭാഗവും സെക്കുലറിസത്തിന്റെ ദുരാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ആയതുമാണ് ഈ ദുരന്തത്തിന്റെ മറ്റൊരു കാരണം.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന വ്യാജപ്രവാചകന്‍ തുറന്നുവിട്ട സെക്കുലറിസത്തിന്റെ ദുര്‍ഭൂതം ആഗോള കത്തോലിക്കാസഭയെ ഗ്രസിച്ചപ്പോള്‍, ആടുകള്‍ ചിതറിപ്പോയി! ഉയര്‍ന്ന ആദ്ധ്യാത്മിക അവസ്ഥയില്‍നിന്നു യൂറോപ്പിനെ വീഴ്ത്തുവാനായി സാത്താനാല്‍ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്നതിനു ആ നാടുതന്നെയാണ് സാക്ഷ്യം. ഇയാള്‍ തിടുക്കത്തില്‍ വിളിച്ചുചേര്‍ത്ത സൂനഹദോസിലെ തീരുമാനങ്ങള്‍ കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളെ മുഴുവന്‍ പൊളിച്ചെഴുതുന്നവയായിരുന്നു. ഇതിനെ സംബന്ധിച്ചുള്ള വ്യക്തമായ വിവരണങ്ങള്‍ മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍, കൂടുതല്‍ വിശദാംശങ്ങലിലേക്കു കടക്കുന്നില്ല. ജോണ്‍ ഇരുപത്തിമൂന്നാമനെയും രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെയും വിമര്‍ശിച്ചുള്ള മനോവയിലെ ലേഖനങ്ങള്‍ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ സ്തുതിപാടകര്‍ മനോവയ്ക്കെതിരേ അനേകം വെല്ലുവിളികള്‍ നടത്തി. ഈ ആന്റി പോപ്പിനുവേണ്ടി ചീറുന്ന പുലികളോട് മനോവയ്ക്ക് ഒന്നു ചോദിക്കാനുണ്ട്: സുവിശേഷത്തിന്റെയോ ക്രിസ്തീയതയുടെയോ കത്തോലിക്കാസഭയുടെയോ വളര്‍ച്ചയ്ക്ക് ജോണ്‍ ഇരുപത്തിമൂന്നാമന്‍ നല്‍കിയ സംഭാവന എന്തായിരുന്നുവെന്ന് തുറന്നുപറയുക! ഈ മനുഷ്യനില്‍നിന്നു പുറപ്പെട്ട ഒരു നന്മ ചൂണ്ടിക്കാണിക്കുക! ന്യായമാണെങ്കില്‍ അത് അംഗീകരിക്കാന്‍ മനോവ ഒരുക്കമാണ്! ഒരുകാര്യം മനോവ ആവര്‍ത്തിക്കുന്നു: ക്രിസ്തീയതയെന്ന ഉയരത്തില്‍നിന്ന് അമൃതാനന്ദമയിയുടെ വേശ്യാലയത്തിലേക്കുള്ള പാലമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്!

സെക്കുലറിസത്തിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാന്‍ ഒരുകാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. ഈ സിദ്ധാന്തത്തിന്റെ ഫലമായി വിജാതിയര്‍ കൂട്ടത്തോടെ ക്രിസ്തീയതയിലേക്ക് കടന്നുവന്നുവെങ്കില്‍ ഇതിനെ നന്മയായി പരിഗണിക്കാം; മറിച്ച്, ക്രിസ്തീയതയില്‍നിന്നു വിശ്വാസികള്‍ വിജാതിയതയിലേക്ക് ചേക്കേറുകയായിരുന്നുവെങ്കില്‍ ഇതൊരു ദുരന്തമായിരുന്നുവെന്നു സമ്മതിച്ചേ മതിയാകൂ! ഇനിയും നിസംഗതയാണ് ഉത്തരമെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ ലക്‌ഷ്യം ക്രിസ്തീയതയുടെ അന്ത്യമാണ്!

ഈ വിഷയം ഇവിടെ വച്ചുകൊണ്ട് കൂതറ ദൈവങ്ങളുടെ വീരചരിത്രങ്ങളിലേക്കുതന്നെ നമുക്ക് മടങ്ങിവരാം.

സുധാമണിയില്‍നിന്ന് അമൃതാനന്ദമയിയിലേക്കുള്ള പരിണാമചക്രം!

കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തില്‍ പറയക്കടവ് സുഗുണാനന്ദന്‍-ദമയന്തി ദമ്പതികളുടെ മകളായി 1953-ല്‍ ആണ് സുധാമണി ജനിച്ചത്. മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചിരുന്ന നിര്‍ദ്ധന കുടുംബമായിരുന്നു ഇവരുടേത്. ചെറുപ്പത്തില്‍ത്തന്നെ സുധാമണിക്ക് നൃത്തത്തില്‍ വാസനയുണ്ടായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ഭാഗത്ത് ദേവീ-ദേവന്‍മാരുടെ പ്രച്ഛന്നവേഷം കെട്ടി അമ്പലങ്ങളില്‍ എഴുന്നള്ളിപ്പ് നടത്തുന്ന പതിവുണ്ട്. ശ്രീകൃഷ്ണന്‍, മഹാവിഷ്ണു, ദാരികവധത്തിനായി നില്‍ക്കുന്ന ഭദ്രകാളി, പരമശിവന്‍ തുടങ്ങി രസകരമായ വേഷങ്ങള്‍ കെട്ടി ചുവടുകള്‍വച്ച് അമ്പലങ്ങളിലേക്ക് പോകും. ആ ഭാഗത്തെ ചില അമ്പലങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീവേഷം കെട്ടിയുള്ള നേര്‍ച്ചകളും നടത്താറുമുണ്ട്. ഈ വേഷപ്പകര്‍ച്ചകളില്‍നിന്ന് പ്രചോദനം കൊണ്ടാണ് സുധാമണി സ്വന്തം വീട്ടില്‍ ശ്രീകൃഷ്ണ, ഭദ്രകാളി തുടങ്ങിയ വേഷങ്ങള്‍ കെട്ടിയാടിയത്.

മലബാറിലെ തെയ്യംകെട്ടല്‍ ഒരു അനുഷ്ഠാന കലയാണെന്നു നമുക്കറിയാം. വീടുകളില്‍ തെയ്യംകെട്ടുമ്പോള്‍ വിശ്വാസികളും അല്ലാത്തവരുമായി നിരവധി കാഴ്ചക്കാര്‍ കാണും. അതുപോലെയായിരുന്നു സുധാമണിയുടെ വേഷം കെട്ടലും. പക്ഷെ, അത് അനുഷ്ഠാനകലയായിരുന്നില്ല. സുധാമണിക്ക് പതിനേഴ് വയസുള്ളപ്പോള്‍ അയല്‍വീട്ടില്‍ നടത്തിയ ഭജന സമയത്തായിരുന്നു ആദ്യമായി ഇവള്‍ തുള്ളിയുറഞ്ഞത് എന്നാണ് പഴയ അയല്‍വാസികള്‍ പറയുന്നത്. അന്ന് അതു കണ്ടവര്‍ ഇപ്പോഴും ഓര്‍ക്കുന്നത്, ഭക്തിയെ അതിലംഘിക്കുന്ന മാദകഭാവത്തെയാണ്. അതിന്റെ പേരില്‍ മൂത്ത സഹോദരന്‍ സുനില്‍കുമാര്‍ എന്ന സുഭഗന്‍ സുധാമണിയെ ശകാരിച്ചതും അവര്‍ ഓര്‍ക്കുന്നു. എന്നാല്‍, സുധാമണി നിര്‍ത്താന്‍ കൂട്ടാക്കിയില്ല. വീട്ടില്‍ ഇവള്‍ കൃഷ്ണന്റെയും കാളിയുടെയും വേഷംകെട്ടി ആടാന്‍ തുടങ്ങി. വേഷംകെട്ടലിനെ 'ഭാവം' എന്നാണ് അവര്‍ പറയുന്നത്. അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ് പുറത്തിറക്കിയ അമൃതാനന്ദമയിയുടെ ഔദ്യോഗിക ജീവചരിത്രത്തില്‍ രാമകൃഷ്ണന്‍ നായര്‍ പറയുന്നതും ഭാവമെന്നാണ്. (ഈ ജീവചരിത്രം ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. മഠം അത് പിന്‍വലിച്ചു.)

സുധാമണിയുടെ ഭാവപ്പകര്‍ച്ചകള്‍ കാണാന്‍ വരുന്നവരില്‍ ഏറെയും ചെറുപ്പക്കാരായിരുന്നു. അങ്കവും കാണാം താളിയുമൊടിക്കാം എന്ന ലക്ഷ്യത്തോടെയാണ് അവരില്‍ പലരും കൈക്കൂപ്പി നിന്നത്. ഭാവപ്പകര്‍ച്ച എന്നുപറഞ്ഞ് നടത്തിവന്ന 'ആത്മീയ കാബറെ ഡാന്‍സിനെ' എതിര്‍ത്തപ്പോഴാണ് ഇവളുടെ സഹോദരന്‍ സുഭഗന്‍ മരണപ്പെടുന്നത്. ഈ മരണം കൊലപാതകമാണെന്നു പറയുന്നത് പ്രധാനമായും അമൃതാനന്ദമയിയുടെ ബന്ധുക്കള്‍തന്നെയാണ്. പറയക്കടവിലുള്ളവര്‍ ഇപ്പോഴും ഇങ്ങനെതന്നെയാണു വിശ്വസിക്കുന്നത്.

അക്കാലത്ത് പറയക്കടവില്‍ വേഷംകെട്ടിയാടുന്ന സുധാമണിയെ കാണാന്‍ പ്രദേശികമായുള്ള ഭക്തരാണ് വന്നിരുന്നത്. ചന്തു എന്ന ചെറുപ്പക്കാരനുമായി സുധാമണി അടുപ്പത്തിലാകുന്നത് ആ നാളുകളിലായിരുന്നു. സുധാമണിക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കൊടുക്കുന്ന തലത്തില്‍ അവരുടെ അടുപ്പം വളര്‍ന്നു. അന്നൊന്നും 'ബാലുസ്വാമി' ചിത്രത്തില്‍ വന്നിട്ടില്ല. സാന്ദീപനി വിദ്യാലയത്തിലാണ് അന്ന് ചന്തു പഠിക്കുന്നത്. സുധാമണിയും ചന്തുവും ആശ്രമം വിപുലമാക്കുന്നതിനെക്കുറിച്ചും വരുമാനം വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ചും നിരന്തരം ചര്‍ച്ചകള്‍ നടത്തുമായിരുന്നു. ഒരു യാത്രക്കിടെ തിരുവില്വാമലയില്‍ വെച്ച് 'നീല്‍ റോസ്‌നല്‍' എന്ന വിദേശിയെ ചന്തു പരിചയപ്പെട്ടതോടെ തലവര മാറിയത് സുധാമണിയുടേതാണ്! പറയക്കടവിലേക്ക് ഈ വിദേശിയെയും അയാളുടെ കൂട്ടുകാരിയെയും സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടു വന്നതും ചന്തുവായിരുന്നു. ആത്മീയ വ്യവസായത്തിനുവേണ്ട ലക്ഷണങ്ങളും കഴിവും സുധാമണിയില്‍ കണ്ടെത്തിയത് 'നില്‍ റോസ്‌നല്‍' ആണ്! അവരുടെ സാധ്യതകള്‍ മനസിലാക്കിയ ഇയാള്‍, നീലകണ്ഠന്‍ എന്ന പേരു  സ്വീകരിച്ച് സുധാമണിയുടെ കൂടെക്കൂടി. കൂടെയുണ്ടായിരുന്ന കൂട്ടുകാരി 'ഗായത്രി' എന്ന പേരു സ്വീകരിച്ച് സന്യാസിനിയായി. അന്നു ഗായത്രിയായി പരിണമിച്ച യുവതിയാണ് ഇന്നത്തെ വിവാദനായിക  ഗെയല്‍ ട്രെഡ്‌വല്‍!

നീലാണ്ടന്റെ കൂടെയുണ്ടായിരുന്ന രണ്ടു വിദേശികള്‍ ആദ്യകാലത്ത് പറയക്കടവില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ നാട്ടിലേക്കു മടങ്ങിപ്പോയി. അമേരിക്കയില്‍ അമൃതാനന്ദമയിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇവരായിരുന്നു. ആത്മീയമായി അന്ധകാരത്തിലേക്ക് വഴുതിക്കൊണ്ടിരുന്ന പാശ്ചാത്യരുടെയിടയില്‍ വിലകൂടിയ ഉത്പന്നമായി ഈ 'ദൈവത്തെ' വിറ്റഴിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ മനസ്സിലാക്കി. വിദേശഫണ്ടുകള്‍ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റിനു ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമപരമായ കാര്യങ്ങള്‍, വിദേശ രാജ്യങ്ങളില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് ഇവര്‍ ക്രമീകരിച്ചു.

നീലകണ്ഠന്‍ എന്ന പേരുമാറ്റിയ നില്‍ റോസ്‌നലും ഗായത്രിയും അവിടെയുള്ള ട്യൂട്ടോറിയലില്‍ചേര്‍ന്നു മലയാളം പഠിച്ചത് നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു. വിദേശികളുടെ വരവിന് ശേഷമാണ് സുധാമണി മാതാ അമൃതാനന്ദമയിയായി മാറിയത്. ഉറഞ്ഞുതുള്ളുന്ന വിദ്യയല്ലാതെ മറ്റൊന്നും വശമില്ലാതിരുന്ന സുധാമണിയെ 'പ്രൊഫഷണല്‍' ആള്‍ദൈവമാക്കി വിട്ടഴിക്കണമെങ്കില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് നില്‍ റോസ്‌നല്‍ എന്ന നീലകണ്ഠന്‍ മനസ്സിലാക്കി. ഉറഞ്ഞുതുള്ളല്‍ മാത്രമായാല്‍ പാശ്ചാത്യലോകത്തു സ്വീകാര്യമാകാനുള്ള ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ ഇയാളാണ് സുധാമണിയെ 'യോഗ' അഭ്യാസത്തിനു പ്രേരിപ്പിച്ചത്. പറയക്കടവില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമുള്ള ആളുകളെ കൂടാതെ മറ്റ് പ്രദേശങ്ങളില്‍നിന്ന് ഭക്തന്മാര്‍ വന്നുതുടങ്ങിയത് വിദേശികളുടെ സാന്നിധ്യത്തെ തുടര്‍ന്നാണ്. വിദേശികള്‍പ്പോലും വിശ്വസിക്കുകയും ശിഷ്യപ്പെടുകയും ചെയ്യുന്ന അദ്ഭുതതസിദ്ധിയുള്ള അമ്മയെന്നതായിരുന്നു അമൃതാനന്ദമയിയുടെ 'ട്രേഡ്‌സീക്രട്ട്'! എല്ലാ ദിവസവും ഭജന, വരുന്നവരെ ആനന്ദിപ്പിക്കുന്ന രീതിയില്‍ കെട്ടിപ്പിടുത്തം തുടങ്ങിയ കുതന്ത്രങ്ങള്‍ 'നില്‍ റോസ്‌നല്‍' എന്ന നീലകണ്ഠന്റെ നിര്‍ദേശാനുസരണം പരിഷ്‌കരിച്ചുണ്ടാക്കിയതാണ്!

പണമിറക്കി പണം പിടിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍കണ്ടീഷന്‍ ചെയ്ത ഇരുനില കെട്ടിടം ആദ്യമായി പണിയിച്ചത് 'നില്‍ റോസ്‌നല്‍' ആയിരുന്നു. അമൃതാനന്ദമയിയുമായി സ്വകാര്യസന്ദര്‍ശനത്തിന് അവസരം ലഭിക്കുന്നവര്‍ വീണ്ടുംവീണ്ടും സന്ദര്‍ശനത്തിന് തയ്യാറായി. ആ സമയത്ത് കൂടുതല്‍ വിദേശികളും 'ഹിപ്പിസ്റ്റൈല്‍' ചെറുപ്പക്കാരും വിശ്വാസികളെന്ന ഭാവേന ആശ്രമത്തില്‍ തമ്പടിക്കാന്‍ തുടങ്ങി. ചിലരെ ആത്മീയവ്യഭിചാരശാലയ്ക്കു സമാനമായ ആശ്രമത്തില്‍നിന്നു മോചിപ്പിക്കാന്‍ ഇവരുടെ വീട്ടുകാര്‍ വളരെ ബുദ്ധിമുട്ടി. കൊങ്കിണി സമുദായത്തിലുള്ള ചില യുവാക്കള്‍ അക്കാലത്ത്  മഠത്തില്‍ സ്ഥിരതാമസമാക്കിയിരുന്നതായും, അവസാനം പോലീസ് ഇടപെട്ടാണ്  ഇവരില്‍ ചിലരെ ആശ്രമത്തില്‍നിന്നു രക്ഷിച്ചതെന്നും നാട്ടുകാര്‍ ഇപ്പോഴും ഓര്‍മിക്കുന്നു. 'വിശുദ്ധ' നരകത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച 'ഗെയല്‍ ട്രെഡ്‌വല്‍' എന്ന ഗായത്രിക്ക് അമൃതാനന്ദമയിയെ കുറിച്ച് അറിയാത്തതായി ഒന്നുമില്ല! അവരുടെ എല്ലാ ദൗര്‍ബല്യങ്ങളും വ്യക്തമായി അറിയാവുന്ന ഇവര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തില്‍ അവയെല്ലാം കുറിച്ചിട്ടില്ല. ഇവരുടെ മനസില്‍ അടക്കിവച്ചിരിക്കുന്നതിന്റെ ഒരു ശതമാനം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അത് അമൃതാനന്ദമയിക്ക് നേരെയുള്ള കുന്തമല്ല; മറിച്ച്, അമൃതസ്വരൂപാനന്ദ എന്ന ബാലുസ്വാമിക്ക് എതിരെയുള്ള ഒരു വജ്രായുധ പ്രയോഗമാണ്!

ഗായത്രി എന്ന ഗെയല്‍ ട്രെഡ്‌വലിനെ നുണ പരിശോധനയ്ക്ക് വിധേയയാക്കിയാല്‍, ചില കൊലപാതകങ്ങളുടെയടക്കം രഹസ്യങ്ങള്‍ പുറത്ത് വന്നേക്കാം. ഈ നിഗൂഢതകളുമായി അവര്‍ ഇന്ത്യയിലെത്തിയാല്‍, ഇവിടുത്തെ ഭരണകൂടംതന്നെ അവരെ ഇല്ലാതാക്കും! അമൃതാനന്ദമയിയുടെ ആത്മീയ അധോലോക സാമ്രാജ്യത്തിലെ ഇരുട്ടറകളില്‍ പിടഞ്ഞുവീണ മനുഷ്യരുടെ ആത്മാവുകള്‍ ഗെയല്‍ ട്രെഡ്‌വല്‍ പറഞ്ഞ 'വിശുദ്ധ നരകത്തില്‍' കറങ്ങിനടപ്പുണ്ട്!

ഭാരതീയ ആദ്ധ്യാത്മികതയും `സനാതനം` എന്ന പുകമറയും!

സത്യദൈവമായ യാഹ്‌വെയെ മനസ്സിലാക്കിയിട്ടുള്ളവരും ഈ ദൈവത്താല്‍ പരിത്യക്തരായിട്ടുള്ളവരുമായ ആര്യന്മാര്‍, തങ്ങള്‍ നിര്‍മ്മിച്ച ദൈവസങ്കല്പത്തിന് സനാതനന്‍ എന്ന പേരിട്ടതില്‍ അദ്ഭുതപ്പെടാനില്ല! കാരണം, നിത്യനായ യാഹ്‌വെയ്ക്ക് ബദലായി ഒരു ദൈവത്തെ മെനഞ്ഞെടുക്കുമ്പോള്‍, നിത്യനെന്ന അര്‍ത്ഥം വരുന്ന പേരുതന്നെ ഇടണം! 'സനാതനന്‍' എന്നാല്‍ നിത്യന്‍ എന്നാണ് മലയാളത്തില്‍ അര്‍ത്ഥം.  'സനാതനം' എന്ന വാക്കിന്, നിത്യമായ, ശാശ്വതമായ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളുണ്ട്. ഈ അര്‍ത്ഥം വേണ്ടവിധം മനസ്സിലാക്കിയിട്ടാണോ കര്‍ദ്ദിനാളന്മാരും ക്രൈസ്തവ മേലാളന്മാരും ഹിന്ദുമതത്തെ സനാതന ധര്‍മ്മമെന്നും സനാതന മതമെന്നും വിളിക്കുന്നത്. മലയാളഭാഷയ്ക്ക് നിഘണ്ടു ഉണ്ടാക്കിയത് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും, വ്യാകരണം എഴുതിയത് അര്‍ണോസ് പാതിരിയുമാണെന്നെങ്കിലും നിങ്ങള്‍ ഓര്‍ക്കണം! വഴിയും സത്യവും ജീവനും ഞാനാകുന്നുവെന്ന് യേഹ്ശുവാ പറഞ്ഞത് വിശ്വസിക്കാന്‍ കഴിയാത്തവരാണ് ഹിന്ദുമതത്തെ സനാതനം എന്ന് വിളിക്കുന്നത്! കഥകളിലെ കഥാപാത്രങ്ങളെ ദൈവമായി പ്രഖ്യാപിച്ചുകൊണ്ട് അന്ധകാരത്തില്‍ കഴിയുന്ന ജനതയുടെ സംസ്കാരത്തെ സനാതനമെന്നു വിളിക്കുന്ന ക്രിസ്ത്യാനികളെക്കുറിച്ചു മനോവയ്ക്ക് സഹതാപം തോന്നുന്നു!

ആര്യവൈദ്യത്തെ ആയുര്‍വേദമെന്നു പുനര്‍നാമകരണം ചെയ്തു സ്വന്തമാക്കിയതുപോലെ, സനാതനം എന്ന ആശയവും ഭാരതത്തിനു കളവുമുതലായി ലഭിച്ചതാണ്! മോഷ്ടിച്ചെടുത്ത മുതല്‍ കൈവശം വച്ചുകൊണ്ട്, യഥാര്‍ത്ഥ ഉടമയെ കുറ്റവാളിയാക്കാനുള്ള പഠിച്ച കള്ളന്റെ തന്ത്രമാണ് ഹിന്ദുക്കള്‍ ഇന്നു നടത്തിക്കൊണ്ടിരിക്കുന്നത്! സ്വാമി വിവേകാനന്ദന്‍ തുടക്കമിട്ട ഈ ചതിയുടെ പിന്തുടര്‍ച്ചക്കാരാണ്, യോഗാചാര്യന്മാരും ആള്‍ദൈവങ്ങളും അടങ്ങുന്ന ആദ്ധ്യാത്മിക മാഫിയകള്‍! ഈ യാഥാര്‍ത്ഥ്യം ലോകത്തെ അറിയിക്കേണ്ടത് മനോവയുടെ ധര്‍മ്മമായി കരുതുന്നതുകൊണ്ടാണ് ഇതു വെളിപ്പെടുത്താന്‍ മനോവ നിര്‍ബന്ധിതമായത്.

ഒരുകാര്യം വിസ്മരിക്കാതിരിക്കുക: ഇസ്ലാംമതത്തില്‍നിന്നോ മറ്റേതെങ്കിലും മതത്തില്‍നിന്നോ അല്ല ആള്‍ദൈവങ്ങള്‍ക്ക് ഭക്തരെ ലഭിക്കുന്നത്. യഥാര്‍ത്ഥ സനാതന സത്യമായ യേഹ്ശുവായുടെ ശിഷ്യരുടെ തലമുറയില്‍നിന്നാണ്. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കത്തോലിക്കാസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല! സഭാധികാരികള്‍ പടച്ചുവിടുന്ന പമ്പരവിഡ്ഢിത്തരങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങിയവരാണ് ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ അന്തിയുറങ്ങുന്നത്! ഇടയന്മാര്‍ ഇനിയെങ്കിലും ജ്ഞാനം അഭ്യസിക്കാന്‍ തയ്യാറാവുക. ആടുകളെ വഴിതെറ്റിക്കുന്ന ഇടയാന്മാരായി നിലനില്‍ക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്കു നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്റെ ആഴങ്ങളില്‍ പതിക്കുന്നതായിരിക്കും!

ചേര്‍ത്തുവായിക്കാന്‍: രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പ് അനേകം വിശുദ്ധര്‍ പാശ്ചാത്യനാടുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വിശുദ്ധരെ സൃഷ്ടിക്കാനായി നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. ഗോളടിക്കാന്‍ എളുപ്പത്തിനായി ഗോള്‍പോസ്റ്റിന്റെ വലിപ്പം കൂട്ടുന്നതുപോലെ!

ദൈവത്തിന്റെ ശിഷ്യയായും സഹദൈവമായും വേഷംകെട്ടിയ ഗെയല്‍ ട്രെഡ്‌വല്‍ 'കൂതറ' ദൈവങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ ഹവായ് ദ്വീപിലിരുന്ന്‍ ഇങ്ങനെ പാടി:

"എവിടെയാണീശ്വരന്റെ കാല്‍പ്പാടുകള്‍
മണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാലയം
വിണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ലാ..."

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    9205 views

LOG IN

Lost your password?

SIGN UP

LOST PASSWORD