വിചാരണ

വത്തിക്കാന്‍ രാജാവും അഭിനവ നീറോയും!

Print By
about

31 - 12 - 2015

ത്തിക്കാനില്‍ രാജത്വം പിടിച്ചടക്കിയ ഫ്രാന്‍സീസിന് ഈ അടുത്ത നാളുകളില്‍ ചില ബോധോദയങ്ങള്‍ ഉണ്ടായി. യൂറോപ്പിലേക്ക് കുടിയേറുന്ന അഭയാര്‍ത്ഥികളില്‍ തീവ്രവാദികളും ഉണ്ടെന്ന യാഥാര്‍ത്ഥ്യമാണ് ഇയാള്‍ അവസാനമായി വെളിപ്പെടുത്തിയ വസ്തുത! കാലങ്ങളായി മനോവ വെളിപ്പെടുത്തുന്ന ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വത്തിക്കാനിലെ അഭിനവ രാജാവിനു കഴിഞ്ഞില്ലെങ്കില്‍, ഇയാളെ നയിക്കുന്ന ആത്മാവ് ആരാണെന്നു ദൈവജനം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം, സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് എന്ന വിശ്വാസത്തിലാണ് കത്തോലിക്കാസഭയിലെ ഓരോ ദൈവമക്കളും നിലകൊള്ളുന്നത്. പോപ്പിന് തെറ്റാവരം ഉണ്ടെന്ന അബദ്ധധാരണ ദൈവജനത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അവസ്ഥയും നിലവിലുണ്ട്. വത്തിക്കാനിലെ രാജാവ് ഭരണം കൈയ്യാളാന്‍ തുടങ്ങിയ നാള്‍മുതല്‍ വിളിച്ചുകൂവുന്ന വാക്കുകള്‍ ശ്രദ്ധിച്ചാല്‍, ഇയാളുടെ തെറ്റാവരത്തിന്റെ പൊള്ളത്തരം സകലര്‍ക്കും മനസ്സിലാകും.

ഇസ്ലാം പരസ്പരം കടിച്ചുകീറുന്നതു കണ്ടു നെഞ്ചുപൊട്ടി നിലവിളിച്ച ഫ്രാന്‍സീസിനെ ലോകം കണ്ടതാണ്. സമാധാനത്തിന്റെ വക്താക്കളെന്ന് ഇസ്ലാമിനു വിശേഷണം നല്‍കിയ ഒരേയൊരു വ്യക്തിയും വത്തിക്കാനിലെ രാജാവാണ്. ഈ സമാധാനപ്രിയര്‍ യൂറോപ്പില്‍ അഴിഞ്ഞാടുമ്പോള്‍ ദുരൂഹമായ മൗനത്തിലാണ് ഫ്രാന്‍സീസ്! ലോകത്തു നടക്കുന്ന സകല കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുന്ന വത്തിക്കാന്‍ രാജാവ്, പാരീസിലെ ഭീകരാക്രമണത്തെക്കുറിച്ചു മിണ്ടാത്തതില്‍ അദ്ഭുതപ്പെടാനില്ല! കാരണം, ക്രൈസ്തവര്‍ ഉന്മൂലനം ചെയ്യപ്പെടണം എന്ന തീവ്രമായ ആഗ്രഹം അജണ്ടയായി സ്വീകരിച്ചിരിക്കുകയാണ് ഇയാള്‍! ക്രിസ്ത്യാനികള്‍ മുയലിനെപ്പോലെ പ്രസവിച്ചുകൂട്ടരുതെന്ന ഉപദേശം പരിഹാസരൂപത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍, വിജാതിയരും ലോക മാധ്യമങ്ങളും ഇയാള്‍ക്ക് വീരപട്ടം നല്‍കി ആദരിച്ചു. എന്നാല്‍, ദൈവജനത്തോടു യാഹ്‌വെ അരുളിചെയ്തിരിക്കുന്നത് ഇപ്രകാരമാണ്: "വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്"(ജറെ: 29; 6). ദൈവമായ യാഹ്‌വെയുടെ വാക്കുകളെയാണോ വത്തിക്കാന്‍ രാജാവിന്റെ ഭോഷ്ക്കുകളെയാണോ ദൈവജനം അനുസരിക്കേണ്ടത്? ഇയാളുടെ വാക്കുകളില്‍ത്തന്നെ വ്യക്തമാകുന്ന ഒരു അജണ്ടയുണ്ട്. ക്രൈസ്തവരുടെ എണ്ണം കണ്ട് അസ്വസ്ഥരാകുന്ന വിജാതിയരുടെയും, അവരുടെ ദൈവമായ പിശാചിന്റെയും ഹൃദയനൊമ്പരമാണ് ഫ്രാന്‍സീസില്‍നിന്നു പുറത്തുവന്നത്! ലോകമാസകലം കത്തോലിക്കരുടെ ജനന നിരക്ക് ക്രമാധീതമായി കുറഞ്ഞുകൊണ്ടിരിക്കെ, ഇത്തരമൊരു ആഹ്വാനത്തിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. മറ്റു മതങ്ങളെ അപേക്ഷിച്ച്, ക്രൈസ്തവരുടെ ജനന നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍പ്പോലും ഇത്തരമൊരു ആഹ്വാനം ദൈവനിന്ദയാണ്! ദൈവവചനത്തെ അപ്പാടെ നിഷേധിക്കുന്ന ഫ്രാന്‍സീസില്‍നിന്നും ഇതിനപ്പുറം ആരും പ്രതീക്ഷിക്കുകയും വേണ്ടാ!

സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാന്‍ ദൈവവിശ്വാസം ആവശ്യമില്ലെന്നു വിളിച്ചുപറയാന്‍ തക്കവിധം ദൈവനിഷേധിയായ ഈ മനുഷ്യനെയാണ്‌ കത്തോലിക്കാസഭ ആചാര്യനായി തെറ്റിദ്ധരിച്ചിരിക്കുന്നത്. വൈരുദ്ധ്യാത്മിക ഭൗതീകവാദമെന്ന പൈശാചികതയുടെ വക്താവാണു താനെന്ന് ഇതിനോടകം ഇയാള്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിസം തല്യ്ക്കുപിടിച്ചവരുടെയെല്ലാം നിലപാട് ഇതുതന്നെയായിരുന്നു! നിരീശ്വരവാദികള്‍ നല്ല മനുഷ്യരായി ജീവിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുമെന്ന ആശയം ഫ്രാന്‍സീസിനു ലഭിച്ചതും ഇപ്രകാരം തന്നെയായിരുന്നു. വത്തിക്കാനിലെ രാജാവായി ചുമതലയേറ്റ ഉടനെതന്നെ ഈ ആശയം ഇയാള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ചില മാധ്യമങ്ങള്‍ക്ക് അടുത്തനാളുകളില്‍ മാത്രമാണ് ഈ വാര്‍ത്ത ലഭിച്ചതെങ്കിലും, രണ്ടുവര്‍ഷം മുന്‍പുതന്നെ ഈ വാര്‍ത്ത മനോവ പ്രസിദ്ധീകരിച്ചിരുന്നു. ഇറ്റലിയിലെ ഒരു കമ്മ്യൂണിസ്റ്റു പത്രത്തിന്റെ ലേഖകനെ വിളിച്ചുവരുത്തിയാണ് ഇയാള്‍ ഈ ജല്പനം നടത്തിയത്! 'ലാ റിപ്പബ്ലിക്ക' എന്ന ഇറ്റാലിയന്‍ പത്രത്തിന്റെ സ്ഥാപകപത്രാധിപരുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക. ക്രിസ്തീയതയും കമ്മ്യൂണിസവും എന്ന ഉപശീര്‍ഷകത്തിലേക്കു പ്രവേശിക്കുമ്പോള്‍ കമ്മ്യൂണിസത്തിലൂടെ ക്രിസ്തീയത നേരിട്ട പീഡനങ്ങള്‍ കൂടുതലായി നാം ചര്‍ച്ചചെയ്യുന്നുണ്ട്. ആയതിനാല്‍, നാം ചിന്തിച്ചുകൊണ്ടിരുന്ന വിഷയത്തിലൂടെത്തന്നെ നമ്മുടെ പഠനം തുടരാം.  

സിറിയയിലും ഇറാക്കിലും ജീവിച്ചിരുന്ന ക്രൈസ്തവരെ ഒന്നടങ്കം വാളിനിരയാക്കിയപ്പോള്‍ വത്തിക്കാന്‍ രാജാവ് ഒരു വാക്കുപോലും ഉരിയാടിയതായി ലോകം കേട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറുത്തു കൊല്ലുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക ഭീകരന്മാര്‍ പുറത്തുവിട്ടപ്പോള്‍ വത്തിക്കാന്‍ രാജാവ് മൗനത്തിലായിരുന്നു. ദുരൂഹമായ ഈ മൗനത്തെ ക്രൈസ്തവസമൂഹം അതിശയത്തോടെയാണു നോക്കിക്കണ്ടത്. ക്രിസ്ത്യാനികളെ പൂര്‍ണ്ണമായും കൊന്നോടുക്കിയത്തിനുശേഷം ഇസ്ലാം പരസ്പരം ആക്രമണം ആരംഭിച്ചു. തീവ്രവാദികള്‍ പരസ്പരം കൊന്നുടുക്കുന്നതു കണ്ടപ്പോള്‍ വത്തിക്കാനിലെ രാജാവിന്റെ മനുഷ്യസ്നേഹവും കാരുണ്യവും ഉണര്‍ന്നു. തീവ്രവാദികളെല്ലാം ഇത്തരത്തില്‍ നശിച്ചാല്‍ ശേഷിക്കുന്ന ക്രൈസ്തവരെ ആരു കൊല്ലും എന്ന ചിന്തയാകം ഇയാളുടെ കപട മാനവീകതയ്ക്കു പിന്നിലെ ആകുലത! സിറിയയിലെ പ്രശ്നത്തില്‍ ഇടപെടാന്‍ ഒബാമയോട് ആവശ്യപ്പെട്ടതും ഇക്കാരണത്താല്‍ത്തന്നെയാണ്! സിറിയയിലെ ലഹളയുടെ മറവില്‍, ആഗോളതലത്തിലുള്ള മുഴുവന്‍ തീവ്രവാദികളെയും യൂറോപ്പിലേക്കു പ്രവേശിപ്പിക്കാനുള്ള ഇസ്ലാമിക പദ്ധതിയുടെ മുഖ്യകാര്‍മ്മികനായി നിലകൊള്ളുന്നത് വത്തിക്കാന്‍ രാജാവാണ്! ക്രിസ്ത്യാനികളോട് ഒരിക്കല്‍പ്പോലും പ്രകടിപ്പിക്കാത്ത കാരുണ്യം, ക്രിസ്തീയവിരുദ്ധരോട് അളവില്ലാതെ പ്രകടമാക്കുന്നതു കണ്ടിട്ടും ഫ്രാന്‍സീസിനെ തിരിച്ചറിയാത്തവര്‍ കത്തോലിക്കാസഭയിലുണ്ട്. ശത്രുപാളയത്തിലുള്ള എതിരാളികളെക്കാള്‍ സ്വന്തം പാളയത്തിലെ ശത്രുക്കളാണ് അപകടകാരികള്‍ എന്ന തത്വം ഫ്രാന്‍സീസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു!

സിറിയയില്‍ ജീവിച്ചിരുന്ന ക്രൈസ്തവരെ പൂര്‍ണ്ണമായും കൊന്നോടുക്കിയത്തിനുശേഷം യൂറോപ്പിനെ ലക്ഷ്യംവച്ച് ഇസ്ലാം മുന്നേറിയത് പ്രാണരക്ഷാര്‍ത്ഥമായിരുന്നില്ല. മറിച്ച്, ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ഏക ലക്ഷ്യത്തോടെയായിരുന്നു. നിഗൂഢ ലക്ഷ്യത്തോടെ ഇസ്ലാമിക തീവ്രവാദികള്‍ യൂറോപ്പിലേക്കു കടന്നുകയറിയപ്പോള്‍, വത്തിക്കാനിലെ രാജാവ് വിളിച്ചുപറഞ്ഞ ഭോഷ്ക്കുകള്‍ ദൈവജനം തിരിച്ചറിഞ്ഞതാണ്. ഓരോ കത്തോലിക്കാ ഇടവകയും ഒരു തീവ്രവാദി കുടുംബത്തെ ദത്തെടുക്കണം എന്നായിരുന്നു ഇയാളുടെ പൈശാചിക പ്രഖ്യാപനം! ആയുധവുമായി ക്രിസ്ത്യാനികളെ നേരിടുന്നതിനുപകരം, കൊലയാളികള്‍ക്കു സൗകര്യം ചെയ്തുകൊടുക്കുക എന്ന കുതന്ത്രമാണ് വത്തിക്കാന്‍ രാജാവു പ്രയോഗിക്കുന്നത്! ക്രിസ്ത്യാനികളെ കൊന്നൊടുക്കുമെന്ന് അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിരിക്കുന്ന സമൂഹത്തെ സംരക്ഷിക്കുന്നതിലൂടെ ഫ്രാന്‍സീസ് തന്റെ പൈശാചിക മുഖം വെളിപ്പെടുത്തിയിരിക്കുന്നു. ഭീകരതയുടെ മതത്തെ സമാധാനത്തിന്റെ മതമെന്നു പ്രഖ്യാപിക്കുവാന്‍ ഫ്രാന്‍സീസിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ഇസ്ലാമിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ വാള്‍ത്തലയുടെ പിന്‍ബലത്തോടെയായിരുന്നുവെന്നു തിരിച്ചറിയാത്ത ഏക വ്യക്തിയും ഇയാള്‍ത്തന്നെ! തിരിച്ചറിയാത്തതുകൊണ്ടാണെന്നു മനോവ കരുതുന്നില്ല; മറിച്ച്, ഇയാളെക്കാള്‍ വ്യക്തതയോടെ മനസ്സിലാക്കിയ മറ്റാരുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയിലെ ഓരോ ഇടവകകളിലും ഇസ്ലാമിക തീവ്രവാദികളെ വിന്യസിപ്പിക്കുവാനുള്ള ഫ്രാന്‍സീസിന്റെ നീക്കത്തെ യൂറോപ്പിലെ ക്രൈസ്തവര്‍ തിരിച്ചറിഞ്ഞതാണ് ഇയാള്‍ക്കു തിരിച്ചടിയായത്. ഇയാളെക്കാള്‍ അല്പംകൂടി നിലവാരമുള്ള യൂറോപ്യന്‍ ജനത ഇയാളിലെ പൈശാചികത തിരിച്ചറിഞ്ഞു എന്നതുകൊണ്ട്‌, ഫ്രാന്‍സീസ് ഇപ്പോള്‍ പുതിയ നാടകവുമായി രംഗത്തെത്തി! നൂറ് അഭയാര്‍ത്ഥികളില്‍ ഒരുവന്‍ തീവ്രവാദിയാണെന്ന കുറ്റസമ്മതം ഈ നാടകത്തിന്റെ ഭാഗമാണ്. സിറിയയില്‍നിന്നു തുര്‍ക്കിവഴി യൂറോപ്പിലേക്കു കടക്കുന്ന ഇസ്ലാമില്‍ തീവ്രവാദിയല്ലാത്ത ഒരുവന്‍പോലുമില്ലെന്ന സത്യം മറച്ചുവയ്ക്കാനാണ് ഫ്രാന്‍സീസ് ഈ പ്രസ്താവന നടത്തിയത്.

'അല്ലാഹു അക്ബര്‍' എന്ന ആക്രോശത്തോടെ തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വധിക്കുന്നതു നവമാധ്യമങ്ങളിലൂടെ പലരും കണ്ടിട്ടുണ്ടാകും.  ഒരു അവിശ്വാസിയെയെങ്കിലും വധിക്കാത്തവനെ അല്ലാഹു സ്വീകരിക്കില്ല എന്നതാണ് ഇവരുടെ പഠനം! മുഹമ്മദുതന്നെയാണ് ഈ പൈശാചികതയും ഇവരെ പഠിപ്പിച്ചത്. "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക"സുറ: 9; 5). ബഹുദൈവവിശ്വാസികള്‍ എന്നതുകൊണ്ട് മുഹമ്മദ്‌ അര്‍ത്ഥമാക്കിയത് ക്രിസ്ത്യാനികളെയാണ് കാരണം, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഹമ്മദു കരുതുന്നത് ക്രിസ്ത്യാനികള്‍ക്ക് മൂന്നു ദൈവങ്ങളുണ്ടെന്നാണ്! എന്നാല്‍, ഇത്തരത്തിലൊരു ദുരന്തം അവതരിക്കുന്നതിനെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് യേഹ്ശുവാ നമുക്കു നല്‍കിയിട്ടുണ്ട്. "നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു. അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും. അവരുടെ സമയം വരുമ്പോള്‍, ഇതു ഞാന്‍ പറഞ്ഞിരുന്നു എന്നു നിങ്ങള്‍ ഓര്‍മിക്കാന്‍വേണ്ടി ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു"(യോഹ: 16; 2- 4). അല്ലാഹു അക്ബര്‍ എന്ന കുരച്ചുകൊണ്ട് ജിഹാദികള്‍ ബലിയര്‍പ്പിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

കണ്ടിട്ടും കേട്ടിട്ടും മനസ്സിലാക്കാന്‍ കഴിയാത്ത യൂറോപ്പിലെ ഭരണകൂടങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്! പാരീസിന്റെ ഹൃദയത്തെ വിറങ്ങലിപ്പിച്ചുകൊണ്ട്, സമാധാന ദൂതന്മാര്‍ നരനായാട്ടു നടത്തിയപ്പോള്‍ വത്തിക്കാന്‍ മൗനത്തിലാണ്ടു. രാജാവിന്റെ വായ്‌ ഇനി തുറക്കണമെങ്കില്‍ ഇസ്ലാമിനു നോവണം!

ക്രിസ്തീയതയും പീഡനത്തിന്റെ നാള്‍വഴികളും!

ആരംഭംമുതല്‍ ഇന്നോളം പീഡിപ്പിക്കപ്പെട്ടിട്ടുള്ള ഏക മതമാണു ക്രിസ്തീയത. AD മുപ്പത്തിമൂന്നു മുതല്‍ പീഡനമേല്ക്കുന്ന ക്രിസ്തീയത, രണ്ടായിരത്തിപ്പതിനഞ്ചിന്റെ അന്ത്യത്തിലും ഈ പീഡനങ്ങളുടെ ഇരയായി യാത്ര തുടരുന്നു! തിരിച്ചൊരു ആക്രമണത്തിനു തുനിയാതിരുന്നിട്ടും എന്തുകൊണ്ടാണ് ഈ സമൂഹം അകാരണമായി പീഡനമേല്ക്കുന്നത്? ക്രിസ്തീയത പീഡിപ്പിക്കപ്പെട്ടതിന്റെ നാള്‍വഴികള്‍ പരിശോധിച്ചുകൊണ്ട് ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം.

യേഹ്ശുവായുടെ നാമത്തെപ്രതി ആദ്യമായി പീഡിപ്പിക്കപ്പെട്ടത് ഒരുപറ്റം കുഞ്ഞുങ്ങളായിരുന്നു. അവരെ പീഡിപ്പിച്ചതാകട്ടെ, യൂദായിലെ രാജാവായിരുന്ന ഹേറോദേസ് ആയിരുന്നുവെന്ന് നമുക്കറിയാം. യേഹ്ശുവായെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവന്‍ ഇതു ചെയ്തത്. രണ്ടും അതില്‍ താഴെയും വയസ്സുള്ള കുഞ്ഞുങ്ങളെ വധിക്കാന്‍ ഹേറോദേസ് കല്പന പുറപ്പെടുവിച്ചതായി വായിക്കുന്നത് മത്തായിയുടെ സുവിശേഷത്തിലെ രണ്ടാം അദ്ധ്യായത്തിലാണ്. യേഹ്ശുവാ മനുഷ്യനായി ജീവിച്ചിരുന്ന നാളുകളില്‍ അവിടുത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട്. "അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല"(യോഹ: 7; 30). യേഹ്ശുവായുടെ പരസ്യശുശ്രൂഷയുടെ നാളുകളിലൊക്കെ അവിടുത്തെ പീഡിപ്പിക്കാന്‍ യഹൂദര്‍ ശ്രമിച്ചിരുന്നു. സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ അവിടുന്ന് വധിക്കപ്പെടുകയും ചെയ്തു. യേഹ്ശുവായുടെ ശിഷ്യന്മാരില്‍ യോഹന്നാന്‍ ഒഴികെ മറ്റെല്ലാവരും രക്തസാക്ഷികളായി എന്നകാര്യവും നമുക്കറിയാം. ആദ്യനൂറ്റാണ്ടില്‍ സുവിശേഷവുമായി ഇറങ്ങിത്തിരിച്ചവരില്‍ ഏറെയും വധിക്കപ്പെടുകയാണുണ്ടായത്! യേഹ്ശുവായ്ക്കു സാക്ഷ്യംവഹിച്ചതിന്റെ പേരിലും ക്രിസ്ത്യാനിയായി എന്നപേരിലും പീഡിപ്പിക്കപ്പെടാത്തവരായി അക്കാലത്ത് ആരുംതന്നെ ഉണ്ടായിരുന്നില്ല. സ്ത്രീകളെന്നോ കുഞ്ഞുങ്ങളെന്നോ ഉള്ള പരിഗണനപോലും ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിട്ടില്ല!

യഹൂദരില്‍നിന്നുള്ള പീഡനങ്ങള്‍ക്ക് ശമനമുണ്ടായപ്പോള്‍ ഈ പീഡനങ്ങളുടെ ചുമതല ഏറ്റെടുത്തത് 'നീറോ' എന്ന കിരാതനായ ചക്രവര്‍ത്തിയായിരുന്നു. ക്രൈസ്തവ പീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നീറോ, പീഡിപ്പിക്കുന്നതിനായി പീഡനയന്ത്രങ്ങള്‍പ്പോലും തയ്യാറാക്കിയിരുന്നു. ക്രിസ്ത്യാനികളുടെ ദേഹത്ത് എണ്ണയൊഴിച്ചു കത്തിച്ചു തീപ്പന്തമാക്കുന്നത് ഇവന്റെ വിനോദങ്ങളില്‍ ഒന്നാണ്! തിളയ്ക്കുന്ന എണ്ണയില്‍ ഇടുക, ചൂടാക്കി പഴുപ്പിച്ച ലോഹത്തകിടില്‍ കിടത്തുക, ചുട്ടുപഴുത്ത ഇരുമ്പുകസേരയില്‍ സ്ത്രീകളെ നഗ്നരാക്കി ഇരുത്തുക, സിംഹങ്ങള്‍ക്കു ഭക്ഷണമായി ക്രിസ്ത്യാനിയെ എറിഞ്ഞുകൊടുക്കുക തുടങ്ങിയ ക്രൂരതകളിലും 'നീറോ' ആനന്ദം കണ്ടെത്തിയിരുന്നു. ഏറ്റവുമധികം ക്രൈസ്തവ പീഡനം നടത്തിയവനെന്ന ദുഷ്പേര് ഇന്നും ഇവന്റെ പേരില്‍ത്തന്നെയാണ്‌! ഇവന്‍ കൊന്നതിനേക്കാള്‍ കൂടുതല്‍ അരുംകൊലകള്‍ ക്രൈസ്തവര്‍ക്കുനേരേ നടത്തിയിട്ടുള്ള നീചന്മാര്‍ പിന്നീട് ഉദയം ചെയ്തിട്ടുണ്ടെങ്കിലും, 'നീറോ'യുടെ പേരിലാണ് ഇന്നും ദുഷ്കീര്‍ത്തി നിലനില്‍ക്കുന്നത്! കാരണം, നീറോയുടെ അനുയായികള്‍ ആരും ഇന്ന് ഈ ഭൂമുഖത്തില്ല. അതിനാല്‍ത്തന്നെ, വ്യാജപ്രചാരണങ്ങളുമായി ഇറങ്ങുവാനും വസ്തുതകള്‍ മൂടിവയ്ക്കാനും കഴിയുന്നില്ല. എന്നാല്‍, 'നീറോ'യുടെ പുനര്‍ജ്ജന്മങ്ങള്‍ ഈ ഭൂമുഖത്ത് അവതരിക്കപ്പെട്ടിട്ടുണ്ട്! ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ത നാമങ്ങളിലാണ് ഈ അവതാരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വ്യക്തികളും മതങ്ങളും പ്രസ്ഥാനങ്ങളും ആശയങ്ങളുമൊക്കെ ഇവയില്‍പ്പെടും!

'നീറോ'യ്ക്കുശേഷം ക്രിസ്ത്യാനികള്‍ ഏറെ പീഡിപ്പിക്കപ്പെട്ടത് മുഹമ്മദ്‌ എന്ന മ്ലേച്ഛനായ മനുഷ്യനിലൂടെയായിരുന്നു. ഈ കാലഘട്ടത്തിലും തുടരുന്നുവെന്ന പ്രത്യേകതയും ഇവന്റെ പീഡനത്തിനുണ്ട്. വിചിത്ര രോഗത്തിനിരയായി ഈ ശപിക്കപ്പെട്ടവന്‍ മണ്ണിനിരയായെങ്കിലും, ഇവന്റെ പൈശാചിക ആശയങ്ങളുമായി അനുയായികള്‍ ഇപ്പോഴും കളംനിറഞ്ഞു വിഹാരിക്കുകയാണ്! ഇവനാല്‍ വധിക്കപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണമെടുത്താല്‍, ഇസ്ലാംമതത്തിലെ അംഗസംഖ്യയെക്കാള്‍ അധികം വരും! കാരണം, പൗരസ്ത്യദേശത്തുണ്ടായിരുന്ന ക്രിസ്ത്യാനികളെയെല്ലാം കൊന്നൊടുക്കിയത് മുഹമ്മദിന്റെ ആഹ്വാനപ്രകാരമാണ്! "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ:9;1-6). ഇതാണ് മുഹമ്മദ്‌ തന്റെ അനുയായികള്‍ക്കു നല്‍കിയിരിക്കുന്ന ഉപദേശം. ഈ ഉപദേശം ഉള്‍ക്കൊള്ളുന്ന പുസ്തകത്തെ ആത്മാര്‍ത്ഥമായി നെഞ്ചിലേറ്റിയിരിക്കുന്ന ഒരുവനും ഭീകരത ഉപേക്ഷിക്കാന്‍ കഴിയില്ല. അവിശ്വാസികള്‍ എന്ന പ്രയോഗത്തിലൂടെ മുഹമ്മദ്‌ ഉദ്ദേശിച്ചത് യഹൂദരെയും ക്രൈസ്തവരെയും മാത്രമാണ്. എന്തെന്നാല്‍, മുഹമ്മദിന് അറിയാവുന്ന അവിശ്വാസികള്‍ ഇവര്‍ മാത്രമായിരുന്നു. ഈ ഉപദേശംകൂടി ശ്രദ്ധിച്ചാല്‍ ഇവന്റെ ഉള്ളിലിരിപ്പ് എന്തായിരുന്നുവെന്നു മനസ്സിലാകും: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്"(സുറ:5;51).

അവിശ്വാസികളുടെ പട്ടികയില്‍ മുഹമ്മദ്‌ കണ്ടത് യഹൂദരെയും ക്രിസ്ത്യാനികളെയും മാത്രമായിരുന്നുവെന്നു വ്യക്തമാക്കുന്ന ആയത്തുകള്‍ വേറെയുമുണ്ട്. അവയെല്ലാം പലപ്പോഴായി മനോവയുടെ താളുകളില്‍ കുറിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇവിടെ അതിനു തുനിയുന്നില്ല. ക്രൈസ്തവരെയും യഹൂദരെയും ഉറ്റമിത്രങ്ങളായി സ്വീകരിക്കാന്‍ പാടില്ലാത്ത ജനതയാണ് ഇസ്ലാം. അങ്ങനെയെങ്കില്‍, ഈ ജനതയെ ഉറ്റമിത്രമായി സ്വീകരിക്കാന്‍ തയ്യാറാകുന്ന ക്രിസ്ത്യാനികള്‍ തങ്ങളുടെതന്നെ ദുരന്തം ഇരന്നുവാങ്ങുകയാണ്! കാരണം, ഖുറാനിലും മുഹമ്മദിലും വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും ക്രിസ്ത്യാനികളോടു സഹിഷ്ണുത കാണിക്കുവാന്‍ സാധിക്കില്ല! ക്രൈസ്തവരുടെ രക്തം കുടിച്ചുകൊണ്ടാണ്‌ ഇസ്ലാംമതം തടിച്ചുകൊഴുത്തത്. അതിനാല്‍ത്തന്നെ, രക്തച്ചൊരിച്ചിലിന്റെ മതമായി ഈ മതം ഇന്നും തുടരുകയും, ലോകത്തിനു മുഴുവന്‍ ഭീഷണിയായി നിലകൊള്ളുകയും ചെയ്യുന്നു.

ക്രിസ്തീയതയുടെ ആരംഭത്തില്‍ കുറച്ചുകാലം യഹൂദരാല്‍ പീഡിപ്പിക്കപ്പെട്ടുവെങ്കിലും, പിന്നീടൊരിക്കലും ക്രിസ്ത്യാനികള്‍ക്ക് യഹൂദര്‍ ഭീഷണിയായിരുന്നിട്ടില്ല. ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുപോലും ഇസ്രായേലിന്റെ ആധിപത്യം യഹൂദര്‍ കയ്യാളുന്നതുകൊണ്ടാണ്! യഹൂദരും ക്രൈസ്തവരും ഉറ്റമിത്രങ്ങളാണെന്ന് മുഹമ്മദു പറഞ്ഞതും ഇക്കാരണത്താലാണ്. മുഹമ്മദിന്റെ കാലത്തൊന്നും ക്രൈസ്തവര്‍ യഹൂദരാല്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല. മുഹമ്മദിന്റെ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നത് ഇസ്ലാമിനെ മാത്രമായിരുന്നു. ഇസ്ലാം ഉടലെടുത്ത കാലത്ത് ആരംഭിച്ച ക്രിസ്തീയ പീഡനം ഇന്നും നിര്‍ബ്ബാധം ഇവര്‍ തുടരുന്നു. ഓരോ കാലങ്ങളിലും വ്യത്യസ്തമായ പേരുകളില്‍ അവതരിക്കുന്ന തീവ്രവാദസംഘടനകളാണ് ഇസ്ലാമിന്റെ സായുധസേന! ഇസ്ലാമികത പ്രചരിപ്പിക്കപ്പെടുന്നത് ഈ ഭീകരന്മാരുടെ പിന്‍ബലത്തിലാണ്. തങ്ങള്‍ മിതവാദികളാണെന്നു പറയപ്പെടുന്ന ഒരു വിഭാഗം ഇസ്ലാമിനിടയില്‍ ഉണ്ടെങ്കിലും, ഇത് ഇവരുടെ അടവുനയമാണെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല. ക്രിസ്ത്യാനികളെ തീവ്രവാദികള്‍ ആക്രമിക്കുമ്പോള്‍ മിതവാദികള്‍ മൗനികളായി നിലകൊള്ളുന്നത് ഈ അടവുനയത്തിന്റെ ഭാഗമാണ്! എന്നാല്‍, ഇസ്ലാം പരസ്പരം ചേരിതിരിഞ്ഞ് ആക്രമണം നടത്തുമ്പോള്‍ അപലപിക്കാന്‍ ചില 'മിതവാദ നാട്യക്കാര്‍' പ്രത്യക്ഷപ്പെടാറുണ്ട്.

ക്രിസ്ത്യാനികള്‍ക്കെതിരെയും ക്രിസ്തീയ രാജ്യങ്ങള്‍ക്കെതിരെയും തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ യഹൂദരുടെമേല്‍ ആരോപിക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നതും മിതവാദ നാട്യക്കാരാണ്! ഇസ്ലാമിക് സ്റ്റേറ്റിന്റെ പിതൃത്വംപോലും ഇസ്രായെലിനുമേല്‍ ആരോപിക്കപ്പെട്ടുകഴിഞ്ഞു. അമേരിക്കയിലെ പെന്റഗണും വേള്‍ഡ് ട്രേഡ് സെന്ററും ആക്രമിക്കപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തുവെങ്കിലും, കപട മിതവാദികള്‍ ഇന്നും അത് സമ്മതിച്ചിട്ടില്ല. അതു ചെയ്തതും ഇസ്രായേലാണെന്നു വാദിക്കുന്നവരാണ് ഇസ്ലാമിക സമൂഹത്തില്‍ ഏറെയും! ഇസ്രായേല്‍ എന്ന രാജ്യം രൂപംകൊണ്ടതിനുശേഷം ഇന്നുവരെ ഏതെങ്കിലും രാജ്യങ്ങളെ അവര്‍ അങ്ങോട്ടുകയറി ആക്രമിച്ച ചരിത്രമില്ല. എന്നാല്‍, തങ്ങള്‍ക്കു ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നവരോടുപോലും കരുണകാണിക്കാത്ത നന്ദികെട്ട വര്‍ഗ്ഗമാണ് ഇസ്ലാം! ഇസ്രായേലിനെ പുലഭ്യംപറഞ്ഞു നടക്കുന്ന ഇസ്ലാം, ആ രാജ്യത്തൊന്നു പോയിനോക്കുക. ഇസ്ലാമിനു ഭയംകൂടാതെ ജീവിക്കാന്‍ കഴിയുന്ന ഏക രാജ്യം ഇന്ന് ഇസ്രായേലാണ്! കാരണം, സ്വന്തം ജീവന്‍പോലും ത്യജിച്ചുകൊണ്ട് രാജ്യത്തെ സംരക്ഷിക്കാന്‍ യാക്കോബിന്റെ മക്കളുണ്ട്! അവരെയാണു നിങ്ങള്‍ ക്രിസ്ത്യാനികളോടൊപ്പം നിങ്ങളുടെ ബദ്ധവൈരികളായി പ്രഖ്യാപിച്ചിരിക്കുന്നത്!

നീറോയ്ക്കുശേഷം വന്ന നീറോയായിരുന്നു മുഹമ്മദ്‌! അവന്‍ സ്ഥാപിച്ച മതത്തെ നയിക്കുന്നത് നീറോയുടെ ദുഷ്ടാത്മാവും! ഈ ദുഷ്ടാത്മാവിനെ പരിശുദ്ധാത്മാവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു പുസ്തകം കത്തോലിക്കാസഭ പുറത്തിറക്കിയിട്ടുണ്ട്. യുവജന മതബോധനഗ്രന്ഥം എന്നാണ് ഈ പുസ്തകത്തിന്റെ പേര്! താന്‍ പരിശുദ്ധാത്മാവാണെന്ന പ്രഖ്യാപനവുമായി കടന്നുവന്ന മുഹമ്മദിനെയും അവന്റെ മതത്തെയും അംഗീകരിക്കുന്ന ഏതൊരു നീക്കവും പരിശുദ്ധാത്മാവിനോടുള്ള വെല്ലുവിളിയാണ്. താന്‍ യേഹ്ശുവായെക്കാള്‍ വലിയവനാണെന്നും യേഹ്ശുവായുടെ ക്രൂശീകരണവും ദൈവത്വവും ക്രിസ്ത്യാനികള്‍ കെട്ടിച്ചമച്ചതാണെന്നും മുഹമ്മദ്‌ വാദിച്ചു. ഇവന്റെ ആശയത്തെ അടിസ്ഥാനപ്പെടുത്തി തട്ടിക്കൂട്ടിയ മതമാണ്‌ ഇസ്ലാംമതം! ഈ യാഥാര്‍ത്ഥ്യമൊക്കെ നിലനില്‍ക്കുമ്പോഴാണ് കത്തോലിക്കാസഭയുടെ നിഗൂഢനീക്കം. മുഹമ്മദിനെയും ഖുറാനെയും വായിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളവരില്‍, സാമാന്യബോധമെങ്കിലുമുള്ള സകലരും ഇസ്ലാമിനെ തിരിച്ചറിഞ്ഞുകഴിഞ്ഞു! എന്നാല്‍, ഉന്നത പാണ്ഡിത്യം അവകാശപ്പെടുന്ന ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് ഇതുവരെ ഒന്നും ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യക്തമായ ബോധ്യത്തോടെതന്നെ സഭയില്‍ കടന്നുകൂടിയ 'ഫ്രീമേസണ്‍' സംഘത്തെ വിസ്മരിച്ചുകൊണ്ടല്ല മനോവ ഇതു പറയുന്നത്. ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍, സാത്താനാല്‍ നിയോഗിക്കപ്പെട്ട വ്യക്തികള്‍ സഭയുടെ ഉന്നത പദവികളില്‍ വിഹരിക്കുന്നത് മനോവയ്ക്കറിയാം. ആയതിനാല്‍ത്തന്നെ, ദൈവജനം ആത്മാവില്‍ ഉണരേണ്ട സമയമാണിത്. എന്തെന്നാല്‍, ആത്മാക്കളെ വിവേചിക്കാനുള്ള വരം ലഭിക്കാത്തവര്‍ ഇക്കൂട്ടരാല്‍ വഞ്ചിതരാകും!

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥത്തില്‍ കടന്നുകൂടിയിരിക്കുന്ന പിശാചിനെ വെളിപ്പെടുത്തേണ്ട ധാര്‍മ്മീകമായ ഉത്തരവാദിത്തം മനോവയ്ക്കുണ്ട്. എന്തെന്നാല്‍, ബൈബിളിനെക്കാള്‍ പ്രാധാന്യത്തോടെ ഈ പുസ്തകം പ്രചരിപ്പിക്കുന്ന ധ്യാനകേന്ദ്രങ്ങളും വ്യക്തികളും കത്തോലിക്കാസഭില്‍ ഇന്ന് ആധിപത്യം പുലര്‍ത്തുന്നു. ഇത് കണ്ടില്ലെന്നു നടിക്കുമ്പോള്‍ മനോവയും അവരുടെ ഭാഗമായി എണ്ണപ്പെടും! വിജ്ഞാനികളില്‍നിന്നും വിവേകികളില്‍നിന്നും മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ സത്യം മനോവ ഇവിടെ വെളിപ്പെടുത്തുന്നു. എന്തെന്നാല്‍, പ്രവാചകന്‍ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "നിയമജ്ജന്മാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു"(ജറെ:8;8).

യുവജന മതബോധനഗ്രന്ഥത്തിന്റെ എണ്‍പത്തിനാലാം പേജ് (മലയാളം പരിഭാഷ) ഇങ്ങനെയൊരു ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്: "സഭ മറ്റു മതങ്ങളെ എങ്ങനെ കാണുന്നു?" ദൈവജനത്തെ ബോധവത്ക്കരിക്കാനായി ഉയര്‍ത്തിയ ഈ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെയാണു വായിക്കുന്നത്: "മറ്റു മതങ്ങളില്‍ നന്മയായും സത്യമായും കാണുന്നവയെയെല്ലാം സഭ ബഹുമാനിക്കുന്നു. മനുഷ്യാവകാശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സഭ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. എന്നാലും മനുഷ്യവംശം മുഴുവന്‍റെയും ഏകരക്ഷകന്‍ യേശുക്രിസ്തു ആണെന്നു സഭ പറയുന്നു. അവിടുന്നു മാത്രമാണ് വഴിയും സത്യവും ജീവനും"(പേജ് നമ്പര്‍:84). സത്യദൈവ വിശ്വാസികളെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ പിശാചിലേക്കു നയിക്കുന്നതിനുള്ള പ്രാരംഭ നടപടി മാത്രമാണ് ഈ ഉത്തരം. എന്തെന്നാല്‍, പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി അപ്പസ്തോലനായ പൗലോസ് ഇപ്രകാരം എഴുതിവച്ചിരിക്കുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). പിശാചിനെ സേവിക്കുന്നവരില്‍നിന്ന് എന്തു നന്മയും സത്യവുമാണ് ഈ വിജ്ഞാനികള്‍ കണ്ടെത്തിയത്! യേഹ്ശുവാ മാത്രമാണ് വഴിയും സത്യവും ജീവനും എന്ന് ഏറ്റുപറഞ്ഞുകൊണ്ടുതന്നെ ഇത്തരം ഭോഷ്ക്കുകള്‍ പറയുന്നവര്‍ ഓര്‍ക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). ദൈവത്തിന്റെ താക്കീതുകളെ അവഗണിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ അവസ്ഥ ഇതാണ്: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1 കോറി: 8; 2).

പ്രബോധനം ഇവിടംകൊണ്ട് അവസാനിച്ചിട്ടില്ല. യുവജന മതബോധന ഗ്രന്ഥത്തിലൂടെ ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ തന്റെ 'വിജ്ഞാനം' ദൈവജനത്തിലേക്കു പകരുന്നത് ശ്രദ്ധിക്കുക: "ദൈവത്തെ അന്വേഷിക്കുന്ന ആരും ക്രൈസ്തവരായ നമ്മോട് അടുപ്പമുള്ളവരാണ്. മുസ്ലിങ്ങളോട് സവിശേഷമായ ഒരളവില്‍ 'ചാര്‍ച്ച'യുണ്ട്. യഹൂദമതവും ക്രിസ്തുമതവും പോലെ ഇസ്ലാംമതവും ഏകദൈവ വിശ്വാസമുള്ള മതമാണ്‌(ഏകദൈവവിശ്വാസം). മുസ്ലീങ്ങളും സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നു"(പേജ് നമ്പര്‍:84). മദ്രസയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും കൊച്ചുകുട്ടികളില്‍നിന്നു കേട്ടതിനപ്പുറം, ഖുറാന്‍ എന്ന പുസ്തകം തുറന്നുനോക്കാനെങ്കിലും ഷോണ്‍ബോണും സംഘവും തയ്യാറായിരുന്നെങ്കില്‍ ഈ വിഡ്ഢിത്തം എഴുതുമായിരുന്നില്ല. മുഹമ്മദിനെ പ്രവാചകനായി പ്രഖ്യാപിച്ചുവെന്ന് അവന്‍ അവകാശപ്പെടുന്ന ദൈവത്തെയാണ് കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ വിശ്വസിക്കുന്നതെങ്കില്‍, ആ ദൈവത്തെയല്ല മനോവ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്! സത്യദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഭൂമിയില്‍ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിന്‍റെ പുത്രന്മാരോ മിദിയാനിലെയും തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാര്‍ഗ്ഗം മനസ്സിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ചു ചിന്തിച്ചിട്ടുമില്ല"(ബാറൂക്ക്:3;23). ഹാഗാറിന്റെ സന്തതികള്‍ ജ്ഞാനം അന്വേഷിക്കുന്നവരല്ല; മറിച്ച്, കെട്ടുകഥകളെ സത്യമെന്നു കരുതി അന്ധകാരത്തില്‍ ജീവിക്കുന്നവരാണ്! അല്ലാഹുവെന്ന് ഇവര്‍ വിളിക്കുന്ന ചന്ദ്രദേവനെയല്ല സത്യവിശ്വാസികള്‍ വിശ്വസിക്കുന്നത്!

ആരെങ്കിലും ഏകദൈവത്തില്‍ വിശ്വസിച്ചാല്‍പ്പോലും, സത്യദൈവമായ യാഹ്‌വെയെ വിശ്വസിക്കുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യാത്തിടത്തോളം ക്രൈസ്തവരുമായി അവര്‍ക്ക് യാതൊരു ചാര്‍ച്ചയുമില്ല! എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇപ്രകാരം കല്പിച്ചിരിക്കുന്നു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്"(പുറ: 20; 2). ദൈവം മോശയോടു വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധ നാമമല്ലാതെ മറ്റൊരു നാമം അവിടുത്തേക്കില്ല. ഈ സത്യം അറിയിച്ചതും അവിടുന്നുതന്നെയാണ്. അനേകം ദൈവങ്ങളില്‍നിന്ന്‍ അവിടുത്തെ തിരിച്ചറിയാനുള്ള അടയാളവും അവിടുന്നു നല്‍കി. ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം"(പുറ: 3; 6). ഈ ഭൂമിയില്‍ വേറെയും ദേവന്മാരും ദേവിമാരും ഉണ്ടെന്ന കാര്യം നമുക്കറിയാം. പൗലോസ് അപ്പസ്തോലന്‍ അതു വ്യക്തമാക്കിയിട്ടുമുണ്ട്. "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ"(1 കോറി: 8; 5). എന്നാല്‍, അബ്രാഹവും ഇസഹാക്കും യാക്കോബും ആരെയാണോ ദൈവമെന്നു വിളിച്ചത്, ആ ദൈവമാണ് സത്യദൈവം! സത്യദൈവത്തിന്റെ പേര് വെളിപ്പെടുത്തിയ സന്ദര്‍ഭം നോക്കുക: "മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ(യാഹ്‌വെ). ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍(യാഹ്‌വെ) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു"(പുറ: 3; 13,14). 'യാഹ്‌വെ' എന്നാണ് അവിടുത്തെ നാമമെന്ന് ഇവിടെ വെളിപ്പെടുത്തി.

എന്നാല്‍, മൂലഗ്രന്ഥത്തോട് നീതിപുലര്‍ത്താതെയുള്ള വിവര്‍ത്തനങ്ങളിലൂടെ ഈ മഹത്തായ നാമത്തെ ജനങ്ങളില്‍നിന്നു മറച്ചുവച്ചു. പേരിനെ പരിഭാഷപ്പെടുത്തിയ മണ്ടത്തരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിശാചായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം, സൈന്യങ്ങളുടെ ദൈവത്തിന്റെ അലംഘനീയമായ കല്പന ശ്രദ്ധിക്കുക: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). പുരുഷാന്തരങ്ങള്‍ പരിപൂര്‍ണ്ണമായി അവസാനിച്ചുവെന്നു മനോവ കരുതുന്നില്ല. ആയതിനാല്‍ത്തന്നെ, അവിടുത്തെ കല്പനയും നിലനില്‍ക്കുന്നു! മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത് സ്രഷ്ടാവായ ദൈവത്തെയാണെന്നു കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ക്കു തോന്നിയത് മൂന്നു കാരണങ്ങളാലാകാം. ഒന്നുകില്‍ ഖുറാനെക്കുറിച്ചുള്ള അജ്ഞത, അല്ലെങ്കില്‍ സത്യദൈവത്തെക്കുറിച്ചുള്ള അജ്ഞത; അതുമല്ലെങ്കില്‍, ഇവര്‍ മനഃപൂര്‍വം ദൈവജനത്തെ വഞ്ചിക്കുന്നു! ഇവരുടെ അടുത്ത ന്യായീകരണം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. മതബോധനം ഇങ്ങനെ തുടരുന്നു: "അബ്രാഹത്തെ തങ്ങളുടെ വിശ്വാസത്തിന്‍റെ പിതാവായി ബഹുമാനിക്കുന്നു"(പേജ് നമ്പര്‍ 84). ഇസ്ലാംമതക്കാര്‍ വിശ്വസിക്കുന്ന ഇബ്രാഹീം എങ്ങനെയാണ് ക്രിസ്ത്യാനികളുടെയും യഹൂദരുടെയും അബ്രാഹമാകുന്നത്? അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് ഇസഹാക്കിനെയായിരുന്നുവെങ്കില്‍, ഇബ്രാഹീം അറുക്കാന്‍ കൊണ്ടുപോയത് ഇസ്മായീലിനെയായിരുന്നു. ഇനിയിപ്പോള്‍ ഇതൊരു ധാരണപ്പിശകാണെങ്കില്‍പ്പോലും, അബ്രാഹത്തിന്റെ മാത്രം ദൈവമല്ല സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! അവിടുന്ന് ഇസഹാക്കിന്റെയും യാക്കോബിന്റെയുംകൂടി ദൈവമാണ്. മറിച്ച്, ഇസ്മായീലിന്റെയും ഏസാവിന്റെയും ദൈവമല്ല! കാരണം, ഏസാവിനെ അവിടുന്ന് വെറുത്തു എന്നാണു വചനം വെളിപ്പെടുത്തുന്നത്!

മതബോധന ഗ്രന്ഥത്തിലൂടെ ഇസ്ലാമിനെ മഹത്വവത്കരിക്കുന്ന മറ്റൊരു സന്ദേശമിതാണ്: "യേശുവിനെ വലിയൊരു പ്രവാചകനായി ഖുറാന്‍ പരിഗണിക്കുന്നു"(പേജ് നമ്പര്‍ 84). ഖുറാനില്‍ എവിടെയും യേഹ്ശുവായുടെ നാമം ഇല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നത് സാത്താനാണ്‌. മനുഷ്യപുത്രനായി പിറന്ന ദൈവപുത്രനെ ഇസ്ലാം അംഗീകരിക്കുന്നില്ല. പാപികള്‍ക്കുവേണ്ടി കുരിശില്‍ മരിക്കുകയും മൂന്നാംനാള്‍ ഉയിപ്പിക്കപ്പെടുകയും ചെയ്ത യേഹ്ശുവായെ അംഗീകരിക്കുന്ന ഒരുവന്‍പോലും ഇസ്ലാമിലില്ല. യേഹ്ശുവായിലൂടെ ഈ ലോകത്തിനു ദൈവം തന്ന അനുഗ്രഹത്തെ നിഷേധിക്കുന്നതിനുവേണ്ടി മാത്രമാണ് മുഹമ്മദും ഇസ്ലാമും ഈ ലോകത്ത് അവതരിച്ചത്. ഖുറാനില്‍ വായിക്കുന്നതും പ്രവാചകനെന്നു പരിചയപ്പെടുത്തുന്നതുമായ ഈസാ അല്ലാഹുവിന്റെപോലും പുത്രനല്ല. ഖുറാനിലെ അല്ലാഹുവിനു പുത്രനില്ലെന്ന് അവന്‍തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹുവിനു മൂന്നു പെണ്‍മക്കള്‍ മാത്രമേയുള്ളൂ! ഖുറാനിലെ ഈസാ ഒരു നബി മാത്രമായിരിക്കെ, അവനാണ് യേഹ്ശുവായെന്നു കരുതുന്നവര്‍ വലിയ അപകടത്തിലാണെന്ന കാര്യം മറക്കരുത്! ഇനിയിപ്പോള്‍, യേഹ്ശുവായെ പ്രവാചകനായി അംഗീകരിക്കുന്നവര്‍ ക്രൈസ്തവര്‍ക്ക് എങ്ങനെ സ്വീകാര്യരാകും? യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്ന നാളുകളില്‍ അവിടുത്തെ പ്രവാചകനായി പരിഗണിച്ച പലരുമുണ്ടായിരുന്നു. എന്നാല്‍, അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണെന്ന് ഏറ്റുപറഞ്ഞപ്പോഴാണ് പത്രോസ് ബഹുമാനിതനായതെന്നു നമുക്കറിയാം. അതായത്, ഇപ്പോള്‍ പരിപൂര്‍ണ്ണ ദൈവമായ യേഹ്ശുവായെ പ്രവാചകനായി മാത്രം പരിഗണിക്കുന്നവര്‍ അവിടുത്തെ അപമാനിക്കുകയാണു ചെയ്യുന്നത്! ഈ മതബോധനഗ്രന്ഥം എഴുതിയുണ്ടാക്കിയ കര്‍ദ്ദിനാളിനെ കപ്യാരെന്നു വിളിച്ചാല്‍ ബഹുമതിയാകുമോ? ബഹുമതിയായി കരുതുന്നുവെങ്കില്‍, ഈ കപ്യാര്‍ എഴുതിയ ഒരു വിജ്ഞാനംകൂടി ശ്രദ്ധിക്കുക: "അവിടുത്തെ അമ്മയായ മറിയത്തെ പ്രവാചകന്‍റെ അമ്മയായി ആദരിക്കുന്നു"(പേജ് നമ്പര്‍ 84). വലിയ കേമമായിപ്പോയി! പരിശുദ്ധ കന്യകാമറിയത്തെ പ്രവാചകന്റെ അമ്മ എന്നാണോ കത്തോലിക്കാസഭ വിളിക്കുന്നത്? ഈ ഒരു ചോദ്യത്തിനപ്പുറം വിശദ്ദീകരണം ഇവിടെ ആവശ്യമില്ല!

കത്തോലിക്കാസഭയിലെ യുവാക്കളെ വഞ്ചിക്കുവാനായി ചില താത്വീകമായ ഭോഷ്ക്കുകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൂടി ഇവിടെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഇതു നോക്കുക: "ക്രിസ്തുവിനെയും സഭയെയും സ്വന്തം കുറ്റത്താലല്ലാതെ അറിയാതിരിക്കുകയും എന്നാലും ആത്മാര്‍ത്ഥമായി ദൈവത്തെ തേടുകയും മനഃസാക്ഷിയുടെ സ്വരം അനുസരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നിത്യരക്ഷ പ്രാപിക്കാന്‍ കഴിയുമെന്നും സഭ പഠിപ്പിക്കുന്നു"(പേജ് നമ്പര്‍ 84). എത്ര കൗശലത്തോടെയാണ് രക്ഷയെയും ഏകരക്ഷകനെയും നിഷേധിച്ചിരിക്കുന്നതെന്നു നോക്കുക! സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ അറിയാത്തവര്‍ നിത്യരക്ഷപ്രാപിക്കുമെന്നു പറയുന്ന ക്രിസ്റ്റഫര്‍ ഷോണ്‍ബോണ്‍ യേഹ്ശുവായെക്കാള്‍ വലിയ ജ്ഞാനിയാണോ? യേഹ്ശുവായുടെ വാക്കുകള്‍ ഇപ്രകാരമാണു നാം വായിക്കുന്നത്: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3). ദൈവത്തെക്കുറിച്ച് അറിയാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഭൂമിയില്‍ അവിടുന്ന് ഒരുക്കിയിട്ടുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയിലെ മൂപ്പന്മാര്‍ സുവിശേഷപ്രഘോഷണം അവസാനിപ്പിച്ചുവെങ്കിലും, സഭയിലെതന്നെ ദൈവമക്കളും മറ്റിതര സഭകളും സജ്ജീവമായി ശുശ്രൂഷയില്‍ വ്യാപരിക്കുന്നുണ്ട്. ലോകം മുഴുവനെയും അറിയിക്കുവാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ദൈവം സജ്ജീകരിച്ചു തന്നിട്ടുമുണ്ട്. ആയതിനാല്‍ത്തന്നെ, ഇനി ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അപ്പസ്തോലനായ പൗലോസിലൂടെ ഇക്കാര്യം പരിശുദ്ധാത്മാവ് വെളിപ്പെടുത്തിരിക്കുന്നത് ശ്രദ്ധിക്കുക: "ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല"(റോമ: 1; 19, 20).

മാത്രവുമല്ല, മനഃസാക്ഷിയുടെ സ്വരം ശ്രവിക്കുന്ന എല്ലാവരും നിത്യരക്ഷപ്രാപിക്കുമെന്നു പറയാന്‍ ആര്‍ക്കും കഴിയില്ല. കാരണം, ഒരുവന്റെ മനഃസാക്ഷി രൂപപ്പെടുന്നത് അവനു ലഭിച്ചിരിക്കുന്ന അറിവുകളില്‍നിന്നാണ്. യേഹ്ശുവായെ ദൈവമായി അറിയാത്തവന്റെ മനഃസാക്ഷി രക്ഷയിലേക്കു നയിക്കുകയില്ല. തീവ്രവാദവുമായി അഴിഞ്ഞാടുന്നവരും തങ്ങളുടെ മനഃസാക്ഷിയുടെ സ്വരം അനുസരിച്ചുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് അപ്പസ്തോലന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നത്: "നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മ്മലമായി സൂക്ഷിക്കുവിന്‍"(1 പത്രോസ്: 3; 16). ദൈവമായ യേഹ്ശുവാ അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനുമുന്‍പ് അവസാനമായി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണു ബൈബിളില്‍ വായിക്കുന്നത്: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;15,16). ആയതിനാല്‍, മനോവയ്ക്കു പറയാന്‍ ഒന്നേയുള്ളൂ: ക്രൈസ്തവ സഭകളില്‍ത്തന്നെ 'നീറോമാര്‍' നുഴഞ്ഞുകയറിയിരിക്കുന്നു. ഇവര്‍ നേരിട്ടു കഴുത്തുവെട്ടുന്നവരല്ല; മറിച്ച്, തെറ്റായ പ്രബോധനങ്ങളിലൂടെ വിശ്വാസികളെ ഇല്ലാതാക്കുന്നവരാണ്! നിത്യരക്ഷയില്‍നിന്നു സകലരെയും അകറ്റുന്ന ഇക്കൂട്ടരാണ് കൂടുതല്‍ അപകടകാരികള്‍! ഏതു മാര്‍ഗ്ഗത്തില്‍ യാത്രചെയ്താലും ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്നു പറഞ്ഞുകൊണ്ട് വഴിപിഴപ്പിക്കുന്ന ഇവര്‍ക്കെതിരെ ജാഗരൂകരായിക്കുക!

"നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത്‌ വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു"(സുറ:60;4). ക്രിസ്ത്യാനികള്‍ അല്ലാഹുവിനെ വിശ്വസിക്കാന്‍ തയ്യാറാകുന്നതുവരെ ഓരോ ഇസ്ലാമിന്റെയും വൈരികളാണ്! ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള യാതൊരു ബോധവുമില്ലാത്ത ചില 'ഊളന്മാര്‍' മതബോധനവുമായിട്ട് ഇറങ്ങിയിരിക്കുന്നു. നിങ്ങളെയൊന്നും നയിക്കുന്നത് പരിശുദ്ധാത്മാവല്ലെന്നു സ്വയം തിരിച്ചറിയുക! ദൈവജനത്തെ കൊലയ്ക്കുകൊടുക്കാന്‍ ഒരിടയനെയും ദൈവം അയച്ചിട്ടില്ല; ദൈവം അയയ്ക്കാത്ത ഒരുവന്റെമേലും പരിശുദ്ധാത്മാവ് വരികയുമില്ല!

ക്രിസ്തീയതയും കമ്മൂണിസവും!

ഇസ്ലാമിന്റെ നരനായാട്ട് തുടരുമ്പോള്‍തന്നെ മറ്റൊരു ശത്രുകൂടി ക്രിസ്തീയതയ്ക്കെതിരേ ഉയര്‍ന്നുവന്നു. അതാണ്‌ ആഗോള കമ്മ്യൂണിസം എന്ന വൈരുദ്ധ്യാത്മക ഭൗതീകവാദം! മരണാനന്തരമുള്ള ജീവിതത്തെക്കുറിച്ചുള്ള ക്രിസ്തീയ വിശ്വാസ സത്യങ്ങളെ എതിര്‍ക്കുകയും, ഭൗതീകതയ്ക്കപ്പുറമുള്ളതെല്ലാം മിഥ്യയാണെന്നു ധരിപ്പിക്കുകയുമായിരുന്നു കമ്മ്യൂണിസം ചെയ്തത്! കമ്മ്യൂണിസം ഉടലെടുത്ത രാജ്യങ്ങളിലൊന്നും ഈ ആശയം സ്വീകാര്യമായില്ലെങ്കിലും, ഇത് അടിച്ചേല്‍പ്പിക്കപ്പെട്ട അനേകം നാടുകളുണ്ട്. എന്നാല്‍,ജനാധിപത്യ സംവീധാനത്തില്‍ ഈ പ്രസ്ഥാനത്തിന് ആദ്യമായി സ്വീകാര്യത ലഭിച്ചത് കേരളത്തിലാണെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റെല്ലായിടങ്ങളിലും ഈ ആശയം സ്ഥാനംപിടിച്ചത് നേരായ മാര്‍ഗ്ഗത്തിലായിരുന്നില്ല. അതായത്, വിപ്ലവത്തിലൂടെ സ്ഥാനംപിടിച്ചതും, ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം! ഫെഡറിക്ക് എംഗല്‍സ് എന്ന വിഡ്ഢിയായ കോടീശ്വരന്റെ സമ്പത്ത് ഉപയോഗിച്ച്, കാറല്‍ മാര്‍ക്സ് എന്ന ദരിദ്രന്റെ 'കുബുദ്ധി'യില്‍ ആവിഷ്കരിക്കപ്പെട്ടതാണ് കമ്മ്യൂണിസം! ജര്‍മ്മനിയിലെ പുരാതന നഗരമായ വുപ്പര്‍ട്ടാലില്‍ എംഗല്‍സിന്റെ ഭവനം ഇന്നുമുണ്ട്. ജര്‍മ്മനിയില്‍ എന്നല്ല, ഒരു യൂറോപ്യന്‍ രാജ്യത്തും അംഗീകാരമില്ലാത്ത ഈ ഭവനത്തെ സംരക്ഷിക്കുവാന്‍ കടന്നുവന്നിരിക്കുന്നത് ചൈന മാത്രമാണ്! കമ്മ്യൂണിസത്തിനു യൂറോപ്പില്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യതയാണ് ഇവിടെ വെളിപ്പെടുന്നത്! ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, യൂറോപ്പില്‍ എവിടെയും കാണാന്‍ കഴിയാത്ത ഒന്നാണ് അരിവാളും ചുറ്റികയും!

ക്രിസ്തീയതയുടെ ഈറ്റില്ലമായ യൂറോപ്പിനെ മുച്ചൂടു മുടിക്കാമെന്ന ചിന്തയോടെയായിരുന്നു കമ്മ്യൂണിസത്തെ സാത്താന്‍ അവതരിപ്പിച്ചത്. പൌരസ്ത്യ ക്രൈസ്തവസഭയെ ഉപദ്രവിക്കുകയെന്നതല്ലാതെ, പാശ്ചാത്യസഭയെ അധികമൊന്നും ആക്രമിക്കാന്‍ ഈ ശാക്തീകരണത്തിനായില്ല. ജോസഫ് സ്റ്റാലിന്‍ എന്ന കിരാതനിലൂടെ പൌരസ്ത്യസഭയിലെ അനേകരെ കൊന്നൊടുക്കിയിട്ടുണ്ട്. സോവ്യറ്റ് യൂണിയനോടു ചേര്‍ന്നുനിന്ന ചില കത്തോലിക്കാരാജ്യങ്ങളിലും പീഡനം അഴിച്ചുവിടാന്‍ സ്റ്റാലിനു സാധിച്ചിട്ടുണ്ട്. നീറോയ്ക്കും മുഹമ്മദിനും ശേഷം ഇത്രത്തോളം ക്രൈസ്തവ പീഡനം നടത്തിയിട്ടുള്ള മറ്റാരെങ്കിലും കഴിഞ്ഞ നൂറ്റാണ്ടുവരെ ഈ ഭൂമുഖത്ത് അവതരിച്ചിട്ടില്ല! ദൈവാലയങ്ങള്‍ നശിപ്പിക്കുകയും വൈദീകരെയും വിശ്വാസികളെയും കൊന്നൊടുക്കുകയും ചെയ്ത ഈ നരാധമന്‍, ഇരുപതുലക്ഷത്തിലേറെ യഹൂദരെയും കൊന്നൊടുക്കി! ഇവന്റെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് യഹൂദര്‍ 'സിയോണിസ്റ്റ് മൂവ്മെന്റ്' ഉണ്ടാക്കിയത്. ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ പുനസ്ഥാപനത്തിനു കാരണമായതും ഈ പീഡനം തന്നെ! സത്യദൈവത്തെ ആരാധിക്കുന്നവരെയെല്ലാം കൊന്നൊടുക്കുക എന്നതായിരുന്നു ഈ 'മൂന്നാം നീറോ'യുടെ ശൈലി! ഇവന്റെ അന്ത്യത്തിനുശേഷം പീഡനത്തിന് അറുതിവന്നുവെന്നതു യാഥാര്‍ത്ഥ്യമാണ്! എന്നിരുന്നാലും, ആരാധനാസ്വാതന്ത്ര്യം പൂര്‍ണ്ണമായി ലഭിച്ചിരുന്നില്ല.

കമ്മ്യൂണിസത്തിനു ദോഷവശം ഉള്ളതുപോലെതന്നെ ചില നല്ല വശങ്ങളുമുണ്ട്. സ്റ്റാലിനുശേഷം വന്നവരില്‍ ആരുതന്നെ ഇവനെപ്പോലെ ക്രൂരന്മാരായിരുന്നില്ല. അതിനാല്‍ത്തന്നെ, യഥാര്‍ത്ഥ ക്രിസ്തീയതയോടു കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒരു ജനത അവിടെ രൂപപ്പെട്ടു! അനാവശ്യ ആചാരങ്ങള്‍ ഒന്നുതന്നെ അവിടെ കടന്നുവരാതിരിക്കാന്‍, റഷ്യന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അവര്‍ക്കു കാവല്‍നിന്നു! മാത്രവുമല്ല, സ്വതന്ത്രമായി വിഹരിക്കാന്‍ സാഹചര്യമില്ലാത്തതുകൊണ്ട്, ഇസ്ലാം എന്ന പൈശാചികത അവിടെ കടന്നുചെന്നുമില്ല! റഷ്യയുടെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തപ്പെട്ട സോവ്യറ്റ് യൂണിയനിലൂടെ ലോകത്തിനും ക്രിസ്തീയതയ്ക്കും ലഭിച്ച നേട്ടം ഇത്രയുമാണ്!

സ്റ്റാലിന്‍ കൊന്നിടത്തോളം വരില്ലെങ്കിലും, നരനായാട്ടില്‍ കുപ്രസിദ്ധനായ ഒരു ഒളിപ്പോരാളി ലാറ്റിനമേരിക്കയിലും അവതരിച്ചിട്ടുണ്ട്! ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വീരപുരുഷനായി അംഗീകരിച്ചിരിക്കുന്ന 'ചെഗുവേര' എന്നും 'ചെ' എന്നും അറിയപ്പെട്ടിരുന്ന 'ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍ന' ആയിരുന്നു അവന്‍! ചുണ്ടില്‍ എരിയുന്ന ചുരുട്ടും, പട്ടാളവേഷവും, നക്ഷത്രം ആലേഖനം ചെയ്ത തൊപ്പിയുമണിഞ്ഞ്‌ നാം കാണുന്ന ചെഗുവേര ഒരു ഒരു മാര്‍ക്സിസ്റ്റ്‌ വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലകളുടെ നേതാവുമായിരുന്നു. 1928 ജൂണ്‍ 14 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ആയിരുന്നു ഇയാളുടെ ജനനം. കുട്ടിപ്രായത്തില്‍തന്നെ, ലോക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ചെഗുവേരയ്ക്കുണ്ടായിരുന്നു. ഇത് വായനയില്‍നിന്നു സമ്പാദിച്ചതാണെന്നു ജീവചരിത്രകാരന്മാര്‍ കുറിച്ചിട്ടുണ്ട്. പ്രഗത്ഭരായ എഴുത്തുകാരുടെ കവിത, സാഹിത്യം, ചരിത്രം തുടങ്ങിയ രചനകളില്‍ തത്പരനായിരുന്ന ചെഗുവേരയെ ഏറെ സ്വാധീനിച്ചത് കാറല്‍ മാര്‍ക്സായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ മാര്‍ക്സിയന്‍ ചിന്താഗതിയില്‍ ആകൃഷ്ടനായ ഇയാളുടെ ആരാധനാപാത്രങ്ങള്‍ മാവോയും സ്റ്റാലിനുമായിരുന്നു. അതിനാല്‍ത്തന്നെ ഇവര്‍ ഇരുവരുടെയും വീര്യം ആവാഹിച്ചാണ് ഇവന്‍ വളര്‍ന്നത്! 1948-ല്‍ വൈദ്യപഠനത്തിനായി 'ബ്യുനോസ് ഐറിസ് സര്‍വ്വകലാശാലയില്‍' ചേര്‍ന്നു. ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ചിരുന്ന ചെഗുവേര തന്റെ സുഹൃത്തുമായി ചേര്‍ന്നു നടത്തിയ രണ്ടു ലോകയാത്രകള്‍ ഇയാളുടെ ഉള്ളിലെ വിപ്ലവകാരിയെ ജ്വലിപ്പിക്കാന്‍ കാരണമായി. ചെറുപ്പം മുതല്‍ പാവങ്ങളോടു താത്പര്യം കാണിച്ചിരുന്ന ചെഗുവേരയ്ക്ക് ലാറ്റിനമേരിക്കയിലെ സാമ്പത്തീക അരക്ഷിതാവസ്ഥ നേരില്‍ക്കണ്ടതോടെ ഇയാളുടെ ജീവിതം മാറിമറിഞ്ഞു.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയെല്ലാം ചേര്‍ത്തുവച്ചുകൊണ്ടുള്ള ഐക്യരാജ്യമായിരുന്നു ചെഗുവേരയുടെ സങ്കല്പം! ഭൂപ്രഭുക്കളുടെ കീഴില്‍ പീഡനമനുഭവിക്കുന്ന കര്‍ഷകര്‍, ഖനിതൊഴിലാളികള്‍ എന്നിവരുടെയെല്ലാം വിമോചനം ഇയാള്‍ സ്വപ്നംകണ്ടു. 1953-ല്‍ പഠനം പൂര്‍ത്തിയാപ്പോഴേക്കും ലാറ്റിന്‍ അമേരിക്കയെ ഏകീകരിക്കുകയെന്ന അഭിലാഷം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. 1953 ജൂലൈ ഏഴിന് ഡോക്ടര്‍ ഏര്‍ണസ്റ്റോ ചെഗുവേര തന്റെ പുതിയ ദൗത്യവുമായി ഇറങ്ങിത്തിരിച്ചു. ബൊളീവിയ, പെറു, ഇക്വഡോര്‍, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വേ, ഹോണ്ടുറാസ്, എല്‍-സാവ്ദോര്‍ എന്നീ രാജ്യങ്ങളെയാണ് ലക്ഷ്യമാക്കിയായിരുന്നു യാത്ര. യൂണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലെ തൊഴിലാളികളുടെ ദുരന്തങ്ങള്‍ നേരില്‍ കണ്ടിരുന്നതിനാല്‍, അവരുടെ മോചനമായിരുന്നു ആദ്യത്തെ പദ്ധതിയായി ചെഗുവേര തീരുമാനിച്ചുറപ്പിച്ചത്. തൊഴിലാളികളെ മോചിപ്പിക്കുന്നതോടൊപ്പം മുതലാളി വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യണം എന്നതുകൂടി ഇയാളുടെ ലക്ഷ്യത്തിലുണ്ടായിരുന്നു! ഗ്വോട്ടിമാലയിലെ സര്‍ക്കാര്‍ നടത്തുന്ന ഭൂപരിഷ്കരണ പരിപാടികളില്‍ പങ്കാളിയാവുകയും, ഉപയോഗിക്കാതെ കിടക്കുന്ന വന്‍തോതിലുള്ള കൃഷിയിടങ്ങള്‍ ജന്മികളില്‍നിന്നു പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കും, കര്‍ഷകര്‍ക്കുമായി വീതിച്ചു കൊടുക്കുകയും ചെയ്തു. 225,000 ഏക്കറോളം ഭൂമി 'യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയില്‍നിന്നു സര്‍ക്കാര്‍ പിടിച്ചെടുത്തു. ഈ ഭൂപരിഷ്കരണ നിയമം ഏറ്റവും കൂടുതല്‍ ബാധിച്ചതും ഈ കമ്പനിയെത്തന്നെയായിരുന്നു. ഗ്വാട്ടിമാലയില്‍തന്നെ തുടര്‍ന്നു പ്രവര്‍ത്തിക്കാനായി ചെഗുവേരയുടെ ഉള്ളില്‍ രൂപപ്പെട്ടുവന്ന തികഞ്ഞ വിപ്ലവകാരി തീരുമാനിച്ചു. ഇവിടുന്നാണ്‌ ചെഗുവേര എന്ന ഒളിപ്പോരാളിയുടെ ദൗത്യം ആരംഭിക്കുന്നത്!

ഏര്‍ണസ്റ്റോ ചെഗുവേര എന്ന വിപ്ലവകാരിയുടെ ജനനം വരെയുള്ള സംഭവങ്ങളുടെ ചുരുക്കമാണ് ഇവിടെ വിവരിച്ചത്. ഇനിയങ്ങോട്ടുള്ള സംഭവബഹുലമായ ജീവിതത്തെ പൂര്‍ണ്ണതയോടെ കുറിക്കണമെങ്കില്‍, ഈ ലേഖനം ഒരു പരമ്പരയായിത്തന്നെ പ്രസിദ്ധികരിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍, വളരെ ചുരുക്കമായി ചിലതുകൂടി വെളിപ്പെടുത്തിയതിനുശേഷം പ്രധാന വിഷയത്തിലേക്കു പ്രവേശിക്കാം. 1953 ജൂലൈ ഇരുപത്തിയാറില്‍ ക്യൂബയില്‍ നടന്ന മൊങ്കാട ബാരക്ക് ആക്രമണവുമായി ബന്ധപ്പെട്ട് , ഫിഡറല്‍ കാസ്ട്രോയുമായി അടുത്ത ബന്ധമുള്ള ചിലരുമായി പരിചയപ്പെടാന്‍ ചെഗുവേരക്ക് സാധിച്ചു. ഫിഡറല്‍ കാസ്ട്രോയുടെ സഹോദരനായ റോള്‍ കാസ്ട്രോയാണ് ചെഗുവേരയെ അയാള്‍ക്കു പരിചയപ്പെടുത്തികൊടുത്തത്. ഇക്കാലത്ത് കാസ്ട്രോ ഒരു സമരമുഖത്തായിരുന്നു. ക്യൂബയില്‍ അമേരിക്ക സ്ഥാപിച്ച ബദല്‍ സര്‍ക്കാരിനെതിരേയുള്ള സമരമായിരുന്നു അത്. ഫിഡറല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുണ്ടായിരുന്ന 'മൂവ്മെന്റിന്റെ' വൈദ്യസഹായ രംഗത്ത് പ്രവേശിച്ച ചെഗുവേര, അംഗങ്ങളോടൊപ്പം സൈനീക പരിശീലനവും നേടി. പിന്നീട്, സൈന്യത്തിലെ രണ്ടാം കമ്മാണ്ടറായി ചെഗുവേര നിയോഗിക്കപ്പെടുകയും കാസ്ട്രോയുടെ ഏറ്റവും അടുത്ത സഹയാത്രികനായി മാറുകയും ചെയ്തു! ചുരുങ്ങിയ കാലംകൊണ്ടുതന്നെ ക്രൂരനായ ഒരു കമ്മാണ്ടര്‍ എന്ന പേര് ചെഗുവേര നേടിയെടുത്തു. ഒറ്റുകാരെയും രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് സംശയം തോന്നുന്നവരെയും നിഷ്കരുണം വധിക്കുകയെന്നതായിരുന്നു ഇയാളുടെ ശൈലി. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സകല തടവുകാരെയും വിചാരണകൂടാതെ വധിക്കുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. യുദ്ധമുഖത്തുനിന്നു പിന്മാറുന്നവരെയും സംഘത്തില്‍നിന്നു പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരെയും കൊന്നുകളയാന്‍ ചെഗുവേരക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

അട്ടിമറിയിലൂടെ ക്യൂബയില്‍ അധികാരത്തിലേറിയ കാസ്ട്രോയുടെ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകളുടെയെല്ലാം മന്ത്രിയായിരുന്നതും ചെഗുവേരതന്നെ! ധനകാര്യം, വ്യവസായം, സഹകരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയാരിക്കുമ്പോള്‍ത്തന്നെ, ദേശീയ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കറന്‍സിയില്‍ ഒപ്പിടുന്നതും ചെഗുവേരയാണ്. ഇതിനൊക്കെ പുറമേ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളില്‍ ഇയാള്‍ ഇടപെട്ടുപോന്നു! ചെഗുവേരയുടെ വീരകൃത്യങ്ങള്‍ വിവരിക്കുന്നത് തത്ക്കാലം ഇവിടെ നിര്‍ത്തിക്കൊണ്ട് മറ്റൊരു വിഷയത്തിലേക്കു കടക്കുകയാണ്.

ഈ അടുത്തനാളില്‍ വത്തിക്കാന്‍ രാജാവ് ക്യൂബയില്‍ സന്ദര്‍ശനം നടത്തി. അവിടെ ബലിയര്‍പ്പണം നടത്തിയപ്പോള്‍, അള്‍ത്താരയുടെ ഇരുവശങ്ങളിലുമായി രണ്ടു വലിയ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നത് ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. ഒന്ന് യേഹ്ശുവായുടെ ചിത്രവും മറ്റൊന്ന് ഏര്‍ണസ്റ്റോ ചെഗുവേരയുടെ ചിത്രവുമായിരുന്നു അവ. താന്‍ ചെഗുവേരയുടെ ഒരു ആരാധകനാണെന്നു പരസ്യമായി പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സീസ്! എന്നാല്‍, കത്തോലിക്കാസഭയുടെ നിയമമനുസരിച്ച്, അള്‍ത്താരയില്‍ ഒരുവന്റെ ചിത്രം സ്ഥാപിക്കണമെങ്കില്‍ അയാളെ വിശുദ്ധനായി പ്രഖ്യാപിക്കണം. ഫ്രാന്‍സീസിന്റെ ആരാധനാമൂര്‍ത്തിയാണ് ചെഗുവേരയെങ്കില്‍, ഇവന്റെ ചിത്രം സ്ഥാപിക്കേണ്ടത് ഫ്രാന്‍സീസിന്റെ വീട്ടിലാണ്! സഭയുടെ നിയമങ്ങളെ മുഴുവന്‍ ചവിട്ടിമെതിച്ചുകൊണ്ട്‌ പോരുകാളയെപ്പോലെ ഓടിനടക്കുന്ന വത്തിക്കാന്‍ രാജാവിന്റെ അടുത്തലക്ഷ്യം ചെഗുവേരയെ വിശുദ്ധനാക്കുക എന്നതായിരിക്കാം. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല എന്ന പൈശാചിക പ്രഖ്യാപനം നടത്തിയത്, നിരീശ്വരവാദിയും അനേകായിരം നിരപരാധികളുടെ ചോരകുടിക്കുകയും ചെയ്ത ചെഗുവേരയോടുള്ള ബഹുമാനാര്‍ത്ഥമായിരിക്കാം! ഫ്രാന്‍സീസ് നടത്തിയ ഓരോ പ്രഖ്യാപനങ്ങളുടെ പിന്നിലും ചെഗുവേരയുടെ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതില്‍ പ്രശ്നമില്ലെന്നു പറഞ്ഞതുപോലും ചെഗുവേരയോടുള്ള ആദരവുകൊണ്ടായിരിക്കാം. ഫ്രാന്‍സീസിന്റെ ഓരോ പ്രഖ്യാപനങ്ങളുടെയും പിന്നില്‍ ചെഗുവേരയുടെ ദുരാത്മാവ്‌ പ്രവര്‍ത്തിച്ചിരുന്നോ എന്നറിയണമെങ്കില്‍, ഇനി കുറിക്കുന്ന ഓരോ വരികളിലും പൂര്‍ണ്ണ ശ്രദ്ധപതിപ്പിക്കുകയും, ഫ്രാന്‍സീസ് നടത്തിയിട്ടുള്ള ജല്പനങ്ങളെ ഓര്‍മ്മയില്‍ കൊണ്ടുവരികയും ചെയ്യുക.

ചെഗുവേര ആദ്യം വിവാഹം കഴിച്ചത് ഹില്‍ഡ എന്ന സ്ത്രീയെ ആയിരുന്നു. ഇവളിലുണ്ടായ കുഞ്ഞിനു രണ്ടുവയസ്സു പ്രായമുള്ളപ്പോള്‍ ഈ വിവാഹബന്ധം വേര്‍പെടുത്തി. ഈ സമയത്ത് ഇയാള്‍ക്ക് മറ്റൊരു പ്രണയത്തില്‍ ഒരു വയസ്സ് പ്രായമുള്ള മറ്റൊരു പെണ്‍കുഞ്ഞുകൂടി ഉണ്ടായിരുന്നു. ഹില്‍ഡയുമായുള്ള ബന്ധം വേര്‍പെടുത്തിയതിനുശേഷം കാമുകിയായിരുന്ന അലൈഡയെ വിവാഹംകഴിച്ചു. വിവാഹത്തിനു മുന്‍പുണ്ടായിരുന്ന കുഞ്ഞിനെക്കൂടാതെ മൂന്നു കുഞ്ഞുങ്ങള്‍ക്കൂടി ജനിച്ചു. ഇതിനെല്ലാം പുറമേ അവിഹിതമായി മറ്റൊരു കുട്ടികൂടി ചെഗുവേരക്കുണ്ട്. ലിലിയ റോസ ലോപസ് എന്ന സ്ത്രീയില്‍ അവിഹിതമായി ജനിച്ച കുഞ്ഞിന്റെ പേര് 'ഒമര്‍ പെരസ്' എന്നാണ്! ഫ്രാന്‍സീസ് അള്‍ത്താരയില്‍ സ്ഥാപിച്ചവനെ വെള്ളപൂശണമെങ്കില്‍ നിരീശ്വരവാദം മാത്രം മതിയാകില്ല; അവിഹിത ജീവിതത്തെയും വ്യഭിചാരത്തെയും മഹത്വവത്ക്കരിക്കണം. ഇനിയും തീര്‍ന്നിട്ടില്ല; ഈ ലോകത്ത് ഏറ്റവുമധികം മനുഷ്യരെ കൊന്നോടുക്കിയിട്ടുള്ളവനും ക്രിസ്ത്യാനികളെ നിഷ്ഠൂരമായ പീഡനമുറകള്‍ക്കു വിധേയരാക്കുകയും ചെയ്തിട്ടുള്ള ജോസഫ് സ്റ്റാലിനായിരുന്നു ചെഗുവേരയുടെ ആദര്‍ശപുരുഷന്‍. മനുഷ്യസ്നേഹിയെന്നു കമ്മ്യൂണിസ്റ്റുകള്‍ ഇവനെ വാഴ്ത്തുമ്പോള്‍, ഇവനെപ്പോലെ മനുഷ്യാവകാശ ധ്വംസകനായ മറ്റൊരാളും ലാറ്റിന്‍ അമേരിക്കയില്‍ ജനിച്ചിട്ടില്ല എന്നതാണു സത്യം. ചെഗുവേരയുടെ ഭരണകാലത്ത് സംഗീതത്തെ സാമ്രാജ്യവിരുദ്ധമായി പ്രഖ്യാപിച്ചു. ഇയാളുടെ ഭരണത്തിന്‍കീഴില്‍ ജീവിക്കുന്നവര്‍ക്ക് സിനിമ കാണാനോ നൃത്തം ചെയ്യാനോ അവകാശമുണ്ടായിരുന്നില്ല. രാജ്യത്ത് സിനിമ നിരോധിച്ചു. യുവതലമുറ യാതൊരു ചോദ്യങ്ങളും ഉപാധികളും കൂടാതെ സര്‍ക്കാരിനെ അനുസരിക്കണം. ഇന്നത്തെ ചെറുപ്പക്കാര്‍ ഇതൊന്നുമറിയാതെ ചെഗുവേരയുടെ ചിത്രം ശരീരത്തു പച്ചകുത്തി നടക്കുന്നു.

ക്യൂബയിലെ പഴയ ഒരു ജയില്‍പ്പുള്ളിയായിരുന്ന അര്‍മാണ്ടോ പറയുന്നത്, യാതൊരു തെറ്റും ചെയ്യാത്തവരെ വിചാരണപോലും ചെയ്യാതെ തൂക്കിലേറ്റിയിട്ടുണ്ട്‌ എന്നാണ്! എതിര്‍പ്പിന്റെ സ്വരങ്ങള്‍ എവിടെനിന്നു കേട്ടാലും ചോദ്യചെയ്യാതെതന്നെ വെടിവച്ചുകൊല്ലുന്ന ഇവനാണ് മനുഷ്യാവകാശത്തിന്റെ പേരില്‍ ഭൂജന്മികളെയും വ്യവസായികളെയും കൊന്നൊടുക്കിയത്! കൃഷിക്കാര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ഇവന്‍തന്നെ, കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും കൊന്നൊടുക്കിയിട്ടുണ്ട്. നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയം തൊഴില്‍ ചെയ്യാത്ത വ്യക്തികളുടെ കൂലിയില്‍ കുറവു വരുത്തും; എന്നാല്‍, കൂടുതല്‍ ജോലി ചെയ്‌താല്‍ ലഭിക്കുന്നത് ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണ്! ഏതൊരു എകാധിപതികളെക്കാളും അധികമായി ക്രൂരത അഴിച്ചുവിട്ട കിരാതനായ ഭരണാധികാരിയായിരുന്നു ചെഗുവേര! ശീതരക്തത്തോടുകൂടിയ ഒരു കൊലപാതക യന്ത്രം എന്നുവരെ ഇയാളെ അക്കാലത്തു പലരും വിശേഷിപ്പിച്ചിരുന്നു! തന്റെ നിലപാടുകളെ സ്വീകരിക്കാത്തവരോട് അടക്കാനാകാത്ത അസഹിഷ്ണുതയുള്ള വ്യക്തിയായിരുന്നു ഇയാള്‍. കോംഗോയിലെ കര്‍ഷകരെ സംഘടിപ്പിക്കാന്‍ ആഫ്രിക്കയിലേക്കു കടന്നുചെന്ന ചെഗുവേരയെ അവര്‍ സ്വീകരിച്ചില്ല. യുദ്ധം ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു ജനത എന്നാണ് കോംഗോയിലെ ജനങ്ങളെ ഇയാള്‍ വിശേഷിപ്പിച്ചത്. പറഞ്ഞാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ക്കുപോലും യുദ്ധത്തെ ആശ്രയിക്കുന്ന വ്യക്തിയായിരുന്നു ചെഗുവേര! യുദ്ധമാണ് എല്ലാറ്റിന്റെയും പരിഹാരമെന്ന് ഇയാള്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. യുദ്ധംചെയ്യാന്‍ ഇഷ്ടമില്ലാത്ത ആരെയും ചെഗുവേരക്ക് താത്പര്യമില്ലായിരുന്നു!

ഭൂമിയില്‍ ആരെയും അനുസരിക്കാത്ത ഒരുവനായിരുന്നു ചെഗുവേര! കാസ്ട്രോയ്ക്കുപോലും ഇവനെ ഭയമായിരുന്നു. ആരെയും അനുസരിക്കാതെ ജീവിച്ചുകൊണ്ട്, സകലരെയും അനുസരിപ്പിക്കാന്‍ ചെഗുവേര കണ്ടെത്തിയ വഴിയായിരുന്നു വിപ്ലവം! പതിയിരുന്ന് ആക്രമണം നടത്തി കുപ്രസിദ്ധിനേടിയ ഇത്തരത്തിലൊരുവനെ ആരാധിക്കുന്ന വ്യക്തിയാണ് 'സമാധാനം സമാധാനം' എന്നു പുലമ്പിക്കൊണ്ടു നടക്കുന്നത്. ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദേശപര്യടനങ്ങള്‍ നടത്തുകയും ഇസ്ലാമിനു വേദനിക്കുമ്പോള്‍ അലമുറയിടുകയും ചെയ്യുന്ന ഫ്രാന്‍സീസിനെ തിരിച്ചറിയുക. ചെഗുവേരയുടെ പാപങ്ങള്‍ സഭയില്‍ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇയാള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്വാസപരമായും കായികമായും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ കുതന്ത്രങ്ങളും വത്തിക്കാന്‍ രാജാവ് പ്രയോഗിക്കുന്നുണ്ട്. ആയതിനാല്‍ത്തന്നെ, ക്രൈസ്തവര്‍ക്കെതിരേ അവതരിച്ചിരിക്കുന്ന അഭിനവനീറോയാണ് വത്തിക്കാനിലെ രാജാവ്!

ഇപ്പോള്‍ വിശ്വാസികള്‍ക്കുനേരേ ഫ്രാന്‍സീസ് നടത്തുന്നതും 'ഗറില്ലായുദ്ധം' തന്നെയാണ്!

ചേര്‍ത്തുവായിക്കാന്‍: കമ്മ്യൂണിസത്തിന്റെ പിടിയില്‍നിന്നു വിടുതല്‍ നേടിയ പോളണ്ടില്‍ ലെനിന്റെയും ട്രോട്സ്കിയുടെയും ചിത്രങ്ങള്‍ നിരോധിച്ചതുപോലെ ചെഗുവേരയുടെ ചിത്രവും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്! വസ്ത്രങ്ങളിലോ തോപ്പിയിലോ മറ്റേതെങ്കിലും തരത്തിലോ ഇവന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അവിടെ കുറ്റകരമാണ്! അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ പറഞ്ഞത് ഇങ്ങനെ: സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്; എന്നാല്‍, ക്രിസ്ത്യാനികളെ അല്ലാതെ ഒന്നിനെയും ഞങ്ങള്‍ക്കുവേണ്ട! അതുകൊണ്ട് ഇന്ന് അവര്‍ സ്വസ്ഥമായി ഉറങ്ങുന്നു. അവരുടെ കുഞ്ഞുങ്ങള്‍ ഭയംകൂടാതെ സ്കൂളുകളില്‍ പോകുകയും ചെയ്യുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4609 views

LOG IN

Lost your password?

SIGN UP

LOST PASSWORD