എഡിറ്റോറിയല്‍

സാംസ്കാരിക കേരളത്തിലെ ആഭാസശബ്ദം!

Print By
about

21 - 01 - 2016

കാലഘട്ടത്തില്‍ അനേകം പൈശാചിക ശബ്ദങ്ങള്‍ കേരളജനത ശ്രവിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ ഏറ്റവും വിഷലിപ്തമായ ശബ്ദം പുറപ്പെടുന്നത് 'ശശികല' എന്നൊന്നൊരു വൃത്തികെട്ട രൂപത്തില്‍നിന്നാണെന്നു നമുക്കറിയാം! നൗഷാദ് എന്നൊരു ചെറുപ്പക്കാരാന്റെ കുടുംബത്തിനു പത്തുലക്ഷം രൂപയുടെ ധനസഹായം ലഭിച്ചതാണ് ഇവളുടെ അടിവയറ്റില്‍ അവസാനമായുണ്ടായ വിറയല്‍! എത്രമാത്രം പൈശാചികതയാണ് ഈ അഭിസാരികയെ സ്വാധീനിച്ചിരിക്കുന്നത് എന്നതിന്റെ അവസാനത്തെ തെളിവായിരുന്നു നൗഷാദിന്റെ മരണത്തെക്കുറിച്ചുള്ള ഇവളുടെ പ്രസ്താവന! ഹിന്ദുത്വത്തിന്റെ വക്താവായി വിലസുന്ന ഇവള്‍ ഒരു അദ്ധ്യാപികയാണെന്നു മനോവ മനസ്സിലാക്കുന്നു! ഈ സാമൂഹിക വിപത്തിനെ അദ്ധ്യാപിക വൃത്തിയില്‍നിന്നു പുറത്താക്കുകയും തുറങ്കിലടയ്ക്കുകയും ചെയ്തില്ലെങ്കില്‍ അതു വരാനിരിക്കുന്ന തലമുറയോടുള്ള ദ്രോഹമായിരിക്കും. കാരണം, ഇവളുടെ ചില വീഡിയോകള്‍ മനോവ കണ്ടിട്ടുണ്ട്. പൈശാചികതയില്‍ ഒന്നാമതെത്താന്‍ ശബ്ദവും ശരീരവും തമ്മില്‍ മത്സരിക്കുന്നതായി മനോവയ്ക്കു മനസ്സിലായി. സ്വന്തം മതം പ്രചരിപ്പിക്കാനുള്ള ആശയങ്ങളൊന്നും ഇല്ലാത്തതുമൂലം ചുറ്റുമുള്ള മതങ്ങളെ തെറിവിളിച്ചു സായൂജ്യമടയുകയാണിവള്‍!

ഒരു മതത്തിന്റെയും വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവയല്ല. യുക്തിയ്ക്കു നിരക്കാത്ത ആശയങ്ങള്‍ എവിടെക്കണ്ടാലും ചോദ്യം ചെയ്യപ്പെടണം. എന്നാല്‍, ചോദ്യം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് 'മിനിമം' യോഗ്യതയെങ്കിലുമില്ലെങ്കില്‍ ശശികലയെപ്പോലെ തെറിപറഞ്ഞു നടക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. തിരിച്ചു ചോദിക്കാന്‍ ആളില്ലാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഇവളുടെ നാവിനു ചലനശേഷിയുള്ളൂ. അതായത്, യാതൊരു വെളിവുമില്ലാത്ത ആളുകള്‍ തമ്പടിക്കുന്ന ചില ചാത്തന്‍സേവാ മഠങ്ങളിലും സര്‍പ്പക്കാവുകളിലും ഇവള്‍ പ്രസംഗിക്കും. ആ പ്രസംഗം വീഡിയോയില്‍ എടുത്ത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കാന്‍ സംഘപരിവാറിലെ ചില വിഡ്ഢികളുമുണ്ട്. എന്നാല്‍, ഒരു സംവാദത്തിനും ഇവരാരും തയ്യാറാകുന്നില്ല. സ്വബോധമുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന ആശയങ്ങളൊന്നും സനാതനത്തില്‍ ഇല്ലാത്തതുകൊണ്ടാണ് സംവാദങ്ങളോട് ഇവറ്റകള്‍ പുറംതിരിയുന്നത്!

അന്ധകാരത്തിന്റെ ആധിപത്യത്തില്‍ കഴിയുന്ന ജനതയെ അവിടെത്തന്നെ ഉറപ്പിച്ചുനിര്‍ത്താന്‍ 'സംഘപരിവാരങ്ങള്‍' അവതരിപ്പിച്ചിരിക്കുന്ന വിചിത്രജീവികളില്‍ ഒന്നാണ് ശശികല! കെട്ടുകഥകള്‍ക്കു ജീവന്‍ നല്‍കുമ്പോള്‍, ആ കഥയിലെ കഥാപാത്രങ്ങള്‍ ദൈവങ്ങളായി മാറുന്നു. ഇതാണ് ഓരോ ഹൈന്ദവദേവന്മാരുടെയും അടിസ്ഥാനം.രാമനും ലക്ഷ്മണനും സീതയുമൊക്കെ ഈ ഭൂമിയില്‍ ജീവിച്ചിരുന്നവരാണെന്നു കരുതിയിരിക്കുന്ന വ്യക്തികളെ, ആ അബദ്ധചിന്തയില്‍ തളച്ചിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹിന്ദുമതത്തിന് ഇരുന്നൂറു വയസ്സ്‌ തികയ്ക്കാന്‍ കഴിയില്ലെന്നു സംഘികള്‍ക്ക് നല്ല ബോധ്യമുണ്ട്. രത്നാകരന്‍ എന്ന ഒരു പിടിച്ചുപറിക്കാരന്‍ വാത്മീകിയായപ്പോള്‍, അയാള്‍ എഴുതിയ കഥയാണ് രാമായണം! കഥയുടെ പശ്ചാത്തലം അയോദ്ധ്യയും സരയൂ നദിക്കരയും ശ്രീലങ്കയുമൊക്കെയായി വ്യാപിച്ചു കിടക്കുന്നു. രാമന്‍ എന്ന കഥാപാത്രം ജനിച്ചത് അയോദ്ധ്യയിലാണെന്നു രത്നാകരന്‍ ഭാവനയില്‍ കണ്ടു. കഥ ഒരു യാഥാര്‍ത്ഥ്യമാണെന്നു തെറ്റിദ്ധരിച്ചവര്‍ അയോദ്ധ്യയെ രാമജന്മഭൂമിയാക്കി! രത്നാകരന്റെ ഭാവനയില്‍ വിരിഞ്ഞ കഥാപാത്രങ്ങളായ രാമന്റെയും ലക്ഷമണന്റെയും അന്ത്യം സമാനതകളുള്ളതും ദയനീയവുമാണ്! സരയൂ നദിയില്‍ ചാടി ഇരുവരും ആത്മഹത്യചെയ്യുകയായിരുന്നു. സാധാരണക്കാര്‍ സ്വയം ജീവന്‍ ഹനിച്ചാല്‍ അതിനെ ആത്മഹത്യയെന്നാണ് പറയുന്നതെങ്കില്‍, ഹൈന്ദവ ആചാര്യന്മാരുടെ ആത്മഹത്യയ്ക്കുപോലും ദിവ്യപരിവേഷം നല്കാറുണ്ട്. ആയതിനാല്‍, രാമലക്ഷമണന്മാരുടെ ആത്മഹത്യയെ ഹൈന്ദവ ഭാഷയില്‍ 'ജലസമാപ്തി' എന്നു മാത്രമേ പറയാവൂ! അതായത്, ആത്മഹത്യചെയ്ത കഥാപാത്രത്തെയാണ് ഹിന്ദുക്കള്‍ ദൈവമായി ആരാധിക്കുന്നത്!

സ്വന്തം ഭാര്യയോടും മക്കളോടും സഹോദരനോടും നീതി കാണിക്കാത്ത രാമനോട് അപേക്ഷിക്കുന്നവരുടെ വിവരക്കേടിനെ നിസ്സാരമായി കരുതാന്‍ കഴിയില്ല! ഈ വിവരക്കേടില്‍നിന്ന് ആരെങ്കിലും സ്വബോധം വീണ്ടെടുത്ത് രക്ഷപെടാതിരിക്കേണ്ടതിനു കാവല്‍ നില്‍ക്കുന്നവരാണ് ശശികലയും കുമ്മനവുമൊക്കെ! രാമന്‍ എന്നാണു ജനിച്ചതെന്നു ചോദിച്ചാല്‍, ത്രേതായുഗത്തിലാണെന്ന്‍ ഇവറ്റകള്‍ പറയും! മുന്നൂറ്റിമുക്കോടി, ത്രേതായുഗം, കാക്കത്തൊള്ളായിരം തുടങ്ങിയവയാണ് ഹിന്ദുക്കളുടെ കണക്കുകള്‍! തലയ്ക്കു വെളിവുള്ള ആരോടെങ്കിലും ഇതൊക്കെ പറയാന്‍ കഴിയാത്തതുകൊണ്ടും കൂടിയാണ് സംവാദങ്ങളെ ഇവര്‍ ഭയപ്പെടുന്നത്! മാത്രവുമല്ല, ശശികലയും ഗോപാലകൃഷ്ണനുമൊക്കെ പ്രസംഗിക്കുമ്പോള്‍ തങ്ങളുടെ മതത്തെക്കുറിച്ച് ഒന്നും പറയാതെ, ഇസ്ലാമിനെയും ക്രിസ്ത്യാനിയെയും പുലഭ്യം പറയുന്നതിന്റെ കാരണവും ഇതുതന്നെ! അനാഥര്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി ജീവിച്ചു മരിച്ച മദര്‍ തെരേസയെ ചീത്തവിളിക്കാന്‍പോലും ശശികല എന്ന മൂന്നാംകിട വേശ്യ തയ്യാറായത് നാം കണ്ടു. വേശ്യയും കൂട്ടിക്കൊടുപ്പുകാരിയുമായ അമൃതാനന്തമയിയെ അമ്മയെന്നു വിളിക്കുന്നവള്‍ക്ക് മദര്‍ തെരേസയോടു അസഹിഷ്ണുത തോന്നുന്നതില്‍ അത്ഭുതപ്പെടാനില്ല. കാരണം, മുല്ലപ്പൂവും തലയില്‍ ചൂടി, സന്ധ്യയ്ക്കു തെരുവിലിറങ്ങുന്ന പെണ്‍കൂട്ടങ്ങള്‍ക്കു മാന്യമായി ജീവിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ സഹിക്കാന്‍ കഴിയില്ല. ഇതുതന്നെയാണ് ശശികലയുടെയും പ്രശ്നം! ശാരീരികമായ വൈരൂപ്യത്തെ മറയ്ക്കാന്‍ കഴിയുന്നതാണ് സൗമ്യമായ ഭാഷണം. എന്നാല്‍, ഇവരണ്ടും അഴുക്കുചാലിനു സമാനമാണെങ്കില്‍, കരഞ്ഞുതീര്‍ക്കാമെന്നല്ലാതെ മറ്റൊരു സാധ്യതയും കാണുന്നില്ല! ശശികലയുടെ മാനസീകപ്രശ്നങ്ങള്‍ക്ക് ആധാരമായ പല കാരണങ്ങളില്‍ ഒന്നിതാണ്!

സംഘപരിവാറും 'ഗീബല്‍സ്യന്‍' സിദ്ധാന്തവും!

ഒരു നുണ പലവട്ടം ആര്‍ത്തിച്ചാല്‍ അതാണു സത്യമെന്ന് ജനം വിശ്വസിക്കുമെന്ന സിദ്ധാന്തക്കാരനായിരുന്നു 'ഗീബല്‍സ്'! ഹിറ്റ്ലറുടെ ഏറ്റവും അടുത്ത അനുയായിയും ഉജ്ജ്വല വാഗ്മിയുമായിരുന്ന പോള്‍ ജോസഫ് ഗീബല്‍സിന്റെ ആശയത്തെ പരിപൂര്‍ണ്ണമായി തള്ളിക്കളയാന്‍ മനോവ തയ്യാറല്ല! സത്യം എന്നും സത്യമായി നിലല്‍ക്കുമെങ്കിലും, അസത്യത്തെ സത്യമാണെന്നു ധരിപ്പിക്കാന്‍ നുണയുടെ ആവര്‍ത്തനം കാരണമാകും! കേരളത്തിലെ പല മാധ്യമങ്ങളും 'ഗീബല്‍സ്യന്‍' ആശയങ്ങളെ പിന്തുടര്‍ന്നുകൊണ്ട് ജനത്തെ മിഥ്യാധാരണയിലേക്കു നയിച്ചിട്ടുണ്ട്. സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയില്ലാത്തവരോ അതിനു ശ്രമിക്കാത്തവരോ ആയ ആളുകളെ വഞ്ചിക്കാന്‍ ഗീബല്‍സ്യന്‍ സിദ്ധാന്തത്തിനു സാധിക്കുമെന്നതില്‍ മനോവയ്ക്കു യാതൊരു സംശയവുമില്ല! ചിന്താശേഷിയില്‍ പിന്നോക്കം നില്‍ക്കുന്നവരും ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളുടെ തടവറയില്‍ കഴിയുന്നവരും 'ഗീബല്‍സ്യന്‍' സിദ്ധാന്തത്തിന്റെ ഇരകളാണ്! പറയുന്ന വ്യക്തിയെക്കുറിച്ചുള്ള അമിതമായ വിശ്വാസംമൂലം അവനുയര്‍ത്തുന്ന നുണകള്‍പ്പോലും സത്യമായി പരിഗണിക്കുന്ന കേള്‍വിക്കാരുണ്ട്. മതാചാര്യന്മാരും രാഷ്ട്രീയനേതാക്കളും ഗീബല്‍സിന്റെ പ്രതിനിധികളായി വര്‍ത്തിക്കുന്നതും സര്‍വ്വസാധാരണമാണ്!

കേരളത്തിന്റെ ചരിത്രംപോലും 'ഗീബല്‍സ്യന്‍' സിദ്ധാന്തത്താല്‍ മാറ്റിമറിക്കപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം! ഈ സിദ്ധാന്തത്തിലൂടെ കേരള നവോത്ഥാനത്തിന്റെ നായകനിരയിലേക്ക് ഉയര്‍ത്തപ്പെട്ട മൂന്നു വ്യക്തികളാണ് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും! വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മുഴുവന്‍ കുത്തകയും നാരായണ ഗുരുവിനു നല്‍കാന്‍ ഇടയായതും 'ഗീബല്‍സ്യന്‍' സിദ്ധാന്തത്തിലൂടെ തന്നെയാണ്! കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ മിഷനറിമാര്‍ നല്‍കിയ സംഭാവനയോളം വലുതായി മറ്റാരും നല്‍കിയിട്ടില്ല. സ്ത്രീകള്‍ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിനു പെണ്‍പള്ളിക്കൂടം സ്ഥാപിച്ചത് ചാവറയച്ചനായിരുന്നു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയവും ചാവറയച്ചന്റെ സംഭാവനയാണ്! എന്നാല്‍, ഇന്ന് ഇവരാരും ചിത്രത്തിലില്ല!

മലയാളഭാഷയുടെ പിതാവ് എന്നപേരില്‍ അറിയപ്പെടുന്നത് തുഞ്ചത്ത് എഴുത്തച്ചനാണ്. എന്നാല്‍, മലയാളഭാഷയ്ക്ക് ഒരു നിഘണ്ടു തയ്യാറാക്കാന്‍ ജര്‍മ്മനിയില്‍നിന്ന്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് വരേണ്ടിവന്നു! ഇന്ന് ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മലയാള ഭാഷയ്ക്ക് വ്യാകരണം ഉണ്ടാക്കിയത്, ഇറ്റലിയില്‍നിന്നു വന്ന അര്‍ണോസ് പാതിരി ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം അവഗണിക്കപ്പെടുന്നതും 'ഗീബല്‍സ്യന്‍' സിദ്ധാന്തത്തിന്റെ സ്വാധീനംതന്നെ! കേരളത്തിന്റെ നവോത്ഥാനത്തിനു ക്രൈസ്തവര്‍ നല്‍കിയിട്ടുള്ള സംഭാവനകളെ മറച്ചുവയ്ക്കാന്‍ സംഘടിതമായി നടക്കുന്ന നീക്കങ്ങളെ നാം കാണാതെപോകരുത്. ഒരു നുണ പലവട്ടം ആവര്‍ത്തിച്ചു സത്യമാണെന്നു ധരിപ്പിക്കാന്‍ സാധിക്കും എന്നതിന്റെ തെളിവാണ് ഇവയെല്ലാം. ഇരുന്നൂറു വര്‍ഷത്തെ ചരിത്രംപോലും ഇല്ലാത്ത ഹിന്ദുമതത്തിന് അയ്യായിരം വര്‍ഷത്തെ പാരമ്പര്യമുണ്ടാക്കിയതും ഗീബല്‍സിന്റെ സിദ്ധാന്തത്തിലൂടെയാണ്! ഇന്ന് ഹിന്ദുമതവും മറ്റിതര വിജാതിയ മതങ്ങളും നിലനില്‍ക്കുന്നതുതന്നെ 'ഗീബല്‍സ്യന്‍' സിദ്ധാന്തത്തിലൂടെയാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കരുത്! ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു ധരിപ്പിക്കാന്‍ ഈ സിദ്ധാന്തത്തിനു കഴിയും എന്നതിന്റെ തെളിവാണ് കേരളത്തിലെ ഓണാഘോഷം! ഹൈന്ദവരുടെ ഐതീഹ്യങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം ഇത്തരത്തിലാണുണ്ടായത്! കേരളത്തിലെ ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള എല്ലാ കഥകളും ഗീബല്‍സ്യന്‍ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായി രൂപപ്പെട്ടതാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും! കേരളത്തിലെ ചില ക്രൈസ്തവ ആരാധനാലയങ്ങളും ഇക്കൂട്ടത്തില്‍പ്പെടും! കാഞ്ഞൂര്‍, കടമറ്റം, ഇടപ്പള്ളി, നാഗപ്പുഴ, കൊരട്ടി തുടങ്ങിയ പള്ളികളെ സംബന്ധിച്ച്, വിശ്വാസികള്‍ക്കിടയില്‍ ദൃഢമായിരിക്കുന്ന അബദ്ധങ്ങളെല്ലാം 'ഗീബല്‍സിന്റെ' സംഭാവനയാണ്!

'ഗീബല്‍സ്യന്‍' ആശയം മുറുകെപ്പിടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് സംഘപരിവാരങ്ങള്‍ ഇന്നു നടത്തിക്കൊണ്ടിരിക്കുന്നത്. യേഹ്ശുവാ ഇന്ത്യയില്‍ വന്നു വിജ്ഞാനം സമ്പാദിച്ചുവെന്ന് പ്രചരിപ്പിക്കാന്‍ ഇവറ്റകള്‍ ഇന്നുകൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നു. ക്രൈസ്തവ നാമധാരികളായ ചില മന്ദബുദ്ധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞതും ഈ ആശയത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നു. ചില വൈദീകര്‍പ്പോലും ഈ അബദ്ധത്തില്‍ അകപ്പെട്ടുവെങ്കില്‍, 'ഗീബല്‍സ്യന്‍' സിദ്ധാന്തത്തെ നിസ്സാരമായി തള്ളാന്‍ സാധിക്കില്ല! ദൈവവചനത്തെക്കുറിച്ചു വ്യക്തമായ അവഗാഹമില്ലാത്തവരെ വശീകരിക്കുവാനും അബദ്ധത്തില്‍ തളച്ചിടാനുമുള്ള ശക്തി ഇതിനുണ്ട്! ഭാരതത്തിലെ ക്രിസ്ത്യാനികളുടെ സംരക്ഷകര്‍ ഹിന്ദുക്കളാണെന്നു പറയാന്‍ തക്കവിധം ക്ലിമ്മീസ് അധഃപതിച്ചുപോയതും ഈ സ്വാധീനത്താലാണെന്നു നാം മനസ്സിലാക്കണം. പണ്ഡിതനെന്ന്‍ അഭിമാനിക്കുന്ന ഇയാളെപ്പോലും വ്യര്‍ത്ഥതയുടെ അടിമയാക്കാന്‍ 'ഗീബല്‍സ്യന്‍' സിദ്ധാന്തത്തിനു കഴിയുമെങ്കില്‍, സാധാരണ വിശ്വാസികളുടെ സ്ഥിതി എത്രയോ അപകടകരമായിരിക്കും!

വാമൊഴിയായി പകരപ്പെട്ട നുണകളുടെമേല്‍ സ്ഥാപിതമായ മതമാണ്‌ ഹിന്ദുമതം. ആര്യന്മാരുടെ സംഭാവനയായ വേദങ്ങളെ ഇവര്‍ തങ്ങളുടെ പാരമ്പര്യ സ്വത്തായി പരിഗണിക്കുന്നു. ഗ്രീക്ക് ഇതിഹാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ വിശ്വാസങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവതാരകഥകള്‍ക്കുപോലും ഗ്രീക്കുകാരുടെ വിഗ്രഹാരാധനയുമായി ഇഴപിരിയാനാകാത്ത ബന്ധമുണ്ട്. സനാതനമെന്നത് ഭാരതത്തിന്റെ പൈതൃക സ്വത്താണെന്നു വാദിക്കുന്നവര്‍ ഗ്രീക്ക് ഇതിഹാസങ്ങള്‍ക്കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും. സനാതന ധര്‍മ്മംപോലും ഒരു 'ഗീബല്‍സ്യന്‍' തട്ടിപ്പാണെന്നു വ്യക്തം! ഇന്ത്യയില്‍ കുടിയേറിയ ആര്യന്മാര്‍ പലയിടത്തുനിന്നുമായി അപഹരിച്ചുകൊണ്ടുവന്ന ആശയമായിരുന്നു സനാതനം. ഈ ആശയത്തെ ഭാരതത്തിന്റെ സംസ്കാരമായി പരിഗണിക്കപ്പെടുകയും രണ്ടു നൂറ്റാണ്ടുകള്‍ക്കിപ്പുറം അതൊരു മതമായി രൂപാന്തരപ്പെടുകയും ചെയ്തു! ഗീബല്‍സ്യന്‍ കുതന്ത്രത്തിലൂടെ ഈ മതത്തിന് അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് വസ്തുത! ഈ മതത്തില്‍നിന്നാണ് മറ്റു മതങ്ങളെല്ലാം ഉടലെടുത്തതെന്ന പ്രചാരണത്തിലാണ് ഇന്നത്തെ ഹൈന്ദവ 'ഗീബല്‍സുകള്‍'! യോഗയുടെ മറവില്‍ ആള്‍ദൈവങ്ങള്‍ നടത്തുന്നതും ഇതേ പ്രചരണം തന്നെയാണ്. കര്‍ദ്ദിനാള്‍ ക്ളിമ്മീസാണ് ഇവര്‍ക്ക് ആഗോള വേദിയൊരുക്കാന്‍ ഓടിനടക്കുന്നത്. അമൃതാനന്തമയി എന്ന വേശ്യയെ വത്തിക്കാനിലെത്തിച്ചതും ഇയാള്‍ത്തന്നെ.

പാളിപ്പോയ 'ഗീബല്‍സ്യന്‍' തന്ത്രം!

ഗീബല്‍സ്യന്‍ കുതന്ത്രവുമായി അമ്പലപ്പറമ്പുകളില്‍ അഴിഞ്ഞാടുന്ന ശശികലയ്ക്ക് ഈ അടുത്തനാളില്‍ ചില പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടിവന്നു! ഹിന്ദുക്കളുടെ ക്ഷേത്രസ്വത്തുക്കള്‍ സര്‍ക്കാരിന്റെ ഖജനാവിലേക്കാണ് ഒഴുകുന്നതെന്നും, ഈ പണം ഉപയോഗിച്ച് ഇസ്ലാമിനെയും ക്രിസ്ത്യാനികളെയും തീറ്റിപ്പോറ്റുകയാണെന്നും പ്രസംഗിച്ചുകൊണ്ട് ഹൈന്ദവരെ ഇളക്കാന്‍ ഇവള്‍ ശ്രമം നടത്തി. വിവരമില്ലാത്ത ചില ഹിന്ദുക്കള്‍ ഇത് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, ഈ വിഷയത്തില്‍ ഇവളുടെ ഗീബല്‍സ്യന്‍ തന്ത്രം തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീടു കേരളം കണ്ടത്. ക്ഷേത്രസ്വത്തുക്കളെ സംബന്ധിച്ചുള്ള ഒരു 'സബ്മിഷന്‍' കേരള നിയമസഭയില്‍ ഉന്നയിക്കാന്‍ വി ഡി സതീശന്‍ തയ്യാറായി. ഈ സബ്മിഷനു മറുപടിയായി ദേവസ്വം മന്ത്രി ചില സത്യങ്ങള്‍ സഭയില്‍ തുറന്നുവച്ചു. ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് ഒരു ചില്ലിക്കാശുപോലും സര്‍ക്കാര്‍ ഖജനാവിലേക്ക് എടുക്കുന്നില്ലെന്നു മാത്രമല്ല, പ്രതിവര്‍ഷം നൂറ്റിമുപ്പത്തഞ്ചു കോടി രൂപ ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവിടുകയാണ് ചെയ്യുന്നത് എന്ന സത്യം ലോകം അപ്പോള്‍ അറിഞ്ഞു. അങ്ങനെയെങ്കില്‍, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും നികുതിപ്പണം ഉപയോഗിച്ചല്ലേ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നത്? ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, രാജ്മോഹന്‍ ഉണ്ണിത്താനും വി ഡി സതീശനും ഉന്നയിച്ച ചോദ്യങ്ങള്‍ക്കുമുന്നില്‍ വിളറിവെളുത്ത മുഖവുമായി ശശികലയെ കേരളജനത കണ്ടു. ഒരു വാക്കുപോലും ഉരിയാടാതെ, ജനമദ്ധ്യത്തില്‍ ഉടുതുണി ഉരിഞ്ഞുപോയവളെപ്പോലെ ഇരിക്കാന്‍ മാത്രമാണ് ശശികല എന്ന യക്ഷിക്കു കഴിഞ്ഞുള്ളൂ! അങ്ങനെ ഒരു ഗീബല്‍സ്യന്‍ തന്ത്രം ഗര്‍ഭത്തില്‍ത്തന്നെ അലസ്സിപ്പോയി!

ചോദ്യമുന്നയിക്കാന്‍ ആളില്ലാത്ത വേദികളില്‍ അഴിഞ്ഞാടാനല്ലാതെ, വിവരമുള്ളവരുടെ മുന്നില്‍ നാവനക്കാനുള്ള ത്രാണി ഇവള്‍ക്കില്ല. ഇതുതന്നെയാണ് ഹിന്ദുത്വം പ്രഘോഷിക്കുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ. സാമാന്യബോധമുള്ള ആരുടേയും മുന്നില്‍ ഇവറ്റകള്‍ പ്രഘോഷിക്കാറില്ല. മദര്‍ തെരേസയെയും ക്രിസ്തീയതയെയും മാത്രമല്ല, പരിശുദ്ധ കന്യകാമറിയത്തെയും യേഹ്ശുവായെയും ആക്ഷേപിക്കാന്‍ ഈ വേശ്യ തയ്യാറായിട്ടുണ്ട്. അമ്പലപ്പറമ്പില്‍ പ്രസംഗിക്കുന്ന ഈ ആഭാസങ്ങളാണ് സംഘികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്! ശശികല എന്ന ചുടലയക്ഷി അവതരിക്കുന്നതിനുമുമ്പ് ഈ പണി ചെയ്തുകൊണ്ടിരുന്നത് കുമ്മനം രാജശേഖരന്‍ ആയിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതോടെ, പരസ്യമായി ഇത്തരം പ്രഭാഷണങ്ങള്‍ നടത്തുന്നതിനു പരിമിതികളുണ്ട്. അതിനാല്‍ത്തന്നെ, ശശികലയുടെയും ഗോപാലകൃഷ്ണന്റെയും ജോലിഭാരം വര്‍ദ്ധിക്കും എന്നകാര്യത്തില്‍ സംശയമില്ല. അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ആള്‍രൂപമായ കുമ്മനമാണ് ഈ പാര്‍ട്ടിയെ നയിക്കുന്നതെങ്കില്‍, അധികകാലം ഈ പ്രസ്ഥാനം മുന്നോട്ടുപോകുമെന്ന് ആരും കരുതേണ്ടാ. ഒരു ഹൈന്ദവ തീവ്രവാദി എന്ന നിലയില്‍ മാത്രമാണ് കുമ്മനം രാജശേഖരനെ കേന്ദ്രനേതൃത്വം കെട്ടിയിറക്കിയിരിക്കുന്നത്. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറല്‍ കണ്‍വീനര്‍, ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറി, വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, ഹിന്ദു മുന്നണിയുടെ ജനറല്‍ സെക്രട്ടറി, ആര്‍ എസ് എസ് പ്രചാരക് തുടങ്ങി ഹിന്ദുക്കളുമായി ബന്ധപ്പെട്ട അനേകം പ്രസ്ഥാനങ്ങളുടെ ഉന്നതസ്ഥാനത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് കുമ്മനം!

ശശികലയും ഗോപാലകൃഷ്ണനുമൊക്കെ രംഗത്തു വരുന്നതിനും ഏറെക്കാലം മുന്‍പുതന്നെ തെറിയഭിഷേകം നടത്തിയിരുന്ന വ്യക്തിയാണ് കുമ്മനം! ശശികലയുടെ യുദ്ധം നാവുകൊണ്ടു മാത്രമാണെങ്കില്‍, കുമ്മനത്തിന്റെ പോരാട്ടം നാവുകൊണ്ടു മാത്രമായിരുന്നില്ല. ഹൈന്ദവ തീവ്രവാദ സംഘങ്ങളെ ഊട്ടിവളര്‍ത്തുകയും ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് കുമ്മനം അനുവര്‍ത്തിച്ചത്. മാറാട് കലാപം നടന്നപ്പോള്‍ ഹിന്ദുക്കളുടെ പക്ഷത്തുനിന്നു പ്രക്ഷോഭം നടത്തിയത് ഇയാളായിരുന്നു. ക്രൈസ്തവ ആരാധനാലയത്തിനെതിരേ 1983-ല്‍ നടന്ന പ്രക്ഷോഭം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. നിലയ്ക്കല്‍ പ്രക്ഷോഭം എന്നപേരില്‍ ഹിന്ദുക്കള്‍ അഴിഞ്ഞാടിയപ്പോള്‍ അതിനു നേതൃത്വം നല്കിയതും കുമ്മനം രാജശേഖരന്‍ എന്ന മതഭ്രാന്തനാണ്. അന്ന് ഇവന്‍ നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ജനറല്‍ കണ്‍വീനറായിയിരുന്നു. തെറിവിളി മാത്രമല്ല കുമ്മനത്തിന്റെ ശൈലി; മറിച്ച്, കലാപം സംഘടിപ്പിക്കാനും ഇവന്‍ കേമനാണ്! കേരളത്തില്‍ അരങ്ങേറിയ 'ഘര്‍വാപ്സി'യുടെ പിന്നിലും കുമ്മനത്തിന്റെ സാന്നിദ്ധ്യം സജ്ജീവമായിരുന്നു! ഭാരതീയ ജനതാ പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തിനു കുമ്മനത്തെ യോഗ്യനാക്കിയ ഘടകം ഇതൊക്കെയാണ്! തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, തന്റെ ഭീകരമുഖം വെളിപ്പെടുത്തുന്നത് ഉചിതമല്ലെന്ന് തിരിച്ചറിയാനുള്ള ബോധം കുമ്മനത്തിനുണ്ട്. അതിനാല്‍, തന്റെ യഥാര്‍ത്ഥ മുഖം മറച്ചുവയ്ക്കാനുള്ള തത്രപ്പാടിലാണ് കുമ്മനം!

കാവിധാരികളായ ആഭാസന്മാര്‍!

പുതുമഴ പെയ്യുമ്പോള്‍ ഈയലുകള്‍ പറന്നുയരുന്നതുപോലെ, നരേന്ദ്രമോഡി അധികാരത്തിലേറിയ നിമിഷംമുതല്‍ കാവിവേഷമണിഞ്ഞ് അനേകം ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി! നായാടി മുതല്‍ നമ്പൂരിവരെയുള്ള എല്ലാ വിഭാഗത്തില്‍നിന്നും വിചിത്രരൂപികളായ കപടസന്യാസിമാര്‍ ഇറങ്ങിയിട്ടുണ്ട്. ഇത്രയധികം സന്യാസിമാര്‍ കേരളത്തിലുണ്ടെന്നു മനസ്സിലായത്, വെള്ളാപ്പള്ളി നടേശന്റെ പ്രചാരണ യാത്രയില്‍ പ്രഭാഷണത്തിനായി പ്രത്യക്ഷപ്പെട്ടപ്പോഴാണ്! ഹൈന്ദവ സന്യാസിമാരുടെ പോര്‍വിളികള്‍കൊണ്ടു മുഖരിതമായ യാത്രയായിരുന്നു വെള്ളാപ്പള്ളി നടത്തിയത്! ഇവറ്റകളുടെ തെറിവിളികളില്‍ ആവേശംകൊണ്ട് വെള്ളാപ്പള്ളിയും ചിലതൊക്കെ വിളിച്ചുപറഞ്ഞു. ഇപ്പോള്‍, അതിന്റെ പേരില്‍ കോടതികയറി നടക്കുകയാണ് നടേശന്‍! പേരും മേല്‍വിലാസവുമില്ലാത്ത കാവിവേഷക്കാര്‍ പറയുന്നതുപോലെയല്ല എസ് എന്‍ ഡി പി യുടെ ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന നടേശന്‍ പറയുന്നത്! മാത്രവുമല്ല, വെള്ളാപ്പള്ളിയെ അന്വേഷിച്ചുവരാന്‍ ഒരു മേല്‍വിലാസമുണ്ട്. കഞ്ചാവടിച്ചു തെറിയും പറഞ്ഞുനടക്കുന്ന ഈ 'ആസാമിമാരെ' എവിടെയിട്ടു പിടിക്കും! അഥാവാ, പിടിച്ചാല്‍ത്തന്നെ എന്തുകാര്യം!

സന്യാസിമാരെക്കുറിച്ചു മുന്‍പൊക്കെ നാം കേട്ടിട്ടുള്ളത് ശാന്തരും വിനീതരുമായ താപസന്മാര്‍ എന്നായിരുന്നു. കഥകളില്‍ അല്ലാതെ ഇവരെ നാം കണ്ടിട്ടുമില്ല. എന്നാല്‍, ഇന്ന് നൂറു ഹിന്ദുക്കളില്‍ ഒരാളെങ്കിലും സന്യാസിയാണ്! ശാന്തരും വിനീതരുമായ ഒരുത്തനെയും ഇവരില്‍ കാണാന്‍ കഴിയുകയുമില്ല. കൊലവിളി പ്രസംഗങ്ങളുമായി ഉപജീവനം നടത്തുന്ന ഭീകരന്മാരെയാണ് കാവിക്കുള്ളില്‍ ഇന്നു നാം കാണുന്നത്! ഭാരതത്തിലെ ക്രിസ്ത്യാനികളെല്ലാം ഇവരില്‍നിന്നു മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന ചിന്തയിലാണ് ഇവരൊക്കെ ജീവിക്കുന്നത്. തങ്ങളുടെ വിഡ്ഢിത്തരങ്ങള്‍ക്കെതിരേ എന്തെങ്കിലും പറഞ്ഞാല്‍, പാക്കിസ്ഥാനിലേക്കു പോകാനുള്ള ആക്രോശം നടത്തുന്ന അസംതൃപ്തരായ സന്യാസിമാരെക്കൊണ്ട് ഭാരതം നിറഞ്ഞു! യോഗാഭ്യാസത്തിലൂടെ സമനില തെറ്റിപ്പോയ ഒരു വിഭാഗമാണ്‌ ഇന്ന് കാവിക്കുള്ളില്‍ കടന്നുകൂടി വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നത്!

ഗീബല്‍സ്യന്‍ സിദ്ധാന്തത്തിന്റെ ഇരകളായ ഇവര്‍ക്ക് ചരിത്രത്തെക്കുറിച്ചോ ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ചോ യാതൊരു അവബോധവുമില്ല. അതുകൊണ്ടാണ്, ഇരുന്നൂറു വര്‍ഷത്തിനിടയില്‍ രൂപംകൊണ്ട ഹിന്ദുക്കളില്‍നിന്നാണ് രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ക്രിസ്ത്യാനികള്‍ ഉണ്ടായതെന്നു ജല്പിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടാകുന്നതിനുമുമ്പ് ഇന്ത്യയിലുണ്ടായിരുന്ന ഏക മതം ബുദ്ധമതമാണ്. ബുദ്ധമതത്തിന്റെ ഭാഗമായ ഈഴവര്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും, അവര്‍ ഹിന്ദുക്കളുടെ ഭാഗമല്ല. ഇന്ന് അവരെ ഹിന്ദുവാക്കി എന്നതാണ് സത്യം! ഇന്ത്യയില്‍ ജീവിച്ചിരുന്ന മനുഷ്യരെ ആദ്യമായി സിന്ധുക്കള്‍ എന്നു വിളിച്ചത് മുസ്ലീങ്ങളാണ്. സിന്ധുനദീതട സംസ്കാരത്തില്‍ ജീവിചിരുന്നതുകൊണ്ടാണ് ഇങ്ങനെ വിളിച്ചത്. പിന്നീടു വന്ന ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പേരു നല്‍കിയത്! സമാനരീതിയില്‍ ആരാധനകള്‍ നടത്തിയിരുന്ന 'പാഗണ്‍' മതങ്ങളായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിനോടടുത്ത കാലഘട്ടത്തില്‍ ഇവരുടെയിടയില്‍ ജാതിവ്യവസ്ഥകള്‍ ഉടലെടുത്തു. നായാടി മുതല്‍ നമ്പൂരി വരെയുള്ള വിഭാഗങ്ങള്‍ അങ്ങനെയാണുണ്ടായത്! അതായത്, തോമാശ്ലീഹാ ഇന്ത്യയില്‍ വരുമ്പോള്‍ നായാടിയും നമ്പൂരിയും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, തോമാശ്ലീഹായുടെ ലക്‌ഷ്യം ഇന്ത്യയിലെ 'പാഗണ്‍' മതങ്ങളെ പരിവര്‍ത്തനം ചെയ്യുകയെന്നതും ആയിരുന്നില്ല! ചിതറിക്കിടക്കുന്ന ഇസ്രായേല്‍ ജനത്തിന്റെ ഇടയിലേക്ക് അയയ്ക്കപ്പെട്ട അപ്പസ്തോലന്മാരില്‍ ഒരുവനായ തോമാശ്ലീഹ ഇന്ത്യയില്‍ വന്നത്, ഇവിടെ ജീവിച്ചിരുന്ന ഇസ്രായേല്‍ക്കാരെ സത്യം അറിയിക്കാനായിരുന്നു. അപ്പസ്തോലന്‍ അതുതന്നെയാണു ചെയ്തതും! എന്നാല്‍, ക്രിസ്തീയതയില്‍ കയറിക്കൂടിയ ചില വിഗ്രഹാരാധകര്‍, തങ്ങളുടെ പിതൃത്വം ഹിന്ദുക്കള്‍ക്കു നല്‍കുന്നു. അങ്ങനെയുള്ള ചില 'ക്ളിമ്മീസുമാര്‍' ആണ് ഹിന്ദുക്കളുടെ ആഗോള സ്ഥാനപതികളായി നിലകൊള്ളുന്നത്!

നിലമ്പൂര്‍ കാട്ടിലെ തേക്കിന്‍തടിയുടെ പ്രായംപോലുമില്ലാത്ത ഹിന്ദുമതത്തില്‍നിന്നാണ് ക്രിസ്ത്യാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്നു പറയുന്ന ചിലര്‍ ക്രൈസ്തവരുടെ കൂട്ടായ്മയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ട്. നാണവും മാനവുമില്ലാത്ത ഇക്കൂട്ടരാണ് ഗോപാലകൃഷ്ണനെയും ശശികലയെയും ശക്തിപ്പെടുത്തുന്നത്! ക്രിസ്ത്യാനികള്‍ക്കു പള്ളി പണിയാന്‍ സ്ഥലം നല്‍കിയത് ഹിന്ദുക്കളാണെന്നു പറയുന്ന ശശികലയുടെ വിവരം അപാരംതന്നെ! ശബരിമലയടക്കം ഹിന്ദുക്കള്‍ ഇന്നു കൈവശം വച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ മുഴുവന്‍ ബുദ്ധമതക്കാരുടെ വിഹാരങ്ങളായിരുന്നു. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും നാടുകടത്താന്‍ ശ്രമിക്കുന്ന സന്യാസകോമാളികള്‍ ഒരുകാര്യം ഓര്‍ക്കുക: നിങ്ങളും ഞങ്ങളും ഇന്ത്യയില്‍ കുടിയേറി പാര്‍ത്തവരാണ്! യഥാക്രമം ദ്രാവിഡരും ആര്യന്മാരും യഹൂദരും പാര്‍സികളും കുടിയേറിപ്പാര്‍ത്ത പ്രദേശമാണ് ഇന്ത്യ! യഹൂദരില്‍നിന്നു ക്രിസ്തുമതം ഉടലെടുത്തു!

യഹൂദരെയും ഇസ്രായേല്‍ക്കാരെയും കൂടാതെ, ഇന്ത്യയില്‍ ജീവിച്ചിരുന്ന 'പാഗണ്‍' മതങ്ങളില്‍പ്പെട്ട ചിലരും ക്രിസ്തീയതയിലേക്കു കടന്നുവന്നിട്ടുണ്ട്. അവരുടെ പിന്മുറക്കാരാണ് കുമ്മനത്തോടൊപ്പം 'ഘര്‍വാപ്സി' വഴി ഹിന്ദുമതം സ്വീകരിക്കുന്നത്. രേഖകളില്‍ ക്രിസ്ത്യാനിയായിരുന്നുവെന്നല്ലാതെ, ഇവരാരും ക്രിസ്തീയ വിശ്വാസത്തില്‍ നിലനിന്നവരല്ല. യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനിയായ ഒരുവനെപ്പോലും മറ്റു മതങ്ങള്‍ക്ക് ലഭിക്കുമെന്ന് ആരും ചിന്തിക്കേണ്ടാ. ഘര്‍വാപ്സിയിലൂടെ ഹിന്ദുവായി മാറിയ ആളുകള്‍ക്ക് ക്രിസ്തീയത ഒരു ഭാരമായിരുന്നു. വൃണം വൃത്തിയാക്കാതെ വച്ചുകെട്ടിയാല്‍ മുറിവുകള്‍ ഉണങ്ങുകയില്ലെന്നു മാത്രമല്ല, വച്ചുകെട്ട് അസ്വസ്ഥതകള്‍ക്കു കാരണമാകും. അതുപോലെതന്നെ, വൃത്തിഹീനമായ ശരീരത്തില്‍ പുത്തനുടുപ്പ്‌ അണിഞ്ഞാല്‍ ചൊറിച്ചില്‍ അനുഭവപ്പെടും. 'ഘര്‍വാപ്സി' വഴി ക്രിസ്തീയത ഉപേക്ഷിച്ചവരുടെ മുന്‍കാല പ്രശ്നം ഇതുതന്നെയായിരുന്നു. ക്രിസ്തീയതയെ ഹിന്ദുത്വവുമായി ലയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ചിലര്‍ ഇപ്പോഴും ക്രൈസ്തവ സഭകളിലുണ്ട്. 'ഘര്‍വാപ്സി' വഴി ഇവരും പുറത്തുപോയാല്‍ ക്രിസ്തീയത ശുദ്ധീകരിക്കപ്പെടും എന്നതാണു യാഥാര്‍ത്ഥ്യം! ക്രൈസ്തവ സഭകളില്‍ കയറിക്കൂടി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന 'ക്ളിമ്മീസുമാര്‍' ഹിന്ദുമതത്തിലേക്കു പോകുന്നതുതന്നെയാണ് കത്തോലിക്കാസഭയ്ക്കു നല്ലത്!

കുമ്മനം രാജശേഖരനോ ശശികലയോ ക്രിസ്തീയതയ്ക്കു ഭീഷണിയല്ല. ഇന്ത്യയിലെ സംഘപരിവാര്‍ ഒന്നായി ഇളകിവന്നാലും യഥാര്‍ത്ഥ ക്രിസ്ത്യാനിയെ നേരിടാന്‍ അവര്‍ക്കു കഴിയുകയുമില്ല. എന്നാല്‍, മടിശീലയില്‍ ഘനമുള്ള ക്ളിമ്മീസിനും ചില സന്യാസസഭകള്‍ക്കും ഭയപ്പെടാനുണ്ട്. അതുകൊണ്ടുതന്നെ, അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദുത്വത്തിനു കുഴലൂതാന്‍ ക്ലിമ്മീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. സമ്പത്തിന്റെ സംരക്ഷണാര്‍ത്ഥം വിശ്വാസികളെയും വിശ്വാസത്തെയും ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്ന ഇയാളോളം അപകടകാരികളല്ല കുമ്മനവും ശശികലയും! നുണ ആയിരംവട്ടം ആവര്‍ത്തിച്ചുകൊണ്ട് ഹിന്ദുത്വത്തെ മഹത്വപ്പെടുത്തുന്ന ക്ളിമ്മീസിന്റെ പൈശാചികത ദൈവജനം തിരിച്ചറിയണം. നായാടിയുടെയും നമ്പൂരിയുടെയും വേദികളില്‍ കടന്നുചെന്ന് ക്രിസ്തീയതയെ ഇകഴ്ത്തുന്നത് ഇയാളുടെ മുഖ്യ തൊഴിലായി മാറിയിട്ടുണ്ട്. ഇന്ത്യയില്‍ ഭരണഘടന ഉണ്ടാകുന്നതിനുമുമ്പ് ക്രിസ്ത്യാനിയെ സംരക്ഷിച്ചത് ഹിന്ദുക്കളാണെന്നു ജല്പിക്കുന്ന ക്ലിമ്മീസ് ചരിത്രം പഠിക്കാന്‍ തയ്യാറാകുക. ചേരമാന്‍ പെരുമാളിനുശേഷം വന്ന രാജാക്കന്മാരുടെ കാലത്ത് ഹിന്ദുക്കളില്‍നിന്നും ഇസ്ലാമില്‍നിന്നും ഒരുപോലെ പീഡനമേറ്റവരാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍. വാസ്കോഡഗാമയുടെ വരവോടെയാണ് ഇവര്‍ക്ക് ആശ്വാസം ലഭിച്ചത്. അന്ന് പോര്‍ച്ചുഗീസ്‌ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്നു ഗോവ. ഇതിനു സമാനമായ രീതിയില്‍, പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴിലേക്കു തങ്ങളെയും ചേര്‍ക്കണമെന്ന അപേക്ഷയുമായി കേരളത്തിലെ ക്രിസ്ത്യാനികള്‍ വാസ്കോഡഗാമയെ സമീപിച്ചു. ഇതിന്റെ ഫലമായി കേരളത്തിലെ ക്രിസ്ത്യാനികളെ നയിക്കാന്‍ പ്രാപ്തിയുള്ള വൈദീകരെ പോര്‍ച്ചുഗലില്‍നിന്നു കൊണ്ടുവരികയും, കേരളത്തിലെ ക്രൈസ്തവരെ കത്തോലിക്കാസഭയില്‍ ചേര്‍ക്കുകയും ചെയ്തു. ഇതാണ് ഉദയംപേരൂര്‍ സൂനഹദോസ്!

ക്രിസ്ത്യാനികള്‍ സുരക്ഷിതരായിരുന്നുവെങ്കില്‍ എന്തിനാണ് വാസ്കോഡഗാമയുടെ മുന്‍പില്‍ യാചിക്കാന്‍ അവര്‍ അന്ന് തയ്യാറായത്! ആയതിനാല്‍, ചരിത്രത്തെ വളച്ചൊടിച്ചു സമൂഹത്തെ വഞ്ചിക്കുന്ന പണി ഇനിയെങ്കിലും ക്ലിമ്മീസ് അവസാനിപ്പിക്കുക. ആയിരംവട്ടം ആവര്‍ത്തിക്കുന്ന താങ്കളുടെ നുണകളെ പ്രതിരോധിക്കാന്‍ ത്രാണിയുള്ള ആണുങ്ങള്‍ ക്രൈസ്തവസഭകളില്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മറക്കരുത്! കേരളത്തിലെയെന്നല്ല, ലോകത്തെവിടെയുമുള്ള ക്രിസ്ത്യാനികളുടെ സംരക്ഷകന്‍ പരിശുദ്ധാത്മാവാണ്! താങ്കളെ സംരക്ഷിക്കുന്നത് ഏതെങ്കിലും സംഘപരിവാര്‍ ശക്തികളാണോ എന്നകാര്യം മനോവയ്ക്കറിയില്ല. അതുകൊണ്ട്, എല്ലാ ക്രിസ്ത്യാനികളുടെയും പ്രതിനിധിയായി നിന്നുള്ള അധികപ്രസംഗം ഇനിയും തുടരാതിരിക്കുക!

ക്രിസ്ത്യാനികള്‍ക്കെതിരേ കുരയ്ക്കുന്ന കുമ്മനത്തെയും ശശികലയെയും ക്രിസ്ത്യാനികള്‍ കാര്യമായെടുക്കേണ്ടതില്ല; എന്നാല്‍, ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന സംഘികളെയാണ് നാം ഭയപ്പെടേണ്ടത്! ക്രിസ്തീയത നേരിടുന്ന യഥാര്‍ത്ഥ ദുരന്തം ഇവതന്നെയാണ്! കുമ്മനത്തെ സഹിഷ്ണുതയുടെ പ്രവാചകനെന്നു പുകഴ്ത്തിയത് മാര്‍ത്തോമാ സഭയിലെ 'മെത്രാന്‍' വേഷധാരിയായ ജോസഫ് മര്‍ത്തോമയായിരുന്നു. പിന്നാലെ ഈ സഭയുടെ വിദൂഷകനായി അരങ്ങുവാഴുന്ന ക്രിസോസ്റ്റത്തിന്റെ ജല്പനങ്ങളും പുറത്തുവന്നു. ആശ്രമവേശ്യയായി ഉയര്‍ത്തപ്പെട്ട അമൃതാനന്തമയിയുടെ ഭക്തനായ ഇയാള്‍ കുമ്മനത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: "ക്രിസ്ത്യാനികളെ പല കാര്യങ്ങളും പഠിപ്പിച്ച ക്രിസ്തീയ ഗുരുവാണ് കുമ്മനം രാജശേഖരന്‍". നിലയ്ക്കല്‍ പ്രക്ഷോപവും മാറാടു കലാപവും കേരളജനത മറന്നിട്ടില്ലെന്നു മനസ്സിലാക്കാനുള്ള വിവേകം ക്രിസോസ്റ്റത്തിനു നഷ്ടമായത് സ്വാഭാവികം മാത്രം! വിഗ്രഹാരാധനയും പ്രായവും ഒന്നുപോലെ അതിരുകടന്നപ്പോള്‍, സമനിലതെറ്റിപ്പോയ മനുഷ്യനാണ് ഇയാള്‍! ഇതുപോലെയുള്ള നാശങ്ങളെ കാലന്‍പോലും ഉപേക്ഷിച്ചതാണ് ക്രിസ്തീയതയുടെ ദുരന്തം! മുപ്പതു വെള്ളിക്കാശിന് യൂദാസ് യേഹ്ശുവായെ ഒറ്റിക്കൊടുത്തു. എന്നാല്‍, ചില മെത്രാന്‍ വേഷക്കാര്‍ അമൃതാനന്തമയിയുടെ ഒരു ആലിംഗനവും ചുംബനവും ലഭിച്ചാല്‍, യേഹ്ശുവായെയും ക്രിസ്ത്യാനികളെ മുഴുവനെയും ഒറ്റിക്കൊടുക്കും! കൃഷണവിഗ്രഹം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഊളന്മാര്‍ സഭയെ നയിച്ചാല്‍ എങ്ങനെയിരിക്കും എന്നതിന്റെ തെളിവാണ് മാര്‍ത്തോമാ സഭ! ക്രിസ്തീയതയുടെ പേരില്‍ തട്ടിക്കൂട്ടിയ സഭകളില്‍ ഇത്രത്തോളം അധഃപതിച്ചുപോയ മറ്റൊരു സഭയും കേരളത്തിലില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6023 views

LOG IN

Lost your password?

SIGN UP

LOST PASSWORD