എഡിറ്റോറിയല്‍

ഹിന്ദുമതത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിടുക!

Print By
about

13 - 05 - 2017

ങ്ങളേക്കാള്‍ വിവരദോഷികളായ വേറൊരു വിഭാഗവും ഇല്ലെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഒരു ജനതയുടെ ജല്പനമാണിത്! ഇസ്ലാംമതക്കാര്‍ക്ക് തങ്ങളുടെ വിശ്വാസമനുസരിച്ചു ജീവിക്കണമെങ്കില്‍ പാക്കിസ്ഥാനില്‍ പോകണമെന്നാണ് ഇവര്‍ പറയുന്നത്. ക്രിസ്ത്യാനികള്‍ ഇസ്രായേലിലോ പാശ്ചാത്യരാജ്യങ്ങളിലോ പോകണമെന്നും ഇവര്‍ പറയുന്നു! ഇരുന്നൂറു വര്‍ഷത്തെ പഴക്കംപോലുമില്ലാത്ത ഒരു മതത്തിന്റെ വക്താക്കളാണ് ഈ ധാര്‍ഷ്ട്യവുമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്! മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ചിലതു വെളിപ്പെടുത്താന്‍ മനോവ ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്! ഈ പ്രാകൃത സമൂഹത്തോടായി ചിലതു വെളിപ്പെടുത്താന്‍ മനോവ ശ്രമിക്കുന്നത് ഇവര്‍ക്ക് സുബോധമുണ്ടാകുമെന്ന ചിന്തകൊണ്ടൊന്നുമല്ല; മറിച്ച്, ബോധമുള്ള ഇന്ത്യക്കാരുടെ പ്രതികരണം പ്രതീക്ഷിച്ചുകൊണ്ടാണ്‌!

ആധുനിക ലോകത്തിന് ഏറ്റവുമധികം തമാശകള്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് ഭാരതീയ സനാതനക്കാര്‍! മാനസീക പിരിമുറുക്കം മൂലം ക്ലേശിക്കുന്നവര്‍ക്ക് ഇവര്‍ നല്‍കുന്ന സംഭാവന ചെറുതല്ല! ശാസ്ത്രലോകം കൈവരിച്ചിട്ടുള്ള എല്ലാ നേട്ടങ്ങളുടെയും 'പേറ്റന്റ്' അവകാശപ്പെടുന്ന ഇവരുടെ 'ഫലിതബിന്ദുക്കള്‍' തുടര്‍ന്നുകൊണ്ടേയിരിക്കുന്നു! ലോകത്തിനു മുന്നില്‍ തങ്ങള്‍ അവഹേളിതരാകുന്നുവെന്ന് തിരിച്ചറിയാനുള്ള വിവേകംപോലും ഇവര്‍ക്കില്ല എന്നതാണ് ഇവരുടെ ശക്തി! വിഡ്ഢിത്വത്തെ വിജ്ഞാനമായി പരിഗണിക്കുന്ന ഇവരുടെ അധഃസ്ഥിതിയുടെ കാരണക്കാര്‍ മറ്റുള്ളവരാണെന്ന് ഇവര്‍ പരിതപിക്കുന്നു! ഗ്രീക്ക് മിത്തോളജിയില്‍നിന്ന് അപഹരിച്ചെടുത്ത ചില പൈശാചിക ആശയങ്ങള്‍ സ്വന്തമെന്ന വ്യാജേന പ്രചരിപ്പിക്കലാണ് ഇപ്പോഴത്തെ ഇവരുടെ പ്രധാന പരിപാടി. ഇവര്‍ തട്ടിക്കൂട്ടിയ സനാതനത്തിന് ഇല്ലാത്ത മാഹാത്മ്യം ഉണ്ടാക്കിയെടുക്കുകയെന്നത് അവരുടെ അവകാശമാണ്. ഇക്കാര്യത്തില്‍ മനോവ അഭിപ്രായം പറയാന്‍ ശ്രമിക്കുന്നില്ല. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞുതന്നെ! എന്നാല്‍, മനോവ ഇവിടെ ചര്‍ച്ചചെയ്യാന്‍ പോകുന്നത് വിദൂരഭാവിയില്‍ ഈ ലോകത്തിനു വന്നുഭവിക്കാന്‍ പോകുന്ന മഹാദുരന്തത്തെക്കുറിച്ചാണ്. പലരും തിരിച്ചറിയാത്ത ഈ ദുരന്തത്തിന്റെ അലയൊലികള്‍ ആരംഭിച്ചുകഴിഞ്ഞു!

യഥാര്‍ത്ഥ വിഷയത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് ഇന്ത്യയിലെ വംശീയതയുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പരിശോധിക്കാം. സംഘപരിവാരങ്ങള്‍ ഉയര്‍ത്തുന്ന വിഡ്ഢിത്തങ്ങളെ പിന്തുണയ്ക്കാത്തവര്‍ ഇന്ത്യയില്‍നിന്നു പുറത്തുപോകണം എന്നതാണല്ലോ ഇവരുടെ വാദം! വംശീയമായിട്ടാണ് ഇവര്‍ അഹിന്ദുക്കളെ എതിര്‍ക്കുന്നതെങ്കില്‍, ഇന്ത്യയില്‍ മുളച്ചുവന്ന ഒരു വംശവും ഇല്ലെന്ന ചരിത്രപരമായ സത്യം ആദ്യംതന്നെ സംഘികള്‍ മനസ്സിലാക്കുക. ആര്യന്മാരോ ദ്രാവിഡരോ ആയിരുന്നില്ല ഇന്ത്യയിലെ ആദ്യത്തെ കുടിയേറ്റക്കാര്‍. ഇക്കൂട്ടര്‍ വരുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആസ്ട്രലോയിഡ് വംശജര്‍ ഇന്ത്യയില്‍ കുടിയേറിയിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ആസ്ട്രലോയിഡ് വംശജരാണ്‌. പൊതുവെ തവിട്ടു നിറക്കാരായ ഇവരില്‍ തനി കറുപ്പു മുതല്‍ തനി വെള്ള നിറം വരെയുള്ള ഏഴ് വകഭേദങ്ങള്‍ പ്രധാനമായി കണ്ടു വരുന്നു. സിന്ധുനദീതട സംസ്കാരത്തിന്റെ മൊഹന്‍ ജോദാരൊ-ഹാരപ്പ സംസ്കൃതി ഇവരുടെതാണ്. ഇന്ത്യയില്‍ പ്രത്യേകിച്ചു തെക്കേ ഇന്ത്യയില്‍ കാണുന്ന ക്ഷേത്ര നിര്‍മ്മിതികള്‍ അടക്കമുള്ള സാംസ്കാരിക ചിഹ്നങ്ങളും ഇവരുടെതാണ്. പ്രകൃതി ശക്തികളും സൂര്യനും ചന്ദ്രനും എല്ലാം അടങ്ങുന്ന ബഹു ദൈവ വിശ്വാസമാണ് ഇവര്‍ പിന്തുര്‍ന്നത്. കേരളത്തിലെ തൊണ്ണൂറ്റിയൊന്‍പതു ശതമാനം ജനങ്ങളും ആസ്ട്രലോയിഡ് ലക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട സങ്കരവര്‍ഗ്ഗമാണ്.

മദ്ധ്യേഷ്യയില്‍നിന്ന് ഉത്തരേന്ത്യയില്‍ എത്തിയ 'കൊക്കേഷ്യന്‍' ഉപ വിഭാഗക്കാരായ മെഡിറ്ററേനിയന്‍ വിഭാഗക്കാര്‍ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയായ ആസ്ട്രോയിഡുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടു സൃഷ്‌ടിച്ച സങ്കര ജനതയാണ് പിന്നീട് ബ്രാഹ്മണര്‍ എന്ന് അറിയപ്പെട്ട ചൂഷക വര്‍ഗ്ഗം. ഇവരില്‍ ചിലര്‍ ഗ്രൂപ്പു തിരിഞ്ഞ്, ആദ്യം ഉത്തരേന്ത്യയിലും പിന്നീട് ദക്ഷിണേന്ത്യയിലും ആത്മീയാധിപത്യവും തുടര്‍ന്ന് ഭൗതികാധിപത്യവും സ്ഥാപിച്ചു. മതപരമായി പറഞ്ഞാല്‍, ബ്രാഹ്മണന്‍ എന്ന വര്‍ഗ്ഗം ഉണ്ടാകുന്നതിനു വളരെ മുന്‍പുതന്നെ ഇവിടെ ഉണ്ടായവരാണ് മുസ്ലീങ്ങളും ക്രിസ്ത്യാനികളും. എന്നാല്‍, അവരുടെ പിന്‍ഗാമികളില്‍ പലരും തങ്ങള്‍ ബ്രാഹ്മണന്‍ മതം മാറി ഉണ്ടായതാണെന്ന്‍ അവകാശപ്പെടുന്നു. ഒറിജിനല്‍ വെള്ളക്കാരുടെ യൂറോപ്യന്‍-അറേബ്യന്‍ വംശീയ മേന്മയെക്കാള്‍ അവരെന്തുകൊണ്ട് സങ്കരവര്‍ഗമായ ബ്രാഹ്മണ മേന്മയെ പുല്‍കാന്‍ വെമ്പുന്നു? ഇവിടെ ബ്രാഹ്മണന്‍ നേടിയ സമ്പൂര്‍ണ്ണ അധീശത്വമാണ് ഇവരെ ഈ വ്യാജപ്രസ്താവനയ്ക്കു പ്രേരിപ്പിച്ച ഘടകം.

ദൈവത്തിന്റെ പേരില്‍ ആസ്ട്രലോയിഡുകളെ ഭയപ്പെടുത്തി ബ്രാഹ്മണന്‍ നേടിയ മേധാവിത്വം കച്ചവടക്കാരായ അറബികളും റോമാക്കാരും നേടിയ മേധാവിത്വത്തിനും എത്രയോ മുകളിലായിരുന്നു. തന്മൂലം ബ്രാഹ്മണ പാരമ്പര്യം അവകാശപ്പെടുക എന്ന തന്ത്രമായിരുന്നു അവര്‍ക്ക് കൂടുതല്‍ കരണീയം. ഇന്ത്യയില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ തങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന വിശ്വാസങ്ങളോടെ കുടിയേറിയവരല്ല. ഇവിടെ ജീവിച്ചിരുന്ന മനുഷ്യര്‍ തങ്ങള്‍ക്കിഷ്ടമുള്ള വിശ്വാസം സ്വീകരിച്ചപ്പോള്‍, അവര്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും ഒക്കെയായി മാറി. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഓരോ സമൂഹങ്ങളായി രൂപപ്പെട്ടതിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഹിന്ദുമതം രൂപപ്പെടാന്‍ ആരംഭിച്ചത്. അതായത്, ബ്രാഹ്മണ സമൂഹം ഉദ്ഭവിക്കുന്നതിനു മുന്‍പുതന്നെ ബുദ്ധമതക്കാരും യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇന്ത്യയിലുണ്ടായിരുന്നു. ഇവരില്‍പ്പെടാത്തവരെയെല്ലാം ചേര്‍ത്ത് ബ്രാഹ്മണര്‍ തട്ടിക്കൂട്ടിയ മതമാണ്‌ ഹിന്ദുമതം. ഇവരാണ് തങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന സമൂഹത്തെ ബഹിഷ്ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മതം എന്നാല്‍ അഭിപ്രായമെന്നാണ് അര്‍ത്ഥം. രാഷ്ട്രീയമോ ആത്മീയമോ ആയ അഭിപ്രായങ്ങള്‍ ഒരോരുത്തരുടേതും വ്യത്യസ്തമായിരിക്കും. ഓരോരുത്തരുടെയും അഭിരുചികളും വ്യത്യസ്തങ്ങളാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ധരിക്കുന്ന വേഷങ്ങളുടെ കാര്യത്തിലും ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ വ്യത്യസ്തമായിരിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ത്തന്നെ എല്ലാവരും ഇഷ്ടപ്പെടണമെന്നു ശഠിക്കുന്ന സംഘപരിവാരങ്ങളുടെ ബൗദ്ധീകനിലവാരം എത്രത്തോളം അപഹാസ്യമാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ഒരുവന്റെ വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറുന്ന ഇവറ്റകള്‍ക്ക് ഇന്ത്യയിലെന്നല്ല, ഈ പ്രപഞ്ചത്തിലുള്ള ഒരു ഗ്രഹത്തിലും ജീവിക്കാനുള്ള അര്‍ഹതയില്ല എന്നതാണു വസ്തുത!

ഹിന്ദുത്വം എന്ന മഹാശാപം!

ഈ ഭൂമുഖത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു 'സ്ലോ പോയിസണ്‍' ആണ് ഹിന്ദുത്വം. ഇസ്ലാമിക ഭീകരതയിലേക്ക് ജനശ്രദ്ധ തിരിഞ്ഞുനില്‍ക്കുമ്പോള്‍, കൗശലപൂര്‍വ്വം പടര്‍ന്നുകൊണ്ടിരിക്കുന്ന മാരകവിഷമാണിത്! പത്തുവര്‍ഷത്തിനുള്ളില്‍ ഈ ഭൂമുഖം നേരിടാന്‍പോകുന്ന ഏറ്റവും വലിയ ദുരന്തവും ഹിന്ദുത്വ ഭീകരതയായിരിക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ! പിശാചുക്കളെ പിശാചുക്കളായിത്തന്നെ അംഗീകരിച്ചുകൊണ്ട് ആരാധിക്കുന്ന ഒരേയൊരു സമൂഹമാണ് ഹിന്ദുക്കള്‍! ചാത്തനെയും മറുതയെയും ശാസ്താവിനെയും പൂജിക്കുന്ന ഇവരില്‍ കുടികൊള്ളുന്നത് പൈശാചികതയുടെ പൂര്‍ണ്ണതയാണ്. ഇക്കാരണത്താലാണ് അഹിന്ദുക്കള്‍ ഇന്ത്യവിടണം എന്ന ആക്രോശവുമായി ഇവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇവര്‍ ആരാധിക്കുന്ന പിശാചുക്കളെ ആരാധിക്കാന്‍ തയ്യാറാകാത്തവരെല്ലാം രാജ്യം വിടണമെന്നാണ് ഇവരുടെ അന്ത്യശാസനം.

മുന്‍കാലങ്ങളില്‍ ഏകാധിപതികളായ ചില രാജാക്കന്മാര്‍ ഇത്തരം അന്ത്യശാസനകള്‍ പുറപ്പെടുവിച്ചിട്ടുള്ളതായി ചരിത്രത്തില്‍ വായിക്കാന്‍ കഴിയും. തങ്ങളുടെ ദേവന്മാരെയും തങ്ങളെത്തന്നെയും ദൈവങ്ങളായി ജനത്തിനുമേല്‍ അടിച്ചേല്പിക്കുക എന്നതായിരുന്നു ഇവരുടെ ശൈലി. പൈശാചികതയുടെ ആള്‍രൂപങ്ങളായ രാജാക്കന്മാരാണ്‌ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. തന്നെത്തന്നെ ദൈവമാക്കിയവരും മറ്റുള്ളവരാല്‍ ദൈവമാക്കപ്പെട്ടവരുമായ രാജാക്കന്മാരുടെ അന്ത്യം എത്ര ദാരുണമായിരുന്നുവെന്നതിനു ബൈബിളില്‍ തെളിവുകളുണ്ട്. ഈ തെളിവുകള്‍ പരിശോധിക്കുന്നതോടൊപ്പം ഹിന്ദുത്വം എന്ന പൈശാചികത ഈ ഭൂമുഖത്തിന് എത്രത്തോളം ഭീഷണിയാണെന്നുകൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു.

ബൈബിളില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം ശ്രദ്ധിക്കുക: "ഒരു നിശ്ചിതദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് സിംഹാസനത്തില്‍ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റേതല്ല. പെട്ടന്നു യാഹ്‌വെയുടെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാല്‍, ദൈവത്തിന് അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ അന്ത്യശ്വാസം വലിച്ചു"(അപ്പ. പ്രവര്‍: 12; 21-23). രാജാക്കന്മാരെ ദൈവങ്ങളാക്കി പ്രഖ്യാപിക്കുന്ന രീതി പുരാതനകാലത്ത്‌ നിലനിന്നിരുന്നു. വിജാതിയതയില്‍നിന്നു രൂപപ്പെട്ട പൈശാചിക ആശയങ്ങളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് ആധാരം. ഇന്ത്യയിലെ പല ദേവന്മാരുടെയും ഉദ്ഭവം പരിശോധിച്ചാല്‍ ഈ പൈശാചികത വ്യക്തമാകും. മനുഷ്യന്‍ എഴുതിയുണ്ടാക്കിയ കഥകളിലെ കഥാപാത്രങ്ങളെ ദൈവങ്ങളായി പരിഗണിക്കാന്‍ ഭാരതീയ സനാതനം തയ്യാറായി. ജനിച്ചിട്ടില്ലാത്ത കഥാപാത്രങ്ങള്‍ക്ക് ജന്മഭൂമിപോലും കല്പിച്ചു നല്കി! കഥകളിലെ രാജാക്കന്മാര്‍ക്ക് ദൈവീകപരിവേഷം നല്‍കിയപ്പോള്‍ സനാതനത്തിന് അനേകം ദേവന്മാരെ ലഭിച്ചു. ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ മറ്റൊരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ദാനിയേല്‍ പ്രവാചകനെ നശിപ്പിക്കുന്നതിനുവേണ്ടി ശത്രുക്കള്‍ ഒരുക്കിയ ഒരു കെണിയെക്കുറിച്ചാണ് അവിടെ നാം വായിക്കുന്നത്. സത്യദൈവമായ യാഹ്‌വെയോടു മാത്രം പ്രാര്‍ത്ഥിച്ചിരുന്ന ദാനിയേലിനെ വകവരുത്താന്‍ പ്രമാണിമാര്‍ ഒരുക്കിയ കെണി ഇതായിരുന്നു: "എല്ലാ തലവന്മാരും ഉപദേശകരും നാടുവാഴികളും ഒരുകാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, അടുത്ത മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ മറ്റേതെങ്കിലും ദേവന്മാരോടോ മനുഷ്യരോടോ പ്രാര്‍ത്ഥിക്കുന്നവനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞുകളയുമെന്ന് ഒരു കല്പന പുറപ്പെടുവിച്ച്, നിരോധനം ഏര്‍പ്പെടുത്തണം. രാജാവേ, മേദിയാക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച് മാറ്റം വരുത്തുകയോ ലംഘിക്കുകയോ ചെയ്യാനാവാത്ത ആ നിരോധനാജ്ഞ മുദ്രവച്ചു സ്ഥിരീകരിക്കണം. ദാരിയൂസ് നിരോധനാജ്ഞയില്‍ മുദ്രവച്ചു"(ദാനി: 6; 7-9).

ദാനിയേല്‍ പ്രവാചകനെ സിംഹത്തിന് ഇരയാക്കാന്‍ കെണിയൊരുക്കിയവര്‍തന്നെ ആ കെണിയില്‍ പതിക്കുന്നതാണ് പിന്നീടും നാം കാണുന്നത്. ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്പനപ്രകാരം കൊണ്ടുവന്ന് സിംഹത്തിന്റെ കുഴിയില്‍ എറിഞ്ഞു. കുഴിയുടെ അടിയിലെത്തുംമുമ്പേ, സിംഹങ്ങള്‍ അവരെ അടിച്ചുവീഴ്ത്തി, അസ്ഥികള്‍ ഓടിച്ചു നുറുക്കി"(ദാനി: 6; 24). പിന്നീട് ദാരിയൂസ് രാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചതു ശ്രദ്ധിക്കുക: "എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ ദൈവത്തിനു മുമ്പില്‍ ഭയന്നു വിറയ്ക്കണമെന്ന് ഞാന്‍ വിളംബരം ചെയ്യുന്നു. എന്തെന്നാല്‍, അവിടുന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന് അവസാനമില്ല. അവിടുന്ന് രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നാണ് ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍നിന്നു രക്ഷിച്ചത്"(ദാനി: 6; 26, 27). രാജാക്കന്മാരും അവരുടെ തലമുറകളും ഭരണം നടത്തിയിരുന്ന കാലങ്ങളില്‍ ഇത്തരത്തിലുള്ള ഏകാധിപത്യ ശൈലികള്‍ സ്വാഭാവികമാണ്. സത്യദൈവത്തെ ആരാധിക്കുന്ന രാജാക്കന്മാരുടെ ഭരണത്തിന്‍കീഴില്‍ അസത്യദൈവങ്ങളെ ആരാധിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതുപോലെതന്നെ, അസത്യദൈവങ്ങളുടെ ആരാധകരായ രാജാക്കന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ രാജ്യത്തിന്റെ കുലദൈവങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആരാധനകളിലെ വ്യത്യാസംപോലെതന്നെ, ആ രാജ്യങ്ങള്‍ക്ക് ലഭിച്ചിരുന്ന ദൈവാനുഗ്രഹങ്ങളിലും വ്യത്യസ്ഥത പ്രകടമായി. ഇക്കാര്യത്തില്‍ ദൃഷ്ടാന്തമായി നമുക്കു മുന്നിലുള്ളത് ഇസ്രായേല്‍ എന്ന രാജ്യമാണ്.

ദൈവത്തിന്റെ കല്പനകളും ചട്ടങ്ങളും അനുസരിച്ചപ്പോള്‍ അനുഗൃഹം പ്രാപിക്കുകയും, അവിടുത്തെ കല്പനകളില്‍നിന്നു വ്യതിചലിച്ചപ്പോള്‍ പ്രഹരമേല്‍ക്കുകയും ചെയ്ത രാജ്യമാണ് ഇസ്രായേല്‍! ഇസ്രായേലിനെ ഒരു മതേതര രാഷ്ട്രമായിട്ടല്ല ദൈവം രൂപപ്പെടുത്തിയത്. അബ്രാഹവും അവന്റെ മക്കളും അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണായിരുന്നു കാനാന്‍ദേശം! അവിടെ ജീവിച്ചിരുന്ന ജനങ്ങളുടെയോ, ഭരണം നടത്തിയിരുന്ന രാജാക്കന്മാരുടെയോ ഔദാര്യങ്ങളൊന്നും അബ്രാഹം സ്വീകരിച്ചില്ല. സത്യദൈവത്തെ ആരാധിച്ചവനെ ആ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു സമ്പന്നനാക്കി. അബ്രാഹത്തിന്റെയും അവന്റെ ദൈവത്തിന്റെയും സഹായത്താല്‍ പല രാജാക്കന്മാരും യുദ്ധങ്ങള്‍ ജയിച്ചു. അപ്പോഴൊക്കെ അനേകം സമ്മാനങ്ങള്‍ അബ്രാഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അവയെല്ലാം അവന്‍ നിരസിച്ചു. അബ്രാഹം ഇപ്രകാരം പറഞ്ഞു: "ഞാന്‍ യാഹ്‌വെയുടെ മുമ്പില്‍, ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ അത്യുന്നത ദൈവത്തിന്റെ മുമ്പില്‍, ശപഥം ചെയ്യുന്നു: നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നുംതന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ"(ഉത്പ: 14; 22, 23). ദൈവത്തിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് അബ്രാഹം സമ്പന്നനായത്. അതിനാല്‍ത്തന്നെ, അബ്രാഹം നേടിയ മണ്ണില്‍ മറ്റൊരു ജനതയ്ക്കും അവകാശമില്ല. അതായത്, അബ്രാഹത്തിന്റെ അദ്ധ്വാനഫലമായ മണ്ണിന്റെ അവകാശി അവനും അവന്റെ സന്തതികളും മാത്രമാണ്. ആ മണ്ണ് ഒരു രാജ്യമായി വളര്‍ന്നിട്ടുണ്ടെങ്കിലും, അതിന്റെ അവകാശികള്‍ മറ്റാരുമല്ല. അങ്ങനെയുള്ള രാജ്യത്തു ജീവിക്കുന്നവര്‍ ഏതു ദൈവത്തെ ആരാധിക്കണമെന്നു കല്പിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. മക്കള്‍ ഏതു വിശ്വാസത്തില്‍ വളരണമെന്നു തീരുമാനിക്കാനുള്ള അവകാശം പിതാവിനുണ്ട്. അവനെ അനുസരിക്കാന്‍ തയ്യാറാകാത്ത മക്കള്‍ ഭവനത്തില്‍നിന്നു പുറത്താക്കപ്പെടും.

അബ്രാഹത്തിന്റെ രണ്ടാം തലമുറയിലെ പുത്രനും അവകാശിയുമായിരുന്നു യാക്കോബ്. തങ്ങളുടെ ദേശത്തുണ്ടായ ഒരു ക്ഷാമത്തെത്തുടര്‍ന്ന് യാക്കോബും സന്തതികളും ഈജിപ്തിലേക്കു പ്രവാസത്തിനായി പോയി. പിതാക്കന്മാരുടെ മണ്ണ് ആര്‍ക്കെങ്കിലും വിറ്റിട്ടല്ല ഇവര്‍ പോയത്. എന്നാല്‍, നാനൂറു വര്‍ഷത്തെ പ്രവാസം കഴിഞ്ഞു മടങ്ങിവന്നപ്പോള്‍, തങ്ങളുടെ മണ്ണില്‍ മറ്റു ജനതകള്‍ അവകാശം സ്ഥാപിച്ചിരുന്നു. അനര്‍ഹമായി കയറിക്കൂടിയവരെ പുറത്താക്കുകയും തങ്ങളുടെ പൂര്‍വ്വീകരുടെ മണ്ണ് സ്വന്തമാക്കുകയും ചെയ്യുകയെന്നത് തികച്ചും നീതിയുക്തമായ കാര്യമാണ്. ഇത്തരത്തില്‍ തിരിച്ചുപിടിച്ച രാജ്യത്ത് ഏതു ദൈവത്തെ ആരാധിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശവും ഇസ്രായേല്‍ മക്കളില്‍ നിക്ഷിപ്തമാണ്. അതായത്, ഇസ്രായേല്‍ എന്ന രാജ്യത്തിനുമേല്‍ മറ്റൊരു ജനതയ്ക്കും അവകാശമില്ല. അവരുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ അല്ലാതെ മറ്റൊരു ദൈവത്തിന്റെ സാന്നിധ്യം ആ മണ്ണില്‍ ഉണ്ടാകാന്‍ പാടില്ല! യാക്കോബും മക്കളും പ്രവാസത്തിനുപോയ കാലത്ത് അനേകം ദേവീ-ദേവന്മാരാല്‍ ഈ മണ്ണ് ജനതകള്‍ അശുദ്ധമാക്കിയിരുന്നു. പിശാചുക്കളെ സേവിച്ചുകൊണ്ട് മണ്ണിനെ ശപിക്കപ്പെട്ടതാക്കിയ ഇവരെ പുറത്താക്കാന്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇസ്രായേല്‍ മക്കളോടൊപ്പം നിലയുറപ്പിച്ചു!

അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും അവന്റെ സന്തതികള്‍ക്കും എന്നേക്കുമായി നല്‍കിയ മണ്ണില്‍ ആധിപത്യമുറപ്പിച്ച ജനതയുടെ തിന്മമൂലമാണ് അവര്‍ അവിടെനിന്നും ബഹിഷ്ക്കരിക്കപ്പെട്ടത്. ആ ജനതകളോട് ദൈവമോ ദൈവജനമോ അനീതി പ്രവര്‍ത്തിച്ചിട്ടില്ല. അവിഹിതമായി കയ്യേറി ആധിപത്യമുറപ്പിച്ചതു മാത്രമായിരുന്നില്ല ആ ജനതകളുടെ അയോഗ്യത. അവര്‍ ചെയ്ത തിന്മകളും അവരുടെ പുറത്താക്കപ്പെടലിനു കാരണമായി. എന്തായിരുന്നു അവര്‍ പ്രവര്‍ത്തിച്ച തിന്മയെന്നു നോക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവര്‍ത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്"(നിയമം: 18; 9-12). ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിമിത്തം ഭൂമി ശപിക്കപ്പെട്ടതായി മാറുമെന്ന മുന്നറിയിപ്പും ബൈബിള്‍ നല്‍കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു"(ഏശയ്യാ:24;4-6).

ബൈബിളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന എല്ലാ പൈശാചികതയും ചേര്‍ത്തുവച്ചു രൂപംകൊടുത്ത ഒരു മതമാണ്‌ ഹിന്ദുമതം. ഈ മതത്തിന്റെ ദൈവങ്ങളും അവയ്ക്കുവേണ്ടി അര്‍പ്പിക്കപ്പെടുന്ന ആരാധനകളെയുമാണ് മ്ലേച്ഛത എന്ന് പറഞ്ഞിരിക്കുന്നത്. ഹിന്ദുമതം രൂപീകരിച്ചപ്പോള്‍, ഈ ഭൂമുഖത്ത് അന്നുവരെ നിലനിന്നിരുന്ന എല്ലാ പൈശാചിക മൂര്‍ത്തികളെയും അവയ്ക്ക് അര്‍പ്പിക്കുന്ന ആരാധനകളെയും സ്വന്തം മതത്തിന്റെ ഭാഗമാക്കാന്‍ തയ്യാറായി. ഒരു പിശാചിനെപ്പോലും ഇവര്‍ ഒഴിവാക്കിയില്ല. ഇവര്‍ ഏറ്റെടുത്ത ദേവന്മാരും അവറ്റകളെ പ്രീതിപ്പെടുത്താന്‍ നടത്തിയ ആരാധകളും മൂലമാണ് ഭൂമി ശപിക്കപ്പെട്ടതായിത്തീര്‍ന്നത്. യഥാര്‍തത്തില്‍ ഈ ഭൂമിയില്‍നിന്ന് തുടച്ചുനീക്കപ്പെടേണ്ട പൈശാചികതയില്‍ പ്രധാനപ്പെട്ടത് ഹിന്ദുത്വമാണ്. ദൈവം സൃഷ്ടിച്ചു പരിപാലിക്കുന്ന ഭൂമിയേയും പ്രപഞ്ചത്തെയും ശാപഗ്രസ്തമാക്കാന്‍ സാത്താന്‍ അവതരിപ്പിച്ച അനേകം സംവീധാനങ്ങളില്‍ ഒന്നായി ഹിന്ദുമതത്തെ കാണാം. വ്യക്തമായിപ്പറഞ്ഞാല്‍, ഈ ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണി ഉയര്‍ത്തുന്ന വിശ്വാസസംഹിതയാണ് ഹിന്ദുത്വം! ഇതു വായിക്കുമ്പോള്‍ ആരും അസ്വസ്ഥരാകേണ്ടാ. ക്രിസ്ത്യാനികളുടെയിടയില്‍ നുഴഞ്ഞുകയറിയ സംഘപരിവാരങ്ങള്‍ മനോവയ്ക്കെതിരേ വാളെടുത്തിട്ടും കാര്യമില്ല. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ പ്രഖ്യാപിച്ചതില്‍നിന്നു വ്യത്യസ്തമായി ഒന്നും പറയാന്‍ മനോവ തയ്യാറല്ല. അപ്രിയസത്യങ്ങള്‍ പ്രഖ്യാപിക്കാന്‍ മനോവ ആരെയും ഭയപ്പെടുന്നുമില്ല. വിഷയത്തിലേക്കുതന്നെ മടങ്ങിവരാം.

രാജകീയ ഭരണത്തിന്‍കീഴില്‍ രാജകീയ മതങ്ങളുണ്ടായിരുന്നു. എന്നാല്‍, ജനാധിപത്യ വ്യവസ്ഥയില്‍ നിലകൊള്ളുകയും മതേതരത്വം നയമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഏതെങ്കിലും മതങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാന്‍ പാടില്ല. ചില മതരാജ്യങ്ങള്‍പ്പോലും തങ്ങളുടെ രാജ്യത്ത് മറ്റു മതങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഗള്‍ഫിലെ ചില രാജ്യങ്ങള്‍ നല്‍കുന്ന ഈ സ്വാതന്ത്ര്യം നാം കാണാതെപോകരുത്. എന്നാല്‍, മതേതരത്വം പ്രഖ്യാപനത്തില്‍മാത്രം ഒതുക്കുന്ന രാജ്യങ്ങളും ഈ ഭൂമുഖത്തുണ്ട്. അത്തരത്തിലുള്ള കപട മതേതര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ! ഹൈന്ദവ ആഘോഷങ്ങളെ ദേശീയ ഉത്സവങ്ങളും, വിഗ്രഹങ്ങളെ ദേശീയ ചിഹ്നങ്ങളുമായി പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യയുടെ മതേതരത്വ വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതികള്‍ക്കെല്ലാം ഹൈന്ദവ ദേവീ-ദേവന്മാരുടെയും ആചാര്യന്മാരുടെയും പേര് നല്‍കിയിരിക്കുന്നതു മതേതരത്വത്തിനു ഭൂഷണമാണോ? മറ്റു മതവിശ്വാസികള്‍ ഇവയോടു പ്രതികരിക്കാത്തതുകൊണ്ട് ഇക്കാലമത്രയും ഇവയെല്ലാം നിലനിന്നു. നിരുപദ്രവകരമെന്ന ചിന്തയോടെ പലതും അവഗണിച്ചപ്പോള്‍ ന്യൂനപക്ഷ വിശ്വാസങ്ങളുടെമേല്‍ കൂടുതല്‍ പൈശാചികമായ ആചാരങ്ങള്‍ കെട്ടിവയ്ക്കാന്‍ ഭരണകൂടങ്ങളുടെ പിന്തുണയോടെ മതഭ്രാന്തന്മാര്‍ ശ്രമിക്കുകയാണ്. തങ്ങളുടെ ബുദ്ധിശൂന്യതയില്‍നിന്നു രൂപപ്പെട്ട പ്രാകൃത വിശ്വാസങ്ങളെ തോളിലേറ്റുന്നവര്‍ക്കു മാത്രം ജീവിക്കാന്‍ അനുമതി നല്കുന്നതിനെയാണോ മതസ്വാതന്ത്ര്യമെന്നു പറയുന്നത്?!

ഹിന്ദുക്കള്‍ ആരാധിക്കുന്ന മൂര്‍ത്തികളെ ആരാധിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യ വിടണം എന്ന ആക്രോശവുമായി കാവിവേഷക്കാര്‍ ഇന്ത്യയില്‍ അഴിഞ്ഞാടുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളൊന്നും ഇത് കണ്ടതായി ഭാവിക്കുന്നില്ല. ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളെയൊന്നും ഒരുകാലത്തും ഇവര്‍ ശ്രദ്ധിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തില്‍ അനേകം അവകാശ സംരക്ഷണ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൃഗങ്ങളുടെ അവകാശങ്ങള്‍ മാത്രമല്ല, കീടങ്ങളുടെയും രോഗാണുക്കളുടെയും പോലും അവകാശങ്ങള്‍ ഇവര്‍ സംരക്ഷിക്കുന്നു. ക്രിസ്ത്യാനികളുടെ കഴുത്തറത്താലും ക്രിസ്ത്യാനികളുടെ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്നാലും പ്രതികരിക്കാന്‍ ഒരു സംഘടനയും വരില്ല. ക്രിസ്ത്യാനികളുടെ സംരക്ഷകര്‍ എന്നപേരില്‍ തിന്നുകൊഴുക്കുന്ന തിരുമേനിമാരുടെ പ്രതികരണവും ഇതുതന്നെയാണ്. അതായത്, ക്രിസ്ത്യാനികള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഈ ഭൂമുഖത്ത് വ്യക്തികളോ സംഘടനകളോ ഇല്ല! എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പൊതുശത്രുവാണ് ക്രിസ്തീയത. അതുപോലെതന്നെ, എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ പ്രധാന എതിരാളിയായി ക്രിസ്തീയതയെ പരിഗണിക്കുന്നു. ഇത്രമാത്രം സംഘടിതമായി ചെറുക്കാന്‍ തക്കവിധം എന്തു ദ്രോഹമാണ് ക്രിസ്ത്യാനികള്‍ ഈ ലോകത്തിനു ചെയ്തുകൊണ്ടിരിക്കുന്നത്?

അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുകയും സമൂഹത്തില്‍ പീഡനം സഹിക്കുന്നവര്‍ക്കു താങ്ങായി നിലകൊള്ളുകയും ചെയ്യുന്നത് ക്രൈസ്തവ സമൂഹം മാത്രമാണ്. മതമോ വര്‍ണ്ണമോ വംശമോ നോക്കാതെ, സകലരോടും കരുണ കാണിക്കുന്ന മറ്റേതു മതവിഭാഗമാണുള്ളത്? എന്നിട്ടും എന്തുകൊണ്ട് ക്രൈസ്തവര്‍ വെറുക്കപ്പെട്ടവരായി പരിഗണിക്കപ്പെടുന്നു? സത്യദൈവത്തെ ആരാധിക്കുന്ന ഏക സമൂഹം ക്രൈസ്തവരായതുകൊണ്ടു മാത്രമാണ് ലോകത്തിന്റെ വെറുപ്പ്‌ മുഴുവന്‍ ക്രിസ്തീയതയ്ക്കെതിരേ കേന്ദ്രീകരിക്കപ്പെടുന്നത്. ഇത് യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍ നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 18, 19). ക്രിസ്തീയ നാമത്തിലുള്ള ആരെയെങ്കിലും ലോകം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അവര്‍ നാമമാത്ര ക്രിസ്ത്യാനികളായിരിക്കും. എന്തെന്നാല്‍, ലോകത്തിന്റെ അംഗീകാരം ക്രിസ്ത്യാനിക്കു ലഭിക്കുകയില്ല എന്നത് ക്രിസ്തുവിന്റെ മാറ്റമില്ലാത്ത വചനമാണ്. അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നു: "അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും"(യോഹ: 15; 20). ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലും ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ടെങ്കില്‍, അവരാരും ക്രിസ്തീയതയുടെ ഭാഗമല്ല!

ക്രിസ്ത്യാനി വെറുക്കപ്പെടാന്‍ പ്രത്യേകിച്ചു കാരണമൊന്നും വേണ്ടാ. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "അവര്‍ കാരണംകൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്"(യോഹ: 15; 25). ലോകത്തില്‍നിന്നുള്ള പീഡനമാണ്  ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരുവന്റെ അടയാളം. ഇന്ത്യയില്‍നിന്നു ക്രിസ്തീയത തുടച്ചുമാറ്റുമെന്ന് കാവിവേഷക്കാര്‍ ആക്രോശിക്കുമ്പോള്‍ ആരും അദ്ഭുതപ്പെടേണ്ടാ. എന്തെന്നാല്‍, ഇത് ദൈവത്തില്‍നിന്നുള്ള അടയാളമാണ്. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്ന യാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത് - അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്ഷയുടെയും"(ഫിലി: 1; 28). ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഭയപ്പെടേണ്ടത് ക്രിസ്ത്യാനികളല്ലെന്നുള്ള സത്യമാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്തവര്‍ പീഡനത്തിനിരയാകുമ്പോള്‍ ശ്രദ്ധിക്കപ്പെടാതിരിക്കുക എന്നത് ലോകത്തിന്റെ ഒരു പ്രത്യേകതയാണ്. അതുപോലെതന്നെ, ക്രൈസ്തവര്‍ ഈ ലോകത്തിനു നല്‍കുന്ന സംഭാവനകളും അവഗണിക്കപ്പെടുന്നു. എന്നാല്‍, മറ്റിതര സമൂഹങ്ങളുടെ താരതമ്യേന നിസ്സാരങ്ങളായ നേട്ടങ്ങളെയും അവര്‍ നേരിടുന്ന ഏറ്റവും ചെറിയ പ്രശ്നങ്ങളെയും ഊതിപ്പെരുപ്പിച്ചു പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഈ വിവേചനംപോലും സമൂഹം തിരിച്ചറിയുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഏതെങ്കിലുമൊരു ക്രൈസ്തവ നാമധാരിയില്‍നിന്നുണ്ടാകുന്ന പിഴവുകളെ ക്രിസ്തീയതയുടെ മുഴുവന്‍ പിഴവായി പ്രഘോഷിക്കപ്പെടുന്നതും ശ്രദ്ധേയമാണ്! യേഹ്ശുവായുടെ വചനമാണ് ഇവിടെയൊക്കെ പ്രസക്തമാകുന്നത്. ക്രിസ്ത്യാനികള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ടുതന്നെ, ക്രിസ്ത്യാനികളെ ലോകം വെറുക്കും.

ഈ ലോകം തിന്മയുടെ ആധിപത്യത്തിലാണ്. ഭൂരിപക്ഷം മനുഷ്യരും തിന്മയുടെ വക്താക്കളായി അധഃപതിച്ചിരിക്കുന്നതുകൊണ്ടാണ് ഈ ആധിപത്യം ലോകത്തു സ്ഥാപിതമായത്. അതിനാല്‍ത്തന്നെ, ഭൂരിപക്ഷത്തിന്റെ ശബ്ദത്തെ നന്മയുടെതെന്നു ധരിച്ചാല്‍ തെറ്റുപറ്റും! ലോകത്തിന്റെ അംഗീകാരം ലഭിക്കുന്നത് നീതിയുടെ ശബ്ദത്തിനായിരിക്കില്ല. അനീതിപ്രവര്‍ത്തിക്കുന്നവരെ നായകന്മാരായി പ്രതിഷ്ഠിക്കുന്ന പൈശാചികത ലോകത്തെ പൂര്‍ണ്ണമായും ഗ്രസിച്ചുകഴിഞ്ഞു. ശരിതെറ്റുകള്‍ വിവേചിക്കാനുള്ള ശേഷി നഷ്ടപ്പെട്ടുപോയവര്‍ തങ്ങളുടെ ദുരവസ്ഥ തിരിച്ചറിയുകയുമില്ല. ഒരു മിഥ്യാബോധം സകലരെയും കീഴ്പ്പെടുത്തും! ഇതെല്ലാം കാണുമ്പോള്‍ ദൈവവചനത്തിന്റെ സത്യങ്ങള്‍ തിരിച്ചറിയാന്‍ ദൈവമക്കള്‍ തയ്യാറാവുക. ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാരങ്ങളുടെ നീക്കങ്ങള്‍ കാണുമ്പോഴും ഈ തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. യാതൊരു അടിസ്ഥാനവുമില്ലാത്തതും പ്രാകൃത സമൂഹത്തിനു മാത്രം ഉയര്‍ത്താന്‍ കഴിയുന്നതുമായ വാദങ്ങളുമായി ഹിന്ദുക്കള്‍ ഇറങ്ങിയിരിക്കുന്നതിലൂടെ അവരെ നയിക്കുന്ന പൈശാചികതയാണു വ്യക്തമാകുന്നത്.

സൂര്യനെ നമസ്ക്കരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല!

പശുവിറച്ചി ഭക്ഷിക്കുന്നവര്‍ ഇന്ത്യവിടുക! ഹിന്ദുക്കളല്ലാത്തവര്‍ ഇന്ത്യവിടുക! വന്ദേമാതരം പാടാത്തവര്‍ ഇന്ത്യവിടുക! സൂര്യനെ നമസ്ക്കരിക്കാത്തവര്‍ ഇന്ത്യവിടുക! ഇത്തരത്തില്‍ അനേകം മുദ്രാവാക്യങ്ങള്‍ ഇന്ത്യയില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. മറ്റേതെങ്കിലും രാജ്യങ്ങളില്‍നിന്ന് ഇത്തരത്തിലുള്ള ആക്രോശങ്ങള്‍ ഉയരുന്നതായി മനോവയ്ക്കറിയില്ല. 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന ഭീകരസംഘടനയും മറ്റിതര ഇസ്ലാമിക ഗ്രൂപ്പുകളും അനേകം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയിട്ടുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല. ക്രിസ്ത്യാനികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ലെന്നു നമുക്കറിയാം. എന്നാല്‍, ഇസ്ലാമിക ഭീകരന്മാരെപ്പോലെതന്നെ പൈശാചിക ശക്തികളാണ് ഇന്ത്യയിലെ സംഘപരിവാരങ്ങള്‍ എന്നകാര്യം പലരും ചിന്തിച്ചിട്ടുണ്ടാകില്ല. ഇസ്ലാമിക ഭീകരതയുടെ മറപറ്റി പ്രവര്‍ത്തിക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങളുടെ രീതി പലര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഇതിനു കാരണം. ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കടന്നുകൂടിയ പൈശാചികതമൂലം ക്രിസ്തീയവിശ്വാസങ്ങളില്‍ വന്നുഭവിച്ച അപചയത്തെ വേണ്ടവിധം മുതലെടുക്കുന്നത് 'ഹിന്ദുത്വം' പോലുള്ള പൈശാചിക ശക്തികളാണ്. ഇവരുടെ അപകടകരമായ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരില്‍ ഏറെയും ക്രൈസ്തവ നാമധാരികളാണ്. വ്യക്തമായ ആത്മീയ പഠനം നല്‍കാന്‍ കഴിയാത്തവിധം ക്രൈസ്തവ ആചാര്യന്മാര്‍ പൈശാചിക ആശയങ്ങളുടെ പിടിയില്‍ പെട്ടുപോയി. ഇവരുടെ വ്യതിചലിച്ച പഠനങ്ങള്‍മൂലം ക്രിസ്തീയത മലിനപ്പെട്ടപ്പോള്‍, വിജാതിയതയെന്ന പൈശാചികതയാല്‍ ക്രിസ്ത്യാനികളുടെ മക്കള്‍ വഞ്ചിക്കപ്പെട്ടു!

സൂര്യനെ ആരാധിക്കാന്‍ തയ്യാറാകാത്തവരോട് ഇന്ത്യ വിടണമെന്ന് സംഘപരിവാരങ്ങള്‍ പറയുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ക്കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇവരുടെ പ്രഖ്യാപനത്തിലെ ന്യായാന്യായങ്ങള്‍ പരിശോധിക്കുന്നതോടൊപ്പം, ക്രിസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥയും ചിന്തിക്കണം. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവരില്‍ പലരും സൂര്യനെ മാത്രമല്ല, അനേകം വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ പ്രചാരകരായി നിലകൊള്ളുന്നവരുമാണ്. അതിനാല്‍ത്തന്നെ, ഈ അന്ത്യശാസനം ബാധിക്കുന്നത് യഥാര്‍ത്ഥ ക്രിസ്ത്യാനികളെ മാത്രമായിരിക്കും. സത്യവിശ്വാസം അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളുകയും അതില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍ ഇന്ന് വളരെ ചെറിയൊരു വിഭാഗം മാത്രമേയുള്ളു. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. ആഗോളതലത്തില്‍ത്തന്നെ, യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും ചെറിയ സമൂഹമായി ചുരുങ്ങിക്കഴിഞ്ഞു. യേഹ്ശുവായെ ഏകരക്ഷനും ഏക നാഥനുമായി സ്വീകരിച്ചിട്ടുള്ള അധികമാരും ഇന്നില്ല. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു വിശ്വസിക്കുന്ന ഒരുവനെയും ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ കഴിയില്ല എന്നതാണ് ഇതിനു കാരണം. ഔദ്യോഗിക രേഖകളില്‍ ക്രിസ്ത്യാനികളായി എണ്ണപ്പെടുന്നവരില്‍ എത്രപേരുണ്ട് ഏകരക്ഷകനായി യേഹ്ശുവായെ പരിഗണിക്കുകയും അവിടുത്തെ ആഗമനം പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നവര്‍?! യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "എങ്കിലും മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). ഭയത്തോടെ നാം ചിന്തിക്കേണ്ട വിഷയമാണിത്.

യഥാര്‍ത്ഥ വിശ്വാസത്തില്‍ നിലനില്‍ക്കുന്നവര്‍ക്ക് ഇന്ത്യയിലെന്നല്ല, ഈ ലോകത്തെവിടെയും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണു സംജാതമാകാന്‍ പോകുന്നത്. ഇപ്പോള്‍ത്തന്നെ ഈ സാഹചര്യം വന്നെത്തിക്കഴിഞ്ഞു എന്നതാണു പരമാര്‍ത്ഥം. എന്തെന്നാല്‍, യേഹ്ശുവായുടെ ആഗമനം സമീപിച്ചിരിക്കുന്നു! അവിടുത്തെ വരവിനുമുമ്പ് സംഭവിക്കേണ്ടതെല്ലാം സംഭവിക്കുകതന്നെ വേണം. അവിടുന്ന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പിതാണ്: "ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും"(മത്താ: 24; 7-13). അനേകര്‍ വിശ്വാസം ഉപേക്ഷിക്കുന്ന ഈ കാലത്ത് യഥാര്‍ത്ഥ വിശ്വാസികള്‍ ഒറ്റിക്കൊടുക്കപ്പെടുകയും ദ്വേഷിക്കപ്പെടുകയും ചെയ്യുമെന്ന കാര്യം പ്രത്യേകമായി ഓര്‍ത്തിരിക്കണം. നമ്മുടെ ശത്രുക്കള്‍ സ്വന്തം ഭവനത്തില്‍ത്തന്നെ ഉദയംചെയ്യും! മലിനപ്പെട്ടുപോയ ഈ ലോകത്തിനു ദൈവമക്കളെ സ്വീകരിക്കാന്‍ സാധിക്കില്ല. ആയതിനാല്‍, ഈ ലോകവും ലോകത്തിന്റെ സന്തതികളും മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ സംവീധാനങ്ങളും ദൈവമക്കള്‍ക്കെതിരാകും!

സൂര്യനെ ആരാധിക്കുന്നവര്‍ക്കുള്ള ശിക്ഷ സൂര്യനില്‍നിന്നുതന്നെ!

സൂര്യനെയോ മറ്റേതെങ്കിലും ആകാശഗോളങ്ങളെയോ ആരാധിക്കാന്‍ ക്രിസ്ത്യാനികള്‍ക്കു സാധിക്കില്ല. ഇത്തരം ആരാധനകളില്‍നിന്ന് ക്രിസ്ത്യാനികളെ അവരുടെ ദൈവം വിലക്കിയിരിക്കുന്നു. ക്രിസ്ത്യാനികള്‍ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് പശുക്കളെയോ പ്രാണികളെയോ പ്രപഞ്ചശക്തികളെയോ അല്ല. ജീവനുള്ള ദൈവത്തെയാണ് ഇവര്‍ ആരാധിക്കുന്നത്. ഈ സമൂഹം പാലിക്കുന്നത് മനുഷ്യന്‍ രൂപപ്പെടുത്തിയ നിയമങ്ങളെയല്ല; മറിച്ച്, ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം നേരിട്ടു നല്‍കിയ നിയമങ്ങളെയാണ്. വിജാതിയതയില്‍നിന്നു ക്രിസ്തീയത വേറിട്ടുനില്‍ക്കുന്നതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്! ഇക്കാരണത്താല്‍ത്തന്നെ, ഈ സമൂഹത്തെ ലോകത്തിനു സ്വീകരിക്കാന്‍ സാധിക്കുന്നില്ല.

വ്യക്തമായ ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരെ ഈ ലോകത്തിനോ അതിന്റെ സംവീധാനങ്ങള്‍ക്കോ സ്വീകരിക്കാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യമാണ് നാം മനസ്സിലാക്കിയത്. എന്നാല്‍, ക്രിസ്ത്യാനികളെ ബഹിഷ്ക്കരിക്കുന്ന രാജ്യങ്ങള്‍ക്കും സമൂഹത്തിനും എതിരായി ദൈവത്തിന്റെ ഉഗ്രകോപം ആളിക്കത്തുന്നത് ആരും തിരിച്ചറിയുന്നില്ല. ക്രൈസ്തവ പീഡകരെ ബാധിച്ചിരിക്കുന്ന മിഥ്യാബോധമാണിതിനു കാരണം. തങ്ങളുടെ ആരാധനാമൂര്‍ത്തികളിലൂടെ കടന്നുവരുന്ന ദുരന്തങ്ങളെ തിരിച്ചറിയാതെ ഇരുട്ടില്‍ത്തപ്പുന്ന അവസ്ഥയാണിന്നുള്ളത്. സൂര്യനമസ്ക്കാരത്തിന്റെ ആഗോള പ്രചാരകരായ സനാതനക്കാര്‍ സ്വന്തം രാജ്യത്തേക്കു ക്ഷണിച്ചുവരുത്തുന്നത് 'സൂര്യതാപമാണ്'! ഈ ദുരന്തത്തെ ആഗോളതലത്തില്‍ വ്യാപകമാക്കാന്‍ സനാതന യോഗികള്‍ കടലുകള്‍ കടന്നു യാത്രചെയ്യുന്നു. 'യോഗാ' എന്ന പൈശാചികതയെ പ്രചരിപ്പിക്കുന്നവരാണ് ലോകത്തിന്റെ ജലസംഭരണികള്‍ വറ്റിക്കുന്നത്! മിഥ്യാബോധത്തില്‍ കഴിയുന്നതുകൊണ്ട് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ലോകത്തിനു കഴിയുന്നില്ല. മരങ്ങളില്ലാത്തതാണ് ആഗോളതാപനത്തിന്റെ കാരണം എന്ന അബദ്ധചിന്തയില്‍ ഇന്നിവര്‍ എത്തിനില്‍ക്കുന്നു.

ലോകത്തെ മുഴുവന്‍ ബാധിച്ച പ്രതിഭാസത്തിന്റെ ഭാഗം മാത്രമാണ് ഇന്ത്യയില്‍ കാണുന്ന കടുത്ത ജലക്ഷാമമെന്നു പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ ഒരുപക്ഷെ ഇന്ത്യയിലുണ്ടായിരിക്കാം. ഇത് ലോകത്തെ മുഴുവന്‍ ബാധിച്ച പ്രതിഭാസമല്ല. യോഗയുടെ പ്രചാരകരുടെ ദേശത്താണ് ഈ മഹാമാരി വന്നുഭവിച്ചിരിക്കുന്നത്. സൂര്യനമസ്ക്കാരം എന്ന പൈശാചികതയുടെ വ്യാപനംമൂലം ഭാവിയില്‍ മറ്റു രാജ്യങ്ങളിലും ഈ ദുരന്തം നാശംവിതച്ചേക്കാം. ഒരു സമൂഹം ആരാധിക്കുന്ന വിഗ്രഹങ്ങളെകൊണ്ടുതന്നെ ആ സമൂഹത്തെ ഉന്മൂലനം ചെയ്യുമെന്നത് ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യമാണ്. ഓരോ കാലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ആ സത്യം ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16). പാപം ചെയ്യാന്‍ ഉപയോഗിച്ച വിഗ്രഹങ്ങളെ കൊണ്ടുതന്നെ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നില്ല. വഴിതെറ്റിയ അന്വേഷണങ്ങള്‍ ഇവരെ കൊണ്ടുചെന്നെത്തിച്ചത് പരിസ്ഥിതിവാദത്തിലാണ്. പകല്‍പ്പോലെ വ്യക്തമായ വചനത്തെ ഇവര്‍ കാര്യമായെടുക്കുന്നില്ല.

ഈ ലോകത്തിന് എന്തെങ്കിലും നല്ല സംഭാവനകള്‍ നല്‍കിയിട്ടുള്ള ശാസ്ത്രജ്ഞന്മാരെല്ലാം ബൈബിളിലെ വചനങ്ങളെ ആസ്പദമാക്കി പഠനങ്ങള്‍ നടത്തി. എന്നാല്‍, അഭിനവ ശാസ്ത്രജ്ഞന്മാര്‍ ബൈബിള്‍ വചനങ്ങളെ അവഗണിച്ചുകൊണ്ട് ഇരുട്ടില്‍ത്തപ്പുകയാണ്. കോടികള്‍ ചിലവഴിച്ച് പരിസ്ഥിതിയെ പരിപാലിക്കാന്‍ ശ്രമിക്കുന്നവര്‍ എങ്ങുമെത്തില്ല എന്നതാണു സത്യം! എന്തെന്നാല്‍, പരിസ്ഥിതിയുടെ പരിപാലനം ഇവര്‍ ഏറ്റെടുക്കുന്നതിനു മുന്‍പുവരെ ഭംഗിയായി നിലര്‍ത്തിയത് ദൈവമാണ്. മനുഷ്യന്‍ ഇത് ഏറ്റെടുത്തപ്പോള്‍ എല്ലാം തകിടംമറിഞ്ഞു! വിഗ്രഹാരാധന നിലനിര്‍ത്തുന്നതിനുവേണ്ടി പിശാചുതന്നെയാണ് ഇവരുടെ ബുദ്ധിയില്‍ അന്ധകാരം നിറച്ചത്! പ്രകൃതിശക്തികളെ ആരാധിക്കുന്ന പ്രാകൃത സംസ്കാരത്തിന്റെ ആധുനീക രൂപങ്ങളാണ് പരിസ്ഥിതിവാദവും പ്രകൃതി ചികിത്സയും! ഇവ രണ്ടിന്റെയും പ്രചാരകരായി വര്‍ത്തിക്കുന്നത് 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളാണ്. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ഇവയെ ഇവര്‍ ശാസ്ത്രീയതയുടെ പേരില്‍ അവതരിപ്പിക്കുന്നു. പ്രകൃതി ചികിത്സ, ഹോമിയോപ്പതി, യോഗ, പ്രാണിക് ഹീലിംഗ്, റെയ്ക്കി എന്നിവയുടെയെല്ലാം പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വിഗ്രഹാരാധനയുണ്ട്. പരിസ്ഥിതിവാദികള്‍ യഥാര്‍ത്ഥത്തില്‍ പ്രകൃതിയുടെ ആരാധകരാണ്. വത്തിക്കാനിലെ ഫ്രാന്‍സീസിന്റെ പരിസ്ഥിതി പ്രണയത്തിനു പിന്നിലും ഈ പൈശാചിക അജണ്ടതന്നെയാണുള്ളത്!

സൂര്യനമസ്ക്കാരത്തെ ന്യായീകരിക്കുന്ന ചില ക്രൈസ്തവ ആചാര്യന്മാരും ഇറങ്ങിയിട്ടുണ്ട്. യോഗാധ്യാനങ്ങള്‍ നടത്തുന്ന ഇക്കൂട്ടരിലൂടെ അനേകം ക്രൈസ്തവ വിശ്വാസികള്‍ വഴിതെറ്റിപ്പോയി. സൂര്യാരാധകര്‍മൂലം കേരളവും ഇന്ത്യയും വരണ്ടുണങ്ങുമ്പോഴും, യഥാര്‍ത്ഥ കാരണം മനസ്സിലാക്കാതെ യോഗയുടെ പ്രചാരകരായി ക്രൈസ്തവ നാമധാരികളും നിലകൊള്ളുന്നു. ദൈവവചനം ഗ്രഹിക്കാന്‍ ഇവര്‍ക്കുപോലും സാധിക്കുന്നില്ല. അനിവാര്യമായ ശിക്ഷ ഇരന്നുവാങ്ങുകയാണിവര്‍! ബൈബിളിലെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം: 4; 19). ദൈവത്തിന്റെ ശക്തമായ ഈ താക്കീതു ലംഘിക്കാന്‍ പഴുതുകള്‍ നിര്‍മ്മിക്കുന്ന ആചാര്യന്മാരാണ് ക്രിസ്തീയതയില്‍ കടന്നുകൂടിയ ദുരന്തം! വ്യായാമ മുറകളെന്നും മെഡിറ്റേഷന്‍ എന്നുമൊക്കെ പറഞ്ഞു വിശ്വാസികളെ ഇവര്‍ വഞ്ചിക്കുന്നു.

സൂര്യനെ നമസ്ക്കരിക്കുന്നവരും സൂര്യനമസ്ക്കാരം പ്രചരിപ്പിക്കുന്നവരുമാണ് ഈ ഭൂമിയിലേക്കു ദുരന്തം വിളിച്ചുവരുത്തുന്നത്. ഇവര്‍ ആരാധിക്കുന്ന വസ്തുക്കളെക്കൊണ്ടുതന്നെ ഇവരെ ദൈവം ശിക്ഷിക്കുന്നു. ഇന്ത്യയുടെമേലുള്ള ശിക്ഷ വേഗത്തിലാക്കുന്നതിനുവേണ്ടി സംഘപരിവാരങ്ങള്‍ ആക്രോശിക്കുകയാണ്. സൂര്യനമസ്ക്കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യവിടുക എന്ന ആക്രോശം ഇതിന്റെ ഭാഗമാണ്. പരിസ്ഥിതിവാദികളും പ്രകൃതിചികിത്സക്കാരും സൂര്യാരാധകരുമാണ് ഈ ഭൂമിയുടെ ശാപം. ആവാസവ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും യഥാര്‍ത്ഥ ശത്രുക്കളും ഇവര്‍തന്നെ! എന്നാല്‍, ഇവയെല്ലാം കാണുമ്പോള്‍ സത്യവിശ്വാസികള്‍ പരിഭ്രമിക്കുകയോ ആകുലപ്പെടുകയോ വേണ്ടാ! എന്തെന്നാല്‍, തിരുവെഴുത്തുകള്‍ പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. യേഹ്ശുവായുടെ പ്രത്യാഗമനം ഇനിയും വൈകില്ല. "നിങ്ങളുടെ ദൈവമായ യാഹ്‌വെ തന്റെ എല്ലാ പരിശുദ്ധന്മാരോടുംകൂടെ വരും"(സഖറിയാ: 14; 5). "യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക്‌ ഒരു നാമം മാത്രവും"(സഖറിയാ: 14; 9). ഈ യാഹ്‌വെ തന്നെയാണ് യേഹ്ശുവാ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4836 views

LOG IN

Lost your password?

SIGN UP

LOST PASSWORD