വിജാതിയതയുടെ ദുരന്തം

പതഞ്ജലി രാമന്‍ ഒരു ആഗോള ശാപം!

Print By
about

23 - 06 - 2017

തഞ്ജലി രാമന്‍ ഒരു കോമാളി മാത്രമാണെന്ന് ആരും ധരിക്കരുത്. വ്യക്തമായ അജണ്ടയോടെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളുടെ ഏകോപകനായി നിലകൊള്ളുന്ന വ്യക്തിയാണ് ഇവന്‍! ഹിന്ദുമതത്തെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അനേകം ആള്‍ദൈവങ്ങളുണ്ട്. യോഗയെ മറയാക്കിയാണ് ഇവരെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവരാജ്യങ്ങളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇവരുടെയെല്ലാം ഏകോപനത്തിനായി പതഞ്ജലി രാമന്‍ നടത്തുന്ന ശ്രമങ്ങളെ ആരും തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ പരിതാപകരമായ അവസ്ഥ! യഥാര്‍ത്ഥ ക്രിസ്തീയ ചൈതന്യം പാശ്ചാത്യരാജ്യങ്ങളില്‍ അസ്തമിച്ചുപോയപ്പോള്‍ അവിടെ കടന്നുകൂടി ആധിപത്യമുറപ്പിക്കാന്‍ എല്ലാ പൈശാചികശക്തികളും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവരുടെ തലമുറയെ ക്രിസ്തീയതയില്‍ വളര്‍ത്താന്‍ തക്കവിധം ആത്മീയജ്ഞാനമുള്ള ആചാര്യന്മാര്‍ ഇന്നില്ല. വഴിപിഴച്ചുപോയ ആദ്ധ്യാത്മികതയുടെ ഉത്പന്നങ്ങളായ പൈശാചിക സന്തതികളാണ്‌ ക്രിസ്തീയസഭകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്ന പൈശാചിക സമ്മേളനത്തിലൂടെ കത്തോലിക്കാസഭ പൈശാചിക വത്ക്കരിക്കപ്പെട്ടപ്പോള്‍, ഈ സ്വാധീനം മറ്റു സഭകളിലും കടന്നുകൂടി! സാത്താന്റെ തത്ത്വശാസ്ത്രമായ സെക്കുലറിസത്തെ ക്രൈസ്തവസഭകള്‍ തങ്ങളുടെ മതനിയമമായി അംഗീകരിച്ചു എന്നതാണ് ഇന്നു ക്രിസ്തീയത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആത്മരക്ഷയെ സംബന്ധിച്ച് അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പൈശാചിക സന്തതികളാണ്‌ ക്രൈസ്തവസഭകളിലെ പ്രബോധകര്‍! ഇവര്‍ പഠിപ്പിക്കുന്ന വിനാശകരമായ അഭിപ്രായങ്ങള്‍മൂലം രക്ഷയില്‍നിന്നു ബഹുദൂരം വ്യതിചലിച്ചുപോയ സമൂഹമായി ക്രിസ്ത്യാനികള്‍ അധഃപതിച്ചു. സാത്താന്റെ ആശയങ്ങള്‍ കുത്തിനിറച്ച പുസ്തകത്തെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥമായി അവതരിപ്പിക്കാന്‍പോലും പൈശാചിക നേതൃത്വത്തിനു സാധിച്ചു.

ദൈവത്തില്‍നിന്നു പരിപൂര്‍ണ്ണമായി അകന്നുപോയ ഒരു തലമുറയെ വഴിതെറ്റിക്കാന്‍ സാത്താനു വളരെ എളുപ്പമാണ്. പതഞ്ജലി രാമന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. കത്തോലിക്കാസഭയില്‍ നിന്നുകൊണ്ട് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് ഇവര്‍ക്കു പിന്തുണയുമായി കൂടെയുള്ളത്. സനാതന സംസ്ക്കാരമെന്നും ആര്‍ഷസംസ്ക്കാരമെന്നും പറഞ്ഞുകൊണ്ട് പ്രചരണങ്ങള്‍ നടത്തുന്ന മെത്രാന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നതും സാത്താന്റെ രാജ്യം വളര്‍ത്തലാണ്. യോഗയുടെ പ്രചാരകരായി അധഃപതിച്ചുപോയവരും, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെയും സെക്കുലറിസത്തിന്റെയും വക്താക്കളായവരും സഭയുടെ നേതൃത്വത്തില്‍ വിലസുന്നിടത്തോളം ക്രിസ്തീയതയുടെ അവസ്ഥ അപകടത്തില്‍ തന്നെയായിരിക്കും! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു പറയുന്ന ഒരേയൊരു സമൂഹം കത്തോലിക്കാസഭയാണ്! മനുഷ്യന്റെ ആത്മരക്ഷയ്ക്ക് ഒരേയൊരു മാര്‍ഗ്ഗം മാത്രമേയുള്ളൂവെന്ന് പറയാന്‍ അയയ്ക്കപ്പെട്ടവരുടെ അധഃപതനമാണ് പിശാചിന്റെ ശക്തി. പതഞ്ജലി രാമന്മാര്‍ക്കു ലഭിക്കുന്ന സ്വീകാര്യതയുടെ കാരണവും ക്രിസ്തീയ നേതൃത്വങ്ങളുടെ അപചയമാണെന്നു നാം തിരിച്ചറിയണം. പിശാചുക്കളെ ദൈവമായി പരിഗണിക്കുന്ന മതങ്ങള്‍ക്കു ക്രിസ്ത്യാനികളുടെയിടയില്‍ സ്വീകാര്യത ലഭിക്കുന്നുവെങ്കില്‍, ക്രൈസ്തവര്‍ക്കു ലഭിച്ചിരിക്കുന്ന മതബോധനം എത്രത്തോളം പൈശാചികമായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു!

ഇടയന്മാരാല്‍ വഴിതെറ്റിക്കപ്പെട്ട മരുഭൂമിയിലൂടെ അലയുന്ന ആടുകളാണ് ഇന്നത്തെ ക്രിസ്ത്യാനികളില്‍ അധികംപേരും. ചെന്നായ്ക്കളും വന്യമൃഗങ്ങളും ഇവരെ ഇരയാക്കിക്കൊണ്ടിരിക്കുന്നു. നാഥനില്ലാത്ത ഇവരെ കീഴ്പ്പെടുത്താന്‍ ഏതൊരു വന്യമൃഗത്തിനും എളുപ്പത്തില്‍ സാധിക്കും. പതഞ്ജലി രാമന്മാരുടെയോ ഇസ്ലാമിക പ്രചാരകരുടെയോ ഇരകളായിത്തീരാന്‍ വിധിക്കപ്പെട്ട ഈ ആടുകളെക്കുറിച്ചു വ്യാജ ഇടയന്മാര്‍ക്ക് ആകുലതയോ വേദനയോ ഇല്ലെന്നതാണു വസ്തുത. ഇസ്ലാംമതത്തെ ഭീതിയോടെ വീക്ഷിക്കുന്നതുകൊണ്ട് അതിലേക്ക് കടന്നുപോകുന്നവരുടെ സംഖ്യ വളരെക്കുറവാണ്. പതഞ്ജലി രാമനെപ്പോലെയുള്ള മ്ലേച്ഛന്മാര്‍ ഈ അവസരം മുതലെടുക്കുന്നു. തങ്ങള്‍ക്കു സ്വാധീനം കുറവുള്ള മേഖലകളില്‍ ശാന്തത നടിക്കുകയെന്നത് എല്ലാ വിജാതിയതയുടെയും അടിസ്ഥാനതത്വമാണ്. ഇസ്ലാമിനെപ്പോലെതന്നെ ഹിന്ദുക്കളും ഈ അടവുനയമാണു സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. യോഗയുടെ മറവില്‍ ഹിന്ദുത്വം പ്രചരിപ്പിക്കുന്ന ആള്‍ദൈവങ്ങളുടെ കൗശലം തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനു പകരം, യോഗയുടെ പ്രചാരകരായി നിലകൊള്ളുന്ന ക്രിസ്തീയ ആചാര്യന്മാരിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയാത്തവിധം അന്ധമാക്കപ്പെട്ട ആത്മീയതയാണ് ക്രിസ്ത്യാനികളില്‍ ഇന്നുള്ളത്. വിവേകം നഷ്ടപ്പെട്ട ഒരു തലമുറയെ വാര്‍ത്തെടുത്തതില്‍ കത്തോലിക്കാ മതബോധനമാണ് ഏറ്റവുംവലിയ പങ്കുവഹിച്ചത്!

യഥാര്‍ത്ഥ ക്രിസ്തീയ ചൈതന്യത്തിലേക്ക്‌ ഇനിയൊരു മടങ്ങിപ്പോക്ക് അസാധ്യമായ അവസ്ഥയിലാണ് പാശ്ചാത്യ കത്തോലിക്കാസഭ ഇന്ന് എത്തിനില്‍ക്കുന്നത്. അബദ്ധപഠനങ്ങളിലൂടെ പടിപടിയായി വന്നുഭവിച്ച ദുരന്തം അതിന്റെ പൂര്‍ണ്ണതയില്‍ സഭയെ ഗ്രസിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ രൂപപ്പെട്ട ഒരു സമൂഹത്തിനിടയിലാണ് പതഞ്ജലി രാമനെപ്പോലെയുള്ള പൈശാചിക വ്യക്തിത്വങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രപഞ്ചശക്തികളുടെ ആരാധനയിലേക്ക് ജനത്തെ നയിക്കുന്നതിന്റെ ആദ്യപടിയായി ഇവര്‍ പുറത്തെടുക്കുന്ന ആയുധമാണ് 'യോഗാ'! ഇന്ത്യയിലെ വിജാതിയ ഭരണകൂടങ്ങളുടെ പിന്തുണയോടെ ഈ പൈശാചികതയ്ക്ക് ആഗോളതലത്തില്‍ സ്വീകാര്യതയുണ്ടാക്കിയെടുക്കാന്‍ സാത്താനും അവന്റെ അനുചരന്മാര്‍ക്കും സാധിച്ചു എന്നതാണു യാഥാര്‍ത്ഥ്യം. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്‌ട്ര യോഗാദിനം ഇതിന്റെ തെളിവാണ്. ഹിന്ദുമതം പ്രചരിപ്പിക്കുന്നതിനുവേണ്ടി പാശ്ചാത്യരാജ്യങ്ങളില്‍ തമ്പടിച്ചിരിക്കുന്ന യോഗികള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനുവേണ്ടി മോഡി സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ട്. ഐക്യരാഷ്ട്രസഭയെക്കൊണ്ട് അന്താരാഷ്‌ട്ര യോഗാദിനം പ്രഖ്യാപിക്കാന്‍ സാധിച്ചത് മോഡി സര്‍ക്കാരിന്റെ നേട്ടമാണെന്ന് ഇവര്‍തന്നെ പറയുന്നു.

ആത്മീയമായി വിവേചനശക്തി നഷ്ടപ്പെട്ടുപോയ പാശ്ചാത്യലോകത്തിന് യോഗയിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയുന്നില്ല. സത്യദൈവത്തെ ഉപേക്ഷിക്കുന്ന ഏതൊരു വ്യക്തിയും മിഥ്യാബോധത്തിന്റെ തടവറയില്‍ അകപ്പെടും. സത്യത്തെ മിഥ്യയെന്നും മിഥ്യയെ സത്യമെന്നും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു വിഭ്രാന്തി ഇവരില്‍ ഭരണംനടത്തുകയും ചെയ്യും! ഇന്ന് യൂറോപ്പിലെയും പാശ്ചാത്യരാജ്യങ്ങളിലെയും മാത്രമല്ല, ആഗോള കത്തോലിക്കാസഭയെ തന്നെയും ഗ്രസിച്ചിരിക്കുന്നത് ഈ മിഥ്യാബോധമാണ്. സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നവര്‍ ഇന്ന് കത്തോലിക്കാസഭയില്‍ ന്യൂനപക്ഷമായിരിക്കുന്നു. മിഥ്യാബോധത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷത്താല്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവര്‍!

പതഞ്ജലി രാമന്റെ നിഗൂഢ പദ്ധതികള്‍!

അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും കോടിക്കണക്കിന് അനുയായികളെ പതഞ്ജലി രാമന്‍ സൃഷ്ടിച്ചിട്ടുണ്ട്. യോഗ എന്ന ആയുധംകൊണ്ടു വെട്ടിപ്പിടിച്ചതാണ് ഈ ശിഷ്യസമ്പത്ത്‌. ക്രൈസ്തവരായ പൂര്‍വ്വീകരുടെ തലമുറയില്‍പ്പെട്ടവരും സത്യത്തിനിന്ന് അകന്നുപോയവരുമായ മനുഷ്യരാണ് ഇവന്റെ വലയില്‍ അകപ്പെട്ടത്!

യോഗ എന്നതൊരു വ്യായാമമുറ മാത്രമാണെന്ന നുണപ്രചാരണത്തിലൂടെയാണ് ഇന്ത്യന്‍ യോഗികള്‍ ജനങ്ങളെ വഞ്ചിക്കുന്നത്. അനേകര്‍ ഈ വഞ്ചനയില്‍ അകപ്പെടുകയും പൈശാചികതയെ പുല്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അന്താരാഷ്‌ട്ര യോഗാദിനമായ ജൂണ്‍ ഇരുപത്തിയൊന്നിലേക്കായി ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പത്രക്കുറിപ്പ് വായിക്കുന്നവര്‍ക്ക് ഹിന്ദുത്വത്തിന്റെ കാപട്യം വ്യക്തമാകും. ഇക്കാലമത്രയും പ്രചരിപ്പിച്ചതും ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ കാപട്യങ്ങളെയും മറനീക്കി വെളിപ്പെടുത്തുന്നതാണ് ഈ പത്രക്കുറിപ്പ്. 'ഇന്റര്‍നാഷണല്‍ യോഗാ ആന്റ് നാച്യുറോപ്പതി റിസേര്‍ച്ച് സെന്ററിനു' വേണ്ടിയാണ് പത്രക്കുറിപ്പ് ഇറക്കിയത്.

ഗര്‍ഭംധരിച്ച സ്ത്രീകള്‍ മാംസാഹാരം വര്‍ജ്ജിക്കുകയും ലൈംഗീകബന്ധം ഒഴിവാക്കുകയും ചെയ്യണമെന്നും, യോഗയിലൂടെ ആത്മീയത പരിശീലിക്കണം എന്നുമൊക്കെയാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. യോഗ എന്നത് തികച്ചും ഹൈന്ദവ ആദ്ധ്യാത്മികതയുടെ ഭാഗമാണെന്നു തുറന്നു സമ്മതിക്കുന്നതാണ് പത്രക്കുറിപ്പിന്റെ ഇതിവൃത്തം. സസ്യാഹാരം എന്നത് യോഗാഭക്ഷണക്രമത്തിന്റെ ഭാഗമാണ്. സസ്യാഹാരികള്‍ ശാന്തശീലരാണെന്ന വിചിത്രമായ കണ്ടെത്തലാണ് സംഘപരിവാര ശാസ്ത്രജ്ഞന്മാര്‍ നടത്തിയിരിക്കുന്നത്. തങ്ങളുടെ കണ്ടെത്തലുകള്‍ക്കു സ്ഥിരീകരണം നല്‍കാന്‍ മൃഗങ്ങളെ ഇവര്‍ ഉദാഹരിക്കുന്നു. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് ക്രൂരസ്വഭാവവും സസ്യഭുക്കുകള്‍ക്ക് ശാന്തസ്വഭാവവുമാണ് സനാതന ശാസ്ത്രജ്ഞന്മാര്‍ കല്പിച്ചു നല്‍കിയിരിക്കുന്നത്. മനുഷ്യരെ ചവിട്ടിക്കൊല്ലുന്ന ആനകളുടെ ഭക്ഷണം മാംസമല്ലെന്നു പറഞ്ഞാല്‍ സംഘികള്‍ക്കു മനസ്സിലാകില്ല. അതുപോലെതന്നെ, പുല്ലും വൈക്കോലും തിന്ന്, യോഗയിലൂടെ ശാന്തത കൈവന്ന സംഘപരിവാരങ്ങള്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നതും ഇവര്‍ കാര്യമായെടുക്കുന്നില്ല. ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹം സ്റൈന്‍സിനെയും പിഞ്ചുകുഞ്ഞുങ്ങളെയും ചുട്ടുകൊന്നത് മാംസാഹാരിയല്ല. ഇതിനെല്ലാം പുറമേ, ക്രൂരതയുടെ പര്യായമായി കണക്കാക്കപ്പെടുന്ന ഹിറ്റ്‌ലര്‍ ഒരു സസ്യാഹാരിയായിരുന്നുവെന്നു മനസ്സിലാക്കാനുള്ള ലോകപരിചയം സംഘികള്‍ക്ക് ഇല്ലാതെപോയത് അവരുടെ മാത്രം കുറ്റമാണ്! ഹിന്ദുത്വമാണ് ഹിറ്റ്‌ലറെ ഏറ്റവുമധികം സ്വാധീനിച്ച ആശയമെന്ന് പറയപ്പെടുന്നു. നാസികളുടെ ഔദ്യോഗിക ചിഹ്നമായി 'സ്വസ്തിക്' തിരഞ്ഞെടുത്തതും ഇക്കാരണത്താലായിരുന്നു.

മന്ദബുദ്ധികളായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാം എന്നതില്‍ക്കവിഞ്ഞ്‌ സസ്യാഹാരം ശീലിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല എന്നതാണു ചരിത്രം നല്‍കുന്ന സാക്ഷ്യം. ലോകത്തിനു നല്ല സംഭാവനകള്‍ ചെയ്തിട്ടുള്ളവരെല്ലാം മാംസം ഭക്ഷിക്കുന്നവരായിരുന്നു. പുല്ലുതിന്നു ജീവിച്ചവരാകട്ടെ, മറ്റുള്ളവരെ പഴിപറഞ്ഞു കടന്നുപോയി! മറ്റുള്ളവരോടു കരുണകാണിക്കുന്നവരെല്ലാം മാംസഭോജികളാണെന്നു മനസ്സിലാക്കാന്‍ ചുറ്റുമൊന്നു വീക്ഷിച്ചാല്‍ മതി. ഭീകരന്മാര്‍ക്കുപോലും അഭയംനല്കാന്‍ തയ്യാറാകുന്ന യൂറോപ്പിലെ ജനങ്ങളുടെ പ്രധാന ആഹാരം മാംസമാണ്. പതഞ്ജലി രാമനടക്കമുള്ള പൈശാചിക സന്തതികള്‍ ഉപജീവനം കഴിക്കുന്നതുപോലും മാംസഭുക്കുകളുടെ ഔദാര്യത്തിലാണെന്നതും വിസ്മരിക്കരുത്. മാംസം ഭക്ഷിക്കുന്ന നായ്ക്കളോളം നന്ദിയുള്ള മറ്റൊരു ജീവിയുമില്ല. നായ്ക്കളോടൊപ്പം ഭയംകൂടാതെ കിടന്നുറങ്ങാന്‍ സാധിക്കും; എന്നാല്‍, സസ്യാഹാരികളായ ജീവികളോടൊപ്പം ഇത് സാധിക്കില്ല. ഹിന്ദുക്കളുടെ മാതാവായ പശുക്കളില്‍പ്പോലും അക്രമവാസനയുണ്ട്. എന്നാല്‍, വളര്‍ത്തുനായയോടൊപ്പം കുഞ്ഞുങ്ങള്‍ കളിക്കുന്നു! 

ഭക്ഷിക്കുന്നതു മാംസാഹാരമോ സസ്യാഹരമോ എന്നതിനെ ആശ്രയിച്ചാണ് സ്വഭാവം രൂപികരിക്കപ്പെടുന്നത് എന്ന ചിന്ത അജ്ഞതയില്‍നിന്ന് ഉദ്ഭവിച്ച അജ്ഞതയാണ്! മാംസഭുക്കുകളിലും സസ്യഭുക്കുകളിലും മിശ്രഭുക്കുകളിലും ക്രൂരന്മാര്‍ ഉള്ളതുപോലെതന്നെ ശാന്തശീലരുമുണ്ട്. ഭക്ഷണക്രമമല്ല ഒരുവന്റെ സ്വഭാവം രൂപീകരിക്കുന്നത്. താന്‍ സ്വീകരിച്ചിരിക്കുന്ന വിശ്വാസമാണ് ഒരുവന്റെ സ്വഭാവം രൂപീകരിക്കുന്നത്. ഇസ്ലാംമതക്കാരും ഹിന്ദുക്കളും മറ്റുള്ളവരെ കൊന്നൊടുക്കാന്‍ മത്സരിക്കുന്നത് നാം കാണുന്നുണ്ട്. സസ്യഭോജികളായ ഹിന്ദുക്കളും മിശ്രഭോജികളായ മുസ്ലീങ്ങളും ക്രൂരത പ്രവര്‍ത്തിക്കുന്നു. ഇവര്‍ ഇരുകൂട്ടരും സ്വീകരിച്ചിരിക്കുന്ന വിശ്വാസങ്ങളാണ് ഇവരുടെ സ്വഭാവങ്ങളെ രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. മിശ്രഭോജികളായ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ആരെയും കൊല്ലുന്നില്ല. ഇത് ക്രിസ്ത്യാനിയെ രൂപപ്പെടുത്തിയ വിശ്വാസത്തിന്റെ മഹത്വമാണ്! ഏകസത്യ ദൈവത്തിന്റെ വചനമാണ് ഒരുവനെ രൂപാന്തരപ്പെടുത്തുന്നത്. യേഹ്ശുവായിലുള്ള വിശ്വാസംവഴി ഒരുവന്‍ പുതിയ സൃഷ്ടിയായി മാറുന്നു. ക്രിസ്തുവില്‍ ജീവിക്കുന്ന ഏതൊരുവനും അവിടുത്തെ സ്വഭാവത്തിലേക്കാണ് രൂപാന്തരീകരിക്കപ്പെടുന്നത്. കഴിക്കുന്ന ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിസ്ത്യാനിയുടെ സ്വഭാവം രൂപീകരിക്കപ്പെട്ടതെന്നു ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഭാഗവതത്തില്‍ വിശ്വസിക്കുന്ന സസ്യഭുക്കുകളും ഖുറാനില്‍ വിശ്വസിക്കുന്ന മാംസഭുക്കുകളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? ബൈബിളില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നവരാണ്‌. ഇവരുടെ സ്വഭാവം ഇവര്‍ വിശ്വസിക്കുന്ന ദൈവത്തെ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കപ്പെട്ടിരിക്കുന്നതുപോലെ, ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ദൈവങ്ങളെ അടിസ്ഥാനപ്പെടുത്തി അവരുടെ സ്വഭാവം രൂപീകരിക്കപ്പെട്ടിരിക്കുന്നു.

ഇതു തിരിച്ചറിയാനുള്ള വിവേകമില്ലാത്ത ചില ക്രൈസ്തവനാമധാരികള്‍ യോഗാധ്യാനങ്ങളും യോഗാ ഭക്ഷണക്രമവുമായി ദൈവത്തെ പ്രകോപിപ്പിക്കുന്നു! മനുഷ്യപുത്രനായ യേഹ്ശുവാ ഒരു സസ്യഭുക്കായിട്ടല്ല ഈ ഭൂമിയില്‍ ജീവിച്ചത്. യേഹ്ശുവായെക്കാള്‍ ശാന്തനും കരുണാമയനുമായ മറ്റാരെയെങ്കിലും യോഗികളായ വൈദീകര്‍ക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? സൂര്യനമസ്ക്കാരത്തിലേക്കും പ്രകൃതിശക്തികളുടെ ആരാധനയിലേക്കും കൈപിടിച്ചു നടത്തുന്ന യോഗയിലെ പൈശാചികത തിരിച്ചറിയാന്‍ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ക്കു മാത്രം സാധിക്കുന്നില്ല. ലോകമെമ്പാടുമുള്ള കത്തോലിക്കാസഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ ഒരു പഠനവിഷയമാക്കുകയും കുഞ്ഞുങ്ങളെ ഈ പൈശാചികത അഭ്യസിപ്പിക്കുകയും ചെയ്യുന്നത് ഇക്കാരണത്താലാണ്! ഹിന്ദുമതത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ആദ്ധ്യാത്മിക ആഭാസമാണ് യോഗ! ഇതിനെ വ്യായാമമുറയായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് പിശാചാണ്. എന്തെന്നാല്‍, വിജാതിയതയുടെ അടിസ്ഥാനംതന്നെ പൈശാചിക ആരാധനയാണെന്നു ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു. "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20).

പ്രകൃതിചികിത്സയും പരിസ്ഥിതിവാദവുമെല്ലാം ദൈവത്തില്‍നിന്ന് മനുഷ്യരെ അകറ്റാന്‍ സാത്താന്‍ വിഭാവനം ചെയ്തിരിക്കുന്ന നിഗൂഢ പദ്ധതികളാണ്! പരിസ്ഥിതിവാദം എന്ന് കേള്‍ക്കുമ്പോള്‍ മഹത്തരമെന്നു തോന്നിയേക്കാം. എന്നാല്‍, ഇതില്‍ മറഞ്ഞിരിക്കുന്ന ആത്മീയ അപകടം ആരുംതന്നെ തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രപഞ്ചത്തിന്റെ സംരക്ഷണം മനുഷ്യന്‍ സ്വയം ഏറ്റെടുക്കാന്‍ ആരംഭിച്ചപ്പോള്‍ മുതലാണ്‌ എല്ലാവിധത്തിലുമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ ഭീഷണിയായി മാറിയത്. മനുഷ്യനെക്കാള്‍ പ്രാധാന്യം മരത്തിനും പ്രകൃതിയ്ക്കും മൃഗങ്ങള്‍ക്കും നല്‍കുന്ന അവസ്ഥ സൃഷ്ടിക്കുകയെന്നത് പിശാചിന്റെ ലക്ഷ്യമാണ്‌. എന്തെന്നാല്‍, മൃഗങ്ങളില്‍നിന്നും മറ്റു ജീവികളില്‍നിന്നും വ്യത്യസ്തമായ പ്രത്യേകതയൊന്നും മനുഷ്യനില്ല എന്നു സ്ഥാപിക്കുന്നതിലൂടെ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ മഹത്വം നിഷേധിക്കാന്‍ സാധിക്കും. അതുവഴി ദൈവത്തെ നിന്ദിക്കാനും അവനു സാധിക്കുന്നു. ഈ ദൗത്യമാണ് പിശാചില്‍നിന്നു പരിസ്ഥിതി പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ഭൂമുഖം നേരിടുന്ന ആഗോളതാപനത്തിന്റെ കാരണം മരങ്ങള്‍ ഇല്ലാത്തതാണെന്ന് ആരും കരുതേണ്ടാ. ഇത് ദൈവത്തില്‍നിന്നുള്ള ശിക്ഷയാണ്. എന്തെന്നാല്‍, പതഞ്ജലി രാമനെപ്പോലെയുള്ള നികൃഷ്ടജീവികള്‍ പ്രചരിപ്പിക്കുന്ന സൂര്യനമസ്ക്കാരമാണ് ആഗോളതാപനത്തിന് ആധാരമായ കാരണം. മനുഷ്യന്‍ ആരാധിക്കുന്ന വസ്തുക്കളിലൂടെതന്നെ അവനെ ദൈവം ശിക്ഷിക്കും എന്ന സത്യം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16).

ഈ സത്യം തിരിച്ചറിയാതെ, ഐക്യരാഷ്ട്രസഭയും പരിസ്ഥിതിപ്രേമികളും ഇരുട്ടില്‍ത്തപ്പുകയാണ്. അന്താരാഷ്‌ട്ര യോഗാദിനം ആഘോഷിച്ചുകൊണ്ട് സൂര്യനെ കൂടുതല്‍ ജ്വലിപ്പിക്കുകയാണ് ഈ വിരുതന്മാര്‍! സൂര്യനെ നമസ്ക്കരിക്കുന്നവര്‍ സൂര്യനാല്‍ ശിക്ഷിക്കപ്പെടും. യോഗ എന്ന സൂര്യനമസ്ക്കാരം പ്രചരിപ്പിക്കുന്നവരെ പിടിച്ചു കടലില്‍ എറിഞ്ഞാല്‍ തീരുന്ന ആഗോളതാപനമേ ഇന്ന് ഭൂമി നേരിടുന്നുള്ളൂ! മറിച്ച്, സൂര്യനമസ്ക്കാരം തുടര്‍ന്നുകൊണ്ട് ഭൂമിയെ മുഴുവന്‍ വനവത്ക്കരിച്ചാലും ആഗോളതാപനത്തിന് അറുതിവരില്ല! ദൈവത്തെക്കുറിച്ചു യാതൊരു അറിവുമില്ലാത്ത ചില വൈദീകരും 'കന്യാസ്ത്രി' വേഷക്കാരും പതഞ്ജലി രാമനാകാന്‍ പരിശ്രമിക്കുന്നുണ്ട്! ഇക്കൂട്ടരെല്ലാം ചേര്‍ന്നാണ് ഈ ഭൂമിയെ ശാപംകൊണ്ടു നിറയ്ക്കുന്നത്. വത്തിക്കാനിലെ രാജാവ് ദൈവനിഷേധം വിളിച്ചുപറയുകയും പരിസ്ഥിതി പ്രണയം പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ തിരിച്ചറിയേണ്ടതും ഇയാളിലെ പൈശാചികതയാണ്! പതഞ്ജലി രാമനും മറ്റെല്ലാ സംഘപരിവാരങ്ങളും നിലകൊള്ളുന്നത് പ്രകൃതിസ്നേഹത്തിലാണെന്നു നാം തിരിച്ചറിയണം. ഇവര്‍ക്കെല്ലാം പൊതുവായുള്ള ഈ പ്രകൃതിസ്നേഹത്തിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം പൈശാചികതയിലേക്ക് വഴിനടത്തുക എന്നതാണ് ഈ അജണ്ട!

വിജാതിയതയുടെ അടിസ്ഥാനമായ വിഗ്രഹാരാധാനായിലേക്കു പടിപടിയായി നയിക്കുക എന്നതാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം! വ്യായാമം എന്നപേരില്‍ യോഗാ പരിശീലിക്കുന്നവര്‍ നടന്നടുക്കുന്നത് വിഗ്രഹാരാധന എന്ന പൈശാചിക ആരാധനയിലേക്കാണ്. സമ്പൂര്‍ണ്ണ നാശമാണ് ഇവരെ കാത്തിരിക്കുന്നത്. യോഗയുടെ പ്രചാരത്തിന്റെ ഗതിവേഗം കാണുമ്പോള്‍, അതിന്റെ പിന്നിലെ പൈശാചികത വ്യക്തമാകും. പതഞ്ജലി രാമനും രവിശങ്കറുമൊക്കെ സാത്താന്റെ കൈയ്യിലെ വെറും ഉപകരണം മാത്രമാണ്. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ പ്രചാരം ലഭിച്ച മറ്റൊരു ആശയവും ഉണ്ടെന്നു തോന്നുന്നില്ല. യോഗയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള സ്വീകാര്യത ദുരൂഹതയുണര്‍ത്തുന്നതാണ്. യോഗയുടെ പ്രചാരണത്തിനു പിന്നില്‍ മനുഷ്യന്റെതല്ലാത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇതില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കും!

പൈശാചികതയില്‍ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യം!

പൈശാചികത പ്രചരിപ്പിക്കുന്നതിനുവേണ്ടി കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യമാണ്‌ പതഞ്ജലി! ഭരണകൂടത്തിന്റെ പിന്തുണയോടെ ഉയര്‍ന്നുവന്ന ഈ വ്യവസായത്തിന്റെ പെട്ടന്നുള്ള വളര്‍ച്ചയില്‍ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അതിനെ കുറ്റംപറയാന്‍ കഴിയില്ല. മോഡി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പതഞ്ജലിയുടെ ആസ്തി ആയിരംകോടി ആയിരുന്നെങ്കില്‍, മൂന്നുകൊല്ലത്തെ ഭരണം പിന്നിടുമ്പോള്‍ പതിനായിരം കോടിയുടെ ആസ്തിയുള്ള വ്യവസായ സാമ്രാജ്യമായി ഇതു വളര്‍ന്നു! യോഗയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിച്ചതിലൂടെ നേടിയതാണോ ഈ സമ്പത്ത്? വെറുമൊരു യോഗിയും സംഘപരിവാരങ്ങളുടെ പരിപാലകനുമായ പതഞ്ജലി രാമന്റെ വളര്‍ച്ചയുടെ പിന്നില്‍ ഭരണകൂടത്തിന്റെ പിന്തുണ മാത്രമല്ല ഉള്ളത്. ആഗോളതലത്തില്‍ പൈശാചികത പ്രസരിപ്പിക്കുന്നതിനുവേണ്ടി സാത്താന്‍ തിരഞ്ഞെടുത്ത അവന്റെ സന്തതിയാണ് ഇവന്‍! ഇവന്റെ എല്ലാ വളര്‍ച്ചയുടെയും പിന്നില്‍ സാത്താന്റെ കരങ്ങളുണ്ട്‌. യോഗാ എന്ന പൈശാചികതയെ പ്രചരിപ്പിക്കുന്ന അനേകരുണ്ടെങ്കിലും, എല്ലാ പൈശാചികശക്തികളെയും ഏകോപിപ്പിച്ചു നിര്‍ത്തുന്നത് പതഞ്ജലി രാമനാണ്! വിദേശികളായ അനുയായികള്‍ മാത്രമല്ല ഇവന്റെ സാമ്പത്തിക സ്രോതസ്. ഫ്രീമേസണ്‍ (freemason), ഇല്ലുമിനാറ്റി (Illuminati) തുടങ്ങിയ രഹസ്യസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന NGO ( non-governmental organization) കള്‍ നല്‍കുന്ന ഭീമമായ ഫണ്ടാണ് പതഞ്ജലി രാമനെ ഉയര്‍ത്തിയത്.

ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന പൈശാചിക പ്രസ്ഥാനങ്ങളാണ് ഫ്രീമേസണും ഇല്ലുമിനാറ്റിയും! ക്രിസ്തീയവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മികവു തെളിയിക്കുന്ന ഏതൊരു ഗ്രൂപ്പിനെയും സാമ്പത്തീകമായി സഹായിക്കാന്‍ ഇവരുടെ NGO കള്‍ തയ്യാറാണ്! ക്രിസ്ത്യാനികളില്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യവുമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ അഴിഞ്ഞാടുന്നതു കാണുമ്പോള്‍ നാമിത് തിരിച്ചറിയണം. എല്ലാ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രഥമ ലക്‌ഷ്യം ക്രിസ്തീയതയുടെ ഉന്മൂലനമാണ്. ക്രൈസ്തവസഭകളില്‍ കടന്നുകൂടി ആധിപത്യമുറപ്പിച്ച സംഘപരിവാര്‍ ശക്തികളെയും ഇത്തരുണത്തില്‍ നാം മനസ്സിലാക്കിയിരിക്കണം. ഭാരതീയവത്ക്കരണത്തിന്റെ പേരിലാണ് ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യോഗാധ്യാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വൈദീകരും സന്യസ്തരും ഇക്കൂട്ടത്തില്‍പ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിഞ്ഞിട്ടില്ല. കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും ഇന്ന് 'ഇല്ലുമിനിറ്റി' ഗ്രൂപ്പുകള്‍ സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. ഇവരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് പല സഭകളും ഇന്ന് മുന്നോട്ടുപോകുന്നത്. ഇല്ലുമിനിറ്റിയുടെ സ്വാധീനം ഏറ്റവും ശക്തമായിരിക്കുന്നത് കത്തോലിക്കാസഭയിലാണ് എന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുകയെന്നതാണ് ഇവരുടെയെല്ലാം അടിസ്ഥാനലക്ഷ്യം!

എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന പൈശാചിക ആശയം പ്രചരിപ്പിക്കുന്ന വ്യക്തികളും സമൂഹങ്ങളും ഇന്ന് ക്രൈസ്തവസഭകളില്‍ സജ്ജീവമാണ്. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍പ്പോലും ഈ പൈശാചിക ആശയം സ്ഥാനംപിടിച്ചു. ഇത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ അനന്തരഫലമായി കടന്നുകൂടിയ സാത്താന്യപ്രബോധനമാണ്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഫ്രീമേസണ്‍-ഇല്ലുമിനാറ്റി സംഘങ്ങളാണ്. വൈദീകവേഷത്തിലും സഭയുടെ അംഗീകാര മുദ്രയുടെ പിന്‍ബലത്തിലും വിഹരിക്കുന്ന പൈശാചിക വ്യക്തിത്വങ്ങളെ തിരിച്ചറിയാന്‍ സാധാരണ വിശ്വാസികള്‍ക്ക് എളുപ്പമല്ല. അതിനാല്‍ത്തന്നെ, ഇല്ലുമിനാറ്റി ഗ്രൂപ്പുകള്‍ക്ക് ഏറെ താത്പര്യം സഭാവസ്ത്രം ധരിച്ചിരിക്കുന്നവരെയാണ്. സെമിനാരി പരിശീലനത്തിലേക്കു പ്രവേശിക്കുമ്പോള്‍ത്തന്നെ പൈശാചിക ആശയങ്ങളില്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഇവരുടെ ശൈലി. കൗമാരപ്രായത്തില്‍ സെമിനാരികളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം തങ്ങളെ അഭ്യസിപ്പിക്കുന്ന വ്യക്തികളെ പണ്ഡിതരായി പരിഗണിക്കാനുള്ള ജ്ഞാനം മാത്രമേയുള്ളൂ. കത്തോലിക്കാസഭയുടെ സെമിനാരികളെല്ലാം പൈശാചികതയുടെ പഠനകേന്ദ്രങ്ങളായി മാറി എന്നതാണു യാഥാര്‍ത്ഥ്യം! ഇവിടെനിന്നു പരിശീലനം സിദ്ധിച്ചു പുറത്തുവരുന്നവരാണ് വിശ്വാസികളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നത്. സഭയുടെ ശുശ്രൂഷകര്‍ എന്ന പദവിക്കു പകരം അധികാരികള്‍ എന്ന തസ്തിക സ്വയം സൃഷ്ടിച്ച ഇവര്‍ വിശ്വാസികളുടെമേല്‍ അധികാരികള്‍ ചമയുന്നു. ഈ കാപട്യത്തെ അന്ധമായി വിശ്വസിക്കുന്ന സാധാരണ വിശ്വാസികളാണ് ഇവരുടെ ശക്തി!

വിശ്വാസികളുടെ അജ്ഞത ചൂഷണംചെയ്ത് ഉപജീവനം കഴിക്കുന്ന വര്‍ഗ്ഗമായി വൈദീകവിഭാഗം അധഃപതിച്ചതും ഇലുമിനാറ്റിയുടെ പിന്തുണയോടെയാണ്! ദൈവത്തിന്റെ പ്രവാചകന്‍ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും"(ഹോസിയാ: 4; 8, 9). പുരോഹിതന്മാരിലൂടെ പ്രഖ്യാപിക്കപ്പെടുന്നത് ദൈവനിഷേധമാണെങ്കിലും അവരെ അനുസരിക്കണം എന്ന അബദ്ധചിന്ത വിശ്വാസികളില്‍ രൂഢമൂലമാക്കപ്പെട്ടിരിക്കുന്നു. അധികാരികള്‍ ചമഞ്ഞു വിശ്വാസികളെ ഭരിക്കുന്ന വൈദീകരോടൊപ്പം നിത്യനരകാഗ്നിയില്‍ പതിക്കാം എന്നല്ലാതെ ഇവരെ അനുസരിക്കുന്നതിലൂടെ രക്ഷപ്പെടാമെന്ന് ആരും ചിന്തിക്കേണ്ടാ! സഭയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീമേസണ്‍-ഇല്ലുമിനാറ്റി സംഘത്തെക്കുറിച്ച് അറിവു പകരാനാണ് ഇത്രയും കുറിച്ചത്. പതഞ്ജലി രാമനിലൂടെ സാത്താന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളിലേക്കുതന്നെ നമ്മുടെ ശ്രദ്ധതിരിക്കാം.

സാമ്പത്തീകമായ ഉയര്‍ച്ച ലഭിക്കുന്നതിനായി പിശാചിനെ ആശ്രയിക്കുന്ന അനേകം വ്യവസായ സ്ഥാപനങ്ങള്‍ ഇന്നുണ്ട്. സാത്താനെ ആരാധിക്കുന്ന സഭകളെ സാമ്പത്തീകമായി സഹായിച്ചുകൊണ്ടാണ്‌ ഇവര്‍ സാത്താനോടു നന്ദി പ്രകാശിപ്പിക്കുന്നത്. ഇവര്‍ക്കു സാത്താന്‍ നല്‍കുന്ന അനുഗ്രഹത്തിന്റെ ഓഹരി സാത്താന്യ ആരാധകരുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനുമായി മാറ്റിവയ്ക്കുന്നു. ഫ്രീമേസണ്‍-ഇല്ലുമിനാറ്റി സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇത്തരം വ്യവസായ സാമ്രാജ്യങ്ങളാണ്. പ്രോക്ടര്‍ & ഗാംപിള്‍ ഉത്പന്നങ്ങളുടെ ലാഭവിഹിതം നല്‍കുന്നത് സാത്താന്റെ സഭകള്‍ക്കാണെന്നു പലര്‍ക്കുമറിയാം. ചെറുതും വലുതുമായ കച്ചവടക്കാര്‍ തങ്ങളുടെ ഉയര്‍ച്ചയ്ക്കായി പിശാചിനെ ആരാധിക്കുന്ന രീതി ഇന്ന് വര്‍ദ്ധിച്ചുവരുന്നു. തന്നെ ആരാധിക്കുന്നവര്‍ക്ക് ഭൗതീകമായ ഉയര്‍ച്ച നല്‍കാന്‍ സാത്താന്‍ തയ്യാറാകുന്നത് ആരാധകരോടുള്ള സ്നേഹംകൊണ്ടാല്ല; മറിച്ച്, അവരെ എന്നേക്കുമായി ദൈവത്തിനിന്ന് അകറ്റാന്‍ കഴിഞ്ഞു എന്നതുകൊണ്ടാണ്. ഒരിക്കല്‍ യേഹ്ശുവായോടുപോലും സാത്താന്‍ ഈ വാഗ്ദാനം അറിയിച്ചതായി ബൈബിളില്‍ നമുക്കു വായിക്കാന്‍ കഴിയും. ഇപ്രകാരമാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്: "വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും"(മത്താ: 4; 8, 9).

സാത്താന്റെ ഈ വാഗ്ദാനം ഇന്നും നിലനില്‍ക്കുന്നുണ്ട്. അവനെ ആരാധിക്കുന്നവര്‍ക്ക് ലോകത്തിന്റെ സമ്പത്തും മഹത്വവും അവന്‍ നല്‍കുന്നു. എന്നാല്‍, ഈ അനുഗ്രഹങ്ങളോടൊപ്പം ലഭിക്കുന്ന ദുരന്തങ്ങളെ ആരും തിരിച്ചറിയുന്നില്ല. അന്യദേവന്മാരെ ആരാധിക്കുകയോ ആഭിചാരപ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവരുടെ തലമുറകള്‍ ശപിക്കപ്പെട്ടവരായിത്തീരുന്നു. മാനസീകരോഗികളും പരമ്പരാഗത രോഗികളും തലമുറകളില്‍നിന്ന് ഒഴിയുകയില്ല. മറ്റനേകം ശാപങ്ങള്‍ ഇവരുടെ തലമുറകളെ ഗ്രസിക്കുന്നതോടൊപ്പം നിത്യരക്ഷയില്‍നിന്ന് എന്നേക്കുമായി ഇവര്‍ വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. സാത്താനില്‍നിന്നുള്ള അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നവരില്‍ ആര്‍ക്കും അവന്റെ ശാപങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനാവില്ല. ഇതാണ് സാത്താന്റെ അനുഗ്രഹത്തിന്റെ പ്രത്യേകത!

ബിസ്സിനസില്‍ ഉയര്‍ച്ച ലഭിക്കുന്നതിനായി സാത്താനെ ആരാധിക്കുന്നവര്‍ ഉള്ളതുപോലെതന്നെ, സാത്താന്റെ ശുശ്രൂഷകള്‍ക്കുള്ള ധനസമാഹരണം ലക്ഷ്യമാക്കി മാത്രം ആരംഭിച്ചിട്ടുള്ള ബിസ്സിനസ് സ്ഥാപനങ്ങളും ഈ ലോകത്തുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യവസായ സംരംഭമാണ് പതഞ്ജലി! വിവിധ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തീക സഹായം ചെയ്തുകൊണ്ടിരിക്കുന്നത് ഇവരാണ്. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത സംഘികളെ തീറ്റിപ്പോറ്റുന്നതില്‍ പതഞ്ജലിയുടെ സംഭാവന ചെറുതല്ല! NGO കളില്‍നിന്നുള്ള ഫണ്ടുകള്‍ കടന്നുവരുന്നതും പതഞ്ജലി രാമന്‍ വഴിയാണ്. വിദേശരാജ്യങ്ങളിലടക്കം പതഞ്ചലിയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ, ഉത്പന്നങ്ങളുടെ ലാഭം മാത്രമല്ല രാമന്റെ കരങ്ങളില്‍ വന്നുചേരുന്നത്. NGO കളുടെ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നതിനുള്ള ചാനലായി വര്‍ത്തിക്കുന്നതും പതഞ്ജലിയാണ്!

സംഘപരിവാര്‍ സംഘടനകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള ധനസമാഹരണം മാത്രമല്ല പതഞ്ജലി ഉത്പന്നങ്ങളിലൂടെ രാമനും പിശാചും ലക്ഷ്യമിടുന്നത്. ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ പൈശാചികത നിറയ്ക്കുന്നതിനായി പൂജകളും ആഭിചാരക്രിയകളും ഈ ഉത്പന്നങ്ങളില്‍ ചെയ്യുന്നുണ്ട്. പിശാചിനു സമര്‍പ്പിച്ചിരിക്കുന്നവയാണ് പതഞ്ജലിയുടെ ഓരോ ഉത്പന്നങ്ങളും! ഗോമാതാവിന്റെ മൂത്രവും ഗംഗാജലം എന്ന മലിനജലവുമാണ് പൂജകള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ പ്രധാനപ്പെട്ടവ!

ഗോമൂത്രവും 'കോളീഫോം ബാക്ടീരിയയും'!

ഹിന്ദുക്കള്‍ പുണ്യജലമായി പരിഗണിക്കുന്ന ഗംഗാജലമാണ് ഈ ഭൂമുഖത്തെ ഏറ്റവും മലിനമായ ജലം! മനുഷ്യരുടെയും മൃഗങ്ങളുടെയും വിസ്സര്‍ജ്ജ്യം മാത്രമല്ല, ചീഞ്ഞളിഞ്ഞ ശവങ്ങള്‍ക്കൊണ്ടും നിറഞ്ഞതാണു ഗംഗാനദി! (ചിത്രങ്ങള്‍) മാരകമായ ഈ മലിനജലം കലര്‍ത്താത്ത ഒരു ഉത്പന്നംപോലും പതഞ്ജലിയുടെതായി വിപണിയിലില്ല. മിഠായികളില്‍ ഗോമൂത്രം കലര്‍ത്തുന്നുവെന്നത് പരസ്യങ്ങളില്‍ അവര്‍തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്! മുസ്ലീം സംഘടകള്‍ വിമര്‍ശനമുയര്‍ത്തിയപ്പോള്‍ വിശദ്ദീകരണവുമായി കമ്പനി രംഗത്തുവന്നു. കമ്പനി ഉത്പന്നങ്ങളില്‍ ഗോമൂത്രം ഉപയോഗിക്കുന്നത് ഏതൊക്കെയാണെന്ന് കൃത്യമായി പായ്ക്കറ്റില്‍ എഴുതിയിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗോമൂത്രം ഉപയോഗിക്കുന്ന അഞ്ച് ഉത്പന്നങ്ങളില്‍ മൂന്നെണ്ണം ശരീരത്തില്‍ പുരട്ടുന്നവയാണെന്നും രണ്ടെണ്ണം കഴിക്കാനുള്ളതാണെന്നും കമ്പനി വിശദീകരണത്തില്‍ പറയുന്നു. കായകല്‍പ് തൈല, പഞ്ച്ഗവ്യ സോപ്, സുധി ഫിനൈല്‍, ഗൗവ്ധന്‍ ആര്‍ക്, സഞ്ജീവ്‌നി വദി എന്നിവയിലാണ് ഗോമൂത്രം ഉപയോഗിച്ചിട്ടുള്ളതായി ഇവര്‍ സമ്മതിക്കുന്നത്. എന്നാല്‍, ഇത് ഇവരുടെ പച്ചക്കള്ളമാണ്. എല്ലാ ഉത്പന്നങ്ങളിലും ചെറിയതോതിലെങ്കിലും ഗോമൂത്രവും ഗംഗാജലവും ചേര്‍ക്കുന്നുണ്ട്. സകലരുടെമേലും പൈശാചികത ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ആഭിചാര പൂജയുടെ ഭാഗമാണിത്.

വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച വസ്തുക്കള്‍ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണ്. ഇതിനു വിരുദ്ധമായ ഉപദേശങ്ങളുമായി ഇറങ്ങിയിരിക്കുന്ന വൈദീക വേഷക്കാര്‍ എല്ലായിടത്തുമുണ്ട്. ഇവരെ ക്രിസ്ത്യാനികളുടെ ഉപദേശകരായി ദൈവം നിയോഗിച്ചിട്ടില്ല. വ്യാജപ്രബോധകരായ ഇവര്‍ സ്വയം വേഷംകെട്ടി ഇറങ്ങിയിരിക്കുന്നവര്‍ മാത്രമാണ്. ഇത്തരം ഉപദേശകര്‍ക്കു ചെവികൊടുക്കുകയോ ഇവരുടെ ആശയങ്ങള്‍ക്കു കീഴ്പ്പെടുകയോ ചെയ്യുന്നവര്‍ തങ്ങളെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കി മാറ്റുന്നു! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന പൈശാചിക ആശയത്തിന്റെ വക്താക്കളായ ഇവര്‍ സഭയുടെ എല്ലാ മേഖലകളിലും കടന്നുകയറി അതിനെ മലിനപ്പെടുത്തി കഴിഞ്ഞു. തൊടുപുഴക്കാരനായ ഒരു വൈദീകവേഷധാരിയാണ് പിച്ചാപ്പിള്ളി. കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷങ്ങളായി അമേരിക്കയില്‍ ഇയാള്‍ നടത്തിക്കൊണ്ടിരിക്കുന്നതും പിശാചിന്റെ ശുശ്രൂഷയാണ്! ഇവരെയൊക്കെ നിയന്ത്രിക്കാനോ പുറത്താക്കാനോ കഴിവുള്ള മേലാളന്മാര്‍ കത്തോലിക്കാസഭയില്‍ ഇല്ലെന്നതാണു പരമാര്‍ത്ഥം. എന്തെന്നാല്‍, അടിമുടി പൈശാചികവത്ക്കരിക്കപ്പെട്ട അവസ്ഥയിലാണ് കത്തോലിക്കാസഭയുടെ നേതൃത്വം! പോപ്പുമുതല്‍ താഴോട്ടുള്ള സകലരും രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചിക ആധിപത്യത്തില്‍ തളയ്ക്കപ്പെട്ടുപോയി. മിഥ്യാബോധത്തില്‍ കഴിയുന്ന ഇവരുടെ ഉപദേശങ്ങള്‍ സകലരെയും നശിപ്പിക്കുന്ന മാരകവിഷമാണ്!

വിഷയത്തിലേക്കുതന്നെ തിരിയാം. പതഞ്ജലി ഉത്പന്നങ്ങളെല്ലാം വിഗ്രഹാര്‍പ്പിതമാണ്. മാത്രവുമല്ല, ഈ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന സമ്പത്ത് വിനിയോഗിക്കുന്നത് ഹിന്ദുമതം പ്രചരിപ്പിക്കാനും ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനുമാണ്. ഇക്കാര്യം പരസ്യമായി സംഘപരിവാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടും പതഞ്ജലി ഉത്പന്നങ്ങള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ക്രിസ്തീയതയുടെ ശത്രുക്കളായി വര്‍ത്തിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടവ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത് അവരില്‍ കുടികൊള്ളുന്ന പിശാചാണ് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. വൈദീകരടങ്ങുന്ന നേതൃത്വത്തില്‍നിന്ന് ലഭിച്ച അപകടകരമായ അറിവുകളാണ് പലരെയും വ്യര്‍ത്ഥതയില്‍ തളച്ചിടുന്നത്. ദൈവീകനിയമങ്ങളെക്കാള്‍ ഉപരിയായി മാനുഷീക പ്രമാണങ്ങളെ ഇവര്‍ പിന്തുടരുന്നു. ഈ ഉപദേശം ശ്രദ്ധിക്കുക: "ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്"(പുറ: 23; 2). നേതാക്കന്മാരില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല നാം സ്വീകരിക്കേണ്ടത്. ദൈവീകനിയമങ്ങള്‍ പിന്തുടരാന്‍ ആരുമില്ലെങ്കിലും നാം പിന്തുടരേണ്ടത് ദൈവത്തിന്റെ നിയമം മാത്രമാണ്! എല്ലാറ്റിനെയും നിസ്സാരമായി കാണുന്ന രീതി ക്രിസ്ത്യാനിക്കു ഭൂഷണമല്ല. മോശ ഇപ്രകാരം എഴുതിയിരിക്കുന്നു: "അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും"(നിയമം: 29; 19, 20).

ദൈവത്തിന്റെ പ്രമാണങ്ങളില്‍ ഒന്നുപോലും അപ്രധാനമല്ല. ഇസ്രായേല്‍ജനം അവിടുത്തെ പ്രമാണങ്ങളില്‍നിന്നു വ്യതിചലിച്ചപ്പോഴൊക്കെ അവര്‍ ദൈവകോപത്തിനു പാത്രമായിട്ടുണ്ട്. ദൈവത്തിന്റെ പ്രമാണങ്ങളെ നിസ്സാരമായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും ശപിക്കപ്പെട്ടവരാണെന്നു വചനം മുന്നറിയിപ്പു തരുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 19). ദൈവം നമ്മെ അറിയിച്ചവയില്‍ ഒന്നുപോലും നിസ്സാരമല്ല; നമ്മുടെ ജീവന്‍ അതിലാണുള്ളത്. ജീവനോ മരണമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്ന നമ്മള്‍ ഈ സ്വാതന്ത്ര്യം ദുരുപയോഗിക്കരുത്. നിസ്സാരമെന്നു കരുതുന്നവയിലൂടെ മരണം വിരുന്നുവരും എന്ന സത്യം ഓര്‍മ്മയിലുണ്ടായിരിക്കണം. പതഞ്ജലിയിലൂടെ ദൈവകോപം ക്ഷണിച്ചുവരുത്താന്‍ ദൈവമക്കള്‍ തയ്യാറാകരുറത്. പതഞ്ജലിയില്‍ അടങ്ങിയിരിക്കുന്നത് ആത്മീയനാശം മാത്രമല്ല. അനേകം വിഷാംശങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ ഉത്പന്നത്തിന്റെ ഗുണനിലവാരം പരിഗണിക്കാതെ, വിപണനം നടത്താന്‍ മോഡി ഭരണകൂടം ഒത്താശകള്‍ ചെയ്തുകൊടുക്കുന്നു.

പതഞ്ജലി ഉത്പന്നങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയത് മനോവയല്ല; മറിച്ച്, മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ സത്യം ആവര്‍ത്തിക്കുക മാത്രമാണ്. സോഡിയം ബെന്‍സോയേറ്റ് എന്ന രാസവസ്തുവാണ് പതഞ്ജലി ഉത്പന്നങ്ങളില്‍ കണ്ടെത്തിയത്. ഈ രാസവസ്തു കൂടുതലായി മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍, കോശങ്ങളിലേക്ക് ഓക്സിജന്‍ പ്രവാഹം തടസ്സപ്പെടും. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശക്തി തളര്‍ത്തുകയും ക്യാന്‍സര്‍ എന്ന മഹാരോഗത്തിനു കാരണമാകുകയും ചെയ്യുന്നു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയുന്നതിനായി ഈ വീഡിയോ കാണുക!

പതഞ്ജലി ഉത്പന്നങ്ങളില്‍ നാല്പതു ശതമാനവും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടവയാണ്. പതഞ്ജലി ഉത്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ വിപണിയിലുള്ള 40 ശതമാനം ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കും നിയമാനുസൃതമായ ഗുണനിലവാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിദ്വാറിലെ ആയുര്‍വേദ ആന്റ് യുനാനി ഓഫീസില്‍നിന്നുള്ള വിവരങ്ങളാണ് ഇവ വ്യക്തമാക്കുന്നത്. 2013 മുതല്‍ 2016 വരെ ശേഖരിച്ച 82 സാമ്പിളുകളില്‍ 32 എണ്ണവും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. പതഞ്ജലി ആയുര്‍വേദ ദിവ്യ ഫാര്‍മസിയിലൂടെ പുറത്തുവിടുന്ന നെല്ലിക്കാ ജ്യൂസ്, ശിവലിംഗി ബീജ് എന്നിവയ്ക്കും ഗുണനിലവാരമില്ല. പതഞ്ജലിയുടെ നെല്ലിക്കാ ജ്യൂസിന്റെ വിതരണം സായുധ സേനയുടെ കാന്റീന്‍ വകുപ്പ് നിര്‍ത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ഹെല്‍ത്ത് ലബോറട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പതഞ്ജലിയുടെ മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണയുടെ പേരില്‍ത്തന്നെ സാത്താനുണ്ട്. ആരാണ് 'ബാല്‍' എന്നെങ്കിലും ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയിരിക്കണം.

പതഞ്ജലി ഫെയ്‌സ് വാഷ് ഉപയോഗിക്കാതിരുന്നാല്‍ അവരെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോൾ ഉ‌ള്ളത്. പതഞ്ജലിയുടെ പ്രചരണം സംഘപരിവാരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് കാണുമ്പോഴെങ്കിലും ക്രിസ്ത്യാനികള്‍ക്ക് തിരിച്ചറിവുണ്ടാകുന്നില്ലെങ്കില്‍ ഇവരെക്കുറിച്ചു മനോവയ്ക്കു സഹതാപം മാത്രമേയുള്ളൂ! പതഞ്ജലിയെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? വെറുമൊരു വ്യവസായ സംരഭം മാത്രമായി പതഞ്ജലിയെ കാണരുതെന്ന സന്ദേശമല്ലേ ഇവിടെ ലഭിക്കുന്നത്? സംഘപരിവാരങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന ഉത്പന്നങ്ങളുടെ പിന്നിലുള്ള പൈശാചികത തിരിച്ചറിയാന്‍ കഴിയാത്തവിധം വിവേകം നഷ്ടപ്പെട്ട അനേകര്‍ ക്രൈസ്തവ നാമധാരികളായി ജീവിക്കുന്നുണ്ട്. പതഞ്‌ജലി രാമന്റെ വ്യവസായ സാമ്രാജ്യത്തിനു കീഴില്‍ ഇന്ത്യന്‍ വിപണിയെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറും കേന്ദ്ര സര്‍ക്കാരും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ വിപണിയെ പൂര്‍ണ്ണമായും പിശാചിന്റെ ആധിപത്യത്തിന്‍ കീഴിലാക്കുകയെന്ന അജണ്ടയാണ് മറനീക്കി പുറത്തുവരുന്നത്. ഇതിനായി ബൃഹത്തായ പദ്ധതികളാണ് ഇന്ത്യയിലെ ഭരണകൂടവും സംഘപരിവാറും ചേര്‍ന്ന് ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇതൊന്നും തിരിച്ചറിയാനുള്ള വിവേകമില്ലാത്തവരോ, അല്ലെങ്കില്‍ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായവരോ ആയ വ്യക്തികളാണ് ക്രിസ്തീയസഭകളുടെമേലുള്ള അധികാരം പിടിച്ചടക്കിയിരിക്കുന്നത്.

സംഘപരിവാറിന്റെ പ്രവര്‍ത്തകരെ ഇന്ത്യയിലാകെ വിന്യസിപ്പിച്ചിരിക്കുന്നതും അവര്‍ക്കു പ്രവര്‍ത്തിക്കാനുള്ള സാമ്പത്തീക സഹായം നല്‍കുന്നതും പതഞ്ജലി രാമനും സംഘവുമാണ്. പതഞ്ജലി ഉത്പന്നങ്ങളുടെയും യോഗയുടെയും ഹിന്ദുമതത്തിന്റെയും പ്രചാരണമാണ് ഇവരില്‍ നിക്ഷിപ്തമായ ദൗത്യം. ഇന്ത്യയിലെ ഓരോ ജില്ലകളിലും കാവിധാരികളായ കപട സ്വാമിമാരെ വിന്യസിപ്പിച്ചിരിക്കുന്നത് ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം പതഞ്ജലി രാമന്റെ നേതൃത്വത്തിലാണ്. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും സംഘപരിവാറിനെ ഏകോപിപ്പിക്കാന്‍ കപട സന്യാസിമാരെ വിന്യസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പതഞ്ജലി രാമനും ഇന്ത്യന്‍ ഭരണകൂടവും. ഓരോ ഗ്രാമപഞ്ചായത്തുകളിലും ഇപ്പോള്‍ത്തന്നെ കാവിധാരികളായ 'സന്യാസിഗുണ്ടകള്‍' പ്രത്യക്ഷപ്പെട്ടു തുടങ്ങി! ലിംഗം ഛേദിക്കപ്പെട്ടവരും ഛേദിക്കപ്പെടേണ്ടവരുമായ കപട സന്യാസിമാരുടെ തലവനായി വിഹരിക്കുന്നതും പതഞ്ജലി രാമന്‍തന്നെ! മന്ത്രവാദികളായ കപട സന്യാസിമാരാണ് മോഡി സര്‍ക്കാരിന്റെ ഉപദേശകര്‍ എന്നകാര്യവും വിസ്മരിക്കരുത്.

പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ മാത്രം ലഭ്യമാകുന്ന അവസ്ഥ ഇന്ത്യയില്‍ സൃഷ്ടിക്കാനാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമങ്ങള്‍തോറും പതഞ്ജലിയുടെ ഷോറൂമുകള്‍ സ്ഥാപിക്കുകയെന്നതാണ് രാമന്റെ ഈ വര്‍ഷത്തെ പദ്ധതിയെന്ന് ഇവന്‍തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈന്ദവ പൈശാചികത കുത്തിനിറച്ച ഉത്പന്നങ്ങള്‍ സകലരുടെമേലും അടിച്ചേല്‍പിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നു. ഭക്ഷണസാധനങ്ങളുടെ മാത്രമല്ല, എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും കുത്തക നേടിയെടുക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് സര്‍ക്കാരാണ്. സ്വദേശിവത്ക്കരണം എന്നപേരില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത് നാം തിരിച്ചറിയണം. പതഞ്ജലി ഉത്പ്പന്നങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കിക്കൊണ്ട് മറ്റിതര കമ്പനികളുടെ സ്ഥാപനങ്ങളെ കെട്ടുകെട്ടിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ത്തന്നെ നടക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ എന്തു ഭക്ഷിക്കണമെന്നും എന്ത് ഉപയോഗിക്കണം എന്നുമൊക്കെ സംഘപരിവാര്‍ തീരുമാനിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരാന്‍ ഇനിയും അധികകാലം വേണ്ടിവരില്ല. ഇപ്പോള്‍ത്തന്നെ അതിനുള്ള തുടക്കംകുറിച്ചു കഴിഞ്ഞു! ഇതൊന്നും മനസ്സിലാക്കാതെ, സംഘപരിവാറിനു കീഴ്പ്പെട്ട അവസ്ഥയിലാണ് കത്തോലിക്കാസഭയുടെ ആചാര്യന്മാര്‍! സംഘപരിവാര്‍ പൈശാചികതയ്ക്ക് വിശ്വാസികളെ അടിയറവയ്ക്കാന്‍ ഇവര്‍ കിണഞ്ഞു ശ്രമിക്കുന്നു!   

സസ്യഭോജനത്തിലൂടെയും യോഗയിലൂടെയും ശാന്തത കൈവരിച്ച സന്യാസിമാര്‍ നടത്തുന്ന കൊലവിളികള്‍ ഓരോ ദിവസവും ഇന്ത്യയില്‍ മുഴങ്ങിക്കേള്‍ക്കുമ്പോള്‍ നാം തിരിച്ചറിയേണ്ടത് യോഗയിലെയും സസ്യഭോജനത്തിലെയും കാപട്യമാണ്. ഈ കപടതയെ ലോകത്തു പ്രസരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന സംഘത്തിന്റെ ഇരകളായിത്തീരുന്നത് ക്രിസ്ത്യാനികളുടെ തലമുറയില്‍ പിറന്ന വ്യക്തികളാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. ഇസ്ലാംമതത്തില്‍പ്പെട്ട ആരെയും ഈ ആള്‍ദൈവങ്ങളായയോഗികള്‍ക്കു കിട്ടാറില്ല. അതിനാല്‍ത്തന്നെ, എന്തു മലിനതയെയും സ്വീകരിക്കാനുള്ള പരിശീലനം സിദ്ധിച്ചിട്ടുള്ള ക്രിസ്ത്യാനികളെയാണ് യോഗികള്‍ ലക്ഷ്യമിടുന്നത്. അപകടകരമായ അവസ്ഥയില്‍ രൂപീകരിക്കപ്പെട്ട ആദ്ധ്യാത്മികതയുടെ ഉടമകളാണ് കത്തോലിക്കാസഭയിലെ വിശ്വാസികള്‍. എല്ലാറ്റിനെയും നിസംഗതയോടെ കാണുന്ന ഏക സമൂഹവും ഇവര്‍ത്തന്നെ! ഉപദേശകര്‍തന്നെ വഴിപിഴച്ചുപോയ ഈ സമൂഹത്തെ ആര്‍ക്കും വിഴുങ്ങാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ പ്രവചനം ശ്രദ്ധിക്കുക: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്‌. എന്നാല്‍, നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു"(മലാക്കി: 2; 7, 8).

ഇതിന്റെ പരിണിതഫലം എന്താണെന്നു നോക്കുക: "ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്മാരുടെ യഥാര്‍ത്ഥമായ അഭയവും പ്രത്യാശയുമായ യാഹ്‌വെയ്ക്കെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല"(ജറെ: 50; 6, 7). ഇന്നത്തെ ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷത്തിന്റെയും അവസ്ഥയിതാണ്. ആര്‍ക്കും വിഴുങ്ങാന്‍ സാധിക്കുന്നവിധം വഴിതെറ്റിപ്പോയി. യഥാര്‍ത്ഥ ആലയും അഭയശിലയും ഇവര്‍ മറന്നുപോയി. ഏതു പൈശാചികതയെയും ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകുന്നു. നേതാക്കാന്മാരുടെ വ്യതിചലനമാണ് ആടുകളുടെ നാശത്തിന് ആധാരമായത്. ഇനിയൊരു പുനരുദ്ധാരണം അസാദ്ധ്യമാംവിധം നാശം അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രസിച്ചുപോയി! ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ അലഞ്ഞുനടക്കുന്ന നേതാക്കന്മാരെ പിന്തുടരുന്ന അണികളാണ് സഭയിലെ വിശ്വാസികള്‍! വിശ്വാസത്തില്‍ ഏകീകരിക്കപ്പെട്ട അവസ്ഥ നേതാക്കന്മാര്‍ക്കില്ല. വ്യത്യസ്തമായ ആശയങ്ങളാണ് ഓരോരുത്തരും മുറുകെപ്പിടിച്ചിരിക്കുന്നത്. എല്ലാ പൈശാചികതയെയും ന്യായീകരിക്കാന്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസും മതബോധനഗ്രന്ഥവും ഇവര്‍ക്കുണ്ട്. രക്ഷയില്‍നിന്നു പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടവരും ഇവരുടെ അനുയായികളുമാണ്‌ സഭയിലെ ഭൂരിപക്ഷംപേരും! ഇവരുടെ പീഡനങ്ങളാല്‍ ഞെരുക്കപ്പെട്ടുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ ദൈവമക്കള്‍ സഭയിലെ ന്യൂനപക്ഷമാണ്!

പതഞ്ജലി രാമന്മാരുടെ അനുയായികളായി അധഃപതിച്ചവര്‍പ്പോലും ക്രിസ്തീയസഭകളുടെ നേതാക്കന്മാരായി വിലസുന്നുണ്ട്. ഇവരുടെ കരാളഹസ്തങ്ങളില്‍നിന്നു ദൈവജനം മോചനം പ്രാപിച്ചില്ലെങ്കില്‍ അന്ത്യം ഭയാനകമായിരിക്കും!

ദൈവമക്കള്‍ പതഞ്‌ജലി ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക!

പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യാന്‍ ഓരോ ക്രിസ്ത്യാനിയും തയ്യാറാകണം. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയായി മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. ഗുരുതരമായ ആരോഗ്യപ്രശ്നം മാത്രമല്ല, ആത്മീയനാശം വരുത്തിവയ്ക്കുന്ന പൈശാചികതയും ഇതില്‍ മറഞ്ഞിരിപ്പുണ്ട്‌. പതഞ്ജലിയുടെ ഉത്പന്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുമ്പോള്‍, അതിനായി നിങ്ങള്‍ മുടക്കുന്ന പണം ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുന്നതിനാണ് ഉപയോഗിക്കപ്പെടുന്നത്. ക്രിസ്തീയതയെ തകര്‍ക്കുന്നതിനു ക്രിസ്ത്യാനികളുടെ പണംതന്നെ ഉപയോഗിക്കുകയെന്ന പൈശാചിക അജണ്ട ഈ ഉത്പന്നങ്ങളിലൂടെ നടപ്പാക്കപ്പെടുന്നു. സംഘപരിവാര്‍ ശക്തികളുടെ പ്രവര്‍ത്തനഫണ്ടിലേക്കു നല്‍കുന്ന സംഭാവനയായി ഇത് പരിഗണിക്കപ്പെടും!

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സ്വാമിമാര്‍ ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക പ്രസ്താവനകള്‍ നാം കേള്‍ക്കാറുണ്ട്. ഓരോ സംസ്ഥാനങ്ങളെയും ക്രിസ്തീയ വിമുക്തമാക്കും എന്നാണ് ഇവര്‍ ആക്രോശിക്കുന്നത്. ദാരിദ്ര്യവും നിരക്ഷരതയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയല്ല ഇവരുടെ ലക്‌ഷ്യം. ക്രിസ്ത്യാനികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍ബ്ബന്ധപൂര്‍വ്വം ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു കൂട്ടത്തോടെ പരിവര്‍ത്തനം ചെയ്യുന്നത് ഇതിന്റെ തുടക്കമാണ്. ക്രിസ്ത്യാനികളില്ലാത്ത ഇന്ത്യ എന്ന മുദ്രാവാക്യവുമായി നിലകൊള്ളുന്നവരുടെ കരങ്ങളില്‍ ക്രിസ്ത്യാനികളുടെ പണം എത്താന്‍ പാടില്ല. സ്വന്തം സഹോദരങ്ങളെ വധിക്കാനുള്ള ആയുധം നല്‍കുന്നതിനു തുല്യമായ പ്രവൃത്തിയാണിത്. ആയതിനാല്‍, യഥാര്‍ത്ഥ ദൈവമക്കള്‍ ജാഗ്രതപാലിക്കേണ്ടത് അനിവാര്യമായിരിക്കുന്നു!

ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ശക്തികളെ ഏതുവിധത്തിലെങ്കിലും സഹായിക്കുന്ന സകലരും ക്രിസ്തുവിന്റെ വൈരികളാണ്. ഇവരെ സഹായിക്കാന്‍ നീട്ടുന്ന എല്ലാ കരങ്ങളും ദൈവത്തിനെതിരെയാണ് നീളുന്നത്! എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു"(ലൂക്കാ: 10; 16). ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കു സഹായഹസ്തം നീട്ടുന്നവര്‍ ക്രിസ്തുവിന്റെ വൈരികാളായതുകൊണ്ടുതന്നെ പതഞ്ജലി ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ ക്രിസ്തുവിനെ തങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കുന്നു! പതഞ്ജലി ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള പശുവിന്റെ മൂത്രവും ചാണകവും എലി കാഷ്ടവും മനുഷ്യന് ആരോഗ്യപ്രശ്നങ്ങള്‍ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. എന്നാല്‍, പതഞ്‌ജലി ഉത്പന്നങ്ങളിലെ വിവിധങ്ങളായ പൈശാചികത സകലരെയും നിത്യനരകത്തില്‍ നിപതിപ്പിക്കും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5082 views

LOG IN

Lost your password?

SIGN UP

LOST PASSWORD