വിജാതിയതയുടെ ദുരന്തം

വിജാതിയരോടു പറയാനുള്ളത്!

Print By
about

25 - 08 - 2018

വിജാതിയരായി ഇന്നും ജീവിക്കുന്ന മനുഷ്യരോടു വ്യക്തിപരമായി മനോവയ്ക്ക് യാതൊരു വിദ്വേഷവുമില്ല. എന്നാല്‍, മനോവയ്ക്ക് നിങ്ങളോടു സഹതാപവും സഹാനുഭൂതിയുമുണ്ട്. എന്തെന്നാല്‍, മനോവ നിലകൊള്ളുന്നത് ഓരോ വ്യക്തിയുടെയും ആത്മരക്ഷയെ മാത്രം പരിഗണനയിലെടുത്തുകൊണ്ടാണ്. അതായത്, ഭൗതീകമായ ഒരു ലക്ഷ്യവും മനോവ വച്ചുപുലര്‍ത്തുന്നില്ല. ഇക്കാരണത്താല്‍ത്തന്നെ ഏതൊരുവിധത്തിലുമുള്ള വ്യാജത്തെയും പിന്തുണയ്ക്കാന്‍ തയ്യാറാകാതെ, സത്യത്തിനു മാത്രം സാക്ഷ്യം വഹിക്കുന്നു. ഇനിയും അതുതന്നെ തുടരുകയും ചെയ്യും.

ഈ ലേഖനത്തിലൂടെ മനോവ സംവദിക്കാന്‍ ആഗ്രഹിക്കുന്നത് വിജാതിയരുള്‍പ്പെടെ സകല മനുഷ്യരോടുമാണ്. ഇന്നുവരെയുള്ള ശുശ്രൂഷകളില്‍ മനോവ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത് ക്രിസ്തീയസഭകളില്‍, വിശിഷ്യാ കത്തോലിക്കാസഭയില്‍ ശുദ്ധീകരണം നടപ്പാക്കേണ്ടതിന്റെ അനിവാര്യതയിലായിരുന്നു. അതായത്, വിജാതിയരെ ക്രിസ്തീയതയിലേക്കു നയിക്കുക എന്നതിലുപരി, ക്രിസ്ത്യാനികള്‍ വിജാതിയതയിലേക്കു കടന്നുപോകുന്നതിനെതിരേ പ്രധിരോധം തീര്‍ക്കുന്നതിലാണ് മനോവ ശ്രദ്ധപതിപ്പിച്ചത്. വിജാതിയതയിലെ വ്യര്‍ത്ഥതയും അപകടവും ക്രിസ്ത്യാനികള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനോവ എപ്പോഴും തയ്യാറായിട്ടുണ്ട്. സ്വന്തം ഭവനത്തെ ശുദ്ധീകരിക്കാതെ, ഈ ഭവനത്തിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിലെ യുക്തിരാഹിത്യവും അധാര്‍മ്മികതയും മനോവ മനസ്സിലാക്കുന്നു. എന്നാല്‍, കാലത്തിന്റെ പ്രത്യേകതയെക്കൂടി പരിഗണിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമാണ്. വിജാതിയര്‍ക്കുകൂടി അവകാശപ്പെട്ട രക്ഷ അവര്‍ക്കു നിഷേധിക്കാന്‍ മനോവയുടെ മൗനം കാരണമാകരുത്. എന്തെന്നാല്‍, ഇത് അവസാന മണിക്കൂറുകളാണ്. രക്ഷ സമീപസ്ഥമാണെങ്കിലും, അതിലേക്ക് കടന്നുവരാന്‍ വ്യക്തികള്‍ക്കു മുന്‍പില്‍ തടസ്സമായി നില്‍ക്കുന്ന അനേകം ശക്തികള്‍ ഇന്ന് സജ്ജീവമായുണ്ട്.

മനുഷ്യന്റെ ജീവിതമെന്നത് സത്യാന്വേഷണത്തിന്റെതുകൂടി ആകണം. അല്ലെങ്കില്‍, അസത്യത്തില്‍ ജീവിക്കുകയും അപകടകരമായ അന്ത്യത്തില്‍ കലാശിക്കുകയും ചെയ്തേക്കാം. സത്യം ഒരിക്കലും യുക്തിരഹിതമായിരിക്കില്ല. എന്നാല്‍, ഒരുവന്റെ യുക്തി എന്നത് അവന്റെ ബുദ്ധി, അറിവ്, ജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്, യഥാര്‍ത്ഥത്തിലുള്ള യുക്തിയെ നിര്‍വ്വചിക്കാന്‍ ആര്‍ക്കും കഴിയില്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ സംബന്ധിച്ചിടത്തോളം യുക്തിഭദ്രമായ ഒന്ന് മറ്റൊരാള്‍ക്ക് ഗ്രഹിക്കാന്‍ കഴിയണമെന്നില്ലല്ലോ! അതിനാല്‍ത്തന്നെ, ഒരു ആശയം യുക്തിഭദ്രമാകുന്നത് അത് പ്രാവര്‍ത്തികമാകുമ്പോഴാണ്. അതായത്, തെളിവാണ് യുക്തിയുടെ അടിസ്ഥാനം. ഇവിടെയാണ്‌ വിശ്വാസത്തിന്റെ അടിസ്ഥാനം വിചിന്തനീയമാകുന്നത്. യുക്തിരഹിതമോ ദൃഷ്ടാന്തങ്ങള്‍ ഇല്ലാത്തതോ ആയ ഒന്നിനെ വിശ്വസിക്കാന്‍ ഒരുവന്റെ അനുഭവം അവനു കാരണമായി ഭവിക്കാം. ഇത്തരം വിശ്വാസങ്ങള്‍ മറ്റൊരുവനെ ധരിപ്പിക്കാന്‍ സാധിക്കണമെന്നില്ല. എന്തെന്നാല്‍, ഒരുവന്റെ വ്യക്തിപരമായ അനുഭവത്തെ സാക്ഷ്യപ്പെടുത്താന്‍ യുക്തിയോ തെളിവോ അവന്റെ പക്കലില്ല!

എന്താണ് വിജാതിയത? ആരാണ് വിജാതിയര്‍?

വിജാതിയത എന്താണെന്നും വിജാതിയര്‍ ആരാണെന്നും മനസ്സിലാക്കിക്കൊണ്ട് ഈ ലേഖനം ആരംഭിക്കാം. ഏറ്റവും ലളിതമായി പറഞ്ഞാല്‍, മനുഷ്യനെയും സകല ചരാചരങ്ങളെയും ഈ പ്രപഞ്ചത്തെത്തന്നെയും സൃഷ്ടിച്ച ദൈവത്തെ ആരാധിക്കുന്നതിനു പകരം മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങളെ ആരാധിക്കുന്നവരെയാണ് വിജാതിയര്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തിലെ ചരിക്കുന്നതോ ചരിക്കാത്തതോ ആയ എന്തിനെയെങ്കിലും ദൈവമായി പരിഗണിക്കുന്ന ഏതൊരു സമൂഹത്തെയും വിജാതിയരുടെ ഗണത്തില്‍ ചേര്‍ക്കാം. സത്യദൈവത്തെയല്ലാതെ, മറ്റെന്തിനെയെങ്കിലും ആരാധിക്കുന്ന രീതിയെ 'വിജാതിയത' എന്നു വിളിക്കുന്നു. പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചത് ദൈവമാണെന്നു വിശ്വസിക്കുന്നവര്‍ അനേകരുണ്ടാകാം. എന്നാല്‍, ഈ ദൈവം ആരാണെന്ന് അറിഞ്ഞവരെക്കാള്‍ അധികമുള്ളത് അറിയാത്തവരാണ്. അറിയാത്തവരില്‍ പലരും ഊഹങ്ങളെ പിന്തുടരുകയോ നിഗമനങ്ങളെ സത്യമെന്നു ധരിക്കുകയോ ചെയ്യുന്നു. ഇവര്‍ പരമ്പരാഗത വിശ്വാസങ്ങളുടെ തടവറയില്‍ ബന്ധനസ്ഥരായി കഴിയുന്നവരാണ്. ഈ ബന്ധനത്തില്‍നിന്നു സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇവരുടെ കുറ്റം!

ദൈവത്തിനു നല്‍കേണ്ട മഹത്വം പ്രപഞ്ചശക്തികള്‍ക്കോ കൊത്തുവിഗ്രഹങ്ങള്‍ക്കോ  ഏതെങ്കിലും ജീവികള്‍ക്കോ നല്‍കുന്നത് ഭോഷത്തമാണെന്ന തിരിച്ചറിവില്ലാത്ത സമൂഹങ്ങള്‍ എങ്ങനെയുണ്ടായി എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രീയമായി മനുഷ്യന്‍ വലിയ പുരോഗതി പ്രാപിക്കുകയും ചന്ദ്രനില്‍ കാലുകുത്തുകയും ചെയ്തിട്ടും, ഈ ചന്ദ്രനേയും ആകാശഗോളങ്ങളെയും ആരാധിക്കാന്‍ തയ്യാറാകുന്ന മനുഷ്യര്‍ ഇന്നും ഭൂമിയിലുണ്ട്. മനുഷ്യരാശി രൂപംകൊണ്ട കാലംമുതല്‍ക്കേ ഇത്തരം ആരാധനകളുണ്ടായിരുന്നു. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രകൃതിയെ ആരാധിക്കാന്‍ തയ്യാറായത്, തങ്ങളുടെ ശക്തിക്കും അതീതമാണ് പ്രകൃതിയുടെ ശക്തിയെന്ന് ധരിച്ചതുകൊണ്ടാണ്. ഒരു വനത്തെപ്പോലും ചാമ്പലാക്കുന്ന അഗ്നിയും, വന്‍വൃക്ഷങ്ങളെ പിഴുതെറിയുന്ന കാറ്റിനെയും മാത്രമല്ല, ശക്തിയുള്ള സകലതിനെയും ദൈവമായി ആരാധിക്കാനുള്ള പ്രവണത പ്രാകൃത മനുഷ്യരില്‍ രൂപപ്പെട്ടു. ഭയവും അജ്ഞതയുമായിരുന്നു അന്നത്തെ സമൂഹത്തെ അതിനു പ്രേരിപ്പിച്ചത്. എന്നാല്‍, ആധുനികരെന്നു പറയപ്പെടുന്ന ഇന്നത്തെ സമൂഹം ചെയ്യുന്നത് പ്രാകൃതസമൂഹത്തെ വെല്ലുന്ന പ്രവൃത്തികളാണ്. തങ്ങളുടെ പൂര്‍വ്വീകരുടെ അജ്ഞതയില്‍നിന്നും ഭയത്തില്‍നിന്നും രൂപംകൊണ്ട ആരാധനകള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനം കല്പിച്ചു നല്‍കാനുള്ള പെടാപ്പാടിലാണ് ഇന്നിവര്‍!

പൂര്‍വ്വീകരുടെ ചെയ്തികള്‍ തെറ്റായിരുന്നുവെന്നു സമ്മതിക്കുന്നത് കുറച്ചിലായി കരുതുന്നതും, തങ്ങളുടെ മതവിഭാഗത്തിന്റെ നിലനില്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയെക്കുറിച്ചുള്ള ലജ്ജയുമാണ് ഇവരെക്കൊണ്ട് ശാസ്ത്രീയതയുടെ പേരിലുള്ള വങ്കത്തരങ്ങള്‍ ആലോചിച്ചുകൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. പ്രപഞ്ചശക്തികളെയും ജീവജാലങ്ങളെയുമൊക്കെ ദൈവമായി കരുതി ആരാധിച്ചിരുന്ന വ്യക്തികളും സമൂഹങ്ങളും പ്രാചീനകാലം മുതല്‍ക്കേ ഉണ്ടായിരുന്നുവെങ്കിലും, ഇത്തരം വിജാതിയതകളെയെല്ലാം ചേര്‍ത്തുവച്ചു വലിയൊരു സമൂഹം രൂപപ്പെട്ടത് ഗ്രീസിലായിരുന്നുവെന്നാണ് എഴുതപ്പെട്ട ചരിത്രം നമ്മോടു പറയുന്നത്. ലോകം മുഴുവനിലും ചിതറിക്കിടന്ന വിജാതിയതയുടെ കൂട്ടായ്മയായിരുന്നു 'ഗ്രീക്ക് സംസ്ക്കാരം'. അതായത്, ഏറ്റവും പുരാതനമായ വിജാതിയ സംസ്ക്കാരമെന്നത് ഗ്രീക്ക് സംസ്ക്കാരമാണ്! ക്രിസ്തീയത കടന്നുവരുന്നതുവരെ ഗ്രീക്കുകാര്‍ തങ്ങളുടെ വിജാതിയ സംസ്ക്കാരത്തില്‍ തുടര്‍ന്നുവെങ്കിലും, ക്രിസ്തീയതയുടെ കടന്നുവരവോടെ പരിപൂര്‍ണ്ണമായി ആ സംസ്ക്കാരം അവര്‍ ഉപേക്ഷിച്ചു. എന്നാല്‍, അവര്‍ ഉപേക്ഷിച്ച സംസ്ക്കാരത്തെ അതേപടി എടുത്ത് പുതിയ പേര് നല്‍കിയപ്പോള്‍ അത് 'സനാതന' ധര്‍മ്മമായി! ഗ്രീക്ക് ഇതിഹാസങ്ങളും മിത്തോളജിയും പരിശോധിച്ചാല്‍ ഹിന്ദുമതത്തെ കാണാന്‍ മറ്റെവിടെയും അന്വേഷിക്കേണ്ടിവരില്ല! തങ്ങളുടെ പൂര്‍വ്വകാല ചരിത്രം അജ്ഞാതമായതുകൊണ്ട് എല്ലാം കൊട്ടക്കണക്കില്‍' ആണ് ഇവര്‍ പറയുന്നത്. കാക്കത്തൊള്ളായിരം, മുന്നൂറ്റിമുക്കോടി, ത്രേതായുഗം എന്നിങ്ങനെ പറഞ്ഞ് മറ്റുള്ളവരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു.

ഇവരുടെ മതഗ്രന്ഥങ്ങള്‍ എന്ന് പറയപ്പെടുന്ന പുസ്തകങ്ങളുടെ രചിയിതാക്കളുടെ ചരിത്രംപോലും അജ്ഞാതമാണ്. കാരണം, യഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തിയാല്‍ ഗ്രീക്ക് ഇതിഹാസങ്ങള്‍ രചിച്ചവരുടെ പേരുകള്‍ പറയേണ്ടിവരും! ചുരുക്കത്തില്‍, ആര്‍ഷഭാരതം, സനാതനം എന്നൊക്കെ പറയപ്പെടുന്ന സംസ്ക്കാരമൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണ്. ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ വിശ്വരൂപം വ്യക്തമാകണമെങ്കില്‍, വടക്കേയിന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെ യാത്രചെയ്താല്‍ മതി! മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ ബൈബിളിന്റെ ഭാഗമായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന വിജാതിയത എന്നത് ഇസ്രായേലിന്റെ പരിസരപ്രദേശങ്ങളില്‍ ജീവിച്ചിരുന്ന വ്യാജദേവാരാധകരുടെ ആരാധനാരീതികളെക്കുറിച്ചാണ്. പ്രാചീന ഗ്രീക്കുകാരും ഇക്കൂട്ടത്തില്‍പ്പെടും. ഇവരുടെയെല്ലാം ആരാധനകളിലും ദൈവസങ്കല്പങ്ങളിലും വളരെയധികം സാദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇന്ത്യയിലെ ഹിന്ദുക്കള്‍ ഇന്ന് അനുഷ്ഠിക്കുന്ന ആചാരങ്ങളും ഗ്രീക്കുകാരടങ്ങുന്ന വിജാതിയ സമൂഹങ്ങളുടെ ആചാരങ്ങളും താരതമ്യം ചെയ്‌താല്‍, യാതൊരു വ്യത്യാസവും കണ്ടെത്താന്‍ കഴിയില്ല. ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ട വലിയൊരു സത്യമുണ്ട്. വിജാതിയരെയെല്ലാം ചേര്‍ത്തുവച്ചുകൊണ്ട് പൗലോസ് അപ്പസ്തോലന്‍ വെളിപ്പെടുത്തിയ ആ സത്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20).

സത്യദൈവത്തിനല്ലാതെ, അര്‍പ്പിക്കപ്പെടുന്ന എല്ലാ ബലികളുടെയും ആരാധനകളുടെയും ഗുണഭോക്താവ് പിശാചാണ്. പല പേരുകളില്‍ അറിയപ്പെട്ടാലും എല്ലാം ഒന്നുതന്നെ! യാക്കോബിന്റെ മക്കളായ ഇസ്രായേലും ക്രിസ്തുവിന്റെ സഭയില്‍ അംഗങ്ങളായിരിക്കുന്ന ആധുനിക ഇസ്രായേലും അല്ലാതെ, ഈ ഭൂമുഖത്ത് വേറൊരു ജനതയും സത്യദൈവത്തെ ആരാധിക്കുന്നില്ല! ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവും പരിപാലകനുമായ സത്യദൈവത്തിന് ഒരു നാമം മാത്രമേയുള്ളു. ആ നാമം 'യാഹ്‌വെ' എന്നാണ്! വിജാതിയര്‍ പിണങ്ങിയാലും സത്യം പറയാതിരിക്കാന്‍ മനോവയ്ക്കു കഴിയില്ല. കാരണം, സത്യത്തിനു സാക്ഷ്യംവഹിക്കാനാണ് മനോവ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും വസ്തുക്കളെയോ നക്ഷത്രങ്ങളെയോ ആകാശഗോളങ്ങളെയോ ദൈവങ്ങളായി കരുതുന്നത് ഏറ്റവും വലിയ ഭോഷത്തമാണെന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധിയില്‍ കവിഞ്ഞ് ഒന്നും ആവശ്യമില്ലെന്നിരിക്കെ, അത്തരം ഭോഷത്തങ്ങളില്‍ വ്യാപരിക്കുന്നതിനെ എന്തു പറഞ്ഞാണ് സാധൂകരിക്കുന്നത്? വിജാതിയതയ്ക്ക് എല്ലാം ചേര്‍ന്ന് ഒരു പിതൃത്വമേയുള്ളു. ആ പൈതൃകം പിശാചില്‍ വ്യക്തതയോടെ ദര്‍ശിക്കാന്‍ സാധിക്കുന്നുമുണ്ട്.

പിശാചിനെ ആരാധിക്കുന്ന സകല സമൂഹങ്ങളെയും ചേര്‍ത്ത് വിജാതിയത എന്ന് വിളിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്ന് ആരും ചിന്തിക്കരുത്. വ്യക്തമായ അടയാളങ്ങള്‍ ദര്‍ശിച്ചുകൊണ്ടുള്ള വിശേഷണമാണ് അതെന്ന് അറിയണമെങ്കില്‍, പരീക്ഷണത്തിനെങ്കിലും ബൈബിള്‍ പരിശോധിക്കണം. ഇന്നത്തെ ഹിന്ദുക്കളുടെ എല്ലാ ആചാരങ്ങളും ഗ്രീക്ക് വിജാതിയതയില്‍ ഇതുപോലെതന്നെ ഉണ്ടായിരുന്നവയാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്‌ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍ നിന്ന് നിഷ്‌കാസനം ചെയ്യുന്നത്"(നിയമം: 18; 9-12).

ഇന്ത്യയിലെ വിജാതിയര്‍ ആരാധിക്കുന്ന എല്ലാ മൂര്‍ത്തികളെയും ഗ്രീക്കുകാരില്‍നിന്നു കടംകൊണ്ടതാണ്. അതായത്, ഇപ്പോള്‍ സ്വന്തമായി കരുതുന്ന ആരാധനാമൂര്‍ത്തികളോ ആരാധനാരീതികളോ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല. എന്നാല്‍, എല്ലാ വിജാതിയതയിലും പൊതുവായുള്ള ദൈവസങ്കല്പങ്ങള്‍ ഇന്ത്യന്‍ വിജാതിയതയിലുമുണ്ടായിരുന്നു. അത് പ്രകൃതിശക്തികളെയും ആകാശഗോളങ്ങളെയും ശിലകളെയും ആരാധിക്കുന്ന രീതിയാണ്. 'പാഗണ്‍' സംസ്ക്കാരമെന്നാണ് ഇതിനെ പരിഗണിക്കാന്‍ കഴിയുകയുള്ളു. ഓരോ കാലത്തും ഇന്ത്യയില്‍ നടന്ന കുടിയേറ്റങ്ങളുടെ പരിണിതഫലമായി അതിഥികള്‍ കൊണ്ടുവന്ന സംസ്ക്കാരവും ഇന്ത്യയിലെ പാഗണ്‍ സംസ്ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്നു. ആദ്യ കുടിയേറ്റക്കാരായ ദ്രാവിഡരുടെ സംസ്ക്കാരങ്ങളില്‍ പലതിനെയും പിന്നീടുവന്ന ആര്യന്മാര്‍ പുതുക്കുകയും അവര്‍ തങ്ങളുടെ ദൈവസങ്കല്പങ്ങള്‍ക്ക് ആധിപത്യം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഈ ആര്യന്മാരാണ്‌ ഗ്രീക്ക് ദേവീ-ദേവന്മാര്‍ക്ക് പുതിയ നാമകരണം ചെയ്ത് തങ്ങളുടെ സ്വന്തമെന്ന പ്രഖ്യാപനത്തോടെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്നത്തെ ഹിന്ദുക്കള്‍ അവകാശപ്പെടുന്ന ഒരു പൈതൃകത്തിന്റെ ശേഷിപ്പുകള്‍ ഇന്ത്യയില്‍ ഇല്ലെന്നതാണ് വസ്തുത. പുരാതനകാലത്ത്‌ ജീവിച്ചിരുന്ന മനുഷ്യരുടെതായ ഒരു ലിഖിതങ്ങളും ഇന്ത്യയുടെ പ്രദേശങ്ങളില്‍നിന്നു കുഴിച്ചെടുക്കാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്?

സിന്ധുനദീതട സംസ്കാരത്തെ അടിസ്ഥാനപ്പെടുത്തി അനേകം കഥകള്‍ പ്രചരിക്കുന്നുണെങ്കിലും, ഹൈന്ദവസംസ്കാരത്തെ സ്ഥിരീകരിക്കുന്ന കണ്ടെത്തലുകള്‍ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. മോഹഞ്ചോ-ദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നരവംശ-പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉള്‍ഖനനത്തിലൂടെ ഉരുത്തിരിഞ്ഞ നിഗമനമാണ് സിന്ധുനദീതട സംസ്കാരം. പ്രളയത്തില്‍ ഇല്ലാതായെന്നു കരുതപ്പെടുന്ന ഒരു ജനവാസകേന്ദ്രത്തെക്കുറിച്ചും അവിടെ ജീവിച്ച മനുഷ്യരുടെ സംസ്കാരത്തെക്കുറിച്ചുമാണ് ഈ നിഗമനമെങ്കിലും ലിഖിതരേഖകള്‍ ഒന്നുംതന്നെ ലഭ്യമല്ല. എന്നാല്‍, ഭൂമിയെ മുഴുവന്‍ ഗ്രസിച്ച ഒരു പ്രളയത്തെക്കുറിച്ചുള്ള വിവരം ലോകത്തിനു നല്‍കിയിരിക്കുന്ന ഏക ഗ്രന്ഥം ബൈബിളാണ്. നോഹും അവന്റെ സന്തതികളും മാത്രം അവശേഷിച്ച മഹാപ്രളയത്തിനുശേഷം ഉടലെടുത്ത മനുഷ്യരില്‍നിന്നുള്ള സംസ്കാരത്തെയല്ലാതെ, മണ്ണടിഞ്ഞുപോയ സംസ്കാരത്തിന്റെ സ്വാധീനം ഏതെങ്കിലും സമൂഹത്തിന് അവകാശപ്പെടാന്‍ കഴിയില്ല എന്നതാണു സത്യം! മാത്രവുമല്ല, അധാര്‍മ്മികമായ സംസ്കാരമായതുകൊണ്ടാണ് ആ സംസ്കാരങ്ങളെ ദൈവം ഉന്മൂലനം ചെയ്തത്. ഹൈന്ദവര്‍ ഇപ്പോള്‍ തങ്ങളുടേതെന്ന്‍ അവകാശപ്പെടുന്ന ഒന്നും ഇന്ത്യയില്‍ ഉണ്ടായിരുന്നതല്ല എന്നകാര്യത്തിന്റെ സ്ഥിരീകരണം ഇവിടെ വായിച്ചെടുക്കാന്‍ കഴിയും. എന്തെന്നാല്‍, ഉന്മൂലനം ചെയ്യപ്പെട്ട ഒരു സമൂഹത്തില്‍നിന്നു പാരമ്പര്യം എങ്ങനെയാണ് പ്രതീക്ഷിക്കാന്‍ സാധിക്കുന്നത്? നോഹും അവന്റെ സന്തതികളും ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടാതിരുന്നതുതന്നെ, അവര്‍ അന്നത്തെ പൈശാചിക സംസ്കാരത്തിന്റെ ഭാഗമായിരുന്നില്ല എന്നതുകൊണ്ടാണ്.

മണ്ണടിഞ്ഞ സംസ്കാരത്തിന്റെ ശേഷിപ്പുകളെ തങ്ങളുടെ പൈതൃകമായി ഒരു ജനത പ്രഖ്യാപിക്കുന്നത് അവരുടെ അജ്ഞതയുടെ പൂര്‍ണ്ണഭാവമായി കണ്ടാല്‍ മതി. നോഹിനെയും അവന്റെ മക്കളെയും ഈ ഭൂമുഖത്ത് നിലനിര്‍ത്തിക്കൊണ്ട് മറ്റു മനുഷ്യരെയെല്ലാം നശിപ്പിച്ചതിന്റെ കാരണം എന്തുകൊണ്ടാണെന്നു നോക്കുക: "നോഹ് നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നു. നോഹിന് മൂന്നു പുത്രന്മാരുണ്ടായി: ഷേം, ഹാം, യാഫെത്ത്. ദൈവത്തിന്റെ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. ഭൂമി ദുഷിച്ചുപോയെന്ന്‍ ദൈവം കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മ്മാര്‍ഗ്ഗികളായി"(ഉത്പ: 6; 9-12). നോഹില്‍നിന്നു ജനിച്ച മൂന്നു മക്കളില്‍നിന്ന് ഉടലെടുത്ത സംസ്കാരത്തിലും പൈശാചികത കടന്നുവന്നു എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഇന്ന് ഈ ഭൂമിയില്‍ കാണുന്ന വിജാതിയതയും അബ്രാഹത്തിന്റെ കാലത്തും ഇസ്രായേലിന്റെ തിരഞ്ഞെടുപ്പുകാലത്ത് സമാന്തരമായി ജീവിച്ചിരുന്ന ജനതകളും അതിന്റെ തെളിവാണ്. അതിനാല്‍, രണ്ടുതരം സംസ്കാരങ്ങള്‍ മാത്രമായി ആഗോളസംസ്കാരങ്ങളെ വേര്‍തിരിക്കുന്നതായിരിക്കും ഉത്തമം. സത്യദൈവത്തില്‍നിന്നുള്ള കല്പനകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്കാരമെന്നും, ഈ നിയമങ്ങളില്‍നിന്നു വേറിട്ട്‌ രൂപംകൊണ്ട സംസ്കാരം എന്നുമാണ് സംസ്കാരങ്ങളെ രണ്ടായി തിരിക്കേണ്ടത്‌! ദൈവമക്കളെ വിജാതിയതയില്‍നിന്നു വേര്‍പെടുത്തി നിര്‍ത്തുന്നതും ഈ അടിസ്ഥാനത്തിലാണ്!

'ഗീബല്‍സ്യന്‍' കുതന്ത്രത്തിലൂടെ അയ്യായിരം വര്‍ഷത്തെ പഴക്കം സൃഷ്ടിച്ചെടുത്ത വേദങ്ങള്‍ക്ക് ഒന്നുംതന്നെ മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ പഴക്കമില്ലെന്നതാണ് യഥാര്‍ത്ഥ സത്യം! ഈ സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന പല കാര്യങ്ങളുണ്ട്. ഒന്നാമതായി പരിഗണിക്കേണ്ട കാര്യം നോഹും മക്കളും ജീവിച്ച കാലഘട്ടമാണ്. നോഹും മക്കളും ജീവിച്ചത് ബിസി 2500 കാലഘട്ടങ്ങളില്‍ ആയിരിക്കാനാണ്‌ സാധ്യത. മറ്റു കണക്കുകള്‍ നല്‍കുന്ന സൂചന അനുസരിച്ചുള്ള നിഗമനമാണിത്. ആദത്തിന്റെ ഒന്‍പതാമത്തെ തലമുറയില്‍ ജനിച്ച വ്യക്തിയാണ് നോഹ് എന്നകാര്യം ബൈബിള്‍ സ്ഥിരീകരിക്കുന്നുണ്ട്. അതുപോലെതന്നെ, നോഹിനുശേഷം അവന്റെ പത്താമത്തെ തലമുറയില്‍ അബ്രാഹം ജനിച്ചു. പിന്നീട് അബ്രാഹം മുതല്‍ ക്രിസ്തുവരെയുള്ള തലമുറകള്‍ നാല്പത്തിരണ്ടാണ്. ബൈബിളിലെ വചനം ശ്രദ്ധിക്കുക: "ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിനാലും ദാവീദുമുതല്‍ ബാബിലോണ്‍പ്രവാസം വരെ പതിനാലും ബാബിലോണ്‍പ്രവാസം മുതല്‍ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്"(മത്താ: 1; 17). ദൈവമായ യാഹ്‌വെ അബ്രാഹത്തെ വിളിക്കുന്നത് ബിസി പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അതായത്, ക്രിസ്തുവിന് ഏകദേശം രണ്ടായിരം വര്‍ഷംമുമ്പ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അബ്രാഹം മുതല്‍ നാമിപ്പോള്‍ ആയിരിക്കുന്ന ഇന്നുവരെ കടന്നുപോയത് നാലായിരം വര്‍ഷങ്ങളാണ്!

അയ്യായിരം വര്‍ഷങ്ങളുടെ പഴക്കം അവകാശപ്പെടുന്ന വേദങ്ങളുടെ ആധികാരികത പൊളിയുന്നതും അതിന്റെ പിന്നിലെ പൈശാചികത തെളിയുന്നതും ഇവിടെയാണ്‌. വേദങ്ങള്‍ക്ക് അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടെങ്കില്‍ അത് നോഹിന്റെ കാലത്തിനും മുന്‍പ് ഉണ്ടായിരുന്നതായിരിക്കണം. അതായത്, ദൈവം ഉന്മൂലനം ചെയ്ത പൈശാചിക സംസ്ക്കാരങ്ങളുടെ ഭാഗമായിരുന്നു വേദങ്ങള്‍! ആ സംസ്ക്കാരത്തെ ഈ ഭൂമിയില്‍ത്തന്നെ കുഴിച്ചുമൂടിയത് ദൈവമാണെങ്കില്‍, കല്ലറകളില്‍നിന്ന്‍ ആ പൈശാചിക സംസ്ക്കാരത്തെ കുഴിതോണ്ടിയെടുത്തത് സാത്താനല്ലാതെ മറ്റാരാണ്‌? വേദങ്ങള്‍ക്ക് അയ്യായിരം പോയിട്ട് അഞ്ചൂറ് വര്‍ഷത്തെ പഴക്കംപോലും അംഗീകരിക്കാന്‍ മനോവ തയ്യാറല്ലെങ്കിലും, ഹിന്ദുക്കള്‍ അവകാശപ്പെടുന്ന പഴക്കം തത്വത്തില്‍ അംഗീകരിച്ചാലുള്ള കാര്യമാണ് പറഞ്ഞത്. ഹിന്ദുത്വം എന്ന ആശയം ലോകത്തില്‍ അവതരിപ്പിക്കുന്നത് വേദങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍, ഈ വേദങ്ങള്‍ക്ക് അയ്യായിരം വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്ന വാദം സത്യവുമാണെങ്കില്‍, അതിന്റെ പിന്നിലുള്ള പൈശാചികതയും ദൈവനിഷേധവും സ്ഥിരീകരിക്കാന്‍ മറ്റെവിടെയും അന്വേഷിക്കണ്ട കാര്യമില്ല. ഗീബല്‍സുപോലും തന്റെ സിദ്ധാന്തത്തിന് ആശയം സ്വീകരിച്ചത് ഹിന്ദുത്വത്തില്‍നിന്നാണ് എന്ന യാഥാര്‍ത്ഥ്യം ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? ഗീബല്‍സ്യന്‍ സിദ്ധാന്തത്തിന്റെ പിന്നിലുള്ള രഹസ്യത്തെ മറച്ചുവച്ചിരിരിക്കുന്നതും 'ഗീബല്‍സ്യന്‍' സിദ്ധാന്തമാണ്‌.

ഹിറ്റ്‌ലറുടെ സഹായിയും മുഖ്യപ്രഭാഷകനുമായിരുന്ന 'ജോസഫ് ഗീബല്‍സ്' സ്വീകരിച്ച തത്വത്തെയാണ് 'ഗീബല്‍സ്യന്‍' സിദ്ധാന്തമെന്നു വിളിക്കുന്നത്. നുണ ആവര്‍ത്തിക്കുമ്പോള്‍, അതാണ്‌ സത്യം എന്ന മിഥ്യാധാരണ ജനങ്ങളില്‍ ജനിപ്പിക്കാന്‍ ആ നുണയ്ക്ക് സാധിക്കും എന്നതാണ് ഗീബല്‍സ് മനസ്സിലാക്കിയ തത്വം. ഹിറ്റ്‌ലര്‍ തന്റെ ആശയങ്ങള്‍ ജര്‍മ്മന്‍ ജനതയുടെമേല്‍ അടിച്ചേല്പിച്ചത് ഈ തത്വത്തിലൂടെയാണെന്നു പറയപ്പെടുന്നു. ഇതില്‍ വാസ്തവമുണ്ടെന്ന് മനോവ കരുതുന്നില്ല. കാരണം, ഗീബല്‍സിന്റെ സിദ്ധാന്തം ജര്‍മ്മന്‍ ജനതയുടെമേല്‍ പ്രയോഗിച്ചിരുന്നുവെങ്കില്‍, ഹിറ്റ്‌ലര്‍ എന്ന ഭരണാധികാരിയെ ഈ ജനത വെറുക്കുകയില്ലായിരുന്നു. മാത്രവുമല്ല, ഗീബല്‍സ്യന്‍ സിദ്ധാന്തം ഹിറ്റ്‌ലര്‍ക്ക് എതിരെയാണ് കൂടുതല്‍ ഫലംകണ്ടത്. ജോസഫ് സ്റ്റാലിന്‍ എന്ന കിരാതന്റെ ചെയ്തികള്‍ ഹിറ്റ്‌ലറുടെമേല്‍ ആരോപിക്കാന്‍ സാധിച്ചതും ഗീബല്‍സ്യന്‍ സിദ്ധാന്തത്തിലൂടെയാണ്. ഈ വിഷയത്തിലേക്ക് മനോവ കടക്കുന്നില്ല. എന്നാല്‍, ഗീബല്‍സിന്റെ തത്വത്തെക്കുറിച്ചും ഹിറ്റ്‌ലര്‍ തന്റെ ആശയം സ്വീകരിച്ചതിനെക്കുറിച്ചും ഇവിടെ ചിന്തിക്കേണ്ടതുണ്ട്.

ഹിറ്റ്‌ലര്‍ തന്റെ പാര്‍ട്ടി രൂപീകരിച്ചതും അതിന്റെ അജണ്ട തിരഞ്ഞെടുത്തതും ഇന്ത്യയില്‍നിന്നാണ്. ഹിറ്റ്‌ലര്‍ തന്റെ പാര്‍ട്ടിയായ നാസി പാര്‍ട്ടിയുടെ ചിഹ്നംപോലും ഹിന്ദുമതത്തില്‍നിന്നു കടമെടുത്തതായിരുന്നു. ഹിന്ദുമതത്തിന്റെ ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടതും, സകല വിജാതിയതയുടെയും അടയാളവുമായ 'സ്വസ്തിക്' ചിഹ്നമാണ് 'നാസി' പാര്‍ട്ടിയുടെയും ഔദ്യോഗിക ചിഹ്നം! രണ്ടാംലോക മഹായുദ്ധത്തില്‍ ഹിറ്റ്‌ലറോടൊപ്പം സഖ്യകക്ഷികളായിരുന്നത് ഇറ്റലിയും ജപ്പാനും മാത്രമായിരുന്നുവെന്ന് നമുക്കറിയാം. ജപ്പാനിലെ ക്ഷേത്രങ്ങളുടെ മുഖമുദ്രയും 'സ്വസ്തിക്' ചിഹ്നംതന്നെയാണ്. അതായത്, ഹിറ്റ്‌ലറുടെ പാര്‍ട്ടിയുടെ ചിഹ്നവും സിദ്ധാന്തങ്ങളും ഇന്ത്യയില്‍നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍, ഗീബല്‍സ്യന്‍ സിദ്ധാന്തവും ഇന്ത്യയുടെ സംഭാവനതന്നെ! അതായത്, ഇന്ത്യ ഈ ലോകത്തിനു നല്‍കിയ ഒരേയൊരു സംഭാവന ഈ ദുരന്തമാണ്! (തെളിവുകളായി നല്‍കുന്ന ഈ ചിത്രങ്ങള്‍ പരിശോധിക്കാം: ഹിന്ദുമത ചിഹ്നമായ സ്വസ്തിക് - നാസി പാര്‍ട്ടിയുടെ ചിഹ്നം - ഹിറ്റ്‌ലറുടെ സൈന്യം - ജപ്പാനിലെ ക്ഷേത്രങ്ങളുടെ മുഖമുദ്ര - ഹിറ്റ്‌ലര്‍)

വിജാതിയതയുടെ നിലനില്പ്!

മനുഷ്യരില്‍ സാത്താന്‍ വിതച്ച അബദ്ധചിന്തകളില്‍നിന്നാണ് എല്ലാ വിജാതിയതയും ഉടലെടുത്തത്. സാത്താന്‍ നുണയനായതുകൊണ്ടുതന്നെ, വിജാതിയത നിലനില്‍ക്കുന്നതും നുണപ്രചരണത്തിലൂടെ തന്നെയാണ്. ജോസഫ് ഗീബല്‍സ് എന്ന വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തത്തിന്റെ യഥാര്‍ത്ഥ അവകാശി പിശാചാണെന്നും, പിശാചിന്റെ എല്ലാ പ്രവൃത്തികളുടെയും അടിസ്ഥാനം നുണയാണെന്നും നാം തിരിച്ചറിയണം. ഗീബല്‍സിന്റെ സിദ്ധാന്തത്തിലൂടെ കെട്ടിപ്പടുത്ത 'നാസി' പാര്‍ട്ടിക്കുവേണ്ടി വിജാതിയതയുടെ ചിഹ്നം തിരഞ്ഞെടുത്തതിലൂടെ ഇവയുടെ പരസ്പരബന്ധമാണ് സ്ഥിരീകരിക്കപ്പെടുന്നത്. പിശാചിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും അവന്‍തന്നെയാണ്. ആയതിനാല്‍, വിജാതിയതയെ നിലനിര്‍ത്തുന്നതും പിശാചുതന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മണ്ണടിഞ്ഞുപോയാലും വിജാതിയതയെ മണ്ണുമാന്തി പുറത്തെടുക്കാന്‍ സാത്താന്‍ അവന്റെ അനുയായികളെ പ്രാപ്തരാക്കുന്നു.

ആത്മാവിനു (സ്പിരിറ്റ്‌) നാശമില്ലെന്നു പിശാച് ആത്മാവാണെന്നും നമുക്കറിയാം. നോഹിന്റെ കാലത്തെ പ്രളയത്തിലൂടെ നശിക്കാത്ത പിശാച്, പ്രളയാനന്തരവും അവന്റെ പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അല്ലായിരുന്നുവെങ്കില്‍, മണ്ണടിഞ്ഞുപോയ പൈശാചികതയും അതിന്റെ സംസ്ക്കാരവും ഒരിക്കലും പുനരാവിഷ്ക്കരിക്കപ്പെടുമായിരുന്നില്ല. ഇവിടെയാണ്‌ വിജാതിയര്‍ തങ്ങളുടെ ആത്മരക്ഷയെപ്രതി പുനര്‍വിചിന്തനത്തിനു തയ്യാറാകണം എന്ന ഉപദേശം പ്രസക്തമാകുന്നത്. ഇപ്പോള്‍ വിജാതിയരായി തുടരുന്നവരെ എല്ലാവരെയും പൂര്‍ണ്ണമായും കുറ്റപ്പെടുത്താന്‍ തയ്യാറല്ല. സത്യാന്വേഷണം എന്ന വ്യക്തിപരമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കാത്തതിന്റെ കുറ്റം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇതു പറയുന്നത്. ഹൃദയപരമാര്‍ത്ഥതയോടെ സത്യത്തെ അന്വേഷിച്ചിട്ടുള്ള ആരും അത് കണ്ടെത്താതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെയാണ്, സത്യാന്വേഷണത്തിനുള്ള വ്യക്തിപരമായ ഉത്തരവാദിത്വത്തില്‍ വീഴ്ച്ചവരുത്തിയവരുടെ കുറ്റം നിലനില്‍ക്കുന്നതാണ്. എന്നാല്‍, ഏതൊരു സമൂഹത്തിലുമെന്നപോലെ, ഇന്ത്യയിലെയും വിജതിയര്‍ വിജാതിയതയില്‍ തുടരുന്നത് അവരുടെ മാത്രം കുറ്റമല്ല. സത്യം അറിയിക്കാന്‍ ചുമതലപ്പെട്ടവര്‍ അതിനു തയ്യാറാകാത്തതുമൂലം അസത്യത്തില്‍ തുടരുന്നവരാണിവര്‍! അതുകൊണ്ടുതന്നെ, ഒരുവനോ ഒരു സമൂഹമോ വിജാതിയതയില്‍ തുടരുന്നതിന്റെ പകുതി ഉത്തരവാദിത്വം സത്യവിശ്വാസിയുടേതാണ്. ഈ പ്രശ്നം ആഗോളതലത്തിലുള്ളതാണെങ്കിലും, ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്യാനാണ് മനോവ ശ്രമിക്കുന്നത്.

ക്രിസ്ത്യാനികളുടെ ഉത്തരവാദിത്വത്തെക്കുറിച്ചു ചിന്തിക്കുന്നതിനുമുമ്പ് ഈ ഉപശീര്‍ഷകവുമായി ബന്ധപ്പെട്ട ചിലതുകൂടി വ്യക്തമാക്കാനുണ്ട്. വിജാതിയതയെ നിലനിര്‍ത്തുന്ന ശക്തിയെ സംബന്ധിച്ചാണ് നാമിവിടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. മണ്ണടിഞ്ഞുപോയ വിജാതിയ സംസ്ക്കാരത്തെയും ആചാരങ്ങളെയും തിരികെക്കൊണ്ടുവരാന്‍ സാത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും വലിയ തെളിവാണ് സനാതനധര്‍മ്മം എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ക്കാരം. മോഹഞ്ചോ-ദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നടത്തിയ ഉള്‍ഖനനങ്ങളിലൂടെ ലഭിച്ച സൂചനകള്‍ മാത്രമല്ല ഹിന്ദുമതത്തിന്റെ രൂപീകരണത്തിനു കാരണമായത്. ഗ്രീക്കുകാരാല്‍ ഉപേക്ഷിക്കപ്പെട്ട പൈശാചിക സംസ്ക്കാരത്തെയും ആചാരങ്ങളെയും നിലനിര്‍ത്താന്‍ സാത്താന്‍ തിരഞ്ഞെടുത്തതും ഇന്ത്യയിലെ 'പാഗണ്‍' ജനതയെയാണ്‌. അതായത്, സിന്ധുനദീതട സംസ്കാരവും ഗ്രീക്കുസംസ്കാരവും പരസ്പര പൂരകങ്ങളായിരുന്നു. ഈ പൈതൃകങ്ങളുടെ സമാനതതന്നെ ഇവയുടെ പിതൃത്വം രണ്ടല്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ചൂണ്ടുന്നതാണ്!

ഇവിടെ ഗൗരവമായി ചിന്തിക്കേണ്ട മറ്റൊരു പ്രധാന വസ്തുതയുണ്ട്. എന്തെന്നാല്‍, നോഹിന്റെ കാലത്ത് ജീവിച്ചിരുന്ന അന്യദേവാരാധകരെയും അവരുടെ സംസ്കാരത്തെയും പൂര്‍ണ്ണമായി ഉന്മൂലനം ചെയ്തതാണ്. അവരുടെ സന്തതികളെയോ അവരുടേതായി അവകാശപ്പെടാനുള്ള ഒന്നുംതന്നെയോ ഈ ഭൂമുഖത്ത് അവശേഷിപ്പിച്ചില്ല. അങ്ങനെയെങ്കില്‍, ഇന്ത്യക്കാര്‍ ഇന്ന് പറയുന്ന ആര്‍ഷഭാരത സംസ്ക്കാരവും സനാതനധര്‍മ്മവും പൈതൃകമായുള്ള ഒരു ജനതയും ഈ ഭൂമുഖത്ത് ഇന്ന് ജീവിക്കുന്നില്ല. ഇന്ന് ഈ ഭൂമിയില്‍ വസിക്കുന്ന മനുഷ്യരെല്ലാം നോഹിന്റെ മക്കളാണ്. സത്യദൈവത്തെ ആരാധിച്ച നോഹിന്റെ മക്കളുടെ പൈതൃകമായി സിന്ധുനദീതട സംസ്ക്കാരത്തിന്റെ ശേഷിപ്പുകളെ പരിഗണിക്കുന്നതിനോളം ഭോഷത്തം മറ്റെന്താണുള്ളത്?! പിശാചിന്റെ വഞ്ചനയില്‍ അകപ്പെട്ടുപോയ സകലരുടെയും കണ്ണുകള്‍ കുരുടാക്കപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിലുള്ള ഭോഷത്തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുന്നത്. മണ്ണടിഞ്ഞുപോയ സംസ്ക്കാരത്തിന്റെ ഉടമകളില്‍ ഒരുവന്‍പോലും അവശേഷിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ആ സംസ്ക്കാരത്തിന്റെ കുഴിമാടങ്ങളില്‍നിന്നു പൊക്കിയെടുത്ത അവശിഷ്ടങ്ങളുമായി സാത്താന്‍ കടന്നുവന്നപ്പോള്‍ അതിനെ പൈതൃകമായി ഏറ്റെടുത്ത മൗഢ്യത്തിന്റെ പേരാണ് വിജാതിയത!

ഉപേക്ഷിച്ചതും മറന്നതുമായ പാപങ്ങളെ ചികഞ്ഞെടുത്ത് ഓര്‍മ്മയിലെത്തിക്കുന്നത് സാത്താന്റെ ഒരു ശൈലിയാണ്. എല്ലാക്കാര്യങ്ങളിലും എന്നപോലെ ദൈവത്തിന്റെ സ്വഭാവത്തിനും ശൈലിക്കും നേരേ വിപരീതമായ സ്വഭാവവും ശൈലിയുമാണിത്. മനുഷ്യര്‍ ഉപേക്ഷിക്കുന്ന പാപങ്ങളെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പ്രതികരണം എന്താണെന്നു ശ്രദ്ധിക്കുക: "എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല"(ഏശയ്യാ: 43; 25). മിക്കാപ്രവാചകനിലൂടെ യാഹ്‌വെ അറിയിച്ച ദൂത് നോക്കുക: "അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും"(മിക്കാ: 7; 19). ആഴിയുടെ അഗാതങ്ങളിലേക്കു നമ്മുടെ പാപങ്ങളെ തൂത്തെറിയുന്നവനാണ് സത്യദൈവമെങ്കില്‍, ആഴിയുടെ അഗാതങ്ങളില്‍ മുങ്ങിത്തപ്പി പാപങ്ങളെ പെറുക്കിയെടുക്കുകയും, അവ നമ്മുടെ മുന്നില്‍ വീണ്ടും കൊണ്ടുവരുന്നവനുമാണ് പിശാച്. ഈ പിശാചുതന്നെയാണ് വിജാതിയതയെ നിലനിര്‍ത്തിപ്പോരുന്നതും! സിന്ധുനദീതട സംസ്കാരത്തെയെന്നല്ല, ദൈവം കുഴിച്ചുമൂടിയ എല്ലാ പൈശാചിക സംസ്കാരങ്ങളെയും അവന്‍ പുനര്‍ജനിപ്പിക്കുന്നു. ഇത്തരം പൈശാചിക സംസ്കാരങ്ങളെ ക്രിസ്തീയതയ്ക്കുവേണ്ടി ഏറ്റെടുക്കുന്ന ശപിക്കപ്പെട്ട ആചാര്യന്മാര്‍ ക്രൈസ്തവ സഭകളിലുമുണ്ട്. ക്രിസ്തീയതയുടെ ഭാഗമായി കപടവേഷം കെട്ടുകയും ക്രൈസ്തവസഭകളുടെ ഉന്നത പദവികളില്‍ കയറിപ്പറ്റുകയും ചെയ്തിട്ടുള്ള വ്യാജന്മാരാണിവര്‍! പിശാചാണ് ഇവരെ സഭകളിലേക്ക് കയറ്റിവിടുകയും സ്ഥാനമാനങ്ങള്‍ നല്‍കി നിലനിര്‍ത്തുകയും ചെയ്യുന്നത്! വിജാതിയരെ 'വിജാതിയത' എന്ന അപകടകരമായ ഭോഷത്വത്തില്‍ കെട്ടിയിടുന്നതിന് സാത്താന്റെ ഉപകരണമായി വര്‍ത്തിക്കുന്നതും ഈ വ്യാജന്മാരാണ്!

ഉപേക്ഷിക്കപ്പെട്ട സാത്താനെ അനേഷിച്ചു കണ്ടെത്തി ഉന്നതസ്ഥാനത്തു പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ശൈലി വിജാതിയതയുടെ മുഖമുദ്രയാണ്. ഇതിന്റെ വ്യക്തമായ ഉദാഹരണം കേരളത്തില്‍ത്തന്നെയുണ്ട്. ഈഴവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും 'ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്' എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിനെക്കുറിച്ചു കേള്‍ക്കാത്തവര്‍ കേരളത്തിലുണ്ടാകില്ല. ഒരു ദൈവമേയുള്ളു എന്ന സന്ദേശം പ്രചരിപ്പിച്ച ഈ മനുഷ്യനെ ഇദ്ദേഹത്തിന്റെ അനുയായികള്‍ മറ്റൊരു ദൈവമാക്കി എന്നത് പിന്നീടുള്ള ചരിത്രം! എന്നാല്‍, ശ്രീനാരായണഗുരു ചെയ്ത വലിയൊരു നന്മയെ പലരും തിരിച്ചറിഞ്ഞില്ല. ഇദ്ദേഹമൊരിക്കല്‍ തന്റെ സുഹൃത്തും വൈദ്യനുമായ വല്ലഭശ്ശേരിയെ സന്ദര്‍ശിക്കുകയുണ്ടായി. തിരുവല്ലയ്ക്കടുത്ത് ഇടിഞ്ഞില്ലം എന്ന സ്ഥലത്തായിരുന്നു വല്ലഭശ്ശേരി വൈദ്യന്റെ തറവാട്ടുവീട്. ഉറ്റ സുഹൃത്തായ വൈദ്യന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ഗുരു അവരുടെ കുടുംബക്ഷേത്രം നോക്കിക്കാണുന്ന വേളയില്‍ വൈദ്യരോട് ഇപ്രകാരം ചോദിച്ചു: "ജീവിതത്തില്‍ തെല്ല് സ്വൈര്യക്കേടുണ്ടല്ലേ?! എങ്ങനെ കിട്ടാനാണ്‌! ചാത്തനല്ലേ പ്രതിഷ്ഠ!"(ശ്രീനാരായണഗുരു). ചാത്തനെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്നവര്‍ക്ക് ഭാവിയില്‍ സംഭവിക്കുന്ന ദുരന്തമാണ് വൈദ്യരെയും കുടുംബത്തെയും ബാധിച്ചത്. കുടുംബക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ചാത്തനെ ഇളക്കി, ചാക്കില്‍ക്കെട്ടി ക്ഷേത്രക്കുളത്തില്‍ അന്ന് താഴ്ത്തിയത് ശ്രീനാരായണഗുരു ആയിരുന്നു.

കുളത്തില്‍നിന്നു പലായനം ചെയ്ത ചാത്താന്‍ എത്തിപ്പെട്ടത് വെള്ളാര്‍വട്ടത്തെ ആലുംമൂട്ടില്‍ തറവാട്ടിലെത്തി. കുടുംബനാഥനായ ഗോവിന്ദനാശാന്‍ ഒരു ചെണ്ട വിദ്വാനും കൂടിയായിരുന്നു. ചെണ്ട, മദ്ദളം, തകില്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ ചാത്തന്‍ അവന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ തുടങ്ങി. ദുഃര്‍നിമിത്തങ്ങളിലൂടെ ലക്ഷണങ്ങള്‍ കാട്ടിയ ചാത്തനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അവിടെ ആരംഭിച്ചു. പല ജ്യോത്സ്യന്മാരും മന്ത്രവാദികളും കിണഞ്ഞുശ്രമിച്ചിട്ടും ചാത്തനെ ഒഴിപ്പിക്കാനോ അവന്റെ ഉപദ്രവങ്ങള്‍ ശമിപ്പിക്കാനോ കഴിഞ്ഞില്ല. ഒടുവില്‍ ചടയമംഗലത്തുകാരന്‍ 'നീലമ്പി' എന്നൊരു ജ്യോത്സ്യന്‍ വന്ന് 'പഞ്ചരസം' ഉണ്ടാക്കി പ്രാര്‍ത്ഥനയോടെ വച്ചു. തുടര്‍ന്ന് ആ കുടുംബത്തിലെ ഒരു വ്യക്തിയില്‍ പ്രവേശിച്ച് ചാത്തന്‍ ഇങ്ങനെ പറഞ്ഞു: "ഞാന്‍ ശ്രീനാരായണ ഗുരുവിനാല്‍ ഉപേക്ഷിക്കപ്പെട്ടവനാണ്; എനിക്കും കൂട്ടാളികള്‍ക്കും ഇരിപ്പിടം വേണം"(കുട്ടിച്ചാത്തന്‍). അങ്ങനെ ഒടുവില്‍, ചുറ്റഴികളോടെ ഒരു ക്ഷേത്രവും, ഉപദേവതകള്‍ക്കായി ആല്‍ത്തറകളും സ്ഥാപിച്ചു. ക്രമേണ, ക്ഷേത്രവും ചാത്തനിലുള്ള വിശ്വാസവും വളര്‍ന്നു. എണ്‍പത് വര്‍ഷത്തോളമായി അവിടെ ആ ക്ഷേത്രമുണ്ട്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍പ്പെട്ട കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍വട്ടം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആലുംമൂട്ടില്‍ ശ്രീ കുട്ടിച്ചാത്തന്‍ ട്രസ്റ്റിന്റെ കീഴിലാണ് ഈ ക്ഷേത്രം. പരിഹസിക്കുന്നവരെ ഓടിച്ചിട്ട്‌ കല്ലെറിഞ്ഞും അപായപ്പെടുത്തിയും അവന്‍ അവന്റെ പൈതൃകം വ്യക്തമാക്കിക്കൊണ്ട് ഇന്നും നിലകൊള്ളുന്നു.

തന്റെ ഭക്തര്‍ക്കുവേണ്ടി ഭൗതിക അനുഗൃഹങ്ങള്‍ നല്കുന്നവനാണ് കുട്ടിച്ചാത്തനെന്ന് അനുഭവസ്ഥരായ ഭക്തര്‍ പറയുന്നു. എന്നാല്‍, പരിഹസിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരെ അവന്‍ വെറുതെവിടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ചോറില്‍ മണ്ണുവാരിയിടല്‍, വിസ്സര്‍ജ്ജിക്കല്‍, ഉണ്ണാന്‍ എടുക്കുന്ന ചോറില്‍ കല്ലും മണ്ണും വീഴ്ത്തല്‍, ചിലരെ തിരഞ്ഞുപിടിച്ചുള്ള കല്ലേറ്, അരി കഴുകി അടുപ്പത്ത് വച്ചാല്‍ ആ മണ്‍കലം എടുത്ത് ഉടച്ചുകളയല്‍, വീടിനുനേരെയുള്ള കല്ലേറ്, തെങ്ങില്‍നിന്നു വീഴ്ത്തി കൊല്ലല്‍, ട്രെയിന്‍ ഇടിപ്പിച്ചു കൊല്ലല്‍ തുടങ്ങിയവയൊക്കെ കുട്ടിച്ചാത്തന്റെ ചില വികൃതികള്‍ മാത്രമാണ്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രശ്നക്കാരനാണെങ്കിലും അവന്‍ ചില ദരിദ്രര്‍ക്ക് പലിശരഹിത വായ്പ്പ നല്‍കുന്ന പണമിടപാടുകാരനായും രംഗത്തുവന്നിട്ടുണ്ടെന്ന്‍ ഭക്തര്‍ പറയുന്നു. കാശില്ലാതെ ബുദ്ധിമുട്ടിയ കാരണവര്‍ക്ക് നോട്ടുകെട്ടുകള്‍ ഇട്ടുകൊടുത്തും കരയുന്ന കുഞ്ഞുങ്ങള്‍ക്ക് കദളിപ്പഴം മടിയില്‍ ഇട്ടുകൊടുത്തും പരോപകാരിയാകാനും ചാത്തന്‍ തയ്യാര്‍! ഈ ചാത്തനെക്കുറിച്ച് ഹിന്ദുക്കള്‍ പറയുന്ന ഐതീഹ്യങ്ങളില്‍, പരമശിവന്റെ പുത്രനായ വികൃതി പൈയ്യനായിട്ടാണ് കുട്ടിച്ചാത്തന്‍ സങ്കല്പം! ചാത്തനു ജന്മം നല്‍കിയത് ശിവനാണെങ്കില്‍, ഈ ശിവന്‍ ആരായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ!

എന്നാല്‍, ശ്രീനാരായണഗുരുവിന്റെ അനുയായികളും ഭക്തരുമാണ് ഇന്ന് ചാത്തന്റെ പ്രധാന ആരാധകര്‍. അതായത്, ഗുരുവിനാല്‍ വലിച്ചെറിയപ്പെട്ടവനായ ചാത്തനെ ഏറ്റെടുത്തുകൊണ്ട് 'ഗുരുഭക്തി' തെളിയിക്കുന്നു. വടക്കന്‍കേരളത്തിലെ ഗുരുഭക്തര്‍ ആരാധിക്കുന്ന പറശ്ശിനിക്കടവ് മുത്തപ്പന്റെയും ചാത്തന്റെ വിഗ്രഹങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ശിവനില്‍നിന്നു പുറപ്പെട്ട ശക്തികളാണ് ഇവരെല്ലാമെന്നു വിശ്വസിക്കുന്നവരാണ് ഹിന്ദുക്കള്‍. പറശ്ശിനിക്കടവ് മുത്തപ്പന്റെ ഇഷ്ടഭോജ്യങ്ങള്‍ കള്ളും പുഴുങ്ങിയ പയറും ഉണക്കമീനുമാണ്! ക്രൈസ്തവ നാമധാരികളായ അനേകം 'രഹസ്യഭക്തര്‍' കുട്ടിച്ചാത്തനുണ്ട് എന്ന സത്യവും ആരും വിസ്മരിക്കരുത്! ആലുംമൂട്ടില്‍ ശ്രീ കുട്ടിച്ചാത്തന്‍ ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ വിശേഷങ്ങളുടെ പൂര്‍ണ്ണരൂപം അറിയേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക!

ഇവിടെ തിരിച്ചറിയേണ്ട പല യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത്, സാത്താനെ സാത്താനായിത്തന്നെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ആരാധനകള്‍ അര്‍പ്പിക്കുന്ന ലോകത്തിലെ ഏക മതവിഭാഗമാണ് ഹിന്ദുമതം എന്നതാണ്. ചാത്തന്‍ ഭഗവാനെന്നും മുത്തപ്പനെന്നും തമ്പുരാനെന്നും വിളിക്കുന്നതിലൂടെ, സാത്താനെ ദൈവമായി ഇവര്‍ ഏറ്റെടുത്തിരിക്കുന്നു. ശ്രീനാരായണഗുരുവിനാല്‍ ആട്ടിയോടിക്കപ്പെട്ടുവെങ്കിലും ചാത്തനെ സ്വീകരിക്കാന്‍ തയ്യാറാകുന്ന വ്യക്തിയെയും സമൂഹത്തെയും അവന്‍ കൊല്ലത്തു കണ്ടെത്തി! ഹിന്ദുമതത്തിലെ ചില പൈശാചികതകളോടെങ്കിലും പോരാടിയ വ്യക്തിയായിരുന്നു ശ്രീനാരായണഗുരു. ഹിന്ദുമതത്തിന്റെ ആരംഭകാലത്തു ജീവിച്ച വ്യക്തി എന്നനിലയില്‍ അദ്ദേഹം അവരുടെ പീഡനങ്ങള്‍ക്ക് ഇരയായിട്ടുമുണ്ട്. 1856-1928 കാലഘട്ടത്തില്‍ ജീവിച്ച ശ്രീനാരായണഗുരുവിന്റെ പല നിലപാടുകളും ശ്ലാഘനീയമായിരുന്നു എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമില്ല. കാരണം, ചരിത്രത്തിന്റെ താളുകളില്‍നിന്നു മായ്ച്ചുകളയപ്പെട്ട ഒരേടുകൂടി അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. ഈഴവസമുദായം ഒന്നടങ്കം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിതരാകാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് അന്നത്തെ സുറിയാനി ക്രൈസ്തവരുടെ ആചാര്യന്മാരെ സമീപിച്ച ചരിത്രമാണ് മായ്ക്കപ്പെട്ടത്. സവര്‍ണ്ണമേലങ്കി സ്വയം എടുത്തണിഞ്ഞിരുന്ന സുറിയാനി മാടമ്പിമാര്‍ അന്ന് ശ്രീനാരായണഗുരുവിനെയും ഈഴവസമുദായത്തെയും തിരസ്ക്കരിച്ചയച്ചു. ആ തിരസ്ക്കരണം യഥാര്‍ത്ഥത്തില്‍ ഒരു അവമാനിക്കലായിരുന്നു എന്നുമാത്രമല്ല, ക്രിസ്തുവിന്റെ ആഹ്വാനത്തിനു നേരെയുള്ള 'കാര്‍ക്കിച്ചുതുപ്പല്‍' കൂടിയായിരുന്നു.

ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ സമുദായവും ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായതിന്റെ പിന്നില്‍ ഒരു കാരണമുണ്ട്. പ്രധാന ക്ഷേത്രങ്ങള്‍ എല്ലാംതന്നെ അന്ന് നമ്പൂതിരിമാരുടെയും നായന്മാരുടെയും കൈവശാവകാശത്തിലായിരുന്നു. അവര്‍ണ്ണ ജാതിക്കാരായ ഈഴവര്‍ക്ക് ക്ഷേത്ര പരിസരത്തുപോലും വരാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍, ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് ഇതില്‍ വിട്ടുവീഴ്ചയുണ്ടായിരുന്നു. 'അവര്‍ണ്ണര്‍ തൊട്ടാല്‍ ഉണ്ടാവുന്ന അശുദ്ധി മാറാന്‍ നസ്രാണിയെക്കൊണ്ട് തൊടീച്ചാല്‍ മതി' എന്ന വിധിപോലും ഉണ്ടായിരുന്ന കാലമാണത്! സുറിയാനികള്‍ തങ്ങളെ കൂടെക്കൂട്ടാന്‍ തയ്യാറായില്ലെങ്കിലും ശ്രീനാരായണഗുരുവിന്റെ മരണശേഷവും സമുദായനേതാക്കള്‍ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. ആംഗ്ലിക്കന്‍ സമൂഹവും ഈഴവരുടെ കൂട്ടത്തോടെയുള്ള മതപരിവര്‍ത്തനത്തിനു പച്ചക്കൊടി കാട്ടിയില്ല. ആ ചരിത്രത്തിന്റെ വിശകലനത്തിലേക്കു പ്രവേശിക്കാതെതന്നെ ഈ ഉപശീര്‍ഷകം ഉപസംഹരിക്കുകയാണ്. 1856-ല്‍ ജനിച്ച നാരായണഗുരുവിന്റെ മരണം 1928 -ല്‍ ആയിരുന്നു. കേരളത്തില്‍ ഉടലെടുത്ത ജാതിവ്യവസ്ഥമൂലം സവര്‍ണ്ണരാലും സവര്‍ണ്ണമേലങ്കി അണിഞ്ഞ ക്രിസ്ത്യാനികളാലും പരിത്യക്തനായ ശ്രീനാരായണഗുരുവിന് ഒടുവില്‍ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന പ്രഖ്യാപനത്തിലൂടെ സ്വയം ആശ്വസിക്കേണ്ടിവന്നു! 'നീഗ്രോ' വംശത്തില്‍പ്പെട്ടവര്‍ കേരളത്തിലോ ഇന്ത്യയിലോ ജനിക്കാതിരുന്നതില്‍ അവര്‍ക്കും ആശ്വസിക്കാം!

വിജാതിയതയുടെ ഭോഷത്തം!

വിജാതിയരുടെ ദൈവസങ്കല്‍പ്പങ്ങള്‍ തന്നെയാണ് അവരുടെ ഭോഷത്വത്തിന്റെ ഏറ്റവും വലിയ അടയാളം! എന്നാല്‍, ഈ ഭോഷത്വത്തില്‍ നിലനിന്നുകൊണ്ടുതന്നെ യഥാര്‍ത്ഥ സത്യത്തെ ഇവര്‍ ഭോഷത്തമായി പരിഗണിക്കുന്നു. നിത്യജീവനെക്കുറിച്ചുള്ള അറിവില്‍നിന്ന്‍ അവരുടെ ആരാധനാമൂര്‍ത്തികള്‍ അവരെ അകറ്റി നിര്‍ത്തിയിരിക്കുന്നതുകൊണ്ടാണിത്. സത്യദൈവത്തെയും നിത്യജീവനിലേക്കുള്ള മാര്‍ഗ്ഗത്തേയും ഭോഷത്തമായി കരുതുന്നത് അവരെ കെട്ടിയിട്ടിരിക്കുന്ന പൈശാചികതയുടെ സ്വാധീനംമൂലമാണ്. ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: "ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു"(1 കോറി: 1; 23). അതായത്, രക്ഷയുടെ യഥാര്‍ത്ഥ മാര്‍ഗ്ഗത്തെ ഇവര്‍ ഭോഷത്തമായി കാണുന്നു. സത്യത്തെ സ്നേഹിക്കുന്നതിനു പകരം അസത്യത്തെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയുടെയും മേല്‍ ദൈവതന്നെ ഉണര്‍ത്തിയിരിക്കുന്ന മിഥ്യാബോധമാണിത്. മനോവ ഇതു പറയുന്നത് ബൈബിളിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്.

ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2 തെസലോ: 2; 9-12). വിജാതിയ വിശ്വാസത്തിന്റെ അടിസ്ഥാനം ശ്രദ്ധിച്ചാല്‍, ഈ വചനത്തിന്റെ സത്യം നമുക്കു ഗ്രഹിക്കാന്‍ സാധിക്കും. കഥകളിലെ കഥാപാത്രങ്ങളെ ദൈവമായി പരിഗണിക്കാന്‍ തക്കവിധം ഒരുവന്റെ ബൗദ്ധീകനിലവാരം താഴ്ന്നുപോകുന്നത് അവനെ ഗ്രസിച്ചിരിക്കുന്ന മിഥ്യാബോധം ഒന്നുകൊണ്ടാണ്. ഒരു വ്യക്തി അവന്റെ ഭാവനയില്‍ മെനഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കഥയുണ്ടാക്കുന്നു. ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും കഥാകാരന്റെ ഭാവന മാത്രമാണ്. എന്നാല്‍, ഈ കഥാപാത്രങ്ങളെ ദൈവമായി പരിഗണിക്കാന്‍ തയ്യാറാകുന്നവരുടെ നിലവാരത്തിലൂടെ വിജാതിയതയുടെ ഭോഷത്തം നാം തിരിച്ചറിയുന്നു. വിജാതിയതയില്‍ ആരാധനാമൂര്‍ത്തികള്‍ സങ്കല്പങ്ങളാണ്. അവര്‍തന്നെ സമ്മതിക്കുന്ന കാര്യമാണിത്.

കല്ലിലോ മണ്ണിലോ മരത്തിലോ ലോഹത്തിലോ മനുഷ്യന്‍ നിര്‍മ്മിക്കുന്ന രൂപത്തിലേക്ക് കടന്നുവന്ന് ആരാധനകള്‍ സ്വീകരിക്കാന്‍ പിശാച് തയ്യാറാകുന്നു. മുനുഷ്യന്‍ സങ്കല്പിക്കുന്നതാണ് അവന്റെ രൂപം. വെറുതെ ഒരു കല്ല്‌ നാട്ടിനിര്‍ത്തി അതിനെ ആരാധിക്കാന്‍ തയ്യാറായാല്‍, ആ കല്ലിലേക്ക് അവന്‍ കടന്നുവരും. വിജാതിയരുടെ വിഗ്രഹങ്ങളില്‍ പൈശാചിക സാന്നിദ്ധ്യം കുടികൊള്ളുന്നു എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ട. ഭൗതീകമായ പലതും തന്റെ ഭക്തര്‍ക്കുവേണ്ടി സാത്താന്‍ ചെയ്തുകൊടുക്കും എന്നകാര്യത്തിലും സംശയിക്കേണ്ടതില്ല. എന്നാല്‍, അവന്റെ അനുഗൃഹം പ്രാപിക്കുന്നവര്‍ക്ക് നിത്യജീവന്‍ നഷ്ടപ്പെടും എന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്. അതുകൊണ്ടാണ്, വിജാതിയത വ്യര്‍ത്ഥതയാണെന്നും, ദൈവമക്കള്‍ ആ വ്യര്‍ത്ഥതയുടെ ഭാഗമാകരുതെന്നും പരിശുദ്ധാത്മാവ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യംനിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന്‍ അകറ്റപ്പെട്ടിരിക്കുന്നു"(എഫേ: 4; 17, 18). ഇങ്ങനെയുള്ളവര്‍ ക്രിസ്തീയതയെ വീക്ഷിക്കുന്നത് ഇപ്രകാരമായിരിക്കും: "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ"(1കോറി:1;18).

വിജാതിയതയുടെ അന്ധതയില്‍ മനുഷ്യരെ കെട്ടിയിടുന്ന പൈശാചിക ശക്തിയെക്കുറിച്ചാണ് നാം ഇനി പരിശോധിക്കുന്നത്.

വിജാതിയതയുടെ ശക്തി!

വിജാതിയര്‍ ദൈവങ്ങളായി പരിഗണിക്കുന്ന വിഗ്രഹങ്ങള്‍ക്ക്, അത് വെറുമൊരു പാഴ്വസ്തുവില്‍ നിര്‍മ്മിക്കപ്പെട്ടതാണെങ്കില്‍ക്കൂടി, അതിനു ശക്തിയില്ലെന്ന് ആരും ചിന്തിക്കരുത്. വിഗ്രഹങ്ങളില്‍ ആവസിക്കുന്നത് പിശാചായതുകൊണ്ടുതന്നെ, അതില്‍ പൈശാചിക ശക്തിയുണ്ട്. പിശാചിനു ചെയ്യാന്‍ കഴിയുന്ന സകലതും ആ വിഗ്രഹങ്ങളിലൂടെ അവന്‍ തന്റെ ഭക്തര്‍ക്കു ചെയ്തുകൊടുക്കും. പിശാചിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. വലിയ അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമാണ് അവന്‍ മനുഷ്യരെ വഴിതെറ്റിക്കുന്നത്. ആത്മീയജ്ഞാനം നേടിയിട്ടില്ലാത്തവര്‍ അവന്റെ പ്രവൃത്തികളില്‍ ആകൃഷ്ടരായി വഞ്ചിക്കപ്പെടും എന്നത് സ്വാഭാവികമായ ഒരു ദുരന്തമായി മാത്രം കണ്ടാല്‍ മതി!

ആരാധിക്കപ്പെടാന്‍ തീക്ഷണമായി അഭിലഷിക്കുന്നവനാണ് സാത്താന്‍. അവന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും ഇതുതന്നെ! തന്നെ ആരാധിക്കാന്‍ തയ്യാറാകുന്നവരെ അനുഗ്രഹിക്കുകയും, തന്നെ ദ്വേഷിക്കുകയോ തനിക്കെതിരേ നിലകൊള്ളുകയോ ചെയ്യുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നത് അവന്റെ ഒരു രീതിയാണ്. ദൈവത്തിന്റെ കല്പനകളിലും ചട്ടങ്ങളിലും നിന്ന് ഇടംവലം തിരിയാതെ, വിശ്വാസം സംരക്ഷിക്കുന്ന ദൈവമക്കള്‍ക്കു മാത്രമേ അവന്റെ ഉപദ്രവങ്ങളില്‍നിന്നു സുരക്ഷിതരായിരിക്കാന്‍ സാധിക്കുകയുള്ളു. സാത്താനും അവന്റെ സംവീധാനമായ വിജാതിയതയ്ക്കും എതിരേ പ്രവര്‍ത്തിക്കുന്നവര്‍ സുരക്ഷിതരായിരിക്കണമെങ്കില്‍, ദൈവത്തിന്റെ നിയമങ്ങള്‍ സൂക്ഷമമായി പഠിക്കുകയും കണിശതയോടെ പാലിക്കുകയും വേണം. വിഗ്രഹങ്ങളില്‍നിന്നും വിഗ്രഹാര്‍പ്പിത വസ്തുക്കളില്‍നിന്നും ഓടിയകന്നില്ലെങ്കില്‍, അതില്‍ കുടികൊള്ളുന്ന പൈശാചികത നമ്മില്‍ കടന്നുകൂടാനുള്ള സാധ്യതയുണ്ട്. വിജാതിയമായ ആരാധനാരീതികള്‍ അനുകരിക്കുന്ന സകലരും പിശാചിന്റെ സ്വാധീനവലയത്തിലാണെന്നു നാം അറിഞ്ഞിരിക്കണം. വിജാതിയമായ ശൈലികള്‍ അനുകരിക്കരുതെന്ന് അനേകം തവണ ബൈബിളിലെ ദൈവം ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത് ഇക്കാരണത്താലാണ്. ക്രൈസ്തവസഭകളെ വിജാതിയരുടെ ആലയങ്ങളെക്കാള്‍ മലിനമാക്കിയിരിക്കുന്ന അവസ്ഥ ഇന്നുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സകലരും സാത്താന്റെ ആജ്ഞാനുവര്‍ത്തികളും അവന്റെ സേവകരുമാണ്! വിജാതിയതയ്ക്ക് മഹത്വം നല്‍കുന്ന ആശയങ്ങളുമായി സഭകളില്‍ പ്രവര്‍ത്തിക്കുന്ന ആചാര്യന്മാരെ അവഗണിക്കാന്‍ തയ്യാറായില്ലെങ്കില്‍ നരകശിക്ഷയായിരിക്കും പ്രതിഫലം!

എല്ലാ അദ്ഭുതങ്ങളും എല്ലാ അടയാളങ്ങളും ദൈവത്തില്‍നിന്നാണെന്നു വരുന്നതെന്ന് ആരും ചിന്തിക്കരുത്. കാരണം, വലിയ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട്‌, പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തിലും ഭാവത്തിലും അവന്‍ കടന്നുവരുമെന്ന മുന്നറിയിപ്പ് നമുക്കു നല്കപ്പെട്ടിരിയിക്കുന്നു. ആത്മാക്കളെ വിവേചിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അദ്ഭുതങ്ങളോടും അടയാളങ്ങളോടുംകൂടെയുള്ള സാത്താന്റെ പ്രത്യക്ഷീകരണത്തെ സ്ഥിരീകരിക്കുന്ന വചനം നാം കണ്ടുകഴിഞ്ഞു. ഇനിയും അനേകം വചനങ്ങളിലൂടെ ദൈവം നമുക്കു മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇവയെല്ലാം അവഗണിച്ചു മുന്നോട്ടുപോകുന്നവരാണ് നിത്യനാശത്തില്‍ നിപതിക്കുന്നത്. വിജാതിയതയില്‍ കാണുന്ന അദ്ഭുതങ്ങളെ വിവേചിക്കാന്‍ കഴിയണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേതീരൂ! എന്നാല്‍, സ്വന്തം ആത്മാവിന്റെ രക്ഷയ്ക്ക് പ്രാധാന്യം നല്‍കാത്തവരെ സംബന്ധിച്ചോളം എന്തുമാകാം!

മനുഷ്യനെ സൃഷ്ടിച്ച നാള്‍മുതല്‍ ഇന്നോളം അവനെ സത്യം അറിയിക്കാന്‍ ആവശ്യമായതെല്ലാം സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍, തിരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ അവകാശത്തെ ഒരിക്കല്‍പ്പോലും അവിടുന്ന് തടഞ്ഞിട്ടില്ല. അവിടുന്ന് ഇപ്രകാരം മനുഷ്യനോട് അരുളിച്ചെയ്തു: "എന്റെ വീഴ്ചയ്ക്കു കാരണം യാഹ്‌വെയാണെന്ന് പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല. അവിടുന്നാണ് എന്നെ വഴിതെറ്റിച്ചത് എന്നു പറയരുത്; അവിടുത്തേക്ക് പാപിയെ ആവശ്യമില്ല. എല്ലാ മ്‌ളേച്ഛതകളും യാഹ്‌വെ വെറുക്കുന്നു; അവിടുത്തെ ഭക്തരും അത് ഇഷ്ടപ്പെടുന്നില്ല. ആദിയില്‍ യാഹ്‌വെ മനുഷ്യനെ സൃഷ്ടിച്ചു; അവനു സ്വാതന്ത്ര്യവും നല്‍കി. മനസ്‌സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്‌നിയും ജലവും അവിടുന്ന്‌ നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാ: 15; 11-17). ഇതാണ് സത്യദൈവത്തിന്റെ സ്വഭാവം! വിജാതിയരുടെ ആരാധനാമൂര്‍ത്തികള്‍ക്ക് ഇല്ലാത്തതും ഈ സ്വഭാവമാണ്! മനുഷ്യനു സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത് പാപം ചെയ്യാനുള്ള ആഹ്വാനമായിട്ടല്ല. ഈ വചനം ശ്രദ്ധിക്കുക: "പാപം ചെയ്യാന്‍ അവിടുന്ന് ആരോടും കല്പിച്ചിട്ടില്ല; ആര്‍ക്കും അനുവാദം കൊടുത്തിട്ടുമില്ല"(പ്രഭാ: 15; 20). തന്റെ ജനത്തിന് അവിടുന്ന് നിയമം നല്‍കിയത് പാപത്തില്‍നിന്നും സാത്താനില്‍നിന്നും അകന്നുനില്‍ക്കേണ്ടതിനുവേണ്ടിയാണ്.

വിജാതിയതയുടെ പിന്നിലുള്ള ശക്തി പിശാചാണെന്ന് അറിയാവുന്നതുകൊണ്ടാണ് അവരെ അനുകരിക്കരുതെന്ന് ദൈവം മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍, ദൈവജനത്തിനുമേല്‍ പൈശാചിക ആചാരങ്ങള്‍ അടിച്ചേല്പിക്കാന്‍ സാത്താന്‍ അയച്ച അവന്റെ ദൂതന്മാര്‍ ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ന് സാത്താന്റെ ശക്തി ഇവരാണ്. തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്ന ആശയങ്ങളുമായി ഇവരെ സാത്താന്‍ ശക്തിപ്പെടുത്തുന്നു. ഏറെ സൂക്ഷിക്കേണ്ടതും ഇവരെത്തന്നെ! മറ്റു സഭകളെയല്ല, കത്തോലിക്കാസഭയിലെ വൈദീകസമൂഹത്തെയാണ് ഇക്കാര്യത്തില്‍ മനോവ കുറ്റപ്പെടുത്തുന്നത്. ഇന്ത്യയിലെ വൈദീകരും മെത്രാന്മാരും അടങ്ങുന്ന സംഘം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക അനുകരണത്തിന്റെ ദുരന്തം സഭയെ ആകമാനം ദുഷിപ്പിച്ചു കഴിഞ്ഞു. വിജാതിയതയുടെ സ്വാധീനമുള്ളിടത്ത് ദൈവമോ അവിടുത്തെ ആത്മാവോ കടന്നുവരില്ല. അതിനാല്‍ത്തന്നെ, സംരക്ഷണം നഷ്ടപ്പെട്ട ഒരു സമൂഹമായി കത്തോലിക്കാസഭ അധഃപതിച്ചു. വിജാതിയ വത്ക്കരണത്തിന്റെ പരിണിതഫലമായി ലൈംഗീക അരാജകത്വം നടമാടുന്നതും നാം കാണാതെപോകരുത്. ഇതൊരു സ്വാഭാവിക പ്രതിഭാസമായി കണ്ടാല്‍മതി! എന്തെന്നാല്‍, പിശാചിന്റെ ആധിപത്യത്തില്‍ ജീവിക്കുന്ന ഒരുവനെ അവന്റെ അടിമത്വത്തില്‍നിന്നു മോചനം പ്രാപിക്കാത്തവിധം കെട്ടിയിടുന്നത് വ്യഭിചാരത്തിലൂടെയാണ്!

ഈ ഭൂമുഖത്തുള്ള എല്ലാ വിജാതിയ മതങ്ങളും രതിവൈകൃതങ്ങള്‍ നിറഞ്ഞതാണ്‌. വ്യഭിചാരത്തെ നിയമംമൂലം നിഷിദ്ധമാക്കിയിരിക്കുന്ന ഒരേയൊരു ദൈവമേയുള്ളു. ഹിന്ദുക്കളുടെ എല്ലാ ദൈവസങ്കല്പങ്ങളും രതിവൈകൃതങ്ങളുടെ പ്രതീകങ്ങളാണ്. ആഗോളവിജാതിയതയുടെ ഭാഗമായ ഒരു ദുരാചാരത്തെക്കുറിച്ചുള്ള സൂചന ശ്രദ്ധിക്കുക: "ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്"(നിയമം: 23; 17). വിജാതിയരുടെയിടയില്‍ ഇത്തരം മ്ലേച്ഛതകള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു നിയമം അനിവാര്യമായത്. ഇന്ത്യയില്‍ ഇന്നും ഈ സമ്പ്രദായമുണ്ട്. യോഗയില്‍ ആരംഭിച്ച്, വ്യഭിചാരത്തില്‍ അവസാനിക്കുന്ന ആദ്ധ്യാത്മികതയുടെ ആചാര്യന്മാരില്‍ പലരുമിന്ന് ജയില്‍വാസം അനുഭവിക്കുന്നു. കത്തോലിക്കാസഭയിലെ യോഗാചാര്യന്മാരുടെ കാര്യവും വ്യത്യസ്തമല്ല. ജലന്തറിലെ യോഗാചാര്യന്‍ ജയിലിലേക്കുള്ള പ്രവേശനാനുമതി കാത്തിരിക്കുന്ന വിവരം നമുക്കെല്ലാം അറിവുള്ളതാണല്ലോ!

ആത്മവിമര്‍ശനത്തിനു കത്തോലിക്കാസഭ (സത്യവിശ്വാസികള്‍) തയ്യാറായില്ലെങ്കില്‍, വരാനിരിക്കുന്ന ദുരന്തത്തെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ല. മറ്റു സഭകളെ മാറ്റിനിര്‍ത്തി പറയുന്നത് ആ സഭകളുടെ ആധികാരികതയെ സംബന്ധിച്ച് വ്യക്തമായ ബോധം മനോവയ്ക്കുള്ളതുകൊണ്ടാണ്. കത്തോലിക്കാസഭയുടെ മതബോധനത്തിലും ദൈവത്തെക്കുറിച്ചുള്ള അറിവിലും വന്നുഭവിച്ച അതിഗുരുതരമായ വ്യതിചലനമാണ് എല്ലാ അപചയങ്ങളുടെയും മൂലകാരണം. ഇത് സഭയെ ആകമാനം ഗ്രസിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയുടെ സ്വാധീനം ശക്തമായുള്ള എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ഇന്ന് ആത്മീയ നാശത്തിലാണ്. കത്തോലിക്കര്‍ ഏറ്റവുമധികമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്ന് വിശ്വാസവും വ്യഭിചാരവും ഒരുമിച്ചു കൊണ്ടുപോകുന്ന അവസ്ഥയാണുള്ളത്. ഇടയന്മാരും ആടുകളും ഒരുമിച്ചു വ്യഭിചരിക്കുകയും ഒരുമിച്ചു ബലിയര്‍പ്പിക്കുകയും ചെയ്യുന്നു! ഏഷ്യയിലെ ഏക കത്തോലിക്കാരാഷ്ട്രമായ ഫിലിപ്പീന്‍സിലെ ആത്മീയതയും ഇതുതന്നെ. ഇന്ത്യയിലെ കത്തോലിക്കാ കേന്ദ്രമായിരുന്ന ഗോവയിലും ഇതിതന്നെയാണ് അവസ്ഥ! എന്തുകൊണ്ടാണ് കത്തോലിക്കരുടെയിടയില്‍ ഇത്രത്തോളം മൂല്യച്യുതി സംഭവിച്ചതെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?

രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ മാറ്റിമറിക്കപ്പെട്ട അടിസ്ഥാനപ്രബോധനമാണ് സകല ദുരന്തങ്ങളുടെയും കാരണം. പത്രോസിന്റെ പാരമ്പര്യം അവകാശപ്പെടുന്ന സഭയില്‍നിന്ന് പത്രോസിന്റെ വിശ്വാസപ്രഖ്യാപനം എടുത്തുമാറ്റപ്പെട്ടു! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പൈശാചിക വ്യക്തിത്വത്തിലൂടെ ചവിട്ടിമെതിക്കപ്പെട്ടത് ഏകസത്യദൈവത്തിന്റെ മാറ്റപ്പെടാന്‍ പാടില്ലാത്ത നിയമങ്ങളാണ്. രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം അവമതിക്കപ്പെട്ടതും ഈ സമ്മേളനത്തിലാണ്. ഈ പൈശാചിക ആശയം കടന്നുചെന്ന സകല ദേശങ്ങളിലും അത് മരണം വിതച്ചു. ഇന്ന് ഉറകെട്ട ഉപ്പുപോലെയാണ് കത്തോലിക്കാസഭയിലെ അംഗങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തികളുടെ അവസ്ഥ! യഥാര്‍ത്ഥ വിശ്വാസികളെ ആരും അംഗീകരിക്കുന്നില്ല. എന്നാല്‍, തങ്ങളാണ് യഥാര്‍ത്ഥ സഭ എന്ന വ്യര്‍ത്ഥചിന്തയിലാണ് ഉറകെട്ട ഉപ്പായി പരിണമിച്ച വ്യക്തികള്‍ ജീവിക്കുന്നത്. അല്പമെങ്കിലും വിശ്വാസം അവശേഷിക്കുന്ന ഏക രാജ്യം ഇന്ന് പോളണ്ട് മാത്രമാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണങ്ങള്‍ കടന്നുചെല്ലാത്തവിധം അവിടെ കമ്മ്യൂണിസത്തിന്റെ കോട്ടയുണ്ടായിരുന്നു. ആ കോട്ട തകര്‍ത്തതിനുശേഷം ഗ്രസിച്ച അപചയം മാത്രമാണ് ഇന്നവിടെ സംഭവിക്കുന്നത്! ഇതൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്തവിധം ആചാര്യന്മാരുടെ കണ്ണുകളെ കുരുടാക്കിയിരിക്കുന്നത് വിജാതിയ പൈശാചികതയുടെ സ്വാധീനമാണ്!

വിജാതിയരുടെ ആരാധനകളിലെ ബാഹ്യമായ കൗതുകത്തില്‍ ആകൃഷ്ടരാകുന്ന വിഡ്ഢികളായ ആചാര്യന്മാരാണ് അത് ക്രിസ്തീയതയിലേക്ക് വഹിച്ചുകൊണ്ടുവരുന്നത്. അതിന്റെ അര്‍ത്ഥമോ പൈശാചിക മുദ്രകളോ മനസ്സിലാക്കാനുള്ള ജ്ഞാനമോ സാമാന്യബുദ്ധിയോ ഇവറ്റകള്‍ക്കില്ല! കാതിന് ഇമ്പവും കണ്ണിനു കൗതുകവും ജനിപ്പിക്കുന്നവിധം രൂപപ്പെടുത്തിയിരിക്കുന്ന ആചാരങ്ങളും ആഘോഷങ്ങളുമാണ് വിജാതിയരുടേത്. മറ്റുള്ളവരെ അതിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ള ഈ കൗശലം തിരിച്ചറിയാനുള്ള ജ്ഞാനം സിദ്ധിച്ചിട്ടില്ലാത്തവര്‍ അതിനാല്‍ത്തന്നെ വഞ്ചിക്കപ്പെടും. ഇത്തരം വഞ്ചനകളില്‍ അകപ്പെടാതിരിക്കാനും ദൈവജനത്തെ അതിലേക്ക് നയിക്കാതിരിക്കാനുമായി നല്‍കപ്പെട്ട നിയമം ശ്രദ്ധിക്കുക: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). ക്രൈസ്തവസഭകളിലെ വിഡ്ഢികളായ ആചാര്യന്മാര്‍ ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്നു നമുക്കറിയാം. അവര്‍ നിയമം ലംഘിക്കുകയും മറ്റുള്ളവരെ നിയമലംഘകരാക്കുകയും ചെയ്യുന്നു. ഇതിന്റെ പരിണിതഫലമായി, ഈ ആചാര്യന്മാര്‍ ലൈംഗീക മ്ലേച്ഛതകള്‍ക്ക് അടിപ്പെടുകയും പിടിക്കപ്പെടുകയും പരസ്യവിചാരണ നേരിടുകയും ചെയ്യുന്നു!

വിശ്വാസികളും അവിശ്വാസികളും!

സത്യദൈവത്തില്‍ വിശ്വസിക്കുന്നവരും അസത്യദൈവങ്ങളില്‍ വിശ്വസിക്കുന്നവരും എന്ന അടിസ്ഥാനത്തിലാണ് വിശ്വാസികളും അവിശ്വാസികളും തമ്മില്‍ വേര്‍തിരിക്കപ്പെടുന്നത്. 'അവിശ്വാസികള്‍' എന്ന വിശേഷണത്തെ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. സത്യദൈവത്തിലോ അസത്യദൈവങ്ങളിലോ വിശ്വാസിക്കാത്ത വ്യക്തികള്‍ മാത്രമാണ് 'അവിശ്വാസികള്‍' എന്ന് ഇക്കൂട്ടര്‍ ധരിച്ചുവച്ചിരിക്കുന്നു. എന്നാല്‍, സത്യദൈവത്തെ വിശ്വസിക്കാത്ത സകലരെയും അവിശ്വാസികള്‍ എന്ന പൊതുവിശേഷണം നല്‍കിയാണ്‌ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. സത്യദൈവത്തെ വിശ്വസിക്കാനും അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാനും തയ്യാറാകാത്ത സകലരെയും കാത്തിരിക്കുന്നത് ഒരേവിധി തന്നെയായതുകൊണ്ട്, അവരെ വേറിട്ട വിശേഷണങ്ങളിലൂടെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ! അതായത്, നിത്യജീവനു നിയോഗം ലഭിച്ചവരും, നിത്യജീവനെ പുച്ഛിച്ചുതള്ളിയവരും എന്നിങ്ങനെ രണ്ടുവിഭാഗം മനുഷ്യര്‍ മാത്രമാണ് ഈ ഭൂമുഖത്തുള്ളത്! അവിശ്വാസികളും വിശ്വാസികളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് കൂടുതല്‍ വിവരണത്തിന്റെ ആവശ്യമുള്ളതായി കരുതുന്നില്ല. ആയതിനാല്‍, വിജാതിയരോടു പറയാനുള്ളത് പറഞ്ഞ് ഈ ലേഖനം ഉപസംഹരിക്കാം.

വിജാതിയരോടു പറയാനുള്ളത്!

ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, മനോവയ്ക്ക് വിജാതിയരോട് യാതൊരു വെറുപ്പുമില്ല. എന്നാല്‍, വിജാതിയതയെ എതിര്‍ക്കുകയും പരിപൂര്‍ണ്ണമായി വെറുക്കുകയും ചെയ്യുന്നു. ഈ വെറുപ്പിന്റെയും എതിര്‍പ്പിന്റെയും കാരണമെന്താണെന്ന് ഈ ലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിജാതിയതയെ എതിര്‍ക്കുന്നതിലൂടെ പിശാചിനെയും അവന്റെ സംവീധാനങ്ങളെയുമാണ് എതിര്‍ക്കുന്നതെന്ന വ്യക്തമായ ബോധ്യം മനോവയ്ക്കുണ്ട്. ഹിന്ദുമതത്തില്‍ മറഞ്ഞും തെളിഞ്ഞുമിരിക്കുന്ന പിശാചിനെ തുറന്നുകാട്ടിയപ്പോഴൊക്കെ വലിയ അസഭ്യവര്‍ഷത്തെയാണ് മനോവ നേരിട്ടിട്ടുള്ളത്. അത് മനോവയ്ക്കുള്ള അടയാളമായതുകൊണ്ടുതന്നെ, അത്തരം അസഭ്യവര്‍ഷങ്ങള്‍ നടത്തിയവരോട് മനോവയ്ക്കു സഹതാപം മാത്രമേയുള്ളു. സാത്താനെ ഉള്ളില്‍ വഹിക്കുകയും അവനെ പൂജിക്കുകയും ചെയ്യുന്ന ഒരുവനില്‍നിന്ന് പ്രതീക്ഷിക്കാന്‍ സാധിക്കുന്നതു മാത്രമാണ് ഹിന്ദുമത വിശ്വാസിയില്‍നിന്നു മനോവ ഇനിയും പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതുകൊണ്ടൊക്കെ മനോവയുടെ വായടപ്പിക്കാമെന്നു ചിന്തിക്കുന്നത് പിശാചിന്റെയും അവന്റെ ആരാധകരുടെയും വ്യാമോഹം മാത്രമാണെന്നു സൂചിപ്പിക്കാതിരിക്കാന്‍ കഴിയില്ല!

ഒരുകാര്യം വിജാതിയര്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്തെന്നാല്‍, നിങ്ങള്‍ക്കു രക്ഷപ്രാപിക്കാനുള്ള അവസരങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍, എന്നാണ് അത് അവസാനിക്കുന്നതെന്നു പ്രവചിക്കാന്‍ മനോവ ഇവിടെ ശ്രമിക്കുന്നില്ല. വിജാതിയരെ മുഴുവന്‍ ക്രിസ്ത്യാനികളാക്കാമെന്ന ഒരു ചിന്തയും മനോവയ്ക്കില്ല എന്നകാര്യംകൂടി ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു ശ്രമിക്കുക. എന്നിരുന്നാലും, മനോവയ്ക്ക് സ്വന്തം സഹോദരങ്ങളെക്കുറിച്ചുള്ള ഉത്തരവാദിത്തം നിറവേറ്റാതിരിക്കാന്‍ കഴിയില്ലല്ലോ! ക്രിസ്ത്യാനികളായ സഹോദരങ്ങളെ വശീകരിക്കാന്‍ ശ്രമിക്കുന്ന വിജാതിയരുടെ പിന്നിലെ യഥാര്‍ത്ഥ ശക്തിയെ വെളിപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഇവിടെയാണ്‌ പ്രസക്തമാകുന്നത്! ആയതിനാല്‍, വിജാതിയതയുടെ പിന്നിലും മുന്നിലും ഉള്ളിലുമുള്ള പൈശാചികതയെ തെളിയിക്കാനായി ഏതറ്റംവരെയും മനോവ സഞ്ചരിക്കും!

ക്രിസ്ത്യാനികള്‍ വഞ്ചിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് മനോവയുടെ തീക്ഷ്ണതയ്ക്ക് ആധാരം; മറിച്ച്, രക്ഷപ്പെടാന്‍ യാതൊരു താത്പര്യവുമില്ലാത്ത വ്യക്തികളുടെയും സമൂഹത്തിന്റെയും രക്ഷയല്ല! ഇടയന്മാരാല്‍ വഴിതെറ്റിക്കപ്പെട്ട അനേകം ആടുകള്‍ ദൈവത്തിന്റെ അജഗണത്തിലുണ്ട്. അവയില്‍ അവസാനത്തേതിനെയും യഥാര്‍ത്ഥ വഴിയില്‍ എത്തിക്കുന്നതുവരെ മനോവ ഉണര്‍ന്നു പ്രവര്‍ത്തിക്കും! ഒരിക്കല്‍ക്കൂടി മനോവ ആവര്‍ത്തിക്കുന്നു: "എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്"(എഫേ: 6; 12). ഈ യുദ്ധത്തിനുള്ള ആയുധങ്ങള്‍ മനോവയുടെ ആയുധപ്പുരയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരുകാലത്തും ഈ ആയുധപ്പുര ശൂന്യമാകില്ല! 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4442 views

LOG IN

Lost your password?

SIGN UP

LOST PASSWORD