എഡിറ്റോറിയല്‍

നാടിനെ പ്രളയം വിഴുങ്ങുമ്പോള്‍ പ്രവാസികളുടെ 'തേവിടിശ്ശിയാട്ടം'!

Print By
about

18 - 08 - 2018

കേരളത്തിലെ ഓണാഘോഷം ഒരു വര്‍ഷമെങ്കിലും ഇല്ലാതാക്കിയത്തിനു ദൈവത്തിനു മഹത്വം! എന്നാല്‍, ഈ പൈശാചിക ആഘോഷം ഏറ്റെടുത്തു നടത്താന്‍ ചില നികൃഷ്ടജീവികള്‍ തയ്യാറാകുന്നത് നാം കാണാതെപോകരുത്. തങ്ങളുടെ ഉറ്റവര്‍ ജീവനുവേണ്ടി കൈകാലിട്ടടിക്കുമ്പോള്‍ ആഘോഷിച്ചു തിമര്‍ക്കാന്‍ തങ്ങള്‍ക്കാകുമെന്നു തെളിയിക്കുകയാണ് ഒരുപറ്റം പ്രവാസികള്‍! കേരളത്തിലെ ജനങ്ങളുടെ രോദനങ്ങള്‍ മുഴങ്ങുന്നതിനിടയില്‍ വിനോദസഞ്ചാരത്തിനു ജര്‍മ്മനിയിലേക്കു വിമാനം കയറിയ നരാധമനായ ഒരു മന്ത്രി തങ്ങള്‍ക്കുണ്ടെന്ന് ഓരോ മലയാളിക്കും ആശ്വസിക്കാം. ഇവനെയൊക്കെ തിരഞ്ഞെടുത്തു മന്ത്രിയാക്കിയ മലയാളികള്‍ക്ക് ഇതുതന്നെവേണം! അങ്ങനെ കാനം രാജേന്ദ്രന്റെ പാര്‍ട്ടിയിലെ 'കെ രാജു' എന്ന വനം-വന്യജീവി-പരിസ്ഥിതി വകുപ്പുമന്ത്രി വന്യജീവികളെപ്പോലും ലജ്ജിപ്പിക്കാന്‍ പ്രാപ്താനാണെന്ന് തെളിയിച്ചതും മലയാളികള്‍ക്ക് അലങ്കാരംതന്നെ! ജനങ്ങള്‍ ജീവനുവേണ്ടി നിലവിളിക്കുമ്പോള്‍, രാഷ്ട്രീയം കളിക്കുന്ന ഇരട്ടച്ചങ്കന്‍ തന്റെ രണ്ടു ചങ്കുകളും കാരിരുമ്പാണെന്ന് ഒരിക്കല്‍ക്കൂടി തെളിയച്ചതും കമ്മ്യൂണിസ്റ്റുകള്‍ ആഘോഷമാക്കുന്നു! പരാജയത്തിന്റെ പടുകുഴിയിലായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസേനയ്ക്ക് കൈമാറാന്‍ മടിക്കുന്ന ഇവന്റെയൊക്കെ രാഷ്ട്രീയം തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ട മലയാളികളെയോര്‍ത്തു മനോവ ലജ്ജിക്കുന്നു!

മലയാളികള്‍ ഇരന്നുവാങ്ങിയ ദുരന്തത്തിന്റെ കാര്യകാരണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തത്ക്കാലം മനോവ ശ്രമിക്കുന്നില്ല. അതിനുള്ള സമയമല്ല ഇതെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് ആധാരം. എന്നാല്‍, ദുരിതം അനുഭവിക്കുന്ന ജനതയുടെ കണ്ണീരും മൃതദേഹങ്ങളും വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്ന പൈശാചിക സന്തതികളുടെ കാപട്യങ്ങളെ അനാവരണം ചെയ്യാനും, ഉറ്റവരുടെ മരണം ആഘോഷമാക്കുന്ന ചില പ്രവാസി മലയാളികളുടെ വിവേകശൂന്യമായ ധാര്‍ഷ്ട്യത്തെ വിചാരണ ചെയ്യാനുമുള്ള ഉത്തരവാദിത്വം മനോവയ്ക്കുണ്ട്. ചര്‍ച്ചചെയ്യപ്പെടേണ്ട ഓരോ വിഷയങ്ങളും അക്കമിട്ടുതന്നെ നിരത്തുമ്പോള്‍, അവയെ മുന്‍ഗണനാക്രമത്തില്‍ പുനര്‍ക്രമീകരിക്കാനുള്ള ഉത്തരവാദിത്വം വായനക്കാര്‍ ഏറ്റെടുക്കുക! മുന്‍പ് സൂചിപ്പിച്ചതുപോലെതന്നെ, ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മാറ്റിവച്ചുകൊണ്ട് ദുരന്താനന്തര കേരളത്തെ ചര്‍ച്ചയ്ക്കെടുക്കുകയാണ്‌.

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത ദുരന്തത്തെ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്ന ഒരു ചെറിയ സമൂഹം കേരളത്തിലുണ്ട്. എന്നാല്‍, ഇവരുടെ വാക്കുകളെ പുച്ഛിച്ചുതള്ളിയ മഹാഭൂരിപക്ഷംവരുന്ന വിവേകശൂന്യരായ 'ബുദ്ധിജീവികള്‍' തങ്ങളുടെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത് അവരുടെ ജാള്യതകൊണ്ടായിരിക്കാം. തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാനുള്ള കഥകള്‍ ചമയ്ക്കുന്ന തിരക്കിലായാതുകൊണ്ട് ഇക്കൂട്ടരേയും മനോവ വെറുതെവിടുന്നു. ഇവര്‍ക്കൊക്കെ സംരക്ഷിച്ചുനിര്‍ത്തേണ്ട ചില സ്ഥാപിതതാത്പര്യങ്ങളുണ്ടെന്നു നമുക്കറിയാം. എന്നാല്‍, ജനത്തെ ഭരിക്കാന്‍ ചുമതലയേറ്റവര്‍ നടത്തുന്ന നിരുത്തരവാദപരമായ ചെയ്തികളെ കണ്ടില്ലെന്നു നടിക്കരുത്. ഓരോ ദുരന്തങ്ങളും അനുഗൃഹമായി കരുതുന്ന ഭരണകൂടങ്ങളും ബ്യൂറോക്രസിയും സജ്ജീവമായിരിക്കുന്ന നാടാണ് നമ്മുടെ കേരളം. കടലിന്റെ മക്കളെന്നു വിളിക്കപ്പെടുന്ന സമൂഹത്തെ 'സുനാമിയും ഓഖിയും' തുടച്ചുമാറ്റുമ്പോള്‍ പാട്ടകുലുക്കി പിരിവെടുക്കുകയും ദുരിതാശ്വാസത്തിനുള്ള തുക ഇരന്നുവാങ്ങുകയും ചെയ്യാന്‍ പ്രത്യേക അകൌണ്ടുകള്‍ തുറക്കുന്ന ഭരണകൂടത്തെ നമുക്കറിയാം. ഈ പണമെല്ലാം അര്‍ഹിക്കുന്നവരുടെ ഉന്നമനത്തിനായി ഉപയോഗിച്ച ചരിത്രം ഇന്നേവരെ കേരളത്തിനില്ലെന്ന് അറിയാവുന്നവര്‍ എത്രപേരുണ്ട്?

109 കോടിയിലധികം രുപ ദുരിതാശ്വാസ ഫണ്ട് ലഭിച്ചപ്പോള്‍ ദുരിത ബാധിതര്‍ക്കായി ചെലവഴിച്ചത് വെറും 25 കോടി മാത്രമെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. നൂറ്റിയൊന്‍പത് കോടി മുപ്പത്തിയഞ്ചു ലക്ഷത്തി നാല്പത്തിയെട്ടായിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ച് രൂപയാണ് രണ്ടായിരത്തിപ്പതിനെട്ട് മാര്‍ച്ചുമാസംവരെ ഓഖി ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത്. രേഖകള്‍ പ്രകാരം ലഭിച്ച തുകയുടെ മൂന്നിലെന്ന് പോലും ദുരിതാശ്വാസ മേഖലയില്‍ ചിലവഴിച്ചിട്ടില്ല. ഓഖി ദുരിത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുകയും അര്‍ഹരായവരിലേക്ക് എത്താതെ വന്നതോടെ വലിയ ദുരിതത്തിലാണ് മത്സ്യ തെഴിലാളികള്‍. സുനാമി ഫണ്ട് പോലെ ഓഖി ദുരിതാശ്വാസ ഫണ്ടും സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുന്നുവെന്ന ആരോപണത്തിനും ഇത് ശക്തി പകരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ഓഖി ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിക്കുന്നുവെന്ന് ലത്തീന്‍ സഭ ഉള്‍പ്പെടെ ആരോപിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ലഭിക്കാത്തതുമൂലം ധനസഹായം ലഭിക്കാത്തവര്‍ ഇന്നും കടല്‍ക്കരയിലുണ്ട്. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളക്കുടിശ്ശിക തീര്‍ക്കാന്‍ ലഭിച്ച അനുഗൃഹമായി ഓഖിദുരന്തത്തെ ഭരണകൂടം കണ്ടു! ഓരോ ദുരന്തങ്ങളെയും അവസരങ്ങളായി കാണുന്ന ഭരണകൂടങ്ങള്‍ ഇന്ന് മരണസംഖ്യ ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കടല്‍ വിഴുങ്ങിയ മനുഷ്യമക്കളുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ഉറ്റവരെപ്പോലെ, മണ്ണിനടിയില്‍പ്പെട്ടുപോകുന്ന മനുഷ്യരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി ഉറ്റവര്‍ കാത്തിരിക്കുന്ന അവസ്ഥയുണ്ടാകാതിരിക്കട്ടെ!

പൊലീസും അഗ്നിശമനസേനയും ദുരന്തനിവാരണ സേനയും ഭരണകൂടവും നോക്കുകുത്തികളായി നിന്ന് ശമ്പളം പറ്റുമ്പോള്‍, നിസ്വാര്‍ത്ഥരായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമൂഹത്തെ നാം കാണാതെപോകരുത്. ഓഖിയിലും സുനാമിയിലും ഭരണകൂടത്താല്‍ വഞ്ചിക്കപ്പെട്ട പാവങ്ങളായ മത്സ്യത്തൊഴിലാളികളാണ് ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഈ സഹോദരങ്ങളെ അവജ്ഞയോടെ നോക്കുന്നവരെയാണ് ഇവര്‍ രക്ഷിച്ചതെങ്കില്‍, അതും ദൈവത്തിന്റെ മുന്നറിയിപ്പാണെന്നു തിരിച്ചറിയുക! ജനത്തെ രക്ഷിക്കാനല്ല, അവരുടെപേരില്‍ ഫണ്ട് പിരിക്കാനാണ് ഭരണകൂടവും സന്നദ്ധസംഘടനകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, നീണ്ടകരയില്‍നിന്നും തിരുവനന്തപുരത്തുനിന്നും തങ്ങളുടെ ബോട്ടുകളുമായി വന്ന് ദുരിതബാധിത മേഖലയില്‍ രാവുംപകലും സേവനം ചെയ്യുന്നവരെ മനോവ ആദരിക്കുന്നു! ഇവിടെ ഒരുകാര്യം പ്രത്യേകമായി ചിന്തിക്കേണ്ടതുണ്ട്. എന്തെന്നാല്‍, തങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നു സംസ്ഥാന ഭരണകൂടത്തിനു ബോധ്യമായിട്ടും എന്തുകൊണ്ടാണ് കേന്ദ്രസേനയെ ഉത്തരവാദിത്വം ഏല്പിക്കാന്‍ പിണറായി തയ്യാറാകാത്തത്? ഇക്കാര്യത്തില്‍ പല ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. അതുപോലെതന്നെ പല ചോദ്യങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നു.

തങ്ങളുടെ കഴിവുകേട് സകലരും തിരിച്ചറിയുമെന്ന ജാള്യതയാണോ ഈ ദുരഭിമാനത്തിനു കാരണം? അതോ, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ആദരം കേന്ദ്രസര്‍ക്കാര്‍ അടിച്ചെടുക്കുമെന്നുള്ള ഭയമോ? അതുമല്ലെങ്കില്‍, മരണസംഖ്യ ഉയര്‍ത്തി ഖജനാവു നിറയ്ക്കാമെന്ന പൈശാചിക മോഹമോ? കേന്ദ്രസേനയെ ഏല്പിക്കണമെന്നു പ്രതിപക്ഷവും പത്രക്കാരും ആവശ്യപ്പെട്ടപ്പോള്‍ പിണറായിയുടെ മുഖത്തു പ്രത്യക്ഷപ്പെട്ട പുച്ഛരസം കലര്‍ന്ന ചിരിയില്‍ ഇതെല്ലാം ലോകം കണ്ടു! രാജു എന്ന വന്യമൃഗത്തിന്റെ ജര്‍മ്മന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിനു പിണറായി നല്‍കിയ മറുപടിയിലും ഭരണകൂടത്തിന്റെ പൈശാചിക മുഖം ദൃശ്യമായിരുന്നു. പ്രളയം ഏറ്റവും ദുരന്തം വിതച്ച പതിനാറാം തിയ്യതിതന്നെ, ദുരന്തമുഖത്തുനിന്നു വിമാനം കയറാന്‍ ഒരു മന്ത്രിയ്ക്കു കഴിയണമെങ്കില്‍ അവനൊരു കമ്മ്യൂണിസ്റ്റായിരിക്കണം! കോട്ടയം ജില്ലയുടെ ഉത്തരവാദിത്വമുള്ള 'മന്ത്രിപുങ്കന്‍' ആണ് രാജു എന്നകാര്യംകൂടി ഇത്തരുണത്തില്‍ നാം അറിഞ്ഞിരിക്കുന്നതു നല്ലതാണ്!

ഊരിപ്പിടിച്ച കത്തികള്‍ക്കും ഉയര്‍ത്തിപ്പിടിച്ച വടിവാളുകള്‍ക്കും ഇടയിലൂടെ നടന്നു ഗുണ്ടായിസം കളിക്കുന്നതുപോലെയല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് പിണറായി ഇനിയെങ്കിലും മനസ്സിലാക്കണം. അമ്പത്താറു വെട്ടുകള്‍ക്കൊണ്ട് പ്രതിയോഗികളെ വീഴ്ത്തുന്നവര്‍ക്ക് ഒരുവന്റെ ജീവന്‍ രക്ഷിക്കാനുള്ള കഴിവുണ്ടാകണമെന്നില്ല. ഇവിടെ വടിവാളുകള്‍ക്കിടയിലൂടെ നടന്നവനെയല്ല, വേദനിക്കുന്ന മനുഷ്യര്‍ക്കിടയിലൂടെ നടന്നവനെയായിരിക്കണം നാടിന്റെ ഭരണമേല്പിക്കേണ്ടത്. അല്ലാത്തപക്ഷം ഇതുതന്നെയായിരിക്കും അവസ്ഥ! ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ ഏതൊരു സംസ്ഥാനത്തിനും ചെയ്യാന്‍ കഴിയുന്നത് കേന്ദ്രസേനയെ ഏല്പിക്കുകയെന്നതു മാത്രമാണ്. ഇത് ആരുടെയെങ്കിലും അഭിമാനത്തിന്റെയോ ദുരഭിമാനത്തിന്റെയോ പ്രശ്നമായി കാണരുത്. മറിച്ച്, ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്റെ പ്രശ്നമായി കാണണം. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ ദൗത്യമേല്പിക്കാന്‍ പിണറായി ഇനിയും തയ്യാറായില്ലെങ്കില്‍ ഗവര്‍ണ്ണറും രാഷ്ട്രപതിയും ഇടപെട്ടേ തീരൂ! എന്തെന്നാല്‍, ഇങ്ങനെയൊരു ഭരണകൂടം ഏതൊരു സംസ്ഥാനത്തിനും അധികപ്പറ്റാണ്! ആരെങ്കിലും ഇവിടെ രക്ഷപ്പെടുന്നുണ്ടെങ്കില്‍, അത് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതുകൊണ്ടു മാത്രമാണ്!

മനുഷ്യജീവനുകള്‍ക്ക് പുല്ലുവിലപോലും കല്പിക്കാത്ത ശവംതീനികളുടെ ഭരണകൂടത്തില്‍നിന്നു രക്ഷ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ഇതുവരെയുള്ള അനുഭവം അതാണ്‌ തെളിയിക്കുന്നത്. പതിനായിരങ്ങളാണ് മൂന്നുദിവസമായി അരക്ഷിതരായി ഒറ്റപ്പെട്ടിരിക്കുന്നത്. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും രക്ഷിക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ സ്ഥിതിഗതികള്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു പിണറായി ഭരണകൂടത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? ദൈവത്തെ പ്രകോപിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റംവരെ കടന്നുചെന്ന ഭരണകൂടം ക്ഷണിച്ചുവരുത്തിയ ദുരന്തമാണ് കേരളമിന്ന് അഭിമുഖരിക്കുന്നത്. സര്‍ക്കാര്‍തലത്തില്‍ മന്ത്രവാദങ്ങളും ക്ഷുദ്രപ്രയോഗങ്ങളും നടത്തിയപ്പോള്‍ ഇവര്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല. രാമായണമാസാചരണം ഏറ്റെടുത്ത പ്രസ്ഥാനമാണ് കേരളം ഭരിക്കുന്നതെങ്കില്‍, ഭരണാധികാരികള്‍തന്നെയാണ് ദുരന്തത്തിന്റെ കാരണം. ജനങ്ങള്‍ നടത്തുന്ന പൈശാചിക പൂജകള്‍പോലെയല്ല സര്‍ക്കാരിന്റെ നേരിട്ടുള്ള ചെയ്തികള്‍ പരിഗണിക്കപ്പെടുന്നത്. ദൈവത്തെ പ്രകോപിപ്പിക്കാന്‍ ആവശ്യമായ സകലതും ഈ ഭരണകൂടം ചെയ്തുകഴിഞ്ഞു. ഇടുക്കിയിലെ അണക്കെട്ട് തുറക്കുന്നതിനുവേണ്ടി ഗണപതിഹോമം നടത്തണമെന്നു പറഞ്ഞപ്പോള്‍, ഇത്രത്തോളം ദുരന്തം ആരും പ്രതീക്ഷിച്ചുകാണില്ല!

പ്രകൃതിദുരന്തങ്ങള്‍ക്കു പിന്നിലെ കാരണങ്ങളെ സംബന്ധിച്ച് മനോവയ്ക്കു വ്യക്തമായ ബോധ്യവും അഭിപ്രായവുമുണ്ട്. അതെല്ലാം സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ക്കു തന്നെയാണ് കേരളം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. പൈശാചിക ആരാധനകള്‍ അതിന്റെ പൂര്‍ണ്ണതയിലെത്തുമ്പോള്‍, ഭൂമി അതിലെ നിവാസികളെ ബഹിഷ്ക്കരിക്കും. വ്യക്തിതലത്തില്‍ നടത്തപ്പെടുന്ന പൈശാചിക പൂജകള്‍ സമൂഹം ഏറ്റെടുക്കുകയും ഭരണകൂടംപോലും അതിന്റെ ഭാഗമാകുകയും ചെയ്യുമ്പോള്‍ പ്രകൃതിയിലൂടെതന്നെ പ്രതികാരവും നടപ്പാകുന്നു. പ്രകൃതിശക്തികളെ ആരാധിക്കുന്ന യോഗയുടെ നടത്തിപ്പുകാരും പ്രചാരകരുമായ ഭരണകൂടത്തെ തിരഞ്ഞെടുത്തവര്‍ പ്രകൃതിയിലൂടെ പ്രഹരമേറ്റു! ഇതൊരു സ്വാഭാവിക പ്രതിഭാസമായി മാത്രം കണ്ടാല്‍മതി. ബൈബിളില്‍ ഇപ്രകാരമൊരു വചനമുണ്ട്: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16).

പാപംചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തു മാത്രമല്ല, ജീവികളും തിരിഞ്ഞുകൊത്തും. ഈ വചനവുംകൂടി ശ്രദ്ധിക്കുക: "മൃഗാരാധകര്‍ക്ക് അര്‍ഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെത്തന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു"(ജ്ഞാനം: 16; 1). ഓരോ ദുരന്തങ്ങളുടെയും പിന്നില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്. പ്രകൃതിയെ നോവിച്ചതാണ് സകല പ്രശ്നങ്ങളുടെയും കാരണമെന്നു പറഞ്ഞുനടക്കുന്ന ചില കുളിക്കാത്തവന്മാര്‍ കേരളത്തിലുള്ളതു നമുക്കറിയാം. അമ്പായത്തോട്, ആനക്കാംപോയില്‍ തുടങ്ങിയ പ്രദേശങ്ങള്‍ മാത്രമല്ല, ഈ ദിവസങ്ങളില്‍ ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ ഏറെയും നിബിഡവനങ്ങളിലായിരുന്നു. മനുഷ്യന്‍ ഇന്നുവരെ കടന്നുചെല്ലാത്ത വനാന്തര്‍ഭാഗങ്ങളില്‍പ്പോലും ഉരുള്‍പൊട്ടിയപ്പോള്‍ ഈ പ്രകൃതിയാരാധകരുടെ ജല്പനങ്ങള്‍ നാം കേട്ടില്ല! പുതിയ കഥകള്‍ ചമയ്ക്കുന്നതിനായി ഇവറ്റകള്‍ അജ്ഞാതവാസത്തിലായിരിക്കാം! എല്ലാ നന്മകള്‍ക്കും പ്രതിബന്ധമായി നില്‍ക്കുന്ന ചിലര്‍ എല്ലാ ദേശങ്ങളിലും ഉണ്ടെന്നതു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇവറ്റകളെക്കൊണ്ടു പൊറുതിമുട്ടിയ നാട് കേരളംമാത്രമാണ്! ഗള്‍ഫില്‍ എണ്ണയെന്നപോലെ, കേരളത്തെ സമ്പന്നമാക്കാന്‍ ദൈവം നല്‍കിയ ധാതുസമ്പത്തായിരുന്നു കരിമണല്‍! അതു ഖനനം ചെയ്യാന്‍ അനുവദിക്കാതെ സമരമുഖത്തു സജ്ജീവമായി നിന്ന കപടനാട്യക്കാരില്‍ പ്രധാനിയായിരുന്നു സുധീരന്‍! സുനാമി വന്ന് കരിമണല്‍ നക്കിത്തുടച്ചു കൊണ്ടുപോയപ്പോഴാണ് ഈ ഏഭ്യന്റെ അസുഖം ശമിച്ചത്! കേരളത്തിലെ പരിസ്ഥിതിവാദികളുടെ പൊതുവായ അവസ്ഥയിതാണ്.

ഇക്കൂട്ടരെപ്പോലെയുള്ള ദൈവദൂഷകരായ കോമരങ്ങളെക്കൊണ്ട് കേരളം സമ്പന്നമാണ്. തന്റെ വിവരക്കേടുകളെ വാചാലതകൊണ്ട് അതിജീവിക്കുന്ന ചിന്താ ജെറോം എന്ന പെണ്‍കൊടിയെ അറിയാത്തവരായ മലയാളികള്‍ ചുരുക്കമായിരിക്കും. യുവജനബോര്‍ഡിന്റെ അദ്ധ്യക്ഷയാണ് ഇവളിപ്പോള്‍. ഈ അടുത്തകാലത്ത് ഇവര്‍ പറഞ്ഞ ചില വാക്കുകള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ മനോവ ഞെട്ടി! ഇവള്‍ പറഞ്ഞത്, വികസനത്തിന്റെ കാര്യത്തില്‍ കേരളം ഇന്ന് മത്സരിക്കുന്നത് മറ്റു സംസ്ഥാനങ്ങളോടല്ല; മറിച്ച്, ലോകത്തെ മറ്റു വികസിത രാജ്യങ്ങളോടാണ് എന്നായിരുന്നു! കേരളത്തോടു തൊട്ടുകിടക്കുന്ന കര്‍ണ്ണാടകത്തില്‍പ്പോലും മന്ത്രവാദവും ക്ഷുദ്രപ്രയോഗവും കുറ്റകരമായിരിക്കെ, ഈ പൈശാചികത നിരോധിക്കാനുള്ള സംസ്ക്കാരംപോലുമില്ലാത്ത കേരളമാണ് വികസിത രാജ്യങ്ങളോടു മത്സരിക്കുന്നത്! മന്ത്രവാദികളുടെയും ആഭിചാരക്കാരുടെയും എണ്ണത്തില്‍ കേരളം സകല ദേശക്കാരെയും കടത്തിവെട്ടി എന്നകാര്യത്തില്‍ സംശയമില്ല. മനുഷ്യക്കുരുതിപോലും നടക്കുന്ന സ്ഥലമാണ് കേരളമെന്ന് തെളിയിച്ചതും ഈ അടുത്തകാലത്താണ്. ഇതെല്ലാം യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ചിന്താ ജെറോമിന്റെ ഓരോ തമാശകള്‍ നാം കേള്‍ക്കേണ്ടിവരുന്നത്.

ദൈവദൂഷണത്തിന്റെ കാര്യത്തില്‍ മലയാളികളെ വെല്ലുന്ന മറ്റൊരു സമൂഹവും ഇല്ലെന്നു പറഞ്ഞാല്‍ മനോവ അതു സമ്മതിക്കാം. ഇത് അതിശയോക്തിയായി ആരും ചിന്തിക്കരുത്. എണ്ണൂറുകോടിയോളമാണ് ഇന്നത്തെ ലോകജനസംഖ്യയെന്നു നമുക്കറിയാം. ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന പത്തു ഭാഷകള്‍ യഥാക്രമം, മണ്ഡാരിയന്‍(ചൈനീസ്), ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, ബംഗാളി, പോര്‍ച്ചുഗീസ്, റഷ്യന്‍, ജാപ്പനീസ്, ജര്‍മ്മന്‍, കൊറിയന്‍ എന്നിവയാണ്. ഒന്നാംസ്ഥാനത്തുള്ള മണ്ഡാരിയന്‍ ഭാഷ എണ്‍പത്തിയേഴരക്കോടി (874 ദശലക്ഷം) ആളുകള്‍ സംസാരിക്കുന്നുവെങ്കില്‍, മലയാളം സംസാരിക്കുന്നവര്‍ നാലുകോടി പോലുമില്ല. എന്നാല്‍, സമൂഹമാധ്യമങ്ങളിലൂടെ ദൈവദൂഷണം പറയുന്നവരില്‍ ഒന്നാംസ്ഥാനത്തുള്ളത് മലയാളികളാണ്! ലക്ഷക്കണക്കിനു ജനങ്ങള്‍ മരണത്തോടു മല്ലടിക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ദൈവദൂഷണപരമായ പ്രചരണങ്ങള്‍ നടത്താന്‍ മലയാളികള്‍ക്കല്ലാതെ മറ്റൊരു സമൂഹത്തിനും സാധിക്കില്ല. ഇതാണ് മലയാളികളുടെ മാഹാത്മ്യം! ദുരന്തം നാടിനെ വിഴുങ്ങിയ ഈ സാഹചര്യത്തിലും ദൈവനിന്ദ പ്രചരിപ്പിക്കുന്ന ഇവരെപ്പോലെയുള്ളവരുടെ നിഴല്‍പതിച്ചതും ഈ നാടിനെ ശാപഗ്രസ്തമാക്കി. പ്രളയത്തിലകപ്പെട്ട വ്യക്തികളുടെ ജാതിതിരിച്ചുള്ള കണക്കുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഈ ഏഭ്യന്മാര്‍! ഇവരെ ഗ്രസിക്കാനിരിക്കുന്ന ദുരന്തം സമീപത്തെത്തിയത് ഇവര്‍ കാണുന്നുമില്ല!

ചെല്ലുന്നിടത്തെല്ലാം തങ്ങളുടെ പൈശാചിക സംസ്ക്കാരം പ്രചരിപ്പിക്കുന്നതിലും മലയാളികള്‍ മുന്‍പന്തിയില്‍തന്നെ! അക്ഷരാഭ്യാസത്തിന്റെ കാര്യത്തില്‍ മലയാളികള്‍ ഉയര്‍ന്ന അവസ്ഥയിലാണെങ്കിലും, ധാര്‍ഷ്ട്യവും അഹങ്കാരവും അതിനെ അതിലംഘിക്കുന്നതാണ്. ഇതിനെല്ലാമപ്പുറം ഏറ്റവുമധികം തട്ടിപ്പുകള്‍ക്കിരയാകുന്നതും തട്ടിപ്പുകള്‍ നടത്തുന്നതും മലയാളികള്‍തന്നെ!

വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. പ്രകൃതിദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന പൈശാചിക ആരാധനകളെക്കുറിച്ചാണ് നാം ചിന്തിച്ചുകൊണ്ടിരുന്നത്. നിരീശ്വരവാദികളായ ഭരണാധികാരികളെക്കാള്‍ അപകടകാരികള്‍ വിഗ്രഹാരാധകരായ ഭരണാധികാരികളാണ് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയിരിക്കണം. കമ്മ്യൂണിസ്റ്റുകളുടെ കുപ്പായത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന സംഘപരിവാരങ്ങളാണ് കേരളത്തിലെ ഭരണം ഇന്നു കൈയ്യാളുന്നത്! വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ നിര്‍ബ്ബന്ധിത പൈശാചിക സേവ നടപ്പാക്കുന്നതില്‍ കേരളമിന്ന് ഉത്തര്‍പ്രദേശിനോടു മത്സരിക്കുകയാണ്. ഇത്തരത്തില്‍ പൈശാചികവത്ക്കരിക്കപ്പെട്ട ഒരു നാടിനോടു ദൈവം പ്രകടിപ്പിക്കുന്ന കരുണയാണ് ഈ ദുരന്തങ്ങള്‍! എന്തെന്നാല്‍, ഇതിലൂടെ തങ്ങളുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ചിലരെങ്കിലും തയ്യാറായേക്കാം. എന്നാല്‍, മരണത്തിന്റെ മുന്നില്‍പ്പോലും ദൈവനിന്ദയുടെ ട്രോളുകള്‍ നിരത്തുന്നവര്‍ ദുരന്തത്തിന്റെ ആഘാതം പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.

പിണറായിയും കോടിയേരിയും ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയക്കളി ഒരു തീക്കളിയാണെന്നു തിരിച്ചറിയുക. സര്‍ക്കാരിന്റെ എല്ലാ സംവീധാനങ്ങളും ഇന്ന് നിശ്ചലമാണെന്നു മനസ്സിലാക്കണം. മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തുന്ന രക്ഷാപ്രവര്‍ത്തനം മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളു. കേന്ദ്രസേനയെ നിയോഗിക്കാന്‍ തയ്യാറാകാത്ത ഇടതുപക്ഷ സര്‍ക്കാരിനെ ജനം കൈകാര്യംചെയ്യുന്ന ദിവസങ്ങളാണ് ഇനി നാം കാണാനിരിക്കുന്നത്. ഓഖി ദുരിതം വിതച്ചപ്പോള്‍ കടല്‍ വിഴുങ്ങിയ മത്സ്യത്തൊഴിലാളികളുടെ മൃതദേഹംപോലും കണ്ടെടുക്കാതെ പിരിവുനടത്തിയ പൈശാചിക ഭരണകൂടമാണ്‌ കേരളം ഭരിക്കുന്നതെന്നു വിസ്മരിക്കുന്നില്ല. പിരിച്ചെടുത്ത പണം ദുരിതബാധിതര്‍ക്കു നല്‍കാതെ, മന്ത്രിമാര്‍ വിനോദസഞ്ചാരങ്ങള്‍ നടത്തുകയും വിലകൂടിയ കണ്ണടകള്‍ വാങ്ങുകയും ചെയ്തു! വിലകൂടിയ ഈ കണ്ണടകളില്‍ക്കൂടി നോക്കിയിട്ടും ദുരന്തത്തിന്റെ ആഘാതം ഈ നരാധമന്മാര്‍ കാണുന്നില്ല! മൃതദേഹങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണിവര്‍. എന്തെന്നാല്‍, പരിക്കേറ്റവരുടെയും മരണമടഞ്ഞവരുടെയും പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി ഫണ്ടുപിരിക്കാന്‍ എളുപ്പമാണല്ലോ!

ക്രൈസ്തവ സഭകളും പ്രതിക്കൂട്ടില്‍ത്തന്നെ!

കേരളത്തിലെ ഭരണാധികാരികള്‍ പൈശാചികതയെ പ്രോത്സാഹിപ്പിക്കുമ്പോള്‍, അവരോടു മത്സരിക്കുന്ന ക്രൈസ്തവ ആചാര്യന്മാരെയാണ് നാമിതുവരെ കണ്ടുകൊണ്ടിരുന്നത്. രാമായണമാസവും ഓണക്കൂര്‍ബ്ബാനയും യോഗയുമൊക്കെ വിശ്വാസികളുടെമേല്‍ കെട്ടിവച്ചത് ഈ മ്ലേച്ഛന്മാരാണ്. ചാവറ 'കള്‍ച്ചര്‍ ലെസ്സ്' ഏറ്റെടുത്തുനടത്തുന്ന പൈശാചികതകള്‍ നമുക്കറിയാം. അതുപോലെതന്നെ, ഇപ്പോള്‍ മണ്ണിനടിയിലായ മറ്റൊരു പൈശാചിക കേന്ദ്രമാണ് സൈജു തുരുത്തിയില്‍ പെരിയാറിന്റെ തീരത്തു നടത്തുന്ന 'യോഗാധ്യാനകേന്ദ്രം'! ഓണക്കുര്‍ബ്ബാനയ്ക്കായി ഒരുങ്ങിയിരുന്ന ക്രൈസ്തവ ആചാര്യന്മാരുടെ മുന്നിലേക്കാണ്‌ ഈ പ്രളയം പാഞ്ഞടുത്തത് എന്നകാര്യം നാം മറക്കരുത്. യഥാര്‍ത്ഥത്തില്‍ ഈ വിഭാഗമാണ്‌ കേരളത്തെ ദുരിതക്കയത്തില്‍ മുക്കിയതെന്നു പറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട്. പരിസ്ഥിതിവാദികള്‍ക്ക് അവരുടെതായ അജണ്ടയുണ്ടായിരിക്കാം; വിജാതിയര്‍ക്കു പറയാന്‍ അവരുടേതായ ന്യായീകരണങ്ങളും ഉണ്ടാകാം; രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും ദൈവത്തെക്കുറിച്ചു ചിന്തിക്കാനുള്ള ജ്ഞാനമില്ലെന്നതും യാഥാര്‍ത്ഥ്യമായിരിക്കാം; എന്നാല്‍, ക്രൈസ്തവ ആചാര്യന്മാര്‍ക്ക് തങ്ങളുടെ പൈശാചികതയെ ന്യായീകരിക്കാന്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് മതിയാകില്ല! കാരണം, സൂനഹദോസില്‍ നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയെ തിരിച്ചറിയാനുള്ള സാഹചര്യങ്ങളും സംവീധാനങ്ങളും മുന്നിലുണ്ടായിരുന്നു.

തങ്ങളുടെ പൈശാചിക ആശയങ്ങളിലൂടെ ദൈവജനത്തെ മാത്രമല്ല ഇവര്‍ വഞ്ചിച്ചത്; കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഇവര്‍ വഞ്ചിച്ചു. സത്യദൈവത്തെ ഇവര്‍ അവരില്‍നിന്നു മറച്ചുവച്ചു. രക്ഷയ്ക്കായി വിളിച്ചപേക്ഷിക്കേണ്ട ഏകനാമം ഇവര്‍ വികലമാക്കുകയും അതുവഴി മലിനമാക്കുകയും ചെയ്തു. യോഗാകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ദൈവജനത്തെപ്പോലും വഞ്ചിച്ച ഇവരുടെ ഓണക്കുര്‍ബ്ബാന തകര്‍ത്തെങ്കില്‍, അതിന്റെ പിന്നിലെ ദൈവീക ഇടപെടല്‍ മനോവ തിരിച്ചറിയുന്നു. വിജാതിയര്‍ തങ്ങളുടെ വികലായ അറിവില്‍നിന്നുകൊണ്ടാണ് പൈശാചിക ആരാധനകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ അവരുടെ ചെയ്തികള്‍ക്ക് ഇത്രത്തോളം ഭീകരമായ ശിക്ഷ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ദൈവത്തെക്കുറിച്ചുള്ള എല്ലാ അറിവുകളും ലഭിച്ചിട്ടുള്ള ക്രൈസ്തവരുടെ പാപം പൊറുക്കാവുന്നതിനും അപ്പുറമാണ്. താര്‍ഷീഷിലേക്കുള്ള കപ്പലിന്റെ അടിത്തട്ടില്‍ കിടന്നുറങ്ങിയ യോനായെ ലക്ഷ്യമാക്കിയാണ് അപകടം വന്നതെങ്കിലും, കപ്പലിലുണ്ടായിരുന്ന സകലരും ആ ദുരന്തത്തിനു പാത്രമാകുമായിരുന്നു. അതുപോലെതന്നെ, ക്രൈസ്തവരുടെ ആഭിചാരംമൂലവും ദൈവനിഷേധകരുടെ ചെയ്തികള്‍മൂലവും കടന്നുവന്ന ദുരന്തത്തെയാണ്‌ കേരളത്തിലെ സകലരുമിന്ന് അഭിമുഖരിക്കുന്നത്!

പ്രവാസികളുടെ ഓണാഘോഷവും തേവിടിശ്ശിയാട്ടവും!

കര്‍ക്കിടവ വാവിലെ ബലിയിടലും അത്തച്ചമയ ഘോഷയാത്രയും മാവേലിക്കുവേണ്ടി പാതാളത്തിലേക്കു കണ്ണുംനട്ടുള്ള കാത്തിരിപ്പും തകര്‍ന്നുതരിപ്പണമായി! രാമായണമാസംതന്നെ ചീറ്റിപ്പോയ സാഹചര്യത്തിലാണ് പ്രവാസികള്‍ ഈ പൈശാചികതകള്‍ ഏറ്റെടുത്തു ഗംഭീരമാക്കുന്നത്! തിന്നിട്ട് എല്ലിന്റെയിടയില്‍ കുത്തുമ്പോള്‍, ചിലര്‍ക്കു ചില വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ തോന്നും. ഈജിപ്തില്‍നിന്നു കാനാന്‍ദേശത്തേക്ക് പലായനം ചെയ്ത ഇസ്രായേല്‍ജനത്തിനു ഭക്ഷിക്കാന്‍ മന്നയും കാടപ്പക്ഷിയുടെ ഇറച്ചിയും നല്‍കിയത് യാഹ്‌വെയാണെന്ന സത്യം മറന്നത് വിശപ്പുമാറിയപ്പോഴായിരുന്നു. മൂക്കുമുട്ടെ തിന്നപ്പോള്‍ ഈജിപ്തിലെ ഇറച്ചിപ്പാത്രങ്ങളിലേക്ക് അവരുടെ ഓര്‍മ്മകള്‍ കടന്നുപോയി. യൂറോപ്പിലും അമേരിക്കയിലും ഓസ്ത്രേലിയയിലും എത്തിപ്പെട്ട പ്രവാസിമലയാളികളുടെ കാര്യവും വ്യത്യസ്തമല്ല! ഓണക്കാലത്തും വിഷുവിനുമൊക്കെ ആടിത്തിമര്‍ക്കാനായി തങ്ങളുടെ പെണ്‍മക്കളെ 'തേവിടിശ്ശിയാട്ടം' പരിശീലിപ്പിക്കാന്‍ ഇവര്‍ മറക്കാറില്ല. വയസ്സികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നതാണു വാസ്തവം. എന്നാല്‍, തങ്ങള്‍ ആടിത്തിമര്‍ക്കുന്ന ഈ താണ്ഡവത്തിന്റെ പഴയ പേര് 'തേവിടിശ്ശിയാട്ടം' എന്നായിരുന്നു എന്നകാര്യം പലര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ, ഇത് വലിയൊരു സംഭവമാണെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ പേരറിയാവുന്നവര്‍, ഒരു തേവിടിശ്ശികൂടി രംഗപ്രവേശം ചെയ്തുവെന്ന് മനസ്സിലാക്കി ഊറിച്ചിരിച്ചുകൊണ്ട് ഒരു 'ലൈക്' ഇടും! ഈ ലൈക്കില്‍ പ്രവാസി ഹാപ്പിയാകുന്നു!

തങ്ങളെ സമ്പന്നരാക്കിയ ദൈവത്തെ മറന്നുകൊണ്ടാണ് പ്രവാസികളില്‍ അധികംപേരും ജീവിക്കുന്നത്. പൈശാചിക ആഘോഷങ്ങളില്‍ ജീവിച്ച പഴയകാലത്തെ തിരിച്ചുകൊണ്ടുവരാന്‍ ഇവര്‍ ശ്രമിക്കുന്നത് സത്യദൈവത്തോടുള്ള വെല്ലുവിളിയാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നില്ല. തങ്ങളുടെ മക്കളെ 'തേവിടിശ്ശിയാട്ടം' അഭ്യസിപ്പിക്കുന്നത് ഇക്കാരണത്താലാണ്. പ്രവാസലോകത്തെ വിജാതിയരുടെ കാര്യമല്ല മനോവ പറയുന്നത്; മറിച്ച്, കേരളത്തില്‍നിന്നു കുടിയേറിയ ക്രൈസ്തവരുടെ കാര്യമാണ്! ഇവരെ പൈശാചികതയുടെ പൂര്‍ണ്ണതയിലേക്കു നയിക്കാന്‍ പ്രാപ്തരായ പാതിരിമാരെ നിയോഗിക്കുന്നതില്‍ കേരളത്തിലെ സഭ ജാഗ്രതപുലര്‍ത്തുന്നു എന്നതാണു മറ്റൊരു ദുരന്തം. ഇത്തരം പൈശാചിക പാതിരിമാരുടെ നേതൃത്വത്തിലാണ് 'തേവിടിശ്ശിയാട്ടം' അരങ്ങുതകര്‍ക്കുന്നത്. തേവിടിശ്ശിയാട്ടം അഭ്യസിച്ചിട്ടുള്ള സകലരും വേശ്യകളായി പരിണമിച്ച ചരിത്രംപോലും ഇവര്‍ ഗ്രഹിക്കുന്നില്ല. ദേവദാസികള്‍ എന്ന വേശ്യകള്‍ നടത്തിയിരുന്ന നൃത്തമാണ് തങ്ങള്‍ അഭ്യസിക്കുന്നതെന്നു മനസ്സിലാക്കാന്‍ കഴിയാത്തവിധം ഇവരില്‍ വ്യഭിചാരദുര്‍ഭൂതം ഭരണം നടത്തുകയാണ്! 'തേവിടിശ്ശിയാട്ടം' എന്ന വിശേഷണം മനോവയുടെ സംഭാവനയാണെന്ന് ആരും കരുതേണ്ടാ. ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നത് എന്താണെന്ന് അറിയേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'ശാസ്ത്രീയനൃത്തങ്ങളും കീര്‍ത്തനങ്ങളും'

ജര്‍മ്മനിയില്‍ നടത്തപ്പെടുന്ന തേവിടിശ്ശിയാട്ടം ആസ്വദിക്കുന്നതിനുവേണ്ടി മുഖ്യാതിഥിയായി എത്തിയവനാണ് വന്യജീവി മന്ത്രി! ഇവനെപ്പോലെയുള്ള നികൃഷ്ടജീവികളെ മന്ത്രിയാക്കിയ പ്രസ്ഥാനത്തിന്റെ സാമൂഹ്യപ്രതിബദ്ധതയാണ് ജനം തിരിച്ചറിയേണ്ടത്. പിണറായി മന്ത്രിസഭയിലെ 'പൂച്ചക്കുട്ടികളുടെ' കൂട്ടത്തില്‍ രാജുവും ഒരു 'പൊന്‍തൂവല്‍' തന്നെ! കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംകൊടുക്കാന്‍ ചുമതലയേറ്റവന്റെ ക്രൂരവിനോദത്തില്‍ പങ്കാളികളാകുന്ന പ്രവാസികളെയോര്‍ത്തു കേരളം ലജ്ജിക്കട്ടെ!

തേവിടിശ്ശിയാട്ടങ്ങള്‍ അരങ്ങേറുന്നത് ജര്‍മ്മനിയില്‍ മാത്രമാണെന്നു കരുതേണ്ടാ. യൂറോപ്പിന്റെ പല ഭാഗങ്ങളിലും, അമേരിക്ക, ഓസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഓണക്കുര്‍ബ്ബാനകള്‍ നടത്തപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള പൈശാചിക ബലികള്‍ക്ക് കൊഴുപ്പുകൂട്ടാനാണ് തേവിടിശ്ശിയാട്ടങ്ങള്‍ അരങ്ങിലെത്തുന്നത്. ഓസ്ത്രേലിയയില്‍ ഇക്കുറി 125 തേവിടിശ്ശികള്‍ ഒത്തുചേര്‍ന്നു നടത്തുന്ന തിരുവാതിരക്കളിയുമുണ്ടായിരുന്നു! ഗോപികമാരായ വേശ്യകള്‍ കുമ്മിയടിക്കുമ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ മറ്റുചില ആഭാസന്മാരോടൊപ്പം ചേര്‍ന്നു തങ്ങളുടെ ഭാര്യമാരെ താരതമ്യപഠനം നടത്തുന്നു!

മ്ലേച്ഛതകള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ജീവിക്കുന്നവരോട് തേവിടിശ്ശിയാട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നു മനോവയ്ക്കറിയാം. എന്നാല്‍, സ്വന്തം നാട് ദുരന്തത്തെ അതിജീവിക്കാന്‍ കഴിയാതെ വേദനിക്കുമ്പോഴെങ്കിലും നിങ്ങള്‍ അറുമാതിക്കാതിരിക്കുക! അല്ലാത്തപക്ഷം ഇതിനേക്കാള്‍ വലിയ ദുരന്തമായിരിക്കും നിങ്ങളെ വിഴുങ്ങുന്നത്. അനേകം പ്രവാസികള്‍ ചെറിയൊരു വിഭാഗം ദൈവഭയത്തോടെ ജീവിക്കുന്നുണ്ട് എന്നകാര്യത്തില്‍ സംശയമില്ല. ഭൂരിപക്ഷവും ഇന്നു ജീവിക്കുന്നത് മിഥ്യാലോകത്താണ്! തങ്ങള്‍ എക്കാലത്തും സുരക്ഷിതരാണെന്ന് ഇവര്‍ കരുതുന്നു. പണമുണ്ടായപ്പോള്‍ തങ്ങളിലെ 'പ്രാഞ്ചിയേട്ടന്മാര്‍' ഉണര്‍ന്നതാണ് പ്രവാസികളുടെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം! മന്ത്രിമാരെയും സിനിമാതാരങ്ങളെയും ക്ഷണിച്ചുവരുത്തുന്നത് ഇവരല്ല; മറിച്ച്, ഇവരുടെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന പ്രാഞ്ചിയേട്ടന്മാരാണ്! നാട്ടില്‍ മരണബാന്‍ഡുകള്‍ ഉയരുമ്പോള്‍ ഓണം ആഘോഷിക്കുന്ന പ്രവാസിയെയോര്‍ത്തും അവരുടെ സന്തതികളെയോര്‍ത്തും നമുക്കു ലജ്ജിക്കാം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4816 views

LOG IN

Lost your password?

SIGN UP

LOST PASSWORD