ഇസ്ലാമിക സംവാദം

'ലൗജിഹാദ്' ചര്‍ച്ചകളില്‍നിന്ന് കത്തോലിക്കാസഭ ഉടന്‍ പിന്തിരിയുക!

Print By
about

16 - 02 - 2020

ലൗജിഹാദുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന പൊതുചര്‍ച്ചകളില്‍നിന്ന് കത്തോലിക്കാസഭ അടിയന്തിരമായി പിന്മാറണം! വ്യക്തമായ കാരണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ് മനോവ ഇതു പറയുന്നത്. കാരണങ്ങള്‍ പലതാണ്. കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ അറിവില്ലായ്മയും വിവേകശൂന്യതയുമാണ് ഒന്നാമത്തെ കാരണം. ഉള്ളില്‍ ബോധമുണ്ട്; എന്നാല്‍, മിണ്ടാന്‍ കഴിയുന്നില്ല എന്ന അവസ്ഥയിലുള്ളവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍, സഭ സ്വാഭാവികമായും പ്രതിക്കൂട്ടിലാകും. ഓരോ ചര്‍ച്ചകളുടെയും അന്ത്യത്തില്‍ നാം കണ്ടത് വിലങ്ങണിഞ്ഞു നില്‍ക്കുന്ന വാദികളെയാണ്. ഇവിടെയാണ്‌ കത്തോലിക്കാസഭ പുനര്‍വിചിന്തനത്തിനു തയ്യാറാകേണ്ടത്. സഭയ്ക്കുള്ളില്‍ മാത്രം ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളെ പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കുന്ന വിവേകശൂന്യമായ നടപടികള്‍ ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. എന്നാല്‍, അത് ആഗ്രഹിക്കുന്ന പൈശാചികശക്തികള്‍ സഭയ്ക്കുള്ളില്‍ത്തന്നെയുണ്ടെന്നു നമുക്കറിയാം. ഷൈജു ആന്റണിമാരും കാഞ്ഞൂക്കാരന്‍മാരും ഇന്ദുലേഖമാരും മാത്രമല്ല, വൈദിക-കന്യാസ്ത്രി വേഷധാരികളും ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ത്തന്നെ, സഭയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളെ പൊതുചര്‍ച്ചകളാക്കി മാറ്റാന്‍ സഭയ്ക്കുള്ളിലും പുറത്തുമുള്ള ശത്രുക്കള്‍ ശ്രമിക്കും. അതിനു നിന്നുകൊടുക്കാതിരിക്കുക എന്നതാണ് വിവേകികള്‍ എടുക്കുന്ന നിലപാട്! നിര്‍ഭാഗ്യവശാല്‍, കത്തോലിക്കാസഭയിലെ ആചാര്യഗണത്തില്‍ ഇന്ന് ജ്ഞാനികളും വിവേകികളും ഇല്ല എന്നതാണു പരമാര്‍ത്ഥം! ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രധാന വിഷയത്തിലേക്കു കടക്കുന്നതിനുമുന്‍പ്‌ മറ്റുചില കാര്യങ്ങള്‍ പറയാനുണ്ട്.

ക്രിസ്തു ആരാണെന്നോ, പത്രോസിന്റെമേല്‍ ക്രിസ്തു സ്ഥാപിച്ച സഭയുടെ അടിസ്ഥാന പ്രബോധനം എന്താണെന്നോ അറിയാത്തവരുടെ കൂട്ടമാണ്‌ സഭയുടെ നിയന്ത്രണം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്! പൊതുസമൂഹത്തോടെ ഇവര്‍ സംവദിക്കാന്‍ ഇറങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് അറിയണമെങ്കില്‍ കത്തോലിക്കാസഭയുടെ ആധുനിക മതബോധനഗ്രന്ഥം പരിശോധിച്ചാല്‍ മതി! ഈ ഗ്രന്ഥം നിലനില്‍ക്കേ, കത്തോലിക്കാസഭയിലെ മെത്രാന്മാരോ വൈദികാരോ ഇവരുടെ ഏറാന്‍മൂളികളോ മതാന്തരസംവാദങ്ങളില്‍ ഏര്‍പ്പെട്ടാല്‍, അതൊരു ലയനസമ്മേളനമായി അവസാനിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട! മതാന്തരസംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലാ അധികാരങ്ങളും രണ്ടാംവത്തിക്കാന്‍ സൂനഹദോസോടെ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍നിന്ന് ക്രിസ്തുതന്നെ എടുത്തുമാറ്റിയതാണ്! എന്നാല്‍, കത്തോലിക്കാസഭയില്‍നിന്ന്‍ ഈ അധികാരം എടുത്തുമാറ്റിയിട്ടില്ല! പത്രോസിന്റെ പ്രഥമ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്ന അനേകം വിശ്വാസികളും ശുശ്രൂഷകരും സഭയിലുണ്ട്. അവരിലൂടെയാണ്‌ ഇന്ന് പത്രോസിന്റെ സഭ അതിന്റെ ദൗത്യം തുടരുന്നത്. അതായത്, ബാഹ്യമായി കാണപ്പെടുന്ന അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരെയും മതാന്തരസംവാദത്തിന്റെ ചുമതല ഏല്പിച്ചിട്ടില്ല. എവിടെപ്പോയി പരിപാടികള്‍ നടത്തിയാലും പരാജയപ്പെട്ട്, ഇളിഭ്യരായി മടങ്ങുന്നുവെന്നതാണ്‌ ചുമതലയില്‍നിന്നു നീക്കംചെയ്യപ്പെട്ടതിന്റെ അടയാളം! ക്രിസ്തു നല്‍കിയിരിക്കുന്ന അടയാളമാണിത്.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അവിടെ അവരുടെയും വിജാതിയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്”(മത്താ: 10; 18-20). ഒരു വചനംകൂടി ശ്രദ്ധിക്കുക: “എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും”(ലൂക്കാ: 21; 15). ഈ വാഗ്ദാനം സ്വീകരിക്കപ്പെട്ടവര്‍ക്കു മുന്നില്‍ ഭൂമുഖത്തുള്ള ഏതു ജനതയ്ക്കാണ് ചെറുത്തുനില്‍ക്കാന്‍ കഴിയുന്നത്? ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ട ആരും ഇന്നുവരെ എവിടെയും പരാജയപ്പെട്ടിട്ടില്ല. പത്രോസിന്റെമേല്‍ സ്ഥാപിതമായ സഭയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചയാണ് കത്തോലിക്കാസഭ! പത്രോസ് പ്രഖ്യാപിച്ചതാണ് ഈ സഭയുടെ ഔദ്യോഗിക നയം. അതുകൊണ്ടുതന്നെ, മനോവയുടെ ശബ്ദം പത്രോസിന്റെമേല്‍ സ്ഥാപിതമായ യഥാര്‍ത്ഥ സഭയായ കത്തോലിക്കാസഭയുടെ ഔദ്യോഗിക ശബ്ദമാണ്! മനോവയെ വാക്കില്‍ കുരുക്കാന്‍ ആര്‍ക്കും സാധിക്കാത്തതും അതിനാല്‍ത്തന്നെ! എന്നാല്‍, നിരന്തരം പരാജയം ഏറ്റുവാങ്ങുന്ന വിന്‍സെന്റ് കുണ്ടുകുളവും തെലേക്കാടനുമൊക്കെയാണ് കത്തോലിക്കാസഭയുടെ ഇന്നത്തെ വാഗ്മികളായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്! ആയതിനാല്‍, നാം തിരിച്ചറിവിലേക്ക് വളരണം! പരാജയപ്പെടാനായി മാത്രം സംവാദങ്ങളിലേര്‍പ്പെടുന്നവരുടെ ലക്‌ഷ്യം സഭയുടെ നാശമാണെന്നു മനസ്സിലാക്കാന്‍ നമുക്കു സാധിക്കണം!

യേഹ്ശുവായുടെ വാഗ്ദാനങ്ങള്‍ ഒന്നും പിന്‍വലിക്കപ്പെടുന്നില്ല എന്നിരിക്കെ, ശത്രുക്കളുടെ മുന്‍പില്‍ അപഹാസിതരാകുന്നുവെങ്കില്‍ ഒരുകാര്യം നിശ്ചയമാണ്; ഈ ആചാര്യന്മാരെ നയിക്കുന്നത് യേഹ്ശുവായുടെ ആത്മാവല്ല! ക്രിസ്തു ഭരമേല്പിച്ച ദൗത്യത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ അവിടുത്തെ ആത്മാവ് നയിക്കുകയുള്ളു. ദൗത്യത്തില്‍നിന്നു വിരമിക്കുകയോ, സത്യത്തില്‍നിന്നു വ്യതിചലിക്കുകയോ ചെയ്തതിനുശേഷവും തങ്ങളെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന്‍ ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് അംഗീകരിച്ചുകൊടുക്കരുത്. എന്തെന്നാല്‍, അപ്പസ്തോലന്മാരിലൂടെ സംസാരിച്ച പരിശുദ്ധാത്മാവ് അന്നുമിന്നും ഒരുവന്‍ തന്നെയാണ്. അവിടുത്തെ പ്രഖ്യാപനങ്ങളെല്ലാം അന്നത്തെപ്പോലെതന്നെ ഇന്നുമെന്നും നിലനില്‍ക്കും! ഇക്കാരണത്താലാണ് പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്: “ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!”(ഗലാത്തി: 1; 6-9).

ഇസ്ലാംമതത്തെക്കുറിച്ചുള്ള ഒരു പ്രവചനവും മുന്നറിയിപ്പുമായിരുന്നു അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് നല്‍കിയത്! സത്യത്തെ വളച്ചൊടിക്കാന്‍ കടന്നുവരുന്ന ശപിക്കപ്പെട്ടവനെക്കുറിച്ചും, അവനാല്‍ സ്ഥാപിതമാകാനിരിക്കുന്ന പൈശാചികമതത്തെക്കുറിച്ചുമുള്ള പ്രവചനം! ആറു നൂറ്റാണ്ടുകള്‍ക്കുശേഷം അന്വര്‍ത്ഥമാകാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ഇത്രത്തോളം വ്യക്തതയോടെ ഏതു ജനതയോട് അപ്പസ്തോലന്‍ സംസാരിച്ചുവോ, ഗലാത്തിയിലെ ആ ജനതയിലൂടെതന്നെ ഇസ്ലാംമതം എന്ന ദുരന്തം അന്വര്‍ത്ഥമായി! തുര്‍ക്കി എന്ന രാജ്യത്തിന്റെ ഭാഗമായ ഗലാത്തിയില്‍ ഇന്ന് ഇസ്ലാംമതക്കാര്‍ മാത്രമേയുള്ളു. ക്രിസ്തീയതയ്ക്കെതിരേ സാത്താന്‍ സ്ഥാപിച്ച ഇസ്ലാംമതവുമായി ക്രിസ്ത്യാനികള്‍ക്കു സാഹോദര്യം പ്രഖ്യാപിക്കുന്നവരും ശപിക്കപ്പെട്ടവരാണ്. ആയതിനാലാണ്, ഇസ്ലാംമതത്തെ ആദരിക്കുന്ന മതബോധഗ്രന്ഥത്തെ മുറുകെപ്പിടിച്ചിരിക്കുന്ന ഒരുവനുപോലും ഇസ്ലാമിനെ ചെറുത്തുനില്‍ക്കാന്‍ സാധിക്കാത്തത്! കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തെ കുപ്പയില്‍ വലിച്ചെറിഞ്ഞവര്‍ക്ക് ഇസ്ലാമിനാല്‍ പരിക്കേല്‍ക്കുന്നില്ല! ഇതൊരു അടയാളമാണ്; കത്തോലിക്കാസഭയിലെ പെണ്‍കുട്ടികളാണ് 'ലൗജിഹാദിന്റെ' പ്രധാന ഇരകള്‍! കത്തോലിക്കാസഭയുടെ പേരില്‍ പുറത്തിറക്കിയിരിക്കുന്ന മതബോധനഗ്രന്ഥം ഇരിക്കുന്ന ഭവനത്തെ അല്ലാഹു വിഴുങ്ങുന്നുവെങ്കില്‍, അതിലാരും അദ്ഭുതപ്പെടേണ്ട!

കത്തോലിക്കാസഭയും ഇസ്ലാംമതവും!

ഇസ്ലാംമതത്തിന്റെ പൈശാചികത അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കിയിട്ടുള്ള സഭയായിരുന്നു കത്തോലിക്കാസഭ! കത്തോലിക്കാസഭയ്ക്ക് സര്‍വ്വാധിപത്യമുണ്ടായിരുന്ന യൂറോപ്പില്‍ ഈ മതത്തിനു കടന്നുചെല്ലാന്‍ കഴിയാതിരുന്നത് ഇക്കാരണത്താലാണ്. പൗരസ്ത്യസഭ ഇസ്ലാമില്‍ ലയിച്ച് ഇല്ലാതായപ്പോഴും പാശ്ചാത്യസഭയുടെ നിഴല്‍ വീണിടത്തുപോലും ഇസ്ലാമിന് അതിന്റെ സാന്നിദ്ധ്യമറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രിസ്തുവിനെയും ക്രിസ്തീയതയെയും നിഷേധിക്കാനായി സാത്താന്‍ നട്ടുവളര്‍ത്തിയ വിഷവൃക്ഷമാണ് ഇസ്ലാംമതമെന്നു തിരിച്ചറിയാന്‍ കത്തോലിക്കാസഭയ്ക്ക് സാധിച്ചത് ആ സഭയെ പരിശുദ്ധാത്മാവ് നയിച്ചതുകൊണ്ടാണ്. ക്രിസ്തുവിനാല്‍ പൂര്‍ത്തീകരിക്കപ്പെട്ട നിയമങ്ങളിലും, ഈ നിയമങ്ങളെ അടിസ്ഥാനമാക്കി അപ്പസ്തോലന്മാര്‍ പഠിപ്പിച്ച പാഠങ്ങളിലും നിന്ന് വ്യതിചലിക്കാതിരുന്ന കാലങ്ങളിലൊക്കെ പരിശുദ്ധാത്മാവ് സഭയെ നയിച്ചിട്ടുണ്ട്. എന്തെന്നാല്‍, ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്ന ആത്മാവാണ് പരിശുദ്ധാത്മാവ്! ആയതിനാല്‍ത്തന്നെ, ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ പരിശുദ്ധാത്മാവ് ഒരുവനില്‍ വസിക്കുകയുള്ളു!

ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്”(1 യോഹ: 4; 2-4). യേഹ്ശുവായുടെ ദൈവത്വത്തെയും യേഹ്ശുവായിലൂടെ മാത്രം സാദ്ധ്യമാകുന്ന നിത്യരക്ഷയെയും നിഷേധിക്കുന്ന മതം എതിര്‍ക്രിസ്തുവിന്റെ സ്വന്തം മതമാണ്‌! പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സകലര്‍ക്കും ഈ സത്യം ഗ്രഹിക്കാന്‍ സാധിക്കും. എന്നാല്‍, ഇസ്ലാംമതത്തെ സഹോദരമതമായി അംഗീകരിക്കുന്ന ഒരുവനിലും പരിശുദ്ധാത്മാവ് വസിക്കുകയില്ല! വ്യാജപ്രവാചകനായ മുഹമ്മദിനെയും അവന്റെ മതത്തെയും ചെറുത്തുനില്‍ക്കാന്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. അപ്പസ്തോലനായ യോഹന്നാനിലൂടെ പരിശുദ്ധാത്മാവ് വ്യക്തമാക്കിയത് ഈ സത്യമാണ്. ഇവിടെ കുറിച്ചിരിക്കുന്ന വചനം സൂക്ഷമതയോടെ വായിക്കുന്നവര്‍ക്ക് ഈ സത്യം ഗ്രഹിക്കാന്‍ സാധിക്കും. ഇസ്ലാംമതം എന്ന പൈശാചികതയെക്കുറിച്ചുള്ള അനേകം മുന്നറിയിപ്പുകള്‍ ബൈബിളിലുണ്ട്. അവയെല്ലാം ഗ്രഹിക്കണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേതീരൂ.

ഇസ്ലാമിനെ അംഗീകരിക്കുക എന്നത് ക്രിസ്തുവിനെ നിഷേധിക്കലാണ്. ക്രിസ്തുവിനെ നിഷേധിക്കുന്നവരില്‍ പരിശുദ്ധാത്മാവ് വസിക്കുകയുമില്ല. അതുപോലെതന്നെ, പരിശുദ്ധാത്മാവ് ഒരുവനില്‍ വസിക്കുന്നില്ലെങ്കില്‍ ക്രിസ്തുവിനെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാനും സാധിക്കില്ല! അതായത്, ക്രിസ്തുവും പരിശുദ്ധാത്മാവും രണ്ടല്ല; പിതാവും പുത്രനും പരിശുദ്ധാത്മാവും വേറിട്ട വ്യക്തിത്വങ്ങളുമല്ല; യാഹ്‌വെയും യേഹ്ശുവായും പരിശുദ്ധാത്മാവും ഒന്നാണ്! മനസ്സും ശരീരവും ആത്മാവും പോലെതന്നെ! ത്രിത്വത്തിന്റെ യഥാര്‍ത്ഥ സത്യം ഇതുതന്നെ! ആയതിനാല്‍, ക്രിസ്തുമതം ഉപേക്ഷിക്കുന്നവന്‍ ദൈവത്തെ ഉപേക്ഷിക്കുന്നു! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരാണ് ദൈവമക്കള്‍! യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ദൈവമക്കളാണെന്നും ദൈവമക്കള്‍ മാത്രമേ ദൈവരാജ്യം അവകാശമാക്കുകയുള്ളുവെന്നും പ്രഖ്യാപിക്കാനാണ് ക്രിസ്ത്യാനികള്‍ ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്! പത്രോസിന്റെമേല്‍ സ്ഥാപിതമായിരിക്കുന്ന സഭയുടെ എക്കാലത്തെയും ഔദ്യോഗിക ദൗത്യം ഇതാണ്! മൂന്നു ദൗത്യങ്ങളാണ് ക്രിസ്തു തന്റെ സഭയെ ഭരമേല്പിച്ചത്. തുല്യപ്രാധാന്യത്തോടെ ഭരമേല്പിച്ച ആ ദൗത്യങ്ങളില്‍ ഒന്നിതാണ്: “ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍”(മത്താ: 28; 20).

പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ക്രിസ്തു അവിടുത്തെ സഭയെ ചുമതലപ്പെടുത്തിയിട്ടില്ല; അവിടുന്ന് കല്പിച്ചതു മാത്രമേ സഭ പഠിപ്പിക്കാവൂ. യേഹ്ശുവാ പഠിപ്പിച്ചവയോട് ഒന്ന്‍ കൂട്ടിച്ചേര്‍ക്കാനോ, അവിടുന്ന് പഠിപ്പിച്ചവയില്‍നിന്ന് ഒന്ന്‍ എടുത്തുമാറ്റാനോ സഭയ്ക്ക് അധികാരമില്ല എന്നതാണു സത്യം. അതായത്, കത്തോലിക്കാസഭ ഒരു നിയമനിര്‍മ്മാണ സഭയല്ല, നിയമനിര്‍വ്വഹണ സഭയാണ്. ക്രിസ്തുവിനാല്‍ പൂര്‍ത്തീകരിക്കപ്പെട്ട നിയമങ്ങള്‍ അതേപടി പഠിപ്പിക്കുക എന്ന ചുമതല മാത്രമേ കത്തോലിക്കാസഭയ്ക്കുള്ളു. ഇതില്‍നിന്നു വ്യത്യസ്തമായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുകയോ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുകയോ ചെയ്യുന്നതോടെ പത്രോസിന്റെമേല്‍ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭ എന്ന പദവി നഷ്ടപ്പെടുന്നു! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, പത്രോസ് പ്രഖ്യാപിച്ച സത്യത്തില്‍ നിലനിന്നുകൊണ്ട് പ്രബോധനങ്ങള്‍ നടത്തുമ്പോള്‍ മാത്രമേ കത്തോലിക്കാസഭയില്‍ പത്രോസിന്റെ സിംഹാസനം ഉണ്ടായിരിക്കുകയുള്ളു. സഭയുടെ ആദ്യ സമ്മേളനാനന്തരം നടന്ന പൊതുയോഗത്തില്‍ വച്ച് പത്രോസ് തന്നെ പ്രഖ്യാപിച്ചതാണ് കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനം. അപ്പസ്തോലന്‍ ഇപ്രകാരം പ്രഖ്യാപിച്ചു: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവ: 4; 12). ഈ പ്രഖ്യാപനത്തില്‍നിന്നു വ്യതിചലിക്കുകയോ ഈ പ്രഖ്യാപനത്തിലെ ആശയതീവ്രതയെ മയപ്പെടുത്തുകയോ ചെയ്തുകൊണ്ട് പത്രോസിന്റെ പാരമ്പര്യം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല!

പത്രോസ് വിളിച്ചുപറഞ്ഞ സത്യം മറ്റു മതങ്ങളെ അലോസരപ്പെടുത്തുന്നതും അസഹിഷ്ണുക്കളാക്കുന്നതുമാണ്. മറ്റൊരു വ്യക്തിയിലൂടെയോ മറ്റാരെങ്കിലും ഉയര്‍ത്തുന്ന ആശയങ്ങളിലൂടെയോ രക്ഷപ്രാപിക്കാന്‍ മനുഷ്യനു സാധിക്കുകയില്ല എന്ന അപ്രിയസത്യമാണ് പത്രോസ് പ്രഖ്യാപിച്ചത്. മാത്രവുമല്ല, ഈ പ്രഖ്യാപനത്തില്‍ മതസൗഹാര്‍ദ്ദപരമായ യാതൊന്നുമില്ല; എന്നാല്‍, മറ്റു മതങ്ങളുടെ സാധുതയും പ്രസക്തിയും ചോദ്യംചെയ്യപ്പെടുന്നുണ്ട്! ക്രിസ്തു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതും ഈ സത്യമാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “യേഹ്ശുവാ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല”(യോഹ: 14; 6). മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍. എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്‍മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും”(യോഹ: 10; 7- 9). ഈ സത്യങ്ങളെല്ലാമാണ് പത്രോസും ആദിമസഭയും ലോകത്തോടു വിളിച്ചുപറഞ്ഞത്. ക്രിസ്തു അറിയിച്ച സത്യങ്ങളില്‍ മായംചേര്‍ത്തു മയപ്പെടുത്താന്‍ അപ്പസ്തോലന്മാരില്‍ ആരും തയ്യാറായില്ല. ഇക്കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തവും ശക്തവുമായി പ്രഖ്യാപിച്ചത് പൗലോസ് അപ്പസ്തോലനാണ്. അപ്പസ്തോലന്‍ ഇപ്രകാരം പ്രഖ്യാപിച്ചു: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്”(1 കോറി: 10; 20).

കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനമാണ് നാമിവിടെ കണ്ടത്. ഇത് ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിനുവേണ്ടി മാത്രം ആവിഷ്കരിച്ച പ്രബോധനമല്ല; മറിച്ച്, കത്തോലിക്കാസഭ നിലനില്‍ക്കുന്ന കാലത്തോളം, ക്രിസ്തുവിന്റെ പുനരാഗമാനവും അന്ത്യവിധിയും യാഥാര്‍ത്ഥ്യമാകുന്ന നാളുകള്‍വരെയും ഈ പ്രബോധനത്തില്‍നിന്ന് അണുവിട സഭയ്ക്കു വ്യതിചലിക്കാന്‍ കഴിയില്ല! എന്തെന്നാല്‍, ഈ പ്രബോധനം ഉറവപൊട്ടിയത് മനുഷ്യനില്‍നിന്നല്ല, ദൈവത്തില്‍നിന്നാണ്! ക്രിസ്തീയത എന്നത് 'സെക്കുലറിസം' അല്ലെന്നു മാത്രമല്ല, സെക്കുലര്‍ ആശയങ്ങളുടെ കാപട്യങ്ങള്‍ക്കു നേരേയുള്ള യുദ്ധപ്രഖ്യാപനമാണ് ക്രിസ്തീയത!

മനുഷ്യന്റെ മോചനത്തിനുള്ള ഏകബലി അര്‍പ്പിക്കപ്പെടുകയും ആത്മരക്ഷയ്ക്കായുള്ള ഏകമാര്‍ഗ്ഗം പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിനുശേഷം, പാപമോചനത്തിനും ആത്മരക്ഷയ്ക്കുമായി പുതിയൊരു ആശയത്തിനു പ്രസക്തിയുണ്ടോ? ഇസ്ലാംമതത്തിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നത് ഇവിടെയാണ്‌! പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. ക്രിസ്തീയതയെ എതിര്‍ക്കാനുള്ള അവകാശവും മറ്റു മതങ്ങള്‍ക്കുണ്ട്. ഈ അവകാശങ്ങളെ ക്രിസ്തീയത ചോദ്യംചെയ്യുന്നില്ല. എന്നാല്‍, ആശയങ്ങളിലെ കാപട്യം തുറന്നുകാണിക്കാനും യഥാര്‍ത്ഥ സത്യം വിളിച്ചുപറയാനുമുള്ള ഉത്തരവാദിത്വം ക്രിസ്ത്യാനികളും നിര്‍വ്വഹിക്കും! ഏതൊരു മതം പ്രചരിപ്പിക്കുമ്പോഴും മറ്റു മതങ്ങളുടെ ആശയങ്ങള്‍ ചോദ്യംചെയ്യപ്പെടുന്നുണ്ട്. ഒരു മതത്തിനും മറ്റു മതങ്ങളുടെ ആശയങ്ങളെ ശ്ലാഘിച്ചുകൊണ്ട്‌ പ്രചാരണത്തിലേര്‍പ്പെടാന്‍ സാധിക്കില്ല! നിലവിലുള്ള മതങ്ങളെ നിഷേധിക്കാതെ പുതിയൊരു മതം പ്രചരിപ്പിക്കാന്‍ കഴിയുമോ? ഇല്ല, എന്നതാണു യാഥാര്‍ത്ഥ്യം! നിലവിലുള്ള സംവിധാനങ്ങള്‍ പോരായ്മകളില്ലാത്തതും സത്യവുമാണെങ്കില്‍ പുതിയൊരു സംവിധാനത്തിന് യാതൊരു പ്രസക്തിയുമില്ലാത്തതുപോലെ, സത്യദൈവത്തിലേക്കുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം പ്രഖ്യാപിക്കപ്പെട്ടതിനുശേഷം മറ്റൊരു രക്ഷാമാര്‍ഗ്ഗത്തിനും പ്രസക്തിയില്ല!

ഇസ്ലാം എന്ന ആശയത്തിനു പ്രസക്തിയുണ്ടാകുന്നത് ക്രിസ്തീയതയുടെ പ്രസക്തി ഇല്ലാതാകുമ്പോള്‍ മാത്രമാണ്. ഇസ്ലാമിനെ സഹോദരമതമായി പരിഗണിക്കുന്ന ക്രൈസ്തവനാമധാരികള്‍ തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യമാണിത്. ക്രിസ്തീയത കാപട്യമാണെങ്കില്‍ മാത്രമേ ഇസ്ലാമികതയ്ക്ക് എന്തെങ്കിലും സാധുത കല്പിക്കാന്‍ കഴിയുകയുള്ളു. അതായത്, ക്രിസ്തുവിനെയും ക്രിസ്തീയതയെയും അപ്പാടെ നിഷേധിക്കുന്ന മതമാണ്‌ ഇസ്ലാംമതം! ഈ മതത്തെ ദൈവത്തില്‍നിന്നുള്ള ആശയമായി പരിഗണിക്കുന്ന ഒരുവന് പിന്നീടങ്ങോട്ട് ക്രിസ്ത്യാനിയായി തുടരാന്‍ സാധിക്കില്ല. എന്തെന്നാല്‍, ഈസാനബി എന്ന കഥാപാത്രത്തിലൂടെ ഇസ്ലാംമതം ക്രിസ്തുവിന്റെ ദൈവത്വവും ക്രിസ്തുവിന്റെ നാമത്തിലുള്ള പാപമോചനവും അസാധുവാക്കിയിരിക്കുന്നു. ക്രിസ്തു ദൈവമല്ലെന്നും ഒരു പ്രവാചകന്‍ മാത്രമാണെന്നും പ്രഖ്യാപിക്കുന്ന ഇസ്ലാംമതത്തെ അംഗീകരിക്കുന്ന ഏതൊരുവനും ക്രിസ്തുവിനെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. ക്രിസ്തുവിന്റെ ക്രൂശീകരണത്തെയും അതുവഴിയുള്ള പാപമോചനത്തെയും നിഷേധിക്കുന്നവരെ ക്രിസ്ത്യാനികളായി പരിഗണിക്കാന്‍ സാധിക്കുമോ? ക്രിസ്തുവിനെ അവിശ്വസിക്കുന്നവരല്ല, ക്രിസ്തുവിനെ വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍! ക്രിസ്തു ആയിരിക്കുന്നതുപോലെ അവിടുത്തെ അറിയുകയും സ്വീകരിക്കുകയും ചെയ്യാത്ത ആരും ക്രിസ്ത്യാനികളല്ല! ക്രിസ്തു ഒരു പ്രവാചകനാണ്‌ എന്നകാര്യത്തില്‍ തര്‍ക്കമില്ല; എന്നാല്‍, പ്രവാചകന്‍ എന്നതിനേക്കാള്‍ ഉപരി അവിടുന്ന് ദൈവമാണ്! ഈ വിശ്വാസമാണ് ഒരുവനെ ക്രിസ്ത്യാനിയും ദൈവഭവനത്തിലെ അംഗവുമാക്കുന്നത്!

നരേന്ദ്രമോഡിയെ ഒരു ചായക്കടക്കാരനായല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയായി പരിഗണിക്കുമ്പോഴാണ് അത് അംഗീകാരവും ബഹുമതിയുമാകുന്നത്. മോഡി ചായക്കച്ചവടം നടത്തിയിരുന്നുവെന്നത് അദ്ദേഹംതന്നെ സമ്മതിക്കുന്ന കാര്യാമാണ്. എന്നാല്‍, ഒരു ചായക്കടക്കാരന്‍ മാത്രമായി അദ്ദേഹത്തെ പരിഗണിക്കുമ്പോള്‍, അദ്ദേഹം ആയിരിക്കുന്ന അവസ്ഥയിലുള്ള അംഗീകാരമായി കാണാന്‍ കഴിയില്ല! മാത്രവുമല്ല, പ്രധാനമന്ത്രി എന്ന പദവിയെ തമസ്ക്കരിച്ചുകൊണ്ട് ചായക്കടക്കാരാന്‍ എന്ന പദവിയെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പിന്നില്‍ അവഹേളിക്കുകയെന്ന അജണ്ടയുണ്ട്. ഇതിനേക്കാള്‍ ഗുരുതരമായ അജണ്ടയുമായാണ് ഇസ്ലാംമതം അവതരിപ്പിക്കപ്പെട്ടത്! വിജാതിയ മതങ്ങളുടെയെല്ലാം പിന്നില്‍ പൈശാചികതയുണ്ട് എന്ന സത്യം ക്രിസ്തീയതയിലൂടെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പൈശാചികതയുടെ പൂര്‍ണ്ണതയായി നാം കാണേണ്ടത് ഇസ്ലാംമതത്തെയാണ്! എന്തെന്നാല്‍, സത്യത്തെ നിഷേധിക്കുവാനും അതുവഴി നരകത്തെ നിറയ്ക്കുവാനും അവതരിപ്പിക്കപ്പെട്ട പൈശാചികമതമാണ്‌ ഇസ്ലാംമതം! ക്രിസ്തുവിനെയും ക്രിസ്തീയതയെയും നിഷേധിക്കുന്നതിനായി വ്യാജക്രിസ്തുവിന്റെ പേരില്‍ അവതരിപ്പിക്കപ്പെട്ട ഏകമതം ഇസ്ലാംമതമായതുകൊണ്ടുതന്നെ, ക്രിസ്ത്യാനികള്‍ ഏറ്റവുമധികം വെറുക്കേണ്ടതും എതിര്‍ക്കേണ്ടതും ചെറുക്കേണ്ടതും ഈ മതത്തെയാണ്‌! ക്രൈസ്തവര്‍ എന്തുകൊണ്ട് ഇസ്ലാംമതത്തെ ഏറ്റവുമധികമായി വെറുക്കുകയും എതിര്‍ക്കുകയും ചെറുക്കുകയും വേണമെന്നു ചോദിച്ചാല്‍, ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന എതിര്‍ക്രിസ്തു ഇസ്ലാംമതത്തിലുള്ളതുകൊണ്ട് എന്നാണ് ഉത്തരം!

മുഹമ്മദ്‌ പരിചയപ്പെടുത്തുന്ന ഈസാനബി കുരിശില്‍ മരിക്കുകയും മൂന്നാംനാള്‍ ഉയിര്‍ക്കുകയും ചെയ്ത യേഹ്ശുവാ അല്ലെന്നു ഖുറാന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ, ഈസാനബി ദൈവമല്ലെന്നും മുഹമ്മദ്‌ പറയുന്നു. ഈ വിഷയങ്ങളില്‍ മുഹമ്മദിന്റെയും ഖുറാന്റെയും വാദങ്ങളെ നൂറുശതമാനം അംഗീകരിക്കുന്ന നിലപാടാണ് മനോവയ്ക്കുള്ളത്. അല്ലാഹുവിനു മക്കളില്ലെന്നു പറയുമ്പോള്‍ മുഹമ്മദ്‌ രോഷംകൊള്ളുന്നത് യേഹ്ശുവായുടെ ദൈവപുത്രത്വവും ദൈവത്വവും നിഷേധിക്കാനാണെങ്കിലും, മനോവ ഇക്കാര്യത്തിലും മുഹമ്മദിനെ എതിര്‍ക്കുന്നില്ല. കാരണം, യേഹ്ശുവായ്ക്ക് അല്ലാഹുവുമായല്ല, യാഹ്‌വെയുമായാണ് ബന്ധം! യാഹ്‌വെയുടെ നാമത്തിലാണ് യേഹ്ശുവാ വന്നത്. മാത്രവുമല്ല, യാഹ്‌വെ മനുഷ്യനായി അവതരിച്ചതാണ്‌ യേഹ്ശുവാ എന്ന് പറയുമ്പോള്‍ മാത്രമേ അവിടുന്ന് ആയിരിക്കുന്നതുപോലെയുള്ള അംഗീകാരം ആകുകയുള്ളു! എന്നാല്‍, മുഹമ്മദിന്റെ ഈസാ വരുന്നത് അല്ലാഹുവിന്റെ നാമത്തിലാണ്, യാഹ്‌വെയുടെ നാമത്തിലല്ല!

ഈസാ ആരാണെന്നു നോക്കുക: “അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു”(സുറ: 4; 157, 158). മര്‍യമിന്റെ മകന്‍ ഈസാ എന്നത് ഭാവിയിലേക്കായി മുഹമ്മദു നടത്തിയ പ്രവചനമാണെന്ന്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ, ഈസായ്ക്ക് എന്തു സംഭവിച്ചുവെന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള വിഷയമല്ല. എന്നാല്‍, ഈ ഈസായെ യേഹ്ശുവായാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ മുഹമ്മദു നടത്തുന്ന പരിശ്രമം ഗൗരവമായിത്തന്നെ കാണണം. എന്തെന്നാല്‍, അത് ക്രിസ്തീയതയെയും മനുഷ്യകുലത്തിന്റെ പാപമോചനത്തെയും ആത്മരക്ഷയെയും മാത്രമല്ല, ക്രിസ്തീയതയെയും ബാധിക്കുന്ന വിഷയമാണ്.

യേഹ്ശുവാ തന്നെത്തന്നെ ബലിയായി സമര്‍പ്പിച്ചുവെന്നും, ഈ ബലിയാണ് സകല മനുഷ്യരുടെയും പാപങ്ങള്‍ക്കു പരിഹാരമായി പരിഗണിക്കപ്പെടുന്ന ഏകബലിയെന്നും വിശ്വസിക്കുന്നവരുടെ സമൂഹമാണ് ക്രൈസ്തവസഭ! ഈസായെ യേഹ്ശുവായായി അവതരിപ്പിച്ചതിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത് പാപമോചനത്തിനുള്ള ഏകബലിയെ നിഷേധിക്കുകയെന്നതാണ്. മാത്രവുമല്ല, യേഹ്ശുവായുടെ കുരിശുമരണത്തെയും ഉയിര്‍പ്പിനെയും വിശ്വസിച്ച് ഏറ്റുപറയുന്ന സമൂഹത്തെ ഒന്നടങ്കം ശപിക്കപ്പെട്ടവരെന്നു വിളിക്കാന്‍ മുഹമ്മദ്‌ തയ്യാറായിരിക്കുന്നു. അനുഗൃഹീതരായ ഒരു സമൂഹത്തെ ശപിക്കപ്പെട്ടവരെന്നു വിളിച്ചതുവഴി മുഹമ്മദും അവന്റെ അനുയായികളും എന്നേക്കുമായി ശപിക്കപ്പെട്ടിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ക്രിസ്ത്യാനികള്‍ ശപിക്കപ്പെട്ടവരാണെങ്കില്‍ ക്രിസ്തുവും ശപിക്കപ്പെട്ടവനാണെന്നു പറയേണ്ടിവരും. എന്തെന്നാല്‍, ക്രിസ്ത്യാനികളെ സ്വീകരിക്കുന്നവന്‍ ക്രിസ്തുവിനെയാണ് സ്വീകരിക്കുന്നതെന്നും, ക്രിസ്ത്യാനികളെ നിരാകരിക്കുന്നവന്‍ ക്രിസ്തുവിനെ നിരാകരിക്കുന്നുവെന്നും പറഞ്ഞത് ക്രിസ്തുതന്നെയാണ്! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു”(മത്താ: 10; 40). ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ട ഒരു ക്രിസ്ത്യാനിയെ ശപിക്കപ്പെട്ടവനെന്നു വിളിക്കുന്നവന്‍ ക്രിസ്തുവിനെയും ശപിക്കപ്പെട്ടവനെന്നു വിളിക്കുന്നു. ക്രിസ്തുവിനെ മാത്രമല്ല സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെയും ശപിക്കപ്പെട്ടവനെന്നു വിളിക്കുന്നു. അതേ, സൈന്യങ്ങളുടെ ദൈവത്തെ ശപിക്കപ്പെട്ടവനെന്നു വിളിച്ച നരകസന്തതിയാണ് മുഹമ്മദ്‌! അതിനാല്‍ത്തന്നെ, മുഹമ്മദ്‌ എന്ന ശപിക്കപ്പെട്ടവനെയും അവന്റെ ശപിക്കപ്പെട്ട മതത്തെയും അംഗീകരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവരും ശപിക്കപ്പെട്ടവരാണ്! 

യാക്കോബിന്റെ മക്കളെ ശപിച്ചിട്ട്, ആ ശാപം തിരിഞ്ഞുവന്ന് തങ്ങളുടെമേല്‍ത്തന്നെ പതിക്കപ്പെടാത്ത ഏതെങ്കിലും ജനത ഈ ഭൂമുഖത്തുണ്ടോ? കത്തോലിക്കാസഭയ്ക്കുവേണ്ടി മതബോധനഗ്രന്ഥം തയ്യാറാക്കാന്‍ ഇല്ല്യുമിനാറ്റി സംഘത്തിനു കരാര്‍ കൊടുത്തവര്‍ ചിന്തിക്കേണ്ട വിഷയമായിരുന്നു ഇത്. ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും ഏറ്റുപറയുന്നവരെല്ലാം ശപിക്കപ്പെട്ടവരാണെന്നു പറഞ്ഞവനെയും അവന്റെ മതത്തെയും മഹത്വപ്പെടുത്തുന്നവരില്‍ പ്രവര്‍ത്തിക്കുന്ന ആത്മാവിനെ തിരിച്ചറിയാത്തവരെല്ലാം വലിയ അപകടത്തിലാണ്. എന്തെന്നാല്‍, ജ്ഞാനസ്നാനം സ്വീകരിച്ച ക്രിസ്ത്യാനികളെല്ലാം ശപിക്കപ്പെട്ടവരാണെന്ന്‍ മുഹമ്മദും ഇസ്ലാംമതവും പറയുന്നു. ക്രിസ്തുവിന്റെ നാമത്തില്‍ ഒരുമിച്ചുചേരുമ്പോഴെല്ലാം അവിടുത്തെ അനുസ്മരിക്കുന്നതിനായി സ്ഥാപിച്ചതാണ് പരിശുദ്ധ കുര്‍ബ്ബാന! അവിടുത്തെ നാമത്തില്‍ മുറിക്കുന്ന അപ്പം ഭക്ഷിക്കുകയും പകരുന്ന വീഞ്ഞ് കുടിക്കുകയും ചെയ്യുമ്പോഴെല്ലാം ഓരോ ക്രിസ്ത്യാനിയും പ്രഖ്യാപിക്കുന്നത് അവിടുത്തെ മരണത്തെയാണ്‌. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം യേഹ്ശുവായുടെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്”(1 കോറി: 11; 26). അതായത്, യേഹ്ശുവായുടെ കുരിശുമരണം അനുസ്മരിക്കാന്‍ ദൈവാലയങ്ങളില്‍ സമ്മേളിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരാണെന്ന്‍ പിശാചിന്റെ സന്തതികള്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനികള്‍ ദൈവാലയത്തിലായിരിക്കുമ്പോള്‍ ചാവേറുകളായി ഇസ്ലാമിക പരിഷകള്‍ പാഞ്ഞടുക്കുന്നതിന്റെ പൊരുളിതാണ്! 

ദൈവമക്കളായ ക്രിസ്ത്യാനികളെപ്രതി അല്ലാഹുവും അവന്റെ ദൂതനും എത്രത്തോളം അസ്വസ്ഥരും അസഹിഷ്ണുക്കളും ആണെന്നു നോക്കുക: “മര്‍യമിന്റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗ്ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌”(സുറ: 5; 72). മര്‍യമിന്റെ മകന്‍ ഈസായെ അല്ലാഹുവാക്കി എന്നതാണ് ക്രിസ്ത്യാനികളുടെമേല്‍ ഈ അധമന്‍ ആരോപിക്കുന്ന കുറ്റം! തന്റെയും താന്‍ സൃഷ്ടിച്ച മസീഹിന്റെയും രക്ഷകന്‍ അല്ലാഹുവാണെന്നും, അല്ലാഹുവിന്റെ ആരാധകന്‍ മാത്രമാണ് മസീഹ് എന്നുമൊക്കെ മുഹമ്മദ്‌ വിളിച്ചുപറഞ്ഞത് യേഹ്ശുവായെ ലക്ഷ്യമിട്ടാണെന്ന് ദൈവമക്കള്‍ക്കറിയാം. യേഹ്ശുവാ ദൈവമാണെന്നു തിരിച്ചറിഞ്ഞവരാണ് ക്രിസ്ത്യാനികള്‍! അല്ലാഹുവിനും മുഹമ്മദിനും ക്രിസ്ത്യാനികളോടുള്ള വെറുപ്പിന്റെ കാരണവും അതുതന്നെ! അല്ലാഹുവെന്ന പിശാചിനെ ആരാധിക്കുന്നവനാണ് ഈസാനബിയെന്നു ക്രിസ്ത്യാനികളോടു പറയുമ്പോള്‍, അവര്‍ക്കിടയില്‍ എന്തെങ്കിലും ചലനമുണ്ടാക്കണമെങ്കില്‍ ഈസായും യേഹ്ശുവായും ഒരുവനാണെന്ന ധാരണ അവരില്‍ ജനിപ്പിക്കണം. അതിനുള്ള പരിശ്രമങ്ങളുടെ ആകെത്തുകയാണ് 'ഖുറാന്‍' എന്ന തട്ടിക്കൂട്ട് പുസ്തകം!

പരിശുദ്ധാത്മാവ് ഇല്ലാത്തവരും വിഷയാസക്തരുമായ അനേകരെ ഇസ്ലാംമതത്തിലേക്ക് ആകര്‍ഷിക്കാന്‍ ഈ പൈശാചികഗ്രന്ഥത്തിനു സാധിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രൈസ്തവസഭയുടെ ഭാഗമായി എണ്ണപ്പെടുന്ന അനേകര്‍ ഇന്നും ഈ ഭൂമിയിലുണ്ട്. ഇവര്‍ക്കിടയിലെ വ്യഭിചാരികളും സ്വവര്‍ഗ്ഗരതിക്കാരും അവിഹിതജീവിതം കൊതിക്കുന്നവരുമായ വ്യക്തികള്‍ ഇസ്ലാമില്‍ ചേക്കേറുന്നത് സ്വാഭാവികമാണ്. ഇങ്ങനെയുള്ള വ്യക്തികള്‍ക്കു തങ്ങളെത്തന്നെ ന്യായീകരിക്കാന്‍ സാധിക്കുന്നവിധമാണ് കത്തോലിക്കാസഭയുടെ ഇന്നത്തെ ഔദ്യോഗിക മതബോധനം. കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റി സംഘമാണ് വിശ്വാസികളുടെ മതബോധനം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ക്രിസ്തീയവിരുദ്ധ മതബോധനത്താല്‍ വഴിപിഴച്ചുപോയ കൗമാരക്കാരെ വീശിപ്പിടിക്കാന്‍ വെറും 'കോരുവലകള്‍' മാത്രം മതി! കത്തോലിക്കാസഭയെ പടിപടിയായി ക്രിസ്തീയവിരുദ്ധമാക്കാനുള്ള പ്രക്രിയകള്‍ക്ക് രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ത്തന്നെ തുടക്കമിട്ടിരുന്നു. കത്തോലിക്കാസഭയിലെ ആചാര്യന്മാരുടെ ഗണത്തില്‍ എണ്ണപ്പെടുന്ന ചില കോമാളികള്‍ തങ്ങളുടെ ക്രിസ്തീയവിരുദ്ധ നിലപാടുകളെ ന്യായീകരിക്കുന്നത് ഈ സൂനഹദോസിന്റെ പേരിലാണെന്ന് നമുക്കറിയാം. നിയമംമൂലം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്ന സകല മ്ലേച്ഛതകളും സഭയുടെ അകത്തളങ്ങളില്‍ എങ്ങനെ സ്ഥാപിക്കാമെന്ന് ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമനിഷേധികള്‍ക്കു പിന്തുണയുമായി രണ്ടാംവത്തിക്കാന്‍ സൂനഹദോസും മതബോധനഗ്രന്ഥവുമുണ്ട്!

മര്‍യമിന്റെ മകനെക്കുറിച്ചോ അല്ലാഹുവുമായി അവനുള്ള ബന്ധത്തെക്കുറിച്ചോ ക്രിസ്ത്യാനികള്‍ ഒരിക്കലും ചിന്തിക്കാറില്ല. അതുപോലെതന്നെ, അല്ലാഹുവും ഈസായും തമ്മില്‍ ശത്രുക്കളാണെങ്കിലും മിത്രങ്ങളാണെങ്കിലും അത് ഇസ്ലാമിനെ മാത്രം ബാധിക്കുന്ന വിഷയമാണ്! എന്തെന്നാല്‍, ദൈവമക്കളായ ഞങ്ങള്‍ യേഹ്ശുവായെക്കുറിച്ചും യാഹ്‌വെയെക്കുറിച്ചുമാണ് പറയുന്നത്. യാഹ്‌വെയുടെ നാമത്തിലല്ലാതെ, മറ്റേതെങ്കിലും നാമത്തില്‍ വരുന്നവരെ വിശ്വസിക്കുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്നാണ് ക്രിസ്ത്യാനികള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചിട്ടുള്ളത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെതന്നെ അവിടുത്തെ നാമം വെളിപ്പെടുത്തിയപ്പോള്‍ ഇപ്രകാരം കല്പിച്ചു: “ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). ഇതിനപ്പുറം എന്തു വ്യക്തതയാണ് ദൈവത്തിന്റെ നാമത്തെക്കുറിച്ചു നമുക്കു ലഭിക്കേണ്ടത്! ഏതെങ്കിലുമൊരു പ്രത്യേക കാലയളവുവരെ മാത്രമല്ല, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അനുസ്മരിക്കേണ്ട മാറ്റമില്ലാത്ത നാമമാണിത്.

'യാഹ്‌വെ രക്ഷിക്കുന്നു' എന്ന അര്‍ത്ഥമുള്ള 'യേഹ്ശുവാ' എന്ന നാമത്തില്‍ അവിടുന്നുതന്നെ ഈ ഭൂമിയിലേക്കു മനുഷ്യനായി കടന്നുവന്നു! ഈ നാമത്തിലല്ലാതെ, മറ്റൊരു നാമത്തിലും രക്ഷയില്ല എന്നതാണ് ക്രിസ്തീയതയുടെ അടിസ്ഥാന പ്രബോധനം! ആയതിനാല്‍ത്തന്നെ, 'അല്ലാഹു' എന്ന ബാല്‍ദേവന്‍ ഒരു പിശാചാണെന്നു ക്രിസ്ത്യാനികള്‍ക്കറിയാം. പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും, ആ സത്യാത്മാവിനാല്‍ നയിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ട്. എന്നാല്‍, വിഗ്രഹാര്‍പ്പിത ഭക്ഷണമായ 'ഹലാല്‍' ഭക്ഷണം ആസ്വദിക്കുന്ന അഹങ്കാരികള്‍ക്ക് സത്യം ഗ്രഹിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നു. ഈസാനബിയെ യേഹ്ശുവായായി തെറ്റിദ്ധരിക്കുന്നത് ഇക്കൂട്ടരാണ്! സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അനുസ്മരിക്കപ്പെടേണ്ടതിനായി നല്‍കപ്പെട്ട 'യാഹ്‌വെ' എന്ന നാമത്തിലല്ലാതെ സൃഷ്ടിക്കപ്പെട്ട അല്ലാഹുവും ഈസാനബിയും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ സ്ഥാനംപിടിച്ചത് എങ്ങനെയാണെന്നു മനസ്സിലായില്ലേ?! പരിശുദ്ധാത്മാവില്ലാത്തവരും പിശാചിനാല്‍ നയിക്കപ്പെടുന്നവരുമായ വ്യക്തികള്‍ മതബോധനത്തിന്റെ ചുമതല ഏറ്റെടുത്താല്‍ ഇതുപോലുള്ള പൈശാചിക മൂര്‍ത്തികള്‍ക്ക് സഭയുടെ അകത്തളങ്ങളില്‍ സ്ഥാനം ലഭിക്കും!     

മുഹമ്മദിന്റെ ജല്പനം ശ്രദ്ധിക്കുക: “അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും”(സുറ: 5; 73). ത്രിത്വത്തെ നിഷേധിക്കുന്നതിനായി ശപിക്കപ്പെട്ടവന്‍ നടത്തിയ പ്രാക്കാണിത്! അല്ലാഹു മൂവരില്‍ ഒരുവനാണെന്നു ക്രിസ്ത്യാനികള്‍ ഇതുവരെ പറഞ്ഞിട്ടില്ല; പറയേണ്ട ആവശ്യവുമില്ല! മുന്നൂറ്റിയറുപതു 'ഗോത്രദേവന്മാരില്‍' ഒരുവനായ അല്ലാഹുവിന്റെ പേര് പറയുന്നതുപോലും ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാണെന്നിരിക്കെ, ആ അലവലാതിയുടെ പുസ്തകത്തിന് അവതാരികയെഴുതേണ്ട ഗതികേട് ദൈവമക്കള്‍ക്കില്ല! എന്നാല്‍, പൗരസ്ത്യ സുറിയാനിസഭയിലെ പാഷണ്ഡതകളില്‍ പലതും മുഹമ്മദിന്റെ വാദത്തെ സാധൂകരിക്കുന്നതാണ്. ത്രിത്വത്തെക്കുറിച്ച് സുറിയാനികള്‍ പടച്ചുവിട്ട അബദ്ധസിദ്ധാന്തങ്ങളുടെ ചുവടുപിടിച്ചാണ് മൂന്നു ദൈവങ്ങളെ ആരാധിക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന്‍ മുഹമ്മദ്‌ തെറ്റിദ്ധരിച്ചത്. പിതാവ്, പിത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നു വ്യക്തികളാണ് ദൈവമെന്നു സ്ഥാപിക്കാന്‍ 'ആളത്വ' സിദ്ധാന്തം അവതരിപ്പിച്ചതും, ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ചിത്രരചനകള്‍ നടത്തിയതും ഇസ്ലാമിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. 'ഈശോ മറിയം യൗസേപ്പ്' ആണ് ത്രിത്വമെന്നു വാദിച്ച വിരുതന്മാരും സുറിയാനികള്‍ക്കിടയില്‍ ഉണ്ടായിരുന്നു.

മരണസമയത്ത് 'ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കണേ' എന്ന വചനവിരുദ്ധ പ്രാര്‍ത്ഥനപോലും ഇസ്ലാംമത സ്ഥാപനത്തിനു സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മുഹമ്മദ്‌ ഇപ്രകാരം ആക്രോശിച്ചത്: “അല്ലാഹുവിന്‌ പുറമെ അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ ചില പെണ്‍ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ പിശാചിനെ മാത്രമാണ്‌ അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌”(സുറ: 4; 117). ഒരു ഇസ്ലാമിക 'വെബ്സൈറ്റ്' പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചില വാക്കുകള്‍ ഇങ്ങനെയാണ്: “യേശുവിനെയും മറിയമിനെയും ഇലാഹാക്കുകയും അതിന്റെ പേരില്‍ പൗരോഹിത്യം ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഇസ്ലാം അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോരാട്ടം തുടങ്ങുന്നത്.....”(ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍നിന്ന്). ഇസ്ലാംമതം എന്ന ആശയം മുഹമ്മദിനു ലഭിച്ചതും ഇവനില്‍ പ്രവാചകത്വം ആരോപിച്ചതും 'വറക്ക ഇബ്നുനൗഫല്‍' എന്ന സുറിയാനി പാതിരിയായിരുന്നുവെന്ന് ഇസ്ലാംമത പ്രചാരകരും സമ്മതിക്കുന്നുണ്ട്. അതായത്, പൗരസ്ത്യ സുറിയാനി സമൂഹത്തില്‍ ഉടലെടുത്ത ഗുരുതരമായ പാഷണ്ഡതകളാണ് ഇസ്ലാം എന്ന പൈശാചിക മതത്തിന്റെ ബീജകം! ആ പാഷണ്ഡതകളുടെ ചുവടുപിടിച്ചുതന്നെയാണ് 'എമ്പറര്‍ ഇമ്മാനുവേല്‍' എന്നപേരില്‍ ആധുനിക 'പാഷണ്ഡപാരംഗതന്മാര്‍' കേരളത്തില്‍ വിഹരിക്കുന്നത്!

ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്നതിനായി മുഹമ്മദ്‌ നടത്തുന്ന മറ്റൊരു പരിശ്രമം നോക്കുക: “മര്‍യമിന്റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ (സത്യത്തില്‍നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌”(സുറ: 5; 75). ഇവിടെ മുഹമ്മദ്‌ എന്ന അധമന്‍ പറഞ്ഞുവയ്ക്കുന്നത്, ക്രിസ്തുവിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരുടെ സമൂഹമാണ് 'ക്രൈസ്തവര്‍' എന്നല്ലേ? യേഹ്ശുവായോടും പരിശുദ്ധ കന്യകാമറിയത്തോടും ചില സാദൃശ്യങ്ങളുള്ള വ്യാജകഥാപാത്രങ്ങളെ സൃഷ്ടിച്ചാണ് മുഹമ്മദ്‌ അവന്റെ മതം പ്രചരിപ്പിച്ചത്. പരിശുദ്ധാത്മാവ് ഇല്ലാത്തവരും, എന്നാല്‍ ക്രൈസ്തവരുടെ ഗണത്തില്‍ എണ്ണപ്പെടുന്നവരുമായ പലരെയും വഞ്ചിക്കാന്‍ ഇതിലൂടെ അവനു സാധിച്ചു. ഇന്നും ഇസ്ലാമിക പ്രബോധകരാല്‍ വഞ്ചിക്കപ്പെടുന്നത് ഇക്കൂട്ടരാണ്! പരിശുദ്ധാത്മാവ് ആരാണെന്നുപോലും അറിയാത്തവരായ 'ദൈവശാസ്ത്രഷണ്ഡന്മാര്‍' കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തയ്യാറാക്കിയപ്പോഴും ഈ അപകടം വന്നുഭവിച്ചു! മുഹമ്മദിന്റെ ഈസാനബിയെ യേഹ്ശുവായായും മറിയംബീവിയെ പരിശുദ്ധ കന്യകാമറിയമായും പരിഗണിച്ചതു മാത്രമല്ല ഇവരിലൂടെ വന്നുഭവിച്ച ദുരന്തം. പിന്നെയോ, ക്രിസ്തുവിന്റെ ദൈവത്വത്തെയും അവിടുന്ന് മനുഷ്യനായി കടന്നുവന്ന് മാനവരാശിയുടെ പാപത്തിനു പരിഹാരബലി അര്‍പ്പിച്ചുവെന്നുള്ള സത്യത്തെയും നിഷേധിക്കുന്ന മതത്തിനു സഹോദരപദവി നല്‍കിയതാണ് ഏറ്റവും വലിയ ദുരന്തമായി നാം കാണേണ്ടത്. ഈ ദുരന്തത്തെ ദുരന്തമായി കാണാത്തവരാണ് കത്തോലിക്കാസഭയ്ക്കുവേണ്ടി സംവാദങ്ങളിലേര്‍പ്പെടുന്നതെങ്കില്‍ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാവുന്നതേയുള്ളു!

പൊതുസംവാദങ്ങളിലെ അപകടം!

കെന്നഡി കരിമ്പിന്‍കാലായില്‍, ബിനു ചാക്കോ തുടങ്ങിയവരുടെ ആത്മാര്‍ത്ഥതയെ ശ്ലാഘിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇത് വലിയ അപകടമാണ്. 'ലൗജിഹാദ്' എന്ന പൈശാചികതയുടെ യഥാര്‍ത്ഥ ദുരന്തമല്ല ഇവരാരും പ്രഖ്യാപിക്കുന്നത്. അതുപോലെതന്നെ, ഇസ്ലാമുമായി പ്രണയിക്കുകയോ വിവാഹിതരാകുകയോ ചെയ്യുന്ന യുവതികള്‍ക്കു സംഭവിക്കുന്ന യഥാര്‍ത്ഥ ദുരന്തത്തെ തുറന്നുകാട്ടാന്‍ പൊതുസംവാദങ്ങളില്‍ ഇവര്‍ക്കു സാധിക്കുന്നുമില്ല! മാത്രവുമല്ല, ഇത്തരത്തിലുള്ള പ്രണയങ്ങളും വിവാഹങ്ങളും മാന്യമാണെന്ന് ചിന്തിക്കാന്‍ ക്രൈസ്തവ യുവതികളെ പ്രേരിപ്പിക്കുന്ന വാക്കുകള്‍ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്നുമുണ്ട്. കൂടാതെ, കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് ആധുനിക ദൈവശാസ്ത്രത്തിന്റെ പൈശാചിക ആശയത്തില്‍ നിന്നുകൊണ്ടു മാത്രമേ വാദിക്കാന്‍ കഴിയുകയുള്ളു എന്നതും വിപരീതഫലത്തിനു കാരണമാകുന്നു. പൊതുചര്‍ച്ചകള്‍ ആവശ്യമോ അനാവശ്യമോ എന്ന് പുനരാലോചിക്കേണ്ടത് ഇവിടെയാണ്‌.

'ലൗജിഹാദിന്റെ' ഇരകളെ സിറിയയിലേക്കും മറ്റും ഭീകരപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെടുന്നു എന്നതാണോ കത്തോലിക്കാസഭയുടെ യഥാര്‍ത്ഥ ആകുലത? ചര്‍ച്ചകള്‍ വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അതാണ്‌. ഭീകരപ്രവര്‍ത്തനത്തിലേക്ക് ഒരുവള്‍ കടന്നുപോകുന്നത് ഇസ്ലാമില്‍ ചേര്‍ന്നതിനുശേഷമാണെന്ന് നമുക്കറിയാം. അതായത്, ചാവേറായി പൊട്ടിത്തെറിക്കാനും ജിഹാദികളുടെ ലൈംഗിക അടിമകളാകാനും ഒരുമ്പെട്ടിറങ്ങുന്നത് ഇസ്ലാംമതത്തില്‍പ്പെട്ടവരാണ്. 'ജിഹാദ്' എന്നത് ഇസ്ലാമിന്റെ സ്ഥാപിതലക്ഷ്യം ആയതുകൊണ്ടുതന്നെ, ഇസ്ലാമിനെ അംഗീകരിച്ചുകൊണ്ട് ജിഹാദിനെ എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല! ഇസ്ലാമും ജിഹാദും രണ്ടല്ലാത്തതുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. അല്ലാഹുവിലും മുഹമ്മദിലും വിശ്വസിക്കുന്ന സകലരും ജിഹാദിന്റെ ഭാഗമാണ്. അതായത്, ഇസ്ലാംമതം എന്നതൊരു യാഥാര്‍ത്ഥ്യമാണെങ്കില്‍, ജിഹാദും യാഥാര്‍ത്ഥ്യമാണെന്നു നാം മനസ്സിലാക്കണം. ജിഹാദിന്റെ അനേകം രൂപങ്ങളില്‍ ഒന്നുമാത്രമായ 'ലൗജിഹാദും' ഒരു യാഥാര്‍ത്ഥ്യംതന്നെ!

'ലൗജിഹാദ്' എന്ന പൈശാചിക കുതന്ത്രം ഒരു യാഥാര്‍ത്ഥ്യമാണെന്ന് അറിയാത്ത ആരും കേരളത്തിലില്ല. ഇസ്ലാമിനാണ് ഇക്കാര്യം ഏറ്റവും വ്യക്തമായി അറിയാവുന്നത്. അറിയാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍, അവര്‍ ഇസ്ലാമിക മതബോധനത്തിന്റെ പ്രത്യേകത അറിയാത്തവരോ അറിയാത്തവരായി നടിക്കുന്നവരോ ആണ്. ഇവിടെയാണ്‌ കത്തോലിക്കാസഭയ്ക്കുവേണ്ടി സംവാദത്തിലേര്‍പ്പെടുന്നവര്‍ ജാഗ്രത്താകേണ്ടത്! 'ലൗജിഹാദ്' ഇല്ലെന്ന വാദവുമായി രംഗത്തിറങ്ങിയിരിക്കുന്നവരില്‍ ഏറെയും ക്രൈസ്തവ വിരുദ്ധതയുടെ കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള വ്യക്തികളാണ്. അതായത്, 'ലൗജിഹാദ്' ഒരു യാഥാര്‍ത്ഥ്യമാണെന്നു വ്യക്തമായി അറിയാവുന്നവരാണ് ഇസ്ലാമിനുവേണ്ടി പ്രതിരോധവുമായി രംഗത്തുള്ളത്. 

'ലൗജിഹാദ്' ഒരു യാഥാര്‍ത്ഥ്യമാണെന്നതിനു തെളിവുകള്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുന്ന ജിഹാദികളെയാണ് സഭയുടെ പ്രതിനിധികള്‍ നേരിടേണ്ടിവരുന്നത്. ജിഹാദി മാധ്യമപ്രവര്‍ത്തവരും ഇസ്ലാമിസ്റ്റുകളും ഇടത് ആക്ടിവിസ്റ്റുകളും ഒരേശബ്ദത്തില്‍ ആവശ്യപ്പെടുന്നതും ലൗജിഹാദിന്റെ തെളിവുകളാണ്. ജിഹാദികളുടെ സഹായത്തോടെ കത്തോലിക്കാസഭയെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന ക്രൈസ്തവനാമധാരികളായ ഷൈജു ആന്റണിയും റിജു കാഞ്ഞൂക്കാരനുമൊക്കെ ആവശ്യപ്പെടുന്നതും തെളിവുകള്‍ത്തന്നെ! ലൗജിഹാദിന്റെ തെളിവുകള്‍ ഒരു പൊതുചര്‍ച്ചയില്‍ വെളിപ്പെടുത്താന്‍ പരിമിതികളും തടസങ്ങളുമുണ്ടെന്നു വ്യക്തമായി അറിയാവുന്നതുകൊണ്ടുതന്നെയാണ് ഇവറ്റകള്‍ ഇങ്ങനെയൊരാവശ്യം ഉന്നയിക്കുന്നത്. തെളിവുകള്‍ പരസ്യപ്പെടുത്തുന്നതിനു പല തടസ്സങ്ങളുണ്ട്. ജിഹാദിന് ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഇന്ന് ഇസ്ലാമിന്റെ ജിഹാദികളും ചാവേറുകളും ആയിരിക്കുന്നതുകൊണ്ടുതന്നെ, തങ്ങള്‍ ഇരകളാണെന്ന് അവറ്റകള്‍ ഒരിക്കലും സമ്മതിക്കില്ല. ഇസ്ലാമിന്റെ മഹത്വത്തില്‍ ആകൃഷ്ടരായി മതം മാറിയതാണെന്നു പറയാതെ അവറ്റകള്‍ക്ക് തങ്ങുടെ ജാള്യത മറയ്ക്കാന്‍ കഴിയില്ലല്ലോ! ആയതിനാല്‍, ഇസ്ലാമില്‍ എത്തപ്പെട്ട സ്ത്രീകളില്‍നിന്നു തെളിവുകള്‍ ലഭിക്കുകയില്ലെന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.

ജിഹാദികളുടെ ലൈംഗിക അടിമകളായി കഴിയുന്നവര്‍ക്കുപോലും സത്യം വെളിപ്പെടുത്താന്‍ കഴിയില്ല എന്നതാണ് പരമാര്‍ത്ഥം. ജിഹാദിയായി മാറിയ കോഴിക്കോട് സ്വദേശിനിയുടെതായി ഇസ്ലാമിക പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധിക്കുക: 'ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനിയായ സിയാനി ബെന്നി വ്യക്തമാക്കി. തന്നെ തട്ടിക്കൊണ്ടുപോയി തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും പത്തൊമ്പതുകാരിയായ അവര്‍ പറഞ്ഞു. ഒമ്പത് മാസമായി ഞാന്‍ ഒരാളുമായി ഇഷ്ടത്തിലാണ്. അദ്ദേഹത്തിന്റെ കൂടെ ജീവിക്കാന്‍ സ്വന്തം താത്പര്യപ്രകാരമാണ് അബൂദബിയിലെത്തിയത്. പ്രചരിക്കുന്നതൊന്നും സത്യമല്ല. ഞാന്‍ ഇന്ത്യയിലെ മുതിര്‍ന്ന പൗരനാണ്. എനിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. ഇപ്പോള്‍ ഐഷ എന്നറിയപ്പെടുന്ന ഡി യു അഫിലിയേറ്റഡ് ജീസസ് ആന്‍ഡ് മേരി കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സിയാനി ബെന്നി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പുറപ്പെട്ടതെന്ന് പെണ്‍കുട്ടി ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു'(തേജസ്‌). പത്തൊന്‍പതുകാരി പതിനെട്ടാം വയസ്സില്‍ എടുത്ത 'പക്വതയാര്‍ന്ന' തീരുമാനമായിരുന്നു ഒരു ജിഹാദിയുടെ ലൈംഗിക അടിമയാകുക എന്നത്! ഇവിടെ ഇസ്ലാമിസ്റ്റുകളുടെ ഇരട്ടത്താപ്പ് പ്രത്യേകം ശ്രദ്ധിക്കണം. ജിഹാദിയാകാന്‍ വരുന്ന ഒരുവളുടെ പതിനെട്ടു വയസ്സ് പക്വതയുടെ അടയാളമായി കാണുമ്പോള്‍, യുഎപിഎ കേസില്‍ അകത്തായ അലന്‍ എന്ന ഇരുപതുകാരന്‍ എട്ടുംപൊട്ടും തിരിയാത്ത കൊച്ചുകുട്ടിയാണ്! ആക്ടിവിസം നീണാള്‍ വാഴട്ടെ!

'ലൗജിഹാദ്' എന്ന കുതന്ത്രത്തിന്റെ ഇരകളാക്കപ്പെടുന്നവരില്‍ ആരുംതന്നെ തങ്ങള്‍ ഇരകളാണെന്ന് സമ്മതിക്കില്ല. കാരണം, തൊണ്ണൂറ്റിയൊന്‍പത് ശതമാനവും അപക്വമതികളായ കൗമാരക്കാരാണ് ലൗജിഹാദിന് ഇരകളാക്കപ്പെടുന്നത്. ഇസ്ലാമില്‍ ചേക്കേറിയ ഒരുവളില്‍നിന്നു തെളിവുകള്‍ ലഭിക്കാത്തതുപോലെതന്നെ, ഇസ്ലാമിക പരിഷകളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടവരില്‍നിന്നു ലഭിക്കുന്ന തെളിവുകള്‍ പരസ്യമാക്കാനും കഴിയില്ല! ഒരു ഇസ്ലാമിക കാമവെറിയന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടിയ്ക്ക് തന്റെ മേല്‍വിലാസം ലോകത്തെ അറിയിക്കാന്‍ സാധിക്കുമോ? ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അത് വെളിപ്പെടുത്തിയാലുള്ള ശിക്ഷ എന്തായിരിക്കുമെന്ന് നമുക്കറിയാം. ഷൈജു ആന്റണിമാര്‍ക്കും ഇസ്ലാമിക ആക്ടിവിസ്റ്റുകള്‍ക്കും ഇക്കാര്യം അറിയില്ലെന്ന് കരുതാനുള്ള മൗഢ്യം മനോവയ്ക്കില്ല! വനിതാജിഹാദികളാല്‍ വശീകരിക്കപ്പെട്ട് പുരുഷജിഹാദികളുടെ അടുക്കലെത്തുന്ന അനേകം ക്രിസ്ത്യന്‍ പെണ്‍കുട്ടികളുണ്ട്. കൂട്ടിക്കൊടുപ്പ് തൊഴിലാക്കി മാറ്റിയ വനിതാജിഹാദികളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടികളെ മനോവയ്ക്കു നേരിട്ടറിയാം. എന്നാല്‍, അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ മനോവയ്ക്കു സാധിക്കില്ല! ഇസ്ലാമില്‍ എത്തപ്പെടുന്ന ഒട്ടുമിക്ക ക്രൈസ്തവ യുവതികളും രണ്ടാം ഭാര്യമാരോ മൂന്നാം ഭാര്യമാരോ ആയിട്ടാണ് ഇന്ന് ജീവിക്കുന്നത്. ഒന്നിലധികം പുരുഷന്മാരുടെ ഭാര്യമാരായി ജീവിക്കുന്ന ഹതഭാഗ്യകളും ഉണ്ട്.

'ലൗജിഹാദില്‍' ഒരു പ്രത്യേകതരം കൂട്ടിക്കൊടുപ്പുമുണ്ട്. അന്യമതത്തില്‍പ്പെട്ട യുവതിയെ ( തന്റെ കൂട്ടുകാരിയെ) സ്വന്തം മതത്തില്‍പ്പെട്ട ജിഹാദിക്ക് പരിചയപ്പെടുത്തിക്കൊടുത്ത് അവന്റെ കെണിയില്‍ തന്ത്രപൂര്‍വ്വം വീഴ്ത്തുന്ന പരിപാടിയാണിത്‌. മതത്തില്‍  അംഗസംഖ്യ കൂട്ടുക മാത്രമാണ് ഇവരുടെ ലക്ഷ്യം. സ്നേഹമോ പ്രേമമോ ഒന്നുമില്ല. കെണിയില്‍ വീഴ്ത്തുന്നതുവരെ ഈ കൂട്ടിക്കൊടുപ്പുകാരി അവളുടെ കൂടെയുണ്ടാകും. ചതി അറിയാത്ത പെണ്‍കുട്ടി  ജിഹാദിയുടെ വലയില്‍ കുടുങ്ങിയാല്‍ പിന്നെ ഈ കൂട്ടിക്കൊടുപ്പുകാരി അടുത്ത ഇരയെ തേടി ഇറങ്ങും! എല്ലാ ലൗജിഹാദിന്റെയും തുടക്കത്തില്‍ കറുത്ത മൂടുപടത്തിനുള്ളില്‍ ജീവിക്കുന്ന ഒരു കൂട്ടിക്കൊടുപ്പുകാരിയെ കാണാം. കൂട്ടിക്കൊടുപ്പുകാരിയും വേട്ടക്കാരനും ചേര്‍ന്ന് ഒരു ഇരയെ ചതിക്കെണിയില്‍ വീഴ്ത്തുന്ന വീഡിയോ കാണുക: 'ഹിജാബിനുള്ളിലെ കൂട്ടിക്കൊടുപ്പുകാരി'.

ലൗജിഹാദിന്റെ ഒരു ശാഖതന്നെയാണ് 'വനിതാജിഹാദ്'! മറ്റു മതങ്ങളില്‍നിന്നു കൗമാരക്കാരായ പെണ്‍കുട്ടികളെ ഇസ്ലാംമതത്തിലേക്ക് വശീകരിക്കുന്നതിന് ഓരോ ക്യാമ്പസുകളിലും ബുര്‍ഖ ധരിച്ച സ്വൈരിണികളെ വിന്യസിച്ചിട്ടുണ്ട്. ഇസ്ലാംമതത്തിലെ യുവതികളോടുള്ള ചങ്ങാത്തംപോലും അപകടമാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ മനോവയുടെ പക്കലുണ്ട്. ഇത് മനോവയുടെ പക്കല്‍ മാത്രമുള്ള തെളിവുകളല്ല; മറിച്ച്, ഹിന്ദുക്കളും ക്രിസ്ത്യാനികളും അടങ്ങുന്ന ഇതരമതക്കാരില്‍ പലരും മനസ്സിലാക്കിയിട്ടുള്ള സത്യമാണ്. ഇരകള്‍ പെണ്‍കുട്ടികളായതുകൊണ്ട് പുറത്തുപറയാന്‍ ആരും തയ്യാറാകുന്നില്ല. ഈ അവസ്ഥയെ അവസരമായിക്കണ്ടാണ് ജിഹാദികള്‍ ഇവിടെ വിഹരിക്കുന്നത്. നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്ന അവസ്ഥയുള്ളപ്പോള്‍ എങ്ങനെയാണ് തെളിവുകള്‍ പരസ്യമാക്കിക്കൊണ്ട് പെണ്‍കുട്ടികള്‍ രംഗത്തുവരുന്നതെന്നു ചിന്തിക്കാന്‍ സ്ത്രീപക്ഷ ആക്ടിവിസ്റ്റുകളെങ്കിലും തയ്യാറാകണം. വേശ്യാനെറ്റിലെ ഷാജഹാനെപ്പോലെയുള്ള ക്രൈസ്തവ വിദ്വേഷികള്‍ക്ക് ലൗജിഹാദിന്റെ തെളിവ് വേണമത്രേ! ഇസ്ലാമിനു കുഴലൂതുന്ന മാധ്യമനപുംസകങ്ങള്‍ക്ക് 'ലൗജിഹാദ്' ഉണ്ടെന്നു വിശ്വസിക്കാന്‍ ക്രിസ്ത്യാനികള്‍ തെളിവ് നല്‍കണം. എന്നാല്‍, കത്തോലിക്കാസഭയിലെ വൈദികരുടെ കിടപ്പറകളില്‍ ഒളിക്യാമറ വച്ച് തെളിവുകള്‍ ഉണ്ടാക്കാന്‍ ഇവറ്റകള്‍ക്ക് ആവേശവുമാണ്! ക്രിസ്ത്യാനികളെ തേജോവധം ചെയ്യാന്‍ സ്ട്രിംഗ് ഓപ്പറേഷനും ഹണിട്രാപ്പും നടത്തുന്നവരാണ് ലൗജിഹാദിനു തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നത്! അല്പമെങ്കിലും ഉളുപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കണം! ഇതാണ് മഹത്തായ മാധ്യമധര്‍മ്മം!  

'ലൗജിഹാദ്' എന്നത് കത്തോലിക്കാസഭയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യുകയും പരിഹാരം കാണുകയും ചെയ്യേണ്ട വിഷയമാണെന്നു മനോവ പറയും. വിശ്വാസികള്‍ക്കു മുന്‍പില്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ പൈശാചികത തുറന്നുകാണിക്കുന്ന മതബോധനം ക്രൈസ്തവസഭകളില്‍ ആരംഭിക്കാന്‍ ഇനിയും വൈകരുത്. നിലവിലുള്ള മതബോധനഗ്രന്ഥം അഗ്നിക്കിരയാക്കുകയും, ഈ മതബോധനഗ്രന്ഥത്തെ പ്രതി പരിശുദ്ധാത്മാവിനോടും ദൈവജനത്തോടു മാപ്പുപറയുകയും ചെയ്യാന്‍ മെത്രാന്‍ സമിതിക്ക് ഉത്തരവാദിത്വമുണ്ട്. ക്രിസ്തീയ വിരുദ്ധമായ മതബോധനങ്ങള്‍ അവസാനിപ്പിക്കുകയും ഈ മതബോധനങ്ങള്‍ തയ്യാറാക്കിയ ഏഭ്യന്മാരെ കഴുത്തിനുപിടിച്ചു പുറത്താക്കുകയും ചെയ്തില്ലെങ്കില്‍ 'ലൗജിഹാദിനെ' പ്രതിരോധിക്കാന്‍ കത്തോലിക്കാസഭയ്ക്ക് കഴിയില്ല! അതായത്, 'ലൗജിഹാദിന്റെ' യഥാര്‍ത്ഥ കാരണം കത്തോലിക്കാസഭയിലെ മതബോധനഗ്രന്ഥമാണ്. സര്‍വ്വമതസാഹോദര്യം എന്ന പൈശാചിക ആശയത്തെ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളിലേക്ക് മടങ്ങിവരികയും ചെയ്യുകയെന്നതാണ് ലൗജിഹാദിനെതിരേ സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിരോധം!

ഭീകരപ്രവര്‍ത്തനത്തിലേക്കു കടന്നുപോകുന്നു എന്നതല്ല ലൗജിഹാദിലെ യഥാര്‍ത്ഥ പ്രശ്നം; മറിച്ച്, ക്രിസ്തീയത ഉപേക്ഷിച്ച് വിജാതിയതയിലേക്കു തിരിയുന്ന ഒരുവന്റെ നിത്യജീവന്‍ എന്നേക്കുമായി നഷ്ടപ്പെടുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശനം! ക്രിസ്തീയതയില്‍നിന്നു വിജാതിയതയിലേക്കുള്ള പരിവര്‍ത്തനമെന്നത് നിത്യരക്ഷയില്‍നിന്നു നിത്യശിക്ഷയിലേക്കുള്ള ചുവടുമാറ്റമാണ്! ഈ യാഥാര്‍ത്ഥ്യം വിളിച്ചുപറയാന്‍ കഴിയുന്നില്ലെങ്കില്‍, പൊതുചര്‍ച്ചകളില്‍നിന്നു കത്തോലിക്കാസഭയും മറ്റിതര സഭകളും പിന്മാറുകയാണു വേണ്ടത്! കത്തോലിക്കാസഭയിലെ വൈദികര്‍ സഭയ്ക്കുള്ളില്‍ നടത്തുന്ന പ്രഘോഷണങ്ങളെ പൊതുചര്‍ച്ചകളാക്കി മാറ്റാന്‍ വിജാതിയര്‍ ശ്രമിക്കുമ്പോള്‍, അതിനു നിന്നുകൊടുക്കുന്ന നിലപാട് സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. സഭയുടെ സ്വകാര്യസമ്മേളനങ്ങളില്‍ പറയുന്നത് എന്തുതന്നെയായിരുന്നാലും, അതിനെ മറ്റു മതക്കാര്‍ക്ക് ചോദ്യംചെയ്യാന്‍ അവകാശമില്ല! കാപ്പിപ്പൊടിയച്ചന്‍ എന്ന ജോസഫ് പുത്തന്‍പുരയച്ചന്‍ സ്വകാര്യയോഗത്തില്‍ പറഞ്ഞതിനെ പൊതുചര്‍ച്ചയാക്കി മാറ്റിയത് ഇസ്ലാമാണ്. എന്നാല്‍, ഇസ്ലാം അതിലൂടെ ലക്ഷ്യമിട്ട ഫലമായിരുന്നില്ല അവര്‍ക്കു ലഭിച്ചത്. എല്ലാക്കാര്യത്തിലും ഇതുപോലുള്ള വിപരീതഫലങ്ങള്‍ ഉണ്ടാകണമെന്നില്ല. ആയതിനാല്‍, പൊതുവേദികളില്‍ ചര്‍ച്ചചെയ്യേണ്ടവ പൊതുവേദികളിലും, സഭയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യേണ്ടവ സഭയ്ക്കുള്ളിലും ഉയര്‍ത്തണം! എന്തെന്നാല്‍, നവീനദൈവശാസ്ത്രം എന്ന ആദ്ധ്യാത്മിക ഭോഷ്ക്കിനാല്‍ വിഡ്ഢിവേഷം കെട്ടിയാടുന്ന കോമരങ്ങളാണ് കത്തോലിക്കാസഭയുടെ വക്താക്കളെന്ന് ശത്രുക്കള്‍ക്കു നന്നായറിയാം.    

അന്ത്യകാല ദുരാത്മാവ്‌!

അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും. നിയമനിഷേധിയായ അവന്റെ ആത്മാവ് ലോകത്തെയാകമാനം അന്ന് ഗ്രസിക്കും. ഇപ്പോള്‍ ഈ ലോകത്ത് ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മതവിരുദ്ധ ആശയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആ ദുരാത്മാവാണ്. മതമില്ലാത്ത രാജ്യങ്ങളിലെ സമാധാനാന്തരീക്ഷത്തിന്റെ നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നതും മറ്റാരുമല്ല! ലോകത്തെ മുഴുവന്‍ ഇരുട്ടിലേക്കു നയിക്കുന്ന ആ ദുരാത്മാവ്‌ ക്രൈസ്തവസഭകളെയും ഗ്രസിച്ചുകഴിഞ്ഞു എന്നതാണ് ഏറെ ഗുരുതരമായ കാര്യം. മറ്റു മതവിഭാഗങ്ങളൊക്കെ മതാതീതചിന്ത വാഗ്ദ്ധോരണികളില്‍ ഒതുക്കുമ്പോള്‍, ക്രൈസ്തവസഭകള്‍, വിശിഷ്യാ അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്ന സഭകള്‍ ഈ ആശയത്തെ തങ്ങളുടെ നിയമമായി അംഗീകരിച്ചിരിക്കുകയാണ്. അതായത്, ക്രിസ്തീയസഭകളെ മാത്രം ബാധിച്ചിരിക്കുന്ന ഒരു മാരകരോഗമാണ്‌ 'സെക്കുലറിസം'! മിശ്രവിവാഹത്തിന്റെ കാര്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ മറ്റു മതക്കാരും പറയുമെങ്കിലും, അത് പ്രായോഗികതലത്തില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ക്രൈസ്തവര്‍ മാത്രമാണ്. വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെ നിയമംമൂലം വിലക്കിയിട്ടുള്ള മതമാണ്‌ ക്രിസ്തുമതം. എന്നാല്‍, വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ വച്ചു നടത്തിക്കൊടുത്തുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കാന്‍ കത്തോലിക്കാസഭയിലെ ആചാര്യാഭാസന്മാര്‍ തയ്യാറാകുന്നു. മറ്റു മതക്കാരുമായുള്ള വിവാഹത്തെ സംബന്ധിച്ച് വ്യക്തമായ നിയമങ്ങളൊന്നും നിലവിലില്ലാത്ത ഹിന്ദുമതത്തില്‍പ്പോലും ഈ ആഭാസം കാണാന്‍ കഴിയില്ല.

ഇത് പഴയ കാലമല്ല; കാലം മാറിയതറിഞ്ഞില്ലേ? ക്രിസ്ത്യാനികളിലെ 'പുരോഗമന വാദികളുടെ ചോദ്യമാണിത്. വിവാഹത്തിന്റെ കാര്യത്തില്‍ മതവും ജാതിയുമൊക്കെ പരിഗണിക്കേണ്ട കാലം കഴിഞ്ഞുവെന്നാണ് ക്രൈസ്തവരുടെയിടയിലെ ഈ 'കുബുദ്ധികളുടെ' അഭിപ്രായം. മിശ്രവിവാഹത്തിന്റെ കാര്യത്തില്‍ വ്യക്തമായ ഒരു നിയമവുമില്ലാത്ത ഹിന്ദുമതത്തില്‍പ്പോലും കാണാത്ത ആഭാസമാണ് കത്തോലിക്കാസഭ ഇന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിനും ലോകനിയമങ്ങള്‍ക്കും അനുരൂപരാകുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതും ക്രൈസ്തവരാണ്. പുതിയ തലമുറയുടെ അധഃപതനത്തെയാണ് കാലത്തിന്റെ മാറ്റമായി ഉയര്‍ത്തിക്കാട്ടുന്നത്. കാലം മാറിയപ്പോള്‍ ദൈവവും മാറണമെന്ന് ചില 'നവ'വിരുതന്മാര്‍ പറയുന്നു. ധാര്‍മ്മികതയില്‍നിന്ന് അധാര്‍മ്മികതയിലേക്ക് മനുഷ്യന്‍ അധഃപതിച്ചപ്പോള്‍, അതിനനുസരണമായി ദൈവത്തിന്റെ നീതിബോധത്തില്‍ മാറ്റം വരണമെന്ന് ആഗോള ആക്ടിവിസവും ആവശ്യപ്പെടുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4015 views

LOG IN

Lost your password?

SIGN UP

LOST PASSWORD