എഡിറ്റോറിയല്‍

ഒരു കോടഞ്ചേരിക്കാരിയുടെ വിശ്വാസപ്രഖ്യാപനം!

Print By
about

24 - 04 - 2022                 YouTube

ഭയില്‍ അംഗങ്ങളായ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ നടക്കുന്ന കൂടിച്ചേരലിനെ മാത്രമേ കത്തോലിക്കാസഭ വിവാഹമായി അംഗീകരിക്കുന്നുള്ളു. അങ്ങനെയുള്ള വിവാഹങ്ങളെ മാത്രമാണ് ക്രിസ്തുവും ക്രിസ്തുവിന്റെ സഭയും ആശിര്‍വദിക്കുന്നത്. സഭയില്‍ അംഗമായിരുന്ന ഒരു വ്യക്തി, സഭയ്ക്കു പുറത്തുള്ള മറ്റൊരു വ്യക്തിയോടൊപ്പം ജീവിക്കുന്നതിനെ വിവാഹമായി ക്രിസ്തുവോ ക്രിസ്തുവിന്റെ സഭയോ അംഗീകരിക്കുന്നില്ല. വ്യഭിചാരം എന്നാണ് സഭ ഇതിനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ, പരസ്യമായി വ്യഭിചരിച്ചു ജീവിക്കുന്ന വ്യക്തി സഭയ്ക്കു പുറത്താകും. ആരും പുറത്താക്കിയില്ലെങ്കിലും, മിശ്രവിവാഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സഭയ്ക്കു പുറത്താണ്. മാത്രവുമല്ല, മിശ്രവിവാഹത്തെ നിയമംമൂലം വിലക്കിയിരിക്കുന്ന ദൈവത്തിന്റെ സഭയില്‍ എങ്ങനെയാണ് മിശ്രവിവാഹിതര്‍ക്ക് തുടരാന്‍ സാധിക്കുന്നത്!? അതുകൊണ്ട്, താനിപ്പോഴും ക്രിസ്ത്യാനിയാണെന്ന് കോടഞ്ചേരിയിലെ പെണ്ണ് വിളിച്ചുപറയുന്നതിനെ ഒരു വ്യഭിചാരിണിയുടെ ജല്പനമായി പരിഗണിച്ചാല്‍ മതി! ക്രിസ്തുവിന്റെ നിയമത്തെ പുല്ലുപോലെ തള്ളിക്കളഞ്ഞ ഒരു സ്വൈരിണി പറയുകയാണ്‌ താന്‍ ക്രിസ്ത്യാനിയാണെന്ന്! ക്രിസ്തീയത എന്താണെന്നറിയാത്തവരുടെ സമൂഹമായി കത്തോലിക്കാസഭയിലെ പുതുതലമുറ വാര്‍ത്തെടുക്കപ്പെട്ടതിന്റെ ദൃഷ്ടാന്തമാണ് ഈ പെണ്ണില്‍നിന്നുയര്‍ന്ന ശബ്ദം! ഇതില്‍നിന്നു വ്യത്യസ്തമായി ഏതെങ്കിലും ന്യൂജന്‍ ആചാര്യന്മാര്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍, അവര്‍ വ്യാജന്മാരാണെന്നു മനസ്സിലാക്കി അകറ്റിനിര്‍ത്തുകയും അവരില്‍നിന്ന് അകലംപാലിക്കുകയും ചെയ്യുക! എന്തെന്നാല്‍, ക്രിസ്തുവിനോ ക്രിസ്തുവിന്റെ സഭയ്ക്കോ ഇതില്‍നിന്നു വ്യത്യസ്തമായ പ്രബോധനമില്ല! ഇനി ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്കു പരിശോധിക്കാം.

പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘവും ചേര്‍ന്നാണ് കോടഞ്ചേരിയിലെ യുവമിഥുനങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇതൊരു പുതിയ കാര്യമൊന്നുമല്ല;  ക്രൈസ്തവയുവതികളെ ഏതെങ്കിലും എമ്പോക്കികളായ വിജാതിയര്‍ തട്ടിയെടുക്കുമ്പോള്‍, എക്കാലത്തും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ തന്നെയാണ്! ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടി കുപ്രസിദ്ധിനേടിയിട്ടുള്ള കോടഞ്ചേരിയിലെ ഹൃദയപക്ഷ സഖാക്കളുടെ സംരക്ഷണയില്‍ ആയതുകൊണ്ടുതന്നെ അവിഹിതദമ്പതികള്‍ക്ക് പേടിക്കാനൊന്നുമില്ല. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ജിഹാദി പരിഷയോടൊപ്പം ഒളിച്ചോടാനും കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ സംരക്ഷണം നല്‍കിയിട്ടുണ്ട്. ക്രിസ്തുമതം ഉപേക്ഷിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കമ്മ്യൂണിസ്റ്റുകള്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ ഒരുകാര്യം നാം പ്രത്യേകം ഓര്‍ക്കണം. എന്തെന്നാല്‍, കമ്മ്യൂണിസം എന്ന പൈശാചികതയെ ഉപേക്ഷിക്കുന്നവര്‍ക്ക് ഇവര്‍ വിധിക്കുന്ന ശിക്ഷ അമ്പത്തിരണ്ടു വെട്ടിനാലുള്ള ക്യാപ്പിറ്റല്‍ പണീഷ്മെന്റ് ആണ്! ഇതിനെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് പറയുന്നത്! ഇസ്ലാംമതം ഉപേക്ഷിക്കുന്നവര്‍ക്കുള്ള ശിക്ഷയും ഇതുതന്നെയാണ്!

കേരളത്തില്‍ സിപിഎമ്മിനു പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. അവിടെ വിവാഹങ്ങള്‍ നടക്കാറുമുണ്ട്. ഈ ഗ്രാമത്തിനു പുറത്തുള്ളവരുമായുള്ള വിവാഹവും പാര്‍ട്ടി അനുവദിച്ചിട്ടുണ്ടെങ്കിലും, പാര്‍ട്ടിക്കാരല്ലാത്തവരുമായി വിവാഹം അനുവദിച്ചിട്ടില്ല. ഇത് പാര്‍ട്ടിഗ്രാമത്തിലെ നിയമമാണ്. വധു ഒരു രക്തഹാരം വരനെ അണിയിക്കും വരന്‍ ഒരു രക്തഹാരം വധുവിനെയും അണിയിക്കും! ക്ഷണിക്കപ്പെട്ട സഖാക്കള്‍ പാര്‍ട്ടി സൂക്തങ്ങള്‍ ഉച്ചത്തില്‍ മുഴക്കും. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലെ അവസ്ഥയാണിത്. പാര്‍ട്ടിഗ്രാമങ്ങളിലെ കോടതിയും പോലീസുമൊക്കെ പാര്‍ട്ടിയാണ്! ഈ പാര്‍ട്ടിയാണ് മിശ്രവിവാഹജല്പനങ്ങള്‍ നടത്തിക്കൊണ്ട് നവോത്ഥാന നായകത്വം അവകാശപ്പെടുന്നത്. നിങ്ങള്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണെന്നു സത്യവിശ്വാസികളായ ക്രിസ്ത്യാനികള്‍ക്കറിയാം. ഇതര മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെ മാത്രമാണ് നിങ്ങള്‍ മിശ്രവിവാഹമായി പരിഗണിക്കുന്നത്. പാര്‍ട്ടി മാറിയുള്ള വിവാഹത്തെപ്പോലും അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റ് നരാധമന്മാരാണ് മതംമാറിയുള്ള വിവാഹിതര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇറങ്ങിയിരിക്കുന്നത്. നിങ്ങള്‍ ആദ്യം സ്വയം നന്നാകുക! കോണ്‍ഗ്രസുകാരുമായും ബിജെപിക്കാരുമായും വിവാഹം നടത്തില്ലെന്ന അലിഖിതനിയമത്തില്‍ നിങ്ങള്‍ മാറ്റം വരുത്തിയെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുക! എന്നിട്ടു മതി നവോത്ഥാനജല്പനം!

വൈരുദ്ധ്യാത്മക ഭൗതികവാദത്തിനു വേറെയും വേര്‍ഷനുകള്‍ ഉണ്ട്. ഉണ്ടില്ല നയമാണ് അവയിലൊന്ന്! ലൗജിഹാദ് വിഷയത്തില്‍ കേരളത്തിലെ സിപിഎം ഈ നയം പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതായത്, ‘ലൗജിഹാദ് എന്ന വിഷയത്തില്‍ സിപിഎം ഇപ്പോള്‍ സ്വീകരിച്ചുവരുന്നത് ഒരു പ്രത്യേക അടവുനയമാണ്. പള്ളിമേടകളില്‍ അടക്കംപറയാന്‍ പോകുമ്പോള്‍ ഉണ്ട് എന്ന നയവും പുറത്തിറങ്ങുമ്പോള്‍ ഇല്ല എന്ന നയവും സ്വീകരിക്കുന്നു. സിപിഎമ്മിന്റെ ഈ ഉണ്ടില്ല നയത്തിനെതിരേ ഒരുവാക്കുപോലും ഉരിയാടാന്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിനു ത്രാണിയില്ല എന്നതാണ് പരിതാപകരമായ മറ്റൊരു യാഥാര്‍ത്ഥ്യം! മടിയില്‍ കനമുള്ളതുകൊണ്ട് വഴിയില്‍ കാണുന്ന സകലരെയും ഇവര്‍ക്കു ഭയമാണ്. ഉറക്കത്തില്‍ മെത്രാന്മാര്‍ കാണുന്ന ദുഃസ്വപ്നങ്ങളില്‍ പിണറായിയുടെ വിജിലന്‍സും മോദിയുടെ ഇഡിയും ആയതിനാല്‍ ഇന്ത്യയിലെ മെത്രാന്‍സംഘത്തെ രണ്ടു വിഭാഗമായി ഇവര്‍ തിരിച്ചിരിക്കുന്നു. ഒരുസംഘം മോദിയുടെ സ്തുതിപാടകരാണെങ്കില്‍, മറ്റേ വിഭാഗം പിണറായിക്കുവേണ്ടി കിന്നരം വായിക്കുന്നവരാണ്! അടിമകളായ വിശ്വാസികളെ മാത്രമാണ് ഇവര്‍ക്കു ഭയമില്ലാത്തത്. മാത്രവുമല്ല, വിശ്വാസികളുടെ നേരേ പൃഷ്ഠം തിരിഞ്ഞുള്ള കുര്‍ബ്ബാന അടിച്ചേല്പിക്കാനുള്ള നെട്ടോട്ടത്തിലുമാണ് ഈ നിഗൂഢസംഘം! കത്തോലിക്കാസഭയിലെ വിശ്വാസികള്‍ നേരിടുന്ന ഏക പ്രശ്നം ഇതാണല്ലോ!

ഇടയന്മാരുടെ ഈ കാപട്യം തിരിച്ചരിയുന്നില്ലെങ്കില്‍ ആടുകളുടെ ജീവിതം അപകടത്തിലാണ്. ഇവര്‍ക്ക് ക്രൈസ്തവരെ ക്രിസ്തുവില്‍ നയിക്കാനുള്ള താത്പര്യമോ സമയമോ ഇല്ല. തങ്ങളുടെ സമ്പത്തിന്റെ കാവല്‍ക്കാരായി അധഃപതിച്ചുപോയ ഇവരെയാണ് വിശ്വാസികള്‍ സൂക്ഷിക്കേണ്ടത്. പിണറായി വിജയന്‍ ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പ് കേരളത്തിന്റെ മുഖ്യമന്ത്രി ആകണമായിരുന്നുവെന്നാണ് താമരശ്ശേരി ബിഷപ്പ് സഖാവ് ഇഞ്ചനാനിയുടെ അഭിപ്രായം. കമ്മ്യൂണിസ്റ്റ് ബാന്ധവം മാത്രമല്ല ഈ രൂപതാമുതലാളിയുടെ തൊപ്പിയിലെ അലങ്കാരം; മറിച്ച്, കുപ്രസിദ്ധനായ ഇസ്ലാമികപ്രബോധകന്‍ കൂടിയാണ് ഇവന്‍! ഇവന്‍ ഇടയനായി വിഹരിക്കുന്ന രൂപതയിലെ പെണ്ണുങ്ങള്‍ പിഴച്ചുപോകുന്നുവെങ്കില്‍ അദ്ഭുതപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്നു മനോവ കരുതുന്നില്ല. സഖാവ് ഇഞ്ചനാനിയുടെ റംസാന്‍ സന്ദേശത്തിന്റെ വീഡിയോ ഇവിടെ ചേര്‍ക്കാം. അതുപോലെതന്നെ, ക്ലിമ്മീസ് എന്ന മലങ്കരമാടമ്പിയുടെ രാമായണമാസ സന്ദേശത്തിന്റെ വീഡിയോയും ഇവിടെ ചേര്‍ക്കുന്നു. (ഇഞ്ചനാനിയുടെ പൈശാചിക സന്ദേശം), ഇഞ്ചനാനി എവിടെനിന്നാണ് ഇസ്ലാമിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചും മനസ്സിലാക്കിയതെന്ന് മനോവയ്ക്ക് അറിയില്ല. എന്നാല്‍, ഒരുകാര്യം മനോവയ്ക്കറിയാം; ഇയാള്‍ മറ്റെന്തെങ്കിലും പണിയെടുത്തു ജീവിക്കേണ്ട മനുഷ്യനാണ്! അതുപോലെതന്നെ മറ്റൊരു ദുരന്തത്തെക്കൂടി ഇവിടെ പരിചയപ്പെടുത്തുകയാണ്. ഈ വീഡിയോ ഒന്ന് കാണുക: (ക്ളിമ്മീസിന്റെ കിളിപ്പാട്ട്). ഇവറ്റകളൊക്കെയാണ് കത്തോലിക്കാസഭയിലെ വിശ്വാസികളെ നയിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതെങ്കില്‍ ക്രിസ്തീയമുക്ത ഇന്ത്യ എന്ന സംഘപരിവാര്‍-കമ്മ്യൂണിസ്റ്റ് അജണ്ട അധികം വൈകാതെതന്നെ നടപ്പാകും. മെത്രാന്മാര്‍ സെക്കുലര്‍ ആശയത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുമ്പോള്‍ വിശ്വാസികള്‍ ഒരുകാര്യം തിരിച്ചറിഞ്ഞുകൊള്ളുക, ഇവരെ നയിക്കുന്നത് ഇല്ല്യുമിനാറ്റി ആണ്. സര്‍വ്വമത പ്രാര്‍ത്ഥനകളും മതസൗഹാര്‍ദ്ദ റാലികളും നയിക്കാന്‍ മെത്രാന്മാരോ പുരോഹിതവേഷധാരികളോ ഇറങ്ങുമ്പോള്‍ തിരിച്ചറിയേണ്ടതും ഇവരുടെ ഇല്ല്യുമിനാറ്റി സ്വാധീനമാണ്!

കത്തോലിക്കാസഭ ഇന്ന് വ്യാജ ഇടയന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു! വിശ്വാസികളുടെ ചിലവില്‍ ഉണ്ടുറങ്ങി ജീവിക്കുന്ന ഇവരുടെ അജണ്ട വിജാതിയതയെ വളര്‍ത്തുകയെന്നതാണ്. വിശ്വാസികളുടെയിടയില്‍ ഇവര്‍ വിശ്വാസരാഹിത്യം വളര്‍ത്തുന്നു. ഇവരെ അനുധാവനം ചെയ്യുന്നവര്‍ നിത്യനാശത്തില്‍ നിപതിക്കും എന്നകാര്യത്തില്‍ തര്‍ക്കം വേണ്ട! ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയാനാണ് ക്രിസ്തു നമ്മെ പഠിപ്പിച്ചിരിക്കുന്നത്. കേപ്പായും പൗലോസും അടങ്ങുന്ന അപ്പസ്തോലസമൂഹം പ്രഖ്യാപിച്ചിരിക്കുന്ന സത്യങ്ങളെ ഗ്രഹിക്കുകയും, അതില്‍നിന്നു വേറിട്ട സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്യുമ്പോള്‍, വിഷഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. വിഷഫലം കായ്ക്കുന്ന വൃക്ഷത്തിന്റെ വേരുപോലും നമുക്കിടയിലുണ്ടായിരിക്കാന്‍ പാടില്ല! യേഹ്ശുവായുടെ വചനം ശ്രദ്ധിക്കുക: “അവരുടെ ദേവന്മാരെ സേവിക്കാനായി നമ്മുടെ ദൈവമായ യാഹ്‌വെയില്‍നിന്ന് ഇന്നു തന്റെ ഹൃദയത്തെ അകറ്റുന്ന പുരുഷനോ സ്ത്രീയോ കുടുംബമോ ഗോത്രമോ നിങ്ങളുടെയിടയില്‍ ഉണ്ടായിരിക്കരുത്. കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും”(നിയമം: 29; 18-20). ഇത് യേഹ്ശുവായുടെ വചനമാണെന്ന് മനോവ പറഞ്ഞതിനെയോര്‍ത്ത് ആരും നെറ്റിചുളിക്കേണ്ട. വ്യക്തമായ ബോദ്ധ്യത്തോടെയാണ് ഇക്കാര്യം മനോവ പ്രഖ്യാപിക്കുന്നത്. എന്തെന്നാല്‍, യേഹ്ശുവാ തന്നെയാണ് യാഹ്‌വെ എന്ന് വിശ്വസിക്കുകയും, അത് ഏറ്റുപറയുകയും ചെയ്യുന്നവര്‍ മാത്രമാണ് ക്രിസ്ത്യാനികള്‍!

ഈ വചനം ശ്രദ്ധിക്കുക: “ആകയാല്‍, യേഹ്ശുവാ രക്ഷകനാണ്‌ എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും”(റോമാ: 10; 9). യാഹ്‌വെയാണ് രക്ഷകനെന്നും അവിടുന്ന് മനുഷ്യശരീരം സ്വീകരിച്ച് വന്നുവെന്നും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവനല്ലാതെ മറ്റാരാണ്‌ ക്രിസ്ത്യാനി?! ദൈവം അവിടുത്തെ ദൈവീകമായ അവസ്ഥയില്‍നിന്നു മനുഷ്യന്‍ എന്ന അവസ്ഥയിലേക്കു താഴ്ന്നിറങ്ങിയതാണ് യേഹ്ശുവാ! അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായി ജീവിക്കുകയും മരിക്കുകയും ചെയ്തത് മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടിയാണ്. മരണംവരെയും അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായി ജീവിച്ചുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ദൈവത്തിന്റെ അവസ്ഥയിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള തുല്യത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ അവസ്ഥ സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, അവസ്ഥയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു”(ഫിലിപ്പി: 2; 6-9). മനുഷ്യന്‍ അനുഭവിക്കേണ്ട മരണശിക്ഷയില്‍നിന്നു മനുഷ്യനെ രക്ഷിക്കാന്‍ മരണശിക്ഷ അവിടുന്ന് സ്വയം ഏറ്റെടുത്തു. അവിടുത്തെ മനുഷ്യാവതാരത്തിനു പിന്നില്‍ മരണംവരിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നു!

ദൈവത്തിനു മരിക്കാന്‍ സാധിക്കില്ലാത്തതുകൊണ്ടും, മനുഷ്യന്‍ ചെയ്ത കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടത് മനുഷ്യനാണ് എന്നതുകൊണ്ടും അവിടുത്തേക്ക്‌ മനുഷ്യനായി അവതരിക്കേണ്ടത് അനിവാര്യതയായി! ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: “മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേഹ്ശുവാ മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു”(ഹെബ്രായര്‍: 2; 9). ഇതാണ് യേഹ്ശുവാ! ദൈവത്തിന്റെ ദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായി ഈ ഭൂമിയില്‍ ജീവിച്ചുവെങ്കിലും, ഇപ്പോള്‍ യേഹ്ശുവാ സര്‍വ്വശക്തനായ ദൈവത്തിന്റെ പദവിയിലാണ് ഉപവിഷ്ടനായിരിക്കുന്നത്. അവിടുത്തേക്ക്‌ സമനായി മറ്റൊരു ദൈവമില്ല! ഈ വചനം ശ്രദ്ധിക്കുക: “ഞാനാണു യാഹ്‌വെ; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല”(യേശൈയാഹ്: 42; 8). ഈ ദൈവത്തെയാണ് അന്യദേവന്മാരോടു സമനാക്കാന്‍ അപ്പസ്തോലന്മാരുടെ പദവിയില്‍ ഉപവിഷ്ടരായ പടുകുരുപ്പകള്‍ ശ്രമിക്കുന്നത്. യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്നറിയാത്തവരാണോ ക്രിസ്ത്യാനികള്‍!? അങ്ങനെയെങ്കില്‍, അടിമുടി അബദ്ധത്തിലാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നതെന്നു പറയേണ്ടിവരും. ഇവരുടെ പ്രബോധനത്തിന്റെ ഇരകളാക്കപ്പെട്ട യുവതികള്‍ വിജാതിയരോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നുവെങ്കില്‍ അദ്ഭുതപ്പെടാനില്ല! 

കത്തോലിക്കാസഭയിലും മറ്റിതര ക്രൈസ്തവസഭകളിലും സജ്ജീവമായിരിക്കുന്ന വ്യാജന്മാരുടെയെല്ലാം പൊതുശത്രുവാണ് മനോവ! മനോവ വായിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് പറഞ്ഞുകുമ്പസാരിക്കേണ്ട പാപമാണെന്നാണ് ഇവരുടെ മതം! എന്നാല്‍, ഒരുകാര്യം വ്യക്തമാക്കാം. എന്തെന്നാല്‍, മനോവ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആരും കത്തോലിക്കാസഭ വിട്ടുപോകുകയോ ക്രിസ്തീയത ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല. അവരോ അവരുടെ ഭവനത്തിലുള്ളവരോ അന്യമതക്കാരെ വിവാഹംചെയ്ത് വ്യഭിചരിക്കുന്നുമില്ല! ഈ കാരണംകൊണ്ടുതന്നെയാണ് സാത്താന്റെ സന്തതികള്‍ മനോവയെ ഭയക്കുന്നത്. മനോവ നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളെ പരിഗണിച്ചവരാരും അപകടത്തില്‍ നിപതിച്ചിട്ടില്ല എന്നതാണ് മനോവയുടെമേലുള്ള സ്വര്‍ഗ്ഗീയമുദ്ര! 2009 മുതല്‍ മനോവ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന സത്യങ്ങളില്‍നിന്ന് ഒരു ചുവടുപോലും ഇന്നോളം പിന്നോട്ടു പോയിട്ടില്ല. ഒന്നും തിരുത്തിപ്പറഞ്ഞിട്ടുമില്ല. പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനങ്ങള്‍ ഒരിക്കലും പിന്‍വലിക്കാത്തതുപോലെതന്നെ, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന മുന്നേറ്റങ്ങളും അങ്ങനെതന്നെയാണ്. മനോവയെ എതിര്‍ത്തവര്‍ക്കെല്ലാം പിന്നീടു തിരുത്തേണ്ടിവന്നിട്ടുണ്ട്. ജാള്യതയും ദുരഭിമാനവും മൂലം പലരും അത് സമ്മതിക്കുന്നില്ലെന്നു മാത്രം! ലൗജിഹാദ് വിഷയത്തിലും മറ്റേതൊരു വിഷയത്തിലുമെന്നപോലെ മനോവ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനോവയെ എതിര്‍ക്കുന്നതിനുപകരം, പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് മനോവ പറഞ്ഞ വാക്കുകളെ വചനവുമായി ചേര്‍ത്തുവച്ചു പരിശോധിക്കാനെങ്കിലും തയ്യാറായിരുന്നുവെങ്കില്‍, ക്രിസ്ത്യാനിപ്പെണ്ണുങ്ങളില്‍ ഒരുവള്‍പ്പോലും വിജാതിയന്റെ പൈശാചിക ഗര്‍ഭം ചുമക്കുകയില്ലായിരുന്നു!

കത്തോലിക്കാസഭയിലെ വിശ്വാസികളില്‍ പലരും ധരിച്ചുവച്ചിരിക്കുന്നതുപോലെ, ഇന്ന് സഭയുടെ നേതൃത്വം കയ്യാളുന്നത് ക്രിസ്തുവിനാല്‍ നിയുക്തരായ അഭിഷിക്തരല്ല! സഭയെ ഉന്മൂലനം ചെയ്യുകയെന്ന വ്യക്തമായ അജണ്ടയുമായി സഭയില്‍ നുഴഞ്ഞുകയറിയ ഇല്ല്യുമിനാറ്റികളാണ് സഭയുടെ മതബോധനം ഇന്ന് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. മതബോധനഗ്രന്ഥത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുള്ള മുഴുവന്‍ ആളുകളും ഇല്ല്യൂമിനാറ്റി-ഇടതുപക്ഷ സംഘമാണ്! കത്തോലിക്കാസഭയുടെ എല്ലാ ഘടകങ്ങളിലും ഈ സംഘം ആധിപത്യമുറപ്പിച്ചിരിക്കേ, സഭയുടെ സാങ്കേതിക നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. സ്വയം പ്രതിരോധിക്കുകയെന്ന ഒരേയൊരു മാര്‍ഗ്ഗം മാത്രമേ വിശ്വാസികള്‍ക്ക് മുന്‍പിലുള്ളു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിരോധമല്ല മനോവ നിര്‍ദ്ദേശിക്കുന്നത്. ക്രിസ്തുവിന്റെ വചനമാണ് ക്രിസ്ത്യാനിയുടെ ശക്തമായ ആയുധം! ബൈബിള്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: “യേഹ്ശുവായിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്”(എഫേ: 6; 10-12). സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സഭയില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന ആധുനിക ദൈവശാസ്ത്ര പണ്ഡിതന്മാരെയാണ്. പാംപ്ലാനിയെപ്പോലെയുള്ള അതിരൂപതാ മുതലാളിമാരും അക്കൂട്ടത്തില്‍പ്പെടും!

എന്താണ് ദൈവത്തിന്റെ ആയുധങ്ങള്‍? ആയുധങ്ങളെക്കുറിച്ച് അപ്പസ്തോലന്‍ പറയുന്നത് ഇതാണ്: “അതിനാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വ്വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍”(എഫേ: 6; 14-17). ഇങ്ങനെ ഒരുക്കമുള്ള ഒരു വ്യക്തിയെ കീഴ്പ്പെടുത്താന്‍ ഈ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല. ഈ ഒരുക്കത്തെ വാളെടുക്കാനുള്ള ആഹ്വാനമായിട്ടാണ് ഗോപാലകൃഷ്ണന്മാരും ശശികലമാരും പ്രചരിപ്പിക്കുന്നത്. ഇക്കൂട്ടര്‍ക്ക് വാള്‍ എന്നുപറഞ്ഞാല്‍ കൊല്ലന്റെ ആലയില്‍ നിര്‍മ്മിക്കുന്ന ആയുധമായി മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. അത് അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെയും അവര്‍ ആയിരിക്കുന്ന മതത്തിന്റെയും കുഴപ്പമാണ്. പരിശുദ്ധാത്മാവ് ഇല്ലാത്ത ഏതൊരു സമൂഹത്തിന്റെയും ദുരവസ്ഥയാണിത്. എന്നാല്‍, ബൈബിള്‍ പറയുന്ന വാള്‍ ലോഹനിര്‍മ്മിതമായ വാളല്ല; മറിച്ച്, ദൈവവചനമാണ്‌! ക്രിസ്ത്യാനി യുദ്ധംചെയ്യുന്നത് വചനമാകുന്ന വാള്‍ ധരിച്ചാണെന്നു മാത്രമല്ല, എതിരാളികളെ പ്രതിരോധിക്കുന്നത് വിശ്വാസത്തിന്റെ പരിചകൊണ്ടാണെന്ന പ്രത്യേകതയുമുണ്ട്. സത്യത്തിലും നീതിയിലും അടിയുറച്ചുനിന്നുകൊണ്ട് അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കും എതിരായുള്ള പോരാട്ടമാണ് ക്രിസ്ത്യാനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതായത്, പടവെട്ടുന്നത് മാംസത്തിനോ രക്തത്തിനോ എതിരായിട്ടല്ല! ആയതുകൊണ്ട്, ദൈവവചനത്തില്‍ വളരുകയും ദൈവികനിയമങ്ങളില്‍ അടിയുറച്ചുനില്‍ക്കുകയും ചെയ്യാതെ, ക്രിസ്ത്യാനിക്ക് യുദ്ധംചെയ്യാന്‍ കഴിയില്ലെന്നു മാത്രമല്ല, ശത്രുക്കളെ പ്രതിരോധിക്കാനും കഴിയില്ല! വിശ്വാസത്തിന്റെ പരിചയും വചനമാകുന്ന വാളും ഇല്ലാതെ, യുദ്ധത്തിനിറങ്ങേണ്ട ദുരവസ്ഥയിലാണ് ഇന്നത്തെ ക്രിസ്ത്യാനികള്‍!

ഇവിടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം തിരിച്ചറിയണം. പന്ത്രണ്ടാം ക്ലാസുവരെ മതബോധനം ലഭിച്ച ഒരു കത്തോലിക്കാ പെണ്‍കുട്ടി എങ്ങനെയാണ് വിജാതിയന്‍ വിളിക്കുമ്പോള്‍ തന്റെ വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് അവനോടൊപ്പം ഇറങ്ങിപ്പോകുന്നത്? വിജാതിയനുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതോടെ ആത്മാവിന്റെ നിത്യനാശം സംഭവിച്ചുകഴിഞ്ഞുവെന്ന് ഈ യുവതികള്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല? ക്രിസ്തുവിലൂടെയല്ലാതെ ആര്‍ക്കും നിത്യജീവനില്‍ പ്രവേശിക്കാന്‍ സാധിക്കുകയില്ല എന്ന സത്യം മതബോധനത്തിന്റെ ഭാഗമായി ഇവര്‍ക്കു ലഭിക്കുന്നില്ലേ? അവിശ്വാസികളുമായി കൂട്ടുചേരരുത് എന്ന ആത്മീയോപദേശം കത്തോലിക്കാ മതബോധനത്തിന്റെ ഭാഗമല്ലേ? ഈ നാലു ചോദ്യങ്ങളെ പ്രസക്തമാക്കുന്ന വചനങ്ങള്‍ ഇവിടെ കുറിക്കാം. ആദ്യത്തെ ചോദ്യത്തെ സാധൂകരിക്കുന്ന വചനമിതാണ്: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവര്‍: 4; 12). ക്രിസ്തുവിന്റെ സഭയുടെ അടിസ്ഥാന പ്രബോധനമാണിത്! ക്രിസ്തുവിന്റെ സഭ സ്ഥാപിതമായിരിക്കുന്നത് ഈ പ്രഖ്യാപനത്തിനുമേലാണ്. അപ്പസ്തോലപ്രമുഖനായ കേപ്പായോട് യെരുശലെമില്‍ തടിച്ചുകൂടിയ യെഹൂദര്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ ഉത്തരമാണിത്. യെഹൂദര്‍ ചോദിച്ചത് രക്ഷയെ സംബന്ധിച്ചായിരുന്നു. രക്ഷപ്രാപിക്കാന്‍ ഞങ്ങള്‍ എന്തുചെയ്യണമെന്നു യെഹൂദര്‍ ചോദിച്ചപ്പോള്‍ അസന്ദിഗ്ദ്ധമായി കേപ്പാ ഇപ്രകാരം പ്രഖ്യാപിച്ചു! ഇതുതന്നെയല്ലേ കത്തോലിക്കാസഭയുടെ എക്കാലത്തെയും അടിസ്ഥാന പ്രബോധനം?! ഈ പ്രബോധനത്തില്‍നിന്ന് ഏതെങ്കിലും സഭ വ്യതിചലിച്ചാല്‍, ആ സഭ ക്രിസ്തുവിന്റെ സഭയല്ലാതാകും! കത്തോലിക്കാസഭയിലെ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന മതബോധനത്തില്‍ ഇന്ന് ഈ പ്രബോധനം ഇല്ല എന്നതാണ് ആരെയും ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം! വിശ്വാസത്തിന്റെ പരിചയും വചനമാകുന്ന വാളും കത്തോലിക്കാമതബോധനത്തിലൂടെ ആര്‍ക്കും ലഭിക്കുന്നില്ല! മറിച്ച്, ശത്രുക്കളെക്കുറിച്ചുള്ള തെറ്റായ അറിവുകളാണ് മതബോധനത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്ക്രിസ്തുമതം ഉപേക്ഷിക്കുന്ന ഒരു വ്യക്തി ചെയ്യുന്നത് രക്ഷയ്ക്കായുള്ള ഏകമാര്‍ഗ്ഗം ഉപേക്ഷിക്കുകയാണ്! ഈ സത്യം അറിവിന്റെ തലങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മതബോധനം ഒരു മാരണമായി മാറും.

രണ്ടാമത്തെ ചോദ്യത്തെ ആധികാരികമാക്കുന്ന വചനമാണ് അടുത്തതായി നാം പരിശോധിക്കാന്‍ പോകുന്നത്. അതിനു മുന്നോടിയായി ഒരുകാര്യം സൂചിപ്പിക്കാം. എന്തെന്നാല്‍, വിജാതിയനെ വിവാഹം ചെയ്യുന്ന ചില യുവതികള്‍ പറയാറുള്ളത് അവര്‍ ക്രിസ്തീയത ഉപേക്ഷിക്കുന്നില്ല എന്നാണ്. കോടഞ്ചേരിയിലെ പെണ്ണ് പറഞ്ഞതുപോലെത്തന്നെ പല താടകമാരും മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍, വിജാതിയനുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതോടെ അവര്‍ സഭയില്‍നിന്നു സ്വാഭാവികമായിത്തന്നെ വിച്ഛേദിക്കപ്പെടുന്നു എന്നതാണ് യഥാര്‍ത്ഥ സത്യം. കത്തോലിക്കാസഭയിലെ അംഗത്വം തീരുമാനിക്കുന്നത് പരിശുദ്ധാത്മാവാണ്; ഐക്യരാഷ്ട്രസഭയോ ഇല്ല്യുമിനാറ്റി മാധ്യമങ്ങളോ അല്ല! അതായത്, മിശ്രവിവാഹം എന്നത് കത്തോലിക്കാസഭയില്‍ ഇല്ല. മിശ്രവിവാഹം എന്നത് രണ്ടു മതത്തില്‍പ്പെട്ടവര്‍ വിവാഹിതരാകുന്നതാണല്ലോ! ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം നിയമം ലംഘിക്കാന്‍ തീരുമാനിക്കുന്നതോടെ ആ വ്യക്തി സഭയ്ക്കു പുറത്തായിക്കഴിഞ്ഞു! അവള്‍ ആരെ വിവാഹംചെയ്യാന്‍ തീരുമാനിക്കുന്നുവോ, അവന്റെ മതമാണ്‌ പിന്നീട് അവളുടെ മതം! അതുകൊണ്ടുതന്നെ, അവന്‍ വിവാഹം ചെയ്യുന്നത് ക്രിസ്ത്യാനിയായ യുവതിയെയല്ല! ഇനി നിയമം ശ്രദ്ധിക്കുക: “അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും”(നിയമം: 7; 3, 4).

മിശ്രവിവാഹത്തെ ദൈവത്തിന്റെ സഭയില്‍ നിയമംമൂലം നിരോധിച്ചിരിക്കുകയാണ്! ഈ നിയമത്തെ ലംഘിക്കാന്‍ ഒരുവള്‍ മനസ്സുകൊണ്ട് ആലോചിക്കുമ്പോള്‍ത്തന്നെ രക്ഷയില്‍നിന്ന് അവള്‍ പുറത്താകും! ഞാന്‍ ക്രിസ്തീയ വിശ്വാസത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ച സുടാപ്പിനിയോട് മനോവയ്ക്കും ക്രിസ്തുവിനും പറയാനുള്ളത് ക്രിസ്തീയ വിശ്വാസവും വ്യഭിചാരവും ഒരുമിച്ചുകൊണ്ടുപോകാന്‍ ആര്‍ക്കും കഴിയില്ല എന്നാണ്! വിജാതിയരുമായുള്ള അവിഹിതവിവാഹങ്ങള്‍ വെറും വ്യഭിചാരങ്ങളല്ല; മറിച്ച്, വിഗ്രഹങ്ങളുമായുള്ള വ്യഭിചാരമാണ്. ഈ വചനം ശ്രദ്ധിക്കുക: “അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു”(യെസെക്കിയേല്‍: 23; 37). വിജാതിയരുമായുള്ള വിവാഹം വ്യവസ്ഥകളോടെ നടത്തിക്കൊടുക്കുന്ന കേരളത്തിലെ രൂപതാമുതലാളിമാര്‍ക്ക് പരസംഗം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ? പരപുരുഷനുമായുള്ള ചേര്‍ച്ച എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. അന്യന്റെ പത്നിയെ പ്രാപിക്കുന്നതിനെ പരസ്ത്രീസംഗം എന്നുപറയും. ഇവിടെ സ്ത്രീപുരുഷ ഭേദം കല്പിക്കാത്തതുകൊണ്ട് പരസംഗം എന്ന് പറഞ്ഞിരിക്കുന്നു. സ്ത്രീപുരുഷ ഭേദമെന്യേ നല്കപ്പെട്ടിരിക്കുന്നതാണ് നിയമം! അതായത്, വിജാതിയസ്ത്രീകളെ വിവാഹംചെയ്യുന്ന പുരുഷനും വിജാതിയപുരുഷനോടൊത്തു ജീവിക്കുന്ന സ്ത്രീയും പരസംഗത്തിലാണ്. വെറും പരസംഗമല്ല, വിഗ്രഹങ്ങളുമായുള്ള പരസംഗം!

വിഗ്രഹങ്ങളുമായുള്ള വ്യഭിചാരം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയണമെങ്കില്‍, ദൈവമക്കളും വിജാതിയരും തമ്മിലുള്ള അന്തരം അറിഞ്ഞിരിക്കണം. ദൈവത്തെ ആരാധിക്കുന്നവര്‍ യേഹ്ശുവാവഴി ദൈവമക്കളാണ്! അതുപോലെതന്നെ വിജാതിയര്‍ ആരാധിക്കുന്നത് അവരുടെ പിതാവിനെയുമാകുന്നു. അവര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്ന് വചനം വ്യക്തമാക്കിയിരിക്കുന്നതിനാല്‍, അവരുടെ പിതാവ് ആരാണെന്നതിന്റെ വെളിപ്പെടുത്തല്‍ വചനത്തിലൂടെ നമുക്ക് ലഭിച്ചു. ഇത് കുറച്ചുകൂടി ആഴത്തില്‍ വ്യക്തമാക്കുന്ന വചനം നോക്കുക: “യെഹൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. യെരുശലെമിലും യിസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്കു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്കു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു യാഹ്‌വെ വിച്‌ഛേദിക്കട്ടെ”(മലാക്കി: 2; 11, 12). ഇങ്ങനെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്കു സാക്ഷികളാകുകയോ വിവാഹിതര്‍ക്ക് നന്മയുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നവനെ സഭയില്‍നിന്നു വിച്ഛേദിക്കണമെന്നാണ് യാഹ്‌വെയുടെ കല്പന! പള്ളികളില്‍വച്ച് ഇത്തരം അവിഹിതബന്ധങ്ങള്‍ക്ക് അനുമതികൊടുക്കുന്ന വൈദികരും മെത്രാന്മാരും സഭാഭ്രഷ്ടരാണെന്നു വ്യക്തം!

ഒരു വ്യക്തി ദൈവത്തിന്റെ മകനോ മകളോ ആകുന്നത് വിശ്വാസം വഴിയാണ്. ശാരീരികമായ ജനനത്തിലൂടെ ആരും ദൈവത്തിന്റെ മകനോ മകളോ ആയി ജനിക്കുന്നില്ല. എന്നാല്‍, സത്യദൈവത്തില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ ദൈവമക്കളാണ്. അതുപോലെതന്നെ, അന്യദേവന്മാരെ സേവിക്കുന്നവര്‍ അന്യദേവന്റെ പുത്രന്മാരും പുത്രിമാരും ആകുന്നു. ദൈവത്തെ ആരാധിക്കുന്നവര്‍ ദൈവമക്കള്‍ ആകുന്നതുപോലെ അന്യദേവന്മാരെ ആരാധിക്കുന്നവര്‍ അവറ്റകളുടെ മക്കളാകും എന്ന പൊതുതത്വമാണ് ഇവിടെ സ്വീകരിക്കേണ്ടത്! യേഹ്ശുവാ പറഞ്ഞിരിക്കുന്ന ഒരു വചനം കൂടി നമുക്കിവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു: “യേഹ്ശുവാ അവരോടു പറഞ്ഞു: ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്.  ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്. ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു”(യോഹ: 8; 42-44). ക്രിസ്തുവിനെ സ്വീകരിക്കാന്‍ തയ്യാറാകാത്തവരെക്കുറിച്ച് അവിടുന്നു വ്യക്തമാക്കിയത് ഇപ്രകാരമാണ്. പിശാച് പിതാവായിട്ടുള്ള ഒരു സമൂഹം ഈ ലോകത്തുണ്ട് എന്നകാര്യത്തില്‍ ആര്‍ക്കും ഇനി സംശയമുണ്ടാകില്ലല്ലോ! വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്ന് ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ളപ്പോള്‍, ആ സമൂഹം ഏതാണ് എന്നകാര്യത്തിലും തീരുമാനമായി! അന്യദേവന്റെ പുത്രീപുത്രന്മാര്‍ തന്നെയാണ് പിശാചിന്റെ സന്തതികള്‍! അന്യദേവന്റെ സന്തതിയെ വിവാഹം ചെയ്യുന്നതും വിഗ്രഹങ്ങളുമായി പരസംഗം ചെയ്യുന്നതും ഒന്നുതന്നെ! ഇവിടെയാണ്‌ കോടഞ്ചേരിക്കാരിയുടെ വിശ്വാസപ്രഖ്യാപനം പ്രസക്തമാകുന്നത്. അന്യദേവന്റെ അഥവാ പിശാചിന്റെ പുത്രനുമായി പരസംഗം ചെയ്തുകൊണ്ട് താന്‍ ക്രിസ്ത്യാനിയായി ജീവിക്കുമത്രേ! കമ്മ്യൂണിസ്റ്റുകള്‍ മഹത്വവത്ക്കരിക്കുന്ന മിശ്രവിവാഹം ഇതാണ്!

ഇനി നമുക്ക് മൂന്നാമത്തെ ചോദ്യത്തിന്റെ നിലനില്പിനാധാരമായ വചനം പരിശോധിക്കാം. ക്രിസ്തുവിലൂടെയല്ലാതെ നിത്യജീവനില്‍ പ്രവേശിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന സത്യം കുഞ്ഞുങ്ങളെ പഠിപ്പിക്കാത്തതുകൊണ്ടാണല്ലോ അവര്‍ ക്രിസ്തീയത ഉപേക്ഷിക്കുന്നത്. വിവാഹത്തിലൂടെയോ അല്ലാതെയോ ഒരു വ്യക്തി ക്രിസ്തീയത ഉപേക്ഷിക്കുമ്പോള്‍ ആ വ്യക്തി തന്റെ ആത്മാവിനെ നിത്യനാശത്തിനു വിട്ടുകൊടുക്കുകയാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണമെന്ന് ആധികാരികമായി പറഞ്ഞത് യേഹ്ശുവായാണ്. യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: “പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെമേല്‍ ഉണ്ട്”(യോഹ: 3; 36). ദൈവരാജ്യത്തില്‍ പ്രവേശനം സാദ്ധ്യമാകുന്നതിനെക്കുറിച്ച് ദൈവരാജ്യത്തിന്റെ അധിപന്‍ എന്താണ് പറയുന്നതെന്നു നോക്കുക: “യേഹ്ശുവാ പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല”(യോഹ: 3; 5). സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവന്റെ പ്രഖ്യാപനമാണിത്!

ക്രിസ്തുവിന്റെ വചനം കേട്ടവരില്‍ പലരും ഈ വചനം കഠിനമാണെന്ന് ആരോപിച്ച് പിരിഞ്ഞുപോയി. തന്നെ പിരിഞ്ഞുപോകാത്തവരായ ശിഷ്യന്മാരെ നോക്കി യേഹ്ശുവാ ചോദിച്ചത് നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ എന്നാണ്. ഈ ചോദ്യത്തിന് ശിമയോന്‍ എന്ന കേപ്പാ ഇങ്ങനെ മറുപടിപറഞ്ഞു: “ഗുരോ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്”(യോഹ: 6; 68). നിത്യജീവന്റെ വചനം ക്രിസ്തുവാണ്‌. ബൈബിളിലല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും നിത്യജീവനിലേക്കു നയിക്കുന്ന വചനങ്ങളില്ല. ഞാന്‍ നിങ്ങള്‍ക്ക് നിത്യജീവന്‍ നല്‍കാമെന്ന വാഗ്ദാനവുമായി മറ്റൊരുവനും ലോകത്ത് അവതരിച്ചിട്ടില്ല. ആത്മാവിന്റെ രക്ഷയും നിത്യജീവനും വാഗ്ദാനംചെയ്ത ഏക മതസ്ഥാപകന്‍ ക്രിസ്തുവാണ്‌. നിത്യജീവനും ആത്മരക്ഷയും ഉറപ്പുനല്‍കുന്ന ഒരേയൊരു മതം ക്രിസ്തുമതമാണെന്നിരിക്കെ, ഈ മതം ഉപേക്ഷിക്കുന്നവന്റെ അന്ത്യം എത്ര ദുരന്തപൂര്‍ണ്ണമായിരിക്കുമെന്ന് ചിന്തിച്ചാല്‍ വിജാതിയതയുടെ ദുരന്തം മനസ്സിലാക്കാന്‍ കഴിയും! പാപമോചനം നല്‍കാന്‍ ക്രിസ്തുവിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല!  

ഒരുകാര്യം മനോവ ആവര്‍ത്തിച്ചു വ്യക്തമാക്കാം. എന്തെന്നാല്‍, ക്രൈസ്തവസഭകളിലെ യുവതികളെ വശീകരിക്കുകയെന്ന ലക്ഷ്യത്തോടെ നിഗൂഢമായി പ്രവര്‍ത്തിക്കുന്ന വിജാതിയസംഘങ്ങള്‍ ആഗോളതലത്തില്‍ ഇന്ന് ശക്തമാണ്. അതില്‍ ഇസ്ലാമെന്നോ ഹിന്ദുവെന്നോ ഉള്ള വ്യത്യാസമില്ല. ഇസ്ലാമിക ഭീകരസംഘടനകളെപ്പോലെതന്നെ ഹൈന്ദവസംഘടനകളും ഇതിനായി സാമ്പത്തികസഹായം നല്‍കിവരുന്നു. യൂറോപ്പിലേക്കും പഴയ സോവ്യറ്റ് രാജ്യങ്ങളിലേക്കും പഠനത്തിന് എന്നപേരില്‍ കടന്നുകൂടുന്ന ഏഷ്യക്കാരില്‍ അധികംപേരുടെയും ലക്‌ഷ്യം അങ്കവും കാണാം താളിയും ഒടിക്കാം എന്നതാണ്. ക്രൈസ്തവയുവതികളെ, വിശിഷ്യാ കത്തോലിക്കായുവതികളെ മിശ്രവിവാഹത്തിലൂടെ വഴിപിഴപ്പിക്കുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കാന്‍ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷവും സജ്ജീവമായിത്തന്നെ രംഗത്തുണ്ട്. ഇത് കേരളത്തിലെ മാത്രം പ്രത്യേകതയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇല്ല്യുമിനാറ്റി സ്ഥാപനമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആഗോളതത്തില്‍ ഇതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്ഥാപിതമായതുതന്നെ യൂറോപ്പിലെ കത്തോലിക്കാസഭയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇല്ല്യുമിനാറ്റികള്‍ രൂപംകൊടുക്കുകയും ഊട്ടിവളര്‍ത്തുകയും ചെയ്യുന്ന മതങ്ങളും പ്രസ്ഥാനങ്ങളും ഇന്ന് ലോകത്തുണ്ട്. കത്തോലിക്കാസഭയുടെയും ക്രിസ്തീയതയുടെയും ഉന്മൂലനമാണ് ഇവയുടെയെല്ലാം പൊതുലക്ഷ്യം. ‘ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു’ എന്ന ഇല്ല്യുമിനാറ്റി മുദ്രാവാക്യമാണ് ഈ പ്രസ്ഥാനങ്ങളെയും മതങ്ങളെയും തിരിച്ചറിയാനുള്ള അടയാളം. കമ്മ്യൂണിസത്തില്‍ ഇത് മാര്‍ക്സിയന്‍ സിദ്ധാന്തമാണെങ്കില്‍, ഹിന്ദുമതത്തില്‍ ഇത് ഗീതോപദേശമാണ്! ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഈ മുദ്രാവാക്യം മറ്റൊരു രൂപത്തില്‍ ആയത്തായി ഇറക്കിയിരിക്കുന്നു എന്നൊരു വ്യത്യാസം മാത്രമേയുള്ളു.

അനേകം ആയത്തുകളില്‍ ഒന്നിതാണ്: “അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വ്വഹിക്കുകയും സക്കാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്”(സുറ: 9; 5). പതിയിരുന്ന് ആക്രമിക്കാനുള്ള ഉപദേശമാണ് ഈ ആയത്തിലുള്ളത്. ലോകം മുഴുവനും അല്ലാഹുവിന്റെതാകുന്നതിന് ഏതു മാര്‍ഗ്ഗവും സ്വീകരിക്കാം എന്നതാണ് മുഹമ്മദിന്റെ സിദ്ധാന്തം. മറ്റൊരു ആയത്തുകൂടി നോക്കുക: “നിന്റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക”(സുറ: 8; 12). ലക്ഷ്യത്തിലെത്താന്‍ ഏത് നീചമായ മാര്‍ഗ്ഗവും അവലംബിക്കാമെന്നതാണ് ഇല്ല്യുമിനാറ്റിയുടെ മതങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൊതുവായ അടയാളം. ഇസ്ലാമിന്റെമേലുള്ള ഇല്ല്യുമിനാറ്റി അടയാളം ചൂണ്ടിക്കാണിക്കാനാണ് ഖുറാനിലെ ചില ആയത്തുകള്‍ ഇവിടെ കുറിച്ചത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും വിജാതിയ മതങ്ങളെയും മാത്രമല്ല, ക്രൈസ്തവസഭകളിലെ വൈദികസംവിധാനത്തെയും ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നത് ഇല്ല്യുമിനാറ്റിയാണ്. ആയതിനാല്‍, സഭയുടെ അധികാരികള്‍ ചമയുന്ന വൈദികസമൂഹത്തെയാണ് പുറത്തുള്ള ശത്രുക്കളെക്കാള്‍ വിശ്വാസികള്‍ സൂക്ഷിക്കേണ്ടത്. ഇല്ല്യുമിനാറ്റിയുടെ തലവനായ പാംപ്ലാനിയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്ഥാനക്കയറ്റത്തെ നിസ്സാരമായി കാണാന്‍ വിശ്വാസികള്‍ തയ്യാറായാല്‍, അത് വലിയ അപകടം വരുത്തിവയ്ക്കും. ദൈവവചനങ്ങളെ പുച്ഛത്തോടെ സമീപിക്കുന്ന പണ്ഡിതനാട്യക്കാരനാണ് പാംപ്ലാനി! ഈ മനുഷ്യന്റെ കുപ്രസിദ്ധ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ മനോവ പലവട്ടം വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ‘ശിവന്‍’ എന്ന പൈശാചികമൂര്‍ത്തിയെ തങ്ങളുടെ ദൈവമായി പ്രഖ്യാപിക്കുന്നതിന്റെ അടയാളമായ പൊട്ടിനെക്കുറിച്ച് പാംപ്ലാനി എന്ന ‘വിഷപ്പാമ്പ്’ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത് മനോവ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവരെക്കൊണ്ട് വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിപ്പിക്കാന്‍ ഇയാള്‍ ദൈവവചനത്തെ തെറ്റായി പരിഭാഷപ്പെടുത്തിയതും നാം കണ്ടു. വചനം സത്യസന്ധമായി പ്രഘോഷിക്കുന്നവരെ ഇയാള്‍ക്ക് പുച്ഛമാണ്. സൃഷ്ടിയുടെ പുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങള്‍ യക്ഷിക്കഥയാണെന്നു പറയാന്‍ അല്പംപോലും ഉളുപ്പുകാണിക്കാത്ത ദൈവദൂഷകനാണ് പാംപ്ലാനി!

നെറ്റിയില്‍ പൊട്ടുതൊടുന്നതിനെയും ഹലാല്‍ ഭക്ഷണത്തെയും ന്യായീകരിച്ചുകൊണ്ട് പാംപ്ലാനി നടത്തിയ വ്യാജപ്രബോധനങ്ങളെ വിശ്വാസികള്‍ ഗൗരവമായി കാണണം. ക്രൈസ്തവയുവതികളുടെമേലുള്ള ദൈവികസംരക്ഷണം ഇല്ലാതാക്കുകയെന്ന സാത്താന്റെ കൗശലം ഈ പ്രബോധനത്തിനു പിന്നിലുണ്ട്. ക്രിസ്ത്യാനിപ്പെണ്ണുങ്ങളെ ആര്‍ക്കും വശീകരിക്കാവുന്നവിധം അരക്ഷിതാവസ്ഥയില്‍ എത്തിച്ചതിന്റെ പല കാരണങ്ങളില്‍ ഒന്ന് നെറ്റിയിലെ പൊട്ടാണെങ്കില്‍, മറ്റൊന്ന് ഹലാല്‍ ഭക്ഷണമാണ്. പിശാചിനു തങ്ങളെത്തന്നെ സമര്‍പ്പിച്ചവരായി സഭയിലെ അംഗങ്ങളെ മാറ്റുന്നതോടെ അവര്‍ക്കുള്ള ദൈവികസംരക്ഷണം ഇല്ലാതാകുന്നു. പാംപ്ലാനിയുടെ ഈ പൈശാചികതയ്ക്കെതിരേ മനോവ പലവട്ടം ശബ്ദിച്ചിട്ടുണ്ട്. ക്രൈസ്തവസഭകളിലെ ആചാര്യന്മാരുടെ കീഴില്‍നിന്ന് സഭാമക്കള്‍ വിമോചിതരാകാത്തിടത്തോളം, അവരെല്ലാം അരക്ഷിതാവസ്ഥയിലാണെന്നു മറക്കരുത്. പൈശാചികതയില്‍ പ്രാവിണ്യം തെളിയിക്കുന്ന വൈദികരെയാണ് കത്തോലിക്കാസഭയില്‍ ഇപ്പോള്‍ ബിഷപ്പായി ഉയര്‍ത്തുന്നത് എന്നതിന്റെ അവസാനത്തെ തെളിവാണ് പാംപ്ലാനി! അതായത്, ക്രിസ്തീയവിരുദ്ധ ആശയങ്ങളുടെ വക്താക്കള്‍ക്കു മാത്രമേ കത്തോലിക്കാസഭയില്‍ മെത്രാനാകാന്‍ കഴിയുകയുള്ളുവെന്നതാണ്‌ ഇന്നത്തെ അവസ്ഥ!

കേപ്പായുടെ പ്രഖ്യാപനങ്ങളെ അപ്പാടെ അവഗണിക്കുകയും ഇല്ല്യുമിനാറ്റി ആശയങ്ങളെ നെഞ്ചിലേറ്റുകയും ചെയ്യുന്നവര്‍ക്ക് കത്തോലിക്കാസഭയില്‍ ഇന്ന് ലഭിക്കുന്ന ഉന്നതബഹുമതിയാണ് മെത്രാന്‍ പദവി! പാംപ്ലാനിയുടെ ഒരു കുപ്രസിദ്ധ ജല്പനം നോക്കുക: "എന്നാല്‍, ക്രൈസ്തവരുടെ മതസൗഹാര്‍ദ്ദ ചിന്ത കുറേക്കൂടി ആഴമുള്ളതാണ്. ഒരു ദൈവമേയുള്ളൂ; എല്ലാ മതവിശ്വാസികളും ഒരേ ദൈവത്തിന്റെ മക്കളും പരസ്പരം സഹോദരങ്ങളുമാണ്. ക്രിസ്തുവിന്റെ കുരിശിലെ ബലിയുടെ രക്തത്താല്‍ രക്ഷിക്കാന്‍ ദൈവം തിരുമാനസ്സായ സകല മനുഷ്യരും ദൈവതിരുമുമ്പില്‍ അമൂല്യരാണ്. ഏതെങ്കിലും മനുഷ്യനെ വിശ്വാസത്തിന്റെ പേരില്‍ അവഗണിക്കുന്നതും അവഹേളിക്കുന്നതും തെറ്റാണ്. ഓരോ മനുഷ്യവ്യക്തിക്കും ഈശോയുടെ തിരുരക്തത്തിന്റെ വിലയുണ്ട്"(ഡോക്ടര്‍ പാംപ്ലാനി). ഇത്തരം അപകടകരമായ ആശയങ്ങളില്‍ എത്തിച്ചേരുമ്പോഴാണ് ഒരുവന്‍ പണ്ഡിതനാകുന്നതെങ്കില്‍, പാണ്ഡിത്യമാണ് ലോകത്തെ ഏറ്റവും വലിയ അപകടം! നാരായണഗുരുവിന്റെ സങ്കല്പത്തെ സാക്ഷാത്കരിച്ചു കഴിഞ്ഞുവെന്നാണ് ഡോക്ടര്‍ പാംപ്ലാനി പറയുന്നത്. ഒരു മതവും ഒരു ദൈവവും എന്നത് സ്ഥാപിതമായിക്കഴിഞ്ഞു എന്ന പ്രഖ്യാപനവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നു മാത്രമല്ല, എല്ലാ ജനങ്ങളും പ്രപഞ്ചം മുഴുവന്‍തന്നെയും സഭയുടെ ഭാഗമാണെന്ന് വാദിക്കാനും ഇദ്ദേഹം തയ്യാറായി. ബൈബിള്‍ ഇപ്രകാരം പറയുന്നു: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). എല്ലാവരും ദൈവത്തിന്റെ മക്കളാണെങ്കില്‍ ഈ വചനത്തിന്റെ അര്‍ത്ഥമെന്താണെന്ന് പണ്ഡിതന്‍തന്നെ പറയുക! യേഹ്ശുവായെ സ്വീകരിച്ചവര്‍ക്കും അവിടുത്തെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കും മാത്രമാണ് ദൈവമക്കള്‍ എന്ന പദവി ലഭിക്കുന്നത്. ഈ വചനം ഗ്രഹിക്കാന്‍ പാണ്ഡിത്യത്തിന്റെ ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല! രക്ഷയില്‍നിന്നു ദൈവമക്കളെ അകറ്റുന്നുവെന്നു മാത്രമല്ല, വിജാതിയര്‍ക്കു രക്ഷപ്രാപിക്കാനുള്ള അവസരം ഇല്ലാതാക്കുകയെന്ന പൈശാചിക അജണ്ടകൂടി ഇയാളുടെ വാക്കുകളില്‍നിന്നു മനസ്സിലാക്കണം. ഇയാള്‍ പ്രചരിപ്പിക്കുന്നത് ‘ഇല്ല്യുമിനാറ്റി’ ആശയമാണ്!

കോടഞ്ചേരിയിലെ ‘ലൗജിഹാദ്’ വിഷയത്തില്‍ പാംപ്ലാനി പറഞ്ഞത് ക്രിസ്തുവിന്റെ സഭയുടെ നിലപാടാണോ? അതിരൂപതയുടെ മുതലാളിയായി സ്ഥാനക്കയറ്റം ലഭിച്ചയുടനെ കോടഞ്ചേരിയിലെ ‘ലൗജിഹാദ്’ വിഷയത്തില്‍ പാംപ്ലാനിയുടെ പ്രതികരണം വന്നിരുന്നു. ഇത്തരത്തിലുള്ള അവിഹിതവേഴ്ചകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ക്രമീകരണങ്ങള്‍ സഭയിലുള്ളപ്പോള്‍ എന്തിനാണ് ഒളിച്ചോടിയതെന്നാണ് മുതലാളി ചോദിക്കുന്നത്! അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത എന്നനിലയില്‍ 2022 ഏപ്രില്‍ ഇരുപതിന് പാംപ്ലാനി നടത്തിയ കന്നിപ്രസ്താവനയില്‍ കോടഞ്ചേരിയിലെ അവിഹിതദമ്പതികള്‍ക്ക് ചോദ്യരൂപേണ നല്‍കിയ ഉപദേശമിതായിരുന്നു. തികച്ചും ക്രിസ്തീയവിരുദ്ധവും പൈശാചികവുമായ പ്രസ്താവന നടത്താന്‍ പാംപ്ലാനിയെപ്പോലെയുള്ള വ്യാജന്മാര്‍ ഇറങ്ങുമ്പോള്‍, തലശ്ശേരി രൂപതയിലെ വിശ്വാസികള്‍ പുനര്‍വിചിന്തനത്തിനു തയ്യാറാകണം. ഇവരുടെ പ്രബോധനങ്ങള്‍ നിങ്ങളെയും നിങ്ങളുടെ സന്തതികളെയും നിത്യനരകത്തിനിരയാക്കും! എന്തെന്നാല്‍, ഇവര്‍ സത്യവിശ്വാസികളല്ല; ഇവരുടെ പ്രബോധനങ്ങള്‍ ദൈവത്തില്‍നിന്നുള്ളതുമല്ല! ആയതിനാല്‍, പൗലോസ് അപ്പസ്തോലന്റെ ഉപദേശം അനുസരിക്കുക! ഉപദേശമിതാണ്: “ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു”(2 കോറി: 6; 17). വിശ്വാസികളെ നയിക്കാന്‍ അവിശ്വാസികള്‍ ഒരുമ്പെട്ടിറങ്ങുമ്പോള്‍ നാം ജാഗരൂകരാകണം. എന്തെന്നാല്‍, വിശ്വാസികളെ നയിക്കേണ്ടത് അവിശ്വാസികളല്ല, വിശ്വാസികളാണ്!  അപ്പസ്തോലനായ പൗലോസിന്റെ ഈ ഉപദേശംകൂടി ഓര്‍മ്മയിലുണ്ടായിരിക്കട്ടെ: “എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേഹ്ശുവായെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക”(2 കോറി: 11; 4).

നാര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദും!

നാര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദും ഇല്ലെന്നാണ് സിപിഎം പറയുന്നത്. ഇസ്ലാമിന്റെ എല്ലാ ജിഹാദുകള്‍ക്കും ഒത്താശ ചെയ്തുകൊടുക്കുകയും ജിഹാദികള്‍ക്കു സംരക്ഷണം നല്‍കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് നരാധമന്മാരില്‍നിന്ന് ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ശബ്ദം ആരും പ്രതീക്ഷിക്കുന്നില്ല. നല്ല കുടുംബബന്ധങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും എതിരാണ്. അവിഹിതവേഴ്ച്ചകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കമ്മ്യൂണിസ്റ്റുകള്‍ തുടക്കംമുതല്‍ സ്വീകരിച്ചുവരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഒളിവുകാല ജീവിതം നയിച്ചപ്പോള്‍ ജാരസന്തതികള്‍ക്ക് ജന്മം നല്കാത്തവരായി ആരുമില്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളെ ഒളിവില്‍ പാര്‍പ്പിച്ച കുടുംബങ്ങളിലെല്ലാം അവിഹിതബന്ധങ്ങള്‍ ഇവര്‍ സ്ഥാപിച്ചു. ഇത് ഈ പ്രസ്ഥാനത്തിന്റെ ഇല്ല്യുമിനാറ്റി സ്വാധീനമാണ് വ്യക്തമാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇവറ്റകള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത് മനുഷ്യസ്നേഹത്തിന്റെയും മാനവികതയുടെയും അപ്പോസ്തോലന്മാരായാണ്. ഇവരും ഇസ്ലാമും ഈ ഭൂമുഖത്തു കൊന്നുതള്ളിയ മനുഷ്യരുടെ കണക്കെടുത്താല്‍, ഈ ഭൂമിയില്‍ ഇന്നോളം വധിക്കപ്പെട്ടവരുടെ സംഖ്യയെ മറികടക്കും! സമാധാന മതത്തിന്റെയും ഹൃദയപക്ഷ രാഷ്ട്രീയത്തിന്റെയും യഥാര്‍ത്ഥ മുഖം ഇതാണ്! അറുപതുലക്ഷം യെഹൂദരെയും അതിന്റെ ഇരട്ടിയിലേറെ ക്രിസ്ത്യാനികളെയും സ്റ്റാലിന്‍ എന്ന കമ്മ്യൂണിസ്റ്റ് നരഭോജി മാത്രം കൊന്നുതള്ളി! മാവോയും കാസ്ട്രോയും ചെഗുവേരയും അടക്കമുള്ള മറ്റു നീചന്മാര്‍ കൊന്നുതള്ളിയത്തിനു കണക്കില്ല. തങ്ങളുടെ കൊള്ളയും കൊലയും അവിഹിതവേഴ്ചകളും മറ്റുള്ളവരുടെമേല്‍ കെട്ടിവച്ച് നീതിമാന്മാര്‍ ചമയുന്നതാണ് ഇവറ്റകളുടെ സ്ഥിരംശൈലി! അതിനായി വ്യാജചരിത്രങ്ങള്‍ രചിക്കാന്‍ കൂലിയെഴുത്തുകാരും ഇവര്‍ക്കുണ്ട്! ഇന്ന് ലോകം പഠിച്ചുകൊണ്ടിരിക്കുന്നത് ഇവര്‍ എഴുതിയുണ്ടാക്കിയ വ്യാജചരിത്രങ്ങളാണ്!

വിഷയത്തിലേക്കു വരാം. നാര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദും ഇല്ലെന്നു പറയുന്നത് കമ്മ്യൂണിസ്റ്റുകള്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും കോടതികളുമൊക്കെ ഈ അഭിപ്രായത്തിലാണ്. കേരളത്തിലെ ബിജെപിയ്ക്ക് ചില അജണ്ടകള്‍ ഉള്ളതുകൊണ്ട് ഇവര്‍ ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതായി നടിക്കുന്നുണ്ട്. ഇവരുടെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ക്രിസംഘികള്‍ക്കില്ല എന്നതാണ് മറ്റൊരു ദുരന്തം! മോദിസര്‍ക്കാരിന്റെ ഇന്റലിജന്‍സും സുപ്രിംകോടതിയുമൊന്നും ലൗജിഹാദ് ഉള്ളതായി അംഗീകരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം സംഘികളും ക്രിസംഘികളും മറച്ചുവയ്ക്കുകയാണ്. ‘ലൗജിഹാദ്’ ഉണ്ടെന്നു സത്യവിശ്വാസികളായ ക്രിസ്ത്യാനികള്‍ ഒന്നടങ്കം പറയുമ്പോള്‍, ലോകം ഒരേസ്വരത്തില്‍ ഇല്ലെന്നു പറയുന്നുവെങ്കില്‍ അതിനു കാരണമുണ്ട്. ഇസ്ലാമിന്റെ ജിഹാദിനെക്കുറിച്ച് അജ്ഞതയില്‍ കഴിയുന്നവരും അജ്ഞത നടിക്കുന്നവരും അജ്ഞത പ്രചരിപ്പിക്കുന്നവരും അടങ്ങുന്നതാണ് ലോകം. അജ്ഞത പ്രചരിപ്പിക്കുന്നത് ഇസ്ലാമും പ്രൊഇസ്ലാമും ആണെങ്കില്‍, മറ്റുള്ളവര്‍ അജ്ഞതയുടെ ഇരകളാണ്. ആയതിനാല്‍, ‘ജിഹാദ്’ എന്താണെന്ന് വളരെ ലളിതമായി മനോവ പറഞ്ഞുതരാം. ‘ജിഹാദ്’ എന്നത് മറ്റു മതക്കാരെ കൊന്നൊടുക്കുന്നതിനുള്ള സായുധയുദ്ധം മാത്രമാണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ഈ ധാരണ തെറ്റിദ്ധാരണയാണ്. കൊന്നൊടുക്കല്‍ മാത്രമല്ല ‘ജിഹാദ്’! ലോകത്തെ മുഴുവന്‍ ഇസ്ലാമികവത്ക്കരിക്കാന്‍ മുഹമ്മദ്‌ ഉപദേശിച്ചിരിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍ അവസാനത്തേത് മാത്രമാണ് കൊന്നുതള്ളല്‍! ഇസ്ലാമിലേക്ക് ഒരുവനെ ചേര്‍ക്കാനുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും പരാജയപ്പെടുമ്പോഴാണ് സംഹാരം എന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നത്. മുഹമ്മദിന്റെ ഉപദേശം ശ്രദ്ധിക്കുക: “മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല”(സുറ: 2; 193). അല്ലാഹു ഒരു രക്തദാഹിയാണ് എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, ഇസ്ലാംമതം സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ കൊല്ലാനുള്ള നിര്‍ദ്ദേശം അവന്‍ നല്‍കിയിട്ടില്ല.

ഇവിടെ നാം മനസ്സിലാക്കേണ്ടത് ‘ജിഹാദ്’ എന്നത് കൊന്നൊടുക്കല്‍ മാത്രമല്ല എന്നുള്ളതാണ്. ഏത് കൗശലം പ്രയോഗിച്ചു വേണമെങ്കിലും മറ്റുള്ളവരെ ഇസ്ലാമിലേക്കു കൊണ്ടുവരാം. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമെല്ലാം അതിന്റെ ഭാഗമാണ്. ഈ രീതിയിലൊന്നും ഇസ്ലാമിലേക്ക് ആരെയും എത്തിക്കാന്‍ കഴിയാതെവരുമ്പോഴാണ് മറ്റു മതക്കാരെയെല്ലാം കൊന്നോടുക്കിക്കൊണ്ട് ഇസ്ലാമികലോകം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളിലും ക്രിസ്ത്യാനികള്‍ സമ്മേളിക്കുന്ന ഇടങ്ങളിലുമെല്ലാം ചാവേറുകളായി ഇസ്ലാമിക ഭീകരന്മാര്‍ വര്‍ത്തിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇതുമാത്രമാണ് ‘ജിഹാദ്’ എന്ന ധാരണയില്‍ കഴിയുന്നവര്‍ക്ക് പ്രണയങ്ങളെ ജിഹാദായി പരിഗണിക്കാന്‍ കഴിയില്ല! ആയതിനാല്‍, ഇസ്ലാമികവത്ക്കരണം എന്ന ലക്ഷ്യത്തോടെ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജിഹാദാണ്‌ എന്ന വസ്തുതയാണ് ഏവരും അറിഞ്ഞിരിക്കേണ്ടത്! മറ്റു മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ വിവാഹത്തിലൂടെ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തിതരാക്കുന്നതും ജിഹാദിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞാല്‍, കോടതികള്‍ക്കും ഭരണകൂടസംവിധാനങ്ങള്‍ക്കുമുള്ള  തെറ്റിദ്ധാരണ പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍, അജ്ഞത നടിക്കുന്നവരും ക്രിസ്തീയതയുടെ ഉന്മൂലനം ആഗ്രഹിക്കുന്നവരുമായ കമ്മ്യൂണിസ്റ്റുകളില്‍നിന്ന് ആരും നന്മ പ്രതീക്ഷിക്കേണ്ടതില്ല! ആയതിനാല്‍, ഇവിടെ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത് ക്രിസ്ത്യാനികളാണ്.

കോടഞ്ചേരിയില്‍ നടന്നത് ലൗജിഹാദാണെന്നു മനോവയ്ക്കും നല്ല ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല, സ്വന്തം അപ്പനെത്തന്നെ അപ്പാ എന്ന് വിളിക്കുന്ന സകലര്‍ക്കും അറിയാം! തങ്ങളുടെ മതത്തിലേക്ക് ഒരു വ്യക്തിയെ ചേര്‍ക്കാന്‍ ഇസ്ലാം നടത്തുന്ന ശ്രമങ്ങളെല്ലാം ജിഹാദിന്റെ ഭാഗമാണ്. എന്നാല്‍, ഇത് ഇസ്ലാമില്‍ മാത്രമുള്ള ഒരു പ്രതിഭാസമായി ചുരുക്കിക്കാണുന്നത് ശരിയല്ല. ക്രിസ്ത്യാനിയും ഹിന്ദുവും ‘ജിഹാദ്’ നടത്തുന്നുണ്ട്. ഈ ഭൂമിയിലുള്ള എല്ലാ മതങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ‘ജിഹാദ്’ നടത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. കമ്മ്യൂണിസം പ്രചരിപ്പിക്കുകയും അതിലേക്ക് ആളുകളെ ചേര്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അവര്‍ ചെയ്യുന്നതും ജിഹാദുതന്നെയാണ്. ‘ജിഹാദ്’ എന്ന അറബിവാക്ക് ഉപയോഗിക്കുന്നില്ല എന്നതുകൊണ്ട്, മതപരിവര്‍ത്തനങ്ങള്‍ ‘ജിഹാദ്’ അല്ലാതാകില്ല. ഒരു ആശയത്തില്‍നിന്ന് മറ്റൊരു ആശയത്തിലേക്ക് ഒരുവന്റെ  വിശ്വാസം മാറുന്നതിനെയാണ് മതപരിവര്‍ത്തനം എന്ന് പറയുന്നത്. ആത്മീയതയിലും ഭൗതികതയിലും ഈ മതംമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസുകാരന്‍ കമ്മ്യൂണിസ്റ്റായാല്‍ അതും മതപരിവര്‍ത്തനമാണ്. മതം എന്ന വാക്കിന്റെ അര്‍ത്ഥം അഭിപ്രായം എന്നാണെന്നു നമുക്കറിയാം. ദൈവത്തെക്കുറിച്ചും ആത്മരക്ഷയെക്കുറിച്ചും ഒരുവനുള്ള അഭിപ്രായത്തില്‍ മാറ്റം വരാം. അതുപോലെതന്നെ, പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായത്തിലും മാറ്റം സ്വാഭാവികമാണ്. എന്നാല്‍, അഭിപ്രായങ്ങള്‍ അടിച്ചേല്പിക്കുന്ന ശൈലി ആത്മീയതയിലായാലും ഭൗതികതയിലായാലും നല്ലതല്ല. സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായങ്ങള്‍ മാറ്റാനും എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്. ഈ അവകാശത്തെ പൂര്‍ണ്ണമായി അംഗീകരിച്ചുകൊടുക്കുന്ന ഒരേയൊരു മതം ക്രിസ്തുമതമാണ്! സ്വതന്ത്രമായ വിശ്വാസത്തോടെ കടന്നുവരുന്നവരെ മാത്രമേ ക്രിസ്തുവിന്റെ സഭ സ്വീകരിക്കുകയുള്ളു. എപ്പോള്‍ വേണമെങ്കിലും വിശ്വാസം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും ക്രിസ്തുവിന്റെ സഭയിലുണ്ട്.

ക്രിസ്തുവിലൂടെയുള്ള ആത്മരക്ഷയുടെ സുവിശേഷം പ്രസംഗിക്കുകയെന്നത് ഓരോ ക്രിസ്ത്യാനിയിലും ഭരമേല്പിക്കപ്പെട്ട ദൗത്യമാണ്. എന്നാല്‍, ക്രിസ്തുവിലൂടെ മാത്രം സാദ്ധ്യമാകുന്ന ആത്മരക്ഷയില്‍ വിശ്വസിക്കുന്നവരെ മാത്രമേ സഭയിലേക്കു സ്വീകരിക്കാന്‍ പാടുള്ളു. യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: “നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും”(മര്‍ക്കോ: 16; 15, 16). ആരെയും നിര്‍ബ്ബന്ധിച്ച്‌ ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല. വിശ്വാസത്തിന്റെ ഫലമായിട്ടല്ലാതെ, വിവാഹത്തിനുവേണ്ടിയോ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടിയോ ആര്‍ക്കും ക്രിസ്തുവിന്റെ സഭയില്‍ അംഗമാകാന്‍ കഴിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. അങ്ങനെയുള്ളവര്‍ സാങ്കേതികമായി ക്രിസ്തുവിന്റെ സഭയുടെ ഭാഗമായി എണ്ണപ്പെട്ടാലും, അവരെ സഭയുടെ ഭാഗമായി ദൈവം അംഗീകരിക്കുന്നില്ല. ഇതുപോലെ സാങ്കേതികമായി മാത്രം സഭയുടെ ഭാഗമായിരിക്കുന്ന അനേകരുണ്ട്. ഇന്ന് സഭയിലെ അധികംപേരും ഇങ്ങനെയുള്ള അംഗങ്ങളാണ്! ക്രിസ്തുവിന്റെ സഭയിലെ അംഗത്വനിയമം ഇങ്ങനെയാണെങ്കില്‍, വിജാതിയ മതങ്ങളുടെ കാര്യത്തില്‍ ഇങ്ങനെയൊരു നിയമം അവര്‍ക്കില്ല. സത്യദൈവത്തില്‍ വിശ്വസിക്കാത്തവരെല്ലാം വിജാതിയതയുടെ ഭാഗമാണ്. ദൈവത്തിന്റെ സ്വഭാവത്തില്‍നിന്നു നേര്‍വിപരീതമാണ് പിശാചിന്റെ സ്വഭാവം എന്നതിനാല്‍, ക്രിസ്തീയനിയമങ്ങള്‍ക്കു നേര്‍വിപരീതമാണ് വിജാതിയതയിലെ നിയമങ്ങള്‍! കൗശലപ്രയോഗങ്ങളിലൂടെയും നുണപ്രചരണങ്ങളിലൂടെയും വിജാതിയമതങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് ഇക്കാരണത്താലാണ്.

എന്നാല്‍, സത്യവിശ്വാസത്തില്‍ ആയിരിക്കുന്ന ഒരു സഹോദരനെ വ്യാജപ്രബോധനങ്ങളിലൂടെ വഴിതെറ്റിക്കാന്‍ വിജാതിയര്‍ ശ്രമിക്കുമ്പോള്‍, ആശയപരമായി അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം സഭയിലെ ഓരോ അംഗത്തിനുമുണ്ട്. അതാണ്‌ മതബോധനം! ക്രിസ്തീയതയുടെ പരമപ്രാധാന്യം സഭാംഗങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എല്ലാ സഭാംഗങ്ങള്‍ക്കും ഉള്ളതുപോലെ, മക്കളെ ഈ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുമുണ്ട്. ആരെങ്കിലും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചാല്‍, അവരെ തിരികേ വിശ്വാസത്തിലേക്കു നയിക്കാന്‍ ഓരോ വിശ്വാസിയും ശ്രമിക്കണം. ഈ അവസരങ്ങളില്‍ പ്രബോധനങ്ങള്‍ക്കപ്പുറമായ ബലപ്രയോഗങ്ങള്‍ ക്രിസ്തീയതയില്‍ അനുവദിച്ചിട്ടില്ല. ഈ വിഷയത്തില്‍ സഭയുടെ ഔദ്യോഗിക പ്രബോധനമിതാണ്: “സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്”(1 കോറി: 5; 11). ഒരു പ്രബോധനംകൂടി ശ്രദ്ധിക്കുക: “വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക”(തീത്തോസ്: 3; 10). ക്രിസ്തുവിനെ ഉപേക്ഷിക്കുന്നവരോടു ക്രിസ്ത്യാനി സ്വീകരിക്കേണ്ട നിലപാട് ഇതുമാത്രമായിരിക്കണം.

അതുപോലെതന്നെ, ക്രിസ്തുവിനെ ഉപേക്ഷിക്കുന്നവര്‍ തങ്ങള്‍ക്കുതന്നെ വരുത്തിവയ്ക്കുന്ന ദുരന്തം എന്താണെന്നു നോക്കുക: “സത്യത്തെ സംബന്ധിച്ചു പൂര്‍ണ്ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വ്വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ. മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മരിക്കുന്നു. ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?”(ഹെബ്രാ: 10; 26-29). ഈ ദുരന്തത്തില്‍ ഒരു സഹോദരന്‍ നിപതിക്കാതിരിക്കാന്‍ ഓരോ ക്രൈസ്തവനും തന്റെ സഹോദരന്റെ കാവല്‍ക്കാരനായിരിക്കണം. വിജാതിയരുടെ വഞ്ചനയില്‍ നമ്മുടെ സഹോദരങ്ങള്‍ അകപ്പെടാതിരിക്കാനുള്ള കരുതലാണിത്. സഭയിലെ എല്ലാ ദൈവമക്കളും പരസ്പരം പുലര്‍ത്തേണ്ട ജാഗ്രതയാണിതെങ്കില്‍, മാതാപിതാക്കള്‍ക്ക് മക്കളോട് ഇതിനേക്കാളേറെ ഉത്തരവാദിത്തമുണ്ട്. വിജാതിയതയിലേക്ക് ദൈവമക്കളെ വശീകരിക്കുന്നതിനായി പിശാചിനാല്‍ നിയുക്തരായവര്‍ നമുക്കു ചുറ്റിലും കറങ്ങിനടക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്. അപ്പസ്തോല പ്രമുഖനായ കേപ്പാ നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പിതാണ്: “നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനംതന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിന്‍”(1 കേപ്പാ: 5; 8, 9). ഈ തിരിച്ചറിവ് എല്ലാ ക്രിസ്ത്യാനികള്‍ക്കും ഉണ്ടായിരിക്കണം.

മക്കളെ വിശ്വാസത്തില്‍ വളര്‍ത്താനും നിലനിര്‍ത്താനും മാതാപിതാക്കള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം മറ്റാര്‍ക്കുമില്ല. അതുകൊണ്ടുതന്നെ, സഭയിലെ ശ്രേഷ്ഠന്മാര്‍ നമ്മുടെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തുമെന്നോ ശക്തിപ്പെടുത്തുമെന്നോ കരുതി നാം അലംഭാവം കാണിക്കരുത്. സഭയുടെ മതബോധനംകൊണ്ട് നമ്മുടെ മക്കള്‍ വിശ്വാസത്തില്‍ ശക്തിപ്പെടുമെന്ന് ആശ്വസിക്കുകയുമരുത്. എന്തെന്നാല്‍, വ്യാജപ്രവാചകന്മാരും വ്യാജോപദേഷ്ടാക്കളുമാണ് ഇന്ന് മതബോധനം കൈകാര്യംചെയ്യുന്നത്. അവരുടെ ഉപദേശങ്ങള്‍ വിശ്വാസികള്‍ക്ക് ഇടര്‍ച്ചയാണ്. കേപ്പായുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “യിസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും”(2 കേപ്പാ: 2; 1, 2). ഇഫ്താര്‍ വിരുന്നുകളും മതസൗഹാര്‍ദ്ദ റാലികളും സംഘടിപ്പിച്ചുകൊണ്ട് ജീവിതം ആഘോഷമാക്കിയിരിക്കുന്ന ഇടയന്മാര്‍ വഞ്ചിക്കുന്നത് വിശ്വാസികളെ മാത്രമല്ല; മറിച്ച്, തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെക്കൂടിയാണ്! പുരോഹിതസമൂഹത്തെക്കുറിച്ച് ദൈവം പറയുന്നതെന്താണെന്നു നോക്കുക: “പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും”(മലാക്കി: 2; 7-9).

ആയതിനാല്‍, കോടഞ്ചേരിയിലെ പെണ്ണിനെപ്പോലെ നിങ്ങളുടെ മക്കളും നിത്യനാശത്തില്‍ നിപതിക്കാതിരിക്കണമെങ്കില്‍, മെത്രാന്‍സമിതി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മതബോധനത്തില്‍നിന്നു സ്വന്തം മക്കളെ മോചിപ്പിക്കുക! നിങ്ങള്‍ നിങ്ങളുടെ മക്കളെ തീവ്രവിശ്വാസത്തില്‍ വളര്‍ത്തുക. തീവ്രവിശ്വാസം എന്നത് ഭീകരതയല്ല. വിജാതിയമായ സകലതില്‍നിന്നും അകന്നുനില്‍ക്കാന്‍ മക്കളെ പരിശീലിപ്പിക്കുക! ഈ ലേഖനം ഇവിടെ ഉപസംഹരിക്കുമ്പോള്‍, മനോവ പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങളുടെ ലിങ്കുകള്‍ ഇവിടെ കൊടുക്കുന്നുണ്ട്. ഈ ലേഖനങ്ങള്‍ വായിക്കാന്‍ ചിലവഴിക്കുന്ന സമയം നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടമായി ഭവിക്കില്ല. എന്നാല്‍, വായിക്കാന്‍ സമയം കണ്ടെത്തുന്നില്ലെങ്കില്‍ കോടഞ്ചേരിയിലെ പിതാവിനെപ്പോലെ വിലപിക്കേണ്ടിവരും! ഒരുകാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു: മനോവയുടെ പ്രബോധനങ്ങള്‍ സ്വീകരിച്ചിട്ടുള്ള ഒരു വ്യക്തിപോലും ക്രിസ്തുവിനെ ഉപേക്ഷിച്ച് വിജാതിയതയിലേക്ക് പോയിട്ടില്ല! പോകുകയുമില്ല!

‘ലൗജിഹാദ്’ എന്നത് ക്രൈസ്തവ മതബോധനത്തിലെ പാളിച്ച!

‘മിശ്രവിവാഹം’ എന്ന ഭീകരത!

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    3158 views

LOG IN

Lost your password?

SIGN UP

LOST PASSWORD