എഡിറ്റോറിയല്‍

ഇന്ത്യയിലെ കത്തോലിക്കാസഭയും വാഴ്ത്തപ്പെട്ട 'മോഡിയും'!

Print By
about

കേരളത്തില്‍ തിരഞ്ഞെടുപ്പു വരുമ്പോഴൊക്കെ ഓരോ മലയാളിയും ആവര്‍ത്തിച്ചു കേള്‍ക്കാറുള്ള രണ്ടു വാക്കുകളാണ്, സമദൂരം ശരിദൂരം എന്നിവ! ഏതു കക്ഷി ജയിച്ചാലും ആ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കുവാന്‍ സുകുമാരന്‍ നായര്‍ കണ്ടുപിടിച്ച വാക്കുകളാണ് ഇവയെന്ന് കേരളത്തിലെ കുഞ്ഞുങ്ങള്‍ക്കുപോലും അറിയാം. കേരളത്തിലുള്ള എല്ലാ താക്കോല്‍ ദ്വാരങ്ങളിലും സ്വന്തം താക്കോല്‍ ഇടണമെന്ന വാശിയിലായിരുന്നു ഇദ്ദേഹം! താക്കോല്‍ സ്ഥാനങ്ങളിലൊക്കെ തങ്ങളുടെ സമുദായം അവഗണിക്കപ്പെടുന്നുവെന്ന വേദന ഈ അടുത്തകാലത്താണ് ശമിച്ചത്! താക്കോല്‍ നായരുടെ ദീനരോദനം ദൈവം കേട്ടിട്ടാണോ എന്നറിയില്ല, ഇപ്പോള്‍ എല്ലാ താക്കോല്‍ സ്ഥാനങ്ങളിലും നായന്മാരെത്തി! സരിതാ നായര്‍, ബിജു നായര്‍, ശാലു മേനോന്‍ എന്നിങ്ങനെ എവിടെ തൊട്ടാലും പിള്ള, മേനോന്‍, നായര്‍....!

സമദൂര-ശരിദൂര സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവായ 'താക്കോല്‍' നായരുടെ പാത പിന്തുടര്‍ന്നുകൊണ്ട് കത്തോലിക്കാസഭയിലെ ചില 'കാവി' കര്‍ദ്ദിനാളന്മാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. അര്‍ദ്ധരാത്രിയില്‍ കുടചൂടി നടക്കുന്ന ഈ അല്പന്മാര്‍ ഇന്ത്യന്‍ കത്തോലിക്കാസഭയെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ ശ്രമം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല! സഭയെ 'ഹൈജാക്ക്' ചെയ്തിരിക്കുന്ന ഈ 'സനാതന' കര്‍ദ്ദിനാള്‍, അതിന്റെ മുഴുവന്‍ സംവിധാനങ്ങളെയും സ്വന്തം കാല്‍ക്കീഴിലാക്കി കഴിഞ്ഞു!

ഏതു കക്ഷി അധികാരത്തില്‍ വന്നാലും, അതു തങ്ങളുടെ സമദൂര-ശരിദൂര നയത്തിന്റെ പരിണിതഫലമാണെന്ന് സുകുമാരന്‍ നായര്‍ അവകാശപ്പെടുന്നതുപോലെ, നരേന്ദ്രമോഡിയുടെ വിജയത്തിന്റെ പിതൃത്വം ക്ലിമ്മീസ് ഏറ്റെടുത്തു കഴിഞ്ഞു! കടലില്‍ കുമ്മായം കലക്കിയതുപോലെയാണ് ഇന്ത്യയില്‍ കത്തോലിക്കാസഭ എന്നകാര്യം അറിയാവുന്നതുകൊണ്ട്, സമദൂരവും ശരിദൂരവും കൊണ്ടാണ് മോഡിയെ ജയിപ്പിച്ചതെന്ന് ഇയാള്‍ അവകാശപ്പെട്ടില്ല. എന്നാല്‍, തങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമാണ് നരേന്ദ്രമോഡിയുടെ വിജയമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദുക്കളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കാന്‍ ക്ളിമ്മീസിനായി! അമൃതാനന്തമയിയുടെ അടുക്കളദാസനായ ഇയാളുടെ പ്രഖ്യാപിത ലക്ഷ്യമാണ് കത്തോലിക്കാസഭയെ ക്രിസ്തുവില്‍നിന്നു മോചിപ്പിക്കുക എന്നുള്ളത്. ക്ളിമ്മീസിന്റെ കൂലിയെഴുത്തുകാരായ ശാലോമിനെ ഉപയോഗിച്ച്, തന്റെ ആശയങ്ങള്‍ ദൈവജനത്തിനുമേല്‍ ഇയാള്‍ അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്നു.

'ശാലോം' വീണുപോയ നക്ഷത്രം!

'ശാലോം' ഒരുകാലത്ത് കത്തോലിക്കാസഭയില്‍ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചമായിരുന്നു. സഭയിലേക്കു കടന്നുവരുന്ന വിജാതിയ ആചാരങ്ങള്‍ക്കെതിരേയുള്ള ശക്തമായ സ്വരമായി ശാലോമിനെ വിശ്വാസികള്‍ കണ്ടു. അതുകൊണ്ടുതന്നെ, ശാലോമിന്റെ നിലനില്പ് ഒരു അനിവാര്യതയായി കണക്കാക്കുകയും, പ്രാര്‍ത്ഥനയും ദശാംശവും ശാലോമിനായി വിശ്വാസികള്‍ മാറ്റിവയ്ക്കുകയും ചെയ്തു! എന്നാല്‍, നിഷ്കളങ്കരായ വിശ്വാസികളില്‍ പലരും ശാലോമിന്റെ ഇന്നത്തെ ചുവടുമാറ്റം തിരിച്ചറിഞ്ഞിട്ടില്ല. ശാലോമിലൂടെ ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്ന പൈശാചികത തിരിച്ചറിയാത്തവര്‍ ഗുരുതരമായ അബദ്ധങ്ങളില്‍ അകപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! ശാലോമിന്റെ നയവ്യതിയാനത്തെ സൂക്ഷമമായി പരിശോധിച്ചാല്‍, ചില ദുരൂഹതകളില്‍ ചെന്നെത്തും! ഈ പ്രസ്ഥാനത്തിലൂടെ സാത്താന്‍ ഒരുക്കിയ കെണി എന്തായിരുന്നുവെന്നും, അതിനുവേണ്ടി നടത്തിയ നീക്കങ്ങള്‍ ഏതൊക്കെയായിരുന്നുവെന്നും നമുക്കു പരിശോധിക്കാം.

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ മാധ്യമ സ്ഥാപനമാണ്‌ 'ശാലോം ട്രസ്റ്റ്‌'! ബെന്നി പുന്നത്തറ എന്ന ദൈവദാസനായിരുന്നു ഇതിന്റെ എല്ലാമെല്ലാം. കുറച്ചുകാലങ്ങള്‍ക്കു മുന്‍പ് നമ്മെ വിട്ടുപിരിഞ്ഞ ആദരണീയനായ വര്‍ക്കിയച്ചന്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആത്മീയ ഉപദേഷ്ടാവ്. കരിസ്മാറ്റിക് പ്രസ്ഥാനത്തെ കേരളത്തില്‍ പടുത്തുയര്‍ത്തുന്നതില്‍ നേതൃത്വം നല്‍കിയ വൈദീകരില്‍ പ്രധാനി ഇദ്ദേഹമായിരുന്നു. ശാലോമിന്റെ പൂര്‍വ്വകാല ചരിത്രം ഇവിടെ കുറിക്കുന്നത് എന്തിനാണെന്ന് വായനക്കാര്‍ ചിന്തിച്ചേക്കാം. ശാലോം എന്ന ആദ്ധ്യാത്മിക പ്രസ്ഥാനത്തിനു വന്നുഭവിച്ച നയവ്യതിയാനത്തിന്റെ നാള്‍വഴികള്‍ തിരിച്ചറിയണമെങ്കില്‍ ചെറിയൊരു ആമുഖം കൂടിയേതീരൂ എന്നതുകൊണ്ടാണ് ഈ വിവരണം!

ശാലോമിന്റെ വ്യതിചലനത്തിനു കാരണമായി രണ്ടു സാധ്യതകളാണ് മനോവ കാണുന്നത്. നന്മയുടെ മൂടുപടമണിഞ്ഞ് അനേകം വിശ്വാസികളെ തങ്ങളിലേക്ക് ആകര്‍ഷിച്ചതിനുശേഷം പടിപടിയായി അപകടകരമായ ആശയങ്ങളിലേക്കു നയിക്കുകയെന്ന സാത്താന്യപദ്ധതിയുടെ ഭാഗമായിരുന്നു ഈ പ്രസ്ഥാനം എന്നതാണ് ഒരു സാദ്ധ്യത! നന്മ ലക്ഷ്യമിട്ട് ആരംഭിച്ച ഈ പ്രസ്ഥാനത്തെ കൗശലപൂര്‍വ്വം സാത്താന്‍ ഏറ്റെടുത്തു എന്നതാണ് മറ്റൊരു സാദ്ധ്യത! ഇവയില്‍ ഏതായിരുന്നാലും, വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഫലം ഒന്നുതന്നെ! ശാലോമിന്റെ ആരംഭവും ഇന്ന്‍ എത്തിനില്‍ക്കുന്ന അവസ്ഥയും ഇടയില്‍ സംഭവിച്ച നയമാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക്  യഥാര്‍ത്ഥ സാദ്ധ്യത വ്യക്തമാകും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ആയതിനാല്‍, ശാലോം ശുശ്രൂഷകളുടെ നാള്‍വഴികള്‍ ചുരുക്കമായി ഇവിടെ കുറിക്കാം. ശാലോമിന്റെ തുടക്കത്തില്‍ ഇവര്‍ ഉയര്‍ത്തിപ്പിടിച്ച ക്രിസ്തീയമൂല്യങ്ങളുടെ അന്തഃസത്തയെ ആദരിച്ചുകൊണ്ടും, അതിലേക്കുള്ള ഇവരുടെ തിരിച്ചുപോക്ക് സാദ്ധ്യമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെയുമാണ് മനോവ ഇതു കുറിക്കുന്നത്.

1995-ല്‍ ജോലി രാജിവച്ചു മുഴുവന്‍ സമയ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ് ബെന്നി പുന്നത്തറ. 17 വര്‍ഷത്തോളം ഇദ്ദേഹം ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. കരിസ്മാറ്റിക് ഉണര്‍വ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ബെന്നി പുന്നത്തറ, എഴുത്തുകാരനും വാഗ്മിയുമായി ഈ പ്രസ്ഥാനത്തോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കത്തോലിക്കാസഭയിലെ പൗരസ്ത്യവാദത്തിന്റെ ഏറ്റവും ശക്തനായ പ്രതിയോഗിയായാണ് ആദ്യകാലത്ത് ഇദ്ദേഹം നിലകൊണ്ടത്. ഇതിന്റെ പ്രധാന കാരണമായി മനോവ കാണുന്നത്, ആദരണീയരായ വര്‍ക്കിയച്ചന്‍, അഗസ്റ്റ്യന്‍ തുരുത്തിമറ്റം അച്ചന്‍, പാലാട്ടിയച്ചന്‍ തുടങ്ങിയവരുടെ സ്വാധീനം തന്നെയാണ്. ബെന്നി പുന്നത്തറയുടെ ആദ്ധ്യാത്മിക പിതാവായി അറിയപ്പെടുന്നത് വര്‍ക്കിയച്ചന്‍ ആയിരുന്നു. മാത്രവുമല്ല, ആദ്യകാല കരിസ്മാറ്റിക് പ്രവര്‍ത്തകരായ വൈദീകരുമായും അത്മായരുമായും ഇദ്ദേഹത്തിനു നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഈ ബന്ധങ്ങളും ആദ്ധ്യാത്മിക ചൈതന്യമുള്ള വൈദീകരുടെ സ്വാധീനവും മലബാറിലെ കരിസ്മാറ്റിക് രംഗത്തുള്ള ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ സഹായകരമായി എന്നതാണ് വസ്തുത.

കത്തോലിക്കാസഭയിലെ വിജാതിയ അനുകരണങ്ങള്‍ക്കെതിരെയും സഭയില്‍ ആധിപത്യം നേടിക്കൊണ്ടിരുന്ന 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങള്‍ക്കെതിരെയും ബെന്നി പുന്നത്തറയുടെ തൂലിക പടവാളുപോലെ തിളങ്ങി. സീറോമലബാര്‍ സഭയിലും മലങ്കരസഭയിലും ഉയര്‍ന്നുവന്ന പൗരസ്ത്യവാദത്തിനെതിരേ ഇദ്ദേഹത്തിന്റെ എഴുത്തുകള്‍ ശക്തമായിരുന്നു. സഭയിലെ അനാചാരങ്ങളില്‍ മനംമടുത്തിരുന്ന വിശ്വാസികള്‍ക്ക് ബെന്നിയുടെ എഴുത്തുകള്‍ ഊര്‍ജ്ജമായി. വര്‍ക്കിയച്ചന്റെയും കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെയും സമ്പൂര്‍ണ്ണ പിന്തുണ ഇക്കാലത്തൊക്കെ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു! കരിസ്മാറ്റിക് യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ വളണ്ടിയര്‍മാര്‍ ശാലോമിന്റെ പ്രചരണം ഏറ്റെടുത്തു.

കത്തോലിക്കാസഭയുടെ ഔദ്യോഗിക മുഖപത്രമായ സത്യദീപത്തെ പിന്തള്ളിക്കൊണ്ട് ശാലോം മുന്നേറിയപ്പോള്‍, ഇവരുടെ പ്രതിയോഗികളായി സത്യദീപം മാറി! സീറോമലബാര്‍ സഭയിലെ ഉന്നതന്മാരുടെ കണ്ണില്‍ ശാലോം ഒരു കരടായി മാറിയത് പെട്ടന്നായിരുന്നു. യോഗാ, നിലവിളക്ക്, ക്ലാവര്‍ കുരിശ്, പുറം തിരിഞ്ഞു കുര്‍ബ്ബാന തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരേയുള്ള ശാലോമിന്റെ വാക്കുകളെ നേരിടാന്‍ കല്‍ദായവാദികള്‍ ഏറെ പണിപ്പെട്ടു. 1997 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങള്‍ സത്യദീപവുമായി ശാലോം നിരന്തരം പോരാടുന്ന കാലഘട്ടമായിരുന്നു. ഈ കാലയളവിലെല്ലാം ശാലോം മാസികയില്‍ ബെന്നി പുന്നത്തറയുടെ മുഖപ്രസംഗത്തിനുവേണ്ടി കരിസ്മാറ്റിക് ലോകം കാത്തിരുന്നു. കത്തോലിക്കാസഭയെ സ്നേഹിക്കുന്ന യഥാര്‍ത്ഥ വിശ്വാസികളെല്ലാം ശാലോമിനെയും ബെന്നിയെയും പ്രാര്‍ത്ഥനയില്‍ ഉയര്‍ത്തിനിര്‍ത്തി. കാരണം, ശാലോം പ്രസിദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യതയായി ഇവര്‍ കരുതി! ഒരുവേള ബെന്നി പുന്നത്തറയെയും ശാലോമിനെയും കത്തോലിക്കാസഭ വിലക്കുമെന്നുപോലും വിശ്വാസികള്‍ ഭയപ്പെട്ടു. അത്രമാത്രം എതിര്‍പ്പുകള്‍ അധികാരികളുടെ ഭാഗത്തുനിന്നു ശാലോം നേരിടുന്നുണ്ടായിരുന്നു. ചങ്ങനാശ്ശേരി രൂപതയില്‍ ശാലോം പ്രസിദ്ധീകരണങ്ങള്‍ നിരോധിച്ചിരുന്ന കാലവുമുണ്ട്.

സീറോമലബാര്‍ സഭയ്ക്ക് ശാലോമിനെ വിലക്കാന്‍ കഴിയാതെപോയത്, ബെന്നിപുന്നത്തറ മലങ്കരസഭയുടെ ഭാഗമായിരുന്നു എന്നതുകൊണ്ട് മാത്രമാണ്! മലങ്കര മെത്രാന്മാരുടെ പിന്തുണ ശാലോമിനോപ്പം ഉണ്ടായിരുന്നു. അക്കാലത്തൊന്നും ഇന്നത്തെ 'ക്ലിമ്മീസ് വാവ' ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നതും മറക്കരുത്! അതായത്, മലങ്കരസഭ ഇത്രത്തോളം അധഃപതിച്ചിരുന്നില്ല എന്ന്‍ വിവക്ഷ!

ശാലോമിനെ ഉയര്‍ത്തിയത് ദൈവം!

ശാലോമിനെ ഉയര്‍ത്തിയത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആയിരുന്നു എന്നകാര്യത്തില്‍ മനോവയ്ക്ക് യാതൊരു സംശയവുമില്ല. സഭയെ മുച്ചൂടു മുടിയ്ക്കാന്‍ കയറിവന്ന വിജാതിയ അനുകരണത്തിനും 'ഫ്രീമേസണ്‍' പൈശാചികതയ്ക്കും എതിരായ ശാലോമിന്റെ ശബ്ദം യാഹ്‌വെയുടെ കര്‍ണ്ണപുടങ്ങളില്‍ പതിച്ചപ്പോള്‍, അവിടുന്ന് ഇവരെ ഉയര്‍ത്തി! ദൈവം ഒരുവനെയോ ഒരു പ്രസ്ഥാനത്തെയോ ഒരു സമൂഹത്തെതന്നെയോ തിരഞ്ഞെടുക്കുന്നത് ഭാവിയില്‍ ഇവനോ ഈ പ്രസ്ഥാനമോ ഈ സമൂഹമോ എന്തായിത്തീരും എന്നതിനെ പരിഗണിച്ചുകൊണ്ടാകണം എന്നില്ല; മറിച്ച്, ഇന്ന്‍ എന്തായിരിക്കുന്നു എന്നത് പരിഗണിച്ചുകൊണ്ടാണ്. ഒരുപക്ഷേ, മനോവയുടെ ഈ വെളിപ്പെടുത്തലിനെ ഉള്‍ക്കൊള്ളാന്‍ വായനക്കാര്‍ക്ക് അത്ര എളുപ്പത്തില്‍ സാധിക്കണമെന്നില്ല! എന്നാല്‍, യാഥാര്‍ത്ഥ്യം ഇതാണ്! ബൈബിളിനെ ആധാരമാക്കി ഇതു മനോവ തെളിയിക്കാം.

യിസ്രായേല്‍ ജനത്തിനു രാജാവായി  ദൈവം ആദ്യം അഭിഷേകം ചെയ്തത് ശൗവുലിനെയായിരുന്നു. ഭാവിയില്‍ ഇവനില്‍ സംഭവിക്കാനിരിക്കുന്ന വ്യതിചലനത്തെക്കുറിച്ച് അവിടുത്തേക്ക്‌ അറിയാമായിരുന്നുവെങ്കിലും അത് അവിടുന്നു പരിഗണിച്ചില്ല. അഭിഷേകം ചെയ്യപ്പെടുമ്പോഴുള്ള ശൗവുലിന്റെ അവസ്ഥയാണ് ദൈവം പരിഗണനയിലെടുത്തത്. ശമുയേല്‍ പ്രവാചകന്റെ ഒന്നാം പുസ്തകത്തിലെ ഒന്‍പതും പത്തും അദ്ധ്യായങ്ങള്‍ വായിച്ചാല്‍, ശൗവുല്‍ ആരായിരുന്നുവെന്ന് മനസ്സിലാകും. തങ്ങള്‍ക്കൊരു രാജാവിനെ ലഭിക്കുന്നതിനായി യിസ്രായേല്‍ജനം ശമുയേല്‍ പ്രവാചകനെ സമീപിച്ചു മുറവിളികൂട്ടി. ബൈബിളില്‍ ഇങ്ങനെയാണ് അത് വെളിപ്പെടുത്തിയിരിക്കുന്നത്: "യിസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ റാമായില്‍ ശമുയേലിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി. അവര്‍ പറഞ്ഞു: അങ്ങു വൃദ്ധനായി; പുത്രന്മാരാകട്ടെ അങ്ങയുടെ മാര്‍ഗ്ഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരുക"(1 ശമുയേല്‍: 8; 4, 5). ഒരു രാജാവ് വന്നാലുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രവാചകനിലൂടെ ജനത്തെ അറിയിച്ചുകൊണ്ടുതന്നെ, അവര്‍ക്കൊരു രാജാവിനെ നല്‍കാന്‍ ദൈവം തീരുമാനിച്ചു. അങ്ങനെ യിസ്രായേലിന്റെ ചരിത്രത്തിലെ ആദ്യത്തെ രാജാവായി ശൗവുല്‍ അഭിഷിക്തനായി!

തന്റെ പിതാവിന്റെ നഷ്ടപ്പെട്ടുപോയ കഴുതകളെ അന്വേഷിച്ച് അലയുന്നവനായിട്ടാണ് ശൗവുലിനെ ആദ്യമായി ബൈബിളില്‍ കാണുന്നത്. യിസ്രായേലിലെ മറ്റു യുവാക്കളെക്കാള്‍ ആകാരഭംഗിയുള്ളവനും ശക്തനുമായിരുന്നു ശൗവുല്‍! അവനെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ബെന്യാമിന്‍ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവന്‍ അബിയേലിന്റെ മകനായിരുന്നു. അബിയേല്‍ സെരോറിന്റെയും സെരോര്‍ ബെക്കോറാത്തിന്റെയും ബെക്കോറാത്ത് അഫിയാഹിന്റെയും പുത്രനായിരുന്നു. അഫിയാഹ് ബെന്യാമിന്‍ ഗോത്രക്കാരനും ധനികനുമായിരുന്നു. കിഷിന് ശൗവുല്‍ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാള്‍ കോമളനായി യിസ്രായേലില്‍ മറ്റാരുമില്ലായിരുന്നു. അവന്റെ തോളൊപ്പം ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല"(1 ശമുയേല്‍: 9; 1, 2). ആകാരഭംഗിയില്‍ മാത്രമായിരുന്നില്ല ശൗവുല്‍ മുന്‍പനായിരുന്നത്. പിതാവിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നല്ലൊരു പുത്രന്‍കൂടിയായിരുന്നു ഇയാള്‍. പിതാവിന്റെ കഴുതകളെ അന്വേഷിച്ചിറങ്ങിയ ശൗവുല്‍ ദൈവപുരുഷനായ ശമുയേലിനെ സമീപിച്ചത് ഇയാളിലെ ദൈവഭക്തിയെയാണ് വെളിവാക്കുന്നതെന്നു പറയേണ്ടതില്ലല്ലോ! എല്ലാ കാര്യത്തിലും ദൈവത്തിനു പ്രീതികരമായ അവസ്ഥയില്‍ ആയിരിക്കുമ്പോഴാണ് ശൗവുല്‍ ഉയര്‍ത്തപ്പെടുന്നത്! അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരിക്കുന്ന ഭൃത്യന്‍ അനേകം കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെടുമെന്നത് ദൈവീക നീതിയാണ്. ഭാവിയില്‍ ഇവന്‍ എപ്രകാരം വ്യതിചലിക്കുമെന്നത് ദൈവത്തിനു വ്യക്തമായി അറിയാമെങ്കിലും, അവിടുന്ന് അതു പരിഗണിക്കുന്നില്ല. ശൗവുലിന്റെ അന്ത്യം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.

ദൈവത്തിന്റെ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ശൗവുലിനോട് ശമുയേല്‍പ്രവാചകന്‍ പറഞ്ഞു: "നീ വിഡ്ഢിത്തമാണ് ചെയ്തത്. നിന്റെ ദൈവമായ യാഹ്‌വെയുടെ കല്പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്ന് നിന്റെ രാജത്വം യിസ്രായേലില്‍ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. യാഹ്‌വെയുടെ കല്പനകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു"(1 ശമുയേല്‍: 13; 13, 14). ശൗവുല്‍ വീണ്ടും ദൈവത്തിന്റെ കല്പന ലംഘിക്കുന്നത് പതിനഞ്ചാമത്തെ അദ്ധ്യായത്തില്‍ വായിക്കാന്‍ കഴിയും. "നീ യാഹ്‌വെയുടെ വചനം തിരസ്‌കരിച്ചതിനാല്‍, യിസ്രായേലിന്റെ രാജാവായിരിക്കുന്നതില്‍നിന്നു നിന്നെയും അവിടുന്നു തിരസ്‌കരിച്ചിരിക്കുന്നു"(1 ശമുയേല്‍: 15; 26). ഇതാ, ഈ വചനം ഗൗരവത്തോടെ ഗ്രഹിക്കുക: "ശൗവുലിനെ യിസ്രായേലിന്റെ രാജാവാക്കിയതില്‍ യാഹ്‌വെ ഖേദിച്ചു"(1 ശമുയേല്‍: 15; 35).

ശക്തനും കോമളനും സമ്പന്നനുമായിരുന്ന ശൗവുലിനു പകരക്കാരനായി ദൈവം നിശ്ചയിച്ചത് ഈ ഗുണങ്ങളൊന്നും ഇല്ലാത്ത ഒരു വ്യക്തിയെയായിരുന്നു. യിസ്സെയുടെ പുത്രന്മാരില്‍ ഏറ്റവും നിസ്സാരനെന്നു പിതാവുപോലും കരുതിയിരുന്ന ദാവീദില്‍ തനിക്ക് ഇണങ്ങിയവനെ ദൈവം കണ്ടെത്തി! മനുഷ്യന്‍ കാണുന്നതില്‍നിന്നു വ്യത്യസ്തമായിട്ടാണ് ദൈവം ഒരുവനെ കാണുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടില്‍ ശ്രേഷ്ഠമായത്, ദൈവത്തിനു ശ്രേഷ്ഠമായി തോന്നണമെന്നില്ല. ഏല്പിക്കുന്ന ദൗത്യം കൃത്യതയോടെ ചെയ്യുന്നവരെ ദൈവത്തിനു സ്വീകാര്യമാണെന്ന വലിയൊരു സന്ദേശം ദാവീദിന്റെ തിരഞ്ഞെടുപ്പിലൂടെ അവിടുന്ന് നമുക്കു കാണിച്ചുതരുന്നു. പിതാവിന്റെ ആടുകളെ പരിപാലിച്ചിരുന്ന ദാവീദ്, താന്‍ ഏറ്റെടുത്ത ദൗത്യത്തോടു പൂര്‍ണ്ണമായ വിശ്വസ്തത പുലര്‍ത്തി. ദാവീദിന്റെതന്നെ വാക്കുകളില്‍ അത് ശ്രദ്ധിക്കുക: "പിതാവിന്റെ ആടുകളെ മേയിക്കുന്നവനാണ് അങ്ങയുടെ ഈ ദാസന്‍. സിംഹമോ കരടിയോ വന്ന് ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ പിന്തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ രക്ഷിക്കും. അത് എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്റെ ജടയ്ക്കുപിടിച്ച് അടിച്ച് കൊല്ലും. അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്‌ഛേദിതനായ ഈ ഫിലിസ്ത്യനും അവയിലൊന്നിനെപ്പോലെയാകും. സിംഹത്തിന്റെയും കരടിയുടെയും കൈയില്‍നിന്ന് എന്നെ രക്ഷിച്ച യാഹ്‌വെ ഈ ഫിലിസ്ത്യന്റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും"(1 ശമുയേല്‍: 17; 34-37). ഏല്പിക്കപ്പെട്ട ജോലിയിലെ കൃത്യതയും ജീവിക്കുന്ന ദൈവമായ യാഹ്‌വെയോടുള്ള തീക്ഷ്ണതയും മാത്രമായിരുന്നില്ല, ദാവീദില്‍ അവിടുന്നു കണ്ട യോഗ്യത. തന്റെ ജനത്തിന്റെ പരാജയത്തെക്കുറിച്ചുള്ള ദാവീദിന്റെ ആകുലതയും അവിടുന്നു കണ്ടു. തന്റെ ജനത്തെ സുരക്ഷിതരായി നയിക്കാനുള്ള ഉത്തരവാദിത്വം ദാവീദിനെ ഏല്പിക്കുമ്പോള്‍, അവന്റെ അവസ്ഥ ഇതായിരുന്നു!

ബൈബിളില്‍ ഉടനീളം പരിശോധിച്ചാല്‍ മനസ്സിലാകുന്നതും ഇതേ യാഥാര്‍ത്ഥ്യം തന്നെയാണ്. യിസ്രായേലിലെ എക്കാലത്തെയും മഹാനായ പ്രവാചകനും ജനനേതാവുമായിരുന്നു മോശ! ദൈവത്താല്‍ വിളിക്കപ്പെടുമ്പോള്‍ മോശ ആരായിരുന്നുവെന്നത് ശ്രദ്ധിക്കണം. തന്റെ ജനത്തെ സ്നേഹിക്കുകയും അവരുടെ സുരക്ഷിതത്വം അതിയായി കാംക്ഷിക്കുകയും ചെയ്ത വ്യക്തിയെ മോശയില്‍ കാണാന്‍ കഴിയും. ഈ സംഭവം ശ്രദ്ധിക്കുക: "പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാദ്ധ്വാനം നേരില്‍ക്കണ്ടു. തത്‌സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു. അവന്‍ ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവുചെയ്തു"(പുറ: 2; 11, 12). തന്റെ ജനത്തെക്കുറിച്ചു തീക്ഷണതപുലര്‍ത്തുന്നവരെ അവിടുന്ന് പ്രത്യേകം പരിഗണിക്കുകയും ഉയര്‍ത്തുകയും ചെയ്യും. കാരണം; ദൈവത്തിന്റെ വാക്കുകള്‍ ഇതാണ്: "നീ ഫറവോയോടു പറയണം. യാഹ്‌വെ പറയുന്നു, യിസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍"(പുറ: 4; 22). പിന്നീടുള്ള യിസ്രായേലിന്റെ ചരിത്രം മുഴുവന്‍ ഇതുതന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

ഭരണാധികാരികള്‍ക്കോ പുരോഹിതന്മാര്‍ക്കോ ഓശാനപാടുന്നവരായി ഒരു പ്രവാചകനും അയയ്ക്കപ്പെട്ടിട്ടില്ല. ദൈവത്തിനുവേണ്ടി ജനത്തെ കാക്കുന്നവനും, അധികാരവര്‍ഗ്ഗത്തിന്റെ വീഴ്ചകള്‍ മുഖംനോക്കാതെ വിളിച്ചുപറയുകയും ചെയ്യുന്നവനായിട്ടാണ് പ്രവാചകന്‍ നിയുക്തനാകുന്നത്. ദൈവത്തിന്റെ വചനം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "എന്റെ ദൈവത്തിന്റെ ജനമായ യെഫ്രായിമിന്റെ കാവല്‍ക്കാരനാണ് പ്രവാചകന്‍"(ഹോസിഹ്: 9; 8). അരമനകളില്‍ തമ്പടിച്ച്, അധികാരികള്‍ക്കു സ്തുതിപാടുന്ന ചിലര്‍ നമ്മുടെയിടയിലുണ്ട്. പ്രതിഫലമായി ഇവര്‍ക്കു ലഭിക്കുന്ന 'ഷെവലിയര്‍' പട്ടം കണ്ട് ഇവരാണ് പ്രവാചകന്മാരെന്നു ചിന്തിച്ചാല്‍ തെറ്റുപറ്റും. കാരണം, പണ്ടുകാലത്തും ഇത്തരക്കാരുണ്ട്; കൊട്ടാരം വിദൂഷകര്‍ എന്നായിരുന്നു ഇത്തരക്കാര്‍ അറിയപ്പെട്ടിരുന്നത്! അന്നും ഇന്നും പ്രവാചകന്മാര്‍ക്ക് 'ഷെവലിയര്‍' പട്ടം ലഭിക്കാറില്ല!

ഇനി വിഷയത്തിലേക്കു കടക്കാം. ശാലോമിനെയും ബെന്നി പുന്നത്തറയെയും ഉയര്‍ത്തിയത് ദൈവമായിരുന്നു എന്നുതന്നെയാണ് ഇപ്പോഴും മനോവയുടെ വിശ്വാസം. ഉയര്‍ത്തപ്പെടുമ്പോള്‍ ശാലോമിന്റെയും അതിന്റെ സാരഥിയുടെയും അവസ്ഥ എന്തായിരുന്നുവോ, അതാണ്‌ ദൈവം പരിഗണിച്ചത്. ദൈവജനത്തിനു പ്രവാചകശബ്ദമായി ശാലോം നിലകൊണ്ടപ്പോള്‍, സ്വര്‍ഗ്ഗത്തിലെ ദൈവം അതിനെ ഉയര്‍ത്തുകയും അനേകം കാര്യങ്ങള്‍ ഭരമേല്പിക്കുകയും ചെയ്തു. ദൈവജനത്തെ അബദ്ധസിദ്ധാന്തങ്ങളിലേക്കു നയിച്ചുകൊണ്ടിരുന്ന നേതാക്കന്മാര്‍ക്കെതിരേ ശാലോമിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. വിട്ടുവീഴ്ചകളില്ലാത്ത ഈ നിലപാടുകളെ എതിര്‍ക്കാന്‍, സഭയുടെ ഔദ്യോഗിക മാധ്യമം എന്ന്‍ സ്വയം പ്രഖ്യാപിച്ചിറങ്ങിയ സത്യദീപം അതിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചുവെങ്കിലും വിശ്വാസികള്‍ ശാലോമിന്റെ ശബ്ദത്തിനാണ് ചെവികൊടുത്തത്. ബെന്നി പുന്നത്തറയുടെ മുഖപ്രസംഗം വായിക്കാന്‍ ദൈവജനം കാത്തിരുന്ന കാലം ഇതായിരുന്നു. കാരണം, യഥാര്‍ത്ഥ വിശ്വാസികളുടെ ആത്മീയബോധ്യങ്ങളെ ഉദ്ദീപിപ്പിക്കാന്‍ പോന്നതായിരുന്നു ഈ മുഖപ്രസംഗങ്ങള്‍! വിജാതിയ അനുകരണങ്ങളിലൂടെ കടന്നുവരുന്ന ദൈവകോപം ജനത്തിനു മനസ്സിലാക്കിക്കൊടുക്കാന്‍ ശാലോമും ബെന്നി പുന്നത്തറയും നല്‍കിയ സംഭാവനകളെ ശ്ലാഘിക്കാന്‍ മനോവയ്ക്കു യാതൊരു പിശുക്കുമില്ല!

ശാലോമിനെ ദൈവം വളര്‍ത്തിയത് ദ്രുതഗതിയിലായിരുന്നു. നൂറ്റാണ്ടുകളോ വ്യാഴവട്ടങ്ങളോ അതിനു വേണ്ടിവന്നില്ല. ലോകത്തില്‍ത്തന്നെ ഇത്ര വേഗത്തില്‍ വളര്‍ന്ന ആദ്ധ്യാത്മിക മുന്നേറ്റങ്ങള്‍ അധികമില്ലെന്നു പറഞ്ഞാലും അത് തെറ്റാകില്ല. മാധ്യമരംഗത്തെ നൂതനമായ സംവിധാനങ്ങള്‍ ശാലോമിനു ദൈവം ഒരുക്കിക്കൊടുത്തു. ദൈവത്തിലുള്ള അടിയുറച്ച ആശ്രയമാണ് ഈ വളര്‍ച്ചയുടെ പിന്നിലെ യഥാര്‍ത്ഥ രഹസ്യമെന്ന് പലയിടത്തും ബെന്നി പുന്നത്തറ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ദൈവാശ്രയബോധം ഇവരുടെ വളര്‍ച്ചയുടെ പിന്നിലെ ഒരു ഘടകമായി അംഗീകരിക്കാന്‍ മനോവയും തയ്യാറാണ്. എന്നാല്‍, ദൈവത്തിലുള്ള ആശ്രയത്തോടൊപ്പം, ഇതിനേക്കാള്‍ ഒരുപടി മുന്നിലായി മനോവ ഇവരില്‍ കാണുന്ന മറ്റൊരു ഘടകമുണ്ടായിരുന്നു. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു അത്!

മാനുഷീക അധികാരങ്ങള്‍ക്ക് ഉപരിയായി ദൈവത്തെ മാനിച്ചുകൊണ്ടുള്ള ധീരമായ നിലപാടുകളെ അവിടുന്ന് ഗൗരവമായി കാണുന്നുവെന്നതാണ് പ്രധാനം. ശക്തനും ധീരനുമായിരിക്കുന്നവരെയാണ് അവിടുന്ന് തന്റെ ശുശ്രൂഷ ഭരമേല്പിക്കുന്നത്. ദൈവത്തിലുള്ള ആശ്രയത്തോടും വിശ്വസ്തതയോടുമൊപ്പം ശാലോമില്‍ മനോവ കണ്ട മറ്റൊന്ന് ഈ ധീരതയായിരുന്നു! ദൈവമായ യാഹ്‌വെ ജോഷ്വായോട് അരുളിച്ചെയ്ത വചനം ശ്രദ്ധിക്കുക: "നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക"(യോഹ്ഷ്വാ: 1; 5, 6).

വര്‍ക്കിയച്ചന്‍ മരിച്ചു; ശാലോം ജീര്‍ണ്ണിച്ചു!

ബെന്നി പുന്നത്തറയുടെ നേതൃത്വത്തില്‍ ശാലോമിനു തുടക്കമിടുമ്പോള്‍ അതിന്റെ ആദ്ധ്യാത്മിക ഉപദേഷ്ടാവായി വര്‍ക്കിയച്ചനുണ്ടായിരുന്നു! 2009-ല്‍ വര്‍ക്കിയച്ചന്‍ ഈ ലോകത്തുനിന്നു കടന്നുപോകുന്നതുവരെ ശാലോമിന്റെ ആത്മീയ പിതാവായി ഇദ്ദേഹം അറിയപ്പെട്ടു. ശാലോമിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വര്‍ക്കിയച്ചന്റെ ആത്മീയസാന്നിദ്ധ്യം നമുക്കു ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍, ഇദ്ദേഹത്തിന്റെ മരണത്തോടെ ബെന്നിയും ശാലോമും വ്യതിചലിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഒന്നുമില്ലായ്മയുടെ കാലത്ത് ശാലോമിനെ പരസ്യമായി ആക്ഷേപിച്ചു നടന്നവര്‍ ഇതിന്റെ അമരക്കാരായി മാറിയത് പെട്ടന്നായിരുന്നു. ബെന്നി പുന്നത്തറയുടെ പ്രയാണം നേര്‍വിപരീതമായതും ഇതിന്റെ പരിണിതഫലമാണെന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. മുന്‍കാലങ്ങളില്‍ എതിര്‍ത്തവയെയൊക്കെ ശാലോം ടെലിവിഷനിലൂടെ മഹത്വവത്ക്കരിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കാന്‍ ബെന്നി പുന്നത്തറയ്ക്കു സാധിക്കില്ല. മുന്‍കാലങ്ങളില്‍ ഇദ്ദേഹം രചിച്ച അനേകം പുസ്തകങ്ങള്‍ ഇന്നും വിപണിയിലുണ്ട്. ശാലോമിന്റെയും ബെന്നി പുന്നത്തറയുടെയും നിലപാടുകള്‍ നേര്‍വിപരീത ദിശയിലേക്കു മാറിയെങ്കിലും പഴയ പുസ്തകങ്ങള്‍ ഒരു ചോദ്യചിഹ്നമായി നമുക്കു മുന്നില്‍ നില്‍ക്കുന്നു! ആത്മാവിന്റെ പ്രതിധ്വനികള്‍, സാമ്പത്തിക പുരോഗതിയുടെ സുവിശേഷം, ഷീനാര്‍ സമതലത്തിലെ വിലാപങ്ങള്‍, കൃപയുടെ നീര്‍ച്ചാലുകള്‍, നിലവിളി കേള്‍ക്കുന്ന ദൈവം, വിജയം നല്‍കുന്ന കര്‍ത്താവ്, മനുഷ്യ പുത്രന്റെ അടയാളം, കാലത്തിന്റെ അടയാളങ്ങള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളില്‍ ചിലതുമാത്രമാണ്.

ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ സഭയിലെ സ്വാധീനത്തെയും കത്തോലിക്കാസഭയില്‍ കടന്നുകൂടിയ വിജാതിയ അനുകരണത്തിന്റെ ഭീകരതയും വെളിപ്പെടുത്തുന്ന പുസ്തകമായിരുന്നു 'കാലത്തിന്റെ അടയാളങ്ങള്‍'! യോഗയിലൂടെ സാത്താന്‍ ഒരുക്കുന്ന കെണികളെ ഈ പുസ്തകം തുറന്നുകാണിക്കുന്നു. 'ക്ലാവര്‍' കുരിശിനെയും കല്‍ദായവാദത്തെയും അതിശക്തമായ ഭാഷയില്‍ എതിര്‍ക്കാന്‍ ശാലോമിലൂടെ ഇദ്ദേഹം നിരന്തരം ശ്രമിച്ചിട്ടുണ്ട്. സഭയിലെ സംഘപരിവാര്‍ 'ലോബി'യുടെ കണ്ണിലെ കരടായി ശാലോം മാറിയെങ്കിലും, സത്യവിശ്വാസികള്‍ ശാലോമിനെ എല്ലാവിധത്തിലും പിന്തുണച്ചു. ബെന്നി പിന്തുടര്‍ന്ന നിലപാടുകളെ അംഗീകരിക്കുന്ന ദൈവമക്കളായിരുന്നു ശാലോമിന്റെ സാമ്പത്തീക സ്രോതസ്! ഈ നിലപാടുകള്‍ക്കുള്ള അംഗീകാരമായി ദൈവം ഈ ജനത്തെ ശാലോമിന്റെ സഹായകരായി നിയോഗിച്ചുവെന്നതാണ് സത്യം! എന്നാല്‍, ചാനല്‍ ആരംഭിച്ചതോടെ താന്‍ പിന്തുടര്‍ന്ന മൂല്യങ്ങളെ ബലികഴിക്കാന്‍ ബെന്നി പുന്നത്തറ തയ്യാറായി. അതോടെ ശാലോമിന്റെ ആദ്ധ്യാത്മിക അധഃപതനവും ആരംഭിച്ചു!

ചാനല്‍ സംപ്രേക്ഷണത്തോടനുബന്ധിച്ച്, ചെയര്‍മാന്‍ ബെന്നി പുന്നത്തറ നടത്തിയ പ്രസ്താവന സകലരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ശാലോം ചാനലിന്റെ നിയന്ത്രണം കത്തോലിക്കാസഭയുടെ മെത്രാന്മാരെ ഏല്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രസ്താവന. ഇതൊരു നല്ലകാര്യമായി ചിന്തിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ചില യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടുവരാം. ശാലോം ടെലിവിഷന്‍ എന്ന ആശയം ബെന്നി പുന്നത്തറയുടെ മനസ്സില്‍ കടന്നുവന്നത് ജീവന്‍ ടീവിയില്‍ നിന്നായിരുന്നു. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ഒരു ടെലിവിഷന്‍ ചാനല്‍ യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തൃശൂര്‍ മതബോധന സെന്ററില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിച്ച ചുരുക്കം ചിലരില്‍ മനോവയും ഉണ്ടായിരുന്നു. ദീപിക എന്ന ദിനപ്പത്രംപോലും ക്രിസ്തീയ ചൈതന്യത്തില്‍ നടത്തിക്കൊണ്ടുപോകാന്‍ ത്രാണിയില്ലാത്ത കത്തോലിക്കാസഭയുടെ മെത്രാന്മാര്‍ക്ക് ഒരു ടെലിവിഷന്‍ ചാനല്‍ നടത്താനുള്ള യാതൊരു കഴിവുമില്ലെന്നു തെളിയിക്കുന്നതായിരുന്നു ആദ്യ സമ്മേളനം തന്നെ! ഇതിന്റെ ഭാഗമാകാന്‍ ക്ഷണിക്കപ്പെട്ട ബെന്നി പുന്നത്തറയും ഈ സത്യം മനസ്സിലാക്കി! ഇവിടെനിന്നാണ് സ്വന്തമായൊരു ചാനല്‍ എന്ന ചിന്തയിലേക്ക് ബെന്നിയുടെ ചിന്തകള്‍ തിരിയുന്നത്!

ബിസിനസ്സുകാരനായ ഒരു ഇസ്ലാമിനു ദീപിക പത്രത്തെ വിറ്റ മെത്രാന്മാരെ വിശ്വാസികള്‍ കണ്ടതാണ്. പിന്നീട് അത് തിരിച്ചെടുക്കാന്‍ വിശ്വാസികള്‍ എത്രമാത്രം പണിപ്പെട്ടുവെന്നും നമുക്കറിയാം. ജീവന്‍ ടീവിയുടെ ഇന്നത്തെ അവസ്ഥയും ജീവനില്ലാത്തതാണെന്നു തിരിച്ചറിയാത്ത ക്രിസ്ത്യാനികള്‍ ആരുമുണ്ടാകില്ല! ഇത്തരത്തിലുള്ള കച്ചവടക്കാരായ മെത്രാന്മാരുടെയും അവരുടെ പിണയാളുകളുടെയും കരങ്ങളിലേക്ക് ഏല്പിച്ചുകൊടുക്കാനായിരുന്നോ ബെന്നിയിലൂടെ ദൈവം ആഗ്രഹിച്ചത്? മെത്രാന്മാര്‍ക്ക് ചാനല്‍ കൊടുക്കണമെന്ന ആഗ്രഹം ദൈവത്തിനുണ്ടായിരുന്നെങ്കില്‍, ബെന്നി പുന്നത്തറയുടെ ഔദാര്യം ആവശ്യമില്ലായിരുന്നു; മറിച്ച്, ജീവന്‍ ടീവി സഭയില്‍ നിലനിര്‍ത്തിയാല്‍ മതിയായിരുന്നു! സഭയെ ഒന്നടങ്കം കച്ചവടക്കാരുടെ ഗുഹയാക്കി മാറ്റിയ മെത്രാന്മാരില്‍ നിന്ന്‍ ആദ്ധ്യാത്മികമായ ഒരു നന്മയും ദൈവം പ്രതീക്ഷിക്കുന്നില്ല. കാരണം, പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്ന് ദൈവത്തിനറിയാം! ഇക്കാരണത്താലാണ്, മെത്രാന്മാരുടെ തിന്മകള്‍ക്കെതിരേ പോരാടിയ ബെന്നി പുന്നത്തറയിലൂടെ ചാനല്‍ തുടങ്ങാന്‍ ദൈവം തീരുമാനിച്ചത്. എന്നാല്‍, ചാനലിന്റെ രക്ഷാധികാരികളായി സഭയിലെ മാഫിയയെ അവരോധിച്ചതിലൂടെ ദൈവത്തോടുള്ള ആദ്യത്തെ വെല്ലുവിളി പുന്നത്തറ നടത്തി!

കുതിരക്കച്ചവടത്തിലൂടെ മലങ്കരസഭയുടെ നേതൃസ്ഥാനം പിടിച്ചടക്കിയ സാക്ഷാല്‍ ക്ലിമ്മീസുതന്നെ ബെന്നിയുടെ രക്ഷകര്‍ത്താവായി മാറിയതോടെ ദുരന്തം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയും ചെയ്തു! ശാലോമിനെ ക്ളിമ്മീസിനു വിറ്റപ്പോള്‍ പ്രതിഫലമായി ബെന്നിയ്ക്കു ലഭിച്ചതാണ് 'ഷെവലിയര്‍' പട്ടം!

കത്തോലിക്കാസഭയിലെ സന്യാസസഭകള്‍ എന്ന 'ലേബലില്‍' വിലസുന്ന മൂന്നു മാഫിയാസംഘങ്ങള്‍ സഭയിലുണ്ട്! സി എം ഐ സഭ, ഈശോസഭ, എം സി ബി എസ് സഭ എന്നിവയാണ് ഈ സംഘങ്ങള്‍! ഇന്ന്‍ ശാലോമിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്, സി എം ഐ (കോര്‍പ്പറേറ്റ് മാഫിയ ഇന്റര്‍നാഷണല്‍) സഭയാണ്! കത്തോലിക്കാസഭയെ പൈശാചികവത്ക്കരിക്കാന്‍ പരസ്പരം മത്സരിക്കുന്ന മൂന്നു സംഘങ്ങളെയാണ് ഇവിടെ വെളിപ്പെടുത്തിയത്! വിജാതിയതകൊണ്ട് സഭയെ മലിനപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന 'ഫ്രീമേസണ്‍' സംഘടനയാണ് ഇവരുടെ 'സ്പോണ്‍സര്‍മാര്‍'! ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ ഉത്പന്നമായ 'യോഗ'യിലെ പൈശാചികതയെക്കുറിച്ച് ബെന്നി പുന്നത്തറയുടെ വിവരണം 'കാലത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. പേജ് നമ്പര്‍ 102-ല്‍ ഇത് വിവരിച്ചിരിക്കുന്നു. എന്നാല്‍, ഇയാള്‍ ചെയര്‍മാനായ ശാലോമിലൂടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് യോഗയുടെ മാഹാത്മ്യത്തെക്കുറിച്ചാണ്. കേരളത്തിലെ സെമിനാരികളില്‍ യോഗ അഭ്യസിക്കുന്നുണ്ടെന്നും, താനും ഒരു യോഗാഭ്യാസിയാണെന്നുമുള്ള വെളിപ്പെടുത്തല്‍ നടത്തുന്നത് ഒരു കത്തോലിക്കാ മെത്രാനാകുമ്പോള്‍, സംഗതിയുടെ ഗൗരവം ചെറുതല്ല! പാവപ്പെട്ട വിശ്വാസികളെ സംബന്ധിച്ചിടത്തോളം, മെത്രാന്മാര്‍ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തികളാണെന്ന തെറ്റായ ധാരണയില്‍ ജീവിക്കുന്നതാണ് പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നത്. ശാലോമില്‍ സംപ്രേക്ഷണം ചെയ്ത ഈ പൈശാചിക പ്രഖ്യാപനം ഈ 'ലിങ്കില്‍' കാണുക!

'ഫ്രീമേസണ്‍' സംഘടനകളുടെ പൈശാചികതയെക്കുറിച്ച് 'കാലത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകത്തില്‍ ഒരു അദ്ധ്യായംതന്നെയുണ്ട്. ഇത് ജനത്തെ ബോധവത്ക്കരിക്കാനായിരുന്നുവെങ്കില്‍, 'ഫ്രീമേസണ്‍' സംഘത്തിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നവരുടെ കരങ്ങളില്‍ ശാലോം ചാനലിനെ എന്തുകൊണ്ട് ഏല്പിച്ചുവെന്നത് ബെന്നി വ്യക്തമാക്കണം. ഈ പുസ്തകത്തിലെ പതിനൊന്നാമത്തെ അദ്ധ്യായത്തിന്റെ പേര്, 'കറുത്ത മൃഗവും ഫ്രീമേസണറിയും' എന്നാണ്. 99 മുതല്‍ 108 വരെയുള്ള പേജുകളില്‍ വിവരിച്ചിരിക്കുന്നത് വായിച്ചിട്ടുള്ള ആര്‍ക്കും ബെന്നി പുന്നത്തറയുടെ വ്യതിചലനം വ്യക്തമാകും. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 'സോഫിയാ ബുക്സ്' പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ പുസ്തകമായ 'ഇവന്‍ യോഹന്നാന്‍' എന്ന പുസ്തകം പച്ചക്കള്ളങ്ങള്‍ അക്ഷരരൂപത്തില്‍ അച്ചടിച്ചതാണെന്നു പറയാന്‍ മനോവയ്ക്ക് യാതൊരു മടിയുമില്ല. കത്തോലിക്കാസഭയിലെ ആദ്യത്തെ 'ഫ്രീമേസണ്‍ പോപ്പിനെ' സ്തുതിക്കാന്‍വേണ്ടി മാത്രം പേജുകള്‍ നീക്കിവച്ചിരിക്കുന്ന ശാലോമും ദൈവജനത്തെ വഞ്ചിക്കുകയാണ്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഫ്രീമേസണ്‍ സംഘടനയില്‍ അംഗത്വമുള്ള ആളായിരുന്നുവെന്നതും, യഥാര്‍ത്ഥത്തില്‍ ഇയാള്‍ തിരഞ്ഞെടുക്കപ്പെട്ട പോപ്പായിരുന്നില്ല എന്നതും മറച്ചുവച്ചുകൊണ്ട് വ്യാജം പ്രചരിപ്പിക്കാന്‍ തയ്യാറാകുന്ന ബെന്നി പുന്നത്തറ അതീവഗുരുതരമായ ദുരന്തമാണ് സഭയില്‍ വരുത്തിവയ്ക്കുന്നത്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സ്തുതിപാഠകരായി ശാലോം അധഃപതിച്ചത് കാണുമ്പോള്‍, അതിനെ ഇന്നു നയിക്കുന്ന 'ഫ്രീമേസണ്‍' സംഘത്തെ തിരിച്ചറിയാന്‍ കഴിയും!

ഒരിക്കല്‍ ശാലോമിനുവേണ്ടി പ്രാര്‍ത്ഥിച്ചവരും ഇതിനെ സ്നേഹിച്ചവരും ഇന്ന്‍ തികച്ചും നിരാശയിലാണ്! ശാലോമിനെ 'ഹൈജാക്ക്' ചെയ്ത് അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന 'ക്ലിമ്മീസ്' എന്ന 'സംഘപരിവാര്‍' കര്‍ദ്ദിനാളാണ് എല്ലാറ്റിനും ചുക്കാന്‍പിടിക്കുന്നത്! ദൈവവിളിയില്ലെന്ന കാരണം പറഞ്ഞു സെമിനാരിയില്‍നിന്നു പുറത്താക്കപ്പെട്ട 'ക്ലിമ്മീസ്' മലങ്കരസഭയുടെ അധിപതിയും ഇന്ത്യയിലെ മെത്രാന്മാരുടെ തലവനുമായത് അവിഹിത മാര്‍ഗ്ഗത്തിലൂടെയാണെന്ന് അറിയാവുന്ന വൈദീകര്‍ മലങ്കരസഭയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അധികാരം പിടിച്ചെടുക്കാന്‍ ഏതു തരംതാണ കളികളും നടത്താന്‍ തയ്യാറാകുന്ന വ്യക്തിയാണ് 'ശ്രീ ക്ലിമ്മീസ്'! ബെന്നി പുന്നത്തറ എന്ന ആദ്ധ്യാത്മിക മനുഷ്യനെ വെറും 'തറ'യാക്കി മാറ്റിയത് ക്ലിമ്മീസ് എന്ന 'സനാതന' ആള്‍ദൈവമാണ്! ബെന്നിയും ശാലോമും ഇന്ന്‍ ഇയാളുടെ കൂലിയെഴുത്തുകാരായി അധഃപതിച്ചു! ആര്‍ക്കും രക്ഷിക്കാന്‍ കഴിയാത്തവിധത്തില്‍ സാത്താന്റെ കരങ്ങളില്‍ സമ്പൂര്‍ണ്ണമായി അമര്‍ന്ന അവസ്ഥയിലാണ് 'ശാലോം ടെലിവിഷന്‍'! ആയതിനാല്‍, അനേകരെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഈ മാധ്യമത്തെ പ്രഹരിക്കാന്‍ ഇനിയും ദൈവം വൈകുകയില്ല!

ശാലോമിന്റെ ചരിത്രം ഇവിടെ അവതരിപ്പിച്ചത് ആനുകാലികമായ ഒരു വിഷയത്തിലേക്കു കടക്കുന്നതിനുവേണ്ടിയാണ്. പോപ്പ് ഫ്രാന്‍സീസിനെയും ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍പോളിനെയുമൊക്കെ സ്തുതിക്കുന്നതില്‍നിന്ന്‍ അല്പം ഇടവേള എടുത്തുകൊണ്ട് മോഡിയുടെ പിന്നാലെ കറങ്ങുന്ന ശാലോമിന്റെ കുതന്ത്രം വെളിപ്പെടുത്തുന്നതിന് ഇങ്ങനെയൊരു ആമുഖം അനിവാര്യമായിരുന്നു. ഇനി നമുക്ക് മുഖ്യവിഷയത്തിലേക്കു കടക്കാം.

'കര്‍ത്താവിന്' ഒരു 'മോഡി' ദാസന്‍!

മോഡിയുടെ വിജയം തങ്ങളുടെ പ്രാര്‍ത്ഥനയുടെ പരിണിതഫലമാണെന്നു യാതൊരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ച ക്ളിമ്മീസിനുവേണ്ടി കുരയ്ക്കുന്ന അവസ്ഥയിലേക്കുള്ള ശാലോമിന്റെ അധഃപതനമാണ് ഈ നാളുകളില്‍ നാം കണ്ടത്. വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോഡിയെയും സംഘത്തെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കേണ്ടത് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ബാദ്ധ്യതയായി മാറിയിരിക്കുന്നു. ക്ലിമ്മീസ് തലവനായിരിക്കുന്ന മെത്രാന്‍ സമിതിയ്ക്ക് കുഴലൂതുമ്പോള്‍, ശാലോമിനും ചില അജണ്ടകളുണ്ട്! ശാലോമിന്റെ തലപ്പത്ത് കയറിക്കൂടിയിരിക്കുന്ന മാഫിയാസഭയായ സി എം ഐ സഭയുടെ നിലനില്പിനെത്തന്നെ ബാധിച്ചേക്കാവുന്ന തീരുമാനം മോഡിയില്‍നിന്ന്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍‌കൂര്‍ ജാമ്യമായി ഇതിനെ മനോവ കാണുന്നു!

ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയെ 'കര്‍ത്താവിന്റെ ദാസന്‍' എന്നു സംബോധനചെയ്തതിനെ മനോവ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, ക്ലിമ്മീസ് ഉദ്ദേശിച്ച 'കര്‍ത്താവ്' നായര്‍ സമുദായത്തിലെ ഒരു ഉപജാതിയായ കര്‍ത്താക്കന്മാരെയാണോ എന്ന് മനോവയ്ക്കറിയില്ല. പറഞ്ഞതു ക്ലിമ്മീസ് ആയതുകൊണ്ട് ഈ സാദ്ധ്യതയും തള്ളിക്കളയാനാവില്ല! അപ്പസ്തോലിക പാരമ്പര്യത്തെക്കാളും ദൈവജനത്തിന്റെ സംസ്കാരത്തെക്കാളും അധികമായി ക്ലിമ്മീസ് പ്രണയിക്കുന്നത് വിജാതിയ സംസ്കാരത്തെയാണെന്ന് ഇതിനോടകം പലവട്ടം ഇയാള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്! നമ്മുടെ ദൈവമായ 'യാഹ്‌വെ'യെ തന്നെയാണ് ക്ളിമ്മീസും സംഘവും ഉദ്ദേശിച്ചതെങ്കിലും മനോവ അതിനെ എതിര്‍ക്കുന്നില്ല. കാരണം, ബൈബിളിലെ ദൈവമായ 'യാഹ്‌വെ' ഇത്തരത്തില്‍ വിജാതിയരായ ഭരണാധികാരികളെ ദാസന്മാരായി പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ ജനം വിജാതിയ ദേവന്മാരെ സേവിച്ചുകൊണ്ട് തന്നില്‍നിന്ന് അകന്നുപോകുമ്പോള്‍, വിജാതിയരായ ഭരണാധികാരികളുടെ കരങ്ങളില്‍ പീഡനങ്ങള്‍ക്കായി അവരെ ഏല്പിച്ചുകൊടുക്കും. ഇത്തരത്തില്‍ ദൈവജനത്തെ പീഡിപ്പിക്കുവാന്‍ നിയുക്തരാകുന്ന ഭരണാധികാരികളെയും ദാസന്മാരെന്നു സംബോധനചെയ്യാന്‍ യാഹ്‌വെ തയ്യാറായിട്ടുണ്ട്. തന്റെ മക്കള്‍ക്കു ശിക്ഷണം നല്കാന്‍ പിതാവ് ഒരുവനെ നിയോഗിക്കുമ്പോള്‍, താത്കാലികമായെങ്കിലും അവന്‍ ദാസനായിരിക്കും. ഈ അര്‍ത്ഥത്തില്‍ മാത്രമാണ് വിജാതിയ ഭരണാധികാരികള്‍ ദൈവദാസന്മാരായിരിക്കുന്നത്. ബാബിലോണ്‍(കല്‍ദായ) രാജാവായിരുന്ന നബുക്കദ്നേസറിനെപ്പോലും ഇപ്രകാരം ദൈവം സംബോധനചെയ്തിട്ടുണ്ട്. ബൈബിളില്‍ നിന്നൊരു ഭാഗം നോക്കുക: "ബാബിലോണ്‍രാജാവായ എന്റെ ദാസന്‍ നബുക്കദ്നേസറിന്റെ കരങ്ങളില്‍ ഞാന്‍ ഈ ദേശങ്ങള്‍ നല്കിയിരിക്കുന്നു. അവനെ സേവിക്കാന്‍ വയലിലെ മൃഗങ്ങളെയും ഞാന്‍ കൊടുത്തിരിക്കുന്നു"(യിരെമിയാഹ്: 27; 6).

അന്യദേവന്മാരെ ആരാധിച്ചുകൊണ്ടു സത്യദൈവത്തോടു മറുതലിക്കുമ്പോഴാണ് ഇപ്രകാരം വിജാതിയരുടെ കരങ്ങളില്‍ പീഡനത്തിനു ദൈവജനത്തെ വിട്ടുകൊടുക്കുന്നത്. ഇതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം ജനത്തെ നയിച്ച നേതാക്കന്മാര്‍ക്കു മാത്രമാണെന്നും ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബാബിലോണിന്റെ അടിമത്വത്തിലേക്കു പോകാനോ, തങ്ങളുടെമേല്‍ വിജാതിയരുടെ ഭരണം ഉണ്ടാകുവാനോ പ്രാര്‍ത്ഥന നടത്തുന്ന ദൈവജനത്തെയും നേതാക്കന്മാരെയും മനോവയ്ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല! ഇവിടെ നരേന്ദ്രമോഡിയുടെ ഭരണത്തിനായി ദാഹിച്ചു പ്രാര്‍ത്ഥിച്ച മെത്രാന്മാര്‍ ഇല്ലെന്നു പറയാനും മനോവ തയ്യാറല്ല. കാരണം, അത്തരത്തിലുള്ള ചില സാത്താന്‍സേവക്കാരും മെത്രാന്‍വേഷത്തില്‍ സഭയില്‍ കയറിക്കൂടിയിട്ടുണ്ട് എന്നതുതന്നെ! ക്രിസ്ത്യാനികളെ മാത്രമല്ല, ക്രിസ്തുവിനെപ്പോലും ഹിന്ദുവാക്കാന്‍ ശ്രമിക്കുന്ന ആഭാസന്മാരെ നാം കാണുന്നുണ്ട്. ഇത്തരം ശ്രമങ്ങള്‍ പൂര്‍ണ്ണമായി വിജയത്തിലെത്തിക്കാന്‍ കഴിയാത്തവരുടെ അവസാന ആശ്രയമാണ് മോഡി! ക്രിസ്തീയതയെ നിയമംമൂലം ഹൈന്ദവ വത്കരിക്കാന്‍ മോഡിയിലൂടെ സാദ്ധ്യമാകുമെന്നാണ് ഈ ചെകുത്താന്മാര്‍ സ്വപ്നം കാണുന്നത്!

അടിമത്വത്തെ അനുഗ്രഹമായി കണക്കാക്കുന്ന നേതാക്കന്മാര്‍ കത്തോലിക്കാസഭയെ നയിക്കുന്നതിലെ അപകടം ദൈവജനം തിരിച്ചറിഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് മറക്കരുത്. ക്ളിമ്മീസിനെയും സംഘത്തെയും സംബന്ധിച്ചിടത്തോളം പ്രഖ്യാപിതമായ ലക്ഷ്യങ്ങളോടെയാണ് അവര്‍ നിലകൊള്ളുന്നത്. എന്നാല്‍, വിശ്വാസികളുടെ സ്ഥിതി അതല്ല. അമൃതാനന്തമായിയുടെ അമേദ്യം ഭക്ഷിച്ചു ജീവിക്കുന്ന മ്ലേച്ഛന്മാര്‍ ലക്ഷ്യമിടുന്നത് ക്രിസ്തീയതയെ വിജാതിയമാക്കുകയും സ്വയം ആള്‍ദൈവങ്ങളായി വിലസുകയും ചെയ്യുക എന്നതാണ്. ഇതോടൊപ്പം തങ്ങള്‍ അനധികൃതമായി സമ്പാദിച്ചുകൂട്ടിയ അവിഹിത സമ്പത്തിന്റെ സംരക്ഷണവും ഇവര്‍ ലക്ഷ്യമിടുന്നു! ശാലോമിന്റെ നിയന്ത്രണം പിടിച്ചടക്കുകയും, ഇവരെ മുന്നില്‍നിര്‍ത്തി ചില അണിയറ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന സി എം ഐ സഭയെ നാം തിരിച്ചറിഞ്ഞേ മതിയാകൂ! ഈ സഭയ്ക്ക് ഇന്ത്യയിലാകമാനമുള്ള സമ്പത്തിനെക്കുറിച്ച് ഒരു അന്വേഷണം വന്നാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഇവര്‍ക്കു നന്നായി അറിയാം!

മലങ്കരസഭയുടെ കാര്യത്തിലും ഈശോസഭയുടെ(ജെസ്യൂട്ട്) കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ! സുവിശേഷം പ്രചരിപ്പിക്കുന്നതിനുവേണ്ടി ഒരു ചില്ലിക്കാശുപോലും ഇന്നുവരെ ചെലവഴിച്ചിട്ടില്ലാത്ത ഈ സഭകളില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന സമ്പത്തിന്റെ സ്രോതസ്സ് ചോദ്യചെയ്യപ്പെടാതിരിക്കുക എന്ന ഒറ്റ ലക്ഷ്യമാണ്‌ ഇവരുടെ വിജാതിയ പ്രണയത്തിനു പിന്നിലുള്ളത്. ദൈവജനത്തെ സാത്താനു പണയപ്പെടുത്തിക്കൊണ്ട് ഇവര്‍ തങ്ങളുടെ ഭൗതീകസമ്പത്ത് സംരക്ഷിക്കുകയാണ്! നരേന്ദ്രമോഡി അധികാരത്തില്‍ വന്നപ്പോള്‍, ഇവരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ഈ വിജയമെന്നു പ്രഖ്യാപിച്ചത് വിശ്വാസികളുടെ സംരക്ഷണത്തിനുവേണ്ടിയാണെന്നു പാവം ദൈവജനം തെറ്റിദ്ധരിച്ചു! വിശ്വാസികള്‍ക്ക് എന്തുതന്നെ സംഭവിച്ചാലും കത്തോലിക്കാ മെത്രാന്മാര്‍ക്കും വൈദീകര്‍ക്കും നോവില്ലെന്ന് ഇതിനോടകം നാം തിരിച്ചറിഞ്ഞതാണ്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്റെ കൈകള്‍ ഇസ്ലാമിക ഭീകരന്മാര്‍ വെട്ടിയെടുത്തപ്പോള്‍, ഇദ്ദേഹത്തെ ജോലിയില്‍നിന്നു പിരിച്ചുവിട്ടുകൊണ്ടാണ് മെത്രാന്മാര്‍ പിന്തുണച്ചത്! ഞായറാഴ്ച കുര്‍ബ്ബാനയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയിലാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടതെന്ന് 'തിരുമേനിമാര്‍' പരിഗണിച്ചില്ല. ദാരിദ്ര്യംമൂലം ഭാര്യ ആത്മഹത്യ ചെയ്യേണ്ടിവന്നപ്പോള്‍പ്പോലും ഇവരുടെ കാരുണ്യം സഭാവിശ്വാസിയോടു കണ്ടില്ല! ഒരു വൈദീകനോ മെത്രാനോ എന്തെങ്കിലും സംഭവിച്ചാല്‍ വിശ്വാസികളെ ഇവര്‍ തെരുവിലിറക്കും. ഇവര്‍ നടത്തുന്ന സ്വാശ്രയ കച്ചവടസ്ഥാപനങ്ങള്‍ക്ക് ഒരു പ്രതിസന്ധി വന്നാലും സ്ഥിതി മറിച്ചല്ല!

ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്റെത് ഒറ്റപ്പെട്ട സംഭവമാണെന്ന് ആരും കരുതരുത്. വാര്‍ത്താപ്രാധാന്യം ലഭിച്ചതുകൊണ്ട് ഇക്കാര്യം ലോകം അറിഞ്ഞുവെങ്കില്‍, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ അനേകം അനുഭവങ്ങള്‍ വിശ്വാസികള്‍ക്കു പങ്കുവയ്ക്കാനുണ്ട്. ഈ അടുത്ത നാളില്‍ എരുമേലി സെന്റ്‌ തോമസ്‌ സ്കൂളില്‍ നടന്ന ഇസ്ലാമിക പൈശാചികത മാധ്യമങ്ങളിലൂടെയെങ്കിലും പലരും അറിഞ്ഞുകാണും. മുസ്ലീം കുട്ടികളെ വീട്ടില്‍ പറഞ്ഞയച്ചതിനുശേഷം മറ്റു കുട്ടികള്‍ക്ക് പന്നിമാംസം വിളമ്പിയതാണ് മുസ്ലീം പിശാചുക്കളെ ചൊടിപ്പിച്ചത്. സ്കൂളിനു പുതിയ മന്ദിരം നിര്‍മ്മിച്ചതിന്റെ ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കുവേണ്ടി തയ്യാറാക്കിയ ഭക്ഷണത്തില്‍ അല്പം ബാക്കിയായി. ഈ ഭക്ഷണം ഇവിടെ നടന്ന NCC ക്യാമ്പില്‍ പങ്കെടുത്ത പത്തു കുട്ടികള്‍ മാത്രം കഴിച്ചു. അവരില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇല്ലായിരുന്നു എന്നു മാത്രമല്ല, ഇസ്ലാംമത വിശ്വാസികളായ കുട്ടികള്‍ ഇത് കഴിക്കരുതെന്ന നിര്‍ദ്ദേശം സ്കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇവരെ വീട്ടില്‍ പറഞ്ഞയച്ചതിനുശേഷമാണ് ഇത് വിളമ്പിയത് എന്നകാര്യവും ഓര്‍ക്കണം. എന്നാല്‍, ഇസ്ലാമിക പരിഷകള്‍ ഇതൊന്നും കണക്കാക്കാതെ അവരുടെ പൈശാചിക നിയമം നടപ്പാക്കി! പന്നിമാസം വിളമ്പിയ അദ്ധ്യാപകനെ മര്‍ദ്ദിച്ചവശനാക്കിക്കൊണ്ട് ഇസ്ലാമിക നായ്ക്കള്‍ അവരുടെ ശരിയത്ത് നിയമം നടപ്പാക്കിയത്! ഇവിടംകൊണ്ട് കാര്യങ്ങള്‍ അവസാനിച്ചില്ല. കത്തോലിക്കാസഭയുടെ പേരിലുള്ള സ്കൂള്‍ മാനേജ്മെന്റ് തങ്ങളുടെ പൈശാചികതയും പുറത്തെടുത്തു! സ്കൂളിലെ പ്രധാനാദ്ധ്യാപകനായ തോമസ്‌ വര്‍ഗീസിനെയും പന്നിമാംസം വിളമ്പിയ രാജീവ് ജോസഫ് എന്ന അദ്ധ്യാപകനെയും സസ്പന്‍ഡ് ചെയ്തു. എന്തായിരുന്നു ഈ അദ്ധ്യാപകര്‍ ചെയ്ത തെറ്റ്? മെത്രാന്മാരുടെ ലക്‌ഷ്യം വിശ്വാസികളുടെ സംരക്ഷണമല്ല; മറിച്ച്, തങ്ങളുടെ സമ്പത്തിന്റെ സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്ന് ഒരിക്കല്‍ക്കൂടി ഇവരിവിടെ തെളിയിക്കുകയായിരുന്നു. മോഡിഭക്തിയുടെ ആധാരവും ഇതുതന്നെ! 

രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാള്‍ അധഃപതിച്ച അവസ്ഥയിലേക്ക് മതനേതൃത്വം മാറിയത്, ആടുകളെക്കുറിച്ചു ചിന്തയില്ലാത്ത ഇടയന്മാര്‍ അധികാരികളായി അവരോധിക്കപ്പെട്ടതുകൊണ്ടാണ്! സമ്പത്ത് സംരക്ഷിക്കുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു പ്രതിബദ്ധതയും വിശ്വാസികളോടോ വിശ്വാസത്തോടോ ഇല്ലാത്ത വര്‍ഗ്ഗമായി ഇവര്‍ അധഃപതിച്ചു. 'മോഡി' ഭക്തിക്കുപിന്നില്‍ വിശ്വാസത്തെയോ വിശ്വാസികളെയോ സംരക്ഷിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, നിങ്ങളെ ഇവര്‍ വിഡ്ഢികളാക്കിയിരിക്കുകയാണ്! അന്ധതയില്‍ കഴിയുന്ന ഇത്തരം രാജഭക്തര്‍ സഭയിലുള്ളതാണ് ഇവരുടെ ശക്തി. ക്രിസ്തുവിന്റെ വചനത്തെയും അപ്പസ്തോലന്മാരുടെ പാരമ്പര്യത്തെയും ലാഘവത്തോടെ തള്ളിക്കളയാന്‍ മടിയില്ലാത്ത ഇവറ്റകള്‍, അതിനുവേണ്ടി പുത്തന്‍ ദൈവശാസ്ത്രങ്ങള്‍ രചിക്കുന്നു. തങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ സംരക്ഷിക്കുന്നതിനായി യേഹ്ശുവായെ ഏതു പ്രാകൃത ദേവന്മാര്‍ക്കുമൊപ്പം തരംതാഴ്ത്തി അവതരിപ്പിക്കാന്‍ ഇവര്‍ ഒരുക്കമാണ്! സി എം ഐ, ഈശോസഭ, എം സി ബി എസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള പഠനകേന്ദ്രങ്ങളിലൂടെ ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാനുള്ള കുറുക്കുവഴികള്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ സുവിശേഷം അറിയിക്കാന്‍ വിദേശത്തുനിന്നു നല്‍കുന്ന സംഭാവനകള്‍ ഉപയോഗിച്ചു ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുകയല്ലാതെ, എത്രപേരെ കത്തോലിക്കാസഭ സുവിശേഷം അറിയിച്ചു. പോര്‍ച്ചുഗീസില്‍നിന്നു വന്ന ചില പാവപ്പെട്ട മിഷ്ണറിമാരല്ലാതെ ആരുമിവിടെ സുവിശേഷം അറിയിച്ചിട്ടില്ല!

ക്രിസ്ത്യാനി എന്നും ന്യൂനപക്ഷമായിരിക്കേണ്ടത് സഭയിലെ കച്ചവടക്കാരുടെ ആവശ്യമാണ്‌! ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ എക്കാലവും ലഭിക്കണമെങ്കില്‍, ക്രിസ്തീയത വളരാന്‍ പാടില്ല. എല്ലാ ദൈവങ്ങളും ഒന്നാണെന്നു പാടിനടക്കുകയും വിജാതിയ അനുകരണങ്ങളിലൂടെ ക്രിസ്തീയതയും വിജാതിയതയും തമ്മില്‍ അന്തരമൊന്നുമില്ലെന്ന ധാരണ പരത്തുകയും ചെയ്യുന്നതിന്റെ പിന്നില്‍ ഈ കൗശലമാണുള്ളത്! ക്രിസ്തീയത ഇവിടെ വളര്‍ന്നാല്‍, സഭയിലെ കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ക്കാണ് നഷ്ടം! ആയതിനാല്‍, ക്രിസ്തീയത വളരാതിരിക്കാന്‍ തങ്ങളെക്കൊണ്ടാവുന്ന എല്ലാ കൗശലങ്ങളും ഇവര്‍ പ്രയോഗിക്കുന്നു. ക്രിസ്ത്യാനി യഥാര്‍ത്ഥ ക്രിസ്തീയതയില്‍ നിലനിന്നാല്‍, വചനം പ്രസംഗിക്കാതെതന്നെ വിജാതിയര്‍ വിശ്വാസം സ്വീകരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയിലെ 'പാഗണ്‍' മതത്തിന്റെ ഒരു ഉപവിഭാഗത്തെപ്പോലെ ക്രിസ്തീയതയെ ആക്കിത്തീര്‍ത്താല്‍, ആരും വിജാതിയത വിട്ട്‌ ക്രിസ്തീയതയിലേക്കു വരില്ലെന്ന് ഈ സാത്താന്റെ സന്തതികള്‍ക്കറിയാം!

സുവിശേഷത്തിനു തടയിടുകയെന്ന ഏക ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ഭാരതീയവത്കരണം എന്ന പൈശാചികവത്കരണം എന്നകാര്യം പലര്‍ക്കും അറിയില്ല. അതുപോലെതന്നെ, വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള കുതന്ത്രവും അണിയറയില്‍ നടക്കുന്നുണ്ട്. മോഡിയെ സ്വാധീനിച്ച് പുതിയ നിയമനിര്‍മ്മാണം നടത്തുകയും സഭയെ വൈദേശിക ആധിപത്യത്തില്‍നിന്നു മോചിപ്പിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞചെയ്തിട്ടുള്ളവരെ മനോവയ്ക്കറിയാം. ഇതൊന്നും തിരിച്ചറിയാത്ത പാവം വിശ്വാസികള്‍ വെറും അടിമകളെപ്പോലെ ഈ മാഫിയാസംഘങ്ങളുടെ കീഴില്‍ ജീവിക്കുന്നു! അധികാരികള്‍ക്ക് വിധേയപ്പെട്ടില്ലെങ്കില്‍ നരകത്തില്‍പ്പോകും എന്ന ഏക നിയമം മാത്രമേ ഇന്നു സഭയിലുള്ളൂ. തങ്ങളുടെ പൈശാചിക നിയമങ്ങള്‍ ചോദ്യംചെയ്യപ്പെടാതിരിക്കാനുള്ള കുതന്ത്രം മാത്രമാണ് ഈ നിയമം!
 

പെന്തക്കോസ്തു വിരോധവും വിജാതിയ പ്രണയവും!

എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ് പ്രഖ്യാപനം നടത്തി. ഈ പ്രഖ്യാപനത്തിന്റെ പേരില്‍ മറ്റെല്ലാ മാനദണ്ഡങ്ങളെയും അവഗണിച്ചുകൊണ്ട് ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കുകയും ചെയ്തു. എല്ലാ മതങ്ങളിലെയും നന്മകളെ അനുകരിക്കാനുള്ള ആഹ്വാനം കത്തോലിക്കാസഭയുടെ യുവജന മതബോധന ഗ്രന്ഥത്തിലൂടെ ആവര്‍ത്തിച്ചിട്ടുമുണ്ട്. ഗണപതിയുടെയും ഹനുമാന്റെയും സാദൃശ്യത്തില്‍പ്പോലും യേഹ്ശുവായെ ചിത്രീകരിക്കാന്‍ കത്തോലിക്കാസഭയിലെ ശുനകന്മാര്‍ തയ്യാറാകുന്നു. വിജാതിയരുമായുള്ള വിവാഹം പള്ളികളില്‍ നടത്തിക്കൊടുത്തുകൊണ്ട് ദൈവത്തെ വെല്ലുവിളിക്കാനും ഇവര്‍ക്കു മടിയില്ല. എന്നാല്‍, യേഹ്ശുവായെ ഏകരക്ഷകനായി ഏറ്റുപറയുന്ന പെന്തക്കോസ്തു സഭകളെ പൈശാചിക പ്രസ്ഥാനങ്ങളായി പ്രഖ്യാപിക്കാനും അവരോടു തൊട്ടുകൂടായ്മ വച്ചുപുലര്‍ത്താനും കത്തോലിക്കാസഭ ശ്രദ്ധിക്കുന്നു. വിജാതിയരോടു പുലര്‍ത്തുന്ന സഹിഷ്ണുത പെന്തക്കൊസ്തുകാരോട് ഇല്ലാതെപോയത് എന്തുകൊണ്ടാണ്? ഇതിന്റെ പിന്നിലെ കാരണമെന്താണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു!

പെന്തക്കോസ്തു സഭകളിലും കച്ചവടസംഘങ്ങളുണ്ട്. അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവരും ഒട്ടും പിന്നിലല്ല. പെന്തക്കോസ്തുസഭകളിലെ അബദ്ധ പ്രബോധനങ്ങള്‍ മനോവ ഇതിനോടകം പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍, മനോവയെ ആരും പെന്തക്കോസ്തായി മുദ്രകുത്തേണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെ ഒരുകാര്യം ചോദിക്കട്ടെ: വിജാതിയതയെക്കാള്‍ അപകടകാരികളാണോ പെന്തക്കോസ്തുകാര്‍? യേഹ്ശുവാ ഏകരക്ഷകനാണെന്നു പറയാന്‍ യാതൊരു മടിയുമില്ലാത്തവരും യേഹ്ശുവായിലൂടെയുള്ള രക്ഷയെ പ്രഘോഷിക്കുന്നവരുമായ പെന്തക്കോസ്തുസഭകളെ ശ്ലാഘിക്കാതിരിക്കാന്‍ മനോവയ്ക്കു കഴിയില്ല. സകല പൈശാചിക മതങ്ങളെയും മഹത്വവത്കരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ നേതാക്കന്മാര്‍ക്ക് പെന്തക്കൊസ്തുകാര്‍ അനഭിമതരായതിനുപിന്നില്‍ ദുരൂഹതകളുണ്ട്. യേഹ്ശുവായുടെ ദൈവത്വത്തെയും കുരിശുമരണത്തിലൂടെയുള്ള രക്ഷയെയും നിഷേധിക്കാന്‍ മാത്രമായി ജന്മമെടുത്ത പ്രസ്ഥാനമായ ഇസ്ലാംമതത്തെയും അതിന്റെ സ്ഥാപകനായ മുഹമ്മദിനെയും പ്രകീര്‍ത്തിക്കാനായി കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ ഒരു പേജുതന്നെ ഒഴിഞ്ഞുവച്ചുകൊണ്ടാണ് പെന്തക്കോസ്തുകാരെ പിശാചുക്കളെന്നു വിളിക്കുന്നതെന്നും മറക്കരുത്!

നിഗൂഢമായ ഈ പെന്തക്കോസ്തു വിരോധത്തിന്റെ കാരണങ്ങള്‍ മനോവ വ്യക്തമാക്കാം. ആശയപരമായി പിന്നീടു വ്യതിചലിച്ചുപോയെങ്കിലും, മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ ആശയം നന്മയെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു. അദ്ദേഹം ഉയര്‍ത്തിയ 95 വാദങ്ങളില്‍ ഭൂരിപക്ഷവും അംഗീകരിക്കപ്പെട്ടത് ഇതിന്റെ തെളിവാണ്! 1517 ഒക്ടോബര്‍ 31-നു ലൂഥര്‍, ദണ്ഡവിമോചനവിപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, ആല്‍ബര്‍ട്ട് മായിന്‍സ് മെത്രാന് കത്തെഴുതി. കത്തിനോടൊപ്പം അദ്ദേഹം, 'ദണ്ഡവിമോചനങ്ങളുടെ ശക്തിയേയും ഫലസിദ്ധിയേയും കുറിച്ച് മാര്‍ട്ടിന്‍ ലൂഥറുടെ തര്‍ക്കം'  എന്ന പേരിലുള്ള രചനയും അയച്ചിരുന്നു. ഇതാണ് പിന്നീട് '95 വാദങ്ങള്‍' (95 Theses) എന്ന പേരില്‍ പ്രസിദ്ധമായത്. സഭാനേതൃത്വവുമായി ഏറ്റുമുട്ടാന്‍ ലൂഥര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സഭയിലെ ഒരു നടപടിയെക്കുറിച്ചുള്ള ഒരു ബൗദ്ധികതര്‍ക്കം എന്ന നിലയില്‍ അന്വേഷണാത്മകശൈലിയിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ചില വാദങ്ങളില്‍ വെല്ലുവിളിയുടെ അടിയൊഴുക്കു കാണാമെന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, "ഇത്രയേറെ ധനം സ്വന്തമായുള്ള മാര്‍പ്പാപ്പ, പാവപ്പെട്ട വിശ്വാസികളുടെ സംഭാവനകളെ ആശ്രയിക്കുന്നതിനുപകരം സ്വന്തം ധനംകൊണ്ട് കേപ്പായുടെ ഭദ്രാസനം പുതുക്കിപ്പണിയാത്തതെന്ത്" എന്ന ചോദ്യമാണ് 86-ആമത്തെ വാദത്തിലുള്ളത്.

മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ 95 വാദങ്ങളില്‍ 54 വാദങ്ങളും കത്തോലിക്കാസഭ അംഗീകരിച്ചുവെങ്കിലും വചനവിരുദ്ധമായ മറ്റുവാദങ്ങളിലും അയാള്‍ ഉറച്ചുനിന്നു. '95 വാദങ്ങള്‍' ഉള്‍പ്പെടെയുള്ള രചനകളിലെ 41 നിലപാടുകള്‍ 60 ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ലൂഥറെ സഭാഭ്രഷ്ടനാക്കുമെന്ന് മാര്‍പ്പാപ്പ 1520 ജൂണ്‍ 15-ലെ ഒരുത്തരവില്‍ ലൂഥര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഈ ഉത്തരവിനെ യൊഹാന്‍ എക്ക്, ജര്‍മ്മനിയിലെ നഗരങ്ങളില്‍ പ്രചരിപ്പിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധിയായ കാള്‍വോണ്‍ മില്‍റ്റിറ്റ്സ് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാര്‍പ്പാപ്പയുടെ ഉത്തരവിനെ 1520 ഡിസംബര്‍ 10-ന് ലൂഥര്‍ വിറ്റന്‍ബര്‍ഗില്‍ പരസ്യമായി അഗ്നിക്കിരയാക്കി. തുടര്‍ന്ന് 1521 ജനുവരി 3-ന് ലിയോ പത്താമന്‍ മാര്‍പ്പാപ്പ ലൂഥറെ സഭയില്‍നിന്നു പുറത്താക്കുകയും അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിലക്കു കല്പിക്കുകയും ചെയ്തു. സഭയില്‍ ശുദ്ധീകരണം ആഗ്രഹിച്ചുകൊണ്ടായിരുന്നു ലൂഥര്‍ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും, അന്ത്യം ശുഭകരമായിരുന്നില്ല. ഇദ്ദേഹം ഉയര്‍ത്തിയ വാദങ്ങളില്‍, സഭ നിഷേധിച്ച പലതും ഇദ്ദേഹത്തിന്റെ കാലത്തുതന്നെ സ്വയം പിന്‍വലിച്ചു എന്നതുതന്നെ ഇതിനു തെളിവാണ്! എന്നാല്‍, ലൂഥര്‍ ഉയര്‍ത്തിയ 95 വാദങ്ങളില്‍ 54 എണ്ണവും സഭ അംഗീകരിച്ചതിലൂടെ 95 വാദങ്ങളില്‍ ഭൂരിപക്ഷവും ന്യായമായിരുന്നുവെന്ന് നാം മനസ്സിലാക്കണം!

ലൂഥര്‍ ഉയര്‍ത്തിയ ആശയങ്ങളുടെ ചുവടുപിടിച്ചാണ് പെന്തക്കോസ്തുസഭകള്‍ ഉടലെടുത്തത്. സഭയില്‍ മുളച്ചുപൊങ്ങിയ വിഭാഗിയത എന്നനിലയില്‍ ഇവരോടു സഭയ്ക്ക് എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, കത്തോലിക്കാസഭയുടെ ആജന്മശത്രുക്കളോടെന്നപോലെ ഇന്നും നിലകൊള്ളുന്നത് അംഗീകരിക്കാന്‍ മനോവയ്ക്ക് ആകില്ല. വിജാതിയരുടെ നന്മകള്‍ അന്വേഷിക്കാന്‍ ആളും അര്‍ത്ഥവും ചിലവഴിക്കുന്നവര്‍ എന്തുകൊണ്ടാണ് പെന്തക്കോസ്തുസഭകളിലെ നന്മകള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തത് എന്നതും ദുരൂഹമാണ്! പെന്തക്കോസ്തുകാരും 'കരിസ്മാറ്റിക്കുകളും' ക്രിസ്ത്യാനികളല്ലെന്നു പറയാന്‍പോലും ധൈര്യം കാണിച്ച പോള്‍ തെലേക്കാട്ട് എന്ന വൈദീകവേഷധാരിക്ക് വിജാതിയ ദേവന്മാര്‍ മഹത്വമുള്ളവരായത് എങ്ങനെയാണ്? ഇയാളുടെ ഭോഷ്ക്കുകള്‍ കണ്ടു സ്ഥിരീകരിക്കേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക.

വിജാതിയതയെ നെഞ്ചിലേറ്റിക്കൊണ്ട് പെന്തക്കോസ്തുസഭകളോട് അയിത്തം കല്പിച്ചിരിക്കുന്നത് പൗരസ്ത്യസഭകളാണ് എന്നകാര്യം ശ്രദ്ധേയമാണ്! പാശ്ചാത്യരാജ്യങ്ങളിലെ കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് സഭകളും തമ്മില്‍ ആശയപരമായ ഭിന്നതയുണ്ടെങ്കിലും പരസ്പരം ചെളിവാരിയെറിയുന്ന ശൈലി ഇവിടെയില്ല. ജര്‍മ്മനിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന മനോവയ്ക്ക് ഇതു നേരിട്ടുള്ള അനുഭവമാണ്. കഴിഞ്ഞ വര്‍ഷം ഇവിടെയൊരു കത്തോലിക്കാപള്ളിയില്‍ നടന്ന സുവിശേഷ യജ്ഞത്തില്‍ പ്രൊട്ടസ്റ്റന്റ് സഭയും സഹകാരികളായത് മനോവ നേരിട്ട് കണ്ടു. ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍പ്പോലും സഭകള്‍ കൈകോര്‍ത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. ഇവിടുത്തെ ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനില്‍(C D U) എല്ലാ സഭകളും ഒരുപോലെ പിന്തുണയ്ക്കുന്നു. മാത്രവുമല്ല, ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗെല മെര്‍ക്കല്‍ ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ പുത്രിയാണ് എന്നകാര്യവും മറക്കരുത്! എന്നാല്‍, പൗരസ്ത്യസഭകള്‍ ഇസ്ലാമിനെയും മറ്റു വിജാതിയ മതങ്ങളെയും സഹോദരങ്ങളായി കാണുകയും പെന്തക്കോസ്തുകാരെ പിശാചുക്കളെന്ന്‍ ആക്ഷേപിക്കുകയും ചെയ്യുന്നു!

പൗരസ്ത്യസഭകളുടെ പെന്തക്കോസ്തു വിരോധത്തിന്റെ പ്രധാന കാരണം, ഇവര്‍ സുവിശേഷം പ്രചരിപ്പിക്കുന്നു എന്നതുതന്നെയാണ്! പൗരസ്ത്യനാടുകളില്‍ സുവിശേഷം പ്രചരിക്കാതിരിക്കാന്‍ ആവുന്നത്ര ശ്രമങ്ങള്‍ നടത്തിയിട്ടുള്ള കക്ഷികളാണ് കല്‍ദായരും സുറിയാനികളും! സുവിശേഷ പ്രചാരകരാണ്‌ ഇവരുടെ മുഖ്യശത്രുക്കള്‍! പോര്‍ട്ടുഗീസുകാരോടുള്ള ഇവരുടെ വെറുപ്പിനു കാരണവും ഇതുതന്നെ. ഏഷ്യയിലും പൗരസ്ത്യദേശത്തും ക്രിസ്തീയത പ്രചരിക്കുന്നതിനു വിലങ്ങുതടിയായി എക്കാലവും നിലകൊണ്ടത് പൗരസ്ത്യവാദികളായിരുന്നു. സഭകളില്‍ നുഴഞ്ഞുകയറിയ ഇസ്മായീല്‍ സന്തതികളാണ് നിഗൂഢമായ ഈ പൈശാചികതയ്ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടിരിക്കുന്നത്. കത്തോലിക്കാസഭയുടെ സുവിശേഷ പ്രഘോഷണത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ വിളിച്ചുചേര്‍ത്ത സൂനഹദോസിനെ മഹത്വവത്ക്കരിക്കുന്നവരുടെ പൊതുലക്ഷ്യവും മറ്റൊന്നല്ല. ഈ സമ്മേളനത്തിനുശേഷവും സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ സജ്ജീവമായി നിലകൊണ്ടാതാണ് പെന്തക്കോസ്തു സഭകളോടുള്ള പൗരസ്ത്യരുടെ വിദ്വേഷത്തിന്റെ പ്രധാന കാരണം. സുവിശേഷത്തെ കുഴിച്ചുമൂടാമെന്ന സാത്താന്റെ പ്രതീക്ഷകള്‍ക്കു വിഘാതമായത് പെന്തക്കോസ്തു സഭകളുടെ ഉദയമാണ്!

പൗരസ്ത്യവാദികള്‍ നരേന്ദ്രമോഡിയുടെ പക്ഷത്തുചേര്‍ന്നു നില്ക്കുന്നത് ക്രിസ്തീയതയെ ഹിന്ദുമതത്തില്‍ ലയിപ്പിക്കാനുള്ള എന്തെങ്കിലും സാഹചര്യം പ്രതീക്ഷിച്ചുകൊണ്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവരില്‍ ചിലര്‍ ഇതു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കുപ്രസിദ്ധ പൗരസ്ത്യവാദിയായ ശ്രീമാന്‍ ക്ലിമ്മീസ് ശാലോമില്‍ ഇപ്രകാരം എഴുതി: "എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്നും അതിനാല്‍ ദൈവദത്തമായ അധികാരങ്ങളെ മാനിക്കണമെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ദൈവം അറിയാതെയും അനുവദിക്കാതെയും ഈ പ്രപഞ്ചത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല. തന്മൂലം നരേന്ദ്രമോദിയുടെ വിജയം ദൈവം അറിഞ്ഞും അനുവദിച്ചും ഉണ്ടായതാണ്. ദൈവം അനുവദിച്ചതാണെങ്കില്‍ അതിനെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയും ഉണ്ടാകും. രാജ്യത്തിന്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദി. മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കും." ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണ് എന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മനോവയ്ക്ക് ചിലതു ചോദിക്കാനുണ്ട്: ദൈവം എല്ലാം അറിയുന്നുവെന്ന കാര്യത്തില്‍ മനോവയ്ക്ക് എതിരഭിപ്രായമില്ല; എന്നാല്‍, അവിടുന്ന് എല്ലാം അനുവദിക്കുന്നു എന്നത് ക്ളിമ്മീസിന്റെ വിവരക്കേടും സ്വയം ന്യായീകരണവുമാണ്! നാം ആരംഭത്തില്‍ കണ്ടതുപോലെ, ജനം പാപം ചെയ്യുമ്പോള്‍ അവരെ ദുഷ്ടരായ ഭരണാധികാരികള്‍ക്ക് ഏല്പിച്ചുകൊടുക്കാറുണ്ട്. എന്നാല്‍, സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന സനാതന സിദ്ധാന്തത്തെ ക്രിസ്തീയമാക്കാന്‍ ക്ലിമ്മീസ് ശ്രമിക്കരുത്.

ഈ ഭൂമിയില്‍ നടക്കുന്ന സകല കുതികാല്‍വെട്ടുകളെയും ദൈവത്തിനുമേല്‍ ചാരാനുള്ള പൈശാചിക തന്ത്രമാണ് ക്ളിമ്മീസിന്റെ വാക്കുകളിലുള്ളത്. അമ്മയുടെ ഉദരത്തില്‍വച്ചു കുഞ്ഞുങ്ങള്‍ അരുംകൊല ചെയ്യപ്പെടുന്നത് ദൈവത്തിന്റെ അനുവാദത്തോടെയല്ല. വ്യഭിചരിക്കുന്നതും സകലവിധ മ്ലേച്ഛതകളും പ്രവര്‍ത്തിക്കുന്നതും ദൈവത്തിന്റെ അനുവാദത്തോടെയാണെന്നുള്ള വാദം പൈശാചികമാണ്! ദൈവത്തിന്റെ ഇഷ്ടത്തെയും പ്രമാണങ്ങളെയും മറികടന്നു മനുഷ്യര്‍ ചെയ്യുന്ന തിന്മകളെ ദൈവഹിതമെന്നു പറയുന്നതിനേക്കാള്‍ വലിയ ദൈവനിന്ദ മറ്റൊന്നില്ല! സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരായ നിയമങ്ങള്‍ വരുമ്പോള്‍, അധികാരത്തോടുള്ള ഈ വിധേയത്വം ഇവരുടെ ഭാഗത്തുനിന്നു കാണുന്നില്ലല്ലോ! ഭൗതീക സമ്പത്തിന്റെമേല്‍ തൊട്ടുകളിച്ചാല്‍ ഈ തത്വങ്ങളെല്ലാം കാറ്റില്‍പ്പറക്കും എന്നകാര്യം നമുക്കറിയാം. ഇതില്‍ ഒളിഞ്ഞിരിക്കുന്ന പൗരസ്ത്യ അജണ്ട തിരിച്ചറിയാതെപോയാല്‍, ക്രിസ്തീയതയെ ഇവന്മാര്‍ ഉന്മൂലനം ചെയ്യുമെന്ന വസ്തുത നാം വിസ്മരിക്കരുത്. ക്ളിമ്മീസിന്റെ ഈ വാക്കുകള്‍ സൂക്ഷ്മതയോടെ വായിക്കുക: "മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കും." കത്തോലിക്കാസഭയെ രക്ഷിക്കാന്‍ നരേന്ദ്രമോഡിയുടെ ആവശ്യമുണ്ടോ? ക്ളിമ്മീസേ, താങ്കള്‍ക്കു നരേന്ദ്രമോഡിയായിരിക്കും രക്ഷകന്‍! അമൃതാനന്തമായി താങ്കളുടെ സഹരക്ഷകയുമായിരിക്കും! എന്നാല്‍, കത്തോലിക്കാസഭയിലെ ദൈവജനത്തിന്റെമേല്‍ താങ്കളുടെ രക്ഷകരെ അവരോധിക്കാനുള്ള ശ്രമം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമായിരിക്കുമെന്നു തിരിച്ചറിഞ്ഞുകൊള്ളുക!

സഭയെ മോഡി രക്ഷിക്കുമെന്ന ക്ളിമ്മീസിന്റെ ജല്പനകള്‍ ഇയാളുടെ കിങ്കരന്മാര്‍ ഏറ്റുപിടിച്ചു കഴിഞ്ഞു. കത്തോലിക്കാസഭയെ വൈദേശിക ആധിപത്യത്തില്‍നിന്നു വിടുവിക്കാന്‍ ക്ളിമ്മീസിന്റെ ദേവന്മാര്‍ അയച്ച ദേവദൂതനാണു മോഡിയെന്ന വാദവുമായി ഇവറ്റകള്‍ ഇറങ്ങിയിട്ടുണ്ട്. മോഡിയുടേത് ദൈവദത്തമായ അധികാരമാണെന്നും ഈ അധികാരത്തിനു സകലരും വിധേയപ്പെടണമെന്നുമുള്ള ക്ളിമ്മീസിന്റെ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് വലിയൊരു അപകടമാണ്. 'ഭാരതീയവത്കരണം' അടിച്ചേല്പിക്കുമ്പോള്‍, അത് ദൈവഹിതമായി പരിഗണിച്ചു ശിരസ്സാവഹിക്കണം എന്ന ദുരുപദേശമാണ് വരികള്‍ക്കിടയില്‍ വായിച്ചെടുക്കേണ്ടത്! വൈദേശിക ആചാരങ്ങളോടു സഹകരിക്കാന്‍ പറ്റാത്തവര്‍ പഴയ വഴിയേ തിരിച്ചുപോകുന്നതില്‍നിന്ന്‍ ആരും നിങ്ങളെ തടയില്ല! അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ..എന്നു പിന്‍വിളി നടത്താന്‍ ആരും വരുകയുമില്ല!

ഒരു മുന്നറിയിപ്പോടെ ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു: ദൈവജനം പ്രാവിനെപ്പോലെ നിഷ്കളങ്കരായാല്‍ മാത്രം പോരാ; സര്‍പ്പത്തെപ്പോലെ വിവേകികളുമാകണം!

കത്തോലിക്കാസഭയില്‍ കയറിക്കൂടിയിരിക്കുന്ന ചില പാമ്പുകളെ കാണണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ നോക്കുക. ഇവിടെ വിവരിച്ചതൊന്നും അതിശയോക്തിയോടെ ആയിരുന്നില്ലെന്ന് ഇത് കാണുമ്പോള്‍ വ്യക്തമാകും.

ജെസ്യൂട്ടുകളുടെ സുവിശേഷം! 

ഇവനോ പുരോഹിതന്‍? 
ഈശോസഭയ്ക്കൊരു ചാന്തുപൊട്ട്! 
ചാത്തന്റെ 'സുവിശേഷം'! 
ഈശോസഭയുടെ പൈശാചികത!

സി എം ഐ സഭയുടെ അഴിഞ്ഞാട്ടം! 

സി എം ഐ സഭയുടെ ആഭാസം! 

ബെനഡിക്റ്റന്‍ സഭയുടെ ഭ്രാന്തുകള്‍! 

ആദ്ധ്യാത്മിക വ്യഭിചാരം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    10148 views

LOG IN

Lost your password?

SIGN UP

LOST PASSWORD