എഡിറ്റോറിയല്‍

ഇന്ത്യന്‍ രാഷ്ട്രപതിയെ വിമര്‍ശിക്കുന്നത് തെറ്റെങ്കില്‍ മനോവയെ തൂക്കിലേറ്റുക!

Print By
about

സ്വതന്ത്ര ഇന്ത്യ ചുമന്ന ഏറ്റവും ശപിക്കപ്പെട്ട രാഷ്ട്രപതിയെന്ന് ശ്രീമതി പ്രതിഭാപാട്ടില്‍ തെളിയിച്ചിരിക്കുന്നു. ഇന്ത്യയുടെ സര്‍വ്വസൈന്യാധിപയെന്നു വിളിക്കപ്പെടുന്ന ഈ ശാപം സ്ഥാനം ഒഴിയുന്നതിനുമുമ്പ് ഇന്ത്യയെ ഇല്ലാതാക്കാനുള്ള തീവ്രമായ പരിശ്രമത്തിലാണ്! ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനും ഇന്ത്യന്‍ ജനതയ്ക്കും പറ്റിയ അബദ്ധമാണ്, രാഷ്ട്രപതിഭവനില്‍ ഈ ദുഃര്‍ഭൂതത്തെ പ്രതിഷ്ഠിക്കാന്‍ തോന്നിപ്പിച്ചത്. 'വിനാശകാലേ, വിപരീത ബുദ്ധി' എന്നു പറയുന്നത് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ക്കാണ്!

ഇന്ത്യയിലെ കോടിക്കണക്കിനു പട്ടിണിപ്പാവങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ട് കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം ലോകം ചുറ്റാന്‍ 205 കോടി രൂപയാണ് ഖജനാവില്‍നിന്നു കൊള്ളയടിച്ചത്. അഞ്ചുവര്‍ഷം ഇന്ത്യന്‍ജനത ചുമന്ന ഈ വിഴുപ്പ് പദവിയൊഴിയുമ്പോള്‍ കുടുംബസമേതം ആഢംബരപൂര്‍വ്വം കഴിയാന്‍ അഞ്ചേക്കര്‍ സ്ഥലത്ത് കൊട്ടാരം പണിയുന്നു! ബ്രിട്ടീഷ് ഭരണകാലത്തെ രണ്ടു ബംഗ്ലാവുകള്‍ ഇടിച്ചുനിരത്തിയാണ്, 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 'മണിമാളിക' പണിത് ഇവരെ 'പണ്ടാരമടക്കുന്നത്'. ഈ സ്ത്രീയെ രാഷ്ട്രപതിയായി പ്രതിഷ്ഠിച്ചതിലൂടെ എന്തുനേട്ടമാണ്, ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കുമുണ്ടായത്?

ലോകജനതയുടെ മുന്നില്‍ ഇന്ത്യ അവഹേളിക്കപ്പെടാന്‍ ഇവര്‍ മാത്രം മതിയായിരുന്നു. ഏതെങ്കിലും  രാജ്യത്തേക്ക് 'കൂടുംകുടുക്ക'യുമായി കടന്നുചെല്ലുമ്പോള്‍, അവിടെയുള്ളവര്‍ കരുതുന്നത്  പ്രകൃതിക്ഷോഭത്തില്‍നിന്ന് രക്ഷതേടിവരുന്ന അഭയാര്‍ത്ഥികളായിരിക്കും എന്നാണ്! കാരണം, ഇവരുടെ ബന്ധുക്കളില്‍ എഴുന്നേറ്റുനില്‍ക്കാന്‍ ത്രാണിയുള്ള സകലരെയും ചുമന്നുകൊണ്ടാണ് പര്യടനം!

പ്രതിഭാ പാട്ടിലെന്ന 'രാഷ്ട്രപതിയുടെ' ഈ ഉലകംചുറ്റലിനെ വിമര്‍ശിച്ച ഇന്ത്യക്കാരോട്  വിദേശകാര്യ വകുപ്പ് നല്‍കിയ വിശദ്ദീകരണം വളരെ വിചിത്രമാണ്. വിദേശകാര്യ മന്ത്രാലയം നല്‍കുന്ന ന്യായീകരണം ഇങ്ങനെ: 'മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റെണ്‍ ഇന്ത്യയില്‍ വന്നപ്പോള്‍ മകളെ കൊണ്ടുവന്നിരുന്നു. കൂടാതെ പാക്കിസ്ഥാന്‍ പ്രസിഡന്റ് മകനോടൊത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്...' എന്നിങ്ങനെ നീളുന്നു ചരിത്രം! ഇവരൊക്കെ ഇന്ത്യയില്‍ വന്നപ്പോള്‍ ഒരു മകനെയോ മകളെയോ കൂടെകൂട്ടിയതിനു പ്രതികാരം ചെയ്യാനാണോ ഈജിപ്തില്‍നിന്ന് യിസ്രായേല്‍ജനം കാനാന്‍ദേശത്തേക്ക് പലായനം ചെയ്തപോലെ ഈ തള്ളയെ അയക്കുന്നത്?!

രാഷ്ട്രപതി ഭാവനില്‍നിന്നു പടിയിറങ്ങുന്നതിനുമുമ്പ് അന്ത്യയാത്രയെന്ന രീതിയില്‍ ആഫ്രിക്കയിലേക്ക് കെട്ടിയെടുത്തിരിക്കുകയാണ്, 'ആയമ്മയും സംഘവും'! ആഫ്രിക്കയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണു യാത്രയെന്നു പറയുന്നു. അഞ്ചുകൊല്ലം കൊണ്ട് ഇവര്‍ എത്രമാത്രം ശക്തിപ്പെട്ടുവെന്നും രാജ്യത്തെ കൊള്ളയടിച്ചുവെന്നും ജനങ്ങള്‍ തിരിച്ചറിയണം. ആഫ്രിക്കയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ഒരു അഭാവം മാത്രമെ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളു. സച്ചിന്റെ നൂറാം സെഞ്ചുറിയും ആഫിക്കയുമായുള്ള നയതന്ത്രബന്ധവുംകൂടി ആയപ്പോള്‍ ഇന്ത്യ ലോകത്തെ ഒന്നാംനമ്പറായി!

ഇനിയെങ്കിലും സംവരണത്തില്‍നിന്ന് രാഷ്ട്രപതി സ്ഥാനത്തെയെങ്കിലും മാറ്റിനിര്‍ത്തുക. സ്ത്രീയും ന്യൂനപക്ഷവും ചെമ്മാനും ചെരുപ്പുകുത്തിയും തുടങ്ങി സകല അല്പന്മാരെയും  പരീക്ഷിക്കാനുള്ള പദവിയായി ഈ സ്ഥാനത്തെ അപമാനിക്കരുത്. ഏതു മതവും ആയിക്കൊള്ളട്ടെ, മാന്യമായ പാരമ്പര്യവും ജ്ഞാനവുമുള്ളവരെ പരമോന്നത സ്ഥാനത്ത് അവരോധിക്കുക! അനേകം മഹാന്മാര്‍ ഇരുന്ന കസേരയാണത്. അന്തസ്സും തറവാടിത്വവും വിവരവുമുള്ളവരെ  ഇരുത്തേണ്ടിടത്ത് ആര്‍ത്തിമൂത്ത് ഭ്രാന്തുപിടിച്ചവരെ ഇരുത്തിയാല്‍ ഇതുപോലിരിക്കും. ഇത്രമാത്രം നാണംകെട്ട ഒരു രാഷ്ട്രപതി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.

ഇന്ത്യയുടെ  ഒരാവശ്യത്തിനും ഈ ദേശാടനപ്പക്ഷിയെ കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങ് നടന്നു. 'കൊച്ചമ്മ' കൊച്ചുമക്കളെയും കൂട്ടി ആഫ്രിക്കയില്‍ ഉല്ലാസയാത്രയില്‍ ആയതിനാല്‍ ഉപരാഷ്ട്രപതി ഇത് നിര്‍വ്വഹിക്കേണ്ടിവന്നു. ചുരുങ്ങിയ നാളുകൂടിയേ അവശേഷിക്കുന്നുള്ളുവെന്ന് ഇവര്‍ക്കു നന്നായി അറിയാം. കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുവാനുള്ള വ്യഗ്രതയിലാണു കക്ഷി! ഇന്ത്യ വിജയകരമായി മിസൈല്‍ പരീക്ഷിച്ച വിവരം ആരില്‍നിന്നെങ്കിലും ഇവര്‍ അറിഞ്ഞുകാണുമായിരിക്കും! എന്ത് മിസൈല്‍? എന്ത് ഇന്ത്യ?!

ഇന്ത്യന്‍ പ്രസിഡണ്ട് എന്നനിലയില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ പ്രത്യേകതയൊന്നുമില്ല. എന്നാല്‍, മക്കളെയും  കൊച്ചുമക്കളേയുംകൊണ്ട് ഉല്ലാസയാത്രകള്‍ നടത്തുന്നത് ഇന്ത്യയുടെ പണം  ധൂര്‍ത്തടിച്ചുകൊണ്ട് ആകരുത്. ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കൊതിക്കുന്ന ചേരിനിവാസികളായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ കവര്‍ന്നെടുത്ത് തന്റെ കൊച്ചുമക്കളെ രാജകീയമായി നാടു ചുറ്റിക്കുമ്പോള്‍ നിങ്ങളെ ബഹുമാനിക്കാന്‍ ആര്‍ക്കു കഴിയും? അനാഥക്കുഞ്ഞുങ്ങളുടെ ശാപം കൊച്ചുമക്കളുടെ തലയില്‍നിന്ന് കഴുകിക്കളയാന്‍ പറ്റിയ നദികള്‍ ഇന്ത്യയിലില്ല.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുത്തശ്ശിയും കൊച്ചുമക്കളും ചേര്‍ന്ന് നറുക്കിട്ട് തീരുമാനിക്കയാണ്, ഇന്ന് എങ്ങോട്ടാണു പോകേണ്ടതെന്ന്. സൈന്യത്തിന്റെ കാവലില്‍ കുടുംബസമേതം നടത്തുന്ന ഈ ധൂര്‍ത്ത് ഇന്ത്യന്‍ജനതയോടുള്ള വെല്ലുവിളിയാണ്! ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെ ബഹുമാനിച്ചുകൊണ്ടുതന്നെ പ്രതിഭാപാട്ടില്‍ എന്ന വ്യക്തിയെ 'ചുടലയക്ഷി' എന്നല്ലാതെ വിളിക്കാന്‍ മറ്റൊരു പേരില്ല. ലോകരാജ്യങ്ങള്‍ കാണിച്ചുകൊടുത്തതിനുശേഷം സമയമുണ്ടെങ്കില്‍ കൊച്ചുമക്കളേയും കൂട്ടി ഇന്ത്യയിലെ ഏതെങ്കിലും ചേരിയിലേക്കു പോകണം. എന്നിട്ട് മക്കളോട്, ഇങ്ങനെ പറയുക; ഇത്രയുംനാള്‍ നമ്മള്‍ ഉലകം കറങ്ങിയത് ഇവരുടെ അവകാശം കവര്‍ന്നെടുത്തുകൊണ്ടാണെന്ന്.

മരണാനന്തരം പത്രക്കാര്‍ക്ക് എഴുതാനെങ്കിലും ഒരു നന്മ ഔദ്യോഗിക ജീവിതത്തില്‍ ചെയ്തുവയ്ക്കാതെയാണ് ഈ നാശം പടിയിറങ്ങുന്നത്! മുന്‍ രാഷ്ട്രപതി എന്ന നിലയില്‍ ഇനിയും എത്രനാള്‍കൂടി ഇതിനെ ഇന്ത്യ സഹിക്കണം! ഇതിലും വലിയ ഏതോ സുനാമി ഇതുകൊണ്ട് ഒഴിഞ്ഞുവെന്ന് സമാധാനിക്കാനേ ഇനി സാധിക്കുകയുള്ളു.

ഒരുകാര്യത്തില്‍ വളരെ കൃത്യത ഈ സ്ത്രീ പാലിക്കുന്നുണ്ട്. ഭരണഘടന അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു കുറവും വരുത്താതെ ഉപയോഗിക്കുന്നതില്‍ ഇവര്‍ അതീവ ശ്രദ്ധാലുവാണ്! വിരമിച്ച ഒരു രാഷ്ട്രപതിക്ക് ഇന്ത്യയില്‍ എവിടെയും 4500 ചതുരശ്ര അടിയില്‍ കൂടാത്തതും പൂര്‍ണ്ണസജ്ജവുമായ വീട് നിയമം അനുവദിച്ചിട്ടുണ്ട്. പതാക പുതപ്പിക്കപ്പെട്ടാല്‍ അവരുടെ ജീവിതപങ്കാളിക്ക് മരണംവരെ അവിടെ കഴിയാനും അനുവാദമുണ്ട്.

തന്റെ മക്കളെയും ബന്ധുക്കളെയുമെല്ലാം ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ഇന്ത്യയുടെ ഖജനാവ് കൊള്ളയടിക്കുകയും ചെയ്തുവെന്നല്ലാതെ രാജ്യത്തിന് ഇവരില്‍നിന്ന് ഒരു ഗുണവും ലഭിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കമാണ് പ്രതിഭാപാട്ടില്‍!

ഇക്കാലമത്രയും ഇന്ത്യന്‍ജനത കരുതിയിരുന്നത്, രാഷ്ട്രപതിയുടെ വാക്കിനുമുകളില്‍ മറ്റൊരു  വാക്കില്ലെന്നായിരുന്നു. ഇപ്പോള്‍ അതും തിരുത്തപ്പെട്ടു. രാഷ്ട്രപതി തള്ളിയ ദയാഹര്‍ജ്ജി വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? ഇവരുടെ വാക്കിനും തീരുമാനത്തിനും ഒരു പഞ്ചായത്തു പ്രസിഡണ്ടിന്റെ ഒപ്പിന്റെ വിലപോലും ഇല്ലെന്നല്ലേ?

സ്വന്തം രാജ്യത്തുപോലും വിലയില്ലാത്ത പാഴ്വാക്കുകളുമായി ലോകരാജ്യങ്ങളില്‍ കറങ്ങിനടന്ന് എന്തു തീരുമാനമെടുത്താലും അതു നടപ്പില്‍ വരുകയില്ല. രാഷ്ട്രനേതാക്കന്മാരുടെ  വിലയേറിയ സമയം നഷ്ടപ്പെടുത്താം എന്നല്ലാതെ പ്രതിഭയുമായുള്ള ചര്‍ച്ചകള്‍ക്കും  തീരുമാനങ്ങള്‍ക്കും ജലരേഖയുടെ ആയുസ്സുപോലും ഉണ്ടാകില്ല.

സോണിയാഗാന്ധിയും പ്രകാശ് കാരാട്ടുംകൂടി ഇന്ത്യന്‍ ജനതയുടെമേല്‍ അടിച്ചേല്പിച്ച ദുരന്തമായിരുന്നു പ്രതിഭാപാട്ടീല്‍! ഒരു സ്ത്രീയെ രാഷ്ട്രപതി ഭവനില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ എത്രയോ കഴിവുള്ളവര്‍ ഇന്ത്യയിലുണ്ടായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത് മുതല്‍ എത്രയോ ശ്രേഷ്ഠരായ വനിതകള്‍ ഇവിടെയുണ്ട്. പുരട്ചി തലൈവി ജയലളിതപോലും ഇതിലും ഭേദമായിരിക്കും!

രാഷ്ട്രപതിഭവന്‍ ഒരു പുരാവസ്തു മ്യൂസിയമാക്കി മാറ്റാതിരിക്കുക. വൃദ്ധരോടും വികലാംഗരോടും വിധവകളോടുമെല്ലാം സഹാനുഭൂതിയും ആദരവും ആവശ്യമാണെന്നു മാത്രമല്ല, അവരെ സാധിക്കുന്നവിധത്തില്‍ സഹായിക്കുകയും വേണം. അത് രാജ്യത്തിന്റെ പരമോന്നത സ്ഥാനമായ രാഷ്ട്രപതി ആക്കിക്കൊണ്ട് ആകരുത്! പ്രതിഭാപാട്ടിലിന്റെ 'പ്രതിഭ' ഇന്ത്യക്ക് എക്കാലവും ഒരു പാഠമായിരിക്കണം. മതങ്ങളെയും ജാതികളെയും പ്രീണിപ്പിക്കാന്‍ സംവരണം നടത്തി ഇന്ത്യയുടെ മുഖം ലോകത്തിനുമുമ്പില്‍ വികൃതമാക്കുമ്പോള്‍ നൂറ്റിപ്പത്തുകോടി ജനങ്ങളെ വഞ്ചിക്കുകയാണു ചെയ്യുന്നത്. ദ്രുതഗതിയില്‍ വളരുന്ന ഇന്ത്യയെ നയിക്കാന്‍, 'പ്രതിഭ' പേരില്‍ മാത്രമല്ല ആവശ്യം; മറിച്ച്, യഥാര്‍ത്ഥത്തില്‍ 'പ്രതിഭ' തെളിയിച്ചവരെ കണ്ടെത്തുകയാണു വേണ്ടത്!

ഒരുലക്ഷം രൂപ കൈക്കൂലി  വാങ്ങിക്കൊണ്ട് കൈക്കൂലി സംവീധാനത്തെപ്പോലും തരംതാഴ്ത്തുകയും ശവപ്പെട്ടി അഴിമതിയിലൂടെ മരിച്ചവരെപ്പോലും നാണംകെടുത്തുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ ചെയ്ത ഒരു നന്മയായിരുന്നു എപിജെ അബ്ദുള്‍ കലാം. ഇനിയുമൊരു ഊഴംകൂടി നല്‍കിയാലും അദ്ദേഹത്തിനു തുല്യനാകാന്‍ മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല. പ്രണാബ് മുഖര്‍ജിയും ഏ.കെ. ആന്റണിയുമൊക്കെ കഴിവുള്ളവരും സംശുദ്ധരും ആണെങ്കില്‍പ്പോലും അബ്ദുള്‍ കലാമായിരിക്കും ഉയരുന്ന ഇന്ത്യക്ക് ഇണങ്ങുന്ന നായകന്‍!

ഇനിയുമൊരു ഇരുട്ടടി ഇന്ത്യന്‍ജനതക്ക് കിട്ടാതിരിക്കട്ടെ! ഓരോ ഇന്ത്യക്കാരും പ്രതിഭയെപ്രതി ഇങ്ങനെ വിലപിക്കുക: 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയപിഴ'!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3161 views

LOG IN

Lost your password?

SIGN UP

LOST PASSWORD