16 - 02 - 2010 YouTube
നെറ്റിയില്‍ പൊട്ട് തൊടുന്നതിനെ ഒരു അലങ്കാരമായി മാത്രം കാണുന്ന അനേകരുണ്ട്. വിവിധ ക്രൈസ്തവസഭകളെ പ്രതിനിധീകരിക്കുന്നവരാണ് ഇക്കൂട്ടര്‍! ഇസ്ലാംമത വിശ്വാസികളാകട്ടെ ഇതിനെ അലങ്കാരമായി കരുതുന്നില്ലെന്നു മാത്രമല്ല, പൊട്ട് തൊടുന്നത് അവര്‍ക്ക് നിഷിദ്ധവുമാണ്. എന്നാല്‍, ഹിന്ദുമത വിശ്വാസികള്‍ ഇതിനെ കാണുന്നത് അലങ്കാരമായിട്ടാണെന്ന് ആരും കരുതരുത്. ഇത് അവരുടെ മതവിശ്വാസത്തില്‍ ഒഴിച്ചുകൂടാനാവാത്ത മുദ്രയാണ്! ആയതിനാല്‍, പൊട്ടിന്റെ പിന്നിലെ ഹൈന്ദവവിശ്വാസം എന്താണെന്നു വ്യക്തമാക്കാന്‍ മനോവ ഇവിടെ ശ്രമിക്കുന്നു. 'പൊട്ട്' ഒരു അലങ്കാരമായി സ്വീകരിച്ചിരിക്കുന്ന ക്രൈസ്തവനാമധാരിണികളെ പുനര്‍വിചിന്തനത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ലേഖനം മനോവ പ്രസിദ്ധീകരിക്കുന്നത്. ക്രിസ്ത്യാനികളല്ലാത്ത ആരുടെയും വിശ്വാസങ്ങളിലേക്കു കടന്നുകയറാന്‍ മനോവ ഇവിടെ ഉദ്യമിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഹിന്ദുക്കള്‍ക്ക് പൊട്ട് തൊടാനും മുസ്ലിങ്ങള്‍ക്ക് അത് തൊടാതിരിക്കാനുമുള്ള അവകാശങ്ങളെ മനോവ അംഗീകരിക്കുന്നു. എന്നാല്‍, അജ്ഞതമൂലം ക്രിസ്ത്യാനികള്‍ നശിച്ചുപോകുന്നതു നോക്കിനില്‍ക്കാന്‍ മനോവയ്ക്കു സാധിക്കില്ല!
ഹിന്ദുക്കള്‍ പൊട്ടുതൊടുന്നത് നെറ്റിയില്‍ മാത്രമല്ല; മൂര്‍ദ്ധാവിലും കഴുത്തിലും അവര്‍ പൊട്ട് തൊടാറുണ്ട്. നെറ്റിയുടെ മേല്‍ഭാഗത്ത്, തലമുടി ആരംഭിക്കുന്നിടത്താണ് 'സുമംഗലികള്‍' സിന്ദൂരം ചാര്‍ത്തുന്നത്. നെറ്റിയുടെ ഈ ഭാഗത്തിന് 'സിന്ദൂരരേഖ' എന്നും ഹിന്ദുക്കള്‍ വിശേഷിപ്പിക്കാറുണ്ട്. ഭര്‍ത്തൃമതികളായ സ്ത്രീകള്‍ മാത്രമാണ് മൂര്‍ദ്ധാവില്‍ പൊട്ട് തൊടുന്നതെങ്കില്‍, നെറ്റിയിലും കഴുത്തിലും തൊടുന്ന പൊട്ടുകള്‍ക്ക് സ്ത്രീപുരുഷ ഭേദമില്ല. വിധവകളായ ഹൈന്ദവസ്ത്രീകള്‍ മൂര്‍ദ്ധാവില്‍ പൊട്ട് തൊടാറില്ല എന്നകാര്യവും നാം അറിഞ്ഞിരിക്കണം. മൂര്‍ദ്ധാവില്‍ പൊട്ടുതൊടുന്നത് ഭര്‍ത്തൃമതികളായ സ്ത്രീകള്‍ മാത്രമായതില്‍നിന്നുതന്നെ അതിന്റെ പിന്നിലെ വിശ്വാസപരമായ ആചാരവും വ്യക്തമാണ്. വെറുമൊരു അലങ്കാരമായിരുന്നുവെങ്കില്‍ ഭര്‍ത്തൃമതികളെന്നോ വിധവകളെന്നോ കന്യകമാരെന്നോ ഉള്ള വ്യത്യാസമില്ലാതെ, ആര്‍ക്കും സിന്ദൂരരേഖയില്‍ സിന്ദൂരം ചാര്‍ത്തി അലങ്കരിക്കാമായിരുന്നു. ഓരോ സ്ഥാനത്തും തൊടുന്ന പൊട്ടുകള്‍ക്ക് വേറിട്ട അടയാളങ്ങളാണുള്ളത്. അവ ഓരോന്നും ഓരോ വിശ്വാസപ്രഖ്യാപനങ്ങളുമാണ്! പൊട്ട് തൊടുന്നതിനെ വെറും അലങ്കാരമായി മാത്രം കാണുന്ന ക്രൈസ്തവനാമധാരിണികള്‍ ഈ വിശ്വാസപ്രഖ്യാപനങ്ങള്‍ ഏതെല്ലാമാണെന്ന് മനസ്സിലാക്കിയിരിക്കണം. അതിനുശേഷം അത് തുടരണമോ വേണ്ടയോ എന്ന് അവര്‍ക്കു നിശ്ചയിക്കാം. അതായത്, അര്‍ത്ഥമറിഞ്ഞിട്ട് ആചാരങ്ങള്‍ സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം! ഹിന്ദുമതവിശ്വാസങ്ങളെ പരിഹസിക്കാനോ എതിര്‍ക്കാനോ മനോവ ഇവിടെ ശ്രമിക്കുന്നില്ല. ആ മതം പൊട്ടിനെക്കുറിച്ച് എന്തു പറയുന്നുവോ, അതുമാത്രമാണ് മനോവ ഇവിടെ പ്രഖ്യാപിക്കുന്നത്. അതായത്, പൊട്ടിനെ സംബന്ധിച്ചുള്ള ഹൈന്ദവവിശ്വാസം എന്താണെന്ന് ക്രൈസ്തവരുടെയിടയില്‍ അവബോധം നല്‍കുകയെന്ന ഉത്തരവാദിത്തം മനോവ ഇവിടെ ഏറ്റെടുത്തിരിക്കുന്നു!
ഓരോ മതക്കാര്‍ക്കും അവരുടെതായ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ടെന്നു മനോവ ആമുഖമായിത്തന്നെ പറഞ്ഞു. മറ്റു സമൂഹങ്ങളുടെമേല്‍ അടിച്ചേല്പിക്കാത്ത കാലത്തോളം ഒരു മതത്തിന്റെ ആചാരങ്ങളെ മറ്റൊരു മതത്തിന് എതിര്‍ക്കാനുള്ള അവകാശമില്ല. എന്നാല്‍, വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും വ്യര്‍ത്ഥത ചൂണ്ടിക്കാണിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നിരുന്നാലും, ഇത്തരം ചൂണ്ടിക്കാണിക്കലുകള്‍ ഒരിക്കലും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമോ നിര്‍ബ്ബന്ധം ചെലുത്തലുകളോ ആകരുത്. ഒരുവന് താന്‍ പിന്തുടര്‍ന്നുവന്ന വിശ്വാസത്തെ ഉപേക്ഷിക്കാനും മറ്റൊന്നിനെ സ്വീകരിക്കാനുമുള്ള അവകാശത്തെയും നാം അംഗീകരിക്കണം. എന്തെന്നാല്‍, ദൈവംപോലും ഒരുവന്റെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ തടയുന്നില്ല! ദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അഗ്നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും”(പ്രഭാ: 15; 16, 17). ദൈവം ആരുടേയും സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം ഒരുവന്റെ ഭാവിയെ എപ്രകാരം ബാധിക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്നതിലും അവിടുന്ന് ശ്രദ്ധിച്ചിട്ടുണ്ട്.
മോശയിലൂടെ ദൈവം നല്‍കിയ ഈ മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: “ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ഇന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ യാഹ്‌വെയെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താല്‍ നീ ജീവിക്കും; നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്റെ ദൈവമായ യാഹ്‌വെ നിന്നെ അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും. എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്താല്‍ നീ തീര്‍ച്ചയായും നശിക്കുമെന്നും, യോര്‍ദ്ദാന്‍ കടന്ന് കൈവശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ യാഹ്‌വെയെ സ്‌നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നുനില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്‌സും ലഭിക്കും. നിന്റെ പിതാക്കന്മാരായ അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും നല്‍കുമെന്നു യാഹ്‌വെ ശപഥം ചെയ്ത ദേശത്തു നീ വസിക്കുകയും ചെയ്യും”(നിയമം: 30; 15-20). ഇത് ഭൗതികമായ അനുഗ്രഹത്തെയും ശാപത്തെയും കുറിച്ചുള്ള മുന്നറിയിപ്പു മാത്രമായി ആരും കാണരുത്. പിതാക്കന്മാര്‍ക്ക് അവിടുന്ന് വാഗ്ദാനം ചെയ്തത് ഈ ഭൂമിയിലെ അനുഗ്രഹം മാത്രമായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍, അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനായ യേഹ്ശുവാ ഒരു പരാജയമാകുമായിരുന്നു! നമുക്കു വിഷയത്തിലേക്കു മടങ്ങിവരാം.
ഒരു മനുഷ്യന്റെപോലും സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്തുന്നില്ല എന്നതാണ് ദൈവത്തിന്റെ പ്രത്യേകത. പ്രപഞ്ചസ്രഷ്ടാവും സര്‍വ്വശക്തനുമായ ദൈവത്തിന്റെ മുന്‍പില്‍ ഭൂമിയും അതിലുള്ള സര്‍വ്വതും നിസ്സാരങ്ങളായിരിക്കെ, മനുഷ്യനെ അവിടുന്ന് സ്വതന്ത്രനായി വിട്ടിരിക്കുന്നു. മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യം ദുരുപയോഗിക്കുമെന്നറിഞ്ഞിട്ടും ദൈവം അവനെ തടയാത്തത് സ്വാതന്ത്ര്യത്തെ അവിടുന്ന് ജന്മാവകാശമായി പരിഗണിച്ചിരിക്കുന്നതുകൊണ്ടാണ്. നന്മചെയ്യാനും തിന്മചെയ്യാനും സ്വാതന്ത്ര്യമുണ്ടെങ്കിലും, നന്മയുടെ പ്രതിഫലമായിരിക്കില്ല തിന്മയ്ക്കു ലഭിക്കുന്നത്. ആയതിനാല്‍, അവിടുന്ന് നന്മതിന്മകളെ വേര്‍തിരിക്കുന്ന നിയമങ്ങള്‍ മനുഷ്യനു നല്‍കി. ഇത് മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തിക്കൊണ്ടായിരുന്നില്ല; മറിച്ച്, മനുഷ്യന്റെ ശാശ്വതമായ നന്മയെക്കരുതിയാണ്. മുകളില്‍ നാം വായിച്ച രണ്ടു വചനങ്ങളെ ചേര്‍ത്തുവച്ചു പഠിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുന്ന വചനമാണ് നാം ആദ്യം വായിച്ചതെങ്കില്‍, തിന്മ തിരഞ്ഞെടുത്താല്‍ വന്നുഭവിക്കുന്ന അപകടത്തെയും നന്മ തിരഞ്ഞെടുത്താല്‍ സംലഭ്യമാകുന്ന അനുഗ്രഹത്തെയും സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നതാണ് രണ്ടാമത്തെ വചനം! മനോവ ഏറ്റെടുത്തിരിക്കുന്ന ദൗത്യവും ഇതുതന്നെ! ആരുടേയും സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ മനോവ അയയ്ക്കപ്പെട്ടിട്ടില്ല. എന്നാല്‍, സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കുന്നതിലൂടെ വന്നുഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ മനോവയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്നുകൊണ്ട് മനോവ ഓരോ ക്രൈസ്തവരോടും പ്രഖ്യാപിക്കുന്നു: പൊട്ട് തൊടുന്നത് ദൈവമക്കള്‍ക്കു നിഷിദ്ധമാണ്! അത് നിങ്ങളെ വിഗ്രഹങ്ങളുടെ അടിമകളാക്കുകയും നിത്യജീവനില്‍നിന്നു വിച്ഛേദിക്കപ്പെടുന്ന അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും!
'പൊട്ട്' വെറുമൊരു അലങ്കാരമല്ല!
പൊട്ട് വെറും 'പൊട്ട'ല്ല; തൊടേണ്ട രീതിയില്‍ തൊട്ടാല്‍ അനേകഫലം! ഇത് 2019 ജനുവരി 29-ന് മലയാള മനോരമയുടെ ഓണ്‍ലൈന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ശീര്‍ഷകമാണ്. മനോരമയുടെ സ്വന്തം ലേഖകന്‍ എഴുതിയ ആ ലേഖനത്തിലെ വെളിപ്പെടുത്തലുകള്‍ ഇവിടെ കുറിക്കുന്നത് ഉചിതമായി മനോവ കരുതുന്നു. ഒന്‍പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ നടത്തുന്നത്. അതായത്, 2010 - ല്‍ മനോവ പ്രസിദ്ധീകരിച്ച ലേഖനത്തോടൊപ്പം 2019 - ല്‍ മനോരമയില്‍ വന്ന ലേഖനംകൂടി ചേര്‍ത്തുവയ്ക്കുന്നു. ഈ ചേര്‍ത്തുവയ്ക്കലിനു പിന്നില്‍ മനോവയ്ക്കൊരു ലക്ഷ്യമുണ്ട്. ഹിന്ദുമതത്തില്‍ പൊട്ടിന്റെ പ്രാധാന്യം എന്താണെന്നും, പൊട്ടിലൂടെ ഹൈന്ദവര്‍ നടത്തുന്ന വിശ്വാസപ്രഖ്യാപനം എന്താണെന്നും ക്രിസ്ത്യാനികളെ അറിയിക്കുകയെന്നതാണ് ആ ലക്ഷ്യം. എന്തു ചെയ്യുമ്പോഴും അതിന്റെ അര്‍ത്ഥം അറിഞ്ഞു ചെയ്യുന്നതാണല്ലോ അതിന്റെ ഭംഗി! അല്ലാത്തപക്ഷം അര്‍ത്ഥമറിയാതെ നടുവിരല്‍ ഉയത്തിയതുപോലെയാകില്ലേ? ക്രൈസ്തവരുടെ ഇന്നത്തെ അവസ്ഥ അതുതന്നെയാണ്! കാല്പാദത്തോടു ചേര്‍ന്ന് കാല്‍വണ്ണയില്‍ കറുത്ത ചരട് കെട്ടുന്ന യുവതികളുണ്ട്. ഒറ്റക്കാലില്‍ ഇങ്ങനെ ചരട് കെട്ടുന്നത് അലങ്കാരമായി കരുതുന്നവര്‍ അറിഞ്ഞിരിക്കാന്‍ അതിന്റെ അര്‍ത്ഥം മനോവ പറയാം. അമിതമായ കാമാസക്തി തനിക്കുണ്ട് എന്നതിന്റെ പ്രഖ്യാപനമാണ് ഒറ്റക്കാലിലെ ചരടുകെട്ടല്‍! ഇതുപോലെ ഓരോന്നിനും അതിന്റേതായ അര്‍ത്ഥമുണ്ട്. ഇതൊന്നുമറിയാതെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍, നടുവിരല്‍ ഉയര്‍ത്തലായേ മറ്റുള്ളവര്‍ അതിനെയൊക്കെ കാണൂ! നമുക്ക് വിഷയത്തിലേക്കു കടക്കാം.
ഹിന്ദുമതത്തിലെ എല്ലാ വിശ്വാസങ്ങള്‍ക്കും ശാസ്ത്രീയപരിവേഷം നല്‍കാന്‍ പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിഫലശ്രമം പൊട്ടിന്റെ കാര്യത്തിലും മാറ്റമില്ലാതെ തുടരുന്നുവെന്ന് മനോരമയിലെ ലേഖനം വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കും ശാസ്ത്രീയപരിവേഷം നല്‍കിയതിലൂടെ 'ശാസ്ത്രം' എന്ന വാക്കുപോലും ദുരൂഹമാക്കിയത് ഇവരാണ്. ഹസ്തരേഖ നോക്കി ഭാവി പ്രവചിക്കുന്നതിനെയും യോഗയിലൂടെ പ്രപഞ്ചശക്തികളെ ആരാധിക്കുന്നതിനെയും ശാസ്ത്രശാഖയാക്കി ഇവര്‍ മാറ്റി! പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, വാസ്തുശാസ്ത്രം, ഹസ്തരേഖാശാസ്ത്രം എന്നിങ്ങനെ എല്ലാ മൂഢതകള്‍ക്കും ഇവര്‍ ശാസ്ത്രപരിവേഷം നല്‍കി. ആരാധനാമൂര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളെ ഇവര്‍ 'ശാസ്ത്രീയസംഗീതം' എന്ന് വിശേഷിപ്പിക്കുന്നു. വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ടു നടത്തുന്ന ചടുലനൃത്തങ്ങള്‍ക്ക് 'ശാസ്ത്രീയനൃത്തം' എന്ന പദവി നല്കിയതും ഇവരുടെ കൗശലമാണ്! ഇപ്പോഴിതാ, നെറ്റിയിലും കഴുത്തിലും നെറുകയിലും ചാര്‍ത്തുന്ന പൊട്ടുകള്‍ക്ക് ശാസ്ത്രീയത അവകാശപ്പെട്ടുകൊണ്ട് ഇക്കൂട്ടര്‍ രംഗത്തിറങ്ങിയിരിക്കുന്നു.
സത്യവും അസത്യവും ഇടകലര്‍ന്ന അവസ്ഥയിലായിരിക്കുമ്പോള്‍, അസത്യത്തില്‍നിന്നു സത്യത്തെ വേര്‍തിരിച്ചറിയുക ആയാസകരമായിരിക്കും. പരിശുദ്ധാത്മാവില്ലാത്ത ആര്‍ക്കും വിവേചിച്ചറിയാന്‍ കഴിയാത്തവിധം സത്യവും മിഥ്യയും കൂടിക്കലര്‍ന്നിരിക്കുന്ന അവസ്ഥയാണ് ലോകത്തെ സര്‍വ്വ മേഖലയും. ശാസ്ത്രമേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ശാസ്ത്രീയതയുടെ പേരില്‍ അവതരിപ്പിക്കട്ടിരിക്കുന്ന തൊണ്ണൂറ്റിയൊന്‍പതു ശതമാനം കാര്യങ്ങളും വ്യര്‍ത്ഥമാണെന്ന തിരിച്ചറിവിലേക്ക് നാം വളരണം. ശാസ്ത്രീയ പരീക്ഷണങ്ങളും നിഗമനങ്ങളുമൊക്കെ ശാസ്ത്രീയസത്യമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കുരങ്ങില്‍നിന്നു മനുഷ്യനുണ്ടായി എന്ന മൂഢസങ്കല്പത്തിനുപോലും ഏറെക്കാലം ശാസ്ത്രീയസത്യത്തിന്റെ മേല്‍വിലാസമുണ്ടായിരുന്നത് നമുക്കറിയാം. കൊറോണയെക്കുറിച്ച് ലോകാരോഗ്യസംഘടന പറയുന്നതും മൂഢസങ്കല്ങ്ങള്‍ തന്നെയാണ്. യോഗാഭ്യാസംകൊണ്ട് കൊറോണയെ ചെറുക്കാമെന്നു പറഞ്ഞ പമ്പരവിഡ്ഢികള്‍ നേതൃത്വംനല്‍കുന്ന സംഘടനയില്‍നിന്ന് നന്മ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അത്രത്തോളം പൈശാചികവത്ക്കരിക്കപ്പെട്ട അവസ്ഥയിലാണ് ശാസ്ത്രമേഖല ഇന്നുള്ളത്. ശാസ്ത്രമേഖലയെ കോമാളിവേഷം കെട്ടിച്ചതില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്! ഗൗളിശാസ്ത്രം, വാസ്തുശാസ്ത്രം, പക്ഷിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം എന്നിവയൊക്കെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശാസ്ത്രത്തിനു നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകള്‍! ആഭിചാരക്രിയകളും മന്ത്രങ്ങളും പൂജകളും ഹോമങ്ങളുമെല്ലാം നടത്തുന്നത് ശാസ്ത്രവിധിപ്രകാരമാണെന്നു ഹിന്ദുമതം പറയുമ്പോള്‍, ശാസ്ത്രം എത്രത്തോളം പൈശാചികവത്ക്കരിക്കപ്പെട്ടുവെന്നു മനസ്സിലാക്കാന്‍ കഴിയും. പൊട്ടിനെയും ഇവര്‍ ശാസ്ത്രത്തിനു സമര്‍പ്പിച്ചപ്പോള്‍, ശാസ്ത്രത്തിന്റെ കാര്യം ഏകദേശം തീരുമാനമായി!
ഇനി നമുക്ക് മനോരമയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിശദാംശങ്ങളിലേക്കു പ്രവേശിക്കാം. ഇത് മനോവയുടെ വാക്കുകളല്ല എന്ന മുഖവുരയോടെയാണ് ഇവിടെ കുറിക്കുന്നത്. വിവരണം ഇങ്ങനെ ആരംഭിക്കുന്നു: സുമംഗലികളായ സ്ത്രീകള്‍ സിന്ദൂരരേഖയില്‍ സിന്ദൂരമണിയുന്നതു പോലെതന്നെ പ്രാധാന്യമുണ്ട് നെറ്റിയില്‍ ചാര്‍ത്തുന്ന കുങ്കുമ പൊട്ടിനും. ഇന്ത്യാക്കാര്‍ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതിപ്പോരുന്ന ഒന്നാണ് നെറ്റിയിലെ ചുവന്ന നിറത്തിലുള്ള വട്ടപൊട്ടെന്ന് ആരും കരുതരുത്. മറ്റു രാജ്യങ്ങളിലുള്ളവര്‍ ഇതിനെ ഇന്ത്യയുടെ സാംസ്ക്കാരിക മുദ്രകളിലൊന്നായി തെറ്റിദ്ധരിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചിലരെങ്കിലും പൊട്ടിനെ നിസ്സാരമായി കാണുന്നുവെന്നതും വിസ്മരിക്കുന്നില്ല. എന്നാല്‍, ഹിന്ദുമതം ഇതിനെ നിസ്സാരമായി കാണുന്നില്ല! സ്ത്രീകള്‍ അണിയുന്ന ഈ സിന്ദൂരപൊട്ട് വെറും പൊട്ടല്ലെന്നാണ് ഹൈന്ദവഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. തിരുനെറ്റിയില്‍ അണിയുന്ന ഈ കുങ്കുമതിലകത്തിനു ഗുണങ്ങളേറെയുണ്ടെന്നു ഹിന്ദുമതം അവകാശപ്പെടുന്നു.
ബിന്ദു എന്ന സംസ്‌കൃത വാക്കില്‍നിന്നാണ് ബിന്ദി അഥവാ പൊട്ടിന്റെ ജനനം. സ്ത്രീകള്‍ അണിയുന്ന പൊട്ടിനെ ബിന്ദി എന്നു പേരിട്ടു വിളിക്കുമ്പോള്‍ തിലക് എന്നാണ് പുരുഷന്മാര്‍ നെറ്റിയില്‍ ചാര്‍ത്തുന്ന പൊട്ടിനു പേര്. പൊട്ട് അണിയുന്നതിനും പ്രത്യേകയിടമുണ്ടെന്നു ഹൈന്ദവ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു. തൃക്കണ്ണിന്റെ സ്ഥാനത്തു വേണം ബിന്ദി അണിയേണ്ടത്. ഇങ്ങനെ യഥാസ്ഥാനത്തു ബിന്ദി ചാര്‍ത്തിയാല്‍ ചുറ്റിലുമുള്ള അനുകൂല ഊര്‍ജ്ജം ആ വ്യക്തിയുടെ തൃക്കണ്‍ ചക്രയെ ഉത്തേജിപ്പിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, ഹൈന്ദവ ആചാരപ്രകാരം സുമംഗലിയായ സ്ത്രീകള്‍ അണിയേണ്ട 16 ആഭരണങ്ങളില്‍ പ്രത്യേക സ്ഥാനമുള്ള ഒന്നുകൂടിയാണ് ബിന്ദി. സൗന്ദര്യത്തിനുപരിയായി കുങ്കുമം അണിയുന്നതു സ്ത്രീകളുടെ ശരീരചക്രത്തെ തുലനാവസ്ഥയിലൂടെ കൊണ്ടുപോകുന്നതിനൊപ്പം അവര്‍ക്കുചുറ്റും ഊര്‍ജ്ജദായകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് ഹിന്ദുമതം പറയുന്നു.
പരമ്പരാഗതമായി ബിന്ദി അണിയുന്നത് ഇരുപുരികങ്ങള്‍ക്കും മദ്ധ്യേയാണ്. ഈ ഭാഗമാണ് തൃക്കണ്‍ ചക്ര അഥവാ ആഗ്യ ചക്ര എന്നറിയപ്പെടുന്നത്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായാണ് ഇതിനെ പരിഗണിക്കുന്നത്. മൂന്നു സുപ്രധാന നാഡികളായ ഇട, പിങ്ഗള, സുഷുമ്ന എന്നിവയ്ക്കിടയിലാണ് ഇതിന്റെ സ്ഥാനം. യോഗശാസ്ത്ര പ്രകാരവും ശരീരത്തിലെ സുപ്രധാന ഭാഗമാണ് നെറ്റിയിലെ ഇരുപുരികങ്ങള്‍ക്കിടയിലെ ഈ ബിന്ദു. ശരീരത്തിലെ എല്ലാ ഭാഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇവിടം എല്ലായ്‌പ്പോഴും സുതാര്യവും തടസ്സങ്ങളൊന്നുമില്ലാതെയും സൂക്ഷിക്കണമെന്നാണ് യോഗശാസ്ത്രം പറയുന്നത്. ഈ ചക്രത്തിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഭവിക്കുന്നത്, പ്രപഞ്ചത്തില്‍നിന്നുള്ള ഊര്‍ജ്ജ രൂപമായ കോസ്മിക് എനര്‍ജിയെ ശരീരവുമായി ബന്ധിപ്പിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നു. കോസ്മിക് എനര്‍ജി, പ്രകൃത്യാതീതശക്തി നല്‍കുമെന്നാണ് വിശ്വാസം. ബിന്ദി അണിയുമ്പോള്‍ ശരീരചക്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇന്ന് പലരും കുങ്കുമം അണിയുന്നതിനു പകരമായി ഒട്ടിച്ചു വെയ്ക്കുന്ന ബിന്ദിയാണ് ഉപയോഗിക്കുന്നത്. വസ്ത്രത്തിനു ചേരുന്ന നിറത്തിലുള്ളതും പല പല നിറങ്ങളില്‍ ഉള്ളതുമായ, ഒട്ടിക്കാന്‍ കഴിയുന്ന ബിന്ദികള്‍ ഗുണത്തേക്കാളേറെ ദോഷങ്ങള്‍ക്കു ഹേതുവാകുന്നു. ഇത് ശരീരചക്രത്തിലേക്കുള്ള ഊര്‍ജ്ജത്തിനു തടസമാകുന്നതിനൊപ്പം പ്രപഞ്ചത്തിലുള്ള കോസ്മിക് എനര്‍ജിയെ ശരീരവുമായി ബന്ധിപ്പിക്കുന്നതിനു വിഘ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മുന്‍കാലത്തു ബിന്ദി/ തിലകം അണിയുക നിത്യേനെ ഉള്ള കര്‍മ്മമായിരുന്നു. സ്ത്രീകള്‍, പുരുഷന്മാര്‍ എന്ന വിവേചനമില്ലാതെ കുങ്കുമം, മഞ്ഞള്‍, ചന്ദനം, ഭസ്മം എന്നിവയാല്‍ ബിന്ദിയോ തിലകമോ തൃക്കണ്‍ ചക്രയുടെ സ്ഥാനത്തു തൊടുമായിരുന്നു. ഇതെപ്പോഴും ശരീരത്തിനു ഉണര്‍വും ഊര്‍ജ്ജവും കൈവരുന്നതിനു സഹായിക്കുകയും ചെയ്തിരുന്നു.
മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു: പൊട്ട് വെറും 'പൊട്ട'ല്ല; തൊടേണ്ട രീതിയില്‍ തൊട്ടാല്‍ അനേകഫലം!
അനേകം അന്ധവിശ്വാസങ്ങള്‍ പൊട്ടുമായി ബന്ധപ്പെട്ട് പറയുന്നുണ്ടെങ്കിലും മൂന്നാം കണ്ണുള്ള ശിവനോടുള്ള ഭക്തിയുടെ സൂചനയാണിതെന്ന വിശ്വാസമാണു ഹിന്ദുക്കള്‍ക്കുള്ളത്. മറ്റൊരു വിശ്വാസം കൃഷ്ണനുമായി ബന്ധപ്പെട്ടതാണ്; പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ള കക്ഷി സ്ത്രീയെ സമീപിക്കുമ്പോള്‍ അവള്‍ക്ക് ആര്‍ത്തവമാണെങ്കില്‍ നെറ്റിയിലെ കുങ്കുമപ്പൊട്ടു അടയാളമായി കണക്കാക്കുമത്രെ! എങ്കിലും ആദ്യത്തെ വിശ്വാസമാണു കൂടുതല്‍ സാദ്ധ്യതയുള്ളത്. കാരണം, 'നെറ്റിക്കണ്ണന്‍' എന്ന പേരുകൂടിയുള്ള മൂര്‍ത്തിയാണ് ശിവന്‍! മാത്രവുമല്ല, ഇന്ന് കടുത്ത വിശ്വാസികളായ പുരുഷന്മാരും പൊട്ടുതൊടാറുള്ളതുകൊണ്ട്, ആര്‍ത്തവവുമായി പൊട്ടിനെ ചേര്‍ത്തുവയ്ക്കുന്നത് അനുചിതമാകും! ആയതിനാല്‍, പൊട്ടിനെ ശിവഭക്തിയുടെ അടയാളമായി നാം കാണണം. ഹിന്ദുക്കള്‍ ഏറ്റെടുത്തിരിക്കുന്ന എല്ലാ ദേവീദേവന്മാരെയും ശിവനുമായി ബന്ധിപ്പിക്കുന്ന ഉപകഥകളും ഹിന്ദുമതത്തിന്റെ ഉപജ്ഞാതാക്കള്‍ മേനെഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിലെ 'പാഗണ്‍' മതങ്ങളെയെല്ലാം ചേര്‍ത്തുവച്ച് ഹിന്ദുമതമുണ്ടാക്കിയപ്പോള്‍, 'പാഗണ്‍' മതങ്ങളിലെ ആരാധനാമൂര്‍ത്തികളില്‍ ആരെയും അനാഥരാക്കിയില്ല എന്നതിലാണ് ഹിന്ദുമതസ്ഥാപകരായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ബുദ്ധിയും കൗശലവും വെളിവാക്കപ്പെടുന്നത്! എല്ലാ ആരാധനാമൂര്‍ത്തികള്‍ക്കും ശിവനുമായി ബന്ധമുണ്ടാക്കിക്കൊടുത്തു. ശബരിമലയിലെ അയ്യപ്പനും പറശ്ശിനിക്കടവിലെ മുത്തപ്പനും മാത്രമല്ല, ആദിവാസി ഊരുകളിലെ മലദൈവങ്ങള്‍ക്കുപോലും ശിവനുമായി ചാര്‍ച്ചയുണ്ട്.
എന്നാല്‍, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് യേഹ്ശുവായോടുള്ള വെല്ലുവിളിയാണെന്നതില്‍ യാതൊരു സംശയവും വേണ്ട. മനുഷ്യരെ ദൈവത്തില്‍ നിന്നകറ്റാന്‍ സാത്താന്‍ പാമ്പിന്റെ രൂപത്തില്‍വന്ന് ചതിച്ചപ്പോള്‍, ദൈവം പാമ്പിനെ ശപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും"(ഉല്പത്തി: 3; 15). ഉല്‍പത്തിമുതല്‍ വെളിപാടുവരെയുള്ള വചനങ്ങളില്‍ മുഴുവന്‍ തിന്മയുടെ പ്രതീകമായി അവതരിപ്പിച്ചിട്ടുള്ള സര്‍പ്പത്തെ കഴുത്തില്‍ ആഭരണമായി ധരിച്ച് വിലസുന്നവന്‍, യേഹ്ശുവായുടെ ശത്രുവാണ്. സാത്താനെ സ്വയം വരിച്ചുകൊണ്ട്, അവന്റെ അടയാളം നെറ്റിയില്‍ ധരിക്കുന്നത് ദൈവത്തിനു സ്വീകാര്യമാണോ എന്നതു നാം തന്നെ തീരുമാനിക്കണം.
എല്ലാ ഹൈന്ദവ ദേവീ-ദേവന്മാരുടെ ഇഷ്ടതോഴരാണ് പാമ്പുകള്‍! ഇതിനെക്കുറിച്ചുള്ള വിവരണം മറ്റൊരു ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രൈസ്തവര്‍ പ്രാവിനെ നന്മയുടെ പ്രതീകമായി കാണുന്നത് പരിശുദ്ധാത്മാവ് യേഹ്ശുവായുടെമേല്‍ പ്രാവിന്റെ രൂപത്തില്‍ വന്നതുകൊണ്ടാണ്. ആദ്യമാതാപിതാക്കളെ വഞ്ചിക്കാന്‍ സാത്താന്‍ വന്നത് പാമ്പിന്റെ രൂപത്തിലായിരുന്നു. അന്നുമുതല്‍ പിന്നീടുള്ള വചനങ്ങളിലെല്ലാം തിന്മയുടെ പ്രതീകമായി പാമ്പിനെ വിവരിക്കുന്നു. തിന്മയില്‍ ജീവിക്കുന്ന തലമുറയെ സ്നാപകയോഹന്നാന്‍ 'അണലിസന്തതികള്‍' എന്നുവിളിക്കുന്നതും നാം വായിക്കുന്നുണ്ട്. എന്നാല്‍, ഈ സര്‍പ്പങ്ങളെ സന്തതസഹചാരികളായി ചുമക്കുന്ന ദേവന്മാരും ദേവിമാരും തിന്മയുടെ പ്രതീകങ്ങളോ അതോ നന്മയുടേതോ എന്നു തിരിച്ചറിയാന്‍ കൂടുതല്‍ ചിന്തയുടെ ആവശ്യമില്ല. ഇവരുടെ ആചാരങ്ങള്‍ കടമെടുക്കുന്നവരുടെ 'പാപ്പരത്തം' അപഹാസ്യംതന്നെ!
യേഹ്ശുവായുടെ അഭിഷേകം സ്വീകരിച്ച നെറ്റിത്തടങ്ങളില്‍ മറ്റൊരു ചിഹ്നവും അവിടുന്ന് അനുവദിച്ചിട്ടില്ല. വിജാതിയ ദേവന്മാരുടെയും ദേവതകളുടെയും 'ട്രേഡ്മാര്‍ക്ക്' ആണു നെറ്റിയിലെ വിവിധ തരത്തിലുള്ള പൊട്ടുകള്‍. ഇതിനെ അനുകരിച്ച് പൊട്ടുകുത്തി നടക്കുന്ന 'ക്രിസ്ത്യാനികള്‍' ഓര്‍ക്കുക; നിങ്ങളുടെ നെറ്റിയില്‍ യേഹ്ശുവായുടെ അഭിഷേകമുണ്ട്. കുഞ്ഞാടിനുള്ളതെന്ന് അവിടെ എഴുതപ്പെടാനുള്ളതാണ്. ആയതിനാല്‍, പൊട്ട് ഒരലങ്കാരം മാത്രമാണെന്ന് ആരും ധരിക്കരുത്. അതിനു വ്യക്തമായ അര്‍ത്ഥമുണ്ടെന്ന് ഓര്‍ക്കണം. നെറ്റിയിലും കഴുത്തിലും മൂര്‍ദ്ധാവിലും എല്ലാം തൊടുന്ന പൊട്ടുകള്‍ക്ക് ഓരോ അടയാളങ്ങളാണുള്ളത്. പുരികങ്ങള്‍ക്കിടയില്‍ തൊടുന്ന പൊട്ട് തന്നെത്തന്നെ ശിവന് സമര്‍പ്പിക്കുന്നതിന്റെ അടയാളമാണെങ്കില്‍, കഴുത്തില്‍ തൊടുന്ന പൊട്ട് അമ്മയെ ശിവന് സമര്‍പ്പിക്കുന്നതിന്റെ അടയാളമാണ്. ഭര്‍ത്തൃമതികള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ശിവന് സമര്‍പ്പിക്കാനായി സിന്ദൂരരേഖയില്‍ അതിന്റെ അടയാളം പതിക്കും. ഇതൊന്നും മനസ്സിലാക്കാതെ ഇവരെ അനുകരിക്കുന്നവരും ദൈവവചനത്തിന് എതിരായ പാപത്തിലാണ്. "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അത് നിര്‍ബന്ധിച്ചു"(വെളി: 13; 16). എന്നാല്‍, യേഹ്ശുവായോടൊപ്പം ഉള്ളവരെ വചനം വെളിപ്പെടുത്തുന്നു: "അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്"(വെളി: 14; 1). ഇനി ഒന്നു കൂടി ശ്രദ്ധിക്കുക; "ആരെങ്കിലും മൃഗത്തെയോ(സാത്താനും അന്യദേവന്മാരും )അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും"(വെളി: 14; 9, 10).
പൊട്ടു തൊടുന്നത് വെറുമൊരു അലങ്കാരം മാത്രമാണെന്നു ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ സത്യം മറച്ചുവയ്ക്കുകയാണ്. ഹിന്ദുക്കളുടെ ഏതെങ്കിലും ദേവീ-ദേവന്മാരുടെ നെറ്റിയില്‍ പൊട്ടില്ലാത്തതായി കാണാന്‍ കഴിയില്ല! തീവ്ര ഹിന്ദുമതവിശ്വാസികളായ പുരുഷന്മാര്‍ പൊട്ടുതൊട്ട് നടക്കുന്നത് അലങ്കാരത്തിനാണെന്നു കരുതാനും സാധിക്കില്ല! ശിവനു സ്വയം സമര്‍പ്പിച്ചവരാണ് ഇത്തരക്കാരെന്നു മനസ്സിലാക്കുകയും സ്വയം തിരുത്തുകയും ചെയ്യുന്നില്ലെങ്കില്‍ നിത്യനരകത്തില്‍ വിജാതിയരോടൊപ്പം തള്ളപ്പെടും എന്നു മറക്കരുത്! ഇവിടെയാണ് വ്യാജപ്രബോധകരെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നത്! കത്തോലിക്കാസഭയിലെ വിശ്വാസികളെ അപകടകരമായ ആശയങ്ങളിലേക്കു നയിക്കാന്‍ അവതാരമെടുത്തിരിക്കുന്ന ചിലര്‍ പണ്ഡിതനാട്യത്തില്‍ വിഹരിക്കുന്നുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം ഇവരുടെ പൈശാചിക ആശയങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചുവെന്നതാണ് വിശ്വാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പൊട്ടുതൊടുന്നതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതും ഈ പൈശാചിക സൂനഹദോസിനുശേഷമാണ്. അതിനുമുന്‍പ് ക്രിസ്ത്യാനികളിലാരും ഈ ആഭാസത്തിനു മുതിര്‍ന്നിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഈ സത്യം തിരിച്ചറിഞ്ഞ് പിന്തിരിയാന്‍ ശ്രമിക്കുന്നവരെ പൈശാചികതയില്‍ ഉറപ്പിച്ചുനിര്‍ത്തുകയെന്നതാണ് പണ്ഡിതനാട്യക്കാരായ അവതാരങ്ങളുടെ ദൗത്യങ്ങളിലൊന്ന്! സത്യത്തിലേക്കു തിരിയാന്‍ ശ്രമിക്കുന്ന വിശ്വാസികളെ അസത്യത്തില്‍ തളച്ചിടാന്‍ ഇവര്‍ അരയുംതലയും മുറുക്കി രംഗത്തുണ്ട്. ഇവരുടെ ജല്പനങ്ങള്‍ക്കു വിശ്വാസികളുടെയിടയില്‍ സ്വീകാര്യത ലഭിക്കുന്നതിനായി ഡോക്ടറേറ്റും മെത്രാന്‍പദവിയുമൊക്കെ നല്‍കി ആദരിക്കുന്നതാണ് സാത്താന്റെ പുതിയ കുതന്ത്രം!
ഇന്ന് കത്തോലിക്കാസഭയില്‍ മെത്രാനാകാനുള്ള മാനദണ്ഡം വചനനിഷേധത്തിലെ പ്രാഗത്ഭ്യമാണ്. ഇത്തരത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചു മെത്രാന്‍പദവി സ്വന്തമാക്കിയ ഒരു മനുഷ്യന്‍ പൊട്ടിനെ മഹത്വപ്പെടുത്തിക്കൊണ്ട് രംഗത്തിറങ്ങിയത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍പെട്ടിട്ടുണ്ടാകും. ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക മാധ്യമത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഇയാള്‍ പൊട്ടിന് പിന്തുണ പ്രഖ്യാപിച്ചത്. 'പൊട്ട് കുത്തിയാല്‍ പോകുന്നതോ വിശ്വാസം?' എന്ന ശീര്‍ഷകത്തോടെ ആരംഭിക്കുന്ന ലേഖനത്തിന്റെ രചയിതാവ് ഡോക്ടര്‍ ജോസഫ് പാംപ്ലാനിയാണ്. തലശ്ശേരി അതിരൂപതാ ബൈബിള്‍ അപ്പസ്തോലിക് ഡയറക്ടറും ശാലോം ടെലിവിഷനിലെ പ്രഭാഷകനുമായിയൂന്ന ഡോക്ടര്‍ പാംപ്ലാനി ഇപ്പോള്‍ തലശ്ശേരി അതിരൂപതയുടെ മെത്രാനുമാണ്. ബൈബിളിലെ ആദ്യ അദ്ധ്യായങ്ങളൊക്കെ യക്ഷിക്കഥയാണെന്നു പ്രഖ്യാപിച്ച് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇദ്ദേഹത്തിന്റെ പുതിയ വെളിപാടുകളെ മനോവ വിചാരണയ്ക്കു വിധേയമാക്കിയിരുന്നു. കത്തോലിക്കാസഭയിലെ 'പണ്ഡിത ഭോഷ്ക്കുകള്‍' എന്ന ശീര്‍ഷകത്തോടെ പാംപ്ലാനിക്ക് മനോവ നല്‍കിയ മറുപടി വായിക്കാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'കത്തോലിക്കാസഭയിലെ 'പണ്ഡിത ഭോഷ്ക്കുകള്‍'!
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!
NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- YouTube