21 - 10 - 2017
'യോഗ' എന്നത് ഹിന്ദുത്വം പ്രചരിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി ആവിഷ്കരിച്ചിരിക്കുന്ന പൈശാചിക സിദ്ധാന്തമാണെന്ന് പലവട്ടം മനോവ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അപ്പോഴൊക്കെ മനോവയെ എതിര്‍ക്കാന്‍ മുന്നിട്ടുനിന്നത് ക്രിസ്ത്യാനികളുടെയിടയില്‍ കടന്നുകൂടിയ സംഘപരിവാരങ്ങളാണ്. ഹിന്ദുത്വത്തിന് ആഗോളതലത്തില്‍ സ്വീകര്യതയുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ചില 'സംഘിമെത്രാന്മാര്‍' തങ്ങളുടെ വാലാട്ടികളെ ഉപയോഗിച്ച് മനോവയെ പുലഭ്യം പറഞ്ഞു. ഭീഷണിയുമായി രംഗത്തുവന്നവരും കുറവല്ല. എന്നാല്‍, ഹിന്ദുത്വ ഭീകരതയുടെ വക്താക്കള്‍ തങ്ങളുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായി യോഗയെ ഉപയോഗിക്കുന്നു. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല; മറിച്ച്, ആഗോളതലത്തില്‍ പരീക്ഷിച്ചു വിജയിച്ച ആയുധംതന്നെയാണ് യോഗ!
യോഗാകേന്ദ്രങ്ങളില്‍ എന്താണു നടക്കുന്നത്? ഞെട്ടിക്കുന്ന ചില വാര്‍ത്തകള്‍ ഈ അടുത്തകാലത്തു നാം കേട്ടു. കൊച്ചിയിലെ കണ്ടനാട് എന്ന സ്ഥലത്തെ യോഗാകേന്ദ്രത്തെ സംബന്ധിച്ചുള്ള വാര്‍ത്തയായിരുന്നു അത്. ഇവിടെ ഒരു ചോദ്യം മനോവ ഉയര്‍ത്തുകയാണ്: കണ്ടനാട് യോഗാകേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ പീഡനത്തിനിരയാക്കപ്പെട്ടത് എന്തിന്റെ പേരിലായിരുന്നു? തടവിലാക്കപ്പെട്ട പലരും ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് ഇരയാക്കപ്പെട്ട പെണ്‍കുട്ടിതന്നെയാണ്! സംഘപരിവാര്‍ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനമാണ് കണ്ടനാടുള്ള ശിവശക്തി യോഗാകേന്ദ്രം! എറണാകുളത്തെ തൃപ്പൂണിത്തുറയ്ക്ക് അടുത്തു സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം, യോഗ ആന്റ് റിസേര്‍ച്ച് സെന്റര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുമതത്തില്‍നിന്നു മറ്റു മതങ്ങളിലേക്കു പരിവര്‍ത്തിതരായവരും മറ്റു മതങ്ങളിലെ വ്യക്തികളുമായി പ്രണയബന്ധത്തിലാകുകയോ വിവാഹിതരാകുകയോ ചെയ്തവരുമായ വ്യക്തികളെ മടക്കിക്കൊണ്ടുവരിക എന്ന ദൗത്യം ഈ സ്ഥാപനം ഏറ്റെടുത്തിരിക്കുന്നു. ഓരോ ദിവസവും ഈ സ്ഥാപനത്തിനെതിരേ പരാതികളുമായി പെണ്‍കുട്ടികള്‍ രംഗത്തുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
'ഹിന്ദു ഹെല്‍പ് ലൈന്‍' എന്ന വ്യാജ സംഘടനയുടെ മറവില്‍ സംഘപരിവാര്‍ വളണ്ടിയര്‍മാര്‍ ഓരോ ഹൈന്ദവ യുവതികളെയും നിരീക്ഷിച്ചുവരുന്നു! ഹൈന്ദവ യുവതികള്‍ അന്യമതത്തില്‍പ്പെട്ട( ക്രിസ്ത്യന്‍, മുസ്ലിം) യുവാക്കളുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ ഈ യുവതികളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടെത്തി ഉപദേശങ്ങള്‍ നല്‍കുകയെന്നതാണ് ഇവരെടുക്കുന്ന ആദ്യത്തെ ചുവടുവയ്പ്പ്. മാതാപിതാക്കളെ ബോധാവത്ക്കരിച്ചതിനുശേഷം അവരുടെ സഹായത്തോടെ യുവതികളെ യോഗാകേന്ദ്രത്തില്‍ എത്തിക്കുന്നു. ദീര്‍ഘകാലത്തെ യോഗാപരിശീലനം, കൗണ്‍സലിംഗ് മുതലായ മസ്തിഷ്കപ്രക്ഷാളനങ്ങളിലൂടെ മനസ്സുതിരിക്കാന്‍ ശ്രമിക്കുന്ന രീതിയാണ് ശിവശക്തി യോഗാകേന്ദ്രത്തിന്റെ രീതി. ഹൈന്ദവ തത്വസംഹിതകളെ ശ്രേഷ്ഠവാത്ക്കരിക്കുകയും മറ്റിതര മതങ്ങളെക്കുറിച്ചു വ്യാജമായ അറിവുകള്‍ നല്‍കുകയും ചെയ്യുന്ന ശൈലിയാണ് ഇവര്‍ പരീക്ഷിക്കുന്നത്. യുക്തിസഹമല്ലാത്ത ഹൈന്ദവ മിത്തോളജിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തവരെ മര്‍ദ്ദനത്തിലൂടെയും ലൈംഗീക അതിക്രമത്തിലൂടെയും പീഡിപ്പിക്കുന്നു. ഇത് മനോവ ഉയര്‍ത്തുന്ന വാദഗതികളായി ആരും എഴുതിത്തള്ളേണ്ട. എന്തെന്നാല്‍, ഈ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന കൃഷ്ണകുമാര്‍ എന്ന ചങ്ങനാശ്ശേരിക്കാരന്റെ മൊഴിയാണിത്. ഈ സ്ഥാപനത്തില്‍നിന്നു തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട മൂന്നു യുവതികളും ഇതേ മൊഴിതന്നെ കോടതിയില്‍ നല്‍കിയിട്ടുണ്ട്. വൈരുദ്ധ്യങ്ങളില്ലാത്ത മൊഴികളാണ് എല്ലാവരും നല്‍കിയിരിക്കുന്നതെങ്കില്‍, സത്യമന്വേഷിച്ചു മറ്റൊരിടത്തും പോകേണ്ടതില്ല.
ശിവശക്തി യോഗാകേന്ദ്രത്തില്‍നിന്നു തന്ത്രപൂര്‍വ്വം പുറത്തിറങ്ങിയ മൂന്നു യുവതികളുടെ പരാതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നു. ഇവര്‍ ഇവരില്‍ രണ്ടുപേര്‍ ക്രിസ്ത്യാനികളായ യുവാക്കന്മാരെ വിവാഹം ചെയ്ത വ്യക്തികളാണെങ്കില്‍, ഒരു പെണ്‍കുട്ടി ക്രിസ്ത്യന്‍ യുവാവുമായി പ്രണയബന്ധത്തിലാണ്. വിവാഹിതരായ രണ്ടു പെണ്‍കുട്ടികളും മതം മാറിയിട്ടില്ല. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ഒരിക്കല്‍പ്പോലും തങ്ങളെ മതംമാറ്റത്തിനു പ്രേരിപ്പിച്ചിട്ടില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയത്തിലായിരിക്കുന്ന പെണ്‍കുട്ടിയുടെ അനുഭവം കുറച്ചുകൂടി വ്യത്യസ്തവും ഭീകരവുമാണ്. ക്രിസ്ത്യന്‍ യുവാവുമായുള്ള തന്റെ പ്രണയത്തില്‍നിന്നു മോചിപ്പിക്കാന്‍ ഒരു ഹിന്ദുവിനെക്കൊണ്ട് നിര്‍ബ്ബന്ധപൂര്‍വ്വം ഇവളെ വിവാഹം കഴിപ്പിച്ചു. യോഗാകേന്ദ്രത്തില്‍ ഒരുക്കിയ സംവീധാനത്തിലൂടെയാണ് സംഘപരിവാരങ്ങള്‍ ഈ ഭീകരത നടപ്പാക്കിയത്. ആന്ധ്രപ്രദേശുകാരിയായ ഈ യുവതി ബാംഗ്ലൂരാണ് ജോലിചെയ്യുന്നത്. വിദ്യാസമ്പന്നരും വിവേകമതികളുമായ ഇവര്‍ കോടതിയെ സമീപിക്കാന്‍ തയ്യാറയതുപോലെ, പാവപ്പെട്ടവരും ദുര്‍ബ്ബലകളുമായ യുവതികള്‍ തയ്യാറാകണമെന്നില്ല. ഇത്തരത്തില്‍ സംഘപരിവാര്‍ ഭീകരന്മാരുടെ പീഡനത്തിനിരയാക്കപ്പെട്ടിട്ടും മൗനം അവലംബിക്കുന്ന അനേകം പെണ്‍കുട്ടികള്‍ കേരളത്തിലുണ്ട്.
ഹൈക്കോടതിയെ സമീപിച്ച മൂന്നു യുവതികളുടെ പരാതികളില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നു കാണിച്ചാണ് കൃഷ്ണകുമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ശിവശക്തി യോഗാകേന്ദ്രത്തിലെ മുന്‍ ജീവനക്കാരന്‍കൂടിയായ ഇദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ നമ്മെ ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ട്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താമെന്നും കൃഷ്ണകുമാര്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. മസ്തിഷ്ക പ്രക്ഷാളനത്തിനായി യോഗാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന യുവതികളെ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും കുത്തിവച്ച് ഇവരെ തങ്ങളുടെ അടിമകളാക്കുന്ന രീതിയാണ് ഈ സംഘം അവലംബിക്കുന്നത്. കൂടാതെ, ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന യുവതികളുടെ നഗ്നചിത്രങ്ങളെടുത്ത് ഇവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതും ഈ സംഘത്തിന്റെ പ്രത്യേകതയാണ്! ഈ യോഗാകേന്ദ്രത്തില്‍ എത്തപ്പെടുന്ന എല്ലാ യുവതികളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് ലാപ്ടോപില്‍ ശേഖരിച്ചുവയ്ക്കുകയും തങ്ങള്‍ക്ക് വശംവദരാകാത്തവരെ ഈ ചിത്രങ്ങള്‍ കാണിച്ചു വരുതിയിലാക്കുകയും ചെയ്യുന്ന രീതിയാണ് സംഘപരിവാരങ്ങള്‍ അനുവര്‍ത്തിക്കുന്നത്. മയക്കുമരുന്നുകള്‍ നല്‍കിയാണ് ഇവയൊക്കെ സാധ്യമാക്കുന്നതെന്നും കൃഷ്ണകുമാര്‍ പറയുന്നു!
'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍'!
സംഘപരിവാരങ്ങളുടെ ഒരു ഉപശാഖയാണ് 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍! ഇസ്ലാമിക യുവാക്കളാല്‍ വഞ്ചിക്കപ്പെടുന്ന യുവതികളെ മോചിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ക്കു സഹായഹസ്തവുമായി ഇറങ്ങിയിരിക്കുന്ന ഈ സംഘികളുടെ കാപട്യവും പൈശാചികതയും തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. ഹൈന്ദവ യുവാക്കളുടെ കരാളഹസ്തങ്ങളില്‍ പതിച്ചിട്ടുള്ള ക്രൈസ്തവ യുവതികളുടെ കാര്യത്തില്‍ ഇവര്‍ ഒന്നും പറയുന്നില്ല. അതായത്, ക്രിസ്ത്യാനികളെ ഹിന്ദുമതത്തില്‍ ലയിപ്പിക്കാന്‍, ചില 'സംഘി' മെത്രാന്മാരുടെ ആശിര്‍വാദത്തോടെ ആരംഭിച്ചിരിക്കുന്ന പൈശാചിക സംഘടനയാണ് 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍'! ക്രൈസ്തവനാമധാരികളായ ചില ബിജെപി പ്രവര്‍ത്തകരാണ് ഈ പ്രസ്ഥാനത്തിന്റെ നായകന്മാര്‍! ഇതിനെ സംബന്ധിച്ചുള്ള ലേഖനം മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍ കൂടുതല്‍ വിവരണം ആവശ്യമില്ലെന്നാണ് മനോവ കരുതുന്നത്. ആ ലേഖനം വായിക്കാത്തവര്‍ക്കുവേണ്ടി ഇവിടെ അതിന്റെ 'ലിങ്ക്' ചേര്‍ത്തുവയ്ക്കുന്നു. 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' ഒരു സംഘപരിവാര്‍ ഉപശാഖ!
കേരളത്തിലെ മിശ്രവിവാഹങ്ങളില്‍ ഏറെയും ഹിന്ദു യുവാക്കളുമായി ക്രിസ്ത്യന്‍ യുവതികള്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവാഹങ്ങളാണ്. കേരളത്തിലെ മാത്രം അവസ്ഥയല്ല ഇത്; ലോകത്തിലെ മുഴുവന്‍ കണക്കുകളും ഇതുതന്നെയാണു വ്യക്തമാക്കുന്നത്. ഇസ്ലാമിക യുവാക്കളുമായി ഉള്ളതിനേക്കാള്‍ അനേകം മടങ്ങാണ് ഹിന്ദു യുവാക്കളുമായി ക്രിസ്ത്യന്‍ യുവതികള്‍ ഏര്‍പ്പെട്ടിരിക്കുന്ന അവിഹിത വിവാഹങ്ങള്‍! ഇത്തരം വിവാഹങ്ങളും പ്രണയങ്ങളും തടയാന്‍ 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' പ്രവര്‍ത്തകര്‍ തയ്യാറാകില്ലെന്ന് അവര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ ഏതൊരു വിജാതിയതയിലേക്കു കടന്നുപോയാലും ഫലം ആത്മനാശമാണ്! ഇക്കാരണത്താല്‍ത്തന്നെ, സഹായഹസ്തവുമായി ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ ഉപശാഖയെ തള്ളിക്കളയാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം. അല്ലാത്തപക്ഷം, ആട്ടിന്‍തോല്‍ അണിഞ്ഞ ചെന്നായ്ക്കള്‍ നിങ്ങളുടെ രക്തം കുടിക്കുകതന്നെ ചെയ്യും!
ശിവശക്തി യോഗാകേന്ദ്രത്തില്‍ പീഡിപ്പിക്കപ്പെട്ട മൂന്നു യുവതികളും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയോ പ്രണയിക്കുകയോ ചെയ്തത് ക്രിസ്ത്യന്‍ യുവാക്കളെയാണ്. ഈ കേന്ദ്രത്തിന്റെ തടങ്കല്‍പ്പാളയത്തില്‍ ശേഷിക്കുന്ന 65 യുവതികളില്‍ ആരെല്ലാം ഏതെല്ലാം മതങ്ങളിലെ യുവാക്കളുമായിട്ടാണ് പ്രണയബദ്ധരോ വിവാഹിതാരോ ആയതെന്നു വ്യക്തമല്ല. മൂന്നു യുവതികളുടെ കാര്യം നാം മനസ്സിലാക്കിക്കഴിഞ്ഞതാണ്. ക്രിസ്തീയ യുവാക്കളുമായി വിവാഹിതരായ ഇവരില്‍ ആരും ക്രിസ്തുമതം സ്വീകരിച്ചിട്ടില്ല. ഇവിടെ നാം ഗൗരവമായി ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. എന്തെന്നാല്‍, ക്രിസ്ത്യന്‍ യുവാക്കളില്‍ മാത്രമാണ് സെക്കുലറിസത്തിന്റെ ദുരാത്മാവ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇസ്ലാമിക യുവാവുമായി ഏതൊരു മതത്തിലെ യുവതി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാലും അവള്‍ ഇസ്ലാംമതം സ്വീകരിക്കണം. അതുപോലെതന്നെ, ഹിന്ദുമതത്തിലെ യുവാക്കളുമായി ക്രൈസ്തവ യുവതികള്‍ വിവാഹിതരായാല്‍ ആര്യസമാജം വഴി അവള്‍ ഹിന്ദുമതം സ്വീകരിക്കണം. ഇസ്ലാംമതത്തിലെ യുവതികള്‍ സാധാരണഗതിയില്‍ ഹിന്ദു യുവാക്കളുമായി വിവാഹത്തില്‍ ഏര്‍പ്പെടാറില്ല എന്നതുകൊണ്ടാണ് ക്രൈസ്തവ യുവതികളുടെ കാര്യം മാത്രം ഇവിടെ പ്രതിപാദിച്ചത്. ഇസ്ലാംമതത്തിലെ യുവതികളും ഹിന്ദുമതത്തിലെ യുവതികളും സംരക്ഷിക്കപ്പെടേണ്ടതിന് അവര്‍ ഇരുകൂട്ടരും ജാഗ്രത പുലര്‍ത്തുമ്പോള്‍, ക്രൈസ്തവ യുവതികളെ അന്യമതക്കാരന്‍ കൊണ്ടുപോയാലും വേദനിക്കാനോ പ്രതിരോധം തീര്‍ക്കാനോ ക്രൈസ്തവരുടെയിടയില്‍ ആരുമില്ല.
'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്നപേരിലുള്ള സംഘടനയ്ക്ക് രൂപംനല്കിയതും അതിനു നേതൃത്വം നല്‍കുന്നതും സംഘപരിവാര്‍ ആണെന്നു മനസ്സിലാക്കിയവര്‍ വളരെ ചുരുക്കമാണ്. മനസ്സിലാക്കിയവര്‍ത്തന്നെ, ഇതിന്റെ പിന്നില്‍ സംഘപരിവാര്‍ ശക്തികള്‍ എന്താണു ലക്ഷ്യമിടുന്നതെന്നു ചിന്തിക്കുന്നില്ല. മറഞ്ഞിരിക്കുന്ന നിഗൂഢതകള്‍ തിരിച്ചറിയണമെങ്കില്‍ വരികള്‍ക്കിടയിലുള്ള വായന അനിവാര്യമാണ്. കാപട്യങ്ങളെ തിരിച്ചറിയാത്ത നിഷ്ക്കളങ്കരായി മാത്രം ഒതുങ്ങിക്കൂടേണ്ട സമൂഹമാണു തങ്ങളെന്ന അപകടകരമായ പഠനമാണ് ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്നത്. ക്രിസ്ത്യാനികളായ നമുക്ക് യേഹ്ശുവാ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് ഇപ്രകാരമാണ്: "ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്ക്കളങ്കരുമായിരിക്കുവിന്‍"(മത്താ: 10; 16). കളങ്കമില്ലാത്തവരായി വ്യാപരിക്കുമ്പോഴും ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തണമെന്ന മുന്നറിയിപ്പാണ് നാമിവിടെ വായിച്ചത്. അപകടം വരുന്ന വഴി മുന്‍കൂട്ടി മനസ്സിലാക്കുന്നവരാണ് വിവേകികള്‍! സംഘപരിവാറിനു ക്രിസ്ത്യാനികളോടുള്ള സഹാനുഭൂതിയുടെ ഭാഗമായിട്ടാണ് 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' രൂപീകരിച്ചതെന്നു ചിന്തിക്കുന്നവര്‍ നിരീക്ഷണപാടവം ഇല്ലാത്തവരാണ്. കോഴിയുടെ സംരക്ഷണം കുറുക്കനെ എല്പിക്കുന്നതുപോലെയാണ് സംഘപരിവാരങ്ങളെ ആശ്രയിക്കുന്ന ക്രിസ്ത്യാനിയുടെ അവസ്ഥ. ഇത് മനസ്സിലാകണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം കൂടിയേതീരൂ!
ഒരു പിശാചില്‍നിന്നു രക്ഷനേടാന്‍ മറ്റൊരു പിശാചിന്റെ സഹായം സ്വീകരിക്കുന്നവര്‍ വിവേകശൂന്യരും തങ്ങള്‍ക്കുതന്നെ അപകടം വരുത്തിവയ്ക്കുന്നവരുമാണ്! തങ്ങള്‍ ആശ്രയം കണ്ടെത്തിയ പിശാചിനാല്‍ വിഴുങ്ങപ്പെടുക എന്നതായിരിക്കും ഇവരുടെ അന്ത്യം! 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' പ്രവര്‍ത്തകരുമായി സംസാരിച്ചതിലൂടെ ഇക്കാര്യം മനോവ സ്ഥിരീകരിക്കുകയും ചെയ്തു. ഇസ്ലാമിക യുവാക്കളില്‍നിന്നു ക്രൈസ്തവ യുവതികളെ രക്ഷിക്കാമെന്ന വാഗ്ദാനവുമായി ഇറങ്ങിയിരിക്കുന്ന ഇവരോട് മനോവ ചോദിച്ച ചോദ്യമിതാണ്: "കേരളത്തിലെ ക്രൈസ്തവ യുവതികളില്‍ അധികവും ഹിന്ദു യുവാക്കളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവരില്‍നിന്ന്‍ ക്രൈസ്തവ യുവതികളെ മോചിപ്പിക്കാന്‍ നിങ്ങള്‍ എന്തുചെയ്യും?". ഈ ചോദ്യത്തിനു മുന്നില്‍ ക്രൈസ്തവനാമധാരികളായ സംഘപരിവാരങ്ങള്‍ പരുങ്ങലിലായി! ക്രൈസ്തവര്‍ തങ്ങളുടെ മതം ഉപേക്ഷിച്ച് ഏതു മതത്തിലേക്കു കടന്നുപോയാലും അവരുടെ ആത്മനാശം സംഭവിച്ചുകഴിഞ്ഞു! നിത്യജീവനെ എന്നേയ്ക്കുമായി ഉപേക്ഷിക്കുന്ന പ്രക്രിയയാണ് വിജാതിയതയിലേക്കുള്ള ചേക്കേറല്‍!
മിശ്രവിവാഹം നിഷിദ്ധമാക്കിയ ദൈവം!
കത്തോലിക്കാസഭയിലെ വൈദീകരുടെ കാര്‍മ്മികത്വത്തില്‍ മിശ്രവിവാഹം ആശിര്‍വദിച്ച് വ്യഭിചാരത്തിനായി വഴിയൊരുക്കുന്നതിനെ പൈശാചികത എന്നല്ലാതെ, മറ്റൊരു വിശേഷണം നല്‍കാന്‍ മനോവ തയ്യാറല്ല. ഹിന്ദു ഹെല്‍പ് ലൈനിന്റെയോ ഇസ്ലാമിക സദാചാര പൊലിസിന്റെ മാതൃകയിലോ ഒരു സംഘടന ക്രിസ്ത്യാനികള്‍ക്ക് ആവശ്യമാണെന്നല്ല പറഞ്ഞുവരുന്നത്. വിജാതിയനോടൊപ്പം വ്യഭിചാരജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ മോചിപ്പിച്ച്, ഒരു ക്രൈസ്തവ യുവാവിന്റെ തലയില്‍ ആ വിഴുപ്പ് കെട്ടിവയ്ക്കുന്നതിനെ മനോവ അംഗീകരിക്കുന്നില്ല. എന്തെന്നാല്‍, വിജാതിയരോടൊപ്പം അവിഹിതവേഴ്ചയില്‍ ഏര്‍പ്പെട്ട ഒരു സ്ത്രീയുടെമേല്‍ പിശാചിന്റെ ആധിപത്യം സ്ഥിരപ്പെടും! ഇക്കാരണത്താല്‍, ഇത്തരത്തിലുള്ള വ്യഭിചാരത്തിലൂടെ കടന്നുകൂടുന്ന വ്യഭിചാരദുര്‍ഭൂതം അവളെ എന്നേക്കുമായി സത്യദൈവത്തില്‍നിന്ന് അകറ്റിക്കളയും. മഹാജ്ഞാനിയും മഹത്വപൂര്‍ണ്ണനുമായിരുന്ന സോളമനു സംഭവിച്ചത് ഈ ദുരന്തമായിരുന്നു. ഇത് വ്യഭിചാരദുര്‍ഭൂതത്തിന്റെ പ്രത്യേകതയാണ്. ഈ വചനം നോക്കുക: "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസിയാ: 5; 4). അന്യമതസ്ഥരുമായുള്ള വിവാഹത്തിന്റെ ദുരന്തം നിസ്സാരമാണെന്ന് ആരും കരുതരുത്. നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ മക്കളാണ് നാമോരോരുത്തരും. അതുപോലെതന്നെ, വിജാതിയര്‍ ആരാധിക്കുന്ന ദേവന്റെ മക്കളാണ് അവര്‍!
ബൈബിള്‍ ഇപ്രകാരം നമുക്കു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). അങ്ങനെയെങ്കില്‍ വിജാതിയരുടെ പിതാവ് പിശാചാണ്. വിജാതിയരുമായുള്ള വിവാഹത്തെ യാഹ്‌വെ ശക്തമായി വിലക്കിയിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. മറ്റൊരു കാരണം യാഹ്‌വെ തന്നെ വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്‍മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്‍മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). മിശ്രവിവാഹം ഇത്രമാത്രം ഗുരുതരമായ പാപമായിരിക്കെ, ഈ പാപത്തോടു നിസംഗത പുലര്‍ത്തുന്നത് അജ്ഞതയില്‍ വ്യാപരിക്കുന്നതുകൊണ്ടാണ്. ഇത്തരം അവിഹിതവേഴ്ച്ചകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സഭയിലെ ആചാര്യന്മാര്‍ സ്വീകരിക്കുന്നതും.
അന്യമതത്തില്‍പ്പെട്ട ഒരു യുവതിയോ യുവാവോ വിജാതിയതയില്‍ തുടരുന്നിടത്തോളം വിവാഹമോ ലൈംഗീകബന്ധമോ നമുക്ക് അനുവദിച്ചിട്ടില്ല. എന്തെന്നാല്‍, ഈ അവസരത്തില്‍ അവര്‍ സാത്താന്റെ സന്തതികളാണ്. ആരും ഇതുകേട്ട് നെറ്റിചുളിക്കുകയോ അസ്വസ്ഥരാകുകയോ വേണ്ടാ. എന്തെന്നാല്‍, ഒരുവന്‍ ആരാധിക്കുന്നത് ആരെയാണോ, അവനാണ് ആ വ്യക്തിയുടെ പിതാവ്. നാം ദൈവത്തിന്റെ മക്കളായത് എങ്ങനെയാണെന്നു നാം കണ്ടു. അപ്രകാരംതന്നെ പിശാചിനെ ആരാധിക്കുന്ന വിജാതിയര്‍ പിശാചിന്റെ സന്തതികളാണ്. അന്യദേവന്റെ പുത്രിയുമായോ പുത്രനുമായോ വിവാഹം നമുക്കു നിഷിദ്ധമാണെന്നു വ്യക്തമാക്കുന്ന വചനം ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "യെഹൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. യെരുശലെമിലും യിസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്കു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്കു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു യാഹ്‌വെ വിച്‌ഛേദിക്കട്ടെ"(മലാക്കി: 2; 11, 12).
ഇത്തരം വിവാഹങ്ങളെ വിഗ്രഹങ്ങളുമായുള്ള വ്യഭിചാരമായി കണക്കാക്കുന്നുവെന്ന് യാഹ്‌വെ അരുളിചെയ്തിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു"(എസക്കി: 23; 37). ഇങ്ങനെയുള്ള ബന്ധങ്ങളില്‍ ജനിക്കുന്ന സന്തതികളെക്കുറിച്ചും ബൈബിള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഈ വചനം നോക്കുക: "ദൈവം വിചാരണനടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകും"(ജ്ഞാനം:4;6). വിജാതിയരുമായുള്ള വിവാഹം ദൈവീകനിയമങ്ങള്‍ക്കു വിരുദ്ധമായതുകൊണ്ടുതന്നെ അത് വ്യഭിചാരമാണ്. അങ്ങനെയുള്ള ബന്ധത്തിലൂടെ ജനിക്കുന്ന സന്തതികള്‍പ്പോലും ശാപഗ്രസ്തരാണെന്നു യാഹ്‌വെ അരുളിച്ചെയ്യുന്നു: "വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ദ്ധക്യവും അവമാനം നിറഞ്ഞതായിരിക്കും. യൗവ്വനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല"(ജ്ഞാനം: 3; 16-18). അന്യമതക്കാരനുമായി നിങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ മടിക്കാത്ത സെക്കുലര്‍ മാതാപിതാക്കള്‍ തങ്ങളുടെ തലമുറയെ ഉന്മൂലനം ചെയ്യുകയാണെന്നു തിരിച്ചറിയണം!
ആയതിനാല്‍ത്തന്നെ, ഒരു ക്രൈസ്തവ യുവതി വിജാതിയനോടൊപ്പം അവിഹിതവേഴ്ചയില്‍ ഏര്‍പ്പെടാതിരിക്കേണ്ടതിനുള്ള മുന്‍കരുതലാണ് നമ്മുടെ ഭാഗത്തുനിന്നു വേണ്ടത്. വ്യക്തമായ മതബോധനമാണ് ഏക പ്രതിവിധി. കത്തോലിക്കാ മതബോധനഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രബോധനമല്ല മനോവ ഉദ്ദേശിച്ചത്. ഇന്നത്തെ മുഴുവന്‍ ദുരന്തങ്ങളുടെയും കാരണങ്ങളില്‍ പ്രഥമ സ്ഥാനമാണ് യുവജന മതബോധന ഗ്രന്ഥത്തിനുള്ളത്. സെക്കുലറിസത്തിന്റെ പൈശാചിക ആശയങ്ങളില്‍ തളയ്ക്കപ്പെട്ട വൈദീകരെയും മെത്രാന്മാരെയും ബഹിഷ്ക്കരിക്കാന്‍ തയ്യാറായാല്‍ നിങ്ങളുടെ മക്കളും തലമുറയും രക്ഷപ്രാപിക്കും! കത്തോലിക്കാസഭയിലെ സെക്കുലര്‍ വൈദീകരെ നിലയ്ക്കുനിര്‍ത്താന്‍ സഭ തയ്യാറാകണം. മതബോധന ശൈലി പൊളിച്ചെഴുതുകയും ദൈവവചനം പഠിപ്പിക്കാന്‍ തയ്യാറാകുകയും വേണം. അങ്ങനെയെങ്കില്‍ ക്രിസ്ത്യാനിപെണ്ണുങ്ങള്‍ വ്യഭിചരിക്കുകയോ പിഴച്ചു പ്രസവിക്കുകയോ ചെയ്യാതിരിക്കും!
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും ഘര്‍വാപ്സി യാഥാര്‍ത്ഥ്യമാക്കാന്‍ ഇവര്‍ രൂപകൊടുത്തിട്ടുള്ള ഹിന്ദു ഹെല്‍പ് ലൈന്‍, ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ തുടങ്ങിയ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനരീതികള്‍ കുറച്ചുകൂടി ആഴത്തില്‍ ക്രൈസ്തവര്‍ മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ക്രൈസ്തവ യുവതികളെയാണ്. എന്നാല്‍, ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത അനേകം ക്രൈസ്തവര്‍ ഇവര്‍ ഒരുക്കിയ കെണിയില്‍ പതിക്കുന്നു. 'ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍' എന്നപേരില്‍ ക്രൈസ്തവര്‍ക്ക് കൈത്താങ്ങുമായി കടന്നുവന്നിരിക്കുന്നത് സംഘപരിവാരങ്ങള്‍ തന്നെയാണ്. ചില 'സംഘി' മെത്രാന്മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. മെത്രാന്മാര്‍ പിന്തുണയ്ക്കുന്നു എന്ന കാരണത്താല്‍ നിര്‍ദ്ദോഷികളായ ചില ക്രൈസ്തവര്‍ ഈ സംഘത്തിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം മനസ്സിലാക്കാതെ കെണിയില്‍ നിപതിക്കുന്നു. ഇവിടെയാണ് ഒരു പുനര്‍വിചിന്തനം അനിവാര്യമാകുന്നത്.
ക്രിസ്ത്യന്‍ യുവതികളെ ലക്ഷ്യമിട്ട് സംഘപരിവാര്‍!
ഇസ്ലാമിക യുവതികളെ ലക്ഷ്യമിട്ടിട്ടു കാര്യമില്ലെന്ന് സംഘപരിവാരങ്ങള്‍ക്കു നന്നായറിയാം. ആയതിനാല്‍, ഇവരുടെ ലക്‌ഷ്യം ക്രൈസ്തവ യുവതികളുടെ നേരെയാണ്. ഇത് കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമാണെന്ന് ആരും കരുതരുത്. 2024 ആകുമ്പോഴേക്കും ഇന്ത്യയെ ക്രിസ്തീയ വിമുക്തമാക്കുക എന്ന അജണ്ടയുമായാണ് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിനെ ഇല്ലാതാക്കുകയെന്നത് സംഘപരിവാര്‍ ശക്തികളെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ലെന്ന് ആര്‍ക്കുതന്നെ അറിയാം. എന്നാല്‍, ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്നത് നിസ്സാരമാണെന്ന് ഇവര്‍ കരുതുന്നു. ക്രിസ്തീയ സഭകളിലെ ചില 'സംഘി' മെത്രാന്മാരെ കണ്ടിട്ടാണ് ഇവര്‍ ഇങ്ങനെ ചിന്തിക്കുന്നത്. എന്നാല്‍, മറ്റേതൊരു മതത്തെ ഉന്മൂലനം ചെയ്യാന്‍ സാധിച്ചാലും ക്രിസ്തീയതയെ തകര്‍ക്കാന്‍ സംഘികള്‍ക്കെന്നല്ല, ഈ ഭൂമുഖത്തുള്ള ഒരു പ്രഭുത്വങ്ങള്‍ക്കും സാധിക്കില്ല എന്ന് അനുഭവത്തിലൂടെ ഇവര്‍ പഠിക്കാനിരിക്കുന്നതെയുള്ളൂ! ക്രിസ്ത്യാനികളുടെയിടയില്‍ കാവിയണിഞ്ഞ സംഘികള്‍ പണ്ടുമുതല്‍ക്കേയുണ്ട്. അവരെ ക്രൈസ്തവരുടെ ഗണത്തില്‍ ദൈവം എന്നിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! അത്തരത്തിലുള്ള ചില കപടനാട്യക്കാരെ ഹിന്ദുവിനു വേണമെങ്കില്‍ സ്വന്തമാക്കാം. അവര്‍ ഒഴിഞ്ഞുപോകുന്നത് അനുഗ്രഹമായി കരുതുന്നവരാണ് യഥാര്‍ത്ഥ ദൈവമക്കള്‍!
പുറത്തുള്ള ശത്രുക്കളെക്കാള്‍ അപകടകാരികള്‍ പാളയത്തിലുള്ള ശത്രുക്കളാണെന്നു നമുക്കറിയാം. ക്രൈസ്തവരും ക്രിസ്തീയതയും നേരിടുന്ന പ്രധാന ഭീഷണിയും ഇതുതന്നെയാണ്! പാളയത്തില്‍ ശത്രുക്കളെ തിരിച്ചറിയാന്‍ കഴിയാത്തവിധം ആശയപരമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടവര്‍ ക്രൈസ്തവ സഭകളിലുണ്ട്. അജ്ഞതമൂലം അപകടത്തില്‍പ്പെടുന്ന സാഹചര്യം ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ മതബോധകര്‍ മാത്രമാണ്. എന്നിരുന്നാലും, സത്യം അന്വേഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസികള്‍ക്കുമുണ്ട്. വ്യാജ ഉപദേശകര്‍ ദൈവദൂതന്മാരുടെ വേഷത്തില്‍പ്പോലും കടന്നുവരാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍, സഭാധികാരികളുടെ രൂപത്തില്‍ വ്യാജന്മാര്‍ കടന്നുവരാനുള്ള സാധ്യത വളരെ കൂടുതലാണെന്നു നാം തിരിച്ചറിയണം. സത്യദൈവത്തിന്റെ നിയമങ്ങളും മുന്നറിയിപ്പുകളും എന്താണെന്ന് അറിയാന്‍ മതബോധന ഗ്രന്ഥങ്ങളെക്കാള്‍ അധികമായി ദൈവവചനമാണ് നമുക്ക് സഹായകമാകുന്നത്. ആയതിനാല്‍, നമ്മുടെ ആത്മാവിന്റെ വില മനസ്സിലാക്കി ദൈവവചനത്തെ നെഞ്ചോടു ചേര്‍ക്കാന്‍ നാം തയ്യാറാകണം. നമ്മുടെ ആത്മാക്കളുടെ രക്ഷാകവചമായി വചനം ധരിച്ചിട്ടുണ്ടെങ്കില്‍ ഏതൊരു ശത്രുവിനെയും ചെറുക്കാന്‍ നമുക്കു കഴിയും! നമ്മുടെ ആത്മാക്കളുടെ നാശത്തിനു കാരണമാകുന്നവിധം വ്യാജ ഉപദേശങ്ങള്‍ നല്‍കിയവര്‍ക്ക് അന്ത്യവിധിനാളില്‍ നമ്മെ രക്ഷിക്കാന്‍ സാധിക്കില്ല. ഇക്കാരണത്താല്‍ത്തന്നെ, ഉപദേശങ്ങളിലെ ദൈവവചന സത്യങ്ങള്‍ വിവേചിച്ചറിയാന്‍ ജാഗ്രതയോടെ ശ്രമിക്കണം. ഉപദേശകരുടെ സ്ഥാനമാനങ്ങളെക്കാള്‍, ഉപദേശങ്ങളില്‍ അടങ്ങിയിരിക്കുന്ന വചനസത്യങ്ങളാണ് പരിഗണിക്കേണ്ടത്.
ക്രിസ്തീയത എന്നത് യിസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയുമാണ്. യിസ്രായേലിനു യാഹ്‌വെ നല്‍കിയിരിക്കുന്ന നിയമങ്ങള്‍ത്തന്നെയാണ് ക്രിസ്ത്യാനികള്‍ അനുഷ്ഠിക്കേണ്ടത്. എന്തെന്നാല്‍, യേഹ്ശുവാ നമ്മെ അറിയിച്ചിരിക്കുന്നത് ഈ സത്യമാണ്. നിയമത്തെയോ പ്രവചനങ്ങളെയോ അസാധുവാക്കാന്‍ അവിടുന്ന് ശ്രമിച്ചില്ല. എന്നാല്‍, നിലവിലുണ്ടായിരുന്ന നിയമങ്ങളെ കടുപ്പമുള്ളതാക്കി സ്ഥിരപ്പെടുത്തുകയാണ് അവിടുന്ന് ചെയ്തത്. ആയതിനാല്‍, യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ നമുക്കു നല്‍കിയിട്ടുള്ള നിയമങ്ങളെ നാം കര്‍ശനമായി പാലിക്കണം. മിശ്രവിവാഹത്തിന്റെ കാര്യത്തിലും ഇതു ബാധകമാണ്. ഇവിടെയാണ് മാതാപിതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചു നാം ഗൗരവമായി ചിന്തിക്കേണ്ടത്. മക്കള്‍ വഴിതെറ്റിപ്പോകുന്നുവെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദികള്‍ മാതാപിതാക്കള്‍ത്തന്നെയാണ്! എന്തെന്നാല്‍, മഹാപ്രവാചകനായ മോശ ഇപ്രകാരം നമ്മോടു നിര്‍ദ്ദേശിച്ചിരിക്കുന്നു: "യിസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ യാഹ്‌വെ ഒരേയൊരു ദൈവമമാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കണം. ഞാനിന്നു കല്പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. ജാഗ്രതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. അവ കയ്യില്‍ ഒരടയാളമായും നെറ്റിത്തടത്തില്‍ പട്ടമായും അണിയണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലും എഴുതണം"(നിയമം: 6; 4-9).
ഈവിധത്തില്‍ നിയമത്തെ പരിഗണിക്കുകയും മക്കളെ പഠിപ്പിക്കുകയും ചെയ്യുന്നവരും അവരുടെ മക്കളും എക്കാലവും സംരക്ഷിക്കപ്പെടും. ഒരു വിജാതിയനും നിങ്ങളുടെ മക്കളെ സ്വാധീനിക്കാന്‍ കഴിയില്ല. എന്നാല്‍, ഇക്കാര്യത്തിലൊക്കെ ഉപേക്ഷ കാണിക്കുന്നവരും നിസംഗത പുലര്‍ത്തുന്നവരും വിലപിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല! ഏതെങ്കിലുമൊരു യുവതി വഴിപിഴച്ചു വിജാതിയനെ വരിക്കുന്നുവെങ്കില്‍, അവര്‍ മോശയുടെ ഉപദേശം അവഗണിച്ചവര്‍ മാത്രമായിരിക്കും.
ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാര്‍ പുലര്‍ത്തുന്ന ഹിന്ദു പ്രീണന നയം നാം കാണാതെപോകരുത്. ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ വക്താക്കളായി നിലകൊള്ളുന്നവര്‍ ക്രിസ്തീയതയെ ഹിന്ദുത്വവുമായി സമന്വയിപ്പിക്കാന്‍ അരയുംതലയും മുറുക്കി ഇറങ്ങിയിരിക്കുന്നവരാണ്. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ 'കമ്മ്യൂണിറ്റി ബൈബിള്‍' എന്നപേരില്‍ ഒരു പൈശാചിക ഗ്രന്ഥം തയ്യാറാക്കിയതും ഈ അജണ്ടയുടെ ഭാഗമായിട്ടാണെന്നു നാം തിരിച്ചറിയണം. സാംസ്കാരിക അനുരൂപണം എന്നനിലയില്‍ വിജാതിയ വത്ക്കരണം സഭയില്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കാന്‍ വിശ്വാസികള്‍ക്കു സാധിക്കുന്നില്ല. എതിര്‍ക്കുന്നവരെ സഭാവിരുദ്ധരെന്നും എതിര്‍ക്രിസ്തുവെന്നും ആക്ഷേപിച്ചുകൊണ്ട് ഇടയലേഖനങ്ങള്‍ ഇറക്കാനും ഇവര്‍ തയ്യാറാകുന്നു. സഭയില്‍ കടന്നുകൂടി അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന പൈശാചികശക്തികള്‍ മാഫിയാ സംഘങ്ങളെപ്പോലെയാണു പ്രവര്‍ത്തിക്കുന്നത്. സത്യത്തിന്റെ പക്ഷത്തുനിന്ന് എതിര്‍ക്കുന്നവരെ ഇവര്‍ വകവരുത്താന്‍ ശ്രമിക്കുന്നു. കത്തോലിക്കാസഭയിലെ മാഫിയാസംഘങ്ങള്‍ മനോവയ്ക്കെതിരേ അനേകംതവണ കൊലവിളികള്‍ നടത്തിയിട്ടുണ്ട്. ഇവരുടെ ഹൈന്ദവ ആഭിമുഖ്യമാണ് പല യുവതികളെയും വിജാതിയ യുവാക്കന്മാരിലേക്ക് ആകൃഷ്ടരാക്കുന്നത്.
സെക്കുലര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇല്ല്യുമിനാറ്റി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഇന്നത്തെ ആഗോളസഭ! അതിനാല്‍ത്തന്നെ, എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ പാതകളാണെന്ന അബദ്ധം വിശ്വാസികളെ പഠിപ്പിക്കുന്നു. ഇത്തരത്തിലുള്ള മ്ലേച്ഛന്മാരുടെ ആധിപത്യത്തില്‍ സഭ അമര്‍ന്നുകഴിഞ്ഞതിനാല്‍, ഓരോരുത്തരം സ്വന്തമായി തങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതുമാത്രമാണ് രക്ഷയില്‍ നിലനില്‍ക്കാനുള്ള ഏക പോംവഴി! പിശാചിനു ബലിയര്‍പ്പിക്കുന്ന വിജാതിയരുമായുള്ള സൗഹൃദംപോലും നമ്മെ അശുദ്ധരാക്കുകയും വിജാതിയ സ്വാധീനത്താല്‍ ബന്ധിതരാക്കുകയും ചെയ്യും. വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളിലൂടെ പൈശാചിക സ്വാധീനം കടന്നുവരുമെന്നതുകൊണ്ട്, സൗഹൃദങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 'ഹലാല്‍' ഭക്ഷണങ്ങളും വിഗ്രഹാര്‍പ്പിതമാണെന്നു പലരും മനസ്സിലാക്കിയിട്ടില്ല. വിജാതിയരുമായുള്ള സൗഹൃദത്തിലൂടെ അവര്‍ നല്‍കുന്ന വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കാന്‍ നാം നിര്‍ബ്ബന്ധിതരായേക്കാം. ഒന്നരവര്‍ഷം ഇസ്ലാമിനോടൊപ്പം അവര്‍ നല്‍കിയ ഭക്ഷണം ആസ്വദിച്ചു ജീവിച്ച ടോം ഉഴുന്നാലിയുടെ അവസ്ഥ നാം കണ്ടു. ക്രൂരമായ പീഡനങ്ങള്‍ക്കിരയായിട്ടും, ഇസ്ലാമിക പൈശാചികതയെ മഹത്വവത്ക്കരിച്ചുകൊണ്ട് ഉലകം ചുറ്റുകയാണ് മേപ്പടിയാന്‍!
ഹിന്ദുമത പ്രചാരണത്തിന് 'യോഗ' എന്ന ആയുധം!
സത്യദൈവത്തെ ഒഴികേ മറ്റെന്തിനെയും ദൈവമായി പരിഗണിക്കാനും ആരാധിക്കാനും തയ്യാറാകുന്ന മതവിഭാഗമാണ് ഹിന്ദുമതം! ചിതല്‍പ്പുറ്റിനെപ്പോലും ദൈവമായി പരിഗണിക്കാന്‍ ഇവര്‍ തയ്യാറാണ്. ഈ മതം രൂപംകൊണ്ടിട്ടു അധികകാലമൊന്നും ആയിട്ടില്ല. ലോകത്തിന്റെ ഏതൊരു ഭാഗത്തും ഈ മതം പ്രചരിപ്പിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന ആയുധമാണ് യോഗാ! യോഗാകേന്ദ്രങ്ങള്‍ വഴിയാണ് മതം പ്രചരിപ്പിക്കുന്നതും മതത്തില്‍ ആളെ ചേര്‍ക്കുന്നതും. കേരളത്തിലെ യോഗാകേന്ദ്രങ്ങള്‍ വഴി നടത്തുന്ന നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നാം കണ്ടുകഴിഞ്ഞു. വിദേശരാജ്യങ്ങളിലും ഇതേ മാര്‍ഗ്ഗംതന്നെയാണ് ഇവര്‍ അവലംബിക്കുന്നത്. ക്രൈസ്തവസഭകളിലെ ആചാര്യന്മാര്‍ വഴിപിഴച്ചതുമൂലം നാഥനില്ലാതായി മാറിയ വിശ്വാസികളുടെയിടയില്‍ നാഥന്മാരായി കടന്നുചെല്ലുന്ന ആള്‍ദൈവങ്ങളുടെ കെണിയില്‍ പലരും പെട്ടുപോകുന്നു. ക്രൈസ്തവസഭകളിലെ ആചാര്യന്മാര്‍ക്ക് ഇതൊന്നും അന്വേഷിക്കാന്‍ സമയവുമില്ല താത്പര്യവുമില്ല. എന്നാല്‍, പൈശാചികതയെ ചൂണ്ടിക്കാണിക്കുന്നവരെ ഉന്മൂലനം ചെയ്യാനും അവര്‍ക്കെതിരെ വ്യാജപ്രചരണം നടത്താനും ഇവര്‍ക്കു സമയവുമുണ്ട് താത്പര്യവുമുണ്ട്!
യോഗ പരിശീലിക്കുന്നവര്‍ക്ക് കത്തോലിക്കാസഭയുടെ കൂദാശകള്‍ സ്വീകരിക്കാന്‍ യോഗ്യതയില്ലെന്നു പ്രഖ്യാപിച്ചത് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയാണ്. ഇക്കാര്യം പ്രചരിപ്പിക്കുന്നവരെ കത്തോലിക്കാവിരുദ്ധനായി മുദ്രകുത്താന്‍ ഇറങ്ങിയിരിക്കുന്നത് സഭയുടെ ചോരകുടിച്ചു ചീര്‍ത്ത ചില മൂട്ടകളാണെന്നു പറയാന്‍ മനോവയ്ക്ക് യാതൊരു മടിയുമില്ല. യോഗാധ്യാനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കത്തോലിക്കാസഭയുടെ തണലില്‍ തഴച്ചുവളരുന്നത് നാം കണ്ടുകൊണ്ടാണിരിക്കുന്നത്. കാലടിയില്‍ MCBS വൈദീകര്‍ നടത്തുന്ന പൈശാചിക കേന്ദ്രത്തെക്കുറിച്ച് മെത്രാന്മാര്‍ക്ക് ഒന്നും പറയാനില്ല. സഭയുടെ ഔദ്യോഗിക പ്രബോധനത്തെ അവഗണിച്ചുകൊണ്ട് തന്നിഷ്ടപ്രകാരം തങ്ങളുടെ പൈശാചികത തുടരുന്ന ഈ കേന്ദ്രത്തിന്റെ സാരഥികളും അവരെ പിന്തുണയ്ക്കുന്നവരുമാണ് യഥാര്‍ത്ഥ കത്തോലിക്കാവിരുദ്ധര്‍! കേരളത്തിലെ കത്തോലിക്കാസഭയുടെ സെമിനാരികളിലെല്ലാം യോഗാപരിശീലനമുണ്ട്. ഇങ്ങനെ പരിശീലനം സിദ്ധിച്ചു പുറത്തുവരുന്നവരാണ് ക്രിസ്ത്യാനികളെ നയിക്കാനും പഠിപ്പിക്കാനും നിയുക്തരാകുന്നത്. ഇവരുടെ പഠിപ്പിക്കലുകള്‍ മൂലം എന്തായിരിക്കും സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും. ഇന്ന് കത്തോലിക്കര്‍ യോഗയെയും വിജാതിയതയെയും തോളിലേറ്റി നടക്കുന്നുണ്ടെങ്കില്‍, അതിന്റെ കാരണം മറ്റൊന്നുമല്ല. വഴിപിഴച്ചവര്‍ വഴിനടത്തിയതിന്റെ പരിണിതഫലമാണ്! സ്വതന്ത്രമായി ചിന്തിക്കുകയും സത്യത്തില്‍ വ്യാപരിക്കാന്‍ തയ്യാറാവുകയും ചെയ്‌താല്‍, അവരില്‍ പിശാച്ചുബാധ ആരോപിക്കാന്‍ കത്തോലിക്കാസഭയിലെ യോഗാചാര്യന്മാര്‍ സടകുടഞ്ഞെഴുന്നേല്‍ക്കും.
തങ്ങള്‍ക്കു മാത്രമേ സുവിശേഷം പ്രസംഗിക്കാനും പ്രബോധനം നല്‍കാനും അധികാരമുള്ളൂ എന്ന അബദ്ധധാരണയിലാണ് ഓരോ വൈദീകരും നിലകൊള്ളുന്നത്. വിശ്വാസികളില്‍ ആരെങ്കിലും സുവിശേഷം പ്രസംഗിക്കുന്നതു കണ്ടാല്‍ അവരെ വിലക്കാനും, ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയതെന്നു ചോദിക്കാനും പ്രേരിപ്പിക്കുന്ന അജ്ഞത ഇവരില്‍ ഭരണം നടത്തുന്നു. യേഹ്ശുവാ അവിടുത്തെ സുവിശേഷം ഭരമേല്പിച്ചത് അപ്പസ്തോലന്മാരെ മാത്രമായിരുന്നില്ല. ബൈബിള്‍ വായിച്ചിട്ടില്ലാത്ത വൈദീകര്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ല. യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്യുമ്പോള്‍ നൂറ്റിയിരുപതോളം വിശ്വാസികള്‍ സാക്ഷികളായി ഉണ്ടായിരുന്നു. ഇവരെയെല്ലാമാണ് യേഹ്ശുവാ അവിടുത്തെ സുവിശേഷം ഭരമേല്പിച്ചത്. മാത്രവുമല്ല, യേഹ്ശുവാ സുവിശേഷം പ്രസംഗിച്ചു നടന്ന കാലത്ത്, അവിടുത്തോടൊപ്പം സഞ്ചരിക്കാതിരുന്ന ചില സുവിശേഷകര്‍ പലസ്തീനായിലുണ്ടായിരുന്നു. യേഹ്ശുവായുടെ നാമത്തില്‍ അവര്‍ പിശാചുക്കളെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. തന്റെ ശിഷ്യന്മാര്‍ അവരെ തടഞ്ഞതറിഞ്ഞ യേഹ്ശുവായുടെ പ്രതികരണം എന്തായിരുന്നു? ഈ സംഭവം ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു. യേഹ്ശുവാ പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്"(ലൂക്കാ: 9; 49, 50).
സുവിശേഷപ്രഘോഷണം എന്നത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ്! ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു വിശ്വാസിക്കും സാധിക്കില്ല. വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടായിരിക്കുന്ന അടയാളങ്ങള്‍ എന്തൊക്കെയാണെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവയാണത്: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും; അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തുകുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 17, 18). ഈ വചനമൊന്നും വായിക്കാത്ത ചില വൈദീകരും അവരുടെ പിണയാളുകളും ചേര്‍ന്ന് മനോവയെ വിലക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെ ചെറുതായിട്ടൊന്നുമല്ല വചനം അസ്വസ്ഥപ്പെടുത്തുന്നത്!
യോഗയുടെ പൈശാചിക ശക്തിയെ സംബന്ധിച്ചുള്ള ചിന്തകളിലെക്കുതന്നെ മടങ്ങിവരാം. ഹിന്ദുമതത്തിലേക്ക് ഒരുവനെ ആകര്‍ഷിക്കുവാനും, ആടിനില്‍ക്കുന്ന ഹിന്ദുവിനെ ഉറപ്പിച്ചുനിര്‍ത്താനും സംഘപരിവാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ആദ്ധ്യാത്മിക ആഭാസമാണ് യോഗ! പതഞ്ജലി എന്ന ഇല്ലാത്ത ഒരുവന്റെ പേരിലാണ് യോഗ അറിയപ്പെടുന്നത്. ഹിന്ദുമതത്തിലെ പൈശാചികതയിലേക്ക് ഒരുവനെ പടിപടിയായി അടുപ്പിക്കാന്‍ ആവിഷ്ക്കരിച്ച ഈ പദ്ധതിയുടെ യഥാര്‍ത്ഥ അജണ്ട ലോകത്തിനു മനസ്സിലായിട്ടില്ല. പ്രകൃതിശക്തികളെ ആരാധിക്കുകയെന്ന വിജാതിയതയുടെ കാതലായ ഭാവത്തെ സ്വീകരിക്കാന്‍ ആധുനിക മനുഷ്യന്‍ തയ്യാറാകാതെ വന്നപ്പോള്‍, ശാസ്ത്രീയതയുടെ ഭാവപ്പകര്‍ച്ച നല്‍കി യോഗ അവതരിപ്പിച്ചിരിക്കുന്നു. ഈ യോഗയുടെ അടിസ്ഥാനവും പ്രകൃതിശക്തികളെ ആരാധിക്കലാണ്! സുദര്‍ശന ക്രിയകളുമായി വിഹരിക്കുന്ന രവിശങ്കര്‍ ഇതിനെ 'ആര്‍ട്ട് ഓഫ് ലിവിംഗ്' എന്നപേരില്‍ സാമൂഹ്യനിലവാരമുണ്ടാക്കി! ഇതിന്റെ മറവില്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് ഹൈന്ദവ തത്വങ്ങളാണെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം പൈശാചികശക്തികളുടെ അടിമകളായിത്തീര്‍ന്ന അനേകം വൈദീകര്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലുമുണ്ട്. ഇവരുടെയൊക്കെ ഇന്നത്തെ മുഖ്യശത്രുവാണ് മനോവ! അത് എക്കാലവും അങ്ങനെതന്നെയായിരിക്കും! എന്തെന്നാല്‍, ദൈവത്താല്‍ സ്ഥാപിതമായ ഒന്നിനെ മനുഷ്യനോ പിശാചിനോ തകര്‍ക്കാന്‍ സാധിക്കില്ല!
കത്തോലിക്കാസഭയിലെ വൈദീകരില്‍ വിരലിലെണ്ണാവുന്നവര്‍ ഒഴികെ സകലരും യോഗാചാര്യന്മാരാണ്. ചില കന്യാസ്ത്രി മഠങ്ങളിലും യോഗാപരിശീലകരുണ്ട്. ഇവരൊക്കെയാണ് നമ്മുടെ കുഞ്ഞുങ്ങളെ മതബോധനം നടത്തുന്നതെങ്കില്‍, ഹിന്ദുമതത്തിനു പിന്നിലുള്ള പൈശാചികതയും യോഗയിലൂടെ സംഭവിക്കുന്ന ആത്മനാശവും എങ്ങനെ മനസ്സിലാക്കും! ഇത്തരത്തിലുള്ള ബോധനം ലഭിച്ച യുവതികളാണ് വിജാതിയരെ പ്രണയിക്കുകയും അതുവഴി നിത്യനാശത്തില്‍ നിപതിക്കുകയും ചെയ്യുന്നത്. ഇക്കാരണത്താല്‍ത്തന്നെ, തങ്ങളുടെ മക്കളെ വചനം പഠിപ്പിക്കാനും ദൈവീകനിയമങ്ങള്‍ അഭ്യസിപ്പിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. വഴിപിഴപ്പിക്കുന്ന ഉപദേശകരുടെ വാക്കുകളെ അവഗണിക്കാനുള്ള പരിശീലനം മക്കള്‍ക്കു നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെങ്കില്‍ നാളെ നിങ്ങള്‍ വിലപിക്കും!
യോഗ പൈശാചികമാണെന്നും, ഹിന്ദുത്വത്തിലേക്കു നയിക്കുകയും അതില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യാന്‍ ഹൈന്ദവ ആചാര്യന്മാര്‍ ആശ്രയിക്കുന്നത് യോഗയെയാണെന്നും തിരിച്ചറിയാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. മതം വിട്ടുപോയവരെ മടക്കിക്കൊണ്ടുവരാന്‍ സംഘപരിവാര്‍ ആശ്രയിക്കുന്നത് യോഗാകേന്ദ്രങ്ങളെയാണെന്നു മനസ്സിലാക്കാന്‍ തൃപ്പൂണിത്തുറയിലെ സംഭവം മാത്രം മതി! അനേകം ദൃഷ്ടാന്തങ്ങളിലൂടെ ഓരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരെ നാം സൂക്ഷിക്കണം. തിരിച്ചറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുകയാണിവര്‍. എന്തെന്നാല്‍, ക്രൈസ്തവരെ ഹിന്ദുത്വത്തില്‍ ലയിപ്പിച്ചു പൈശാചികവത്ക്കരിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം! ഇവരെ സൂക്ഷിച്ചില്ലെങ്കില്‍ നിത്യനകാഗ്നിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്!
തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തില്‍ യോഗയിലൂടെയും പീഡനമുറകളിലൂടെയും ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയോ പുനഃപരിവര്‍ത്തനം ചെയ്യുകയോ ചെയ്യപ്പെടുന്നത് യുവതികള്‍ മാത്രമല്ല. ഈ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട ഹൈദരാബാദുകാരിയായ യുവതി വെളിപ്പെടുത്തിയ സത്യങ്ങള്‍ ആഴത്തില്‍ പഠിക്കേണ്ട വിഷയമാണ്. ഹിന്ദു യുവതികളെ വിവാഹം ചെയ്ത ആറോളം അഹിന്ദുക്കളായ യുവാക്കള്‍ ഈ കേന്ദ്രത്തിലുണ്ടായിരുന്നുവെന്ന് ഹൈദരാബാദുകാരി സാക്ഷ്യപ്പെടുത്തുന്നു. തങ്ങള്‍ വിവാഹം ചെയ്ത യുവതികള്‍ കൗശലപൂര്‍വ്വം തങ്ങളുടെ ഭര്‍ത്താക്കന്മാരെ യോഗാകേന്ദ്രത്തില്‍ എത്തിക്കുകയും കൗണ്‍സലിംഗ്, യോഗാപരിശീലനം തുടങ്ങിയവയിലൂടെ ഹിന്ദുത്വത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന രീതിക്ക് ഇവരെ വിധേയരാക്കുന്നു. വശംവദരാകാത്തവരെ ഭീഷണിപ്പെടുത്തുകയും വിവാഹമോചനം നടത്തുമെന്ന മുന്നറിയിപ്പു നല്‍കുകയും ചെയ്തുകൊണ്ട് കീഴ്പ്പെടുത്തുന്നതും ഇവരുടെ ശൈലിയാണ്. രക്ഷപ്പെട്ട യുവതി ഈ കേന്ദ്രത്തിലുണ്ടായിരുന്ന നാളുകളില്‍ ഒരു മുസ്ലിം യുവാവ് ഹിന്ദുമതം സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇസ്ലാമിനെപ്പോലും വശീകരിക്കാന്‍ യോഗയ്ക്കു സാധിക്കുമെങ്കില്‍, വ്യക്തമായ ആത്മീയ പഠനം ലഭിച്ചിട്ടില്ലാത്ത ക്രിസ്ത്യാനികളുടെ കാര്യം പറയാനുണ്ടോ!?
ഇതിനെക്കുറിച്ചൊന്നും യാതൊരു ഉത്ക്കണ്ഠയും ഇല്ലാത്ത ഏക സമൂഹം ക്രൈസ്തവ നേതൃത്വമാണ്! തൃപ്പൂണിത്തുറ സംഭവത്തില്‍ മൂന്നു യുവതികളെയും വിവാഹം ചെയ്തത് ക്രൈസ്തവരോ ക്രൈസ്തവ നാമധാരികളോ ആയ യുവാക്കളായിരുന്നു. ഇവരുടെ ഭാര്യമാരെ നിര്‍ബ്ബന്ധപൂര്‍വ്വം വിവാഹമോചനത്തിനു പ്രേരിപ്പിച്ച സംഭവമുണ്ടായിട്ടും ക്രൈസ്തവ നേതൃത്വം ഇതുവരെയും ഉരിയാടിയിട്ടില്ല. ഇവര്‍ മൗനം വെടിയുമെന്ന പ്രതീക്ഷയും മനോവയ്ക്കില്ല. കത്തോലിക്കാസഭയുടെ ആശിര്‍വാദമില്ലാത്ത വിവാഹങ്ങളായിരുന്നതുകൊണ്ടാണ് മൗനംഭജിച്ചതെന്ന വാദം ഒരുപക്ഷെ ഉയര്‍ത്തിയേക്കാം. അതുകൊണ്ടുതന്നെ, പൂര്‍ണ്ണമായ തലത്തില്‍ സഭാനേതൃത്വത്തെ മനോവ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, യോഗാകേന്ദ്രങ്ങളിലൂടെ മതപരിവര്‍ത്തനം സാധ്യമാകുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് യോഗയിലെ പൈശാചികത ഗ്രഹിക്കാന്‍ സഭാനേതൃത്വം തയ്യാറാകാത്തതാണ് ഏറെ ദുരൂഹമായ കാര്യം! സെമിനാരികളടക്കം കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളില്‍ യോഗാപരിശീലനം അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം. MCBS എന്ന സന്യാസസമൂഹത്തെ താക്കീതു ചെയ്യുകയോ കത്തോലിക്കാസഭയില്‍നിന്നു വിച്ഛേദിക്കുകയോ വേണം.
മനോവയ്ക്കെതിരേ ഇടയലേഖനങ്ങളിറക്കി സ്വയം പരിഹാസിതരാകുന്നതിനു പകരം, ദൈവജനത്തിന്റെ വികാരങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുക. വിശ്വാസികള്‍ക്കിടയില്‍ മനോവയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയില്‍നിന്നെങ്കിലും നിങ്ങളുടെ നഗ്നത നിങ്ങള്‍ തിരിച്ചറിയണം. കത്തോലിക്കാസഭയിലെ വിശ്വാസികള്‍ പഴയ അടിമകളല്ലെന്ന തിരിച്ചറിവിലേക്കു വളരാന്‍ ഇനിയെങ്കിലും ശ്രമിക്കുക. ചില നാമമാത്ര ക്രിസ്ത്യാനികളും ചില ഏറാന്‍മൂളികളും മാത്രമേ നിങ്ങളുടെ ഭോഷ്ക്കുകളെ പിന്തുണയ്ക്കാനുള്ളുവെന്ന് നിങ്ങള്‍ എന്നാണു തിരിച്ചറിയുന്നത്? കത്തോലിക്കാ വൈദീകര്‍ സമൂഹത്തിനു മുന്നില്‍ അപഹാസിതരാകുമ്പോള്‍ സഭയെ പിന്തുണയ്ക്കാന്‍ ഓടിയെത്തുന്നത് നിങ്ങള്‍ എതിര്‍ക്കുന്ന മനോവയും മനോവയുടെ സമാനചിന്താഗതിക്കാരും മാത്രമേ ഉണ്ടായിട്ടുള്ളൂ! നിങ്ങളുടെ സ്തുതിപാടകരെല്ലാം ആ സമയങ്ങളില്‍ ഏതോ മാളത്തില്‍ ഒളിക്കുകയാണു പതിവ്!
ഉപസംഹരിക്കുന്നതിനു മുന്‍പ് ഒരുകാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. യോഗയെ സംബന്ധിച്ചും വിജാതിയ അനുകരണത്തെ സംബന്ധിച്ചും ഒരു പുനര്‍വിചിന്തനത്തിനു സഭാനേതൃത്വം തയ്യാറായില്ലെങ്കില്‍ ക്രിസ്തീയതയ്ക്കു സംഭവിക്കാന്‍ പോകുന്നത് സിറിയയിലെ അവസ്ഥയായിരിക്കും! പതഞ്ജലി രാമനും മറ്റ് ആള്‍ദൈവങ്ങളും ചേര്‍ന്നു ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കി മാറ്റുന്നത് 'യോഗ' എന്ന പൈശാചികതയിലൂടെയാണെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം സാത്താന്റെ ആധിപത്യത്തിലാണ് നേതാക്കന്മാര്‍! ആയതിനാല്‍, കത്തോലിക്കാസഭയുടെമേല്‍ ദൈവമായ യാഹ്‌വെയുടെ ഇടപെടല്‍ അതിവേഗം സാധ്യമാകട്ടെ!
ചേര്‍ത്തുവായിക്കാന്‍: ഹിന്ദുമതത്തിലേക്ക് ഒരു വ്യക്തിയെ പുനരധിവസിപ്പിക്കാന്‍ യോഗാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ഒരുകാര്യം നാം തിരിച്ചറിയണം, യോഗ എന്ന ഹൈന്ദവ സിദ്ധാന്തമാണ് ഹിന്ദുത്വത്തിന്റെ പ്രചാരണായുധമെന്ന വസ്തുതയാണത്. ഇ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത ക്രൈസ്തവസഭയുടെ മേലാളന്മാര്‍ ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിലേക്കു നയിക്കാന്‍ നിമിത്തമാകുന്നു. കേരളത്തിലെ യോഗാകേന്ദ്രങ്ങളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പൈശാചികതയെ തിരിച്ചറിയാന്‍ ഇസ്ലാമിനു സാധിച്ചിട്ടും ക്രിസ്ത്യാനികളുടെ നേതാക്കന്മാര്‍ ചമഞ്ഞു ജീവിക്കുന്നവര്‍ക്കു സാധിക്കുന്നില്ല. ഇന്ന് പുറത്തുവന്ന വാര്‍ത്തകളില്‍ ഏറെയും ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിലേക്കു നയിക്കാനുള്ള ശ്രമങ്ങളായിരുന്നു എന്നകാര്യവും ഇവര്‍ കണ്ടതായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ക്രിസ്ത്യാനിയെ സംരക്ഷണം ഉറപ്പുവരുത്താന്‍ ക്രിസ്ത്യാനി സ്വയം പ്രതിരോധം തീര്‍ക്കണം എന്നതാണ് ഇന്നത്തെ അവസ്ഥ! നേതാക്കന്മാര്‍ ഇന്ന് ശത്രുപാളയത്തിലെ വിരുന്ന് ആസ്വദിക്കുന്നവരായി അധഃപതിച്ചതിനാല്‍ ഓരോ ക്രിസ്ത്യാനിയും സ്വയം പ്രതിരോധം തീര്‍ക്കുക!
യോഗയുടെ പൈശാചികത തുറന്നുകാട്ടുന്ന മറ്റു ലേഖനങ്ങള്‍:
വഴിപിഴപ്പിക്കുന്ന ഉത്തരങ്ങളുമായി `ശാലോം ടെലിവിഷന്‍`!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-